തൊടുപുഴ: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയി കാണാതായ സഹോദരങ്ങൾക്കായി തെരച്ചിൽ തുടരുന്നു. ഇവർ പോയ വള്ളം മറിഞ്ഞ നിലയിൽ വൈരമണി മുത്തുച്ചോല വനമേഖലയോട് ചേർന്ന് ഡാമിൽ രക്ഷാ പ്രവർത്തകർ കണ്ടെത്തി. ഇവരുടെ മൊബൈൽ ഫോണുകൾ വച്ചിരുന്ന പെട്ടിയും കണ്ടെത്തി. കുളമാവ് ചക്കിമാലി കോഴിപ്പുറത്ത് ബിജു (38) , സഹോദരൻ ബിനു (38) എന്നിവരെയാണ് ഇന്നലെ മീൻ പിടിക്കാൻ പോയി കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ജലാശയത്തിൽ മീൻ പിടിക്കാൻ പോയത്. എന്നാൽ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരുടെയും കുളമാവ് പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം എൻഡിആർഎഫ് ടീമും ഫയർഫോഴ്സും രാത്രി സ്ഥലത്തെത്തിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയതിനാൽ തിരച്ചിൽ നടത്താൻ കഴിയാതെ മടങ്ങി. ഇന്നു പുലർച്ചെ എൻഡിആർഎഫ്, ഫയർഫോഴ്സിന്റെ സ്കൂബാ ടീം, പോലീസ്, വനംവകുപ്പ്, റവന്യു ഉദ്യോഗസ്ഥരടങ്ങിയ സംഘം ബോട്ടിൽ…
Read MoreCategory: Kottayam
രണ്ടാൾപൊക്കം വെള്ളമുള്ള പാടത്തേയ്ക്ക് കാർ മറിഞ്ഞു! രക്ഷാപ്രവർത്തനം നടത്തിയ ടിപ്പർ ഡ്രൈവർ കുട്ടിയെ വെള്ളത്തിൽ മുങ്ങാതെ കരയ്ക്കെത്തിച്ചത് തന്റെ കയ്യിൽ ഉയർത്തി പിടിച്ച്…
വൈക്കം: അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പാടശേഖരത്തിലേക്കു മറിഞ്ഞു. വെച്ചൂർ -കല്ലറ റോഡിലെ കോലാംപുറത്തുശേരി പാടശേഖരത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് അപകടം. ഏറ്റുമാനൂർ സ്വദേശികളായ ബിബിൻ മാത്യു, ഭാര്യ ആശാമോൾ, ബിബിന്റെ മകൾ മൂന്നു വയസുകാരി അമയ അന്ന, ബന്ധുക്കളും മുട്ടുചിറ സ്വദേശികളുമായ ചെറിയാൻ മാത്യു, ലീലാമ്മ മാത്യു എന്നിവരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടാൾപൊക്കം വെള്ളമുള്ള പാടശേഖരത്തിലേക്കു വാഹനം മുങ്ങുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന ടിപ്പർ ഡ്രൈവറും മോട്ടോർ പുരയിലെ തൊഴിലാളികളും ഓടിയെത്തി വെള്ളത്തിലിറങ്ങി ടിപ്പറിന്റെ ലിവർ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകൾ പൊട്ടിച്ച് ഇവരെ രക്ഷിക്കുകയായിരുന്നു. ടിപ്പർ ഡ്രൈവർ കുട്ടിയെ തന്റെ കയ്യിൽ ഉയർത്തി പിടിച്ചാണ് വെള്ളത്തിൽ മുങ്ങാതെ കരയ്ക്കെത്തിച്ചത്. അപകടത്തിൽ കുട്ടിയുടെ കൈയ്ക്കു പരിക്കേറ്റു. വെച്ചൂർ പള്ളിയിൽ പോയി മടങ്ങുംവഴിയാണ് അപകടം. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതുകൊണ്ടു വാഹനത്തിൽ സഞ്ചരിച്ചിരുന്ന മറ്റാർക്കും അപകടം ഉണ്ടായില്ല. രക്ഷാപ്രവർത്തനത്തിനിടെ ടിപ്പർ…
Read Moreവിഷപ്പാമ്പുകളെ പിടിക്കാൻ ഇനി സ്റ്റീഫനില്ല! പാമ്പിന് വിഷത്തിനു മുന്നിൽ തോൽക്കാതിരുന്ന സ്റ്റീഫനെ കീഴടക്കിയത്…
കോതമംഗലം: ജനവാസമേഖലയിലെത്തുന്ന വിഷപ്പാപാന്പുകളെ സാഹസികമായി പിടികൂടി ജനങ്ങളുടെ ജീവന് സംരക്ഷണം നൽകിയ മാലിപ്പാറ കൊരട്ടിക്കുന്നേൽ സ്റ്റീഫൻ (63) ഓർമയായി. രാജവെന്പാലയോ മൂർഖനോ അണലിയോ എന്നു വേണ്ട ഉഗ്രവിഷമുള്ളതോ ഇല്ലാത്തതോ ആയ പാന്പുകളെ സാഹസികമായി പിടികൂടുന്നതിൽ വിദഗ്ധനായിരുന്നു സ്റ്റീഫൻ. ഒരുകാലത്ത് ജനവാസമേഖലകളിൽ പാന്പുകളെ കണ്ടാൽ ആളുകൾ ആദ്യം അന്വേഷിച്ചിരുന്നത് സ്റ്റീഫനെയായിരുന്നു. ശാസ്ത്രീയ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത സ്റ്റീഫന്‍ അസാമാന്യ ധൈര്യമായിരുന്നു കൈമുതൽ. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഏതുസമയത്തും പാഞ്ഞെത്തി അദ്ദേഹം ദൗത്യമേറ്റെടുത്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പാന്പ് പിടിത്തത്തിന് സ്റ്റീഫനെയാണ് ഒരുകാലത്ത് ആശ്രയിച്ചിരുന്നത്. സ്വന്തം ജീവൻപോലും അപകടത്തിലാകുമെന്ന് ഉറപ്പുള്ള ഘട്ടത്തിൽപോലും സ്റ്റീഫൻ ജനങ്ങളുടെ രക്ഷയ്ക്കായി മുന്നിട്ടിറങ്ങി. മൂർഖൻ പാന്പുകളെ പിടികൂടുന്നതിനിടെ രണ്ടുതവണ വിഷദംശമേറ്റിട്ടുള്ള സ്റ്റീഫനെ ഒരിക്കൽ കോട്ടയത്തു വച്ച് അണലിയും കടിച്ചു. വനംഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു സ്റ്റീഫൻ കോട്ടയത്തെത്തിയത്. ഏറെനാളത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്ന സ്റ്റീഫനെ വനംവകുപ്പ് തിരിഞ്ഞുനോക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. അവഗണനയ്ക്കെതിരേ…
Read Moreപെണ്‍കരുത്തിൽ പത്തനംതിട്ട പറഞ്ഞു… സ്ത്രീധനം വേണ്ട…! സ്ത്രീധനത്തിനെതിരായ പ്രതിജ്ഞ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ചൊല്ലിക്കൊടുത്തു
പത്തനംതിട്ട: ജില്ലയുടെ ഭരണരംഗത്തെ മൂന്ന് വനിതാ സാരഥികൾ സ്ത്രീധനത്തിനെതിരെ ഒന്നിച്ചു. സ്ത്രീധന, ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അപരാജിത പദ്ധതിയുടെ ഭാഗമായ സേ നോ ടു ഡൗറി ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനമായിരുന്നു വേദി. ആരോഗ്യമന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി എന്നിവരാണ് സ്ത്രീധന ബോധവത്കരണ പരിപാടിയിൽ നേതൃരംഗത്തുണ്ടായിരുന്നത്. സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാസന്പന്നരുടെ നാടായ കേരളത്തിൽ, ഈ കാലഘട്ടത്തിൽ സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടിവരുന്നു എന്നുള്ളത് വളരെ ഗൗരവത്തോടെ നാം ചിന്തിക്കേണ്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും നിയമത്തിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകണം. സ്ത്രീധനത്തിനെതിരെ…
Read Moreമരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക്! മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹസികമായി രക്ഷപ്പെടുത്തി
കോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹസികമായി രക്ഷപെടുത്തി. തോട്ടയ്ക്കാട് ആലപ്പള്ളികുന്നേൽ രാജമ്മ (82)യാണു മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. കുത്തൊഴുക്കുള്ള മീനച്ചിലാറ്റിൽ രണ്ടര കീലോമീറ്ററോളം ദൂരം ഒഴുകിനീങ്ങിയ യെത്തിയ രാജമ്മയെ കോട്ടയം ചുങ്കം പാലത്തിനുസമീപം താമസിക്കുന്ന മിമിക്രി കലാകാരൻ ഇടയാഞ്ഞിലിമാലിൽ ഷാൽ കോട്ടയവും അമ്മ ലാലി ഷാജിയും ഉൾപ്പെടെയുള്ളവരാണ് രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന രാജമ്മ ആശുപത്രിയിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയ യാത്രക്കിടെ നാഗന്പടം സെന്റ് ആന്റണീസ് ദേവാലയത്തിൽ പ്രാർഥനയ്ക്കായി കയറി. തുടർന്നു മുഖം കഴുകുന്നതിനായി ആറ്റിൽ എത്തുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയും തുടർന്നു ഒഴുകി പോകുകയുമായിരുന്നു. വീട്ടമ്മ വെള്ളത്തിലുടെ ഒഴുകുന്നതു കണ്ട ഷാൽ കോട്ടയവും ആറ്റിലേക്കു ചാടി വീട്ടമ്മയുടെ അടുത്തെത്തി തൊട്ടു പിന്നാലെ ഷാലിന്റെ അമ്മ ലാലിയും ആറ്റിലേക്കു ചാടി ഇരുവരും ചേർന്നു വീട്ടമ്മയെ കരക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ സമീപവാസികളായ…
Read Moreലോട്ടറിയിലൂടെ എന്നെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷ വെറുതേയായില്ല; ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടി മെഡിക്കൽഷോപ്പ് ജീവനക്കാരിക്ക്
പാലാ: കഷ്ടപ്പാടിനൊടുവില് ഭാഗ്യദേവത കനിഞ്ഞ സന്തോഷത്തിലാണ് പാലാ സ്വദേശിനിയായ അന്നമ്മ ഷൈജു. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ വീതം ഒന്നാം സമ്മാനം ലഭിക്കുന്ന അഞ്ച് പേരിലൊരാളാണ് അന്നമ്മ. ഭാഗ്യമിത്ര ലോട്ടറിയുടെ ആറാമത് നറുക്കെടുപ്പാണ് പന്ത്രണ്ടാംമൈല് മഠത്തിപ്പറമ്പില്‍ അന്നമ്മയെ (49) കോടിപതിയാക്കിയത്. 2004 മുതല്‍ പാലാ കുരിശുപള്ളിക്കവലയിലുള്ള നിരപ്പേല്‍ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയാണ്. സാമ്പത്തികമായി ഏറെ കഷ്ടപ്പാട് അനുഭവിക്കുമ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ ആശ്വാസമെത്തിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി മുരിക്കുംപുഴയില്‍ നിന്നാണ് അന്നമ്മ ഭർത്താവിനെക്കൊണ്ടു ലോട്ടറി എടുപ്പിച്ചത്. വീട് നിര്‍മിച്ചതിന്റെ കടം വീട്ടുകയെന്നതാണ് അന്നമ്മയുടെ പ്രധാന ആഗ്രഹം. കോവിഡ് വ്യാപിച്ചതോടെ ഭര്‍ത്താവ് ഷാജിയുടെ ജോലിമേഖലയിലും വരുമാനമില്ലാതായി. എന്നെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയിലാണ് പതിവായി ലോട്ടറി എടുത്തിരുന്നതെന്നും അന്നമ്മ പറഞ്ഞു. കഴിയുംപോലെ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനും അന്നമ്മ തയാറാണ്. സമ്മാനാര്‍ഹമായ ബിവി 244770 നമ്പര്‍…
Read Moreപാർട്ടിക്കു ക്ഷീണമായി! വീട്ടമ്മയുമായുള്ള സല്ലാപം പുറത്തായി; സിപിഎം ജില്ലാനേതാവിനെ തരംതാഴ്ത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഇടുക്കി: വീട്ടമ്മയുമായുള്ള സിപിഎം നേതാവിന്റേതെന്നു പ്രചരിക്കുന്ന സ്വകാര്യ സംഭാഷണം പുറത്തായതോടെ പാർട്ടി ജില്ലാ നേതാവിനെ തരം താഴ്ത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ ഒരാഴ്ചയായി പ്രചരിക്കുകയാണ്. സംഭവം പാർട്ടിക്കു ക്ഷീണമായതോടെയാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ നേതാവിനെതിരെ അടിയന്തര ജില്ലാ കമ്മിറ്റി യോഗം നടപടിയെടുത്തത്. നേതാവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതായാണ് വിവരം. ഇദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്നും സൂചനയുണ്ട്. ജില്ലയിലെ മുതിർന്ന സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാനും കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷം ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി നേതാവു നടത്തിയതായി പ്രചരിക്കുന്ന സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ ഒരാഴ്ച മുന്‍പാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി…
Read Moreപന്തളത്തു വീട്ടമ്മയെ കെട്ടിയിട്ടു മോഷണം ! മോഷ്ടാക്കള്‍ മടങ്ങിയത് 1000 രൂപ നല്കി വയോധികയുടെ കാല്‍തൊട്ട് വന്ദിച്ചശേഷം; പ്രദേശവാസികളില്‍ ചിലരെ സംശയം
പന്തളം: പട്ടാപ്പകല്‍ വയോധികെയെ കെട്ടിയിട്ടിട്ട് വീട്ടില്‍നിന്നും ആഭരണവും പണവും മോഷ്ടിച്ച സംഭവത്തിനു പിന്നില്‍ പ്രദേശവാസികളായ ചിലരെ സംശയമുള്ളതായി പോലീസ്. കഴുത്തിലെ മാല എവിടെയെന്ന് ഇവര്‍ ചോദിച്ചതായി ശാന്തകുമാരി പോലീസിനോട് പറഞ്ഞു. കൈയില്‍ വേറെ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ആയിരം രൂപ തിരികെ നല്‍കിയശേഷം ശാന്തകുമാരിയുടെ കാലുതൊട്ട് മാപ്പു ചോദിച്ചിട്ടാണ് മോഷ്ടാക്കള്‍ പോയതെന്നും പോലീസ് പറഞ്ഞു. പന്തളം കടക്കാട് വടക്ക് പനയറവീട്ടില്‍ ശാന്തകുമാരി (72) യുടെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ശാന്തകുമാരിയോട് അടുത്തുള്ള ക്ഷേത്രത്തിലെ ആവശ്യത്തിന് വാഴയില വേണമെന്ന് പറഞ്ഞാണ് രണ്ടുപേര്‍ എത്തിയത്. ഇല വെട്ടാന്‍ കത്തി ആവശ്യപ്പെടുകയും തുടര്‍ന്ന് മോഷ്ടാക്കള്‍ വീട്ടിലേക്ക് കടന്നുകയറുകയുമായിരുന്നു. ശാന്തകുമാരിയെ ബന്ധനസ്ഥയാക്കി വായില്‍ തുണി തിരുകിയ ശേഷം മുന്ന് വളകളും കമ്മലും ഊരിയെടുത്തു. തുടര്‍ന്ന് മുറികളില്‍ തെരച്ചില്‍ നടത്തി 9000 രൂപയും കവര്‍ന്നെടുത്ത് രക്ഷപെടുകയായിരുന്നു. മോഷ്ടാക്കള്‍…
Read Moreതെരഞ്ഞെടുപ്പിലെ തോൽവി! സിപിഎം നിയോഗിച്ച കമ്മീഷൻ പാലായിലും കടുത്തുരുത്തിയിലും നേരിട്ടെത്തി തെളിവെടുക്കും; പാലായില്‍ സംഭവിച്ചതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലും കടുത്തുരുത്തിയിലുമുണ്ടായ തോല്‍വിയില്‍ അന്വേഷണം നടത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷന് അടുത്തയാഴ്ച പാലായിലും കടുത്തുരുത്തിയിലും നേരിട്ടെത്തി തെളിവെടുക്കും. ബ്രാഞ്ച്തലം മുതലുള്ള അംഗങ്ങളെ നേരില്‍ കണ്ടാണ് കമ്മീഷന് തെളിവെടുക്കുന്നത്. ആദ്യഘട്ടമായി മണ്ഡലം കമ്മിറ്റി വിളിച്ചു ചേര്‍ക്കും. കമ്മിറ്റിയില്‍ ഉയരുന്ന പരാതികളും മറ്റും വിശദമായി പരിശോധിക്കുന്ന കമ്മീഷന് വോട്ട് കുറഞ്ഞ മേഖലകളിലെ ബ്രാഞ്ച് സെക്രട്ടറിമാരേയും ബൂത്ത് സെക്രട്ടറിമാരേയും നേരില്‍ കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പ്രഫ. എം.ടി. ജോസഫ് കണ്‍വീനറും ടി.ആര്. രഘുനാഥന് അംഗവുമായ കമ്മീഷനാണ് പാലായിലെത്തുന്നത്. ജില്ലാ സെക്രട്ടേറിയേറ്റംഗം പി.കെ. ഹരികുമാര്‍ കണ്‍വീനറും കെ.എം. രാധാകൃഷ്ണന് അംഗവുമായ കമ്മീഷനാണ് കടുത്തുരുത്തിയിലെ പരാജയം അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് ഇരു കമ്മീഷനുകളെയും തീരുമാനിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനു നിര്‍ദേശം…
Read Moreരോഗ ലക്ഷണം ഇല്ലാതിരുന്നിട്ടും രാജനെ…! കോവിഡ് ഇല്ലാത്തയാളെ ചികിത്സാ കേന്ദ്രത്തിൽ മൂന്നുദിവസം താമസിപ്പിച്ചത് വിവാദത്തിൽ
പത്തനംതിട്ട: കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ മൂന്ന് പേരെ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് ക്വാറന്റൈനീലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെന്ററിലുമാക്കിയത് വിവാദത്തിൽ. മെഴുവേലി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലാണ് കോവിഡ് നെഗറ്റീവ് ആയ വട്ടമോടിയിൽ രാജൻ എന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് മൂന്ന് ദിവസം എട്ട് കോവിഡ് രോഗികൾക്കോപ്പം ഇലവുംതിട്ട ശ്രീബുദ്ധ മെഡിക്കൽ സെൻററിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിയേണ്ടി വന്നത്. മെഴുവേലി പഞ്ചായത്ത് 13-ാം വാർഡിലെ പറയങ്കര ജംഗ്ഷനിൽആരോഗ്യവകുപ്പ് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രാജനു കോവിഡാണെന്നു സ്ഥിരീകരിച്ചതായി 16ന് ഉച്ചകഴിഞ്ഞ് വാർഡിലെ ആശാ വർക്കർ അറിയിക്കുകയായിരുന്നു. രോഗ ലക്ഷണം ഇല്ലാതിരുന്നിട്ടും രാജനെ 16നു വൈകുന്നേരം ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ ഇലവുംതിട്ടയിലെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. 18നു വൈകുന്നേരമാണ് തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും രാജൻ ഉൾപ്പെടെ വാർഡിലെ നാലുപേർക്ക് കോവിഡ് നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചത്. ഇതേത്തുടർന്ന് രാജനെ ആരോഗ്യവകുപ്പുതന്നെ വീട്ടിൽ എത്തിക്കുകയും ചെയ്തു.…
Read More