പത്തനംതിട്ട: ശബരിമല തീര്ഥാടനത്തിരക്കില് നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും ടിപ്പറുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. സമയക്രമം പാലിക്കാതെയുള്ള ഇവയുടെ യാത്ര അപകടങ്ങള്‍ക്കും കാരണമാകുന്നു. ശബരിമല റൂട്ടിലുള്‍പ്പെടെ ഇതു പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. പന്പയിലേക്കുള്ള പ്രധാന പാതകളിലെങ്കിലും ഇത്തരം വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണാവശ്യം. തടിലോറികള്‍, ടിപ്പറുകള്‍, മറ്റ് ചരക്ക്് വാഹനങ്ങള്‍ എന്നിവയാണ് ദേശീയ, സംസ്ഥാന പാതകളിലടക്കം മാര്‍ഗതടസം ഉണ്ടാക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട അപകടങ്ങളും കൂടുതലാണ്. ടിപ്പറുകളാണ് ഇതില്‍ പ്രധാന വില്ലന്‍. ടിപ്പറുകളുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളുടെ എണ്ണവും കുത്തനെ കൂടിയിട്ടുണ്ട്. സ്കൂള്‍ സമയത്തെ നിയന്ത്രണവും എടുത്തുമാറ്റിടിപ്പറുകള്ക്കടക്കം സ്കൂള്‍ സമയത്ത് രാവിലെയും വൈകുന്നേരവും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും എടുത്തുമാറ്റി.ദേശീയപാത നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലികളുടെ പേരിലാണ് ഇളവ്. ലോറി, ട്രക്ക് വാഹനങ്ങള്‍ സ്കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടാമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 30 ടിപ്പര്‍ ലോറികള്‍ക്കാണ് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.…
Read MoreCategory: Kottayam
ചെന്നിത്തലയെ സുകുമാരൻ നായര്‍ എന്‍എസ്എസിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി: വെള്ളാപ്പള്ളി
ചേർത്തല: രമേശ് ചെന്നിത്തല എൻഎസ്എസിന്റെ പുത്രനാണെന്ന ജി.സുകുമാരൻനായരുടെ പരാമർശം കടന്നകയ്യാണെന്നും ഇതു ചെന്നിത്തലയെ എൻഎസ്എസിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരാമർശം ചെന്നിത്തല അധികാരത്തിലെത്തിയാൽ എൻഎസ്എസിന്റെ സ്വകാര്യ സ്വത്താകുമെന്ന ആശങ്കയുണ്ടാക്കി. ഇക്കാര്യം രമേശ് ചെന്നിത്തലയുമായി ഫോണിൽ പങ്കുവച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. മക്കള്‍ എപ്പോഴും അച്ഛനും കുടുംബകാർക്കുവേണ്ടിയായിരിക്കും പ്രവർത്തിക്കുകയെന്നതാണ് രീതി. ഒരു എംഎൽഎ പോലും ആകാൻ യോഗ്യതയില്ലാത്തയാളെയാണ് കുട്ടനാട്ടിൽ ഇടതുപക്ഷം എംഎൽഎ ആക്കിയത്. മുൻ എംഎൽഎയുടെ പെട്ടിയെടുപ്പുകാരനും കണക്കെഴുത്തുകാരനുമായതുമാത്രമാണ് യോഗ്യത. എൽഡിഎഫ് കുട്ടനാട് സീറ്റ് എൻസിപിക്ക് കൊടുത്തത് ജനതാത്പര്യത്തിന് എതിരാണ്. അർഹരായ പലരും സ്ഥാനങ്ങൾ ലഭിക്കാത്തപ്പോഴാണ് അനർഹരുടെ വിളയാട്ടം. ഇയാളാണ് ഇപ്പോൾ മന്ത്രിയാകാൻ ശ്രമിക്കുന്നത്. എൻസിപിയിൽ എത്തിയപ്പോൾ പി.സി. ചാക്കോ അതിന്റെ പേരിൽ വിലപേശൽ തന്ത്രമാണ് നടത്തുന്നത്. വോട്ടുകുത്തി യന്ത്രങ്ങളായി കുട്ടനാട്ടുകാർ…
Read Moreപാലക്കാട്ട് നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് കോട്ടയം സ്വദേശികൾ മരിച്ചു
വടക്കഞ്ചേരി (പാലക്കാട്): ചുവട്ട്പാടത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറിയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ ഷീബയുടെ മകൻ സനൽ (25), ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കോട്ടയം ചങ്ങനാശേരി പെരുമ്പറച്ചി വെള്ളിപ്പറമ്പിൽ ഫ്രാൻസിസ് മകൾ ഇവോൺ (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കെഎ 51 എഎച്ച് 3589 നമ്പർ ലോറിക്കു പിറകിലാണ് കെഎൽ 39എ 4515 നമ്പർ ഗ്ലാമർ മോട്ടോർ ബൈക്ക് ഇടിച്ചത്. സനൽ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവോണിനെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഫിലിം എഡിറ്റിംഗ് ജോലിയാണ് മരിച്ച സനലിന്. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇവർ. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ഭാഗത്ത് വാഹനം നിർത്തരുതെന്ന്…
Read Moreവല്ലാത്തൊരു ദുർവിധി; ഓട്ടോറിക്ഷയില്‍ ഇരുന്ന് ഛര്ദിക്കുന്നതിനായി തല പുറത്തേക്കിട്ട യുവതിക്ക് വീണ് ഗുരുതര പരിക്ക്; ചികിത്സയിലിരിക്കെ മരണം
നെടുങ്കണ്ടം: ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍നിന്നു റോഡിലേക്ക് വീണ വീട്ടമ്മ ചികിത്സയിലിക്കേ മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തില്‍ നിജാസിന്റെ ഭാര്യ സുല്‍ഫത്ത് (32) ആണ് മരിച്ചത്. കഴിഞ്ഞ 31നാണ് അപകടം ഉണ്ടായത്. അസുഖ ബാധിതയായ യുവതി ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ ആശുപത്രിയലേക്കു പോകുകയായിരുന്നു. ഭര്‍തൃമാതാവും കൂടെ ഉണ്ടായിരുന്നു. നെടുങ്കണ്ടം കിഴക്കേകവലയില്‍ എത്തിയപ്പോള്‍ ഛര്ദിക്കുന്നതിനായി തല പുറത്തേക്ക് ഇടുകയും തലകറക്കം ഉണ്ടായി റോഡിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു. ഖബറടക്കം നടത്തി. മക്കള്‍: അല്ഫാബിത്ത്, അല്‍ഷിഫ.
Read Moreകെഎസ്ആർടിസി ബജറ്റ് ടൂറിസം; ഉല്ലാസയാത്രകളിൽനിന്നു ലഭിച്ചത് 45.44 ലക്ഷം
തൊടുപുഴ: ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി തൊടുപുഴയിൽനിന്നു കഴിഞ്ഞ വർഷം നടത്തിയ ഉല്ലാസ യാത്രകളിൽനിന്നു കെഎസ്ആർടിസി നേടിയത് മികച്ച വരുമാനം. കഴിഞ്ഞ വർഷം 86 സർവീസുകളാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി വിവിധ മേഖലകളിലേക്ക് തൊടുപുഴ ഡിപ്പോയിൽനിന്നു നടത്തിയത്. 3842 യാത്രക്കാരാണ് വിവിധ ഉല്ലാസയാത്രകളിൽ പങ്കെടുത്തത്. 45,44,910 രൂപയാണ് ഒരു വർഷത്തിനിടെ സംഘടിപ്പിച്ച ഉല്ലാസ യാത്രകളിൽനിന്നു ഡിപ്പോയ്ക്ക് നേടാനായത്. ഈ വർഷം അന്തർ സംസ്ഥാന ഉല്ലാസ യാത്രകളും ഡിപ്പോയിൽനിന്നു സംഘടിപ്പിച്ചു. കന്യാകുമാരി, മധുര എന്നിവിടങ്ങളിലേക്കാണ് അന്തർസംസ്ഥാന യാത്ര നടത്തിയത്. വിനോദയാത്രയ്ക്കായി കുറഞ്ഞ നിരക്കിൽ വ്യത്യസ്ത പാക്കേജുകൾ ഒരുക്കുന്നതിനാൽ എല്ലാ സർവീസുകൾക്കും മുൻകൂർ ബുക്കിംഗ് നടത്തിയാണ് സഞ്ചാരികൾ കാത്തിരിക്കുന്നത്. പരമാവധി യാത്രക്കാരെ ഉല്ലാസ യാത്രകളിൽ പങ്കെടുപ്പിക്കാൻ ജീവനക്കാരും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൂടുതൽ പേരും കുടുംബ സമേതമാണ് യാത്രകളിൽ പങ്കാളികളാകുന്നത്. കൂടാതെ സംഘമായി ട്രിപ്പ് ബുക്ക് ചെയ്യുന്നവരുമുണ്ടെന്ന് ഡിപ്പോ…
Read Moreനെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് വ്യാപിക്കുന്നു; കാഴ്ചക്കാരായി ആരോഗ്യവകുപ്പ്; സ്കൂളുകള്‍ പലതവണ അടച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം മുതിര്‍ന്നവരിലേക്കും പകരാന്‍ തുടങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രണ്ട് മാസത്തോളമായി രോഗം വിവിധ മേഖലകളില്‍ വ്യാപിച്ചിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കൊച്ചുകുട്ടികളിലാണ് രോഗം ആദ്യം ഉണ്ടാകുന്നത്. പിന്നീട് മുതിര്‍ന്നവരിലേക്കും വ്യാപിക്കും. മുണ്ടിനീര് രോഗം മൂലം മേഖലയിലെ പല സ്കൂളുകളും ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിട്ടുണ്ട്. എല്‍കെജി, യുകെജി വിഭാഗങ്ങളാണ് അടച്ചത്.കവിളിന്റെ സമീപത്തിലുള്ള ഉമിനീര് ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര്. ഒരു പ്രാവശ്യം ബാധിച്ചാല്‍ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളും ഗൗരവമുള്ളതാണ്. മുണ്ടിനീരിന്റെ കാരണക്കാര്‍ മിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരുതരം വൈറസുകളാണ്. ഉമിനീര് ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂര്‍വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടുവരുന്നു.…
Read Moreജോലി വാഗ്ദാനം നൽകി കൂടെക്കൂടി; ആസാം സ്വദേശിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കട്ടപ്പനക്കാരൻ പിടിയിൽ
കട്ടപ്പന: 42കാരിയായ ആസാം സ്വദേശിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി പിടിയിൽ. കട്ടപ്പന വള്ളക്കടവ് കരിന്പാനിപ്പടി സ്വദേശി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. യുവതി കട്ടപ്പന പുളിയൻമലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഇവർക്കും ഭർത്താവിനും ജോലി വാഗ്ദാനം നൽകി രാജേഷ് ഇവരെ സമീപിച്ചത്. തുടർന്ന് ഭർത്താവിന് എറണാകുളത്ത് ജോലി നൽകി. യുവതിക്ക് തൃശൂരിൽ ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് രാജേഷ് ഇവരെ കട്ടപ്പനയിലുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിൽനിന്നു രക്ഷപ്പെട്ട യുവതി കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി . കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകൻ, എസ്ഐ എബി ജോർജ്, സിപിഒമാരായ കെ.എം. ബിജു, കെ എസ്. സോഫിയ, എസ്സിപിഒ മാരായ വി.എം. ശ്രീജിത്ത്, അൽബാഷ് പി. രാജു തുടങ്ങിയവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Read Moreഅനന്തപുരി സംസ്ഥാന കലോത്സവം; കോട്ടയം ടീമില്‍ 782 വിദ്യാര്‍ഥികള്‍
കോട്ടയം: തലസ്ഥാന നഗരിയില്‍ സംസ്ഥാന സ്കൂള്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ കോട്ടയത്തുനിന്ന് 782 വിദ്യാര്‍ഥികള്‍. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘം കൂടെ.പതിനാല് ജില്ലകളിലെ ഒന്നാം സ്ഥാനക്കാരും അപ്പീലുകാരും ഇഞ്ചോടിഞ്ചു പൊരുതുന്ന മത്സരത്തില്‍ കലയുടെ വര്‍ണവസന്തം പൊഴിക്കാന്‍ കലാപ്രതിഭകളും തിലകങ്ങളും അവസാന വട്ടം തയാറെടുപ്പിലാണ്. ടീം ഇനങ്ങള്‍ രാപകല്‍ പരിശീലിക്കാന്‍ പലരും സ്കൂളുകളില്‍ തന്നെയാണ് തങ്ങുന്നത്. കോട്ടയത്തിന്റെ താരങ്ങള്‍ നാളെ മുതല്‍ തലസ്ഥാനത്തേക്ക് വണ്ടി കയറും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായുള്ള മത്സരത്തിന് ഓരോ വര്‍ഷവും വാശിയേറുകയാണ്. തലയോലപ്പറമ്പില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവര്‍ക്കൊപ്പം അപ്പീലിലൂടെ അവസരം നേടിയ ഏഴു ടീമുകളും സംസ്ഥാനത്ത് മത്സരിക്കും. അപ്പീല്‍ അനുവദിക്കാത്ത ഏതാനും ടീമുകള്‍ അവസാനമണിക്കൂറിലും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുമതി നല്കിയാല് ഇവരും മത്സരിക്കാനെത്തും. ജില്ലാകലോത്സവത്തില്‍ 68 അപ്പീലുകളാണ് എത്തിയത്. ഇതില്‍ ഏഴെണ്ണത്തിനു മാത്രമാണ് അപ്പീല്‍ അനുവദിച്ചത്.…
Read Moreവൈക്കത്തുനിന്ന് ചെന്നൈ, വേളാങ്കണ്ണി ബസ് സർവീസുകൾ ആരംഭിച്ചു
വൈക്കം: തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന്റെ വൈക്കം-ചെന്നൈ, വൈക്കം-വേളാങ്കണ്ണി ബസ് സർവീസുകൾക്കു തുടക്കമായി. വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്ന് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കത്തേയ്ക്ക് ബസ് ഓടിക്കാനുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന തെങ്കാശി-ആര്യങ്കാവ് ബസ് സർവീസ് കേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വൈക്കത്തേയ്ക്കുള്ള സർവീസിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു. തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം സജിമോൻ വർഗീസും ഭാര്യ പ്രിൻസിയും ചേർന്ന് ആദ്യടിക്കറ്റ് മന്ത്രിമാരിൽനിന്ന് ഏറ്റുവാങ്ങി. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭ…
Read Moreശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് ; കാനനപാത വഴിയുള്ള പ്രത്യേക പാസ് നിര്‍ത്തലാക്കി
ശബരിമല: കാനനപാതയിലൂടെ കാല്‍നടയായി വരുന്ന അയ്യപ്പഭക്തര്‍ക്ക് മുക്കുഴിയില്‍ പ്രത്യേക പാസ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പ വഴി വെര്‍ച്വല്‍ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തര്‍ ദര്‍ശനം കിട്ടാതെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ അറിയിച്ചു. 5000 പേര്‍ക്ക് പ്രത്യേക പാസ് നല്‍കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷല്‍ പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നല്‍കേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഭക്തജനത്തിരക്ക് വര്‍ധിച്ചതിനേ തുടര്‍ന്ന് ഇന്നലെ പമ്പ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരെ പമ്പയില്‍ തടഞ്ഞു ഘട്ടംഘട്ടമായാണ് കയറ്റിവിട്ടത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ ശബരിപീഠവും പിന്നിട്ട് അപ്പാച്ചിമേട് ഭാഗത്തേക്ക്…
Read More