കോട്ടയം: പാലം പണി പൂർത്തിയായി; പാലത്തിൽ കയറാൻ റോഡില്ല. റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കാരിത്താസിൽ നിർമിച്ച പുതിയ മേൽപ്പാലത്തിന്റെ പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ലെവൽ ക്രോസ് അടച്ചിട്ട് ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. ഇത് മെഡിക്കൽ കോളജ്, കാരിത്താസ്, മാതാ ആശുപത്രികളിലേക്ക് പോകുന്നവർക്കും മറ്റു യാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കാരിത്താസ് മേൽപ്പാലം റെയിൽവേയും സമീപപാത റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയുമാണ് (ആർബിഡിസികെ) പൂർത്തിയാക്കുക. മാസങ്ങൾക്കു മുന്‍പുതന്നെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായതാണ്. 19 സ്ഥല ഉടമകളിൽനിന്ന് 90 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. 400 മീറ്റർ നീളത്തിലും എട്ട് മീറ്റർ വീതിയിലും അപ്രോച്ച് റോഡ് നിർമിക്കുമെന്നാണ് പദ്ധതിയിൽ പറഞ്ഞിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നിലച്ചതോടെ പ്രദേശവാസികളും യാത്രക്കാരുമാണ് വലഞ്ഞത്. മേൽപാലത്തിന്റെ നിർമാണം…
Read MoreCategory: Kottayam
സിനിമാ സ്റ്റൈലിൽ മണൽവേട്ട! അനുകൂലിച്ചും പ്രതികൂലിച്ചും നാട്ടുകാർ; മുക്കൂട്ടുതറയില്‍ നടന്ന സംഭവം ഇങ്ങനെ…
മുക്കൂട്ടുതറ: എരുമേലി പോലീസ് എത്തിയത് പിക്ക്അപ്പ് വാനിൽ. എസ്ഐ കൈ നീട്ടിയത് കണ്ട് നിർത്താതെ പാഞ്ഞ മണൽലോറി ഒടുവിൽ കയ്യാലയിൽ ഇടിപ്പിച്ച് നിർത്തിയിട്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നമ്പർ പ്ലേറ്റ് ഇല്ലാത്ത ലോറി ക്രെയിനിൽ വലിച്ചു കെട്ടി സ്റ്റേഷനിൽ എത്തിച്ച് പരിശോധിച്ചപ്പോൾ വാഹനത്തിന് രേഖകളുമില്ല. വലിയ കള്ളക്കടത്ത് പിടിക്കുന്ന രീതിയിൽ അതിരാവിലെ സിനിമാ സ്റ്റൈലിൽ പോലീസ് നടത്തിയ മണൽവേട്ടയോട് അനുകൂലിച്ചും പ്രതികൂലിച്ചും നാട്ടുകാർ. പ്രളയം വിഴുങ്ങിയ നദികളിൽ അപകടമായി നിറഞ്ഞ മണൽ വാരാൻ നിയന്ത്രണ വിധേയമായി നിശ്ചിത കാലത്തേക്ക് അനുമതി നൽകിയാൽ മണൽക്കൊള്ള നടക്കുമോയെന്ന് നാട്ടുകാർ. നദിയെ രക്ഷപ്പെടുത്താനുമാകും പഞ്ചായത്തുകൾക്ക് വരുമാനവുമാകും. കഴിഞ്ഞ ദിവസം രാവിലെ ഇടകടത്തിയിലാണ് എസ്ഐ ഷാബുമോൻ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ടൈറ്റസ്, ബെന്നി എന്നിവർ ഉൾപ്പെട്ട സംഘം മഫ്തി വേഷത്തിൽ ചക്ക കയറ്റുന്ന പിക്ക്അപ്പ് വാനിൽ എത്തി മണൽ കയറ്റി പാഞ്ഞ…
Read Moreപ്രണയബന്ധത്തിലായി വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ മുങ്ങി; ഒടുവില്‍ രഞ്ജിത്ത് കുടുങ്ങി
കലഞ്ഞൂർ: പ്രണയബന്ധത്തിലാവുകയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഒളിവിൽ പോകുകയും ചെയ്ത പ്രതിയെ കൂടൽ പോലീസ് എറണാകുളത്തുനിന്ന് പിടികൂടി. കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ രഞ്ജിത്തി(26) നെയാണ് എറണാകുളത്തുനിന്നും കൂടൽ പോലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു. കൂടൽ സ്റ്റേഷനിൽ നിന്നും വനിതാ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്ത്. പ്രതി രഞ്ജിത്ത് എറണാകുളത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകെ റെയിൽ; സമരത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നു മന്ത്രി സജി ചെറിയാൻ
കോട്ടയം: സിൽവർലൈൻ പദ്ധതിക്കെതിരായ പദ്ധതിക്കെതിരായ പ്രതിഷേധത്തിനു പിന്നിൽ ഗൂഢാലോചനയെന്നു മന്ത്രി സജി ചെറിയാൻ. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ തുടർഭരണം ഏതു വിധേനയും ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ പശ്ചാത്തലത്തിലാണ് സമരം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം സമരം നടത്തുന്നത്. സർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ ശാരീരികമായും വ്യക്തിപരമായും ആക്ഷേപിച്ചു മാനസികമായി തകർക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായ വികസന പദ്ധതിയെ താറടിച്ചുകാണിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയോടു ചങ്ങനാശേരി അതിരൂപതയ്ക്കു കാര്യമായ എതിർപ്പില്ല. മഹാന്മാർ പറയുമ്പോൾ സർക്കാർ മാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreകെ-റെയിൽ; കുഴിയാലിപ്പടിയിൽ വീണ്ടും കല്ലിട്ടു; സ്ഥാപിച്ച 12 കല്ലുകളും പിഴുതെറിഞ്ഞ് നാട്ടുകാർ; പിഴുതെറിഞ്ഞ കല്ലുമായി നാട്ടുകാർ വില്ലേജ് ഓഫീസിലേക്ക്
സ്വന്തം ലേഖകൻകോട്ടയം: പ്രതിഷേധം കണക്കിലെടുത്ത് കെ-റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചെന്നു അധികൃതർ പറയുന്പോഴും കോട്ടയം പാറന്പുഴ നട്ടാശേരി കുഴിയാലിപ്പടിയിൽ ഇന്നു രാവിലെ കെ-റെയിൽ കല്ലുകൾ സ്ഥാപിച്ചു. പ്രതിഷേധക്കാർ എത്തുന്നതിനു മുന്‍പു തന്നെ അധികൃതർ എത്തി നാലിടങ്ങളിൽ കല്ലുകൾ സ്ഥാപിക്കുകയായിരുന്നു. വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിൽ വെള്ളൂപ്പറന്പ്-കുഴിയാലിപ്പടി റോഡ് ബ്ലോക്ക് ചെയ്താണ് ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിച്ചത്. കല്ലുകൾ സ്ഥാപിക്കാനായി ഉദ്യോഗസ്ഥർ എത്തിയെന്ന വിവരം അറിഞ്ഞതോടെ കൗണ്‍സിലർ സാബു മാത്യു, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തി കല്ലിടൽ നടപടികൾ തടഞ്ഞു. വാക്കേറ്റവും ഉന്തും തള്ളുംപോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സാബു മാത്യു, പ്രിൻസ് ലൂക്കോസ് എന്നിവരെ പോലീസ് പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ശക്തമായ പ്രതിരോധം തീർത്തു. കല്ലുമായുള്ള വാഹനവും പോലീസും തിരിച്ചു പോകണമെന്നാണ് പ്രതിഷേധക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഇതിനിടയിൽ കല്ലുമായെത്തി…
Read Moreതാരം സോഷ്യൽ മീഡിയ! കെ-റെയിലിൽ ആശങ്കയൊഴിയാതെ പാറമ്പുഴ നട്ടാശേരി കുഴിയാലിപ്പടി നിവാസികൾ; പക്ഷേ…
കോട്ടയം: കെ-റെയിലിൽ ആശങ്കയൊഴിയാതെ പാറന്പുഴ നട്ടാശേരി കുഴിയാലിപ്പടി നിവാസികൾ. ദിവസങ്ങളായി ഇവിടെ കെ-റെയിൽ കല്ലിടാനുളള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. അവരുടെ ശ്രമത്തെ പ്രതിരോധിച്ച് കെ-റെയിൽ വിരുദ്ധസമിതിയും നാട്ടുകാരും ജനപ്രതിനിധികളും. ഇന്നലെ രാവിലെ രാവിലെ 7.45ന് തഹസീൽദാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയാണു കല്ലിടുന്നതിനു കെ-റെയിൽ അധികൃതർ എത്തിയത്. കെ-റെയിൽ വിരുദ്ധ സമിതിയുടെ ശക്തമായ എതിർപ്പിനെത്തുടർന്നു കല്ലിടാനുളള ശ്രമം പോലീസ് ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ച കല്ലുകൾ സമരക്കാർ പിഴുതു കളയുകയും സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. ഇന്നലെ സർവേക്കല്ലുകളുമായി ലോറിയിലാണ് ഉദ്യോഗസ്ഥസംഘം കുഴിയാലിപ്പടിയിൽ എത്തിയത്. നാട്ടുകാർ സംഘടിച്ചു പ്രതിഷേധിച്ചതോടെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. താരം സോഷ്യൽ മീഡിയ ഇന്നലെ രാവിലെ പ്രദേശവാസികളായ ചിലർ മാത്രമാണ് കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ പ്രദേശത്തുണ്ടായിരുന്നത്. നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പരന്നതോടെ ജനം തടിച്ചുകൂടി. പിന്നാലെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോണ്‍ഗ്രസ്…
Read Moreഎന്നാലും ജെയ്സാാാ…! നാലുമാസം മുമ്പ് വിവാഹിതനായ യുവാവ് 14 വയസുള്ള കാമുകിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഇയാളുടെ സഹോദരന്മാരും ജയിലിൽ
മുണ്ടക്കയം: നാലുമാസം മുന്‍പ് വിവാഹിതനായ യുവാവ് 14 വയസുള്ള കാമുകിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി മാനിടുംകുഴി ചക്കാലയിൽ ജെയ്സൺ ജോർജിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. നാലു മാസം മുമ്പ് വിവാഹിതനായ ഇയാൾ മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജെയ്സണിനെതിരേ പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യത്യസ്തമായ കേസുകളിൽ ഇയാളുടെ സഹോദരന്മാരും ജയിലിൽ ആണുള്ളത്.
Read Moreദൃക്സാക്ഷികൾ ഇല്ല ! അജ്ഞാത വാഹനമിടിച്ച് ചലനശേഷി നഷ്ടപ്പെട്ട ഭർത്താവിനു നീതി തേടി ഭാര്യ
കട്ടപ്പന: അണക്കര പാന്പുപാറയിൽ അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട ഭർത്താവിന് നീതി തേടി അധ്യാപികയായ ഭാര്യ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്കി. 2021 ജനുവരി 27നാണ് സ്കൂട്ടറിൽ സഞ്ചരിച്ച പുളിച്ചമൂട്ടിൽ രാജനെ പാന്പുപാറയിൽ അജ്ഞാത വാഹനമിടിച്ചു തെറിപ്പിച്ചത്. 10 അടിയോളം അകലെ തെറിച്ചുവീണ രാജന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രാജന്റെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. രാജനെ വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്ന സൂചനകൾ ഉണ്ടെങ്കിലും ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ലോക്കൽ പോലീസ് അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. രാജനെ ചികിത്സിച്ച ഡോക്ടർമാർതന്നെ തലയിലേറ്റ ക്ഷതം, ശക്തമായ ഇടിയുടെ ആഘാതത്താലാണെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കട്ടപ്പന ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി കാത്തിരിക്കുകയാണ്. അപകടത്തിൽപ്പെട്ട രാജനെ…
Read Moreതേയിലക്കൊളുന്തുമായി എത്തിയ ട്രാക്ടർ കാട്ടാന മറിച്ചിട്ടു! ആനയെ കണ്ടതോടെ ഡ്രൈവർ വാഹനത്തിൽനിന്നും ഇറങ്ങി ഓടി
മൂന്നാർ: തേയില തോട്ടങ്ങളിൽ നിത്യസാന്നിധ്യമായി മാറുന്ന കാട്ടാനകൾ തൊഴിലാളികളിൽ ആശങ്ക പടർത്തുന്നു. കഴിഞ്ഞ ദിവസം തേയിലക്കൊളുന്തുമായി എത്തിയ ട്രാക്ടർ കാട്ടാന തേയിലക്കാട്ടിലേക്ക് മറിച്ചിട്ടു. ആനയെ കണ്ടതോടെ വാഹനത്തിൽനിന്നും ഇറങ്ങി ഓടിയ ഡ്രൈവർ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കടലാർ എസ്റ്റേറ്റിലെ ആറാം നന്പർ ഫീൽഡിലായിരുന്നു സംഭവം. വൈകുന്നേരം കൊളുന്തുചാക്കുകളുമായി തേയിലക്കാട്ടിലൂടെ വരുന്ന വഴിയിലാണ് ആന കുറുകെ എത്തിയത്. ഇതോടെ ഡ്രൈവർ ഇറങ്ങി മാറിനിന്നു. ട്രാക്ടറിന്റെ ട്രെയിലറിൽനിന്നും ചാക്കുകൾ തുന്പിക്കൈകൊണ്ട് താഴെ വലിച്ചിട്ട ആന പിന്നീട് ട്രാക്ടർ തേയിലക്കാട്ടിലേക്ക് തള്ളിയിടുകയായിരുന്നു. കഴിഞ്ഞ മാസം നയമക്കാട് എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് എടുക്കുകയായിരുന്ന തൊഴിലാളികൾക്കു സമീപം കാട്ടാന എത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ രണ്ടു യുവാക്കൾ കാട്ടാനയുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ജനുവരിയിൽ വേൽമുടി ബ്ലംഗ്ലാവിന് സമീപം ഓട്ടോയുമായി കാട്ടാനയുടെ മുന്‍പിൽപ്പെട്ട ഡ്രൈവർ ആന്റണി റിച്ചാർഡ് രക്ഷപ്പെട്ടതും ഭാഗ്യംകൊണ്ടാണ്. കഴിഞ്ഞ മാസം നല്ലതണ്ണി ഇൻസ്റ്റന്റ്…
Read Moreപ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യം ചെയ്തു! ശ്രീനിവാസന് കുടുങ്ങി
കോട്ടയം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യം ചെയ്തയാൾ പിടിയിൽ. ലോട്ടറി കച്ചവടക്കാരനായ ഇടുക്കി തൊടുപുഴ കോലാനി പഞ്ചവടിപ്പാലം പാറയിൽ വീട്ടിൽ ശ്രീനിവാസൻ (57) ആണ് പോലീസ് പിടിയിലായത്. ആണ്ടൂർ കവല കുരുവിനാൽകുന്നേൽ പള്ളിക്കു സമീപത്ത് വച്ചായിരുന്നു സംഭവം. സ്കൂൾവിട്ടു നടന്നുപോവുകയായിരുന്ന വിദ്യാർഥിയെ ഇയാൾ ശല്യപ്പെടുത്തുകയും മോശമായി പെരുമാറാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് കേസ് എടുത്തു. ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ കുര്യൻ മാത്യൂ, എഎസ്ഐ മഹേഷ് കൃഷ്ണൻ, എഎസ്ഐ എസ്. ജയചന്ദ്രൻ, സിപിഒ കെ.ജി. ഷീജ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More