ജിബിന്‍ കുര്യന് പുതുപ്പള്ളി: ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദവും വികസനസംവാദവുമായി യുഡിഎഫ്-എൽഡിഫ്-എൻഡിഎ സ്ഥാനാര്‍ഥികള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ പ്രചാരണം കൊഴുപ്പി ക്കുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ആദ്യമെത്തിയ ചാണ്ടി ഉമ്മന്‍ തന്റെ പിതാവ് ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ നടപ്പാക്കിയ വികസനകാര്യങ്ങൾ വിശദീകരിച്ച് പ്രചാരണത്തില്‍ വലിയ മുന്നേറ്റം നടത്തി കഴിഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ അണിനിരന്ന പ്രൗഢഗംഭീരമായ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ യുഡിഎഫ് പ്രചാരണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മണ്ഡലത്തിലെ പാമ്പാടിയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ട്. ആരും ഷോ കാണിക്കാന്‍ വേണ്ടി പുതുപ്പള്ളിയില്‍ വരേണ്ടന്നും കൃത്യവും അച്ചടക്കവും നിറഞ്ഞ പ്രവര്‍ത്തനം നടത്തണമെന്നും കര്‍ശന നിര്‍ദേശമാണ് വി.ഡി. സതീശന് നല്‍കിയിരിക്കുന്നത്. ഘടകകക്ഷി നേതാക്കളും വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി…
Read MoreCategory: Kottayam
ദുരന്തങ്ങളേ… ഇനിയും വരരുതേ.. എങ്ങനെ മറക്കും പമ്പാവാലിക്കാർ; മഹാപ്രളയത്തിന് ഇന്ന് അഞ്ചു വർഷം
കണമല: അഞ്ചു വർഷം മുമ്പ് ഇതേ ദിവസം സ്വാതന്ത്ര്യദിനത്തിന്റെ പുലരിയിൽ നടുങ്ങി വിറങ്ങലിച്ച ഭയാനകമായ മഹാപ്രളയത്തിന്റെ അനുഭവം ഒരിക്കലും നാട്ടുകാരുടെ മനസിൽനിന്നു മായില്ല. എരുമേലിയുടെ കിഴക്കൻ മലയോരമേഖല അപ്പാടെ എയ്ഞ്ചൽവാലിയും കണമലയും അറയാഞ്ഞിലിമണ്ണുമൊക്കെ പ്രളയത്തിൽ മുങ്ങിയത് 2018 ഓഗസ്റ്റ് 14 അർധരാത്രിയോടെയായിരുന്നു. പിറ്റേന്നു നേരം പുലർന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരുന്ന നാട് പ്രളയത്തിന്റെ നടുവിലായി മാറി. എല്ലാം ഒലിച്ചുപോയിഅറയാഞ്ഞിലിമണ്ണിലെ നടപ്പാലവും ജലസംഭരണടാങ്കും പുലർച്ചയ്ക്കു മുമ്പേ ഒലിച്ചുപോയി. കണമലയിലെ പുതിയ പാലം വരെ പ്രളയജലമെത്തി. ഈ പാലമൊഴികെ മറ്റ് പാലങ്ങൾ മുങ്ങി കാണാനാകാത്ത വിധമായിരുന്നു. എയ്ഞ്ചൽവാലിയിലും മൂക്കൻപെട്ടിയിലും പാലങ്ങൾ വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നു. എയ്ഞ്ചൽവാലിയിൽ പിന്നീട് നാട്ടുകാർ നദിയിൽ മണ്ണിട്ട് നികത്തിയാണ് ഗതാഗതം സാധ്യമാക്കിയത്. വെള്ളത്തിൽ മുങ്ങിയ നിരവധി വീടുകളിൽ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവർ സേവനം നൽകി ശുചീകരണം നടത്തിയത് മറക്കാനാവില്ല. രക്തസാക്ഷിയാണ് ജോസ്പമ്പാനദിയിൽ വീണ ലൈൻ കമ്പികൾ കൂട്ടിച്ചേർത്ത് നാടിന്…
Read Moreഓണം, എട്ടുനോമ്പു തിരുനാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടണമെന്നു മുന്നണികൾ
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്നാവശ്യം ശക്തമാകുന്നു. ഓണം, അയ്യന്‍കാളി ജയന്തി, ശ്രീനാരായണഗുരു ജയന്തി, മണര്‍കാട് തിരുനാള്‍, എട്ടുനോമ്പാചരണം തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ രാഷ് ട്രീയ കക്ഷികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഘോഷ അവസരങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം എല്‍ഡിഎഫ് ജില്ലാ നേതൃത്വം ഉന്നയിച്ചു കഴിഞ്ഞു. ഇന്ന് ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് സിപിഎമ്മിന്റെയും തീരുമാനം. ഓണാഘോഷവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്. ഓണം, അയ്യന്‍കാളി ജയന്തി, ചതയദിനാഘോഷം തുടങ്ങിയ വേളകളില്‍ മന്ത്രിമാര്‍ക്കും സംസ്ഥാനമൊട്ടാകെ പരിപാടികളുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ നേരിട്ടു പല പരിപാടികളിലും പങ്കെടുക്കേണ്ടതുണ്ട്. കൂടാതെ 28 ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തികയുകയില്ലെന്നും ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണം പുതുപ്പള്ളിയെ വീര്‍പ്പുമുട്ടിക്കുമെന്നും എല്‍ഡിഎഫിന് അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പു നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അപ്രതീക്ഷിത സ്ഥാനാര്‍ഥിക്കുള്ള സിപിഎം നീക്കം പാളി; പരിഹാസവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സ്വാനാര്ഥിയെ ഇറക്കാനുള്ള സിപിഎം ശ്രമം പാളി. അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപിച്ചു കളംനിറഞ്ഞുനിൽക്കുന്ന യുഡിഎഫിനെ പ്രതിരോധത്തിലാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളിയിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായ നിബു ജോണിനെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍. ഇദ്ദേഹം ഇടതു സ്ഥാനാർഥിയാകുമെന്ന തരത്തിലുള്ള പ്രചാരണം നടന്നിട്ടും നിബു ജോൺ പ്രതികരിക്കാതിരുന്നതും സിപിഎം തുടക്കത്തിൽ നിഷേധിക്കാതിരുന്നതും അഭ്യൂഹം ശക്തമാക്കിയിരുന്നു. വ്യാജ പ്രചാരണമാണു നടക്കുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ആരുടെയടുത്തും പോയിട്ടില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും നിബു ജോണ്‍ ഇന്നു രാവിലെ വ്യക്തമാക്കിയതോടെ സസ്പെൻസ് ഒഴിവാകുകയായിരുന്നു. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ നിബുവുമായി ഇന്നലെ രാത്രി ചർച്ചകൾ നടത്തിയിരുന്നതായി സൂചനയുണ്ട്.കോൺഗ്രസുകാരൻ ഇടതു സ്ഥാനാർഥിയാകുമെന്ന വാര്‍ത്ത വന്നതോടെ സിപിഎം പ്രവര്‍ത്തകരില്‍നിന്നു വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രാദേശിക സിപിഎം തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗങ്ങളില്‍ പങ്കെടുത്ത നേതാക്കളെ പ്രാദേശിക നേതാക്കള്‍ നിര്ത്തിപൊരിപ്പിച്ചതായാണ് അറിയുന്നത്.…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥി പരിഗണനയിൽ 3 പേർ; പൊതു സ്വതന്ത്രനും ചർച്ചയിൽ
കോട്ടയം, തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥി നിർണയത്തിനുള്ള ഒരുക്കങ്ങൾ സിപിഎമ്മിൽ സജീവമായി. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും ഇതു നേരത്തെ ആക്കാനുള്ള നീക്കമുണ്ട്. മണ്ഡലത്തിന്റെ ചുമതലയുള്ള ജില്ലയില്‍നിന്നുള്ള സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന് ഇന്നലെ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരേ മുമ്പ് മത്സരിച്ചിട്ടുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റുമായ റെജി സഖറിയ, കഴിഞ്ഞ രണ്ടു തവണ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിച്ച ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗവും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ ജയ്ക് സി. തോമസ്, സിപിഎം പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയും കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ കെ.എം. രാധാകൃഷ്ണന് എന്നീ മൂന്നു പേരുകളാണ് സംസ്ഥാന നേതൃത്വത്തിനു…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്;പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മന്‍; പത്രിക സമര്‍പ്പണം അടുത്തയാഴ്ച
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഇന്നു രാവിലെ മണ്ഡലത്തിലെ പ്രമുഖവ്യക്തികളെ നേരില്‍ കണ്ടശേഷം സംവിധായകന് സിദ്ദീഖിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എറണാകുളത്തേക്കു പോയി. ഉച്ചകഴിഞ്ഞ് മണ്ഡലത്തില്‍ തിരിച്ചെത്തി പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ബൂത്തുതല യോഗങ്ങളില്‍ പങ്കെടുക്കുകയം ചെയ്യും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍തന്നെ മണ്ഡലത്തില്‍ കോണ്‍ഗ്രസും യുഡിഎഫും പ്രചാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പുതുപ്പള്ളിയിലും പാമ്പാടിയിലും വാകത്താനത്തും സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ച് ചുവരെഴുതി കഴിഞ്ഞു. പുതുപ്പള്ളി ജംഗ്ഷന് ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളില്‍ സ്ഥാനാര്‍ഥിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന ചുമതലക്കാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇന്നു വൈകിട്ട് മണ്ഡലത്തിലെത്തും. മറ്റൊരു ചുമതലക്കാരനായ കെ.സി. ജോസഫ് മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും അടുത്തയാഴ്ച മണ്ഡലത്തിലെത്തും. 14ന് പത്രിക സമര്‍പ്പിക്കാനായിട്ടാണ്…
Read Moreകുറിച്ചി ധനകാര്യസ്ഥാപനത്തിലെ മോഷണം; പ്രൊഫഷണൽ സംഘമെന്ന് പോലീസ്; അന്വേഷണം ഇടപാടുകാരിലേക്കും
കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഷട്ടര്‍ തകര്‍ത്ത് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഇടപാടുകാരിലേക്കും. കുഴിമറ്റം പാറപ്പുറം എ.ആര്. പരമേശ്വരന് നായരുടെ ഉടമസ്ഥതയിലുള്ള കുറിച്ചി മന്ദിരം കവലയില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സുധാ ഫൈനാന്‍സിലാണ് തിങ്കളാഴ്ച മോഷണം നടന്നത്. മോഷണത്തിനു പിന്നില്‍ പ്രഫഷണല്‍ സംഘമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. നാലു മുതല്‍ അഞ്ചു പേരടങ്ങുന്ന സംഘമാണ് മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും ജില്ലയ്ക്കു പുറത്തുനിന്നുള്ള സംഘം ഇവിടെയെത്തി മോഷണം വളരെ ആസൂത്രിതമായി നടത്തിയെന്നുമാണ് പോലീസ് സംശയിക്കുന്നത്. വയോധികനായ പരമേശ്വരന്‍നായര്‍ നടത്തുന്ന സ്ഥാപനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും കൃത്യമായ വിവരമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നും അല്ലെങ്കില്‍ മോഷണ സംഘത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് രാഷ് ട്രദീപികയോടു പറഞ്ഞു. പരമേശ്വരന്‍നായരുടെ മകന് മോഷണം നടന്ന ദിവസം സ്ഥലത്തില്ലായിരുന്നു. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട്…
Read Moreവന്ദനാ ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതിയായ അധ്യാപകന് ജി.സന്ദീപിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. എയ്ഡഡ് സ്കൂളായ നെടുമ്പന യുപിഎസില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ പുനര്‍വിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലിരിക്കെ സന്ദീപ് േെപാലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്ദീപിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്കി. സന്ദീപ് വിദ്യാഭ്യാസവകുപ്പിനു സമര്‍പ്പിച്ച വിശദീകരണത്തില്‍ കൊലപാതക കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ചുമത്തിയ കുറ്റാരോപണം പൂര്‍ണമായും അംഗീകരിക്കുകയാണ് സന്ദീപ് ചെയ്തത്. സന്ദീപിന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായാണ് വകുപ്പിന്റെ അന്വേഷണത്തില്‍ വിലയിരുത്തിയത്. സന്ദീപ്…
Read Moreഎല്ലാവരെയും കണ്ണീരിലാഴ്ത്തി മടക്കമില്ലാത്ത ലോകത്തേക്കു ആന്മരിയ യാത്രയായി
ഇടുക്കി: എല്ലാവരെയും കണ്ണീരിലാഴ്ത്തി ആന്‍ മരിയ ജോയി (17) വിട പറഞ്ഞു. ജൂണ്‍ ഒന്നിന് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ആന്മരിയയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആംബുലന്‍സില്‍ കൊച്ചി അമൃത ആശുപത്രിയിലും എത്തിച്ചിരുന്നു.’ ഏതാനും ദിവസം മുമ്പ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഇന്നലെ രാത്രി 11.40 ഓടെയാണ് മരണം സംഭവിച്ചത്. ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെ മകളാണ് ആന്മരിയ. ഹൃദയാഘാതം ഉണ്ടായ ആന്‍ മരിയയെ അതിവേഗത്തില്‍ കട്ടപ്പനയില്‍ നിന്നു കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാനായി നാട് ഒന്നാകെ കൈകോര്‍ത്തത് കേരളമാകെ വാര്‍ത്തയായിരുന്നു. സംസ്കാരം നാളെ രണ്ടിന് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ നടക്കും. സമാനതയില്ലാത്ത ദൗത്യം, പക്ഷെ… സമാനതകളില്ലാത്ത ദൗത്യമാണ് ആന്മരിയയുടെ ജീവന് രക്ഷിക്കാനായി സമൂഹം ഏറ്റെടുത്തത്. പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുഴഞ്ഞു വീണ ആന്‍…
Read Moreകെഎസ് യു-എസ്എഫ്ഐ സംഘർഷം; കനത്ത സുരക്ഷയിൽ സിഎംഎസ് കോളജ്
കോട്ടയം: സിഎംഎസ് കോളജില്‍ നവാഗതരെ സ്വീകരിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷം ആദ്യം കോളജിലും തുടര്‍ന്ന് ജില്ലാ ആശുപത്രി പരിസരത്തേക്കും നീണ്ടെങ്കിലും ഇന്നു രാവിലെ സമാധാനപരം. പോലീസിന്റെ കനത്ത സുരക്ഷയിലാണ് ഇന്ന് കോളജ് പ്രവര്‍ത്തിക്കുന്നത്. കോളജ് പരിസരത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ടാണു സംഘര്‍ഷത്തിനു തുടക്കംകുറിച്ചത്. കോളജിനു മുന്നില്‍ നവാഗതരെ സ്വീകരിക്കുവാന്‍ എസ്എഫ്ഐയും കെഎസ് യുവും പ്രത്യേക ക്രമീരണങ്ങൾ ചെയ്തിരുന്നു. ഇതിനിടെ കെഎസ് യു പ്രവര്‍ത്തകര്‍ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നുവെന്നു എസ്എഫ്ഐ ആരോപിച്ചു. തങ്ങളെയാണു ആക്രമിച്ചതെന്നു കെഎസ് യുവും ആരോപിക്കുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്തുനിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കെഎസ് യു ആരോപിച്ചു. ജില്ലാ ആശുപത്രിക്കു മുന്പിൽ കഴിഞ്ഞരാത്രി അരങ്ങേറിയ സംഘര്‍ഷത്തിലും കോളജിനു മുന്നിലുണ്ടായ സംഘര്‍ഷത്തിലും 125 പേര്‍ക്കെതിരേ വെസ്റ്റ് പോലീസ് കേസെടുത്തു.
Read More