വൈക്കത്ത് ഭിന്നശേഷിക്കാരിയായ യുവതിയെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വൈക്കം അയ്യർകുളങ്ങരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെയും പിതാവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജ് ജോസഫ്(72), ജിൻസി(30) എന്നിവരാണ് മരിച്ചത്. ജോർജ് ജോസഫിനെ വീടിനെ സമീപത്തുള്ള തൊഴുത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജിൻസിയുടെ മൃതദേഹം വീട്ടിലെ മുറിക്കുള്ളിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായ  ഷെഫീക്കിന്‍റെ പോറ്റമ്മ  രാഗിണിക്ക് സര്‍ക്കാര്‍ ജോലി

തൊടുപുഴ: പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായ കുമളി സ്വദേശി ഷെഫീക്കിനെ സംരക്ഷിക്കുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശിനി രാഗിണിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കി ഉത്തരവിറങ്ങി. ജില്ലയില്‍ വനിതാശിശുക്ഷേമവകുപ്പില്‍ ആദ്യം ഒഴിവു വരുന്ന അറ്റന്‍ഡര്‍ തസ്തികയില്‍ രാഗിണിക്കു നിയമനം ലഭിക്കും. എന്നാല്‍ ഇപ്പോഴും പരസഹായമില്ലാതെ കിടക്കയില്‍ നിന്നുപോലും എഴുന്നേൽക്കാന്‍ കഴിയാത്ത ഷെഫീക്കിനെ വിട്ടുമാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് രാഗിണി പറയുന്നത്. പത്തു വര്‍ഷമായി രാഗിണിയുടെ സംരക്ഷണയിലാണ് ഷെഫീക്ക് കഴിയുന്നത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജാണ് രാഗിണിയുടെയും ഷെഫീക്കിന്‍റെയും സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. 2013-ജൂലൈ 15നാണ് പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിന് ഷെഫീക്ക് ഇരയാകുന്നത്. മൃതപ്രായനായ നിലയിലാണ് നാലു വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ച ഷെഫീക്ക് സാവാധാനം ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു. തുടർന്ന്, അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി നോക്കിയിരുന്ന രാഗിണി ഷെഫീക്കിന്‍റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. 2015-ലാണ് രാഗിണിക്ക്…

Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ  കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ട ബൈക്ക് രണ്ടായി ഒടിഞ്ഞു

ചിങ്ങവനം: ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. കോട്ടയം കിളിരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകൻ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്‍. ചന്ദ്രന്‍റെ മകന്‍ അരവിന്ദ് ആര്‍. അനീഷ് (20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിനു എംസി റോഡില്‍ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിനും മധ്യേയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. ചങ്ങനാശേരി ഭാഗത്തുനിന്നു കോട്ടയത്തേക്കു വരികയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ ഐഷര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് അരവിന്ദ് തലയിടിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ചാലുകുന്നില്‍ സഹോദരി ലക്ഷ്മിയെ ട്യൂഷന് കൊണ്ടാക്കിയശേഷം അരവിന്ദ് പള്ളത്തിന് പോയി മടങ്ങുകയായിരുന്നു. അപകടത്തെതുടര്‍ന്ന് അരവിന്ദിന്‍റെ മൃതദേഹം എംസി റോഡില്‍ത്തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി 108 ആംബുലന്‍സ് വരുത്തിയാണ് മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ കൂടിക്കിടന്ന…

Read More

കോട്ടയത്ത് കിണറ്റിൽ  തിരയിളക്കം: നാട്ടുകാർ പരിഭ്രാന്തിയിൽ;  അന്വേഷണത്തിൽ കണ്ടെത്തിയ കാരണം ഞെട്ടിക്കുന്നത്

കോട്ടയം: കിണറ്റിൽ നിന്നു തിരയിളക്കവും പുകയും വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിൽ. കോട്ടയത്തിനു സമീപം വാരിശേരിയിൽ കുഴിക്കാട്ടിൽ ടിന്‍റോ ജോസഫിന്‍റെ വീടിന്‍റെ മുറ്റത്തെ കിണറ്റിലാണ് ഇന്നലെ മുതൽ തിരിയളിക്കം കണ്ടത്. ഇന്നു രാവിലെ തിരയിളക്കവും പുകയും ഉയരുന്നതു കണ്ട് ആളുകൾ തടിച്ചു കൂടി. ഗാന്ധിനഗർ പോലീസും നഗരസഭ കൗണ്‍സിലർ ബിജു എസ്. കുമാറും സ്ഥലത്തെത്തി. പരിശോധനയിൽ കിണറ്റിനുള്ളിൽ ഒരു മോട്ടോർ ഉണ്ടെന്നും നിലവിലെ മോട്ടോറിന്‍റെ കണക്ഷനിൽ നിന്ന് ഈ മോട്ടോറിലേക്ക് വൈദ്യുതി എത്തി മോട്ടോർ ചൂടായി വെള്ളം തിളച്ചതാണെന്നാണ് നിഗമനം. കിണറ്റിൽ നിന്നു വെള്ളം എടുക്കുന്ന സമീപത്തെ വീട്ടിൽ നിന്നുമുള്ള കണക്ഷൻ ഓഫാക്കിയപ്പോൾ തിരയിളക്കം നിന്നു. സംഭവം അറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്ത് എത്തിയിരുന്നു.

Read More

നഷ്ടപ്പെട്ട 30 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി നല്‍കി സൈബര്‍ പോലീസ്; മോഷണ മുതൽ വാങ്ങി വിൽക്കുന്ന കടക്കാർക്കെതിരെ നടപടിയെന്ന് പോലീസ്

കോട്ടയം: കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ ജില്ലയില്‍നിന്നു കാണാതായ മുപ്പത് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി കോട്ടയം സൈബര്‍ പോലീസ്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് നഷ്ടപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ തിരികെ നല്‍കി. പാലക്കാട് മുതല്‍ തിരുനെല്‍വേലി വരെയുള്ള 30 പേരുടെ മൊബൈല്‍ ഫോണുകളാണ് തിരികെ നല്‍കിയത്. കോട്ടയം സൈബര്‍ പോലീസ് നിരന്തരമായി നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് ഫോണുകള്‍ കണ്ടെത്തിയത്. മൊബൈല്‍ മോഷ്ടാക്കള്‍ ഇത്തരം മൊബൈലുകള്‍ മോഷണശേഷം വില്‍ക്കുകയാണ് പതിവ്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ നിസാര വിലയ്ക്ക് വാങ്ങി കടയില്‍ വില്പന നടത്തുന്ന കടയുടമകള്‍ക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കെ. കാര്‍ത്തിക് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം. വര്‍ഗീസ്, സൈബര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ വി.ആര്‍. ജഗദീഷ്, എസ്‌ഐ പി.എന്‍. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

ഭീതി ഒഴിയാതെ ടിആർ ആൻഡ് ടി എസ്റ്റേറ്റ്; പോയതിലും വേഗത്തിൽ  ജനവാസമേഖലയിൽ തിരിച്ചിറങ്ങി കാട്ടാനക്കൂട്ടം

മുണ്ടക്കയം ഈസ്റ്റ്: കാടുകയറ്റിയ കാട്ടാനക്കൂട്ടം പോയതിലും വേഗത്തിൽ ജനവാസ മേഖലയിൽ തിരിച്ചെത്തി. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ഇഡികെ ഡിവിഷനിലാണ് വീണ്ടും കാട്ടാനക്കൂട്ടമെത്തിയത്. മുണ്ടക്കയം – മതമ്പ പ്രധാന റോഡിന്‍റെ വശങ്ങളിൽ ഇരുപതിലധികം കാട്ടാനകൾ കൂട്ടമായി നിലയുറപ്പിച്ചതോടെ മേഖലയിലേക്കുള്ള വാഹന ഗതാഗതവും നിലച്ചു. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ കടുവയുടെ ശബ്ദം ഉണ്ടാക്കിയും വെടി പൊട്ടിച്ചും കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്. കാട്ടാനശല്യം തുടങ്ങിയിട്ട് ഒരു വർഷം മേഖലയിൽ കാട്ടാനശല്യം തുടങ്ങിയിട്ട് ഒരു വർഷത്തിനടുത്തായി. നിരവധി പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ആനക്കൂട്ടത്തെ കാടുകയറ്റാൻ വനം വകുപ്പ് നടപടി തുടങ്ങിയത്. ആദ്യം പടക്കം പൊട്ടിച്ചായിരുന്നു ആനകളെ വനത്തിലേക്ക് കയറ്റിവിട്ടിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പോകുന്നതിന് തൊട്ടുപിന്നാലെ കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിലെത്തും. ഒരാഴ്ചയ്ക്കുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിവരുമ്പോഴേക്കും കർഷകരുടെ കപ്പ, റബർ, തെങ്ങ്, വാഴ…

Read More

മരണവീട്ടിൽനിന്നു പണം അപഹരിച്ച കേസ്; നാലുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയിൽ‌

ഈരാറ്റുപേട്ട: മരണവീട്ടിൽനിന്നു പണം അപഹരിച്ച കേസിൽ നാലുമാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോട്ടൂർ പിണ്ണാക്കനാട് അമ്പാട്ട് ഫ്രാൻസിസി (39)നെയാണ് കോട്ടയം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ഇയാൾ കഴിഞ്ഞമാസം 22നു കോട്ടയം ബേക്കർ വിദ്യാപീഠം സ്കൂൾ ബസിന്‍റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും തുടർന്ന് ഒളിവിൽ പോവുകയും ആയിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ചിങ്ങവനത്ത് നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് കോട്ടയം ജില്ലയിലെ തിടനാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം,പാലാ എന്നീ സ്റ്റേഷനുകളിലായി 16 ഓളം മോഷണ കേസുകൾ നിലവിലുണ്ട്. കൂടാതെ പത്തനംതിട്ട സ്റ്റേഷനിൽമരണവീട്ടിൽനിന്നു പണം അപഹരിച്ച കേസിൽ നാലുമാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

Read More

ജില്ലയിലെ എറ്റവും വലിയ എംഡിഎംഎവേട്ട; ആറ് ലക്ഷത്തിലധികം വിലവരുന്ന സാധനം; പിടിയിലായ യുവാവിനെക്കുറിച്ച് കൂടുതൽ അന്വേഷണം

കോട്ടയം: എംഡിഎംഎയുമായി കോട്ടയം നഗരത്തിൽനിന്നും യുവാവിനെ പിടികൂടിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കും. കാരാപ്പുഴ പുന്നാംപറന്പിൽ ഗോകുലിനെ (25)യാണു 40 ഗ്രാം എംഡിഎംഎയുമായി ഇന്നലെ രാത്രി വെസ്റ്റ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടിയത്. മുന്പും ഗോകുലിനെ ലഹരിക്കേസിൽ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടോടെ നഗരത്തിൽ അനശ്വര തീയേറ്ററിനു സമീപത്തുനിന്നുമാണ് ഇയാൾ അറസ്റ്റിലാകുന്നത്. കോട്ടയത്ത് മാസങ്ങൾക്കു മുൻപ് എംഡിഎംഎ എത്തിച്ച കേസിലെ പ്രതിയായ സുന്ദറിന്‍റെ സുഹൃത്താണ് ഇയാൾ. ഇരുവരും തമ്മിൽ കച്ചവടം നടത്തിയിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വെസ്റ്റ് എസ്ഐ കെ.ആർ. പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സ്ക്വാഡ് പ്രതിയെ അറസ്റ്റു ചെയ്തത്.

Read More

മഞ്ഞിൽപ്പുതച്ച്   മൂന്നാർ; പുലർച്ചെ മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രി ; മഞ്ഞ് മൂടിയ താഴ്വരകാണാൻ സഞ്ചാരികളുടെ തിരക്ക്

മൂന്നാര്‍: മൂന്നാർ ശൈത്യകാല സീസണിലെ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തി. സാധാരണ ശൈത്യകാലത്തിന്‍റെ തുടക്കത്തില്‍ ഡിസംബര്‍ ആദ്യവാരംതന്നെ മൈനസ് ഡിഗ്രിയിലെത്തുന്ന തണുപ്പ് ഇത്തവണ എത്താന്‍ വൈകിയെങ്കിലും മുടങ്ങിയില്ല. ഇന്നലെ പുലർച്ചെ മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കന്നിമല, സൈലന്‍റ് വാലി , ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, ലോക്കാട് എന്നിവിടങ്ങളിലാണ് തണുപ്പ് മൈനസിലെത്തിയത്. സെവന്‍മല, ദേവികുളം എന്നിവിടങ്ങളില്‍ താപനില പൂജ്യത്തിലേക്ക് താഴ്ന്നു. അതിരാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെടുന്ന പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും കനത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വട്ടവടയിലെ തണുപ്പ് ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യത്തിലെത്തി. ഇത്തവണത്തെ ശൈത്യകാല സീസണില്‍ മൂന്നാറില്‍ ആദ്യമായാണ് ഇത്രയും കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.

Read More

പണി പാളി…മാലിന്യത്തിനൊപ്പം തിരിച്ചറിയൽ കാർഡ്; പാലാക്കാരൻ അച്ചായനെ കണ്ടെത്തി പിഴ ഈടാക്കി

കോട്ടയം: വീട്ടുമാലിന്യത്തിനൊപ്പം വീട്ടുടമയുടെ തിരിച്ചറിയിൽ കാർഡും. മാലിന്യം തള്ളിയാളെ കൈയോടെ പിടികൂടി പഞ്ചായത്ത്. പാലായ്ക്കു സമീപം നഗരാതിർത്തിയിൽ ഭരണങ്ങാനം പഞ്ചായത്ത് റോഡ് പുറന്പോക്കിൽ വീട്ടു മാലിന്യം നിക്ഷേപിച്ചയാളെയാളെയാണ് തിരിച്ചറിയൽ കാർഡിന്‍റെ അടിസ്ഥാനത്തിൽ പിടികൂടിയത്. ഭരണങ്ങാനം പഞ്ചായത്തിലെ 11-ാം വാർഡിൽപ്പെട്ട പാന്പൂരാൻപാറ ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തോട് ചേർന്നുള്ള റോഡ് പുറന്പോക്കിലാണ് വീട്ടുമാലിന്യങ്ങൾ തള്ളിയത്. വീട്ടു മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച തിരിച്ചറിയൽ രേഖയിൽനിന്നാണു പഞ്ചായത്ത് അധികൃതർ ആളെ കണ്ടെത്തിയത്. പിഴ ഈടാക്കി ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു. ഹരിത കർമ്മ സേനാംഗങ്ങളാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യത്തിൽനിന്ന് നിക്ഷേപകന്‍റെ ഫോണ്‍ നന്പർ സഹിതം വിലാസം കണ്ടെത്തി പഞ്ചായത്ത് അധികാരികളെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് അസി. സെക്രട്ടറി ഉടൻ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഒരു മണിക്കൂറിനകം ആളെ വിളിച്ചു വരുത്തിയാണ് പിഴയിട്ടത്. ഈ ഭാഗത്ത് സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണെന്ന്…

Read More