ബാംബൂ കർട്ടൻ തട്ടിപ്പ്; കുറഞ്ഞ തുകയ്ക്ക് പറഞ്ഞുതുടങ്ങുന്ന പണി തീരുമ്പോൾ പതിനായിരങ്ങൾ; കൊല്ലത്തുകാരുടെ തട്ടിപ്പിങ്ങനെ…

കോട്ടയം: ബാംബൂ കര്‍ട്ടന്‍റെ പേരില്‍ വീണ്ടും തട്ടിപ്പ്. ചിങ്ങവനത്ത് തട്ടിപ്പുസംഘം ചുറ്റിത്തിരിയുന്നതായുള്ള മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ തട്ടിപ്പിന്‍റെ പുതിയ രൂപം പുറത്തു വന്നിരിക്കുന്നത്. പുതുപ്പള്ളി വെട്ടത്തുകവലയിലാണു കൊല്ലത്ത് നിന്നെത്തിയ സംഘത്തിന്‍റെ പുതിയ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. 1,500 രൂപ വില പറഞ്ഞ ബാംബു കര്‍ട്ടന്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ 17,000 രൂപ വേണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടതായാണു പരാതി. പുതുപ്പള്ളി വെട്ടത്തുകവല ഏറാത്ത് വീട്ടിലാണു കഴിഞ്ഞദിവസം തട്ടിപ്പ് നടന്നത്. കൊല്ലത്തുനിന്നെന്നു പരിചയപ്പെടുത്തിയെത്തിയ ബാംബു കര്‍ട്ടന്‍ സംഘമാണു കഴിഞ്ഞദിവസം പുതുപ്പള്ളി വെട്ടത്തുകവലയിലെ വീട്ടില്‍ എത്തിയത്. 1,500 രൂപയാണ് ഇവര്‍ ബാംബൂ കര്‍ട്ടന്‍ സ്ഥാപിക്കുന്നതിനായി ആദ്യം ചെലവ് പറഞ്ഞത്. കര്‍ട്ടന്‍ സ്ഥാപിച്ചു കഴിഞ്ഞശേഷം 17,000 രൂപ ആകുമെന്നായി എത്തിയ സംഘം. ഇത്രയും വലിയ തുകയാണെങ്കില്‍ കര്‍ട്ടന്‍ ആവശ്യമില്ലെന്നായി കുടുബം പറഞ്ഞതോടെ തട്ടിപ്പ് സംഘം വിമര്‍ശനം ഉന്നയിച്ചു. ബില്‍ അടിച്ചു പോയെന്നും പണം നല്‍കിയേപറ്റുവെന്നും…

Read More

ഉമ്മന്‍ ചാണ്ടിയുടെ ഒമ്പതാം ചരമദിനം; പുതുപ്പളളിയിലേക്ക് ജനപ്രവാഹം

കോട്ടയം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒമ്പതാം ചരമദിനാചരണത്തില്‍ പുതുപ്പളളിയിലേക്കു ജനപ്രവാഹം. ഇന്നു രാവിലെ 7.30ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മകുര്‍ബാനയില്‍ കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകളാണു പങ്കെടുത്തത്. കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കല്ലറയില്‍ ധൂപപ്രാര്‍ഥനയും നടന്നു. ഇന്നു പുലര്‍ച്ചെ മുതല്‍ കല്ലറയിൽ സന്ദര്‍ശകരുടെ തിരക്കുതുടരുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരികള്‍ കത്തിച്ചു. വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും കൂട്ടമായെത്തി. സഭാ മേലധ്യക്ഷന്‍മാരും കല്ലറ സന്ദര്‍ശിക്കുന്നുണ്ട്. നടൻ ജയറാം കബറിടത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.

Read More

വഴിയാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുക‍യറി; തമിഴ്നാട് സ്വദേശിക്കു ദാരുണാന്ത്യം

ചിങ്ങവനം: കുറിച്ചിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ തട്ടുകടയിലേക്ക് ഇടിച്ചുക‍യറി തമിഴ്നാട് സ്വദേശിക്കു ദാരുണാന്ത്യം. സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തിൽ വഴിയാത്രക്കാരായ പോലീസുകാരനുൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റു.ഇന്നു രാവിലെ ആറിന് എംസി റോഡില്‍ കുറിച്ചി കാലായിപ്പടിയിലാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തട്ടുകടയില്‍ ഇടിച്ചശേഷം എതിരേ വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന ബൈക്കിലും ഇടിച്ചാണ് കാര്‍ നിന്നത്. സംഭവത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ സ്വാമി ദൊരെയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസം നേരിട്ടു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Read More

അയാം റേഞ്ച് പ്ലെയ്സ്..! റേഞ്ച് തേടി ഇനി ഗവി നിവാസികൾക്ക് അലയേണ്ട; ഗവി ഇനി മൊബൈല്‍ പരിധിയിൽ

പത്തനംതിട്ട: ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈല്‍ കവറേജും ഇന്‍റർനെറ്റും യാഥാര്‍ഥ്യമാകുന്നതായി ആന്‍റോ ആന്‍റണി എംപി അറിയിച്ചു. മൊ ബൈല്‍ ടവറിന്‍റെ ഫൗണ്ടേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ടവര്‍ നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ഗവിയില്‍ എത്തിച്ചിട്ടുണ്ട്. ഗവിയില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റിയില്‍ നിരവധി തവണ ആവശ്യം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ കവറേജും ഇന്‍റര്‍നെറ്റും ഗവിയില്‍ ലഭ്യമാക്കാന്‍ സാധിച്ചതെന്ന് എംപി പറഞ്ഞു. നൂറ്റി അമ്പതോളം കുടുംബങ്ങളാണ് ഗവിയില്‍ അധിവസിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനായി മാറിയപ്പോഴും ഗവിയിലെ കുട്ടികള്‍ക്ക് അത് അപ്രായോഗികമായിരുന്നു. കുട്ടികള്‍ ഈ സമയത്ത് മൊബൈല്‍ കവറേജ് തേടി ഉള്‍വനത്തിലെ മലമുകളിലേക്ക് കയറി പോകുകയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു സ്‌കൂളാണ് ഗവി ട്രൈബല്‍ സ്‌കൂള്‍. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സ്‌കൂളില്‍ കംപ്യൂട്ടറുകളും പ്രിന്‍ററും…

Read More

കോട്ടയം ഇന്നലെ ഉറങ്ങിയില്ല; മണിക്കൂറുകളോളം കാത്തുനിന്നത് ആയിരങ്ങൾ

ജെവിന്‍ കോട്ടൂര്‍കോട്ടയം: തിരുവനന്തപുരത്തുനിന്നു ഹൃദയമുരുകി നീങ്ങിയ വിലാപയാത്രയ്ക്ക് വേഗം ഒട്ടുമില്ലായിരുന്നു. ഒരു പകലും രാത്രിയും നീണ്ട കാത്തിരിപ്പിനുശേഷം ഒടുവിൽ കോട്ടയം തീര്‍ത്ത ജനസാഗരത്തിലേക്ക് യാത്ര എത്തി. ആൾക്കൂട്ടം ലഹരിയായി ജീവിച്ച കേരളത്തിന്‍റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 27 മണിക്കൂർ പിന്നിട്ടാണ് ഇന്നു രാവിലെ അദ്ദേഹത്തിന്‍റെ തട്ടകമായ കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.  സംസ്ഥാനത്തിന്‍റെ വിവിധിയിടങ്ങളിൽനിന്ന് പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ഇന്നലെ മുതൽ കോട്ടയത്തേക്ക് എത്തിക്കൊണ്ടിരുന്നത്. ഇന്നലെ രാവിലെ ഏഴിനാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് വിലാപയാത്ര ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എംസി റോഡിനിരുവശവും പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞിനെ അവസാനമായി ഒരു നോക്കു കാണാനായി കൈകൂപ്പി കാത്തുനിന്നത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും പാര്‍ട്ടി പ്രവര്‍ത്തകരും സമുദായനേതാക്കളും തുടങ്ങി ആബാലവൃദ്ധം ജനങ്ങളാണു…

Read More

നാട്ടകം ഗസ്റ്റ് ഹൗസിലെ പ്രിയപ്പെട്ട ഒന്നാം നമ്പർ മുറി; ഉമ്മൻചാണ്ടിക്ക് പ്രിയം പുട്ടും കടലയും

  കോട്ടയം: കേരളത്തില്‍ എവിടെയാണെങ്കിലും ഞായറാഴ്ച പുതുപ്പള്ളിയിലെ വീട്ടിലെത്താന്‍ ശനിയാഴ്ച രാത്രി ‍ ഉമ്മന്‍ ചാണ്ടി കോട്ടയത്ത് എത്തും. രാത്രി വൈകി വരുന്ന ഉമ്മന്‍ ചാണ്ടിയുടെ താമസം നാട്ടകം ഗസ്റ്റ് ഹൗസിലാണ്. ഒന്നാം നമ്പര്‍ സ്യൂട്ട് റൂം ഉമ്മന്‍ചാണ്ടിക്കായി എപ്പോഴും മാറ്റിവയ്ക്കും. രാത്രി ഭക്ഷണം കഞ്ഞിയും ചമ്മന്തിയും പപ്പടവുമാണ്. അത്താഴം കഴിച്ചശേഷം ഫയലുകള്‍ നോക്കിയിരിക്കുന്ന ഉമ്മന്‍ ചാണ്ടി എത്ര വൈകി ഉറങ്ങിയാലും പുലര്‍ച്ചെ അഞ്ചിന് ഉണരുമെന്ന് കോണ്‍ഗ്രസ് നേതാവ് സിബി ജോണ്‍ കൈതയില്‍ ഓര്‍ക്കുന്നു. ഉണര്‍ന്നാല്‍ ആദ്യം ഒരു കപ്പ് കാപ്പി നിര്‍ബന്ധം. ഈ സമയം എല്ലാം പത്രങ്ങളും അവിടെയെത്തും പത്രവായന കഴിഞ്ഞാല്‍ കുളിച്ച് റെഡിയാകും. പുട്ടും കടലയും കപ്പയും മുളകും ഇതാണ് രാവിലത്തെ ഇഷ്ട ഭക്ഷണം. ഭക്ഷണം കഴിഞ്ഞാല്‍ നേരേ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരുന്നത് ഗസ്റ്റ് ഹൗസിലായിരുന്നു.

Read More

മൂന്നു ത്രയങ്ങള്‍, സമാനതകളില്ലാത്ത ഒരുമ..! ഉമ്മൻചാണ്ടിയുടെ  ഇടംവലം തോള്‍ചേര്‍ന്ന് കെസിയും തിരുവഞ്ചൂരും

ജിബിന്‍ കുര്യന്‍കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഇടംവലം തോളോടു തോള്‍ചേര്‍ന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫും. ഈ മൂന്നു ത്രയങ്ങള്‍ ചേര്‍ന്ന് കോണ്‍ഗ്രസിലും കേരള രാഷ്‌ട്രീയത്തിലും ഭരണത്തിലും സൃഷ്ടിച്ചത് സമാനതകളില്ലാത്ത ഒരുമയും മുന്നേറ്റവും കരുത്തുമാണ്. കെഎസ് യു നേതാവില്‍നിന്നു മുഖ്യമന്ത്രിപദം വരെ ഉമ്മന്‍ ചാണ്ടി എത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രണ്ടുപേർ. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിനു നേതൃത്വം നല്‍കിയതും ഇരുവരുമാണ്. എംടി സെമിനാരി സ്‌കൂള്‍ ലീഡറായി കെഎസ്‌യു പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനനെ അഭിനന്ദിക്കാനായി കെഎസ് യു നേതാവായ ഉമ്മന്‍ചാണ്ടി എത്തുന്നതു മുതല്‍ തുടങ്ങി ആറു പതിറ്റാണ്ടു കാലത്തെ ആത്മബന്ധത്തിന്‍റെ കഥയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പറയാനുള്ളത്. ഇഎംഎസ് മന്ത്രിസഭയ്‌ക്കെതിരേ വിദ്യാര്‍ഥി കോണ്‍ഗ്രസ് നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരപോരാട്ടങ്ങള്‍ ഇപ്പോഴും ആവേശം പകരുന്നതാണ്. കാറ്റുവിതച്ചു കൊടുങ്കാറ്റ് കൊയ്യരുതെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഭരണകൂടത്തിനെതിരെയുളള താക്കീതായിരുന്നു.അഞ്ചല്‍ കോളജില്‍ വെടിവയ്പ്പുണ്ടായി…

Read More

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം; കോട്ടയത്ത് നാളെ ഉച്ചകഴിഞ്ഞ്  ഒന്നു മുതല്‍ കട മുടക്കം

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കു നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അവധിയായിരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും നാളെ രാവിലെ മുതല്‍ അവധിയായിരിക്കും.ജില്ലാ വ്യാപാര ഭവനില്‍ നടന്ന അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എന്‍ പണിക്കര്‍, ട്രഷറാര്‍ വി.എം. മുജീബ് റഹ്മാന്‍, വൈസ് പ്രസിഡന്‍റുമാരായ വി.സി. ജോസഫ്, കെ.ജെ. മാത്യു, പി. ശിവദാസ്, സെക്രട്ടറിമാരായ ഗിരീഷ് കോനാട്ട്, ടോമിച്ചന്‍ അയ്യരുകുളങ്ങര, എം.എ. അഗസ്റ്റിന്‍, പി.എസ്. കുര്യാച്ചന്‍, എബി സി. കുര്യന്‍, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Read More

പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്; അദ്ദേഹത്തിന്‍റെ ഊര്‍ജവും ശക്തിയും  പുതുപ്പള്ളിക്കാരും

കോട്ടയം: പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനിയില്ല എന്ന ആ വാര്‍ത്ത ഞെട്ടലോടെയും വലിയ ദുഃഖത്തോടെയുമാണ് പുതുപ്പള്ളിക്കാര്‍ ഇന്നു പുലർച്ചെ കേട്ടത്. രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ എത്രയായിരുന്നാലും പുതുപ്പള്ളിയും പുതുപ്പള്ളിക്കാരുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ എല്ലാം. അദ്ദേഹത്തിന്‍റെ ഊര്‍ജവും ശക്തിയും അവരായിരുന്നു. മരണവാര്‍ത്തയറിഞ്ഞതു മുതൽ നേതാക്കളും പ്രവര്‍ത്തകരും പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ വീട്ടിലേക്കു പ്രവഹിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. സഹോദരന്‍ അലക്‌സ് വി. ചാണ്ടിയും കുടുംബാംഗങ്ങളും വീട്ടിലുണ്ട്. പുതുപ്പള്ളി കവലയിലും അങ്ങാടിയിലും കോണ്‍ഗ്രസ് പതാക താഴ്ത്തിക്കെട്ടി. കറുത്ത കൊടികളും ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ബോര്‍ഡുകളും വഴിനീളെ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്. എംഎല്‍എയും മന്ത്രിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായൊക്കെയിരിക്കുന്പോഴും ഞായാറാഴ്ച ദിവസം രാവിലെ അദ്ദേഹം പുതുപ്പള്ളി തറവാട്ടുവീട്ടിലെത്തും. പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ കുര്‍ബാന…

Read More

കുറവിലങ്ങാട് ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം; മുപ്പത് ലക്ഷത്തിന്‍റെ നഷ്ടം ഉണ്ടായെന്ന് ഉടമ

കുറവിലങ്ങാട്: മുട്ടുങ്കല്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായണ് ആദ്യ കണക്കുകള്‍. കൂത്താട്ടുകുളം കല്ലിടുക്കിയില്‍ എ.എന്‍. ജോണ്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഹൈ കെയര്‍ ഗ്ലൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് നാശനഷ്ടം നേരിട്ടത്. മുട്ടുങ്കല്‍ -മുക്കവലക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ ഗ്ലൗസ് പാക്കിംഗാണ് പ്രധാനമായും നടന്നിരുന്നത്. ഇവിടെ ഇരുപതോളം ഇതരസംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നഷ്ടവും കണക്കാക്കിയിട്ടില്ല. എന്നാല്‍ 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ജോണ്‍സ് പറയുന്നു.കെട്ടിടം പൂര്‍ണ‌മായി കത്തിനശിച്ച നിലയിലാണ്. അഗ്‌നിനാളങ്ങള്‍ വിഴുങ്ങിയതോടെ കെട്ടിടത്തിന്‍റെ ഭിത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ജനറേറ്റര്‍ പൂര്‍ണമായി കത്തിനശിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഗ്ലൗസും നശിച്ചു. കുറവിലങ്ങാട് പോലീസും നാട്ടുകാരും കടത്തുരുത്തി, പാലാ, വൈക്കം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ പി. ഷാജിമോന്‍, അജയന്‍, അനില്‍കുമാര്‍,…

Read More