ഈരാറ്റുപേട്ട: അപകടത്തിലേക്ക് വായ് പിളർന്നു പണിതീരാത്ത ഒ രു വാച്ച്ടവർ നാളുകളായി നിന്നിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. അപകടക്കെണി അറിയാതെ വിദൂരങ്ങളിൽനിന്നു പോലും എത്തുന്ന നൂറുകണക്കിനു സഞ്ചാരികൾ വാച്ച്ടവറിൽ കയറുന്നതു കണ്ടിട്ടും കുലുക്കമില്ലാതെ നിൽക്കുകയാണ് നമ്മുടെ അധികാരികൾ. അല്പം ശ്രദ്ധ പിഴച്ചാൽ മരണം പോലും സംഭവിക്കാവുന്ന ഞാണിൻമേൽകളിയാണ് ഈ വാച്ച്ടവറിൽ കയറുന്നതെന്ന് അറിയാമായിരുന്നിട്ടും അവർ കണ്ടില്ലെന്നു നടിക്കുന്നു. ഒന്നുകിൽ സുരക്ഷിതമാക്കണം അല്ലെങ്കിൽ ആളുകൾ ഇവിടേക്കു കയറാതിരിക്കാൻ ക്രമീകരണം ഉണ്ടാക്കണം. ഇതൊന്നും ചെയ്യാതെ അപകടം വരാൻ കാത്തിരിക്കുകയാണ് അധികൃതർ. പണിതീരാതെ കെണിഈരാറ്റുപേട്ട-വാഗമൺ സംസ്ഥാന പാതയ്ക്കു സമീപത്തെ കാരികാട് ടോപ്പിലെ പണി പൂർത്തിയാകാത്ത വാച്ച് ടവറിലാണ് അപകടം പതിയിരിക്കുന്നത്. 70 ലക്ഷം രൂപ മുടക്കിയിട്ടും പണി പൂർത്തിയാകാതെ കിടക്കുകയാണ് ഈ വാച്ച്ടവർ. കെട്ടിടത്തിന്റെ രണ്ടാംനിലയിൽ ചുറ്റുമതിലും സംരക്ഷണവേലിയും നിർമിക്കാത്തതാണ് അപകടം കെണിയാകുന്നത്. കാരികാട് ടോപ്പിലെത്തുന്ന കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികൾ റോഡിൽനിന്നു…
Read MoreCategory: Kottayam
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം ! ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു
ഹോട്ടലില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. സിസിടിവി കാമറകളും ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികള്‍ ഉള്‍പ്പെടെയുള്ളവയും നശിപ്പിച്ചു. കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലിനു (മലപ്പുറം കുഴിമന്തി) നേരെയാണ് പ്രതിഷേധം. ഹോട്ടലില്‍ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് രശ്മിക്കു രോഗബാധയുണ്ടായത്. അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയവെ ഇന്നലെ രാത്രി ഏഴിനായിരുന്നു മരണം. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗാന്ധിനഗര്‍…
Read Moreഅയ്യപ്പഭക്തർ സഞ്ചരിച്ച മിനിബസ് വീടിനു മുകളിൽ വീണു 16 പേര്‍ക്ക് പരിക്ക്; 2016ലും ഇതേ വീടിന് മുകളിൽ വാഹനം മറിഞ്ഞിരുന്നു
ഇടുക്കി: കട്ടപ്പനയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് വീടിന് മുകളിലേക്ക് പതിച്ച് ബസിലുണ്ടായിരുന്ന കുട്ടികളടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട് ദിണ്ഡുക്കല് വീരാളിപ്പെട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ 3.45 ന് കട്ടപ്പന പാറക്കടവ് ബൈപാസ് റോഡിലാണ് അപകടം. കുത്തിറക്കത്തോടുകൂടിയ കൊടുംവളവില്‍ നിയന്ത്രണം നഷ്ടമായ മിനിബസ് സമീപത്തെ കാപ്പാട്ട് ഷെഫീഖിന്റെ വീടിന്റെ കാര്‍പോര്‍ച്ചിന് മുകളിലേക്കാണ് പതിച്ചത്. വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അപകടമാണെന്ന് മനസിലായതെന്ന് ഷെഫീഖ് പറഞ്ഞു. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഗുരുനാഥന് (55) എന്നയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രംഗദുരെ (28), വെങ്കിടേഷ് (48), രഘുരാജ , മനോഹരന് (50), പ്രഭു (35), ശേഖര്‍ (48), ഗുരുനാഥന് (55), പാണ്ടി ചന്ദ്ര (12), സിദ്ധാര്‍ത്ഥ് (10), ജഗദീഷ്…
Read Moreലോട്ടറി വ്യാപാരിയുടെ സത്യസന്ധതയിൽ ബാബു ലക്ഷാധിപതി! ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ വിളിച്ച് ബാബു പറഞ്ഞത് ഇങ്ങനെ…
പാലാ: ഭാഗ്യം തുണച്ചതും ലോട്ടറി വ്യാപാരിയുടെ സത്യസന്ധതയും ഉഴവൂര്‍ സ്വദേശി ബാബുവിനെ ലക്ഷാധിപതിയാക്കി. കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിലെ ശ്രീശങ്കര ലോട്ടറി ഏജന്‍സിയില്‍നിന്നു വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. എന്‍വി 8086219 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഉഴവൂര്‍ പുഴോട്ട് തെക്കേപുത്തന്‍പുരയില്‍ ബാബു വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബാബു ഇന്നലെ രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ വിളിച്ച് ഇതേ നമ്പറിലുള്ള 12 ടിക്കറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് അപ്പോള്‍ തന്നെ മാറ്റിവയ്ക്കുകയും ചെയ്തു. വൈകുന്നേരം ലോട്ടറി അടിച്ച വിവരവും പ്രമോദ് തന്നെയാണ് ബാബുവിനെ അറിയിച്ചത്. താന്‍ പറഞ്ഞ നമ്പറിലുള്ള ടിക്കറ്റുകള്‍ മാറ്റിവയ്ക്കാനും സമ്മാനം നേടിയ വിവരം അപ്പോള്‍ തന്നെ അറിയിക്കാനും പ്രമോദ് തയാറായതിലുള്ള സന്തോഷത്തിലാണ് ബാബു. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏൽപ്പിച്ചിരിക്കുകയാണ് ബാബു.
Read Moreസന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ ഭയം; എവിടെ നോക്കിയാലും കഞ്ചാവുസംഘത്തിന്റെ അഴിഞ്ഞാട്ടം; ക്രിസ്മസ് തലേന്ന് കൂവപ്പള്ളിക്കാർ കേട്ട വാർത്ത ഞെട്ടിക്കുന്നത്
കാഞ്ഞിരപ്പള്ളി: കൂപ്പപ്പള്ളിയിലെ നാട്ടുകാർ റോഡിലൂടെ നടക്കാൻ ഭയമാണ്. എവിടെ നോക്കിയാലും ലഹരി സംഘത്തി ന്റെ വിളയാട്ടം. ലഹരിക്ക് അടിമപ്പെട്ട കുട്ടിസംഘങ്ങളെ ചോദ്യം ചെയ്യാൻ പോലും ഭയമാണ്. ഇവരുടെ ചെയ്തികളെ ആരെങ്കിലും ചോദ്യം ചെയ്താൽ കൂട്ടംകൂടി മർദിക്കുന്നതാണ് ഇവരുടെ രീതി. കുട്ടികൾക്കും സ്ത്രീകൾക്കും സന്ധ്യമയങ്ങൾ പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ. ക്രിസ്മസ് തലേന്ന് കൂവപ്പള്ളിയിൽ ലഹരിക്കടിമകളായ യുവാക്കൾ മധ്യവയസ്കനെ നടുറോഡിൽ സംഘം ചേർന്ന് ആക്രമിച്ചു. കൂവപ്പള്ളി പേഴുംതാനം പി.എം. ജോബി (46) ആണ് ആക്രമണത്തിനിരയായത്. 24ന് രാത്രിയാണ് ക്രൂരമായ ആക്രമണം നടന്നത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട ചെറിയ തർക്കത്തിന്റെ പേരിലാണ് 20 ഓളം വരുന്ന ലഹരിസംഘം ആക്രമണം നടത്തിയത്. മർദനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ലഹരിസംഘംതന്നെ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്ക് ഉൾപ്പെടെ മാരകമായി മർദനമേറ്റതിനാൽ വിദഗ്ധ പരിശോധനയ്ക്ക്…
Read Moreസോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ്; മുധരം വിതരണം ചെയ്ത് ആഹ്ലാദ പ്രകടനവുമായി യൂത്ത് കോൺഗ്രസ്
കോട്ടയം: സോളാർ കേസിൽ മുൻമുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി എംഎൽഎയെ കുറ്റവിമുക്തനാക്കിയതിൽ ആഹ്ളാദ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് കോട്ടയം നഗരത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ജിലേബി വിതരണം ചെയ്തത്. ആഹ്ളാദ പ്രകടനവും ജിലേബി വിതരണവും കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കുഞ്ഞ് ഇല്ലന്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ലീഗൽ സെൽ ചെയർമാൻ മുരളീകൃഷ്ണ, യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കണ്‍വീനർ സിബി ജോണ്‍ കൈതയിൽ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നൈഫ് ഫൈസി, ജൂലിയസ് ചാക്കോ, സാം കെ വർക്കി, സാം സൈമണ്‍, ബൈജുമാറാട്ടുകുളം, അജിൻ മള്ളിയിൽ, യദു സി. നായർ, റാഷ് മോൻ ഓറ്റാത്തിൽ, ഹാരിഷ് ജോർജ്,…
Read Moreനിങ്ങൾക്കൊപ്പം നിങ്ങളറിയാതെ ഞങ്ങളുണ്ടാകും; പുതുവത്സരത്തെ ആഘോഷ പൂർവം വരവേറ്റോളൂ; കർശന നിരീക്ഷണവുമായി പോലീസ്
കോട്ടയം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനായി 1700 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളില്‍ മഫ്തി പോലീസിന്റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല. പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നത്, നിരോധിത മയക്കുമരുന്നുകളുടെ വില്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകള്‍ ഊര്‍ജിതമാക്കും. അനധികൃത മദ്യനിര്‍മാണം, ചാരായ വാറ്റ്, സെക്കൻഡ്സ് മദ്യവില്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളില്‍ വില്പന നടത്തുന്ന മദ്യം സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് വിധേയമാക്കും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും…
Read Moreനടപടികൾ അവസാന ഘടത്തിൽ; യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെയും മക്കളുടെയും മൃതദേഹം ജനുവരിയിൽ നാട്ടിലെത്തിക്കും
വൈക്കം: യുകെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിച്ചേക്കും. അവസാനഘട്ട നടപടികൾ പൂർത്തിയായി വരികയാണെന്നും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും സഹകരണത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഊർജിതമായി നടക്കുന്നതെന്ന് മലയാളി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, തോമസ് ചാഴിക്കാടൻ എംപി, ചലച്ചിത്രനടനും രാജ്യസഭ എംപി യുമായ സുരേഷ് ഗോപി തുടങ്ങിയ വരും നടപടിക്രമങ്ങൾ ഏകോപിപ്പിക്കാനായി ഇടപ്പെട്ടുവരികയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സാന്പത്തിക ചെലവ് ഇന്ത്യൻ എംബസിയും നോർക്കയും ചേർന്നു നിർവഹിച്ചില്ലെങ്കിൽ മലയാളി അസോസിയേഷൻ സ്വന്തം നിലയ്ക്ക് ചെലവുകൾ നിർവഹിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കൊല്ലപ്പെട്ട നഴ്സ് അഞ്ജുവിന്റ ഉദയനാപുരം ഇത്തിപ്പുഴയിലെ വീട്ടിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയിരുന്നു. വീട്ടിൽ അര മണിക്കൂറോളം ചെലവഴിച്ച സുരേഷ് ഗോപി അഞ്ജുവിന്റ പിതാവ് അശോകനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചശേഷമാണ് മടങ്ങിയത്.
Read Moreഭാഷാ വൈവിധ്യം ഒത്തുചേർന്നു; കട്ടപ്പനയിൽ വേറിട്ട ആഘോഷം; പങ്കെടുത്തത് ആയിരത്തോളം പേര്
ഇടുക്കി: ഭാഷാവൈവിധ്യങ്ങൾ ഒത്തു ചേർന്ന് കട്ടപ്പനയിൽ ഒരു വ്യത്യസ്ത ക്രിസ്മസ് ആഘോഷം. ആയിരത്തോളം അതിഥിത്തൊഴിലാളികളാണ് വേറിട്ട ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത്. കട്ടപ്പന പവർ ഇൻ ജീസസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേക്കു വിതരണവും വിവിധ ഭാഷകളിലെ ഗാനങ്ങളും നൃത്തവും ആഘോഷത്തിന് മികവേകി. ഇത്തവണത്തെ ക്രിസ്മസ് ഞായറാഴ്ച ആയിരുന്നതിനാൽ വിവിധ മേഖലകളിൽ നിന്നും അതിഥിത്തൊഴിലാളികൾ ആഘോഷത്തിൽ പങ്കെടുത്തു. അതിഥി തൊഴിലാളികളായ ക്രിസ്തീയ വിശ്വാസികളുടെ കൂട്ടായ്മയും ക്രിസ്മസ് ആഘോഷവുമാണ് കട്ടപ്പനയിൽ ക്രിസ്മസ് നാളിൽ സംഘടിപ്പിച്ചത്. കട്ടപ്പന പവർ ഇൻ ജീസസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കവല സിഎസ്ഐ ഗാർഡനിൽ നടന്ന ക്രിസ്മസ് ആഘോഷം വൈഎംസിഎ എഡ്യുക്കേഷൻ ബോർഡ് വൈസ് ചെയർമാൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നൃത്തച്ചുവടുകളോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേയ്ക്ക് തൊഴിലാളികൾ ആനയിച്ചത്. ഹിന്ദി, സന്താളി, ശാദ്രി, ആസാമീസ്, ബംഗാളി, നേപ്പാളി, ഒഡിയ, പഞ്ചാബി, മിസോ, തമിഴ്, ഇംഗ്ലീഷ്, മലയാളം…
Read Moreതാഴത്തങ്ങാടി ഇരട്ടക്കൊലപാതകം! ജാമ്യം ലഭിച്ച് ഒരുവർഷം കഴിഞ്ഞ് പ്രതി പുറത്തിറങ്ങുന്നു
കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ബിലാൽ ജാമ്യത്തി ലിറങ്ങുന്നു. ജാമ്യം അനുവദിക്കപ്പെട്ടശേഷം ഒരുവർഷം കഴിഞ്ഞാണ് ബിലാൽ പുറത്തിറങ്ങുന്നത്. താഴത്തങ്ങാടി ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ ബിലാലി(24)ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജയചന്ദ്രൻ കഴിഞ്ഞവർഷം ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും ജാമ്യക്കാരന് ഇല്ലാതിരുന്നതിനാലും മറ്റൊരു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാലുമാണ് ബിലാലിന്റെ ജയിൽ മോചനം വൈകിയത്. 2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60), മുഹമ്മദ് സാലി (65) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചു തന്നെയും ഭർത്താവ് സാലി നാൽപത് ദിവസത്തിനുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ രണ്ടു ദിവസത്തിനുശേഷം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ വിചാരണ വൈകും എന്ന പ്രതിഭാഗത്തിന്റെ വാദം…
Read More