തലയോലപ്പറന്പ്: കല്യാണ പന്തലൊരുങ്ങേണ്ട വീട്ടുമുറ്റത്ത് കല്യാണപെണ്ണിന്റെയും മാതാപിതാക്കളുടെയും മൃതദേഹങ്ങൾ എത്തിക്കേണ്ടതിന്റെ വേദനയിലാണ് സുകുമാരന്റെ സഹോദരൻ സന്തോഷ്. അടുത്തമാസം 12ന് ജ്യേഷ്ഠൻ സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവാവിന്റെ വിവാഹാലോചന ഉറപ്പിച്ചതോടെ കുടുംബത്തിലാകെ ആഹ്ലാദം തിരതല്ലി. കുടുംബത്തിന്റെ സാന്പത്തിക സ്ഥിതി മോശമായിട്ടും വിവാഹത്തിന് ഏറെ സന്തോഷത്തോടെ സന്നദ്ധനായി വന്ന യുവാവിനോടു എല്ലാവർക്കും വലിയ താത്പര്യമായിരുന്നു. സുകുമാരൻ തന്നെ ഇടയ്ക്കു വിളിച്ചു വിശേഷങ്ങളറിയാൻ മകൾക്കു മൊബൈൽ ഫോണ്‍ വാങ്ങി നൽകി. ഏറെ സന്തോഷത്തോടെ കാര്യങ്ങൾ നീങ്ങുന്നതിനിടയിൽ സൂര്യയ്ക്ക് കോവിഡ് ബാധിച്ചതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. കോവിഡ് ഭേദമായിട്ടും സൂര്യയുടെ ശാരീരിക അവശതകൾ മാറാതെ നിന്നു. കല്യാണമടുത്തു വരുന്നതിനിടയിൽ മകൾക്ക് അസുഖം ബാധിച്ചത് സുകുമാരനെയും ഭാര്യ സിനിയെയും വലിയ പിരിമുറുക്കത്തിലാക്കിയിരുന്നു. ഇതിനിടെ ഡോക്ടറുടെ നിർദേശപ്രകാരം വിവാഹം മൂന്നു മാസത്തേക്കു നീട്ടിവയ്ക്കാനും ബന്ധുക്കൾ ആലോചിച്ചു. ബന്ധുക്കൾ ഇക്കാര്യം പ്രതിശ്രുത…
Read MoreCategory: Kottayam
ആദ്യമായി ട്യൂഷൻ പഠിക്കാൻ പോയ സജാതിന്റെ യാത്ര അന്ത്യ യാത്രയായി! ഭീമയും മക്കളും തിരുവാർപ്പിൽ വാടകയ്ക്കു താമസം തുടങ്ങിയിട്ട് രണ്ടാഴ്ചയേ ആയുള്ളൂ…
തിരുവാർപ്പ്: ട്യൂഷൻ പഠിക്കാൻ ആദ്യമായി ഇന്നലെ പോയ സജാതിന്റെ യാത്ര അന്ത്യ യാത്രയായി. ട്യൂഷനു പോയി തിരികെ വരികേ കമുകിൻ തടികൾ കൊണ്ടുണ്ടാക്കിയ പാലത്തിൽനിന്നും വെള്ളത്തിൽ വീണു മുങ്ങി മരിക്കുകയായിരുന്നു ആറു വയസുകാരനായ സജാത്. അറുപുഴ സ്വദേശി സുധീറിന്റെ ഭാര്യ ഭീമയും മക്കളും തിരുവാർപ്പിൽ വാടകയ്ക്കു താമസം തുടങ്ങിയിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. ഇവരുടെ മൂന്ന് ആണ്‍കുട്ടികളിൽ ഇളയ കുട്ടിയാണ് സജാത്. ഭർത്താവും ഭാര്യയും തമ്മിൽ പിണങ്ങിയതിനെ തുടർന്നാണ് ഭീമ മക്കളുമായി സ്വദേശമായ തിരുവാർപ്പിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. നനഞ്ഞൊലിക്കുന്ന വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടിയാണ് മാതാവും മക്കളും അന്തിയുറങ്ങുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടം സംഭവിച്ചത്. തിരുവാർപ്പ് പഞ്ചായത്ത് 14-ാം വാർഡിൽ മാലത്തുശേരിൽ ഭാഗത്തുനിന്ന് 16 ാം വാർഡിലേക്ക് സമീപ വാസികൾ ഇട്ടിരിക്കുന്ന പാലത്തിൽനിന്ന് വീണാണ് അപകടം. സമീപവാസികൾ നടത്തിയ തെരച്ചിലിനൊടുവിൽ ഫയർ ഫോഴ്സ്…
Read Moreവിവാഹ വാഗ്ദാനം നൽകിപീഡനം; അഞ്ചുവർഷത്തിന് ശേഷം പ്രതിക്ക് ഏഴുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും
കോട്ടയം: വിവാഹ വാഗ്ദാനം നൽകി മോനിപ്പള്ളി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും. കൊല്ലം പറവൂർ തെക്കുംഭാഗത്ത് ആണ്ടിയഴികത്ത് മുഹമ്മദ് ഹബീബ് സലീമി (40) നാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷ വിധിച്ചത്. 2015 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് കോട്ടയത്ത് വിളിച്ചുവരുത്തി കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള ടൂറിസ്റ്റ് ഹോമിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എ.ജെ. തോമസായിരുന്നു കേസ് അന്വേഷിച്ചത്.അനീഷ് വി. കോര കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സതീഷ് ആർ. നായർ ഹാജരായി.
Read Moreപനച്ചിക്കാട് കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം; ആക്രമണം നടത്തിയത് മൂന്നംഗസംഘം
കോട്ടയം: കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനു മർദനമേറ്റ സംഭവത്തിൽ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു. പനച്ചിക്കാട് വെള്ളൂത്തുരുത്തിയിൽ മുളകോടിപ്പറന്പിൽ രഞ്ജിത്തിനാ(33)ണ് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. രഞ്ജിത്തിന്റെ വീടിനു മുന്നിൽ മൂന്നംഗ സംഘം കഞ്ചാവ് വില്പന നടത്തുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ രഞ്ജിത്ത് വീടിനു മുന്നിൽ കഞ്ചാവ് കച്ചവടം പാടില്ലെന്നും, പ്രദേശത്ത് ഇനി കണ്ടാൽ പോലീസിനെ വിവരം അറിയിക്കുമെന്നും അക്രമി സംഘത്തിനോട് പറഞ്ഞു. തുടർന്ന്, അക്രമാസക്തരായ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന കന്പിവടി ഉപയോഗിച്ച് അടിച്ച ശേഷം രഞ്ജിത്തിനെ മർദിച്ചു. അടിയേറ്റ് നിലത്തുവീണ രഞ്ജിത്തിനെ അക്രമി സംഘം ചവിട്ടി. ശബ്ദം കേട്ട് സമീപ വാസികൾ ഓടിയെത്തിയപ്പോഴേക്കും, അക്രമികൾ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. ചിങ്ങവനത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ്…
Read Moreകോവിഡ് കാലത്തെ വർക്ക് ഫ്രം ഹോമും ഹോട്ടൽ ഭക്ഷണവും കൂടിയായപ്പോള്‍..! 240 കിലോ ഭാരമുണ്ടായിരുന്ന യുവാവിന് അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ
പത്തനംതിട്ട: 240 കിലോഗ്രാം ശരീരഭാരമുണ്ടായിരുന്ന യുവാവിനെ അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവിതം നൽകി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്. ബംഗളൂരുവിൽ ഐടി കന്പനി ഉദ്യോഗസ്ഥനായ ചന്പക്കുളം സ്വദേശി ജസ്റ്റിൻ (32) ശസ്ത്രക്രിയയ്ക്ക് വിധേയനായി ശരീരഭാരം കുറച്ചത്. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)75 എന്ന അപകടകരമായ അവസ്ഥയിലായിരുന്ന ജസ്റ്റിനു ജീവിതത്തിൽ പ്രതീക്ഷകൾ സമ്മാനിച്ച ശസ്ത്രക്രിയയാണ് നടന്നതെന്ന് ആശുപത്രി സിഇഒ ഡോ.ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു. മുതിർന്നശേഷം ഈയടുത്ത കാലം വരെ യുവാവിന്റെ ഭാരം 150 കിലോയിലധികം ഉണ്ടായിരുന്നു. പിന്നീട്, കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോമും ഹോട്ടൽ ഭക്ഷണവും കൂടിയായതോടെ ശരീരഭാരം ക്രമാതീതമായി വർധിക്കുകയായിരുന്നു. നടക്കാനും ശ്വാസമെടുക്കാനും പോലും പ്രയാസമായി തുടങ്ങിയതോടെയാണ് മാതാപിതാക്കൾക്ക് ഗൗരവം മനസിലായത്. തുടർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ഹോർമോണ്‍ സംബന്ധമായി യാതൊരു പ്രശ്നവുമില്ലാതെയായിരുന്നു ക്രമാതീതമായി ശരീരഭാരം കൂടിയത്. തുടർന്നാണ് ഡോ. ഫിലിപ്പ് ഫിന്നിയുടെ…
Read Moreആർമി ഓഫീസർ എന്ന വ്യാജേന ഹോട്ടലിൽനിന്നു ഭക്ഷണം ഓർഡർ ചെയ്തു പണം തട്ടാൻ ശ്രമം; പക്ഷേ പണിപാളി; സംഭവം കുമരകത്ത്
കുമരകം: ആർമി ഓഫീസർ എന്ന വ്യാജേന ഹോട്ടലിൽനിന്നും ഭക്ഷണം ഓർഡർ ചെയ്തു പണം തട്ടിപ്പു നടത്താനുള്ള ശ്രമം പാഴായി. ഓണ്‍ലൈനിൽ ഫുഡ് ഓർഡർ ചെയ്തശേഷം ബാങ്ക് അക്കൗണ്ടിലേക്ക് ഭക്ഷണത്തിന്റെ വില കൈമാറാൻ എടിഎം കാർഡ് നന്പരും പിന്നീട് ഒടിപി നന്പരും ചോദിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. കൈപ്പുഴ മുട്ട് പെട്രോൾ പന്പിനു എതിർവശത്തുള്ള നന്ദനം ഫുഡ് കോർട്ട് ഉടമ ഷിബു രഘുനാഥിൽനിന്നാണ് 59,000 രൂപ തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയത്. സമീപത്തു കന്പ്യൂട്ടർ സെന്റർ നടത്തുന്ന യുവാവിന്റെ അവസരോചിതമായ ഇടപെടലാണ് തട്ടിപ്പിൽനിന്നും ഷിബുവിനെ രക്ഷിച്ചത്. ഇന്നലെ വൈകുന്നേരം 5.30ന് താജ് ഹോട്ടലിൽനിന്നാണെന്നു പറഞ്ഞ് ഷിബുവിന്റെ ഫോണിലേക്ക് ആർമി ഉദ്യോഗസ്ഥരായ തങ്ങൾക്ക് ഭക്ഷണം വേണമെന്നു ഹിന്ദിയിൽ ആവശ്യപ്പെട്ട് ഓർഡർ നൽകി. 4700 രൂപയുടെ ആഹാരം ഓർഡർ ചെയ്ത ശേഷം പണം അക്കൗണ്ടിലേക്ക് അയയ്ക്കാൻ ഷിബുവിന്റെ അക്കൗണ്ട് നന്പരും എടിഎം കാർഡ്…
Read Moreകപ്പയെ കൈവിട്ട് മലയാളികൾ; കർഷകർ കപ്പ കൃഷി ഉപേക്ഷിക്കുന്നു; ഒരുകിലോ കപ്പയുടെ വില ഇനിയും താഴേയ്ക്കോ?
കോട്ടയം: കർഷകർ കപ്പ കൃഷി ഉപേക്ഷിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന വിലയിടിവും ഉത്പാദനത്തിനുണ്ടാകുന്ന അധിക ചെലവും മൂലമാണ് കപ്പ കർഷകർ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. രണ്ട് വർഷം മുന്‍പ് ഒരു കിലോഗ്രാം കപ്പയ്ക്ക് 20 രൂപായ്ക്ക് മുകളിൽ ലഭിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്നത് 10 രൂപയിൽ തഴെയാണ്. വാങ്ങാൻ ആളില്ലാതെ നിരവധി കപ്പ തോട്ടങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് എറ്റവും അധികം ആളുകൾ കൃഷി ചെയ്തത് കപ്പയായിരുന്നു. കുറഞ്ഞ ചെലവും അധികം പരിചരണം വേണ്ട എന്നതും രോഗബാധയില്ല എന്നതുമാണ് കൃഷി വ്യാപിക്കാൻ കാരണമായത്. എന്നാൽ കപ്പ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മലായാളികൾക്കിടയിൽ വലിയ കുറവ് വന്നിട്ടുണ്ട്. പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവും പുതുതലമുറയ്ക്ക് കപ്പയോടുള്ള താൽപ്പര്യക്കുറവും തേങ്ങയുടെ വില വർധനവും കപ്പയുടെ ഉപയോഗത്തിൽ കുറവുണ്ടാക്കി. കർഷകരുടെ കപ്പ സംഭരിക്കും എന്ന സർക്കാർ വാഗ്ദാനവും…
Read Moreഉരുൾ പൊട്ടലുണ്ടായ കൂട്ടിക്കൽ പ്രദേശത്ത് അതീവ ജാഗ്രത; മഴയുടെ ശക്തി കുറഞ്ഞു; ക്യാമ്പുകൾ വീണ്ടും തുറന്നു
കോട്ടയം: ഇന്നലെ ഉരുൾ പൊട്ടലുണ്ടായ കൂട്ടിക്കൽ മേഖലയിൽ അതീവ ജാഗ്രത തുടരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ മ്ലാകര, മൂപ്പൻമല എന്നിവിടങ്ങളിലെ മൂന്നിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് ഉരുൾപൊട്ടലുണ്ടായത്. ജനവാസം കുറവായ മേഖലയായതിനാലാണ് വലിയ അപകടങ്ങൾ ഒഴിവായത്. ഇവിടങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. രണ്ടു ക്യാന്പുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിലായതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സാഹസകമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തി ക്യാന്പുകളിൽ എത്തിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞപ്പോൾ മുതൽ പ്രദേശത്ത് കനത്ത മഴയായിരുന്നു. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത് പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് പുല്ലകയാറിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. ഇന്നു രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. പുല്ലകയാറിലെയും മണിമലയാറിലെയും ജലനിരപ്പ്…
Read Moreഹരിത കേസ് ; കുറ്റപത്രത്തില്‍ നിന്ന് അബ്ദുല്‍ വഹാബ് പുറത്ത് ! നവാസിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ ഇന്‍സ്പക്ടര്‍ ഗോപകുമാറാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (നാല്) മുമ്പാകെ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 18 സാക്ഷികളെയാണ് കുറ്റപത്രത്തിലുള്പ്പെടുത്തിയത്. അതേസമയം എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാലാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കാതിരുന്നത്. പരാതിയില്‍ മറ്റൊരു ദിവസമാണ് വഹാബിന്റെ പരാമര്‍ശമുണ്ടായതെന്നും പരാതിയില്‍ പരാമര്‍ശിച്ച പ്രധാന സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനാലുമാണ് കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയതെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഹരിത നേതാക്കളുടെ അഭിപ്രായം…
Read Moreപ്രദേശ വാസികളുടെ സംശയം ശരിയായിരുന്നു… പക്ഷേ ആര് ? വിഷം ഉള്ളിൽചെന്നു മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായി റിപ്പോർട്ട്
രാജകുമാരി: ശാന്തൻപാറയിൽ പതിമൂന്നുകാരി വിഷം ഉള്ളിൽചെന്നു മരിച്ച കേസിൽ പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. രാത്രി സ്വന്തം വീട്ടിൽനിന്നും ഭക്ഷണം കഴിച്ചശേഷം അടുത്തുള്ള വീട്ടിൽ താമസിക്കുന്ന പ്രായമായ വല്യമ്മയുടെ വീട്ടിലെത്തി ഉറങ്ങാൻ കിടന്ന പെണ്‍കുട്ടിയുടെ വായിൽനിന്നും നുരയും പതയും വരുന്നതുകണ്ട വല്യമ്മയാണ് ബന്ധുക്കളെയും പ്രദേശവാസികളെയും വിവരം അറിയിച്ചത്. തുടർന്ന് രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ പ്രദേശവാസികൾ ദുരൂഹത ആരോപിച്ചതോടെ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസം പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അറിയുന്നത്. സംഭവുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ മാതാവിനെ കൂടുതൽ ചോദ്യംചെയ്യും. യഥാർഥ പ്രതിയെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികളും രംഗത്തെത്തിയതോടെ ശാന്തൻപാറ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
Read More