മൊബൈൽ ടവറിനു മുകളിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി; ഫയര്‍ഫോഴ്‌സ് ഓഫീസര്‍ യുവാവിന് ഭക്ഷണവും വാങ്ങിനല്‍കി തിരിച്ചയച്ചു

കട്ടപ്പന: ഇടുക്കിക്കവലയിൽ മൊബൈൽ ടവറിനു മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. കുട്ടന്പുഴ മാമലക്കണ്ടം ഇളംപ്ലാശേരിക്കുടി അരുണ്‍ പ്രകാശാണ് മൊബൈൽ ടവറിനു മുകളിൽ കയറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ഇയാൾ ടവറിൽ കയറിയത്. ടവറിനു മുകളിൽ അരുണ്‍ ഇരിക്കുന്നതുകണ്ട് സമീപവാസികൾ കട്ടപ്പന പോലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൽദോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് അരുണിനെ ഹോട്ടലിൽ എത്തിച്ച് ഭക്ഷണവും വാങ്ങിനൽകിയാണ് തിരിച്ചയച്ചത്. കുട്ടന്പുഴയിൽനിന്നും ജോലി അന്വേഷിച്ചെത്തിയതാണെന്നും തിരിച്ച് വീട്ടിൽപോകാൻ വണ്ടിക്കൂലി ഇല്ലാത്തതിന്‍റെ വിഷമത്തിൽ ടവറിൽ കയറിയതാണെന്നുമാണ് അരുണ്‍ പറയുന്നത്. ഇയാൾക്ക് മാനസിക വിഭ്രാന്തി മൂലമാണ് ടവറിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം.

Read More

കുറുമ്പനാടം ഫൊറോനാ പള്ളിയുടെ കൽവിളക്ക്തകർത്ത ആൾ പോലീസ് സ്റ്റേഷനിൽ ഹാജരായി; സുബിൻ പറഞ്ഞ കഥ സത്യമോ?

കുറുന്പനാടം: സെന്‍റ് ആന്‍റണീസ് ഫൊറോനാ പള്ളിയുടെ മുൻവശത്തെ കുരിശടിയിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക് തകർത്ത ആൾ ഇന്നു രാവിലെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ഹാജരായി. മാന്നില ചൂരനോലിക്കൽ സ്വദേശി സുബിൻ (25)ആണ് സ്റ്റേഷനിൽ ഹാജരായത്. കുരിശടിയിൽ നേർച്ചയിട്ട് തിരിഞ്ഞപ്പോൾ ദേഹം തട്ടി കൽവിളക്ക് മറിഞ്ഞുവീണതാണെന്നാണ് ഇയാൾ മൊഴി നൽകിയിതെന്ന് തൃക്കൊടിത്താനം എസ്ഐ അഖിൽദേവ് പറഞ്ഞു. മദ്യത്തിനടിമയായ ഇയാൾ ഇന്നലെ രാത്രിയും മദ്യപിച്ചശേഷം ബൈക്കിൽ വീട്ടിലേക്കു പോകുംവഴിയാണ് കുരിശടിയുടെ അടുത്തെത്തിയതെന്നും വിളക്ക് മറിഞ്ഞു വീണപ്പോൾ ഭയപ്പെട്ട് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ഒന്പതിന് കുരിശടിയുടെ മുന്നിലൂടെ കടന്നുപോയവരാണ് കൽവിളക്ക് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പള്ളി വികാരി ഫാ. ജോർജ് നൂഴായിത്തടത്തെ വിവരം അറിയിച്ചു. വികാരിയും പള്ളിക്കമ്മിറ്റിയും അറിയിച്ചതിനെത്തുടർന്ന തൃക്കൊടിത്താനം പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ബൈക്കിലെത്തിയ ഒരാൾ…

Read More

 നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് കെഎസ്ഇ ബി;  കുഴിയെടുത്ത്  പൊട്ടിച്ച ശുദ്ധജല വിതരണ പൈപ്പുകൾ മണ്ണിട്ടു മുടി ജീവനക്കാർ മുങ്ങിയതായി നാട്ടുകാർ

ചിങ്ങവനം: കെഎസ്ഇബി കുഴിയെടുത്ത് മുറിച്ചിട്ട ശുദ്ധജല വിതരണ പൈപ്പുകൾ കൂട്ടിയോജിപ്പിക്കാതെ മണ്ണിട്ട് പോയതായി പരാതി. മാവിളങ്ങ്- ബുക്കാനാ റോഡിൽ നിർമിതി കോളനിയിലേക്കുള്ള വഴിയിലെ നിരവധി പൈപ്പുകളാണ് ഇത്തരത്തിൽ മുറിച്ചത്. മഴ പെയ്താൽ മണ്ണും ചെളിയും പൈപ്പിനുള്ളിലേക്കു കയറി നിറയുന്ന അവസ്ഥയിലാണിപ്പോൾ. ഇവിടെയുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മാറ്റുന്നതിനാണ് കുഴിയെടുത്തത്. കുഴിയെടുത്തപ്പോൾ വാട്ടർ അഥോറിറ്റിയുടേയും നഗരസഭയുടെ ശുദ്ധജല വിതരണ പൈപ്പുകളും മുറിച്ചു മാറ്റി. പിന്നിട് മുറിച്ചിട്ട പൈപ്പുകൾ യോജിപ്പിക്കാതെ മണ്ണിടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നു രാവിലെ പന്പ് ചെയ്ത നഗരസഭയുടെ വെള്ളം പൈപ്പിലൂടെ പുറത്തേക്ക് ഒഴുകിയതിനാൽ ഉടൻതന്നെ വാൽവ് അടയ്ക്കേണ്ടതായും വന്നു. വാട്ടർ അഥോറിറ്റി വെള്ളം വരുന്നതോടെ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന അവസ്ഥയുമാണ്. കൂടാതെ പൈപ്പിനുള്ളിലേക്ക് വലിയ തോതിൽ മണ്ണും ചെളിയും കയറുകയും ചെയ്യുന്നതോടെ, പിന്നീട് പൈപ്പ് യോജിപ്പിച്ചാലും നാട്ടുകാരുടെ ദുരിതം മാറുകയില്ല. അടിയന്തരമായി മുറിച്ചിട്ട പൈപ്പുകൾ കൂട്ടിയോജിപ്പിക്കണമെന്ന് നാട്ടുകാർ…

Read More

പുഞ്ചവയൽ പാക്കാനം മേഖലയിൽ കനത്ത മഴ ; ഉരുൾപൊട്ടിയതായി സംശയം; മഴവെള്ളപ്പാച്ചിലിൽ വ്യാപക നാശനഷ്ടം

പുഞ്ചവയൽ: പുഞ്ചവയൽ പാക്കാനം മേഖലയിൽ ഉണ്ടായ ശക്തമായ മഴയിൽ പക്കാനം തോട് കരകവിഞ്ഞൊഴുകി വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇന്നലെ രാത്രി 10നു ആരംഭിച്ച മഴയ്ക്ക് ഇന്നു പുലർച്ചെ നാലോടെയാണ് നേരിയ ശമനമുണ്ടായത്. പാക്കാനം തോട് കരകവിഞ്ഞൊഴുകി. മേഖലയിലെ മൂന്ന് വീടുകൾ പൂർണമായും തകർന്നു. പാക്കാനം റേഷൻകടയിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കുളമാക്കൽ ഭാഗത്ത് നിരവധി വൈദ്യുതി പോസ്റ്റുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. പാതിരാത്രിയിൽ പലവീടുകളിലും വെള്ളം കയറിയത് അപകട സാധ്യത വർധിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തോടിന്‍റെ വശങ്ങളിലുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തേക്കിൻ കൂപ്പ് ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. പോലീസിനെയും നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

ഉരുൾപൊട്ടൽ;  ഉറക്കമൊഴിഞ്ഞിരുന്നതിനാൽ ജീവനോടെ രക്ഷപെട്ടതിന്‍റെ ആശ്വാസത്തിൽ പമ്പാവാലിയിലെ നാട്ടുകാർ; വ്യാപക നാശം

കണമല : അപകട ഭീതിയോടെ ഉറക്കമൊഴിഞ്ഞിരുന്നത് കൊണ്ട് ഉരുളപൊട്ടലിൽ ജീവനോടെ രക്ഷപെട്ടതിന്‍റെ ആശ്വാസത്തിലാണ് പന്പാവാലിയിലെ നാട്ടുകാർ.ഇന്നലെ രാത്രി 11 മുതൽ അനുഭവപ്പെട്ട മുഴക്കങ്ങളാണ് നാട്ടുകാരിൽ അപകട ഭീതിയും ജാഗ്രതാ മുന്നറിയിപ്പും സൃഷ്ടിച്ചത്. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. കീരിത്തോട്, മൂക്കൻപെട്ടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. ഉമ്മിക്കുപ്പ ഭാഗത്ത് വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. കീരിത്തോട് ബൈപാസ് റോഡിൽ പനന്തോട്ടം ജോസിന്‍റെ വീട്ടിലേക്കാണ് മലവെള്ളപ്പാച്ചിൽ ആദ്യമെത്തിയത്. വീട്ടിൽ അപകട ഭീതിയിൽ ഉറക്കമൊഴിഞ്ഞിരുന്ന ജോസും ഭാര്യയും ഓടി രക്ഷപെടുന്പോൾഈ വീടിനെ തകർത്ത് ഒഴുക്കിയ മലവെള്ളം തൊട്ട് താഴെ തെനിയെപ്ലാക്കൽ ജോബിന്‍റെ വീട്ടിലേക്ക് എത്തി. ഇവിടെ മുറിക്കുള്ളിൽ ജോബിന്‍റെ അമ്മ ചിന്നമ്മ (60) മണ്ണും കല്ലുകളും നിറഞ്ഞ് കുടുങ്ങിപ്പോയി. ജോബിനും ഭാര്യ മേരിക്കുട്ടിയും മക്കളായ ജോസ്ന, ജോജി എന്നിവരും അയൽവാസികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മണ്ണും കല്ലുകളും ചെളിയും മാറ്റി തകർന്ന…

Read More

പച്ചക്കറി വില കുതിക്കുന്നു;  മുരിങ്ങ, കാപ്സിക്കം 100 കടന്നു; കാരറ്റും തക്കാളിയും ഞെട്ടിക്കുന്ന വിലയിലേക്ക്…

  കോട്ടയം: പച്ചക്കറിയുടെ വിലയും കുതിക്കുകയാണ്. മുരിങ്ങയുടെയും കാപ്സിക്കത്തിന്‍റെ വില സെഞ്ചുറി കടന്നു. ഒരാഴ്ച മുന്പുവരെ 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലെത്തി. മുരങ്ങയ്ക്ക് കിലോ 100 രൂപയും കാപ്സിക്കത്തിനു 120 രൂപയുമാണു വില. വെണ്ടയ്ക്ക്, പയർ, ബീൻസ്, ഉരുളക്കിഴക്ക്, ഏത്തയ്ക്ക് എന്നിവയ്ക്കെല്ലാം 20 രൂപ മുതൽ 30 രൂപ വരെ വില വർധിച്ചു. തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവ്കുറഞ്ഞതും പെട്രോൾ-ഡീസൽ വിലവർധനവുമാണു പച്ചക്കറി വില കുതിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു. വഴിയോരങ്ങളിൽ വിലക്കുറച്ചു പച്ചക്കറി വിൽക്കുന്നവരും കച്ചവടം നിർത്തിയിരിക്കുകയാണ്. കാരറ്റിനും തക്കാളിക്കും 80 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്ക്കയ്ക്കും പയറിനും ബീൻസിനും 60 രൂപയാണ്. സവോളയ്ക്ക് 40 രൂപയും ഉള്ളിക്ക് 60 രൂപയുമെത്തി.

Read More

അക്കൗണ്ടിൽ ഉള്ളത്‌ 99രൂപ പക്ഷേ, 3000 വേണം..! അതിനു കഴിയില്ലല്ലോയെന്ന്‌ ജീവനക്കാരിയുടെ മറുപടി; യുവാവ് ബാങ്കില്‍ ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ… 

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് എസ്ബിഐ ശാഖയിലെ ജീവനക്കാരിയെ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം മൂലേടം കുന്നേൽ ജേക്കബി (36) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11.30ന് ബാങ്കിനുള്ളിലായിരുന്നു സംഭവം. ബാങ്കിലെത്തിയ ജേക്കബ് പുതുതായി അക്കൗണ്ട് തുടങ്ങുന്നത് സംബന്ധിച്ചുള്ള വിഭാഗത്തിലെത്തി വിവരം ആരാഞ്ഞു. തന്‍റെ പിതാവ് മെഡിക്കൽ കോളജ് തീവ്രപരിചരണത്തിൽ കിടക്കുകയാണെന്നും അതിനാൽ അമ്മയുടെ പേരിൽ പുതിയ അക്കൗണ്ട് തുടങ്ങണമെന്നും പറഞ്ഞു. കൂടാതെ എടിഎമ്മിൽനിന്നു പണം വേണമെന്നും പറഞ്ഞു. ജീവനക്കാരി എടിഎം കാർഡ് പരിശോധിച്ചപ്പോൾ 99 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇയാൾക്ക് 3,000 രൂപാ വേണമെന്നു പറഞ്ഞു. അതിനു കഴിയില്ലല്ലോയെന്ന ജീവനക്കാരിയുടെ മറുപടിയിൽ പ്രകോപിതനായ ഇയാൾ കൈയിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് ജീവനക്കാരിയുടെ കഴുത്തിനുനേരേ വീശി. ഇതു കണ്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാരൻ യുവാവിന്‍റെ കൈയ്ക്കു കയറിപ്പിടിച്ചു. പിടിത്തത്തിനിടയിൽ ബ്ലേഡ്…

Read More

 ഒരു ജീവൻ പൊലിയേണ്ടി വന്നു..!  നീലിമംഗലം പാലത്തിൽ അറ്റകുറ്റപണികൾ പുരോഗമിക്കുന്നു; ഗതാഗതം പഴയ പാലം വഴി

  കോട്ടയം: എംസി റോഡിൽ നീലിമംഗലത്ത് അപകടത്തെ തുടർന്നു ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ പാലത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. റോഡിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തി, വാഹനങ്ങൾ പഴയ പാലത്തിലൂടെ വഴി തിരിച്ചു വിട്ടാണു ഇന്നും അറ്റകുറ്റ പണികൾ നടത്തുന്നത്. ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് നീലിമംഗലം പാലത്തിൽ ഓട്ടോ ഡ്രൈവർ കടുത്തുരുത്തി മാഞ്ഞൂർ ഇലവത്തിൽ രഞ്ജിത്ത് സെബാസ്റ്റ്യ(28)ൻ മരിച്ചത്. ഇതിനുശേഷം റോഡിൽ അടിയന്തരമായി അറ്റകുറ്റ പണികൾ നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പും, കെഎസ്ടിപിയും ചേർന്ന് അറ്റകുറ്റ പണികൾ ആരംഭിച്ചിരിക്കുന്നത്. പാലത്തിലേക്കു കയറുന്ന ഭാഗത്തുണ്ടായ കുഴി അടച്ച ശേഷം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിനാണ് ആലോചന. ഇതേ തുടർന്നു എംസി റോഡിലെ പഴയ പാലത്തിലൂടെയാണ് ഗതാഗതം കടത്തി വിടുന്നത്. എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ റോഡിലെ അറ്റകുറ്റ പണികൾ എത്രയും വേഗം…

Read More

കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്; കസേര കിട്ടാൻ ഭാഗ്യംകൂടി വേണം; എൽഡിഎഫിലേക്കോ എന്ന ചോദ്യത്തിന് ബിൻസിയുടെ പ്രതികരണം ഇങ്ങനെ

കോട്ടയം: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് 15ന്. പ്രതിപക്ഷമായിരുന്ന എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബർ 24നാണ് യുഡിഎഫിന്‍റെ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്. ബിജെപി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് വിട്ടു നിന്നിരുന്നു. 15നു രാവിലെ 11ന് കൗണ്‍സിൽ ഹാളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭാധ്യക്ഷയായത്. 15ന് നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിലും മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നഗരഭരണം ഭാഗ്യപരീക്ഷണത്തിനു വേദിയാകുകയാണ്.കൗണ്‍സിലിൽ 52 അംഗങ്ങളാണുളളത്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങളുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തിയാൽ 22-22-എട്ട് എന്ന നിലയിൽ വോട്ടു വരും. ഏറ്റവും വോട്ടു കുറഞ്ഞ സ്ഥാനാർഥിയെ ഒഴിവാക്കി വീണ്ടു വോട്ടെടുപ്പ് നടത്തും. ഇതിൽ ബിജെപി വിട്ടു നിന്നാൽ 22-22 എന്ന…

Read More

അവര്‍ ഓടിയെത്തിയില്ലായിരുന്നെങ്കില്‍…! നിയന്ത്രണംവിട്ട കാർ പുഴയിലേക്കു മറിഞ്ഞു; രക്ഷകരായത്‌ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും

നെടുങ്കണ്ടം: മുണ്ടിയെരുമയിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി കല്ലാർ പുഴയിലേക്ക് മറിഞ്ഞു. പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സമയോചിത ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. അപകടം നടന്ന ഉടനെ ഇവർ പുഴയിലിറങ്ങി കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒന്പതോടെയാണ് അപകടം നടന്നത്. പെയിന്‍റിംഗ് തൊഴിലാളികളായ എഴുകുംവയൽ മാക്കൽ സിജു, രഞ്ജിത്ത്, കട്ടപ്പന സ്വദേശി അനി, വലിയതോവാള സ്വദേശി അപ്പു എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. സിജുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സിജു തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. മുണ്ടിയെരുമയിൽ പണി പൂർത്തിയാകുന്ന വീടിന്‍റെ പെയിന്‍റിംഗ് ജോലികൾക്കായാണ് ഇവർ എത്തിയത്. മുണ്ടിയെരുമയിൽ എത്തിയശേഷം കോന്പയാർ റോഡിലെ പാലം കടന്ന് കായംകുളംപടി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ റോഡിൽ നിന്നും തെന്നിനീങ്ങി പാലത്തിനു സമീപത്തായി നിർമിച്ചിരിക്കുന്ന കൽക്കെട്ടിലേക്ക് പതിച്ചു. ഇവിടെനിന്നും വാഹനം തലകുത്തി മറിഞ്ഞ് പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയം പാലത്തിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ…

Read More