സത്യം ഫോൺ പറയട്ടെ; എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് പ്രവാസി ജീവനൊടുക്കിയ സംഭവം: പ്രതിചേർക്കപ്പെട്ട പ്രവർത്തകരുടെ ഫോൺ രേഖകൾ  പരിശോധിക്കാനൊരുങ്ങി പോലീസ്

പത്തനാപുരം: വാഹന വർക്ഷോപ്പ് നിർമിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് ഇളമ്പലില്‍ പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും. പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്ഷോപ്പ് നിര്‍മാണ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയ പ്രവാസി സുഗതന്‍റെയും നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരുടെയും ഫോണ്‍രേഖകളാണ് പരിശോധിക്കുക. സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വരെ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പറഞ്ഞ പോലീസ് വൈകിട്ടോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. എഐവൈഎഫ് നേതാവ് കോട്ടവട്ടം സ്വദേശി ഇമേഷ് (30) ആണ് ഒന്നാം പ്രതി. സുഗതന്‍റെ മരണത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ കുന്നിക്കോട് എസ്ഐ ഗോപകുമാര്‍ പത്തനാപുരം സര്‍ക്കിളിന് നല്‍കിയ റിപ്പോര്‍ട്ടിലാണ്…

Read More

കൂട്ടുകാരിയുടെ സ്വപ്നം  സഹപാഠികൾ ഏറ്റെടുത്തു; ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസിന്‍റെ നേത്യത്വത്തിലുള്ള വിദ്യാർഥി കൂട്ടായ്മയാണ്   ഗൗരിയുടെ വീടെന്ന സ്വപ്നം സാധ്യമാക്കുന്നത്

ചവറ : കൂട്ടുകാരിയുടെ സ്വപ്നത്തിന് സഹപാഠികൾ ഒരുക്കുന്ന വീടിന്‍റെ കട്ടളവെയ്പ്പ് കർമം നടന്നു. ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസിന്‍റെ നേത്യത്വത്തിലുള്ള വിദ്യാർഥി കൂട്ടായ്മയിൽ ആണ് വീട് നിർമിച്ച് നൽകുന്നത്. കട്ടള വെയ്പ്പ് കർമത്തിന്‍റെ ഉദ്ഘാടനം എൻ.വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ , ഗ്രാമ പഞ്ചായത്തംഗം രവി, എസ് എം സി ചെയർമാൻ വർഗീസ് എം.കൊച്ചുപറമ്പിൽ , പിടിഎ പ്രസിഡന്‍റ് എസ്.രാധാക്യഷ്ണപിള്ള , പ്രിൻസിപ്പൽ ജെ.ഷൈല , എൻ എസ് എസ് പ്രോഗ്രാം ഓഫീർ ആമീന ബീവി , എം പി ടി എ പ്രസിഡന്‍റ് സി. പുഷ്പകുമാരി, പിടിഎ വൈസ് പ്രസിഡന്‍റ് സിന്ധു മോൾ , വിനോദ് എം.എസ് , നൗഷാദ് .എസ് , എ ഡി എസ് , സി ഡി എസ് ഭാരവാഹികൾ…

Read More

കിഴക്കൻമേഖലയിലെ കൊടികുത്തൽ കഥ; രാഷ്ട്രീയ പാർട്ടികളുടെ കൊടികുത്തൽ പുനലൂരിന് ഭീഷണിയാകുന്നു; പണത്തിനുവേണ്ടി കൊടികുത്തുന്ന യുവജന സംഘടനകളെ രാഷ്ട്രീയ പാർട്ടികളും പിന്തിരിപ്പിക്കാറില്ലെന്ന് നാട്ടുകാർ

പുനലൂർ: രാഷ്ട്രീയ പാർട്ടികളുടെ ചില യുവജന സംഘടനകൾ നടത്തുന്ന കൊടികുത്തൽ കിഴക്കൻ മേഖലയിൽ ഭീഷണിയാകുന്നു. കൊടികുത്തൽ ഭീഷണിയുടെ അവസാനത്തെ ഇരയാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ഐക്കരക്കോണം വാഴമൺ ആലിൻ കിഴക്കതിൽ വീട്ടിൽ‌ സുഗതൻ. വർഷങ്ങളായി കിഴക്കൻ മേഖലയിൽ യുവജന സംഘടനകൾ അനധികൃതമായി കൊടികുത്തി വിവാദം സൃഷ്ടിച്ചുവരികയാണ്. വിവിധ രാഷ്ട്രീയപാർട്ടകളുടെ യുവജന സംഘടനകൾ ഇത്തരം അഭ്യാസങ്ങൾ നടത്തിവരുന്നുണ്ട്. എവിടെ എന്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നാലും കൊടി കുത്തുകയും ഭീഷണിപ്പെടുത്തുകയുണ്ട് രീതി. വൻതുക വാങ്ങി കൊടി എടുത്ത് മാറ്റുകയും ചെയ്യും. പണത്തിനുവേണ്ടി കൊടികുത്തുന്ന യുവജന സംഘടനകളെ രാഷ്ട്രീയ പാർട്ടികളും പിന്തിരിപ്പിക്കാറില്ല. യുവജന സംഘടനകൾക്ക് പണമുണ്ടാക്കുന്നതിനുള്ള വഴിയായാണ് ഇത്തരം കൊടികുത്തൽ പരിപാടികൾ അരങ്ങേറുന്നത്. വർക്ക് ഷോപ്പ് നിർമിക്കാനായി സ്ഥലം എടുത്ത് പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സുഗതന്‍റെ വർക്ക് ഷോപ്പിന്‍റെ ഭാഗത്ത് എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയത്. പണം ആവശ്യപ്പെട്ടതായും ആക്ഷേപം ഉയരുന്നുണ്ട്. സിപിഐ…

Read More

വീട്ടിൽ അതിക്രമിച്ച് കയറി പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി പ്രതി കുഞ്ഞുമോൻ പീഡിക്കാൻ ശ്രമിക്കുകയായിരുന്നു; പോക്സോ പ്രകാരം യുവാവിനെ അറസ്റ്റു ചെയ്തു

ചവറ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് റിമാൻഡിൽ. ചവറ തോട്ടിനു വടക്ക് സ്വദേശി കുഞ്ഞുമോനെ (30) യാണ് ചവറ സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ പ്രദേശവാസിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അറസ്റ്റിലായ കുഞ്ഞുമോൻ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു ചവറ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. സി ഐയ്ക്കൊപ്പം സബ് ഇൻസ്പെക്ടർമാരായ സുഖേഷ് , ആനന്ദൻ , സി പി ഒ ഹരികുട്ടൻ തമ്പി , ഡബ്ല്യു പി സി സിത്താര എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

Read More

ഇരുപതു വർഷത്തിനുശേഷം ഒമാൻ ജയിലിൽനിന്നു മോചിതരായി ഷാജഹാനും സന്തോഷും നാട്ടിൽ തിരിച്ചെത്തി; വികാരനിർഭരരായി ബന്ധുക്കളും സുഹൃത്തുക്കളും; ചെയ്യാത്ത കുറ്റത്തിന് ജയിലിൽക്കിടന്ന നാളുകളെക്കുറിച്ച് ഇരുവരും പറ‍യുന്നതിങ്ങനെയ…

നെടുന്പാശേരി: ചെയ്യാത്ത കുറ്റത്തിനു 20 വർഷം ഒമാനിലെ ജയിലിൽ ശിക്ഷ അനുഭവിച്ചശേഷം ഒമാൻ രാജാവിന്‍റെ ദയാദാക്ഷിണ്യത്താൽ മോചിതരായ ഷാജഹാനും സന്തോഷും നാട്ടിൽ തിരിച്ചെത്തി. മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ എത്തിച്ചേർന്ന ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നെടുന്പാശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു. വികാരനിർഭരമായിരുന്നു ഇവരുടെ കൂടിക്കാഴ്ച. കൊല്ലം മടവൂർ തങ്കക്കല്ല് ഷമീന മൻസിലിൽ ഷാജഹാൻ (50), അന്പലപ്പുഴ വെള്ളൂപ്പറന്പിൽ സന്തോഷ് (45) എന്നിവരാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ നെടുന്പാശേരിയിൽ വിമാനമിറങ്ങിയത്. 20 വർഷം മുൻപു നാല് പാക്കിസ്ഥാനികൾ ചേർന്നു രണ്ടു കാവൽക്കാരെ കൊലപ്പെടുത്തി ഒമാനിലെ ഒരു ബാങ്ക് കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ഒമാൻ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പാക്കിസ്ഥാനികളുടെ വധശിക്ഷ നേരത്തെ നടപ്പാക്കിയിരുന്നു. സന്തോഷ് ഒമാനിൽ ഒരു പൊടിമിൽ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. തൊട്ടടുത്തുള്ള ഹാർഡ് വെയർ ഷോപ്പിലെ സെയിൽസ്മാനായിരുന്നു ഷാജഹാൻ. ഇവരുടെ കടകളുടെ സമീപത്ത്…

Read More

ഇവിടം കൃഷിയിടം ഇവിടെ വർക്ക് ഷോപ്പ് പാടില്ല;  പ്രവാസി മലയാളിയുടെ വർക്ക്ഷോപ്പിന് മുകളിൽ സിപിഐയുടെ യുവജന സംഘടന കൊടികുത്തി;  മനംനൊന്ത് വർഷോപ്പിനുള്ളിൽ സുഗതൻ തുങ്ങി മരിച്ചു

തെന്മല: പ്രവാസിയെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വാളക്കോട് ആലഞ്ചേരി വീട്ടിൽ സുഗതനെയാണ് ഇന്ന് രാവിലെ വർക്ക് ഷോപ്പിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. വാടകഷെഡിലായിരുന്നു സുഗതൻ വർക്ക് ഷോപ്പ് നടത്തിവന്നത്. വർഷങ്ങളായി കാടുപിടിച്ചുകിടന്ന ഭൂമി പാട്ടത്തിനടെുത്താണ് വർക്ക് ഷോപ്പ് കെട്ടിയത്. ഷെഡ് നിന്ന ഭൂമി കൃഷിയിടമാണെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് ഇവിടെ സിപിഐയുടെ യുവജന സംഘടന കൊടികുത്തിയിരുന്നു. കുന്നിക്കോട് പോലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ സരസമ്മ മക്കൾ സുജിത്ത്, സുനിൽ.

Read More

സബ് കനാലുകളില്‍ വെളളമെത്തിയില്ല; കനാലില്‍ കലം കമഴ്ത്തി കഞ്ഞി വെച്ച് വേറിട്ട സമര മാര്‍ഗത്തിലൂടെ പ്രതിഷേധിച്ച് കര്‍ഷകര്‍

പത്തനാപുരം: വേനല്‍ കടുത്തിട്ടും സബ് കനാലുകളില്‍ വെളളമെത്തിയില്ല; വേറിട്ട സമരമാര്‍ഗത്തിലൂടെ പ്രതിഷേധിച്ച് കര്‍ഷകര്‍. വേനല്‍ കഠിനമായി കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിഞ്ഞിട്ടും സബ് കനാലുകള്‍ വഴി ജലവിതരണം നടത്താത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങി തുടങ്ങി. ചൂട് ശക്തമായതോടെ കിണറുകളിലെ ജലനിരപ്പും താഴ്ന്നു. സബ് കനാലുകളില്‍ വെളളമെത്തിയാല്‍ കിണറുകളിലെ ജലനിരപ്പും ഒരു പരിധിവരെ ഉയരും.കൂടാതെ മറ്റ് ആവശ്യങ്ങള്‍ക്കായി കനാല്‍ വെളളം ഉപയോഗിക്കുകയും ചെയ്യാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ പകുതിയോടെ കനാലുകളില്‍ വെള്ളമെത്തിയിരുന്നു. ഇത് പ്രതീക്ഷിച്ച് കര്‍ഷകര്‍ ഇത്തവണയും കൃഷിയിറക്കുകയും ചെയ്തു .കനാല്‍ തുറക്കാത്ത കെഐപി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കനാലില്‍ കലം കമഴ്ത്തി കഞ്ഞി വെച്ച് വേറിട്ട പ്രതിഷേധത്തിനൊരുങ്ങിയത്. കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അബ്ദുള്‍ അസീസ്,നന്ദകുമാര്‍, കറവൂര്‍ സുരേഷ് , മധുചക്കുവരയ്ക്കല്‍, ഡാനിയേല്‍ ഉമ്മന്‍, എ.പി ബൈജു , പി.ശിവരാമപിളള, അനസ്…

Read More

ചോര ചൊരിയുന്ന രാഷ്ട്രീയ അക്രമണങ്ങൾ അവസാനിപ്പിക്കണം; രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് കൊലപാതകത്തിലൂടെയല്ലെന്ന രൂക്ഷവിമർശനവുമായി എം.എ ബേബി

  കൊല്ലം: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ചോര ചൊരിയുന്ന രാഷ്ട്രീയ അക്രമണങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് കൊലപാതകത്തിലൂടെയല്ലെന്നും എം.എ.ബേബി പറഞ്ഞു. മട്ടന്നൂര്‍ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി എം.എ ബേബിയുടെ പ്രസ്താവന. അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച നിലപാടെടുക്കണം. എങ്കില്‍ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാകൂ. ഇത് മനസിലാക്കാന്‍ അണികള്‍ ശ്രമിക്കണമെന്നും എം.എ ബേബി പറഞ്ഞു.

Read More

ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി ഭാര്യ; കണ്‍മുന്നിൽ ഭാര്യ മരണത്തിലേക്ക് വീഴുന്ന നടുക്കുന്ന കാഴ്ച താങ്ങാനാവാതെ സജയകുമാർ; രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഷാൾ മാത്രമാണ് കൈയിൽ കിട്ടിയതെന്ന് ഭർത്താവ്

പന്തളം: കണ്‍മുന്നിൽ ഭാര്യ ശ്രീകല മരണത്തിലേക്ക് വീഴുന്ന നടുക്കുന്ന കാഴ്ച കണ്ട ആഘാതത്തിലാണ് കുളനട മാന്തുക സരസ്വതി ഭവനിൽ സജയകുമാർ. ഇന്നലെ രാവിലെ 11ഓടെയാണ് പന്തളം ചിത്രാ ആശുപത്രിയിൽ ഞെട്ടിക്കുന്ന സംഭവമുണ്ട ായത്. മകൻ മാധവിനെ ശിശുരോഗ വിദഗ്ധനെ കാണിക്കാനായി എത്തിയതായിരുന്നു മൂവരും. പൊടുന്നനെ മൂന്നാം നിലയിലേക്ക് ചാടിക്കയറിയ ഭാര്യ ശ്രീകലയെ രക്ഷിക്കാൻ പിന്നാലെ ഓടിയെങ്കിലും കൈവരി മറികടന്ന് താഴേയ്ക്ക് ചാടിയത് ഞൊടിയിടയിലാണ്. തടയാൻ ശ്രമിച്ചെങ്കിലും ശ്രീകല ധരിച്ചിരുന്ന ചുരിദാറിന്‍റെ ഷാൾ മാത്രം കയ്യിൽ കുരുങ്ങി. സജയകുമാർ തിരികെയെത്തി മകൻ മാധവിനെ മടിയിലിരുത്തി തേങ്ങുന്ന കാഴ്ച, കണ്ട ു നിന്നവർക്കും വേദനയായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീകല തൽക്ഷണം മരിച്ചു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സജയകുമാർ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. പത്തനംതിട്ട പിഎസ് സി ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു. മൃതദേഹം അടൂർ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം…

Read More

പന്തളത്ത് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; ഭർത്താവ് സജയകുമാറിനൊപ്പം മകന്‍റെ ചികിത്‌സയ്ക്ക് എത്തിയതായിരുന്നു ശ്രീകല; ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭർത്താവ്

പന്തളം: പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി യുവതി മരിച്ചു. മാന്തുക സ്വദേശി സജയകുമാറിന്‍റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. ഭർത്താവിനൊപ്പം മകൻ മാധവിന്‍റെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിൽ എത്തിയത്. പന്തളത്തെ ചിത്ര ആശുപത്രിയിൽ രാവിലെ 11 ഓടെയായിരുന്നു സംഭവം. മകനെ ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതിനിടെ ഭർത്താവിനോട് ഇപ്പോൾ തിരിച്ചു വരാം എന്ന് പറഞ്ഞ് യുവതി കെട്ടിടത്തിന്‍റെ മുകളിലേക്ക് പോവുകയായിരുന്നു. മൂന്നാം നിലയിൽ എത്തിയ യുവതി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു. മൃതദേഹം ചിത്ര ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട പിഎസ്‌സി ഓഫീസിലെ ജീവനക്കാരിയായിരുന്നു മരിച്ച ശ്രീകല.

Read More