കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കരിമ്പനാല്‍ ജോര്‍ജ് കുര്യന് (പാപ്പന്-52) അനുജന് രഞ്ജു കുര്യനെയും (50) മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ(78)യെയും വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വാദി, പ്രതി ഭാഗങ്ങള്‍ക്ക് പറയാനുള്ളത് കേട്ടശേഷമാണ് ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചത്. ഇരട്ടജീവപര്യന്തത്തിനൊപ്പം 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.താന്‍ നിരപരാധിയാണെന്നും വൃദ്ധമാതാവിനെയും ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോര്‍ജ് കുര്യന് ബോധിപ്പിച്ചു. എന്നാല്‍ കരുതിക്കൂട്ടി ആസൂത്രിതമായി നടത്തിയ കൊലയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇരുവരെയും ക്രൂരമായി വെടിവച്ചു മരണം ഉറപ്പാകുംവരെ പ്രതി ഭാവമാറ്റമില്ലാതെ കൃത്യം നടന്ന വീട്ടില്‍ തങ്ങിയെന്നും ഒരിക്കല്‍പോലും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നും കേസന്വേഷിച്ച ഉന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നും…
Read MoreCategory: Kottayam
കോന്നി വാഹനാപകടം; സങ്കടക്കടലായി മല്ലശേരി ഗ്രാമം, നാലുപേര്‍ക്ക് നാട് വിട ചൊല്ലി
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് നാട് വിട ചൊല്ലി. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവരുടെ സംസ്കാര ശുശ്രൂഷകള്‍ ഇന്നുച്ചയോടെ മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്നു. മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ദേവാലയത്തിലെ കുടുംബക്കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായി സംസ്കരിച്ചു.രാവിലെ മുതല്‍ വന്‍ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സമാപന ശുശ്രൂഷകള്‍ക്ക് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭയിലെയും മറ്റു സഭകളിലെയും ബിഷപ്പുമാരും വൈദികരും ശുശ്രൂഷകളില്‍ കാര്‍മികരായിരുന്നു. ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നു രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിച്ചു. ഭവനങ്ങളില്‍ വിടവാങ്ങൽ പ്രാര്‍ഥനകള്‍ക്കുശേഷം…
Read Moreറോഡപകടങ്ങള്‍ വര്‍ധിച്ചു; പോലീസ്, മോട്ടോര്‍ വാഹനവകുപ്പിന്റെ സംയുക്ത പരിശോധന; ആദ്യഘട്ടത്തില്‍ ബോധവത്കരണവും താക്കീതും മാത്രം
കോട്ടയം: ജില്ലയില്‍ വിവിധ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നുള്ള സംയുക്ത പരിശോധനകള്‍ ആരംഭിച്ചു. റോഡപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഒരു മാസത്തേക്കു നടത്തുന്ന സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണു ബോധവത്കരണവും പരിശോധനകളുമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും റോഡിലിറങ്ങിയത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു ജില്ലയെ വിവിധ സോണുകളായി തിരിച്ച് ഓരോ പോലീസ് സ്റ്റേഷന് പരിധികളിലുമുള്ള ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ചു രണ്ടു മൂന്നും മണിക്കൂറുകളാണ് പരിശോധനകള്‍ നടത്തുന്നത്. ഈ റോഡുകളിലുടെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായി നിര്‍ദേശങ്ങളും ബോധവത്കരണവും നല്‍കും. മദ്യപിച്ചു വാഹനമോടിക്കല്‍, ഇടതുവശം ചേര്‍ന്നു വാഹനം ഓടിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താക്കീത് നല്‍കും. പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സില്ലാത്തവരും വാഹനങ്ങള്‍ ഓടിക്കുന്നതു കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും ആര്‍സി ഉടമയെയും പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി ബോധവത്കരണം ഉള്‍പ്പെടെയുള്ള…
Read Moreഡ്രൈവിംഗിനിടെ ഹൃദയാഘാതം; സമയോചിത ഇടപെടലില്‍ യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവരെ ആദരിച്ച് എംഎൽഎ
ചങ്ങനാശേരി: ഹൃദയാഘാതം സംഭവിച്ചിട്ടും സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരുടെ ജീവന് രക്ഷിച്ച ബസ് ഡ്രൈവറെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തി ജോബ് മൈക്കിള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സന്നിഹിതനായിരുന്നു. ചുങ്കപ്പാറയില്‍നിന്ന് ചങ്ങനാശേരിയിലേക്ക് നിറയെ യാത്രക്കാരുമായി വരുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ പ്രദീപ് ആര്. നായര്‍ക്ക് (49) കുരിശുംമൂട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചത്. പ്രതികൂലമായ ആരോഗ്യസ്ഥിതിയിയെങ്കിലും മനഃശക്തിയോടെ ഇദ്ദേഹം യാത്രക്കാരെ സുരക്ഷിതരാക്കാനായി ബസ് സമയോചിതമായി ഡിവൈഡറില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഒമ്പതിന് രാവിലെ ഏഴിനായിരുന്നു സംഭവം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചപ്പോൾ അതീവ ഗുരുതരമായിരുന്ന ഡ്രൈവറുടെ ജീവന് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. റൂബന്‍ വറുഗീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇരുപത് റൗണ്ടോളം സിപിആര്‍ നല്‍കിയാണ് തിരികെക്കൊണ്ടുവന്നത്. തുടര്‍ന്ന് സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും ഹൃദ്രോഗചികിത്സാ വിഭാഗം മേധാവിയുമായ ഡോ.…
Read Moreറോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം വേണം; ഗർത്തസമരവും “സർവമത പ്രാർഥന’യുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പന
കട്ടപ്പന: കട്ടപ്പന നഗരത്തിലെ ഭൂരിഭാഗം റോഡുകളിലും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസഹമായിട്ടും പരിഹാരമുണ്ടാക്കാത്ത നഗരസഭാ അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരേ പ്രതിഷേധവുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർഥനയും നടന്നു. പഴയ ബസ് സ്റ്റാൻഡിലെ വലിയ ഗർത്തത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ്് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ, ട്രഷറർ ബിജോയി സ്വരലയ, ടോമി ആനിക്കാമുണ്ട, ജെയ്ബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് അടക്കം നഗരസഭയിലെ വിവിധ റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയാവുകയാണ്. കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമടക്കം അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. പുതിയ ബസ് സ്റ്റാൻഡിൽ മഴക്കാലമായാൽ…
Read Moreറോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രതിനിധി യോഗം. റോഡ് നിര്‍മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്‍ട്ട് നല്കി പലപ്പോഴും യഥാര്‍ഥ കാരണങ്ങളെ നിസാരവത്കരിക്കുകയാണ്. സംസ്ഥാനത്ത് മദ്യവില്പനയുടെ സമയം പുനഃക്രമീകരിക്കണം. കിട്ടുന്നിടത്തുനിന്നുതന്നെ ഇരുന്നോ നിന്നോ അത് ബാറിലാണെങ്കില്‍ പോലും ഉപയോഗിക്കരുതെന്ന നിയമം വരണം. വൈകുന്നേരങ്ങളില്‍ ലഹരി പരിശോധന നിര്‍ബന്ധമാക്കണം. മാരക രാസലഹരി ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. രക്തപരിശോധനകൂടി നടത്തി വേണം ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന അടിയന്തര യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണനയ്ക്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള യോഗം ഉദ്ഘാടനം ചെയ്തു.ജോസ്മോന് പുഴക്കരോട്ട് അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്‍, അലക്സ് കെ. ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Read Moreഒരപകടത്തിനായി കാത്തിരിക്കരുതേ; ശബരിമല തീർഥാടകർക്കും നാട്ടുകാർക്കും ഭീഷണിയായി ദേശീയപാതയോരത്ത് ഉണക്കമരം
കൊടുകുത്തി: ദേശീയപാതയിൽ കൊടുകുത്തിക്ക് സമീപം ഉണങ്ങിനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ പലപ്പോഴും ഒടിഞ്ഞു നിലം പതിക്കുന്നുണ്ട്. ശബരിമല സീസൺ ആരംഭിച്ചതോടെ നിരവധി തീർഥാടന വാഹനങ്ങളാണ് ഇതിന് സമീപത്ത് പാർക്ക് ചെയ്യുന്നത്. കൂടാതെ ഉണങ്ങി നിൽക്കുന്ന ഈ മരം ദേശീയപാതയോരത്തു കൂടി കടന്നുപോകുന്ന വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണ്. ദീർഘദൂരം ഓടിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങുന്നതിനായി തെരഞ്ഞെടുക്കുന്നതും ഇതിന് സമീപത്തെ സ്ഥലമാണ്. മരം ഒടിഞ്ഞ് റോഡിൽ വീണാൽ വലിയ അപകടമാകും സംഭവിക്കുക. പൂർണമായും ഉണങ്ങിനിൽക്കുന്ന ഈ മരം എത്രയും വേഗം വെട്ടിമാറ്റി പാത സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
Read Moreബിഎസ്എന്‍എല്‍ 4ജി നിര്‍മാണ ജോലിക്കിടെ ടവറില്‍ നിന്നു വീണു യുവാവ് മരിച്ചു
കോട്ടയം: പൊന്‍പള്ളി ഞാറയ്ക്കലില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ പണിക്കിടെ ടവറിന്റെ മുകളില്‍ നിന്നു വീണു യുവാവ് മരിച്ചു. കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന് ഗോഡ്സണ്‍ പോള്‍(19) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ബിഎസ്എന്‍എല്‍ ടവര്‍ 4ജിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലിക്കാണു ഗോഡ്സണ്‍ ഞാറയ്ക്കല്‍ എത്തിയത്. ടവറിന്റെ മുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ താഴേയ്ക്കു വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുത്തു. മാതാവ്: മിനി. സഹോദരങ്ങള്‍: ബ്ലസണ്‍ പോള്‍, ഡെയ്സണ്‍ പോള്‍. സംസ്കാരം ചൊവ്വ നാലിനു കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍.
Read Moreഅച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത; ഷെഫീക്ക് വധശ്രമക്കേസിൽ നാളെ വിധി പറയും
തൊടുപുഴ: മനഃസാക്ഷിയെ നടുക്കിയ ഷെഫീക്ക് വധശ്രമക്കേസിൽ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി നാളെ വിധിപറയും. ഷെഫീക്കിന്റെ പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. ഇരുവരും ചേർന്ന് കുട്ടിയുടെ ഇടതുകാൽമുട്ട് ഇരുന്പ് കുഴൽകൊണ്ട് അടിച്ചൊടിച്ചതും നിലത്തുവീണ കുട്ടിയുടെ നെഞ്ചിൽ ചവിട്ടിപരിക്കേൽപ്പിച്ചതുമുൾപ്പെടെ ക്രൂരമായ പീഡനം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതിനെത്തുടർന്നു തലച്ചോറിനു ക്ഷതമേറ്റിരുന്നു. സ്റ്റീൽകപ്പ് ചൂടാക്കി കൈ പൊള്ളിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിരന്തര പീഡനമാണ് കുട്ടിയുടെ ഇന്നത്തെ ശാരീരിക മാനസിക വൈകല്യത്തിന് കാരണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ കുട്ടിയുടെ ബന്ധുക്കൾ, അയൽക്കാർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയവരുടെ സാക്ഷിമൊഴികളും മെഡിക്കൽ രേഖകളും ഇതു സാധൂകരിക്കുന്നതാണെന്നും കോടതിയെ ബോധിപ്പിച്ചു.തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ ബുദ്ധിവികാസത്തെയും സംസാരശേഷിയെയും ചലനശേഷിയെയും സാരമായി ബാധിച്ചിരുന്നു. ഇതേത്തുടർന്നു ഷെഫീക്ക് കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാരിന്റെ സംരക്ഷണയിൽ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreകോട്ടയംകാര്‍ക്ക് പുല്‍ക്കൂടൊരുക്കാന്‍ അറുമുഖനെത്തി; അച്ഛനെ സഹായിക്കാന്‍ മകന് ശരവണനും ഭാര്യ വിമലയും കൂട്ടിനുണ്ട്
കോട്ടയം: കോട്ടയംകാര്‍ക്ക് ക്രിസ്മസ് പുല്‍ക്കൂട് നിര്മിച്ചുനല്കാന് അറുമുഖനെത്തി. പാലക്കാട് ചെര്പ്പുളശേരിക്കാരനായ അറുമുഖനും കുടുംബവും ഇത് നാലാമത്തെ വര്‍ഷമാണ് കോട്ടയത്ത് പുല്‍ക്കൂട് നിര്മിക്കാനെത്തുന്നത്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം റോഡിലാണ് കട. പുല്‍ക്കൂട് നിര്‍മിക്കാനുള്ള സാമഗ്രികളായ മുളയും കച്ചിയും പാലക്കാട്ടുനിന്നും കൂടെ കൊണ്ടുവരികയാണ്. മകന് ശരവണനും ഭാര്യ വിമലയും കൂട്ടിനുണ്ട്. ഭക്ഷണം റോഡരികിലെ ടെന്റില്‍ പാകം ചെയ്യും. രാത്രി ഉറക്കവും ടെന്റില്ത്തന്നെയാണ്. മഴ പെയ്താല്‍ സമീപത്തെ കടത്തിണ്ണയിലേക്ക് മാറും. ക്രിസ്മസ് കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങും. നാട്ടില്‍ കുട്ട, വട്ടി മുതലായവ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയാണ് അറുമുഖന്. ടാക്സി ഡ്രൈവറായ മകന് ശരവണന് ക്രിസ്മസ് കാലമായാല്‍ അച്ഛനെ സഹായിക്കാന്‍ കൂടെ പോരും.വലുപ്പമനുസരിച്ച് 250-മുതല്‍ 600 വരെയാണ് പുല്‍ക്കൂടിന്റെ വില. നാലു വര്‍ഷമായി കോട്ടയത്തെ വഴിയോരക്കച്ചവടം നഷ്ടമില്ലെന്നാണ് അറുമുഖന്റെ അനുഭവം. പ്ലാസ്റ്റിക്കും പ്രകൃതിക്ക് ദോഷകരമായ ഒന്നും ഇല്ലാതെ പരിസ്ഥിതി സൗഹൃദ പുല്ക്കൂടാണ്…
Read More