രാഹുലിന്‍റെ കോട്ടയം സന്ദർശനം വിവാദമാക്കി ഇടത്-വലത് മുന്നണികൾ

കോട്ടയം: രാഹുല്‍ ഗാന്ധി കോട്ടയത്ത് എത്തിയത് ഏതു സ്ഥാനാര്‍ഥിക്കുവേണ്ടി ‍? രാഹുലിന്‍റെ കോട്ടയം സന്ദര്‍ശനത്തുടര്‍ന്നു വാദപ്രതിവാദങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും. വ്യാഴാഴ്ച വൈകുന്നേരം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തിലെ പ്രസംഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേരു പരാമര്‍ശിക്കാതിരുന്നതാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിരന്തരമായ രാഷ്ട്രീയ മാറ്റം, നിലപാടില്ലായ്മ എന്നീ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയ്ക്കു ബോധ്യമുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നാണ് എല്‍ഡിഎഫ് വാദം. കോട്ടയത്ത് രാഹുല്‍ ഗാന്ധി വോട്ടു ചോദിച്ചത് ഇന്ത്യാമുന്നണി സ്ഥാനാര്‍ഥിക്ക് വേണ്ടിയെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. ഇന്ത്യ മുന്നണിയുടെ അഭിവാജ്യ ഘടകമാണു കേരള കോണ്‍ഗ്രസ്-എം. മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടന്‍ എംപിയും പാര്‍ലമെന്‍റിലും പുറത്തും ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കി. ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് അറിയാം. അതുകൊണ്ടാണു രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ…

Read More

കട്ടപ്പന കെഎസ്ആർടിസി കപ്പൽ യാത്ര ഒരുക്കുന്നു; മൂന്നു നിലകളുള്ള യാത്രാകപ്പലിലെ സൗകര്യങ്ങൾ ഇങ്ങനെ…

കട്ടപ്പന: കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിൽനിന്നു അറബിക്കടലിലേക്ക് ആഡംബര കപ്പൽ യാത്രയ്ക്ക് അവസരം ഒരുക്കുന്നു. മേയ് ഏഴിനാണ് യാത്ര സംഘടിപ്പിക്കുന്നത്. ആഡംബര ക്രൂസ് യാത്ര കപ്പലായ നെഫർറ്റിറ്റിയിലാണ് ഉല്ലാസയാത്ര. അഞ്ചുമണിക്കൂറാണ് കടലിൽ ചെലവഴിക്കാൻ അവസരം. സംഗീതം, നൃത്തം, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, തിയറ്റർ തുടങ്ങിയവയെല്ലാം കപ്പലിൽ ഉണ്ടാകും.48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുള്ള യാത്രക്കപ്പലാണ് നെഫർറ്റിറ്റി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്‍റെ നേതൃത്വത്തിലാണ് നെഫർറ്റിറ്റി പ്രവർത്തിക്കുന്നത്.250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിൽ ഉണ്ടാകും. മുതിർന്നവർക്ക് 3,790 രൂപയും കുട്ടികൾക്ക് 1,480 രൂപയുമാണ് ഈടാക്കുന്നത്. ഫോൺ: 0 4 8 6 8 2 5 2 3 3 3, 944 76 11…

Read More

ട്രെയിനില്‍ തമിഴ്നടിക്കുനേരേ ലൈംഗികാതിക്രമം; കൊല്ലത്തുകാരൻ അൻസാർ ഖാൻ പോലീസ് പിടിയിൽ

കോട്ടയം: തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കുനേരേ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാനാ (25)ണു കോട്ടയം റെയില്‍വേ പോലീസിന്‍റെ പിടിയിലായത്. 12നു ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ ഒളിച്ചു. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ പുറത്തേക്കു ചാടി. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കഞ്ചാവു കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം യുഡിഎഫിന് വലിയ നഷ്ടമെന്ന് രാഹുല്‍ ഗാന്ധി

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിയോഗശേഷം കോട്ടയത്ത് ആദ്യമായെത്തുകയാണെന്നും ആ വിയോഗം യുഡിഎഫിനു വലിയ നഷ്ടമാണെന്നും കോട്ടയത്ത് പ്രസംഗത്തിന്‍റെ ആമുഖമായി രാഹുല്‍ ഗാന്ധി പറഞ്ഞു. തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി യുഡിഎഫ് സംസ്ഥാനത്ത് എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് അവകാശപ്പെട്ടു. യുഡിഎഫ് നേതാക്കളായ വി.ഡി. സതീശന്‍, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍, അനൂപ് ജേക്കബ്, ചാണ്ടി ഉമ്മന്‍, പി.സി. തോമസ്, ഇ.ജെ. ആഗസ്തി, നാട്ടകം സുരേഷ്, കെ.സി. ജോസഫ്, ജോയി ഏബ്രഹാം, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യന്‍, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, കുര്യന്‍ ജോയി, ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. രാഹുലിന്‍റെ പ്രസംഗം സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജാണ് പരിഭാഷപ്പെടുത്തിയത്.

Read More

തെരഞ്ഞെടുപ്പിന്  ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്; വമ്പിച്ച സ്വീകരണം നൽകാൻ ടൗണിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്ക്

കോട്ടയം: തെരഞ്ഞെടുപ്പു പ്രചാരണത്തിൽ യുഡിഎഫിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി ഇന്നു കോട്ടയത്ത്. വൈകുന്നേരം നാലിനു തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിക്കും. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാവേലിക്കര സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി എന്നിവരെക്കൂടാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, എം.എം. ഹസൻ‌ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടാകും. ഉച്ചകഴിഞ്ഞ് 3.50ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ശാസ്ത്രി റോഡ് വഴി സെന്‍ട്രല്‍ ജംഗ്ഷനിലേക്കും ഇവിടെനിന്നു ഗാന്ധിസ്ക്വയര്‍ വഴി സമ്മേളന വേദിയിലേക്കെത്തും. പ്രചാരണത്തിനു ആവേശം പകരാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനും സമ്മേളത്തില്‍ പങ്കെടുക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തേക്ക് എത്തിത്തുടങ്ങി. എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ യുഡിഎഫ് ഇലക്ഷന്‍ കമ്മറ്റി ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ…

Read More

നാടിന്‍റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ; പ്രചാരണത്തില്‍ വിഷയ ദാരിദ്ര്യമില്ലാതെ പത്തനംതിട്ട

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പത്തനംതിട്ട മണ്ഡലത്തില്‍ വിഷയ ദാരിദ്ര്യമേയില്ല. നാട്ടിലെ എല്ലാ പ്രശ്‌നങ്ങളും പത്തനംതിട്ടക്കാരുടെ ചര്‍ച്ചകളിലുണ്ട്. നാടിന്‍റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ ചര്‍ച്ച ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ഥികളും മുന്നണികളും മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തു തന്നെ ചര്‍ച്ചയ്ക്ക് അടിസ്ഥാനമായ ചില വിഷയങ്ങള്‍കൂടി പത്തനംതിട്ടയില്‍ നിന്നു ചര്‍ച്ചയിലേക്ക് വരുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന് ഇപ്പോഴും പത്തനംതിട്ടയില്‍ ഉയരുന്ന ചോദ്യമാണ്. എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയായതിനാലാണ് പത്തനംതിട്ടയിലെ പോരാട്ടച്ചൂടിന് അഞ്ജനത്തില്‍ നിന്നുള്ള വാക്കുകള്‍ക്കും പ്രാധാന്യമേറിയത്. അനില്‍ ആന്‍റണി തോല്‍ക്കണമെന്ന് അര്‍ഥശങ്കയ്ക്കിടെയില്ലാതെ എ.കെ. ആന്‍റണി പത്രസമ്മേളനം നടത്തി പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെയും നേതാക്കളെയും നിശിതമായി വിമര്‍ശിച്ചു രംഗത്തിറങ്ങിയ അനിലിനെ പിന്നീടുള്ള ദിവസങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ വെറുതെവിട്ടില്ല. ദല്ലാള്‍…

Read More

വീട്ടമ്മയുമായുള്ള പിടിവലിക്കിടെ വൃദ്ധൻ വീണു മരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വീണതുമൂലമല്ല; വണ്ണപ്പുറത്തെ സംഭവം ഇങ്ങനെ

വണ്ണപ്പുറം: വഴിത്തർക്കത്തിനിടെയുണ്ടായ പിടിവിലിക്കിടയിൽ താഴെ വീണ് വയോധികൻ മരിച്ച സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ വീട്ടമ്മയെ മകൾക്കൊപ്പം അയച്ചു. മുള്ളരിങ്ങാട് മന്പാറ പോങ്ങംകോളനി പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (73) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിഞ്ഞ കല്ലുങ്കൽ ദേവകി (60)യെ ആണ് വിട്ടയച്ചത്. കഴിഞ്ഞ 10ന് രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച് ഓട്ടോയ്ക്ക് തിരികെ വീട്ടിലേയ്ക്ക് പോകുന്പോഴാണ് സുരേന്ദ്രനും അയൽവാസിയായ ദേവകിയുമായി വഴിയെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയിൽ സുരേന്ദ്രൻ താഴെ വീഴുകയായിരുന്നു. ദേവകിയും നിലത്തു വീണെങ്കിലും ഇവർ പിന്നീട് എഴുന്നേറ്റു പോയി. തുടർന്ന് കാളിയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ദേവകി പോലീസ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ സുരേന്ദ്രന്‍റെ മരണം സൂര്യാതപം മൂലമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ദേവകിയെ വിട്ടയച്ചത്.

Read More

പാന്പുഭീതിയിൽ ‘പാസഞ്ചേഴ്സ്’! ബോഗിക്കുള്ളില്‍ പാമ്പുകയറില്ല, ഏറിയാല്‍ എലി കയറാനുള്ള സാധ്യതയേയുള്ളു എന്ന് റെയില്‍വെ

കോട്ടയം: പാസഞ്ചര്‍ ട്രെയിന്‍ ബോഗിക്കുള്ളില്‍ പാമ്പുകയറില്ലെന്നും ഏറിയാല്‍ എലി കയറാനുള്ള സാധ്യതയേയുള്ളുവെന്നും റെയില്‍വെ പറയുന്നു. അതേസമയം കൊച്ചി-മധുര എക്‌സ്പ്രസ് ട്രെയിനില്‍ കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ ഇന്നലെ യാത്രക്കാരന് പാമ്പുകടിയേറ്റതില്‍ യാത്രക്കാർ ആശങ്കയിൽ. യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനില്‍ ട്രെയിനുകളുടെ വാതിലുകള്‍ ബന്ധിക്കാറുണ്ടെങ്കിലും കാലപ്പഴക്കം ചെന്നവയുടെ വിടവുകളിലൂടെയോ ജനാലകളിലൂടെയോ കംപാര്‍ട്ട്‌മെന്‍റില്‍ പാമ്പ് കയറാന്‍ സാധ്യതയുണ്ട്. പാളങ്ങളുടെ അടിയില്‍ എലിയും പാമ്പും നായകളും പതിവുള്ളതുമാണ്. അതേ സമയം യാത്രക്കാര്‍ അറിഞ്ഞോ അറിയാതെയോ ലഗേജില്‍ പാമ്പ് കയറിപ്പറ്റി ഇത് യാത്രക്കാര്‍ ഭീഷണിയാകാമെന്ന് റെയില്‍വെ സുരക്ഷാ വിഭാഗം സംശയിക്കുന്നു. തിരക്കേറിയ ജനറല്‍ കംപാര്‍ട്ട്‌മെന്‍റുകളില്‍ സുരക്ഷയും ജാഗ്രതയും ക്രമീകരിക്കുക എളുപ്പമല്ല. മീന്‍പാത്രങ്ങളും കുട്ടയും വട്ടിയും പണിസാധനങ്ങളുമായി ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ ഏറെയാണ്. യാത്ര അവസാനിപ്പിക്കുമ്പോള്‍ ബോഗിയുടെ പുറംഭാഗം കഴുകുന്നതിനൊപ്പം ഉള്‍വശം വാക്വം ക്ലീനര്‍ ഉപയോഗിച്ചാണ് വൃത്തിയാക്കുക. പാറ്റയും പല്ലിയും മൂട്ടയും പോലുള്ള ജീവികളെ ഇത്തരത്തിലാണ് ഒഴിവാക്കുക.…

Read More

ഇറങ്ങി വാടാ വോട്ട് ചെയ്യാം… വിളിക്കുന്നത് കുഞ്ഞച്ചനാ… കോട്ടയം കുഞ്ഞച്ചൻ!

കോട്ടയം: എടാ പാപ്പീ, അപ്പീ, മാത്താ, പോത്താ, ഇറങ്ങി വാടാ വോട്ട് ചെയ്യാം… വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാല്‍ കോട്ടയം കുഞ്ഞച്ചന്‍. ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം കുഞ്ഞച്ചന്‍ വരും, വോട്ടര്‍ കുഞ്ഞച്ചനായി.ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്‌ട്രറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടര്‍ കുഞ്ഞച്ചന്‍ എന്ന കഥാപാത്രം. കുമരകത്തെ ബാക്ക് വാട്ടര്‍ റിപ്പിള്‍സിലെ കായലോരത്ത് ഹൗസ് ബോട്ടില്‍ വന്നിറങ്ങിയ വോട്ടര്‍ കുഞ്ഞച്ചന്‍റെ മാസ് എന്‍ട്രിയും വേറിട്ടതായി.മലയാളസിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചനെപ്പോലെ തലയില്‍ തോര്‍ത്തും ചുറ്റി കൂളിംഗ് ഗ്ലാസും വച്ച് വിദ്യാര്‍ഥികള്‍ വോട്ടര്‍ കുഞ്ഞച്ചനെ നൃത്തച്ചുവടുകളോടെ വരവേറ്റു. അവര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ചുവടുവച്ചപ്പോള്‍ വോട്ടര്‍ കുഞ്ഞച്ചന്‍റെ വരവ് കളറായി. വോട്ടര്‍ കുഞ്ഞച്ചന്‍റെ ബോധവത്കരണ മാസ്‌കോട്ട് ജില്ലാ കളക്ടര്‍…

Read More

ഇത് കാഞ്ഞിരപ്പള്ളിയുടെ “എസി’ റോഡ്; കല്യാണ ഫോട്ടോ ഷൂട്ടുകാരുടെ ഇഷ്ടയിടം

കാഞ്ഞിരപ്പള്ളി: ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില്‍ കാഞ്ഞിരപ്പള്ളിക്കാര്‍ക്കുമുണ്ട് ഒരു “എസി’ റോഡ്. കടുത്ത വേനല്‍ച്ചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ ആശ്വാസത്തിന്‍റെ തണലും കുളിര്‍മയും നല്‍കുകയാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ടിബി റോഡ് എന്ന എസി റോഡ്. എസിയിലിരിക്കുന്ന അനുഭൂതിയാണ് ഇതുവഴി സഞ്ചരിക്കുന്പോൾ. കുന്നുംഭാഗം മുതല്‍ മണ്ണാറക്കയംവരെ ഇരുവശങ്ങളിലുമായി നില്‍ക്കുന്ന തണല്‍മരങ്ങളാണ് റോഡിനെ കുളിർമയോടെ നിലനിർത്തുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പു തൈകള്‍ നടുകയും അതിനെ പരിപാലിക്കുകയും ചെയ്ത കരിപ്പാപ്പറമ്പില്‍ ഡൊമിനിക് ഏബ്രാഹം എന്ന ഇങ്കാച്ചനാണ് ഈ തണലിടത്തിന്‍റെ അവകാശി. 1980കളുടെ പകുതിയോടെയാണു തൈകള്‍ നട്ടത്. വാക, മരുത്, അക്വേഷ്യ, പ്രത്യേക ഇനം കൊന്ന എന്നിവയാണു നട്ടുപിടിച്ചത്. നാടിനു തണല്‍ ഒരുക്കുന്ന നല്ല ശീലത്തിന്‍റെ ശേഷിപ്പുകളാണ് ടിബി റോഡ്. വേനല്‍ക്കാലത്തെ കടുത്തചൂടിനു മാത്രമല്ല, മഴക്കാലത്തു കുടപോലെ ആശ്വാസമാകുകയും ചെയ്യുന്നു വൃക്ഷങ്ങൾ. വാഹനം നിര്‍ത്തി അല്‍പ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ആളുകള്‍…

Read More