നിർമാണം പൂർത്തിയാകാത്ത റോഡിൽ കാർ കയറ്റി; ബ്ലോക്ക് പഞ്ചായത്തംഗത്തെ തടഞ്ഞ്‌വെച്ച് നാട്ടുകാർ; സ്വർണമാല നൽകി തടിയൂരി മെമ്പർ

മൂലമറ്റം: റോഡിന്‍റെ കോണ്‍ക്രീറ്റ് ജോലികൾ പൂർത്തിയാകുന്നതിനു മുന്പ് ഇതിലെ കാർ ഓടിച്ച ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം വെട്ടിലായി. കോണ്‍ക്രീറ്റിനു മുകളിലൂടെ കാറുമായി പോയ ബ്ലോക്ക് മെംബറെ നാട്ടുകാർ തടഞ്ഞു വച്ചു. ചോറ്റുപാറ മുതൽ ഉളുപ്പൂണി ജംഗ്ഷൻ വരെയുള്ള റോഡിന്‍റെ കോണ്‍ക്രീറ്റ് ജോലികളാണ് നടന്നുവരുന്നത്. നിർമാണം തുടങ്ങിയ സ്ഥലത്ത് വഴി ബ്ലോക്ക് ചെയ്തിരുന്നെങ്കിലും മെംബർ ആണെന്ന് പറഞ്ഞാണു വാഹനം കയറ്റിയത്. വാഴൂർ സോമൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 50 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമാണം നടത്തി വരുന്നത്.മെംബറെ തടഞ്ഞുവച്ച് നാട്ടുകാർ കൈയേറ്റം ചെയ്യുമെന്ന അവസ്ഥ എത്തിയപ്പോഴേയ്ക്കും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. റോഡ് നശിപ്പിച്ചതിന് മെംബർ നഷ്ടപരിഹാരം കൊടുക്കണമെന്നായി നാട്ടുകാർ. തുടർന്നു നടത്തിയ ചർച്ചയിൽ കേസ് എടുക്കുമെന്ന ഘട്ടം വന്നപ്പോൾ 40,000 രൂപ നഷ്ടപരിഹാരം കൊടുക്കാമെന്ന് മെംബർ സമ്മതിച്ചു. കൈവശം പണമില്ലാതിരുന്നതിനാൽ സ്വർണ മാല ഊരിക്കൊടുത്ത് മെംബർ…

Read More

നാളെ കുരുത്തോല തിരുനാള്‍; ഇനി വലിയ ആഴ്ചയിലേക്ക്

കോട്ടയം: നാളെ ഓശാനത്തിരുനാള്‍. വിശ്വാസികള്‍ക്ക് വലിയ നോമ്പിലെ വലിയ ആഴ്ചയിലേക്കുള്ള പ്രവേശനദിനമാണ് ഓശാന ഞായര്‍. യേശുവിന്‍റെ രാജകീയ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് നാളെ ആശീര്‍വദിക്കപ്പെട്ട കുരുത്തോലകളേന്തി ഓശാനഗീതങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ പ്രദക്ഷിണമായി ദേവാലയങ്ങളിലേക്ക് പ്രവേശിക്കും. കേരളത്തിലെ വിശ്വാസികള്‍ക്ക് ഇത് കുരുത്തോലത്തിരുനാളാണ്. ഇളം തെങ്ങോലകള്‍ കൈകളിലേന്തിയുള്ള ഓശാന യാചരണത്തിനു ശേഷം അവ വീടുകളില്‍ പ്രതിഷ്ഠിക്കുമ്പോള്‍ അത് സുരക്ഷയുടെ കരുതലായി മാറും. പ്രാര്‍ഥനയും ഉപവാസവും തീര്‍ഥാടനവുമായി വിശ്വാസികള്‍ പീഡാനുഭവവാരത്തിന്‍റെ വിശുദ്ധാനുഭവത്തിലേക്കു കടക്കും. പെസഹാവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി ദിനങ്ങളിലെ സഹനാനുഭവങ്ങള്‍ക്കുശേഷം തിരുവുത്ഥാനത്തിന്‍റെ പുണ്യദിനത്തിലേക്കുള്ള പ്രയാണത്തിലാണ് ക്രൈസ്തവര്‍.

Read More

സർവത്ര ചൂട്; ചുട്ടുപൊള്ളി കോട്ടയം; താപനില ‘40.9 ഡിഗ്രി’

കോട്ടയം: കോട്ടയം റിക്കാര്‍ഡ് ചൂടില്‍ ഇന്നലെ കത്തിക്കയറി. 39.5 എന്ന എക്കാലത്തെയും റിക്കാര്‍ഡില്‍ ഉച്ച മുതല്‍ പല തവണ താപനില ഉയര്‍ന്നു. ഐഎംഡിയുടെ വടവാതൂര്‍ സ്റ്റേഷനിലാണ് കോട്ടയത്തെ താപനില പുതിയ ഉയരം തേടിയത്. ഐഎംഡി ഗ്രാഫില്‍ ഇന്നലെ 40.9 ഡിഗ്രവരെ ഉയര്‍ന്നതായാണ് രേഖ. സംസ്ഥാനത്തെന്നല്ല രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന ചൂടായിരുന്നു ഇന്നലെ കോട്ടയത്ത്. ഇക്കൊല്ലം രണ്ടു തവണ കോട്ടയത്ത് 38.9 ഡിഗ്രിവരെ ചൂട് ഉയര്‍ന്നിരുന്നു. ജില്ലയില്‍തന്നെ പൂഞ്ഞാറിലും കുമരകത്തും താപനില ഇന്നലെ വടവാതൂരിനെക്കാള്‍ ഒരു ഡിഗ്രി കുറവായിരുന്നു. വേനല്‍മഴ പെയ്തേക്കുമെന്ന കാലാവസ്ഥാ പ്രവചനം കാറ്റില്‍പറത്തിയാണ് കൊടുംചൂട് ജനങ്ങളെ വലയ്ക്കുന്നത്. ഏപ്രില്‍വരെ താപനില ഉയര്‍ന്നുനില്‍ക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

Read More

ജെസ്നയുടെ തിരോധാനം: തുടര്‍ അന്വേഷണത്തിനു സാധ്യത; ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലേക്ക് അന്വേഷണം പോകാതിരുന്നതിൽ ദുരൂഹത

    കോട്ടയം: ജെസ്ന മരിയ ജെയിംസിന്‍റെ തിരോധാനത്തില്‍ സിബിഐയുടെ തുടരന്വേഷണത്തിനു സാധ്യത. സിബിഐ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കണ്ടെത്തല്‍ പൂര്‍ണമല്ലെന്നും വ്യക്തമാക്കി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. ജെസ്നയുടെ സുഹൃത്തുക്കള്‍, സഹപാഠികള്‍ എന്നിവരിലേക്കു വേണ്ടവിധത്തില്‍ അന്വേഷണമുണ്ടായില്ലെന്നും കുടുംബാംഗങ്ങള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടായില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജെസ്നയെ കാണാതായശേഷം വന്ന ഫോണ്‍കോളുകള്‍ ദുരൂഹതയുയര്‍ത്തുന്നു. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലേക്ക് അന്വേഷണം പോകാതിരുന്നതിലും ദുരൂഹതയുണ്ട്. മതംമാറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ തലങ്ങളിലേക്കു മാത്രമാണ് സിബിഐ നീങ്ങിയത്. പോലീസ് നടത്തിയ അന്വേഷണങ്ങളില്‍നിന്നു സാധ്യതയുടെ ഒരു തലത്തിലേക്കും സിബിഐയ്ക്ക് നീങ്ങാനായില്ല. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലും കോടതിയുടെ നിര്‍ദേശത്തിലും സിബിഐയുടെ മറ്റൊരു ടീം തുടര്‍ അന്വേഷണം ആരംഭിച്ചേക്കും.

Read More

ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചും സര്‍വീസുകള്‍ നിര്‍ത്തിയും കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി

പത്തനംതിട്ട: ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. പത്തനംതിട്ട ഡിപ്പോയ്ക്കു മെച്ചപ്പെട്ട വരുമാനം ലഭിച്ചുകൊണ്ടിരുന്ന ഷെഡ്യൂളുകള്‍ ഇതര ഡിപ്പോയ്ക്കു കൈമാറുകയും ചെയ്തു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം വരുമാനം ലഭിച്ചുവന്ന പത്തനംതിട്ട ഡിപ്പോയ്ക്കും പുതിയ ഷെഡ്യൂള്‍ പരിഷ്‌കരണങ്ങള്‍ പാരയായിരിക്കുകയാണ്. പത്തനംതിട്ടയുടെ ജില്ലാ ഡിപ്പോ പദവിയും എടുത്തുകളഞ്ഞു. പ്രതിദിന വരുമാനം 30,000 രൂപയില്‍ കൂടുതല്‍ ലഭിച്ചിരുന്ന പത്തനംതിട്ട ഡിപ്പോയിലെ പുനലൂര്‍ – എറണാകുളം ഫാസ്റ്റ് പുനലൂര്‍ ഡിപ്പോയ്ക്ക് കൈമാറി. രാവിലെ 5.45ന് പുനലൂരില്‍ പോയി അവിടെ നിന്നു പത്തനാപുരം, കോന്നി, പത്തനംതിട്ട, തിരുവല്ല വഴി എറണാകുളത്തിന് സര്‍വീസ് നടത്തിവന്ന ഷെഡ്യൂള്‍ ആയിരുന്നു. രാവിലെ പുനലൂരിലേക്കും രാത്രി പുനലൂരില്‍ നിന്ന് പത്തനംതിട്ടയ്ക്കുള്ള ട്രിപ്പിനും യാത്രക്കാര്‍ കുറവാണെന്നതാണ് ഷെഡ്യൂള്‍ പുനലൂര്‍ ഡിപ്പോയ്ക്കു കൈമാറാന്‍ കാരണം. ഇതേ കാരണം ചൂണ്ടികാട്ടി ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന പത്തനംതിട്ട – മുണ്ടക്കയം ചെയിന്‍…

Read More

ദേശവിളക്കു തെളിഞ്ഞു; സ്വർണപ്രഭയായി തിരുനക്കര

കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ചുള്ള വലിയ വിളക്ക് ഭക്തി സാന്ദ്രമായി. വലിയവിളക്ക് ദേശവിളക്കായാണ് ആചരിച്ചത്. പടിഞ്ഞാറേ നട, തെക്കേനട, വടക്കേനട എന്നിവിടങ്ങളില്‍ ഒരുക്കിയ ദീപക്കാഴ്ചകള്‍ക്കൊപ്പം ഇത്തവണ ക്ഷേത്ര മൈതാനവും ദീപപ്രഭയാല്‍ പ്രകാശിതമായി. വൈകുന്നേരത്തോടെ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിനു ഭക്തര്‍ ദേശവിളക്ക് തെളിയിക്കാനെത്തി. വൈകുന്നേരം ആറിന് കാഴ്ചശ്രീബലിയ്ക്കു ശേഷം ദേശവിളക്കിനു തിരുവിതാംകൂര്‍ രാജ കുടുംബാംഗം ഗൗരി ലക്ഷ്മിഭായി ഭദ്രദീപം തെളിയിച്ചു. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന്‍ മുഖ്യാതിഥിയായി. പടിഞ്ഞാറേ നട ഭക്തജന സമിതി, ചൈതന്യ റെസിഡന്‍റ്സ് അസോസിയേഷന്‍, തിരുനക്കരക്കുന്ന് റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവർ ദേശവിളക്കിനു നേതൃത്വം നൽകി. രാത്രി 9.30ന് നാട്യപൂര്‍ണ സ്കൂള്‍ ഓഫ് ഡാന്‍സ് നാട്യശ്രീ രാജേഷ് പാമ്പാടിയുടെ ആനന്ദ നടനം ദേശവിളക്കാഘോഷത്തിനു പൊലിമയേകി. രാത്രി 10 മുതല്‍ 12 വരെയായിരുന്നു ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്ക്. ഒമ്പതാം ഉത്സവമായ ഇന്നു പള്ളിവേട്ടയാണ്.…

Read More

ഓട്ടം പോകുന്നതിനായി വിളിച്ചു വരുത്തി ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഗൃഹനാഥന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

കടുത്തുരുത്തി: ഓട്ടം പോകുന്നതിനായി വീട്ടിലേക്കു വിളിച്ചു വരുത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഗൃഹനാഥന്‍ വീടിനുള്ളില്‍ തുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് അറുനൂറ്റിമംഗലത്താണ് സംഭവം. റബര്‍വെട്ടു തൊഴിലാളിയായ അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസാ (48) ണു തൂങ്ങി മരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെഎസ് പുരം വടക്കേകണ്ണംകരയത്ത് വി. എസ്. പ്രഭാതി(40) നാണ് കുത്തേറ്റത്.സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് – ടാപ്പിംഗ് തൊഴിലാളിയായ ഷിബു ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രഭാതിനെ ഓട്ടം പോകുന്നതിനായി വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ പ്രഭാതുമായി സംസാരിക്കുന്നതിനിടെ റബര്‍ കത്തി ഉപയോഗിച്ചു ഷിബു കുത്തുകയായിരുന്നു. നെഞ്ചിന് സമീപം കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് ഇവിടെനിന്നു രക്ഷപ്പെട്ടു. ഓട്ടത്തിനിടെ അറുനൂറ്റിമംഗലം സെന്‍റ് തോമസ് മലകയറ്റ പള്ളിയുടെ ഭാഗം പിന്നിട്ടപ്പോള്‍ കയറ്റത്തില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലെ കൈയാലയ്ക്കും വൈദ്യുതി പോസ്റ്റിനുമിടയിലേക്ക് ഇടിച്ചുകയറിനിന്നു. കുത്തേറ്റ് രക്തം…

Read More

യുവതിയുടെ വീടും സ്ഥലവും സ്വന്തമാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മധ്യവയസ്കൻ പോലീസ് പിടിയിൽ

കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി മാത്യു കെ ഫിലിപ്പാണ് പിടിയിലായത്. വീട്ടമ്മക്ക് ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുന്നത്. അതിനിടെ ഇവരുടെ പേരിലുള്ള വീടും സ്ഥലവും മാത്യുവിന്‍റെ പേരിലേക്ക് എഴുതിവാങ്ങിയിരുന്നു. ഇത് തിരികെ നൽകാതെ വീട്ടമ്മയെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയെതുടർന്നാണ് പോലീസ് നടപടി. പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.

Read More

സ്റ്റാറ്റസില്‍ ഇനി ദൈര്‍ഘ്യമുള്ള വീഡിയോ; പരിഷ്കാരവുമായി വാട്സാപ്പ്

കോട്ടയം: ഇനി വാട്സാപ്പ് സ്റ്റാറ്റസുകള്‍ 30 സെക്കന്‍റില്‍ ഒതുക്കേണ്ട. സ്റ്റാറ്റസുകളുടെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്‍റായി വര്‍ധിപ്പിക്കുന്ന ഫീച്ചര്‍ പരീക്ഷണഘത്തിലാണ്. ദൈർഘ്യം 60 സെക്കന്‍റ് ആക്കുന്നതു സ്റ്റാറ്റസിനു സ്വീകാര്യതയേറും. ആൻ‌ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായുള്ള വാട്സാപ്പിന്‍റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവര്‍ക്ക് ഇപ്പോള്‍ തന്നെ ഇതു സാധ്യമാവുന്നുണ്ട്. വാട്സാപ്പിന്‍റെ ബീറ്റ ടെസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി മാറിയവര്‍ക്കാണ് ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്. മറ്റൊരു പ്രധാന അപ്ഡേഷനും വാട്സാപ്പിന്‍റെ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. ക്യുആര്‍ കോഡ് ഉപയോഗിച്ച് പണം നല്‍കാന്‍ സാധിക്കുന്നതാണു പ്രധാന മാറ്റം. ഇതിനായി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാക്കി. എല്ലാ ഉപഭോക്താക്കള്‍ക്കും ടെസ്റ്റിംഗ് കാലയളവ് പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകുമെന്നാണു പ്രതീക്ഷ.

Read More

കോട്ടയം റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ യുവാവിന്‍റെ മൊബൈൽ മോഷ്ടിച്ചു; പോലീസ് പിന്തുടർന്ന് വലയിലാക്കി

കോട്ടയം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുരുകൻ(58) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന പാലാ സ്വദേശിയായ യുവാവിന്‍റെ 25000 രൂപ വിലമതിക്കുന്ന ഫോണാണ് ഇയാൾ മോഷ്ടിച്ചത്. യുവാവിന്‍റെ പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാഗന്പടം പ്രൈവറ്റ് ബസ്‌സ്റ്റാൻഡിനു സമീപത്തുവച്ച് പ്രതിയെ പോലീസ് പിടികൂടി. റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റെജി. പി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിനു മുൻപും സമാനമായ കേസുകളിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More