തൊടുപുഴ: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട പാലിയത്ത് അമർ ഇബ്രാഹിമിന്റെ കുടുംബത്തിനുള്ള സഹായധനം വർധിപ്പിക്കണമെന്നും സഹോദരിക്ക് സർക്കാർ ജോലി നൽകി നിർധന കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. അമർ ഇബ്രാഹിമിന്റെ വീട്ടിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 10 ലക്ഷം രൂപ അപര്യാപ്തമാണ്. കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മൻസൂറിനും സഹായ ധനം അനുവദിക്കണം.വന്യമൃഗശല്യത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ശാശ്വതമായ പരിഹാര മാർഗങ്ങൾ കണ്ടെത്തണം. ഇടതു സർക്കാർ ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ അവഗണിച്ച് കുടിയേറ്റ ജനതയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എം. അബാസ്, ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്. സിയാദ്, സംസ്ഥാന പ്രവർത്തക സമിതിയംഗം എം.എസ്. മുഹമ്മദ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം…
Read MoreCategory: Kottayam
കാട്ടാന നിയന്ത്രണം: പ്രത്യേക പദ്ധതി തയാറാക്കി ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ; മുള്ളരിങ്ങാട് മേഖലയിലെ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇബ്രാഹിമിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമല്ലെന്നാണ് മനസിലായത്. അടിയന്തരമായി ഇത്തരം സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കും. ജില്ലയില്‍ കാട്ടാന ശല്യം വ്യാപാകമായ മേഖലകളില്‍ എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകാട്ടാന ആക്രമണം; വണ്ണപ്പുറത്ത് ഹർത്താൽ’; അമറിന്റെ സംസ്കാരം നടത്തി; മേഖലയില്‍ വന്‍ പ്രതിഷേധം
തൊടുപുഴ: ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരം നടത്തി. മുള്ളരിങ്ങാട് അമയല്‍തൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിമിന്റെ (22) സംസ്കാരം ഇന്നു രാവിലെ മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് നടത്തിയത്. കാട്ടാനാക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് മുള്ളരിങ്ങാട് അമയല്‍തൊട്ടിയില്‍ അമറിന്റെ വീടിനു സമീപത്തു തന്നെയായിരുന്നു സംഭവം. വീടിന് സമീപമുള്ള തേക്ക് പ്ലാന്റേഷനില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ അഴിക്കാനാണ് അമറും സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറും (41) പോയത്. ഇതിനിടെ ഇഞ്ചക്കാട്ടില്‍ നിന്ന രണ്ട് ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മന്‍സൂറിന് ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. രണ്ടു കാലുകള്‍ക്കും പരിക്കേറ്റ ഇയാള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമറിന്റെ മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍…
Read Moreഅധികാരികളെ കണ്ണ് തുറക്കൂ… മുറിഞ്ഞപുഴ പഴയ പാലവും പരിസരവും വിശ്രമകേന്ദ്രമാക്കാൻ നടപടി സ്വീകരിക്കണം
വൈക്കം: എറണാകുളം-കോട്ടയം റൂട്ടിലെ ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലവും പരിസരവും വിനോദസഞ്ചാരികൾക്കും വഴിയാത്രക്കാർക്കും വിശ്രമകേന്ദ്രമാക്കുന്നതിനു ഭൗതിക സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കവും അനധികൃത മണൽവാരൽ മൂലവും ഗതാഗതയോഗ്യം അല്ലാതായിത്തീർന്ന പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിച്ചതോടെ പഴയപാലവും പരിസരവും വിനോദ സഞ്ചാരികളുടെയും യാത്രികരുടെയും ഇഷ്ടകേന്ദ്രമായി മാറിയിട്ടും വികസനത്തിനു സഹായകരമായ പ്രവൃത്തികളൊന്നും അധികൃതർ ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെമ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മൂന്ന് ഊഞ്ഞാലും ഒരു ചാരു ബഞ്ചും സ്ഥാപിച്ച് അവളിടം സ്ത്രീ സൗഹൃദപാർക്കാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചില സന്നദ്ധ സംഘടനകൾ കലാപരിപാടികൾ നടത്തി പഴയ പാലവും പരിസരവും ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. സഞ്ചാരികൾക്കു തണലിടമൊരുക്കി കുടുംബശ്രീയുടെ നാടൻ ഭക്ഷണശാല ആരംഭിച്ചാൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കും വാഹന യാത്രികർക്കും ഉപകാരപ്രദമാകുമായിരുന്നു. കഴിഞ്ഞ തവണ ചെമ്പിലരയൻ സ്മാരക വള്ളംകളി മുറിഞ്ഞപുഴയിൽ നടത്തിയപ്പോൾ വേദിയായത് ഇവിടത്തെ പഴയ പാലമായിരുന്നു. മുവാറ്റുപുഴയാറിന്റെ…
Read Moreകണ്ണടച്ച് അധികൃതർ: ചങ്ങനാശേരിയിൽ തെരുവുനായ ശല്യം രൂക്ഷം
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. അക്രമകാരികളായ നായ്ക്കളുടെ വിളയാട്ടം നഗരവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും കടുത്തഭീഷണിയാകുന്നു. നഗരത്തിലെ മാര്‍ക്കറ്റുകള്‍, വണ്ടിപ്പേട്ട, കുരിശുംമൂട്, പാറേല്‍ പള്ളി, ഫാത്തിമാപുരം ഉൾപ്പെടയുള്ള പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനുള്ള എബിസി പ്രോഗ്രാം നടപടികള്‍ നിലച്ചതോടെയാണ് ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. അസംപ്ഷന്‍, എസ്ബി കോളജുകളിലേക്കു വിദ്യാര്‍ഥികള്‍ കാല്‍നടയായി സഞ്ചരിക്കുന്ന പി.പി ജോസ് റോഡില്‍ അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങള്‍ വലിയ ഭീഷണിയാണ്. ളായിക്കാട്-പാലാത്രച്ചിറ-ചങ്ങനാശേരി ബൈപാസിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തൃക്കൊടിത്താനം പഞ്ചായത്തിലെ പുലിക്കേട്ടുപടി, കുന്നുംപുറം, അമര, ചാഞ്ഞോടി, മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ, മാമ്മൂട്, വെങ്കോട്ട പായിപ്പാട് പഞ്ചായത്തിലെ പായിപ്പാട്, നാലുകോടി കവലകള്‍ തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിന് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി…
Read Moreപുതുവര്‍ഷാഘോഷം: ലഹരിക്ക് കടിഞ്ഞാണിടാൻ പോലീസ്; വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വ്യാപക പരിശോധന
കോട്ടയം: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ജില്ലയിലേക്ക് വന്‍തോതില്‍ ലഹരി എത്തുന്നതായി സൂചന. പോലീസും എക്സൈസും നിരീക്ഷണം കര്‍ശനമാക്കി. കുമരകം, വാഗമണ്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോം സ്റ്റേകളിലും പോലീസ് നിരീക്ഷണവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. പുതുവത്സരത്തില്‍ ഇവിടങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നവരുടെ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചതായാണ് സൂചന. പുതുവത്സരാഘോഷങ്ങള്‍ക്കായി ജില്ലയിലേക്കു വന്‍തോതില്‍ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി പോലുള്ള സിന്തറ്റിക്ക് ലഹരികള്‍ എത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ പരിശോധകള്‍ക്കായി ഡാന്‍സാഫ് സംഘത്തിനു പുറമെ പ്രത്യേക ദൗത്യസംഘങ്ങള്ക്കും പോലീസും എക്സൈസും രൂപം നല്‍കിയിട്ടുണ്ട്. നാളുകള്‍ക്കു മുമ്പുവരെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സിന്തറ്റിക് രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് വലിയ ഭീഷണിയായിരിക്കുന്നത്. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, നൈട്രോസെപാം ഗുളിക, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവ അടുത്ത കാലത്ത് എക്സൈസും പോലീസും വന്‍തോതിലാണ് പിടികൂടിയിട്ടുള്ളത്. കഞ്ചാവിനെക്കാള്‍ ലഹരിയും സൂക്ഷിക്കാന്‍…
Read Moreകുമരകത്ത് ബോട്ടില്‍ നിന്നും കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
കുമരകം: ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടില്‍നിന്ന് വേമ്പനാട്ടു കായലിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (തമ്പി 56) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 7.30നാണ് ഇയാൾ കായലിലേക്കു ചാടിയത്. കഴിഞ്ഞ ഏഴു മുതല്‍ ഉദയനെ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കുമരകത്തുനിന്ന് ബോട്ട് പുറപ്പെട് 20 മിനിറ്റിനു ശേഷമാണ് ഉദയന്‍ കായലിലേക്കു ചാടിയത്. സമീപത്തിരുന്ന യാത്രക്കാരനോട് മുഹമ്മയില്‍ എത്തിച്ചേരാന്‍ എത്ര സമയം എടുക്കുമെന്ന് അന്വേഷിച്ചതിനുശേഷം ബാഗുകള്‍ സീറ്റില്വച്ചു കായലിലേക്കു ചാടുകയായിരുന്നു. ബാഗില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിയെ തിരിച്ചറിഞ്ഞതെന്നും രാത്രി തന്നെ ബന്ധുക്കളെ വിവരമറിയിച്ചതായും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തിച്ച് അപകട സ്ഥലത്ത് നങ്കൂരമിട്ടു. ജീവനക്കാര്‍ കായലില്‍ തെരച്ചില്‍ നടത്തി. രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും…
Read Moreറോഡ് ഗതാഗതയോഗ്യമാക്കണം: റോഡിൽ കട്ടിലിട്ട് വിശ്രമിച്ച് യുവാവിന്റെ സമരം; രഞ്ജുമോന്‍ പിൻതുണ നൽകി നാട്ടുകാരും
കടുത്തുരുത്തി: തകര്‍ന്ന് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു റോഡരികില്‍ കട്ടിലിലില്‍ കിടന്ന് നാട്ടുകാരനായ യുവാവിന്റെ വേറിട്ട സമരം. റോഡിലൂടെ എത്തുന്നവര്‍ക്കു വിശ്രമിക്കാന്‍ കട്ടില് എന്ന പേരിലായിരുന്നു സമരം നടത്തിയത്. കടുത്തുരുത്തി-പെരുവ റോഡിന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ചാണു നാട്ടുകരനായ അലരി പ്ലാച്ചേരിതടത്തില് രഞ്ജുമോന്‍ (37) ക്രിസ്മസ് ദിനത്തില്‍ വേറിട്ട സമരം നടത്തിയത്. മുമ്പ് തിരുവോണദിനത്തില്‍ ഇതേ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കിയും രഞ്ജു ഒറ്റയാള്‍ സമരം നടത്തിയിരുന്നു. തകര്‍ന്ന റോഡിലൂടെ വണ്ടിയോടിച്ചെത്തുമ്പോള് നടുവിനു പരിക്കേല്‍ക്കുന്നവര്‍ക്കു വിശ്രമിക്കാന്‍ കട്ടില് എന്നു കാണിക്കുന്ന ഫ്ളെക്സും സ്ഥാപിച്ചിരുന്നു. നാട്ടുകാരും സമരത്തിനു പിന്തുണയുമായെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. ഗതാഗതത്തിനു തടസമുണ്ടാക്കരുതെന്ന പോലീസ് നിര്‍ദേശം പാലിച്ചായിരുന്നു സമരം. റോഡ് നന്നാക്കാന്‍ പണമില്ലെങ്കില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കട്ടിലിന് സമീപം ഫണ്ട് സ്വീകരിക്കാന്‍ ബക്കറ്റും സ്ഥാപിച്ചിരുന്നു. രാവിലെ പത്തിനു തുടങ്ങിയ സമരം ഒരു മണിക്കൂറോളം നീണ്ടു.
Read Moreമലയാളി പൊളിയല്ലേ… കളഞ്ഞുകിട്ടിയ രത്നാഭരണം ഉടമയ്ക്കു നൽകി മാതൃകയായി ബസ് ഡ്രൈവറും കണ്ടക്ടറും
കോട്ടയം: ബസ് യാത്രയ്ക്കിടെ നഷ്ടമായ രത്നാഭരണം തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി. ഇന്നലെ ലുലുമാളില്‍ പോയി മടങ്ങുന്പോഴാണ് ബസില്‍വച്ച് ആഭരണം നഷ്ടമായത്. ഉടനെ വിവരം പോലീസില്‍ അറിയിച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ ഫോണിലേക്കു പോലീസിന്റെ വിളിയെത്തി. കോട്ടയം ഞാലിയാകുഴി പൊങ്ങന്താനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഗ ബസിലാണ് ആഭരണം നഷ്ടപ്പെട്ടത്. ബസ് ജീവനക്കാരായ ഡ്രൈവര്‍ ബിജോയ്, കണ്ടക്ടര്‍ ഷിബു എന്നിവര്‍ ആഭരണം യുവതിക്കു കൈമാറി. ഇരുവർക്കും നന്ദി പറഞ്ഞാണു യുവതി വീട്ടിലേക്കു മടങ്ങിയത്.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് ; ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രത്യേക ബെഞ്ച്
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. മേക്കപ്പ് മാനേജർ സജീവിനെതിരേ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയാണ് കോട്ടയം പൊൻകുന്നം പോലീസ് കേസെടുത്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. 2013ൽ പൊൻകുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് സജീവ് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മൂന്നംഗ ബെഞ്ചാണു രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നൽകും. രണ്ട് വിവരാവകാശ കമ്മീഷണർമാരും ബെഞ്ചിലുണ്ടാകും
Read More