കോട്ടയം: ലാത്തിരി, പൂത്തിരി പുഞ്ചിരിച്ചെപ്പോ കന്പിത്തിരി മത്താപ്പോ… മനസേ ആസ്വദിക്കൂ ആവോളം…ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പടക്കവിപണിയും സജീവമായി. ക്രിസ്മസിന് ഒരു ദിവസം ബാക്കിനിൽക്കേ പടക്കവിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. കുട്ടികൾക്കായി, പൊള്ളലേൽക്കാത്ത പ്രത്യേക പടക്കങ്ങളുമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ്, ന്യൂഇയറിനോടനുബന്ധിച്ച് പ്രത്യേകം കൂടാര രൂപത്തിൽ പടക്ക സ്റ്റാളുകളും ഒരുങ്ങിയിട്ടുണ്ട്. കിറ്റ്കാറ്റ്, മൾട്ടികളർ ഷോട്ട്സ്, റോക്കറ്റ്, ക്ലാസിക് ബോംബ്, ഹൈഡ്രോ ബോംബ്, കോറോണാസ്, സിപ്പി എന്നിവയും സൂപ്പർ ഷോട്ടുകൾ, ത്രിവർണ പൂക്കുറ്റി, ഫാൻസി പടക്കങ്ങൾ, സ്കൈ ഷോട്ട് ഡ്രോണ്‍, ഹെലികോപ്ടർ എന്നിവയും ഇത്തവണയുണ്ട്. തീ കൊടുത്താൽ ആൻഗ്രി ബേർഡ്സ് മോഡലാകുന്ന പടക്കവും ഡിസ്കോ വീൽ മോഡൽ ചക്രവുമാണ് മറ്റൊരു പ്രധാന ഇനം. വലിയ ഉയരത്തിൽ പോയി പൊട്ടുന്ന സ്കൈ ഷോട്ടിനും ആവശ്യക്കാരേറെയാണ്. ഓലപ്പടക്കങ്ങൾ, മാലപ്പടക്കങ്ങൾ, കന്പിത്തിരി, പൂത്തിരി, ചക്രം, കുടചക്രം, പൂക്കുറ്റി…
Read MoreCategory: Kottayam
വില കുതിക്കുന്നു; ക്രിസ്മസ് വിരുന്നിന് ചെലവേറും; പോത്തിറച്ചിയും വറ്റയും ആടും ഞെട്ടിക്കും; വില ഏകീകരണം ജില്ലയിൽ നടപ്പായില്ല
കോട്ടയം: മത്സ്യ-മാസാംദികളുടെ വില വർധിച്ചതിനാൽ ഇത്തവണയും ക്രിസ്മസ് വിരുന്നിനു ചെലവേറും. ക്രിസ്മസിന് ഏറ്റവും കൂടുതൽ ചെലവാകുന്ന പോത്തിറച്ചിയുടെ വില ഏകീകരണം ജില്ലയിൽ ഇതുവരെ നടക്കാത്തതിനാൽ ഇത്തവണയും പോത്തിറച്ചിക്ക് തീവിലയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പല വിലയാണ് ഇത്തവണയും. 360 മുതൽ 380 രൂപ വരെയാണ് ഒരു കിലോ പോത്തിറച്ചിക്ക്.ചിലയിടങ്ങളിൽ 400 രൂപയും വാങ്ങുന്നുണ്ട് പന്നിയിറച്ചിക്ക് 280 രൂപയാണ്. ആട്ടിറച്ചിക്ക് കിലോയ്ക്ക് 700 രൂപവരെയായി.പോത്തിറച്ചിപോലെ ആവശ്യക്കാരേറെയുള്ള കോഴിയിറച്ചിയുടെ വില ക്രിസ്മസ് അടുത്തതോടെ കുതിച്ചു. കഴിഞ്ഞ ദിവസം വരെ 135 രൂപവിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇന്നലെ 145 രൂപയായി. ഇന്ന് 150 രൂപയ്ക്കായിരിക്കും വില്പനയെന്നാണ് വ്യാപാരികൾ പറയുന്നത്. പക്ഷിപ്പനി ബാധയുള്ളതിനാൽ താറാവ് ഇറച്ചിയോട് പ്രിയം കുറവാണ്. കുട്ടനാടൻ താറാവിന് ജീവനോടെ വില്‍ക്കുന്നത് 250 രൂപയ്ക്കാണ്. ഡ്രസ് ചെയ്ത് നൽകുന്നതിന് 350 രൂപയാണ്. പക്ഷിപനി മൂലം താറാവു വില്പനക്കാർ ഇത്തവണ വിപണിയിൽ വലിയ…
Read Moreബിഗ് സല്യൂട്ട്… കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചുനൽകി ന്യൂമാൻ സ്കൂൾ വിദ്യാർഥിനികൾ
ചെറുതോണി: ഇടുക്കി ന്യൂമാൻ എൽപി സ്കൂളിലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് കാരുണ്യത്തിന്റെ സ്പർശം. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തെ അവിസ്മരണയമാക്കിയത്. കാൻസർ രോഗികൾക്കു വിഗ് നിർമിക്കാനായി മുടി മുറിച്ചുനല്‍കിയാണ് ഇവർ മാതൃകയായത്.തൃശൂർ അമല കാൻസർ സെന്ററുമായി ചേർന്ന് കേശദാനം സ്നേഹദാനം പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒമ്പത് വിദ്യാർഥിനികളും ഒരു പൂർവവിദ്യാർഥിയും രണ്ട് അധ്യാപകരും അഞ്ച് അമ്മമാരും മുടി ദാനം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സജീവ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഷിജു കട്ടപ്പന, അനിൽ ഇലവന്തിക്കൽ, സാം ജേക്കബ്, പ ഞ്ചായത്തംഗങ്ങളായ ജിജോ ജോർജ്, കെ.എസ്. സിന്ധു, പ്രിൻസിപ്പൽ സിസ്റ്റർ സുധീപ സിഎംസി, അധ്യാപകരായ സിസ്റ്റർ ഡീന തെരേസ, അമൽ ആന്റണി, അനു ഡോമിനിക്, സിസ്റ്റർ ക്രിസ്റ്റി സിഎംസി എന്നിവർ പ്രസംഗിച്ചു.
Read Moreആളില്ലാത്ത വീട്ടിൽ വാതിൽ കുത്തിത്തുറന്ന് മോഷണം; എല്ലാം ഒപ്പിയെടുത്ത് സിസിടിവി; കള്ളൻ ഉടൻ പിടിയിലാകുമെന്ന് പോലീസ്
വൈക്കം: വൈക്കം വെച്ചൂരിൽ ആളില്ലാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. നിരവധി കേസുകളിൽ പ്രതിയായ പ്രഫഷണൽ മോഷ്ടാവാണ് വെച്ചൂരിൽ മോഷണം നടത്തിയതെന്നാണ് സൂചന. വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനു സമീപം കാർത്തികയിൽ രമണന്റെ വീട്ടിലാണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്. ഞായറാഴ്ച രാത്രി 8.30വരെ രമണന്റെ ഇളയ മകൻ രാഹുൽ വീട്ടിലുണ്ടായിരുന്നു. കണ്ണൂർ തലശേരിയിലുള്ള ഭാര്യയെയും കുഞ്ഞിനെയും കാണാൻ രാഹുൽ തലശേരിയിലേക്ക് പോയി അഞ്ചു മണിക്കൂറുകൾ കഴിഞ്ഞാണ് വീട്ടിൽ മോഷണം നടന്നത്. പുലർച്ചെ 1.40ന് മോഷ്ടാവ് വീട്ടിൽ വന്നതു മുതൽ നാലോടെ ഇറങ്ങി പോകുന്നതുവരെയുള്ള മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി സി ടി വി യിൽ പതിഞ്ഞിരുന്നു. ലണ്ടനിലുള്ള മൂത്ത മകൻ രാജ്കുമാറിനൊപ്പമാണ് ഒരു മാസമായി രമണനും ഭാര്യ രാഗിണിയും താമസം.വീടിന്റെ ഗേറ്റിന് വടക്കുഭാഗത്തെ മതിൽ…
Read Moreഡോ. മായാരാജ് ! ഗർഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതോട് സ്വദേശിനിയ്ക്ക് തുടർ ചികിത്സ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍
തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ വിജിലൻസ് പിടിയിൽ. തൊടുപുഴ കാരിക്കോട് പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂണിയർ കണ്‍സൾട്ടന്റ് പാലക്കുഴ അർച്ചന ഭവനിൽ ഡോ. മായാരാജിനെ ആണ് വിജിലൻസ് അറസ്റ്റു ചെയ്തത്. ഗർഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതോട് സ്വദേശിനിയ്ക്ക് തുടർ ചികിത്സ നൽകുന്നതിന് 5000 രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് ഗർഭപാത്രം നീക്കിയത്. ഡോക്ടറിന്റെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ഇവർ ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്ക്കുള്ള ഫീസെന്ന പേരിൽ 500 രൂപ വാങ്ങി. തുടർന്ന് 19 ന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു. തുടർചികിത്സ നൽകണമെങ്കിൽ 5000 രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതിയുടെ ഭർത്താവ് വിജിലൻസിനെ സമീപിച്ചത്. ഇന്നലെ വൈകുന്നേരം വിജിലൻസ് നൽകിയ 3500 രൂപ പരാതിക്കാരൻ ഡോക്ടറുടെ വീട്ടിൽ എത്തിച്ചു.…
Read Moreലോഡ്ജില്‍ സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടി; പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
കുമളി: ഇടുക്കിയിലെ കുമളിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന് പൊലീസ് പിടിയില്‍. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലൻ ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച കുമളിയിലെ ഒരു ലോഡ്ജില്‍ സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. അലന് ബാബു തന്നെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു.
Read More‘നിങ്ങളുടെ മാലിന്യം വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകു’… പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണവുമായി മലേഷ്യന്‍ സ്വാമിമാർ
ശബരിമല: പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ അയ്യപ്പഭക്തന്മാര്ക്കിടയില് ബോധവല്‍ക്കരണവുമായി മലേഷ്യന്‍ സ്വാമിമാര്‍. ഗുരുസ്വാമിയായ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ തമിഴ് വംശജരായ മലേഷ്യന്‍ പൗരന്മാരായ അയ്യപ്പഭക്തരുടെ സംഘമാണ് പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ ഇന്നലെ സന്നിധാനത്ത് ലഘുലേഖകളുമായി ബോധവല്‍ക്കരണം നടത്തിയത്. പ്രഫഷണലുകളും വിദ്യാര്‍ഥികളും അടങ്ങുന്നവരാണ് സംഘത്തിലുളളത്. പലരും പതിറ്റാണ്ടിലേറെയായി എല്ലാവര്‍ഷവും ശബരിമലയിലെത്തുന്നവരാണ്. രണ്ടുതലമുറ മുമ്പേ തമിഴ്നാട്ടില്‍ നിന്ന് മലേഷ്യയിലേക്കു കുടിയേറിവരുടെ പിന്മുറക്കാരാണിവര്. ‘നിങ്ങളുടെ മാലിന്യം വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകു’ എന്നെഴുതിയ ബാനറുകളുമായി പച്ചനിറത്തിലുള്ള ജാക്കറ്റും അണിഞ്ഞ് സംഘമായാണ് മലേഷ്യന്‍ സ്വാമിമാര്‍ ബോധവല്‍ക്കരണം നടത്തുന്നത്.
Read Moreശീലം മറ്റാൻ മന്ത്രി ഇടപെട്ടു ..! ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് പിറ്റേന്ന് വെട്ടിപ്പൊളിച്ച് വാട്ടര്‍ അതോറിറ്റി; കോൺക്രീറ്റ് ചെയ്തു നൽകണമെന്ന് മന്ത്രി
ചിങ്ങവനം: പന്നിമറ്റത്ത് ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് പിറ്റേന്നുതന്നെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെട്ടിപ്പൊളിച്ചതായി നാട്ടുകാരുടെ പരാതി. പന്നിമറ്റം- പരുത്തുംപാറ റോഡില്‍ പന്നിമറ്റം കവലയ്ക്ക് സമീപമാണ് റോഡ് വെട്ടിപ്പൊളിച്ചത്. തകര്‍ന്ന് കിടന്ന റോഡ് നാളുകള്‍ക്ക് ശേഷമാണ് ടാര്‍ ചെയ്തത്. റോഡ് വെട്ടിപ്പൊളിക്കുന്നത് കണ്ടു നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ജീവനക്കാര്‍ പണി തുടര്‍ന്നു. നാട്ടുകാര്‍ ചിത്രീകരിച്ച വീഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫേസ്ബുക്ക് കൂട്ടായ്മയിലും വൈറലായതോടെ സംഭവം വിവാദമായി. ഇതോടെ വാട്ടര്‍ അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തി.കുഴിച്ചസ്ഥലത്ത് ഒരു വീട്ടുകാരുടെ കണക്ഷനുണ്ടെന്നും ടാറിംഗിനുശേഷം ഇവിടെ ലീക്ക് വന്നതാണ് കുഴിക്കാന്‍ കാരണമായതെന്നും പൊതുമരാമത്ത് വകുപ്പിന്റെ അനുവാദത്തോടെയാണ് കുഴിച്ചതെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വിശദീകരിച്ചത്. പ്രശ്നത്തില്‍ ജലസേചന മന്ത്രി ഇടപെടുകയും കുഴിച്ച ഭാഗം അടിയന്തരമായി കോണ്‍ക്രീറ്റ് ചെയ്തു നല്കാന് വാട്ടര്‍ അതോറിറ്റി അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു.
Read Moreഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി; പാർലമെന്റിലേക്ക് അവസരം കിട്ടിയാൽ മത്സരിക്കുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്
കോട്ടയം: ബഫർ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി മാറിയെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ ബഫർ സോണായി മാറിയിരിക്കുകയാണെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സമിതി നേരിട്ടു വിവരശേഖരണം നടത്തണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. തന്നോട് ആവശ്യപ്പെട്ടാൽ 10 ദിവസത്തിനകം കൃത്യമായ സർവേ നടത്തി വിവരങ്ങൾ സമർപ്പിക്കാം. കാർബണ്‍ ഫണ്ട് തട്ടിയെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഫുഡ് അടിക്കുകയാണ്. ബഫർ സോണ്‍ വിഷയത്തിൽ കേരള കോണ്‍ഗ്രസ്-എം മൗനം വെടിയണം. ജനങ്ങളോട് ഒന്നും മുഖ്യമന്ത്രിയെ കാണുന്പോൾ മറ്റൊന്നും പറയുന്ന നയം മാറ്റണം. ഇടുക്കിയുടെ പ്രതിനിധിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മന്ത്രി. ഇടുക്കി ജില്ല പൂർണമായും വനമായി മാറാൻ പോകുകയാണ്. മന്ത്രിയെ പിൻവലിക്കാൻ കേരള കോണ്‍ഗ്രസ് തയാറാകണമെന്നും പി.സി.ജോർജ് പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്…
Read Moreകർഷകനു മനസുമടുത്തു; 1000 റബർ മരങ്ങൾക്കുമേൽ കോടാലി വീണു; മങ്കോസ്റ്റി നും റംബുട്ടാനും പരീക്ഷിക്കാനൊരുങ്ങി ജോയി
കാഞ്ഞിരപ്പള്ളി: റബർ കൃഷിയിലുള്ള അവസാന പ്രതീക്ഷയും നശിച്ചതോടെ ആയിരത്തോളം റബർ മരങ്ങൾ മുറിച്ചു നീക്കുന്നതു തുടരുന്നു. റബർ മരങ്ങൾ മുറിച്ചുനീക്കി മറ്റു കൃഷിലേക്കു തിരിയാനാണ് കർഷകർ ശ്രമിക്കുന്നത്. കറുകച്ചാല്‍ കിഴക്കേമുറിയില്‍ ജോയ് തോമസ് തന്റെ കാഞ്ഞിരപ്പള്ളി പഴയിടത്തുള്ള അഞ്ച് ഏക്കറിലെ മൂന്നു വര്‍ഷം മാത്രം ടാപ്പ് ചെയ്ത ആയിരം റബര്‍ മരങ്ങള്‍ വെട്ടിമാറ്റി. റബര്‍കൃഷി ആദായകരമല്ലാത്തതാണ് മരങ്ങള്‍ മുറിച്ചുമാറ്റി പകരം ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ തീരുമാനിച്ചതിനു പിന്നിലെന്നു ജോയ് തോമസ് പറയുന്നു. മരങ്ങൾ പാട്ടക്കൃഷിക്കു നല്കാന് ശ്രമിച്ചിട്ടും കാര്യമായ തുക ലഭിക്കാത്ത സാഹചര്യമാണുള്ളത്. വിലയിടിഞ്ഞു, ടാപ്പിംഗ് നിര്‍ത്തി2010ലാണ് ജോയ് തോമസ് പഴയിടത്ത് അഞ്ച് ഏക്കര്‍ റബര്‍ത്തോട്ടം വാങ്ങുന്നത്. അന്ന് ഏഴു വര്‍ഷം പ്രായമായ റബര്ത്തൈകളാണ് തോട്ടത്തിലുണ്ടായിരുന്നത്. രണ്ടു വര്‍ഷംകൂടി പരിപാലിച്ച് 2012ല്‍ മരങ്ങള്‍ ടാപ്പ് ചെയ്യാന്‍ തുടങ്ങി. രണ്ടു വര്‍ഷം ടാപ്പ് ചെയ്തു. റബര്‍ വിലയിടിഞ്ഞതോടെ ടാപ്പിംഗ്…
Read More