എരുമേലി: ശബരിമല തീർഥാടന കാലത്തിന് ഇനി ഒരാഴ്ച കൂടി. 16 നാണ് മണ്ഡല കാലം തുടങ്ങുക. അതിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വകുപ്പുകൾ. അതേസമയം ചില വകുപ്പുകളിൽ ഇനിയും ഒരുക്കങ്ങൾ ആയിട്ടില്ല. അയ്യപ്പ ഭക്തർ എരുമേലിയിൽനിന്നു ശബരിമലയ്ക്ക് കാൽനടയായി സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാത തെളിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. രാത്രിയിൽ പാതയിൽ യാത്ര അനുവദിച്ചിട്ടില്ല. രാവിലെ മുതൽ വൈകുന്നേരം വരെയാണ് യാത്രയ്ക്ക് അനുമതി. വന്യമൃഗ സാന്നിധ്യം മനസിലാക്കുന്നതിനും മുന്നറിയിപ്പും മുൻകരുതൽ, സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനും വനം വകുപ്പിന്റെ സ്ക്വാഡ് ഇത്തവണയും നിരീക്ഷണത്തിന് ഉണ്ടെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ വന സംരക്ഷണ സമിതി (വിഎസ്എസ്), എക്കോ ഡെവലപ്മെന്റ് കമ്മിറ്റി (ഇഡിസി) എന്നിവയുടെ പ്രവർത്തകരുടെ സഹായത്തോടെയാണ് കാനന പാതയിലെ കാടുകൾ വെട്ടിത്തെളിക്കുന്ന ജോലികൾ നടക്കുന്നത്. എരുമേലിയിൽ പേരൂർത്തോട് മുതലാണ് കാനനപാത തുടങ്ങുന്നതെങ്കിലും…
Read MoreCategory: Kottayam
ഗോശാല കാണാൻ കുട്ടിക്കൂട്ടം, തൊട്ടും തലോടിയും മടക്കം; പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായെത്തിയ കുട്ടികൾക്ക് ക്ലാസെടുത്ത് ഉടമ വി. ഹരി
പള്ളിക്കത്തോട്: മറ്റക്കര തച്ചിലങ്ങാട് ഗവൺമെന്റ് എല്‍പി സ്കൂള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി ഗോശാല സന്ദര്‍ശനം. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുട്ടികള്‍ പള്ളിക്കത്തോട്ടിലെ മഹാലക്ഷ്മി ഗോശാല സന്ദര്‍ശിച്ചത്. ഗോശാല ഉടമ വി. ഹരിയും കുടുംബവും കുട്ടികളെ സ്വീകരിക്കുകയും വ്യത്യസ്തയിനം നാടന്‍പശുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനേഴ് ഇനങ്ങളിലുള്ള നാല്പതിലധികം നാടന്‍പശുക്കള്‍ ഇവിടെ സംഗീതം ആസ്വദിച്ച് സസുഖം വാഴുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള കാംഗ്രജ്, ആന്ധ്ര കൃഷ്ണ, ഹൈറേഞ്ച് ഡ്വാര്‍ഫ്, കാസര്‍കോട് കുള്ളന്‍, താര്‍പാര്‍ക്കര്‍, ഗീര്‍ റെഡ്, കങ്കയം, വെച്ചൂര്‍ പശു, ചെറുവള്ളി പശു തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരും വിദേശിയരും ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ സന്ദര്‍ശകരാണ്. സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നാടന്പശുക്കളെപ്പറ്റി ബോധവത്കരണ ക്ലാസുകളും നടത്തുന്നു. നാടന്‍ പശുക്കളുടെ പാല്, തൈര്, നെയ്യ്, ചാണകം, മൂത്രം കൂടാതെ 300 ലധികം മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവിടെ…
Read Moreകായംകുളം താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണം
കായംകുളം: താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എച്ച് എംസി യോഗങ്ങളിൽ നിരവധി തവണ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരെയും അപകടമരണത്തിൽപ്പെടുന്നവരെയും കായംകുളം താലൂക്കാശുപത്രിയിൽ എത്തിക്കുമ്പോൾ പോലീസ് സർജൻ ഇല്ലാത്തതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇത് മരണപ്പെടുന്നവരുടെ ബന്ധുക്കളെ ഉൾപ്പെടെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം കായംകുളം മേഖലയിൽ കൂടിവരികയാണ്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗി മരണപ്പെട്ടാൽ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിൽ കൊണ്ടുപോകുക പതിവാണ്. ഇത്തരത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ പരിശോധിക്കുന്ന ഡോക്ടർ വിസമ്മതിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്യും. പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയശേഷം മാത്രമേ മൃതദേഹം വിട്ടുകൊടുക്കാവൂ എന്നാണ് നിയമം. മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്ത് എന്താണ് മരണകാരണമെന്ന് സാക്ഷ്യപ്പെടുത്തണമെന്നുമാണ്…
Read Moreമുറിയിൽ അതിക്രമിച്ചു കയറി ചീത്തവിളിച്ചു: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചെമ്മരപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ എസ്. കലേബ് (22), പട്ടാകുളം അഖില്‍കുമാര്‍ (26), കറുകച്ചാൽ ഉമ്പിടി തച്ചുകുളത്ത് രാഹുൽമോൻ (23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പുതുപ്പള്ളി ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മുറിയിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. ബിഹാർ സ്വദേശിയുടെ സുഹൃത്തിനെ ഇവർ മർദ്ദിച്ചപ്പോൾ സുഹൃത്ത് അന്യസംസ്ഥാന സ്വദേശികൾ താമസിക്കുന്ന മുറിയിലേക്ക് ഓടിക്കയറുകയും ഇയാളെ പിന്തുടർന്നുവന്ന സംഘം അവിടെയുണ്ടായിരുന്ന അന്യസംസ്ഥാന സ്വദേശികളെ ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷം അന്യസംസ്ഥാന സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന പുതുപ്പള്ളി ചാലുങ്കൽപ്പടി ഭാഗത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഗ്ലാസ് കല്ലുകൊണ്ട് എറിഞ്ഞുതകർക്കുകയും ചെയ്തു. കലേബിനും, അഖിലിനും ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreനാലുമണിക്കാറ്റും ഇല്ലിക്കൽകല്ലും ഹരിത വിനോദ സഞ്ചാരകേന്ദ്രം
മണര്‍കാട്: പരിസ്ഥിതി സംരക്ഷണം, ശുചിത്വം, എന്നിവയ്ക്കു പേരു കേട്ട നാലുമണിക്കാറ്റ് ഗ്രാമീണ വഴിയോര വിനോദ സഞ്ചാര കേന്ദ്രത്തിനു ഹരിത വിനോദ സഞ്ചാരകേന്ദ്രം പദവി ലഭിച്ചു. നവകേരള മിഷൻ ഇരുപതോളം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, സംസ്ഥാന തലത്തില്‍ അറുപതിലധികം കേന്ദ്രങ്ങള്ക്കാണു പദവി നല്‍കിയത്. നവംബര്‍ ഒന്നിനു സംസ്ഥാനതല പ്രഖ്യാപനം നടന്നിരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്കല്ലിനും ഹരിത അംഗീകാരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലങ്ങളിലൊന്നായ ഇല്ലിക്കല്‍കല്ലിലേക്ക് അടുത്ത നാളില്‍ ധാരാളം സഞ്ചാരികളാണ് എത്തുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കിയും ഹരിതാഭ നിലനിര്‍ത്തിയുമാണ് ഇവിടെ സംരക്ഷിക്കുന്നത്. അംഗീകാരം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മണര്‍കാട് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.സി. ബിജു, നാലുമണിക്കാറ്റിന്റെ സംഘാടകരായ എംഇബി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ട്രഷറര്‍ കെ.കെ. മാത്യു കോലത്ത് എന്നിവര്‍ക്കു കൈമാറി. അറവുശാലാ മാലിന്യങ്ങള്‍ ഉള്‍പ്പടെ നിക്ഷേപിച്ചിരുന്ന വഴിയോരം…
Read Moreഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു: ആറുപേര്‍ക്കു പരിക്ക്; ആക്രമണത്തിനു പിന്നിൽ മുൻ വൈരാഗ്യമെന്ന്
ചേർത്തല: ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. അറുപതുകാരിയായ ഗൃഹനാഥ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു. സംഘര്‍ഷത്തില്‍ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിലെ രണ്ടു പേർക്കും പരിക്കേറ്റു. തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡ് വാരനാട് പിഷാരത്ത് ആനന്ദവല്ലി (60), മക്കളായ സുധീരാജ്, ആനന്ദരാജ്, അജയ് രാജ് എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിലേക്കും മാറ്റി. ആക്രമിക്കാൻ എത്തിയ ചെങ്ങണ്ട സ്വദേശി അഭിമന്യു ഉൾപ്പെടെ രണ്ടു പേർക്കും പരിക്കുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജയരാജനെ ആദ്യം വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ ആനന്ദവല്ലിയെയും മറ്റ് സഹോദരങ്ങളേയും ഇവർ ആക്രമിച്ചു. അക്രമികളിൽ രണ്ടുപേരെ സുധിരാജും ആനന്ദരാജും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടു. പിന്നീട് പോലീസ് എത്തിയാണ് ഇവരെ ഇവിടെനിന്നും മാറ്റിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന്…
Read Moreശബരിമല തീർഥാടനം: കോന്നി, കോട്ടയം മെഡി. കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്തോടനുബന്ധിച്ച് കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പമ്പയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയില്‍ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ 30 കിടക്കകള്‍ കോന്നി മെഡിക്കല്‍ കോളജിലെ ശബരിമല വാര്‍ഡില്‍ ക്രമീകരിക്കും. അത്യാഹിത വിഭാഗത്തിലും പ്രത്യേകം ബെഡുകള്‍ സജ്ജീകരിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ തീര്‍ഥാടകര്‍ക്കായി കിടക്കകള്‍ ക്രമീകരിക്കും. ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരെ നിയോഗിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടാകും. പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും അധികമായി കിടക്കകളും മറ്റും സംവിധാനങ്ങളും ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പമ്പയില്‍ ആരോഗ്യവകുപ്പ് കണ്ട്രോള് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം…
Read Moreമറക്കല്ലേ, മഴക്കാലമാണ്… തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലേക്ക് മലവെള്ളം ഇരച്ചെത്തി; തുരുത്തിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിച്ചു
തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടർന്ന് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികൾ കുടുങ്ങി.ഇവരെ പിന്നീട് വനംവകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.ഇന്നലെ വൈകുന്നേരം നാലരയോടെ തൊമ്മൻകുത്ത് ഏഴുനില കുത്തിന് സമീപമാണ് സംഭവം. അവധിദിനമായിരുന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു. അപകട സമയം നൂറിലധികം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലായിരുന്നെങ്കിലും ഇവിടേക്കുള്ള വെള്ളം ഒഴുകിയെത്തുന്ന മലനിരകളായ വെണ്മണി, പാൽക്കുളംമേട്, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇവിടങ്ങളിൽനിന്നുള്ള മലവെള്ളം അപ്രതീക്ഷിതമായി കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്കെത്തി. ഈ സമയം വെള്ളച്ചാട്ടത്തിന് താഴെയുള്ള ചെറിയ തുരുത്തിൽ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി നിരവധിസഞ്ചാരികളുണ്ടായിരുന്നു.മലവെള്ളത്തിന്റെ ശക്തി കൂടി വരുന്നതിനിടെ ചിലർ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി മറുകരയിൽ നിന്നവരുടെ സഹായത്തോടെ രക്ഷപ്പെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന യുവാവും യുവതിയും കുടുങ്ങിപ്പോയി. ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡുകളും സ്ഥലത്തെത്തി…
Read Moreശരണമന്ത്രങ്ങളാൽ മുഖരിതമാകുന്ന എരുമേലി; തീര്‍ഥാടന കാലം 16ന് തുടങ്ങുമെന്നിരിക്കെ ക്രമീകരങ്ങളൊന്നുമായില്ല
എരുമേലി: സ്വാമി ശരണം വിളികളുമായി പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ എരുമേലിയിലേക്കെത്താന് ഇനി 12 ദിനരാത്രങ്ങള്‍ മാത്രം. അടുത്ത മാസം16ന് തീര്‍ഥാടന കാലം തുടങ്ങുമെന്നിരിക്കെ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും ക്രമീകരണങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡില്‍ കട മുറികളും കുത്തക വ്യാപാരങ്ങളും ലേലം ചെയ്തതും ക്ഷേത്രത്തില്‍ പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാകാറായതും ഒഴികെ ഒരുക്കങ്ങള്‍ ആയിട്ടില്ല. തീര്‍ഥാടന പാതകളില്‍ അപകടനിരക്ക് കുറയ്ക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലെ തകര്‍ന്ന റോഡിലെ കുഴികളില്‍ മെറ്റല്‍ പാകിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ടാര്‍ ചെയ്യാന്‍ നടപടികളായിട്ടില്ല. സീബ്ര വരകള്‍, സെന്റര്‍ ലൈന്‍ വരകള്‍, റിഫ്ളക്ടറുകള്‍, അപകട സാധ്യതാ അറിയിപ്പ് ബോര്‍ഡുകള്‍ , ദിശാ ബോര്‍ഡുകള്‍ തുടങ്ങിയവയൊന്നും സ്ഥാപിച്ചിട്ടില്ല. പഴയ ബോര്‍ഡുകളും ലൈനുകളും മിക്കയിടത്തും ചെളിയും അഴുക്കും മൂലം മറഞ്ഞ നിലയിലാണ്. പ്രധാന ശബരിമല പാതകളുടെ നവീകരണം, കുഴികള്‍ നികത്തല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍,…
Read Moreസിഎച്ച്ആർ: സംസ്ഥാനം നിസംഗത തുടർന്നാൽ കേന്ദ്ര ഭേദഗതി നിയമത്തിന്റെ പരിരക്ഷയും നഷ്ടമാകും
കട്ടപ്പന: ഇടുക്കിയിലെ ഭൂമി, സിഎച്ച്ആർ കേസുകളിൽ കേരളം ഇതുവരെ തുടർന്നിട്ടുള്ള നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും ഇടുക്കിക്കു നഷ്ടമാകും. സിഎച്ച്ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ കേരളം വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24നു സിഎച്ച്ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു കാരണം. 2007ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചില്ല. പിന്നീട് 2023ലാണ് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ് മൂലം നൽകിയത്. പിന്നീട് കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി. കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. 1964ലെ ഭൂപതിവു കേസുമായി ബന്ധപ്പെട്ട കാര്യത്തിലും കേരള സർക്കാർ മെല്ലപ്പോക്കു തന്നയാണ് നടത്തിയത്. അതിനാലാണ് ജില്ലയിൽ നിർമാണ നിരോധം…
Read More