കോട്ടയം: ചൂടറിഞ്ഞ് ജില്ലയും… പകല്‍ താപനില മെല്ലെ ഉയരുന്നു. ഇന്നലെ കോട്ടയത്തു രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. കണ്ണൂരൂം പുനലൂരും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതും കോട്ടയത്താണ്. വരും ദിവസങ്ങളില്‍ ചൂട് വീണ്ടും കൂടുമെന്ന മുന്നറിയിപ്പാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നത്. മാസം പകുതിയോടെ നേരിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും പിന്നാലെ ചൂട് വീണ്ടും കൂടും. ഇന്നലെ ഉച്ചയോടെ ആകാശം മേഘാവൃതമായെങ്കിലും മഴ പെയ്തില്ല. കഴിഞ്ഞ ദിവസം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നല്ല മഴ ലഭിച്ചിരുന്നു.പകല്‍ച്ചൂട് വര്‍ധിക്കുന്നതിനൊപ്പം രാത്രി താപനില കുറഞ്ഞതിനാല്‍ രാവിലെയും വൈകിട്ടും തണുപ്പും വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിലാണ് തണുപ്പിന്റെ കാഠിന്യം കൂടുതല്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍, ഫെബ്രുവരി അവസാനം മുതല്‍ പകല്‍ ചുട്ടുപൊളളുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിക്കാര്‍ഡ് ചൂടാണ് അനുഭവപ്പെട്ടത്.…
Read MoreCategory: Kottayam
പതിനഞ്ചുകാരിക്ക് പീഡനം: രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ഒരാൾ വിവാഹിതൻ
ചെറുതോണി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൂടി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പൈനാവ് താന്നിക്കണ്ടം നിരപ്പ് സ്വദേശി അറക്കൽ സുഭാഷ് തങ്കപ്പൻ (33), പൈനാവ് പണിയക്കുടി സ്വദേശി സിദ്ദിഖ് അസ്റത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. സുഭാഷ് തങ്കപ്പൻ വിവാഹിതനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. സ്കൂളിൽ കൗൺസലിംഗിനിടെ പെൺകുട്ടിപീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടർന്ന് പൈനാവ് 56 കോളനി സ്വദേശി പൂവത്തുംകുന്നേൽ ബിനു മാത്യുവിനെ (40) കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇടുക്കി സിഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ പിടിച്ചത്.
Read Moreശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണഘോഷയാത്ര നാളെ: തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും; സുരക്ഷാക്രമീകരണങ്ങളുമായി പോലീസ്
പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 9.30 ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. 13 ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി ഒമ്പതിന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14 ന് ളാഹയില്‍ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും. അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. പമ്പയില്‍ ഘോഷയാത്രയെത്തില്ല. പാണ്ടിത്താവളം, ചെറിയാനവട്ടം നീലിമല…
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ യുവാവ് അറസ്റ്റില്‍
രാമപുരം: വിദേശജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളില്‍നിന്നും 81,300 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പുകാട്ടില് ഷറഫുദീനെ (34) യാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2024 നവംബര്‍ മാസം മുതല്‍ പല തവണയായി വെളിയന്നൂര്‍ സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയില്‍ ജോലിയും ഇയാളുടെ സഹോദരിക്കു നഴ്സിംഗ് ജോലിയും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേ വഴി ഷറഫുദീന്റെ അക്കൗണ്ടിലേക്ക് 81,300 രൂപ വാങ്ങുകയായിരുന്നു. തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും ഇവരെ കബളിപ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാനമായ നിരവധി പരാതികള്‍ ഉള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreസമരം അവസാനിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ടിവരും: 60 ശതമാനം മാത്രം തുകയാണു കരാറുകാര്‍ക്കു സെപ്റ്റംബറില്‍ നല്‍കിയത്
കോട്ടയം: റേഷന്‍ വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്തയാഴ്ചയോടെ റേഷന്‍ കടകള്‍ അടച്ചിടേണ്ടിവരും. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അനുസരിച്ചുള്ള കമ്മീഷനാണ് റേഷന്‍ കടക്കാരനു ലഭിക്കുന്നത്. യഥാസമയം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാത്തത് മൂലം റേഷന്‍ വ്യാപാരികള്‍ക്ക് വരുമാനം നഷ്ടമുണ്ടാകുകയും ചെയ്യും. വിതരണക്കാര്‍ക്ക് പലപ്പോഴും അര്‍ഹമായ തുകയുടെ പകുതി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എഫ്സിഐ ഗോഡൗണുകളില്‍നിന്നും എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും മാവേലി സ്റ്റോറുകളിലേക്കും റേഷന്‍ കടകളിലേക്കും കരാറുകരാണു സാധനങ്ങള്‍ എത്തിക്കുന്നത്. കയറ്റിറക്കുകൂലി, ലോറിവാടക തുടങ്ങിയെ ചെലവുകള്‍ വഹിക്കണം. ഇക്കാരണത്താല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയും അവതാളത്തിലാകുമെന്നാണ് സൂചന. സെപ്റ്റംബറില്‍ 60 ശതമാനം മാത്രം തുകയാണു കരാറുകാര്‍ക്കു നല്‍കിയത്. നവംബര്‍ വരെയുള്ള മുഴുവന്‍ തുകയും ലഭിക്കുകയും 2024 സെപ്റ്റംബര്‍ വരെ ഓഡിറ്റിംഗ് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ മാത്രമെ ഈ മാസം വിതരണം നടത്തുവെന്നാണ് കരാറുകാരുടെ നിലപാട്. ഇക്കാര്യങ്ങള്‍ വിശദമാക്കി മാസങ്ങള്‍ക്കു മുന്‍പ് വകുപ്പുമന്ത്രിക്ക് കത്തു നല്‍കിയശേഷവും സര്‍ക്കാര്‍ നിസംഗത പുലര്ത്തിയതോടെയാണു കരാറുകാര്‍…
Read Moreവീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി ഇടുക്കിയിലെ രമണൻ പിടിയിൽ; പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം
ഇടുക്കി: വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി ഇടുക്കി മച്ചിപ്ലാവിൽ യുവാവ് പിടിയിൽ. മച്ചിപ്ലാവ് ഓലിക്കുന്നേൽ വീട്ടിൽ രമണൻ ആണ് പിടിയിലായത്. വീട്ടിൽ നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Read Moreപട്ടാപ്പകല്‍ ആക്രമണവുമായി തെരുവുനായ്ക്കളും പന്നിയും; വലയുന്നതു വിദ്യാര്‍ഥികള്‍
അടൂര്‍: പട്ടാപകല്‍ തെരുവുനായ്ക്കളും കാട്ടുപന്നിയും ആക്രമണ മനോഭാവവുമായി റോഡിലിറങ്ങുന്നതുമൂലം സ്കൂള്‍ കുട്ടികള്‍ അടക്കം വലയുന്നു. ട്യൂഷനു പോകാനും സ്കൂളില്‍ പോകാനുമൊക്കെയായി രാവിലെയും വൈകുന്നേരവും റോഡിലൂടെ വരുന്ന കുട്ടികള്‍ക്കു നേരേയാണ് ഇവയുടെ ആക്രമണം ഏറെയും. കഴിഞ്ഞ ദിവസം പന്നിവിഴയില്‍ സൈക്കിളില്‍ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പന്നി ആക്രമിച്ചിരുന്നു. ഇന്നലെ മണ്ണടിയില്‍ തെരുവുനായ നാലുപേരെയാണ് കടിച്ചത്. കുട്ടികളെ സ്കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുന്നതിനിടെ വീട്ടമ്മയ്ക്കും നായയുടെ കടിയേറ്റു. കുട്ടികള്‍ രക്ഷപ്പെട്ടു. മണ്ണടി കുറ്റിയില്‍ വീട്ടില്‍ ഗീത (51), കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ ശാമില (38), ചക്കാല കിഴക്കേതില്‍ അനീഷ (30), കുറുമ്പോലില്‍ വീട്ടില്‍ അനൂപ് (44) എന്നിവരെ അടൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് നായയുടെ ആക്രമണം ഉണ്ടായത്. മണ്ണടി വേലുത്തമ്പി ദളവ ജംഗ്ഷന് സമീപം നില്‍ക്കുകയായിരുന്ന ഹരിത കര്‍മസേനാംഗമായ ഗീതയെയാണ് ആദ്യം നായ ആക്രമിച്ചത്. ഇവരുടെ ഇടതുകാലിനാണ് കടിയേറ്റത്.…
Read Moreകെകെ റോഡില്‍ അപകടകരമായ രീതിയിൽ ഡ്രൈവിംഗ്; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോട്ടയം: കെകെ റോഡില്‍ അപകടകരമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുക്കുകയും അധിതൃതര്‍ ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യകയും ചെയ്തു. ഇതോടൊപ്പം സ്വകാര്യ ബസ് ഡ്രൈവറുടെ പേരിലും പോലീസ് കേസെടുക്കുകയും മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിഷേധിക്കുകയും നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോഡിന്റെ നടുക്കുനിര്‍ത്തി ആളെയിറക്കി എന്നതാണ് സ്വകാര്യ ബസ് ഡ്രൈവറുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. റോഡിന്റെ ഇടതു വശം ചേര്‍ത്താണ് ബസ് നിര്‍ത്തിയതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പറഞ്ഞു.
Read Moreപിണറായി വിജയന്റെ ഭരണം കേരളം നേരിട്ട വലിയ ദുരന്തം; കമ്യൂണിസ്റ്റുകാർപോലും ഇടതുഭരണം മടുത്തെന്ന് രമേശ് ചെന്നിത്തല
കട്ടപ്പന: കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കു കീഴിലുള്ള വാർഡ് പ്രസിഡന്റുമാരുടെ “പൊളിറ്റിക്കൽ ക്യാമ്പ് മിഷൻ – 2025′ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ദുർഭരണം അവസാനിപ്പിക്കാനുള്ള തുടക്കമാകണം വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. വാർഡ് കമ്മിറ്റികളാകണം വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത്. ഇതിൽ മേൽഘടകങ്ങളുടെ സമ്മർദം ഉണ്ടാകരുത്. സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള പ്രചാരണം അടക്കമുള്ള മറ്റു സഹായങ്ങൾ മേൽഘടകങ്ങൾ ചെയ്യണം. കമ്യൂണിസ്റ്റുകാർപോലും ഇടതുഭരണം മടുത്തു. ഇതു മുതലാക്കി വാർഡുതലംമുതൽ കോൺഗ്രസുകാർ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മുഴുവൻ സ്ഥലങ്ങളിലും വിജയിക്കാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷതവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എംപി, ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി, റോയി കെ. പൗലോസ്, ജോയ്…
Read Moreശബരിമലയിൽ 4 ജി ഇന്റർനെറ്റ് സൗജന്യ സേവനം ഒരുക്കി ബിഎസ്എൻഎൽ
ശബരിമല: ശബരിമലയിൽ 4ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബിഎസ്എൻഎൽ. ഇന്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. പ്രതിദിനം 300 ടിബി ഇന്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു. 2024 ഓഗസ്റ്റിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4 ജിയാക്കി നവീകരിച്ചിരുന്നു. ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല – മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്. കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളിൽ സൗജന്യ വൈഫൈയും ബിഎസ്എൻഎൽ നൽകിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലയ്ക്കലിൽ 16 എണ്ണം വൈഫൈ പോയിന്റുുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ഡ്യൂട്ടി ഓഫീസർ പറഞ്ഞു. 203232 എന്ന…
Read More