പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയിലെ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരുടെ യൂണിഫോം നീല കളറിൽ നിന്നും കാക്കിയിലേക്ക് മാറുന്നു. അഞ്ചു വർഷം മുമ്പാണ് കാക്കി യൂണിഫോം പരിഷ്കരിച്ച് നീല ഷർട്ടും കടുംനീല പാന്റ്സും ആക്കിയത്. ഇനി ഷർട്ടും പാന്റ്സും കാക്കിയായിരിക്കും. കെ എസ് ആർ ടി സി തുണി മൊത്തത്തിൽ വാങ്ങി തുന്നി കൊടുക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ എട്ടു വർഷമായി യൂണിഫോമോ , യൂണിഫോം അലവൻസോ കെ എസ് ആർ ടി സി ജീവനക്കാർക്ക് നല്‍കിയിട്ടില്ലെന്ന് ജീവനക്കാർ ആരോപിച്ചു. മാനേജ്മെന്റും അംഗീകൃത സംഘടന പ്രതിനിധികളുമായുള്ള ചർച്ചകളിൽ നിരന്തരം ഉയരുന്ന ആവശ്യമായിരുന്നു യൂണിഫോം അലവൻസ്. യൂണിഫോം വിഷയത്തിൽ ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് (എഫ് എഫ് ജെ)ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതാണ് യൂണിഫോം അനുവദിക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചിട്ടുള്ളതെന്ന് കരുതുന്നു. കാക്കി ഷർട്ടും പാന്റ്സുമാണ് ഓപ്പറേറ്റിംഗ് വിഭാഗമായ ഡ്രൈവർ, കണ്ടക്ടർ…
Read MoreCategory: Kollam
പതിനാറ് ഫിസിക്കൽ ഡ്യൂട്ടി; ശമ്പളവ്യവസ്ഥയിൽ നേരിയ ഇളവ് വരുത്തി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ എസ് ആർ ടി സി യിൽ ഒരു മാസം 16 ഫിസിക്കൽ ഡ്യൂട്ടി ചെയ്തില്ലെങ്കിൽ ശമ്പളം അനുവദിക്കേണ്ടതില്ല എന്ന വ്യവസ്ഥയിൽ നേരിയ ഇളവ് പ്രഖ്യാപിച്ചു. അവധി എടുത്തതിന്റെ വ്യക്തമായ കാരണങ്ങളും അനുബന്ധരേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കിയാൽ അതാത് മാസംതന്നെ ശമ്പള ബിൽ തയാറാക്കും. 16 ഫിസിക്കൽ ഡ്യൂട്ടി ചെയ്യാത്തവർ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് മേലിൽ ചീഫ് ഓഫീസിലേയ്ക്ക് അപേക്ഷയുമയയ്ക്കരുത്. തലേ മാസം 26 മുതൽ ശമ്പളമാസം 25 വരെയുള്ള ഹാജർ നില പരിശോധിച്ചാണ് ശമ്പള ബിൽ തയാറാക്കുന്നത്. 16 ഫിസിക്കൽ ഡ്യൂട്ടി തികയാത്തവർക്ക് ശമ്പളം അതാത് മാസം നല്‍കില്ല. പിന്നീട് സപ്ലിമെന്ററിയായാണ് അനുവദിക്കുന്നത്. ഇത് മൂലം യഥാസമയം ശമ്പളം കിട്ടാത്തതിന്റെ ബുദ്ധിമുട്ടുകൾ ഏറെയാണ്. ജീവനക്കാർ കുട്ടികളുടെ വിദ്യാഭ്യാസകാരണങ്ങൾ,ബന്ധുക്കളുടെ മരണം, വിവാഹം, അപകടങ്ങൾ, ആശുപത്രി തുടങ്ങി വിവിധ കാരണങ്ങളാലാണ് ജീവനക്കാർ അവധി എടുക്കുന്നത്. ഇത്തരം കാരണങ്ങളാൽ…
Read Moreധനസഹായം വാഗ്ദാനംചെയ്തു തട്ടിപ്പ്: പ്രതിയുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു പോലീസ്
കൊല്ലം: പള്ളിയിൽ നിന്ന് വിധവകൾക്കുള്ള ധനസഹായം അനുവദിച്ചു എന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 7000 രൂപ തട്ടിയെടുത്ത ആളിന്റെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു. മയ്യനാട് – മുക്കം റോഡിൽ ഗുരുനാഗപ്പൻ കാവിന് സമീപം കാവഴികത്ത് വീട്ടിൽ ശകുന്തളയാണ് തട്ടിപ്പിന് ഇരയായത്.പള്ളിയുടെ പ്രതിനിധി എന്ന് പറഞ്ഞ് ശകുന്തളയുടെ വീട്ടിൽ എത്തിയയാൾ പെൺ മക്കളുള്ള വിധവകൾക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ച കാര്യം പറഞ്ഞു. രണ്ട് ലക്ഷം രൂപ വീട് വയ്ക്കുന്നതിനും ഒരു ലക്ഷം രൂപ ധനസഹായവുമാണെന്ന് പറഞ്ഞു.തുക ലഭിക്കാൻ അനാഥ മന്ദിരത്തിന് 7000 രൂപ സംഭാവന നൽകി രസീത് നൽകണമെന്നും ശകുന്തളയോട് പറഞ്ഞു. ധനസഹായത്തിന് അപേക്ഷ നൽകിയിട്ടില്ലന്ന് പറഞ്ഞപ്പോൾ പള്ളിയിൽ നിന്ന് നൽകിയ ലിസ്റ്റിൽ പേരുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ ശകുന്തള അയൽക്കാരിൽ നിന്ന് 3000 രൂപയും വാങ്ങി എടിഎമ്മിൽ നിന്ന് 4000 രൂപയും പിൻവലിച്ച് ഇയാൾക്ക്…
Read Moreഒന്നു വിളിച്ചാൽ സാധനം കൈയിലെത്തിക്കും; വാടകവീടെടുത്ത് എംഡിഎംഎ കടത്ത്: രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
കൊല്ലം: വീട് വാടകയ്ക്കെടുത്ത് സ്ത്രീകളെ മറയാക്കി എംഡിഎംഎ വിപണനം നടത്തുന്ന നാലു പേർ കുണ്ടറയിൽ പിടിയിൽ. ഇവരിൽ രണ്ടു പേർ സ്ത്രീകളാണ്. കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാന്‍ (39),മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32),ചവറ സൗത്ത് എം ആര് ഭവനില്‍ രശ്മി ( 31), ശക്തികുളങ്ങര മൂത്തേഴം സെബി നിവാസില്‍ അലീന ആല്‍ബര്‍ട്ട് (26) എന്നിവരെയാണ് 1.8 ഗ്രാം എംഡിഎംഎയുമായി കുണ്ടറ സിഐ ആര് . രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കുണ്ടറയിലുള്ള ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ച് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ രീതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പെരുമ്പുഴയില്‍ നിന്നാണ് പിടികൂടിയത്. ഇതില്‍ അല്‍ബാഖാന്‍ ചന്ദനമോഷണ കേസില്‍ ജയില്‍വാസം അനുഭവിച്ച ആളാണ്.എട്ട് ഗ്രാം എം എംഡിഎംഎയുമായി ചാത്തന്നൂര്‍ എക്സൈസ് സംഘം പിടികൂടിയ വിഷ്ണു അടുത്തിടെയാണ് ജയില്‍ മോചിതനായത്.…
Read Moreആശുപത്രിയിൽ മൊബൈൽ മോഷണം; മോഷ്ടാവിനെ കുടുക്കി സിസിടിവി; പുത്തന്‍വീട്ടിലെ മുഹമ്മദ് ഷാനെ അറസ്റ്റ് ചെയ്തു പോലീസ്
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. പോരുവഴി കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷാന്‍ (24) ആണ് അറസ്റ്റിലായത്. താലൂക്ക് ആശുപത്രിയില്‍ നിര്‍മാണ പ്രവര്‍ത്തികളുടെ ജോലിക്ക് എത്തിയ തൊഴിലാളികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഒപി വാര്‍ഡിലെ മേശയുടെ പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണ് ഫോണുകള്‍ മോഷണം പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തെരഞ്ഞെങ്കിലും കണ്ടുപിടിക്കാന്‍ ആയില്ല. തുടര്‍ന്ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സന്ധ്യയോടെ ശാസ്താംകോട്ട ജംഗ്ഷനില്‍ വച്ച് പ്രതി പിടിയിലായത്.സിഐ അനൂപ്, എസ്ഐ ഷാനവാസ്, ഗ്രേഡ് എസ്ഐ, ഹാരീസ്, എഎസ്ഐ ശ്രീകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഅടുക്കളയിൽ വാറ്റ്, അടുക്കളമുറ്റത്ത് കഞ്ചാവുചെടി വളർത്തൽ; കൊല്ലത്തുകാരൻ രതീഷിന്റെ എല്ലാപണികളും പൂട്ടിച്ച് എക്സൈസ്
കൊല്ലം: വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും സൂക്ഷിക്കുകയും അടുക്കള മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പതാരം ജയന്തി കോളനിയിൽ രതീഷിനെ (32) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 28 ന് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീടിന്റെ അടുക്കള മുറിയിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് വീടും പരിസരവും പരിശോധിച്ച എക്സൈസ് സംഘം അടുക്കള മുറ്റത്ത് നിന്നും ആറടിയിൽ കൂടുതൽ ഉയരമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ചിരുന്നതും കണ്ടെത്തി. എക്സൈസ് സംഘം അന്വേഷണത്തിന് എത്തിയപ്പോൾ ഇയാൾ വീടിനുള്ളിൽ നിന്നും ഇറങ്ങി ഓടിയതിനാൽ അന്ന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ടിപ്പർ ലോറി ഡ്രൈവറാണ് രതീഷ്.…
Read Moreകുട്ടിക്കളിയല്ല കരണ്ടുകളി..! ട്രാന്‍സ്ഫോര്‍മറില്‍ കയറിയ ചുറ്റിവരിഞ്ഞ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു
കോഴഞ്ചേരി: നാരങ്ങാനത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്ഫോമറില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു. ഇന്നലെ പുലര്‍ച്ചയോടെയാണ് ട്രാന്‍സ്ഫോമറില്‍ കുടുങ്ങി ചത്ത നിലയില്‍ പെരുമ്പാമ്പിനെ പ്രദേശവാസികള്‍ കണ്ടത്. നാരങ്ങാനം ആലുങ്കലിനു സമീപം മാടുമേച്ചിലിലെ ട്രാന്‍സ്ഫോര്‍മറിലാണ് പാമ്പ് കുടുങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More916 ഹാൾമാർക്ക് പതിച്ച മുക്കുപണ്ടം; 32 ഗ്രാം ഭാരമുള്ള മാല പണയം വച്ച് തട്ടിയത് 1,25,000 രൂപ; സിയാദിനെ കുടുക്കി പോലീസ്
കൊല്ലം: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു, കുലശേഖരപുരം കടത്തൂർ സ്വദേശി സിയാദി (39 )നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം കരുനാഗപ്പള്ളി പുത്തൻ തെരുവിന് സമീപത്തെ ഫിനാൻസ് സ്ഥാപനത്തിൽ 32 ഗ്രാം ഭാരമുള്ള മാല പണയം വച്ച് 1,25,000 രൂപ സിയാദ് വാങ്ങിയിരുന്നു. മാലയുടെ കൊളുത്തിൽ 916 ഹാൾമാർക്ക് ഉണ്ടായതിനാൽ പ്രഥമദൃഷ്ട്യാ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല. പിന്നീട് സംശയം തോന്നി മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസിലായത്. കടയുടമയുടെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് അന്വേഷണം നടത്തി പ്രതിയെ ഇന്നലെ സന്ധ്യയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും പ്രതി ഇവിടെ ആഭരണങ്ങൾ പണയം വച്ചിട്ടുണ്ടെങ്കിലും അത് മുക്കുപണ്ടം ആണോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് ഇന്ന് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. എസ്എച്ച്ഒ ബിജു, എസ്ഐ സുജാതൻപിള്ള…
Read Moreയുവതിയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍; ഉണ്ണി പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ
അഞ്ചല്‍: യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. അഞ്ചല്‍ മലവെട്ടം സ്വദേശി ഉണ്ണി (41) യെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. ഉണ്ണിയുടെ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ ഭാര്യ മഞ്ജു (36) വിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണിയും മഞ്ജുവും കുറച്ചു അധികം നാളുകളായി പിണക്കത്തിലാണ്. ഉണ്ണി ഇടയ്ക്കിടെ മഞ്ജു താമസിക്കുന്ന ഏറം മലവെട്ടത്തുള്ള വീട്ടില്‍ എത്തി വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസവും വീട്ടില്‍ എത്തി വഴക്കിട്ട ഉണ്ണി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മഞ്ജുവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉണ്ണി ഇതിനു മുമ്പും മഞ്ജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ആക്രമണം തടഞ്ഞ ബന്ധുവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഉണ്ണി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഉണ്ണിയെ അറസ്റ്റുചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്കും…
Read Moreമൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാഭീഷണി; താഴെ മക്കളെ എത്തിച്ച് പോലീസിന്റെ അനുനയിപ്പിക്കൽ ശ്രമം…
മറയൂർ: മറയൂർ പെട്രോൾ പമ്പ് ജംഗ്ഷനിൽ മൊബൈൽ ഫോൺ ടവറിനു മുകളിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മറയൂർ മിഷൻവയൽ സ്വദേശി നരി എന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെത്തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് മണികണ്ഠപ്രഭു ടവറിൽ കയറിയത്. മറയൂർ സിഐ ടി.സി. മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ച് സംസാരിച്ചശേഷം ഇയാൾ താഴെ ഇറങ്ങുകയായിരുന്നു.
Read More