കോട്ടയം: മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഭാഗമൊഴികെ, മാര്‍മല വെള്ളച്ചാട്ടം മുതല്‍ പതനസ്ഥാനമായ പഴുക്കാനിലക്കായല്വരെ മലിനീകരണം ഗുരുതരമായി വര്‍ധിച്ചതായും ആനുപാതികമായി ശുദ്ധജല സൂചികയായ തുമ്പികളുടെ എണ്ണം അപകടകരമായ തോതില്‍ കുറഞ്ഞുവരുന്നതായും പഠനറിപ്പോര്‍ട്ട്. കേരള വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും ചേര്‍ന്ന് നടത്തിയ ഒമ്പതാമത് മീനച്ചില്‍ തുമ്പി സര്‍വേയിലാണ് അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെടുന്ന വിവരം കണ്ടെത്തിയത്. ഇത്തവണ തുമ്പി സര്‍വേയോടൊപ്പം മീനച്ചിലാറിന്റെ 16 ഇടങ്ങളില്‍ നിന്നും വെള്ളം സാമ്പിളുകള്‍ ശേഖരിച്ച് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും പഠന വിധേയമാക്കിയിരുന്നു. മാലിന്യത്തിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച്, ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ടു വളരുന്ന ഒട്ടേറെ തുമ്പി ഇനങ്ങള്‍, കുറഞ്ഞു വരികയോ അപ്രത്യക്ഷമാകുകയോ ചെയ്യുകയാണ്. ഈ വര്‍ഷം 18 കല്ലന്‍തുമ്പികളും 19 സൂചിത്തുമ്പികളും ഉള്‍പ്പെടെ 37 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളില്‍ കണ്ടെത്താനായത്. മുന്‍ വര്ഷങ്ങളിലേക്കാള് ശരാശരി 10 ഇനങ്ങള്‍…
Read MoreCategory: Kottayam
പമ്പാ മണൽ പുറമൊരുങ്ങിക്കഴിഞ്ഞു: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടു മുതൽ
പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടിന് പമ്പാ മണൽ പുറത്ത് ശ്രീ വിദ്യാധിരാജ നഗറിൽ ആരംഭിക്കും. പരിഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിനു രാവിലെ 11ന് ജ്യോതി, പതാക, ഛായാചിത്ര ഘോഷയാത്രകൾക്ക് സ്വീകരണം. 11.20 ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തും. വൈകുന്നേരം നാലിന് കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ, വൈകുന്നേരം ആധ്യാത്മിക പ്രഭാഷണം എന്നിവ പരിഷത്തിനോടനുബന്ധിച്ചു നടക്കും. മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് ധർമാചാര്യ സഭ ഗുജറാത്ത് വാനപ്രസ്ഥ സാദക്…
Read Moreപതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ
വണ്ടിപ്പെരിയാർ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണു പീഡന വിവരം പുറത്തായത്. ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
Read Moreആവശ്യക്കാർക്ക് വിതരണം ചെയ്തു വരുന്ന വഴി അപ്രതീക്ഷിതമായി പോലീസ് എത്തി: എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇടുക്കി: 20 ഗ്രാം എംഡിഎംഎയുമായി യുവാവ് കട്ടപ്പന പോലീസിന്റെ പിടിയിലായി. എരുമേലി സ്വദേശി അമീര്‍ സുധീറാണ് ഇടുക്കി ഡാന്‍സാഫ് സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്. ഇടുക്കി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇടുക്കി കവലയില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.
Read Moreകോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ്: വിജിലന്‍സ് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്: നഷ്ടം വന്നിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍
കോട്ടയം: കോട്ടയം നഗരസഭയ്ക്കെതിരേ ഉയര്‍ന്ന 211 കോടി രൂപയുടെ ക്രമക്കേടില്‍ വ്യാജരേഖ ചമയ്ക്കല്‍, പണാപഹരണം എന്നിവയുള്‍പ്പെടുത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഇടതുമുന്നണി നേതാക്കള്‍. ഭരണത്തിലുള്ള യുഡിഎഫും ബിജെപിയുമായുള്ള കൂട്ടുകച്ചവടത്തില്‍ ജനങ്ങള്‍ ബന്ദികളായിരിക്കുന്നു. ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും രാജിവയ്ക്കണം. എല്‍ഡിഎഫ് 20ന് നഗരസഭയ്ക്കു മുമ്പില്‍ ധര്‍ണ നടത്തും. 20 വര്‍ഷത്തിലേറെയായി ഭരിക്കുന്ന യുഡിഎഫ് അഴിമതിയെ സ്ഥിരം സംവിധാനമാക്കി മാറ്റിയെന്നതാണ് അക്കൗണ്ട്സ് വിഭാഗം പരിശോധനയില്‍ വെളിപ്പെട്ടിരിക്കുന്നത്. അഴിമതി ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് തലയൂരാനുള്ള ശ്രമമാണ് ചെയര്‍പേഴ്സണ്‍ നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. 2023 ഡിസംബര്‍ 22ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രത്യേക പരിശോധന നടത്താന്‍ ഉത്തരവിട്ടതുതന്നെ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനാലാണ്. ഈ വസ്തുത ഒരുവര്‍ഷമായിട്ടും കൗണ്‍സിലില്‍ അവതരിപ്പിക്കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് പങ്കുള്ളതായി നേതാക്കള്‍ ആരോപിച്ചു. നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ച് വരവുവച്ച ചെക്കുകളാണ് പണമായി ബാങ്കുകളിലെത്താതിരുന്നത്.…
Read Moreവൈക്കത്ത് വീടിനു തീപിടിച്ച് ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു; വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു
വൈക്കം: വീടിനു തീപിടിച്ചു തനിച്ചുതാമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വെച്ചൂർ ഇടയാഴം കൊല്ലന്താനം മേരി (79) യാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.അയൽവാസികളാണു വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതുകണ്ടത്. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തും മുന്‍പ് വാർഡ് മെമ്പർ എൻ. സഞ്ജയന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാഡ് ബോർഡ് പെട്ടികൾ, പ്ലാസ്റ്റിക്, കടലാസ്, ചപ്പുചവറുകൾ, തേങ്ങകൾ തുടങ്ങിയവ വീടിനുള്ളിൽ കൂട്ടിയിട്ടിരുന്നതിനാൽ തീ പെട്ടെന്നു കത്തിപ്പടരുകയായിരുന്നു. വൈദ്യുതിയില്ലാതിരുന്ന വീട്ടിൽ വെളിച്ചത്തിനായി വയോധിക മെഴുകുതിരി കത്തിച്ചുവയ്ക്കുകയായിരുന്നു പതിവ്. മെഴുകുതിരി മറിഞ്ഞു വീണു തീപിടിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും വയോധിക സൂക്ഷിച്ചിരുന്ന പണവുമടക്കം കത്തിനശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreഡോക്ടർമാരും മരുന്നും ഇല്ല; താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ; കോൺഗ്രസ് സമരത്തിന്
നെടുങ്കണ്ടം: ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നുമില്ലാതെ അവതാളത്തിലായ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് രാവിലെ 11ന് ആശുപത്രിയുടെ മുമ്പില്‍ ധര്‍ണാസമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ്് സി.എസ്. യശോധരന് അറിയിച്ചു. ആകെ 26 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പകുതിയോളം ഡോക്ടര്‍മാര്‍ പോലും നിലവിലില്ല. കാഷ്വാലിറ്റിയില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്മാരുണ്ടാകേണ്ട സ്ഥാനത്ത് ഒരാള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. സ്പെഷാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍ നാമമാത്രമായേ പ്രവര്‍ത്തിക്കുന്നുള്ളു. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ദിവസവും എട്ട് മണിക്കൂര്‍ ലഭ്യമാക്കണമെന്നാണ് നിബന്ധനയെങ്കിലും മിക്കവരും രാവിലെ ഒമ്പതരയ്ക്കും പത്തിനും എത്തിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് പടിയിറങ്ങും. സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സ്ഥിരമായി അവധിയെടുക്കുന്നതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി വിഭാഗത്തിലെ പ്രധാന ഡോക്ടര്‍ സ്ഥലംമാറി പോയതിനാൽ രോഗികള്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുമാരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നേത്രവിഭാഗം ഡോക്ടര്‍ വല്ലപ്പോഴും മാത്രമേ ഡ്യൂട്ടിക്കെത്താറുള്ളു. ആവശ്യത്തിന്…
Read Moreപാലായില്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; പരാതി നൽകി പിതാവ്
കോട്ടയം: പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ചുവെന്നു പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാര്‍ഥിയുടെ അച്ഛന് പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര് ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: പാലായില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയിൽ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട്…
Read Moreകെ.കെ. റോഡിന് സമാന്തരപാത; മുളങ്കുഴയിൽ നിന്ന് ആരംഭിക്കണമെന്ന നിർദേശം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ധാരണ
കോട്ടയം: കൊല്ലം-ഡിണ്ടിഗൽ ദേശീയപാതയിൽ (എൻഎച്ച് 183) കോട്ടയം നഗരത്തിൽ ഉൾപ്പെടെ വിവിധ ടൗണുകളിൽ ബൈപാസ് നിർമിക്കുന്നത് സംബന്ധിച്ചും വളവുകൾ നിവർത്തുന്നത് സംബന്ധിച്ചും ആലോചിക്കുന്നതിനായി കോട്ടയം കളക്ടറേറ്റിൽ ഫ്രാൻസിസ് ജോർജ് എംപി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. പുതിയ ബൈപാസ് മണിപ്പുഴയിൽനിന്ന് ആരംഭിക്കുന്നതിന് പകരം നിലവിലുള്ള ഈരേക്കടവ് റോഡ് മുന്നോട്ടുനീട്ടി കാക്കൂർ ജംഗ്ഷൻ മുളങ്കുഴ വഴി ദേശീയ പാതയിൽ പ്രവേശിക്കണമെന്ന നിർദേശവും യോഗം അംഗീകരിച്ചു.പ്രസ്തുത റോഡ് ഈരയിൽക്കടവിൽനിന്ന് പാടശേഖരത്തിൽക്കൂടിത്തന്നെ കോട്ടയം- കറുകച്ചാൽ, പുതുപ്പള്ളി – മണർകാട്, പുതുപ്പള്ളി -പയ്യപ്പാടി, പയ്യപ്പാടി – കൊച്ചുമറ്റം എന്നീ റോഡുകൾ മറികടന്ന് പാമ്പാടി എട്ടാം മൈലിൽ ദേശീയ പാതയിൽ പ്രവേശിക്കുന്ന വിധത്തിലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. പാമ്പാടി ജംഗ്ഷനിലെ റോഡ് വീതി കൂട്ടുന്നതിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് വട്ടമലപ്പടിയിൽ തുടങ്ങി കോത്തല 12-ാം മൈലിൽ എത്തുന്ന വിധത്തിലുള്ള പാമ്പാടി ബൈപാസിന്റെ സാധ്യതയും പരിശോധിക്കും. ദേശീയപാത വിഭാഗം…
Read Moreകര്‍ണാടക പോലീസ് ചമഞ്ഞ് വയര്‍ലെസ് സെറ്റുകളുമായി സന്നിധാനത്തെത്തിയ യുവാവ് പിടിയില്‍
പത്തനംതിട്ട: നിയമപ്രകാരമുള്ള ടെലികമ്യൂണിക്കേഷന്‍ ലൈസന്‍സോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് നിന്നു പിടികൂടി. മൈസൂര്‍ സിദ്ധാര്‍ഥ് നഗര്‍ ജോക്കി ക്വാര്‍ട്ടേഴ്സ് 222 മൂന്നാം ബ്ലോക്കില്‍ ഹിമാദ്രിയില്‍ എ പി രാഘവേന്ദ്രനെ(44)യാണ് സന്നിധാനം വലിയയനടപ്പന്തലില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. സന്നിധാനം എസ്എച്ച്ഒ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കര്‍ണാടക സ്റ്റേറ്റ് പോലീസിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാളിൽ നിന്നു കണ്ടെടുത്തു. കര്‍ണാടക പോലീസ് മാലവല്ലി ടൗണ്‍ പോലീസ് സ്റ്റേഷന് കോണ്‍സ്റ്റബിള്‍ 417 എന്ന പേരിലുള്ള കാര്‍ഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു. പോലീസ് വയര്‍ലെസ് സെറ്റില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താനാണ് രണ്ട് വയര്‍ലെസ് സെറ്റുകള്‍ കരുതിയതെന്നു ചോദ്യം ചെയ്യലില്‍ ബോധ്യമായി.
Read More