കോട്ടയം: സ്കൂട്ടർ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ പുളിക്കമറ്റം കോതേടത്തില് ഷാജി (63)യാണു മരിച്ചത്. ജൂലൈ 20നു രാത്രി 8.30ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിനു സമീപമായിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷാജി. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാരനെ രക്ഷിക്കാന്‍ സ്കൂട്ടർ നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ ഷാജിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ട്രോമ സ്റ്റേജില്‍ കഴിഞ്ഞിരുന്ന ഷാജിയെ പിന്നീടു വീട്ടിലേക്കു മാറ്റുകയായിരുന്നു. വീട്ടില്‍ കഴിയവേ ഇന്നു പുലര്‍ച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വേളൂര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: മിനിമോള്‍, മക്കള്‍: അവിനാശ്, അഭിരാമി. മരുമകള്‍: ഷീജ അവിനാശ്.
Read MoreCategory: Kottayam
ടിപ്പര്‍ നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിൽ ഇടിച്ചുമറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്
കോട്ടയം: എം സാൻഡ് കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലിടിച്ചു തലകീഴായി മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 10.30നു ടിബി റോഡില്‍ കല്യാണ്‍ സില്‍ക്സിനു സമീപമാണ് അപകടമുണ്ടായത്. ടിബി റോഡിലുടെ വരികയായിരുന്നു ലോറി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കഴിഞ്ഞുള്ള ഇറത്തിൽ നിയന്ത്രണംവിട്ടു മുന്നില്‍ പോയ കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലേക്കു ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreതീർഥാടകർക്കു കുടിവെള്ളമില്ല: മുൻ നിലപാടിൽ മാറ്റംവരുത്താതെ ജല അഥോറിറ്റി
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെത്തുന്ന ആയിരക്കണക്കിന് ശബരിമല തീർഥാടകർ ശുദ്ധജലം കിട്ടാതെ വലയും. എല്ലാ ദിവസവും കുടിവെള്ളവിതരണം ഇല്ലാത്തതാണ് കാരണം. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ജലവിതരണം നടത്തുക. അവലോകനയോഗങ്ങളിൽ തീർഥാടകർക്ക് എല്ലാ ദിവസവും കുടിവെള്ളം വിതരണം ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നുവെങ്കിലും ജല അഥോറിറ്റിയുടെ മുൻ നിലപാടിൽ മാറ്റംവരുത്താൻ അധികൃതർ തയാറാകുന്നില്ല. കുന്നത്തുമല ഉന്നതതല ജലസംഭരണിയിൽനിന്ന് ചെങ്ങന്നൂർ നഗരസഭയുടെ രണ്ടു ഭാഗങ്ങളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം വിതരണം ചെയ്യുന്ന തരത്തിലാണ് വാൽവ് ക്രമീകരണം നടത്തിയിരിക്കുന്നതെന്നാണ് ജല അഥോറിറ്റി അധികൃതരുടെ വിശദീകരണം. ടൗൺ ഭാഗത്തേക്ക് വിതരണം നടത്തുന്ന ദിവസം മാത്രമേ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർഥാടകർക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ. റെയിൽവേ സ്റ്റേഷനിൽ ജല അഥോറിറ്റി അഞ്ചു പൈപ്പുകളാണ് സജ്ജമാക്കുന്നത്. ടൗൺ, റെയിൽവേ സ്റ്റേഷൻ, ബഥേൽ, തിട്ടമേൽ, നന്ദാവനം, ഐടിഐ ജംഗ്ഷൻ, പുത്തൻവീട്ടിൽപ്പടി, മുണ്ടൻകാവ്, മങ്കുഴിച്ചാൽ ഭാഗങ്ങളിലേക്ക് ഒരു ദിവസവും കിഴക്കേനട, കോടിയാട്ടുകര, മിത്രപ്പുഴ, ശാസ്താംകുളങ്ങര, ആൽത്തറ ഭാഗങ്ങൾ…
Read Moreകണക്ഷൻ സ്ഥിരമാക്കാൻ കൈക്കൂലി; കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ
കുറവിലങ്ങാട്: താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകാൻ വീട്ടുടമയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഓവർസിയർ കീഴൂർ കണ്ണാർവയൽ എം.കെ. രാജേന്ദ്രനെ (51)യാണ് വിജിലൻസ് സംഘം അറസ്റ്റുചെയ്തത്. വീട്ടുടമയിൽനിന്നു 10,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പകലോമറ്റത്ത് വീട് നിർമാണം പൂർത്തീകരിച്ച പ്രവാസിയുടെ കുടുംബത്തിൽ നിന്നാണ് പണം ആവശ്യപ്പെട്ട് വാങ്ങിയത്.വിജിലൻസ് കിഴക്കൻമേഖല എസ്പി വി. ശ്യാംകുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്പി നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഒന്നോടെ ഓവർസിയറെ പിടികൂടിയത്. രണ്ടുവർഷം മുമ്പ് പകലോമറ്റത്ത് സ്ഥലം വാങ്ങിയ സ്ഥലത്ത് വീടിന്റെ നിർമാണ ജോലികൾ പൂർത്തീകരിച്ചതോടെ താത്കാലിക കണക്ഷൻ മാറ്റി സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ത്രീഫേസ് കണക്ഷൻ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. എന്നാൽ ത്രീഫേസ് ലൈൻ കടന്നുപോകുന്നത് വീടിനു 500 മീറ്റർ അകലെക്കൂടിയാണെന്നും ഇതിൽനിന്നു ലൈൻ വലിക്കാൻ 65,000 രൂപ ചെലവഴിക്കേണ്ടിവരുമെന്നും…
Read Moreകിണറിനു സമീപം മാലിന്യംതള്ളൽ; പരാതിയുമായി നാട്ടുകാര്‍
പാലാ: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള പദ്ധതിയുടെ കിണറിനും മോട്ടോര്‍ ഹൗസിനും സമീപം സാമൂഹ്യവിരുദ്ധര്‍ മത്സ്യ-മാംസ മാലിന്യങ്ങള്‍ തള്ളുന്നതു പതിവായി. മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വെള്ളഞ്ചൂര്‍ തെരുവുംകുന്ന് കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കാണ് ഈ ഗതികേട്. രണ്ടു ദിവസമായി പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഗുണഭോക്തൃസമിതി ഭാരവാഹികള്‍ നഗരസഭയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി. പദ്ധതിയുടെ കിണര്‍ ളാലം തോടിനു തൊട്ടുസമീപമാണുള്ളത്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ വാഹനങ്ങളില്‍ മാലിന്യമെത്തിച്ച് ഇവിടെയുള്ള പാലത്തില്‍നിന്നു തോട്ടിലേക്കു തള്ളുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കടകളില്‍നിന്നുള്ള മാലിന്യമാണ് കാണപ്പെട്ടതെങ്കില്‍ ഇന്നലെ മത്സ്യങ്ങളാണ് വന്‍തോതില്‍ തള്ളിയത്. ഇവിടെയുള്ള കുളിക്കടവും മലിനമായി. കല്‍പ്പടവുകള്‍ കെട്ടിയുണ്ടാക്കിയ കുളിക്കടവ് നിരവധി ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതാണ്. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Read Moreപ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചാണ്ടി ഉമ്മന്‍ പൊതുപരിപാടിയില്‍
കോട്ടയം: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുത്തു. മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണു പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ഉദ്ഘാടകനായാണ് ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുപരിപാടികളില്‍നിന്നു സ്ഥലം എംഎല്‍എയായ തന്നെ ഒഴിവാക്കുന്നതായി ചൂണ്ടികാട്ടി ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് അവകാശ ലംഘന പരാതി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കിടയില് രണ്ടാമത്തെ അവകാശ ലംഘന പരാതിയാണ് നല്‍കിയത്. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍നിന്ന് ഒഴിവാക്കിയതിനാണ് ആദ്യ അവകാശ ലംഘന പരാതി നല്‍കിയത്. വികസന കാര്യങ്ങളില്‍ മണ്ഡലത്തെ അവഗണിക്കുന്നതായും പലസ്ഥാപനങ്ങളും മണ്ഡലത്തില്‍നിന്നു മാറ്റി മറ്റുമണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ചാണ്ടി ഉമ്മന്‍ പരാതിപ്പെട്ടു. സര്‍ക്കര്‍ പരിപാടികളില്‍നിന്നു ബോധപൂര്‍വം തന്നെ അവഗണിക്കുകയാണെന്നാണു പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം പാമ്പാടി ആര്‍ഐടിയില്‍ ഉദ്ഘാടനത്തിനായി മുഖ്യന്ത്രി എത്തിയപ്പോള്‍ മുഖ്യമന്ത്രിയോടും ചാണ്ടി ഉമ്മന്‍…
Read Moreമണ്ണെടുപ്പിനെതിരെ പരാതി നൽകിയ വീട്ടമ്മയ്ക്ക് പോലീസിന്റെ ഭീഷണി; ശാരീരിക അസ്വസ്ഥതയെ തുടർന്ന് വീട്ടമ്മ ആശുപത്രിയിൽ
തൊടുപുഴ: വീടിനു സമീപത്തെ മണ്ണെടുപ്പിനെതിരേ പരാതി നൽകിയ വീട്ടമ്മയെ പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ചുങ്കത്ത് താമസിക്കുന്ന തൊടുപുഴ അർബൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥയും വിധവയുമായ സുഭദ്ര ഷാജിയെയും മകളെയുമാണ് കുന്ന് ഇടിക്കുന്നതുമായുള്ള തർക്കത്തെത്തുടർന്ന് പോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. അയൽവാസി കുന്ന് ഇടിച്ചുനിരത്തിയതോടെ മഴ പെയ്യുന്പോൾ മണ്ണും കല്ലും ചെളിയും ഇവരുടെ മുറ്റത്തും വീട്ടിലും കയറുന്നതായി ചൂണ്ടിക്കാട്ടി ഇവർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മണ്ണ് നീക്കം ചെയ്യുന്നത് കളക്ടർ തടഞ്ഞിരുന്നു. ഇതെത്തുടർന്ന് മൂന്നു പോലീസുകാർ വീട്ടിലെത്തി ഇനി ഇതു സംബന്ധിച്ച് ആർക്കും പരാതി നൽകരുതെന്ന് നിർദേശിച്ചു. പരാതിയുണ്ടെങ്കിൽ തൊടുപുഴ പോലീസിനെ അറിയിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.പോലീസുകാർ പോയതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുഭദ്രയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Read Moreഇടിഞ്ഞുവീഴാറായ ലയങ്ങളിൽ ദുരിതജീവിതം; വിരമിച്ച തോട്ടം തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കുന്നു
തൊടുപുഴ: തേയിലത്തോട്ടങ്ങളിൽ വർഷങ്ങളോളം ജോലിയെടുത്ത് വിരമിച്ചവരും പിരിഞ്ഞുപോയവരുമായ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. തോട്ടങ്ങളിൽ മഞ്ഞും മഴയും വെയിലുമേറ്റ് കഠിനാധ്വാനം ചെയ്ത തൊഴിലാളികളോടാണ് മാനേജ്മെന്റുകളുടെ അവഗണന. തോട്ടം പ്രതിസന്ധിയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല എസ്റ്റേറ്റ് ഉടമകളും ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. ജില്ലയിൽ വിവിധ തേയിലത്തോട്ടങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം ലഭിക്കാനുണ്ടെന്നാണ് കണക്ക്. ഒട്ടേറെ തൊഴിലാളികൾ ജോലിയുടെ ഫലയായി ലഭിച്ച രോഗപീഡകളും മറ്റും അനുഭവിച്ച് മരിക്കുകയും ചെയ്തു.ഇവരുടെ ആശ്രിതർക്കും ആനുകൂല്യം ലഭിക്കുന്നില്ല. രോഗികളായി കിടപ്പിലായവരും ഗ്രാറ്റുവിറ്റി ലഭിക്കാത്തവരിൽ ഉൾപ്പെടും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ലയങ്ങളിലാണ് ഇപ്പോഴും തൊഴിലാളികൾ ദുരിത ജിവിതം നയിക്കുന്നത്. വാഗമണ്‍ എംഎംജെ പ്ലാന്റേഷൻ, പീരുമേട് ടീ കന്പനി, ബഥേൽ എസ്റ്റേറ്റ്, ചിന്നാർ എസ്റ്റേറ്റ്, ഹെലിബറിയ എസ്റ്റേറ്റ്, പോപ്സണ് കന്പനി, എവിജെ കന്പനി തുടങ്ങി വിവിധ തോട്ടങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്.ആനൂകൂല്യം ലഭിക്കാത്തതിനാലാണ് തൊഴിലാളികൾ ഇപ്പോഴും…
Read Moreകലോത്സവ സമാപനത്തിന് തിരിതെളിച്ചു… പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍
കോട്ടയം: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുത്തു. മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ഉദ്ഘാടകനായാണ് ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുപരിപാടികളില്‍നിന്നു സ്ഥലം എംഎല്‍എയായ തന്നെ ഒഴിവാക്കുന്നതായി ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് അവകാശ ലംഘന പരാതി നല്‍കിയിരുന്നു.ഒരാഴ്ചയ്ക്കിടയില് രണ്ടാമത്തെ അവകാശലംഘന പരാതിയാണ് നല്‍കിയത്. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍നിന്ന് ഒഴിവാക്കിയതിനാണ് ആദ്യ പരാതി നല്‍കിയത്. വികസന കാര്യങ്ങളില്‍ മണ്ഡലത്തെ അവഗണിക്കുന്നതായും പല സ്ഥാപനങ്ങളും മണ്ഡലത്തില്‍നിന്നും മാറ്റി മറ്റു മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ചാണ്ടി ഉമ്മന്‍ പരാതിപ്പെട്ടു. സര്‍ക്കാര്‍ പരിപാടികളില്‍നിന്നു ബോധപൂര്‍വം തന്നെ അവഗണിക്കുകയാണെന്നു പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം പാമ്പാടി ആര്‍ഐടിയില്‍ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ മുഖ്യമന്ത്രിയോടും ചാണ്ടി ഉമ്മന്‍ പരാതി പറഞ്ഞിരുന്നു.…
Read Moreസ്ഥലം വില്പന മുടങ്ങി: ട്രാവന്‍കൂര്‍ സിമന്റ്സ് വൻ പ്രതിസന്ധിയിൽ; വ്യവസായ വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്ന് വര്‍ക്കേഴ്സ് യൂണിയൻ
കോട്ടയം: നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു സ്ഥലം വില്പന നടത്തിയെങ്കിലും ആശ്വാസം കണ്ടെത്താനുള്ള ശ്രമവും പാളുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ ടെന്‍ഡറില്‍ പങ്കെടുത്ത ഏക ഗ്രൂപ്പും പിന്മാറുന്നു എന്നാണ് സൂചന. 23.07കോടി രൂപയ്ക്കാണ് കാക്കനാടുള്ള 2.79 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായി ഈ ഗ്രൂപ്പ് ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ ടോക്കണ്‍ തുക അടച്ചതല്ലാതെ ഇവര്‍ പിന്നീട് ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. പ്രതിസന്ധി പരിഹരിക്കാനും സ്ഥല വില്പന നടത്താനുമായി വ്യവസായ വകുപ്പ് കാര്യക്ഷമമായി ഇടപെടണം എന്നാണ് വര്‍ക്കേഴ്സ് യൂണിയന്റെ ആവശ്യം. മുന്‍പും ഇത്തരത്തില്‍ സ്ഥലം വില്‍പ്പന തീരുമാനമായെങ്കിലും മുടങ്ങുകയായിരുന്നു. പത്തു മാസത്തിലേറെ ശമ്പള കുടിശികയാണ് ജീവനക്കാര്‍ക്കു നല്‍കാനുള്ളത്. നാലു കോടിയോളം രൂപ പിഎഫ് അടയ്ക്കാനുണ്ട്. പാട്ട കുടിശികയടക്കം 100 കോടിക്കു മേല്‍ ബാധ്യതയുണ്ട്. വിരമിച്ച 32 ജീവനക്കാര്‍ക്കുള്ള അനുകൂല്യങ്ങള്‍ ഡിസംബര്‍ 12 നകം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.…
Read More