കട്ടപ്പന: സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച അധ്യാപകന് പോക്സോ കേസിൽ എട്ടുവർഷം കഠിന തടവും 50,000 രൂപ പിഴയും. ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനായിരുന്ന അയ്യപ്പൻകോവിൽ തെരുവേൽ വിൽസണ് തോമസിനെ(57) ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. 2015ൽ ഉപ്പുതറ എസ്ഐ ആയിരുന്ന ടോമി ജോസഫ് ചാർജ് ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ആറു പെണ്കുട്ടികളുടെ മൊഴി പ്രകാരമായിരുന്നു കേസ്. വിസ്താരവേളയിൽ അഞ്ചുപേർ മൊഴി മാറ്റിയെങ്കിലും പരാതിയിൽ ഉറച്ചുനിന്ന ഒരു പെണ്കുട്ടിയുടെ മൊഴി പ്രകാരം ശിക്ഷ വിധിക്കുകയായിരുന്നു. ഐപിസി 354 വകുപ്പ് പ്രകാരം രണ്ടുവർഷം കഠിന തടവും 10,000 രൂപ പിഴയും പോക്സോ ആക്ട് അനുസരിച്ച് ആറുവർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുസ്മിത ജോണ് ഹാജരായി.
Read MoreCategory: Kottayam
അഗ്നി രക്ഷാ സംവിധാനമില്ലാത്ത കെട്ടിടം! ഏറ്റുമാനൂരിലെ തീപിടുത്തം ഷോർട്ട്; സർക്യൂട്ട് മൂലമെന്ന് നിഗമനം; ലക്ഷങ്ങളുടെ നഷ്ടം
ഏറ്റുമാനൂർ: വ്യാപാര സ്ഥാപനത്തിൽ ഇന്നലെ അർധരാത്രിയോടെ ഉണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. എംസി റോഡിൽ മഹാദേവ ക്ഷേത്രത്തിനും തവളക്കുഴിക്കുമിടയിൽ പ്രവർത്തിക്കുന്ന മാക്സ് ഷൂസ് ആൻഡ് ബാഗ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. എത്ര നഷ്ടമുണ്ടായെന്ന് ഇന്ന് വിശദമായ പരിശോധനകൾക്കു ശേഷമേ അറിയാനാകൂ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ കൂടുതൽ പരിശോധന നടത്തുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. കെട്ടിടത്തിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യം കണ്ടത് നാട്ടുകാർ ഷട്ടറിനടിയിൽ നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത് ഒരു മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് നാട്ടുകാരാണ്. ചൂടിൽ ഗ്ലാസുകൾ ഉടയുന്ന ഭീകര ശബ്ദം കേട്ട് എത്തിയ അവർ കാണുന്നത് ഷട്ടറിനടിയിൽ കൂടി തീ പടരുന്നതാണ്. ഇവരാണ് പോലീസിനെയും ഫയർഫോഴ്സിനെയും കെ എസ്ഇബി അധികൃതരെയും വിവരമറിയിച്ചത്. ട്രാൻസ്ഫോർമറിൽ…
Read Moreസ്കൂട്ടർ വിലകുറച്ച് വിൽക്കാൻ ശ്രമം; കറുകച്ചാൽ ബിവറേജസിനു മുന്നിൽ നടന്ന കച്ചവടം പൊളിച്ചത് യുവാവിന്റെ ആ സംശയം; സ്കൂട്ടർ വാങ്ങാനെത്തിയത് പോലീസും…
കറുകച്ചാൽ: മോഷ്ടിച്ച സ്കൂട്ടർ വിൽക്കാനായി കറുകച്ചാലിലെത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. പിടിയിലായത് സ്കൂട്ടർ വിൽക്കുന്നതിനിടയിൽ. സംഭവത്തിൽ മണർകാട് സ്വദേശി ആലപ്പാട് ഷിനു (30) തിരുവഞ്ചൂർ സ്വദേശി മണിയാറ്റുങ്കൽ അനന്തു (23) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഒന്നരയോടെ നീറിക്കാട്-ഗൂർഖണ്ഡസാരി റോഡിലായിരുന്നു സംഭവം. സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന സ്കൂട്ടറുടമ അയർക്കുന്നം ഗൂർഖണ്ഡസാരി സന്തോഷ്ഭവനിൽ ഡെന്നീസ് ജോസഫി (51)നെ ഷിനുവും അനന്തുവും ചേർന്ന് ഹെൽമറ്റുകൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച് വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ശേഷം വാഹനത്തിന്റെ നന്പർ മാറ്റുകയും കണ്ണാടികൾ ഇളക്കി മാറ്റുകയും ചെയ്തു. സ്കൂട്ടർ കറുകച്ചാലിലെത്തിച്ച് വിൽക്കാനായിരുന്നു ഇവരുടെ ശ്രമം. സ്കൂട്ടറുമായി ബിവറേജസിന് സമീപമെത്തിയ ഇവർ ആളുകളോട് സ്കൂട്ടർ വിൽക്കാനുണ്ടെന്നും ചെറിയ വിലയ്ക്ക് നൽകാമെന്നും പറഞ്ഞു. സംശയം തോന്നിയ ഒരാൾ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു. നേരത്തെതന്നെ സ്കൂട്ടർ നഷ്ടമായ വിവരം അയർക്കുന്നം പോലീസ് എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. തുടർന്ന് സ്കൂട്ടർ…
Read Moreവൈക്കം കായലിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്നു; കായൽ മീനുകളുടെ വൈയറ്റിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം കിട്ടിയതായി നാട്ടുകാർ
വൈക്കം: വൈക്കം കായലിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്നു. കായലിലുടനീളം പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക്ക് കൂടുകളും കുന്നുകൂടുകയാണ്. തെർമോകോൾപെട്ടികളും കായലോരത്ത് ഒഴുകി നടക്കുന്നു. പായലും പുല്ലും പോള പായലും വളർന്നു തിങ്ങിയ കായലിൽ ലവണാംശം വർധിച്ചതോടെ പായലും പോളയും ചീഞ്ഞളിഞ്ഞു കായലിൽ താണതോടെയാണ് ഇവയ്ക്കിടയിൽ കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം തീരത്ത് അടിഞ്ഞത്. പ്ലാസ്റ്റിക് കൂടുകൾ കായലിന്റെ അടിത്തട്ടിൽ കിടന്ന് ജീർണിച്ചത് മത്സ്യങ്ങളുടെ ഉള്ളിലും ചെന്നിട്ടുണ്ട്.കായലിൽനിന്ന് ലഭിക്കുന്ന മൽസ്യങ്ങളിൽ ചിലതിന്റയുള്ളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം കണ്ടെടുത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി കായൽ ശുചീകരിക്കുന്നതിന് അധികൃതർ പദ്ധതി തയാറാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreമീനസൂര്യന്റെ പൊൻപ്രഭയിൽ തിരുനക്കര പൂരം; മനസു നിറഞ്ഞ് ഭക്തജനസഞ്ചയം; ഇന്ന് തിരുനക്കര തേവർക്ക് ആറാട്ട്
തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്നലെ നടന്ന പകൽപ്പൂരത്തിൽ തിടന്പേറ്റി വരുന്ന തിരുനക്കര ശിവൻ. -ജോണ് മാത്യു. കോട്ടയം: വാദ്യമേളങ്ങളൊരുക്കിയ താളവട്ടങ്ങളിൽ പിഴയ്ക്കാതെ താളം പിടിക്കുന്ന ആയിരങ്ങളുടെ മുന്നിലേക്ക് ഗജവീരൻമാർ തീർത്ത പ്രൗഢിയിൽ ഭഗവാന്റെ പൊൻതിടന്പ് എഴുന്നള്ളിയപ്പോൾ മനസു നിറഞ്ഞ് കൈകൂപ്പി തൊഴുതു ഭക്തജനസഞ്ചയം. മീനസൂര്യന്റെ അസ്തമയകിരണങ്ങൾ സാക്ഷിയാക്കി സർവതും അവർ മറന്നു. പിന്നെ ഒരുമയോടെ തിരുനക്കരയിൽ ആറാടി.മേളക്കൊഴുപ്പിൽ ആൾക്കൂട്ടത്തിന്റെ വായുവിലേറ്റിയ വിരൽചുറ്റുകൾക്ക് മേലേ സന്ധ്യാശോഭയിൽ ആലവട്ടത്തിന്റെ പച്ചപ്പും വെണ്ചാമരത്തിന്റെ വെണ്മയും വിരിഞ്ഞതോടെ മറ്റൊരു പൂരം മനസിൽ നിറച്ചു പുരുഷാരം മടങ്ങി. ഇനി കാത്തിരിപ്പ് അടുത്ത പൂരത്തിനായി.തിരുനക്കരയുടെ തിലകക്കുറിയായ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുനക്കര തേവരുടെ തിരുവുത്സവത്തിന്റെ ഒന്പതാം ദിനമായ ഇന്നലെയായിരുന്നു തിരുനക്കര പൂരം. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതുമോടിയിൽ പ്രതാപത്തോടെയെത്തിയ പൂരത്തിന് ജനസാഗരമാണ് എത്തിയത്. തിരുനക്കരയുടെ പ്രദക്ഷിണ വഴികളിലും ക്ഷേത്ര മൈതാനത്തും പുരുഷാരം തീർത്ത വിശ്വാസക്കടലിൽ തിരയായി ഓരോരുത്തരും…
Read Moreകെ റെയിൽ:കോട്ടയത്ത് കല്ലിടീൽ നിർത്തിവച്ചു; സ്ഥാപിച്ച കല്ലുകൾ തോട്ടിലെറിഞ്ഞ് പ്രതിഷേധക്കാർ; നാളെ സെക്രട്ടറിയേറ്റ് മാർച്ച്
കോട്ടയം: കെ റെയിൽ സർവേയുടെ ഭാഗമായി കോട്ടയത്ത് ഇന്നു കല്ലുകൾ സ്ഥാപിക്കില്ല. ഇന്നലെ പാറന്പുഴ കുഴിയാലിപ്പടിയിൽ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതു തോട്ടിലെറിയുകയും ചെയ്തിരുന്നു.ഇന്നു വാകത്താനത്ത് കല്ലിടുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും സുരക്ഷ നല്കാനാവില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ഇന്നത്തെ കല്ലിടീൽ വേണ്ടെന്നുവച്ചത്. കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ ഇന്ന് പകൽപ്പൂരം നടക്കുന്നതിനാൽ അതിന്റെ സുരക്ഷാ ചുമതലയിലാണ് പോലീസ്. ഇതാണ് ഇന്ന് കെ. റെയിൽ സർവേയുടെ ഭാഗമായി കല്ല് സ്ഥാപിക്കുന്നതിന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിക്കാൻ കാരണം. ശക്തമായ പ്രതിഷേധം തുടരുന്നുകോട്ടയത്ത് കെ റെയിൽ കല്ല് സ്ഥാപിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മാടപ്പള്ളിയിൽ ആദ്യമുണ്ടായ പ്രതിഷേധത്തിന്റെ ചുവട് പിടിച്ചാണ് പാറന്പുഴ കുഴിയിലാപ്പടിയിലും സമാനമായ രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്. ഇന്നു കല്ലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന വാകത്താനത്തും ശക്തമായ പ്രതിഷേധം ഉയരുമെന്നും സൂചനകൾ ഉണ്ടായിരുന്നു.…
Read Moreശല്യം അസഹനീയമായതോടെ യുവതി കണ്ടക്ടറോടു പരാതി പറഞ്ഞു! പോലീസ് സ്റ്റേഷനിലെത്തിയപ്പോള് ആളെ മനസിലായി; പ്രതി എഎസ്ഐ
കോട്ടയം: കെഎസ്ആർടിസി ബസിൽ യുവതിയെ ശല്യം ചെയ്ത പോലീസുകാരൻ പിടിയിൽ. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ എഎസ്ഐയാണ് യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങന്നൂരിൽനിന്നും കോട്ടയത്തേക്ക് വന്ന ബസിനുള്ളിൽ യുവതിയെ സഹയാത്രികനായ ഇയാൾ ശല്യം ചെയ്യുകയായിരുന്നു. ശല്യം അസഹനീയമായതോടെ യുവതി കണ്ടക്ടറോടു പരാതി പറഞ്ഞു. കോട്ടയത്ത് ബസ് എത്തിയപ്പോൾ വിവരമറിയിച്ചതിനെത്തുടർന്ന് വെസ്റ്റ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതി എഎസ്ഐയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ യുവതി രേഖാമൂലം പരാതി നൽകാൻ തയാറാകാത്തതിനാൽ പോലീസ് കേസെടുക്കാതെ പ്രതിയെ വിട്ടയച്ചു. ഇയാൾക്കെതിരേ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്ന് വെസ്റ്റ് സ്റ്റേഷൻ എസ്ഐ ടി. ശ്രീജിത്ത് പറഞ്ഞു.
Read Moreഒരിക്കലും വറ്റാത്ത നീരുറവ! വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ച് ഒളിയറ പൊത്ത്; താഴത്തെ പൊത്തിലൂടെ കയറി മുകളിലെത്തിയാൽ…
കാഞ്ഞാർ: സഞ്ചാരികളെ മാടിവിളിച്ച് ഒളിയറ പൊത്ത്. കൂവപ്പള്ളിക്ക് സമീപം ഇലവീഴാപൂഞ്ചിറ റോഡിൽ ഒരു കിലോമീറ്റർ ദൂരം പിന്നിട്ടാൽ ഒളിയറ പൊത്തിലെത്താം. പാറക്കൂട്ടത്തിനിടയിലുള്ള ഒൻപതു പൊത്തുകളാണ് ഇവിടെ വിസ്മയം തീർക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവ ഇതിനുള്ളിലൂടെ ഒഴുകുന്നതാണ് പ്രത്യേകത. നാട്ടുകാർക്ക് ഇത് ജലസ്രോതസും വിനോദ സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയുമൊരുക്കുന്നു. നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹായമില്ലാതെ ഇതിനുള്ളിൽ പ്രവേശിക്കുക ക്ലേശകരമാണ്. ഗുഹയിലേക്ക് കയറിയാൽ വഴിതെറ്റാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്. താഴത്തെ പൊത്തിലൂടെ കയറി മുകളിലെത്തിയാൽ മനോഹര ദൃശ്യങ്ങൾ വീക്ഷിക്കാനാകും. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഒളിയറ പൊത്ത് ത്രിൽ പകരും.
Read Moreകുഴിയാലിപ്പടിയിൽ കെ-റെയിൽ കല്ല് പിഴുതെറിഞ്ഞു; കോട്ടയത്ത് കല്ലിടാൻ അനുവദിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
കോട്ടയം: നട്ടാശേരി കുഴിയാലിപ്പടിയിൽ കെ റെയിലിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം. ഇന്നു രാവിലെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. കുഴി കുത്താൻ എത്തിച്ച മെഷീൻ തിരികെയെടുപ്പിച്ചു. ഇന്നു രാവിലെ കല്ലിടാനായി ജില്ലാ കളക്്ടർ നിർദേശം നൽകിയതിനെത്തുടർന്നാണ് രാവിലെ ഉദ്യോഗസ്ഥർ കുഴിയാലിപ്പടയിലെത്തിയത്. സമരസമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് പ്രദേശത്ത് ഉയർത്തിയിരിക്കുന്നത്. കേരള കോണ്ഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാരും സമരസമിതി പ്രവർത്തകരും സംഘടിച്ചായിരുന്നു സമരം . തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണ് എംഎൽഎയും സ്ഥലത്ത് എത്തി. ഇതിനിടയൽ ഉദ്യോഗസ്ഥർ കല്ലിടാൻ നടത്തിയ ശ്രമം പ്രതിഷേധക്കാർ തടഞ്ഞു. കല്ലു സ്ഥാപിക്കാനായി എത്തിച്ച മെഷീനും എടുത്തെറിഞ്ഞു. കോട്ടയത്ത് ഒരു കാരണവശാലം കല്ലിടാൻ അനുവദിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. കോട്ടയം നഗരസഭയിലെ നാട്ടാശേരി, പാറന്പുഴ, കുഴിയാലിപ്പടി, പെരുന്പായിക്കാട് പ്രദേശങ്ങൾ ഉൾപ്പെടുന്ന നാലു വാർഡുകളാണ് നിർദിഷ്ട കെ റെയിൽ…
Read Moreഅവരെ മറക്കാൻ സാധിക്കില്ല..! റോഡ് നിർമാണത്തിൽ പങ്കെടുത്ത് മരണപ്പെട്ട തൊഴിലാളികൾക്കായി സ്മാരക സ്തൂഭമൊരുക്കി തീക്കോയി പഞ്ചായത്ത്
കോട്ടയം: റോഡിലൂടെ യാത്ര ചെയ്യുന്പോൾ റോഡ് നിർമിച്ച തൊഴിലാളികളെ ഓർക്കണം. അവരെ മറക്കാൻ സാധിക്കില്ല. 61 വർഷങ്ങൾക്കു മുന്പ് കിഴക്കൻ മലയോരത്തെ പ്രധാന റോഡായ ഈരാറ്റുപേട്ട- വാഗമണ് റോഡിന്റെ നിർമാണത്തിൽ പങ്കെടുത്ത് മരണപ്പെട്ട തൊഴിലാളികളെ ഓർമിക്കുന്നതിനായിട്ടാണ് റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ തീക്കോയി പഞ്ചായത്ത് സ്മാരക സ്തൂഭം സ്്ഥാപിച്ചിരിക്കുന്നത്. കുന്നും മലകളും നിറഞ്ഞ പ്രദേശം നിരവധി തൊഴിലാളികളുടെ ശ്രമഫലമായിട്ടാണ് റോഡാക്കി മാറ്റിയത്. യന്ത്രങ്ങളും മറ്റു ആധുനിക സംവിധാനങ്ങളൊന്നുമില്ലാതിരുന്ന സമയത്ത് ഒരു വർഷത്തോളം സമയമെടുത്താണ് കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പി്ക്കുന്ന ഈരാറ്റുപേട്ട-തീക്കോയി- വാഗമണ് റോഡ് തുറന്നത്. ഈരാറ്റുപേട്ട- വാഗമണ് സംസ്ഥാന ഹൈവേ 1961-ൽ ഗതാഗതത്തിനായി തുറന്നു കെടുത്തതിന്റെ ഓർമയ്ക്കായി തീക്കോയി ടൗണിലാണ് പഞ്ചായത്ത് തീക്കോയി സ്തൂഭം സ്ഥാപിച്ചിരിക്കുന്നത്. കാടുപിടിച്ചു കിടന്ന സ്തൂഭത്തിന്റെ നവീകരണം തീക്കോയി പഞ്ചായത്തു ഏറ്റെടുത്തു പൂർത്തിയാക്കുകയായിരുന്നു. കാടും മാലിന്യങ്ങളുമൂലം മറഞ്ഞു കിടന്നിരുന്ന സ്തംഭം ഇപ്പോൾ വളരെ…
Read More