നെടുങ്കണ്ടം: ഇടുക്കി ഡീലേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിൽ സെക്രട്ടറി അറസ്റ്റിൽ. സൊസൈറ്റിയുടെ കുമളി ബ്രാഞ്ചിലെ സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന കണ്ടെത്തലിലാണ് ക്രൈംബ്രാഞ്ച് സെക്രട്ടറി എൻ.പി. സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കുമളി ശാഖയിൽ നടന്ന ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ തിരിമറിയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. കേസിൽ ബാങ്കിന്റെ മുൻ മാനേജർ ചക്കുപള്ളം തുണ്ടത്തിൽ വൈശാഖ് മോഹനനെ മുൻപ് തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഇതോടൊപ്പം വ്യാജപ്പേരിൽ ചിട്ടി ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്.
Read MoreCategory: Kottayam
പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനം തിടുക്കം കൂട്ടരുതെന്ന് എകെസിഎച്ച്എംഎസ്
കോട്ടയം: പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച് ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന ഗവണ്മെന്റ് തിടുക്കം കൂട്ടരുതെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. വ്യക്തമായ ധാരണയില്ലാതെ രണ്ടരലക്ഷം വാര്‍ഷികവരുമാനം നിര്‍ണയിക്കുകയും ഓരോ സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താതെ ജാതി സെന്‍സസ് നടപ്പാക്കാതെയും കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. ഉപസംവരണത്തെ സംബന്ധിച്ചുള്ള എകെസിഎച്ച്എംഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോട്ടയത്ത് സംസ്ഥാനപ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ച നേതൃത്വ സെമിനാറില്‍ നെല്ലിക്കുന്ന് ബാബു സുപ്രീംകോടതി വിധിയെ സംബന്ധിച്ച് വിശദമായ ക്ലാസ് നയിച്ചു. പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച് ദളിത് സംഘടനകളെ ഉള്‍പ്പെടുത്തി വിപുലമായ നേതൃത്വ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു.
Read Moreറോഡുവക്കില്‍ മാലിന്യ നിക്ഷേപം: ദുര്‍ഗന്ധവും കുപ്പിച്ചില്ലുകളും ബുദ്ധിമുട്ടിക്കുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍
ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മാരംങ്കുളം – നിര്‍മലപുരം റോഡിന്റെ പരിസര പ്രദേശങ്ങളിലും വിനോദ സഞ്ചാര മേഖലയായ നാഗപ്പാറയിലും മല്‍സ്യ, മാംസ മാലിന്യങ്ങളും മദ്യകുപ്പികളും മയക്കുമരുന്ന് പായ്ക്കറ്റുകളും ഭവനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങളും നിരന്തരമായി നിക്ഷേപിക്കുന്നതു മൂലം പ്രദേശവാസികള്‍ക്കും കാല്‍നടക്കാര്‍ക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ദുര്‍ഗന്ധവും കുപ്പിച്ചില്ലുകളും പ്രദേശവാസികളെയാണ് ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊട്ടാരം പടി, ഇലഞ്ഞിപ്പുറം പടി, നാഗപ്പാറ എന്നിവിടങ്ങളില്‍ കക്കൂസ് മാലിന്യങ്ങളും മല്‍സ്യ, മാംസ മാലിന്യങ്ങളും വീട് വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും നിക്ഷേപിച്ചിരുന്നു. ദുര്‍ഗന്ധം വമിക്കുന്നതു കാരണം സമീപവീടുകളില്‍ ഇരിക്കാന്‍ പോലുമാകുന്നില്ല. കുറുനരി, തെരുവുനായ്ക്കള്‍, കാട്ടുപന്നി എന്നിവ മാലിന്യങ്ങള്‍ വലിച്ചെടുത്ത് ജലസ്രോതസുകളിലും വീട്ടുമുറ്റത്തും എത്തിക്കാറുണ്ട്. രാത്രിയിലാണ് മാലിന്യങ്ങള്‍ ഏറെയും തള്ളുന്നത്. പ്രഭാത സവാരിക്കാര്‍, ടാപ്പിംഗ് തൊഴിലാളികള്‍, പത്രവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ അടക്കം രാവിലെ യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് റോഡിലേക്ക് ഇറങ്ങാനാകാത്ത…
Read Moreപാറോച്ചാലില്‍ ലഹരി മാഫിയ സജീവം; യുവാവിനെതിരേ ആക്രമണം
കോട്ടയം: വഴിയാത്രക്കാരനായ യുവാവിനെ കഞ്ചാവ് മാഫിയാസംഘം ആക്രമിച്ചു. ഇന്നലെ രാത്രി 9.30ന് വേളൂര്‍ പാറോച്ചാല്‍ ബോട്ട് ജെട്ടിയ്ക്കു സമീപമാണു സംഭവം. കുടുംബ വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. ‘മുന്ന’ എന്ന പേരിൽ കുപ്രസിദ്ധനായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു സൂചനകളുണ്ട്. അടിയേറ്റു നിലത്തുവീണ യുവാവിനെ സമീപവാസികളെത്തിയാണ് എഴുന്നേല്‍പ്പിച്ചത്. ബൈക്കിലെത്തിയ അക്രമികള്‍ കഞ്ചാവ് വില്പനക്കാരും ഗുണ്ടാസംഘത്തില്പ്പെട്ടവരുമാണെന്നു നാട്ടുകാർ പറയുന്നു. കഞ്ചാവ് വില്പനനയ്ക്കുശേഷം മടങ്ങുന്പോൾ വഴിയാത്രാക്കാര്ക്കുനേരേ അസഭ്യവര്‍ഷം നടത്തിയശേഷമാണു യാത്രക്കാരനെ ആക്രമിച്ചത്. പാറോച്ചാല്‍ ബൈപ്പാസിലും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത മദ്യം, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. പാടശേഖരത്തിന്റെ വിവിധ സ്ഥലങ്ങളാണ് അക്രമികളുടെ താവളം. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read Moreദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡ്: അപകടഭീഷണിയായി ബസ് സ്റ്റാൻഡ് കവാടത്തിലെ സ്ലാബുകൾ
പൊൻകുന്നം: ദേശീയപാതയിൽ നിന്നു പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനായി ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഇളകി അപകടാവസ്ഥയിൽ. ഇളകിയ സ്ലാബുകൾ എത്രയും വേഗം ഉറപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യം ശക്തമായി. ദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. സ്ലാബുകൾ ഇളകി മാറിക്കിടക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
Read Moreപെണ്‍കുട്ടികളെ കമന്റടിച്ചു; എസ്എഫ്ഐക്കാര്‍ തെരുവില്‍ തമ്മിലടിച്ചു; സംഭവം അറിഞ്ഞെത്തിയ എസ്ഐക്കും കിട്ടി കുട്ടിനേതാക്കളുടെ മർദനം
പത്തനംതിട്ട: കാതോലിക്കറ്റ് കോളജിലെ എസ്എഫ്ഐക്കാര്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചു. കോളജില്‍ നിന്നു തുടങ്ങിയ സംഘര്‍ഷം പത്തനംതിട്ട ടൗണിലേക്കും നീണ്ടു. തടയാനെത്തിയ എസ്ഐക്ക് പരുക്ക്. പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് അടിക്ക് കാരണമായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചവർ അവിടെയും സംഘർഷമുണ്ടാക്കി. പോലീസിനെ അസഭ്യം പറയുകയും ചെയ്തു. കാതോലിക്കേറ്റ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രമാടം കീഴേത്ത് വീട്ടില്‍ ആരോമല്‍ (23), താഴേടത്ത് വീട്ടില്‍ പ്രദീഷ് (22), മല്ലശേരി മറൂര്‍ കൃഷ്ണ വിലാസം ഹരികൃഷ്ണപിള്ള (23) എന്നിവര്‍ രാത്രി ഏഴേകാലോടെ ടൗണില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. കോളജിലെ തന്നെ വിദ്യാർഥികളായ ഒരു സംഘം ഇവിടെയെത്തി ഇവരെ മർദിക്കുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് കൂട്ട അടി നടന്നു. കൂട്ടയടി നടക്കുന്ന വിവരം അറിഞ്ഞ് എത്തിയ പോലീസ് മൂവരെയും ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. പോലീസുമായി…
Read Moreസഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്കാന് വിധി
കോട്ടാങ്ങല്‍: വായ്പൂര് സഹകരണ ബാങ്കില്‍ നിന്നു വിരമിച്ച പി.സി. മാത്യുവിന്റെ തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും പലിശ സഹിതം നല്കാന് കേരള കോ ഓപ്പറേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവായി. ബാങ്ക് നല്കിയ 23 സ്വര്‍ണപ്പണയ വായ്പയിന്മേല് മുന്‍ സെക്രട്ടറിയുടെ ആനുകൂല്യങ്ങള്‍ വക കൊള്ളിച്ച ബാങ്ക് നടപടി അസാധുവാക്കിക്കൊണ്ടാണ് ട്രിബ്യൂണല്‍ ഉത്തരവുണ്ടായത്. ഇതനുസരിച്ച് ലീവ് സറണ്ടര്‍ ഉള്‍പ്പെടെ 670024 രൂപയ്ക്കും 2014 ഡിസംബര്‍ മുതല്‍ തടഞ്ഞുവച്ച ഗ്രാറ്റുവിറ്റി തുകയ്ക്കും 15 ശതമാനം പലിശയും കോടതിച്ചെലവുകളും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് മുമ്പ് ബാങ്ക് മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) മുമ്പാകെ നല്കിയ ആര്ബിട്രേഷന് കേസില്‍ ലഭിച്ച ഉത്തരവിനെ ചോദ്യം ചെയ്തു ബാങ്ക് ഭരണസമിതിയംഗങ്ങളെയും സെക്രട്ടറിയെയും ഉള്‍പ്പെടെ പ്രതികളാക്കി പി.സി. മാത്യു നല്കിയ അപ്പീലിലാണ് വിധി. ആര്ബിറ്റേറ്ററുടെ മുന്‍ ഉത്തരവ് അസാധുവാക്കുകയും കോടതിച്ചെലവായ 25000 രൂപയും ആനുകൂല്യങ്ങളുടെ പലിശ 15 ശതമാനമായി കണക്കാക്കി കേസിലെ…
Read Moreറൈസിംഗ് സ്റ്റാർസ് സ്പോർട്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് വി. ശിവൻകുട്ടി
കോട്ടയം: കേരള ഒളിമ്പിക് അസോസിയേഷന്റേയും കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ റൈസിംഗ് സ്റ്റാർസ് സ്പോർട്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിലെ കായിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചുമുള്ള കൂട്ടായ ശ്രമത്തിന്റെ ചുവടുവയ്പ്പാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കോട്ടയം ജില്ലയിൽ ഔദ്യോഗികമായി തുടക്കം കുറിച്ച റൈസിംഗ് സ്റ്റാർസ് പദ്ധതി കായികതാരങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് മന്ത്രി പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…. കേരള ഒളിമ്പിക് അസോസിയേഷന്റേയും കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ റൈസിംഗ് സ്റ്റാർസ് സ്പോർട്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിലെ കായിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചും…
Read Moreനവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം: ഡിസിസിയുടെ കളക്ടറേറ്റ് മാർച്ച് 26ന്
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26നു രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. പത്തിന് പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങളായിട്ടും അറസ്റ്റ് ചെയ്യാതിരിക്കുന്ന നടപടി കുടുംബത്തോടു കാട്ടുന്ന കടുത്ത അനീതിയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും ഡിസിസി കുറ്റപ്പെടുത്തി.
Read Moreകോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും; നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു
കോട്ടയം: കോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും. കടല്‍വിഭവങ്ങളുടെ രുചിയുമായി നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു. നാഗമ്പടം മുനിസിപ്പല്‍ പാര്ക്കിന് സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്ററന്റ് തുറക്കുന്നത്. മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ കടല്‍വിഭവ റസ്റ്ററന്റാണിത്. ഫിഷ് ഗാലക്സി എന്ന പേരില്‍ ഒരുങ്ങുന്ന ഇതിന്റെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തില്‍ ഭക്ഷണശാലകള്ക്കായുള്ള കാബിനുകള്‍ നിര്‍മിച്ചു കഴിഞ്ഞു. അടുക്കളയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.2000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളിനുള്ളിലെ ജോലികള്‍ പൂര്‍ത്തിയായശേഷം കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യും. വാഹനപാര്‍ക്കിംഗിനുള്ള സൗകര്യങ്ങളും ഒരുക്കും. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അക്വേറിയം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 12 വര്‍ഷം മുമ്പാണ് നാഗമ്പടത്ത് ഫിഷ് ഗാലക്സി എന്ന പേരില്‍ മത്സ്യഫെഡ് പബ്ലിക് അക്വേറിയം ആരംഭിച്ചത്. 2,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളില്‍ 50 ടാങ്കുകളിലായി സമുദ്ര-ശുദ്ധ ജലങ്ങളിലായി ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പനയും…
Read More