കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് വിശ്വാസികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാതോലിക്കാ ബാവയുടെ ഭൗതിക ശരീരം ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് ഇന്നലെ രാത്രിയോടെ എത്തിച്ചു. ഭൗതിക ശരീരം ദർശിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരും നിരവധി വിശ്വാസികളുംദേവലോകത്തെ അരമനയിലെത്തി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചടങ്ങുകൾ നടന്നത്. ഇന്നു രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം എട്ടോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പൊതു ദർശനത്തിനായി അരമന കോന്പൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റി. ഉച്ചകഴിഞ്ഞ് മൂന്നിനു് കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു. വിടവാങ്ങൽ ശുശ്രൂഷയ്ക്കായി അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വന്നു ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചരയോടെഅരമന ചാപ്പലിനോടു ചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേർന്നുള്ള കബറിടത്തിൽ സംസ്കാരം നടത്തി. ഇന്നലെ രാത്രി 11.45ഓടെയാണ് ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള…
Read MoreCategory: Kottayam
നിയമങ്ങൾ പാലിച്ചു തെരുവുകച്ചവടം നടത്തുന്നവർക്ക് എല്ലാവിധ സഹായവും; കോട്ടയത്ത് തെരുവുകച്ചവടക്കാരുടെ വിവരശേഖരണം ആരംഭിച്ചു
കോട്ടയം: നഗരസഭ തെരുവു കച്ചവടക്കാരുടെ വിവരശേഖരണം ആരംഭിച്ചു. തെരുവുകച്ചവടക്കാരുടെ ആദ്യഘട്ട സർവേ പൂർത്തീകരിച്ച് നാലു വർഷം കഴിഞ്ഞ സാഹചര്യത്തിലും തെരുവു കച്ചവടക്കാരുടെ എണ്ണം വർധിച്ചതിനാലുമാണ് ഒരിക്കൽ കൂടി സർവേ നടത്താൻ നഗരസഭ തീരുമാനിച്ചത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഒട്ടേറെപേർ പുതിയതായി തെരുവു കച്ചവടത്തിലേക്ക് എത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സർവേ നടത്തണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിൽനിന്നും നഗരസഭയ്ക്ക് നിർദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികൾ ആരംഭിച്ചത്. സർവേയുടെ ഭാഗമായി നഗരസഭയിലെ ഉദ്യോഗസ്ഥർ ഓരോ വാർഡിലും ഫീൽഡ് വിസിറ്റ് നടത്തി നിലവിൽ കച്ചവടം ചെയ്യുന്നവരെ നേരിൽ കണ്ടാണ് വിവരം ശേഖരിക്കുന്നത്. നിലവിൽ നഗരസഭയിൽനിന്നും തിരിച്ചറിയിൽ കാർഡ് ലഭിച്ചിട്ടുള്ളവർ ഈ കാർഡ് കൈവശം കരുതുകയും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ കാണിക്കുകയും ചെയ്യണം. കാർഡ് ലഭിച്ചിട്ടില്ലാത്തവർ ആധാർ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ്, ബാങ്ക്…
Read Moreമാണി സി കാപ്പനെങ്ങനെ ജയിച്ചു ? പ്രതിക്കൂട്ടിൽ ആരെല്ലാം? എ.വിജയരാഘവൻ കോട്ടയത്തേക്ക്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി പരിശോധിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ ജില്ലാ കമ്മറ്റി തീരുമാനിക്കും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരാജയം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നു ചേർന്ന സംസ്ഥാന കമ്മറ്റി യോഗം പരാജയം അന്വേഷിക്കാൻ ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. പാലായിൽ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങൾ വിലയിരുത്തിയത്. ജില്ലാ കമ്മറ്റി യോഗത്തിനു മുന്നോടിയായി വെള്ളിയാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.ജെ. തോമസ്, എം.എം.മണി എന്നിവർ യോഗത്തിൽ പങ്കെടുക്കും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ചേരുന്ന ജില്ലാ കമ്മറ്റിയോഗം പാലായിലെ പരാജയം വിശദമായി ചർച്ച ചെയ്യും. എ.വിജയരാഘവൻ എത്തുംസംസ്ഥാന ആക്്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ ജില്ലാ കമ്മറ്റി യോഗത്തിനെത്തുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയോഗം അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും. ജില്ലാ…
Read Moreവീട്ടുമുറ്റത്തെ ഷെഡിൽ നിന്ന് പുറത്തേക്കിറക്കവേ നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് പാഞ്ഞു; കിണർവക്കത്തിരുന്ന കുട്ടികൾ കിണറ്റിൽ വീണു; ഒടുവില്…
കൂരാലി: വീട്ടുമുറ്റത്തെ ഷെഡിൽ നിന്നെടുത്ത കാർ നിയന്ത്രണം വിട്ട് സമീപത്തെ കിണറിലേക്ക് പാഞ്ഞ് ഭിത്തിയിടിച്ചുതകർത്തു. ഈ സമയം കിണർവക്കത്തിരിക്കുകയായിരുന്ന രണ്ടുകുട്ടികൾ കിണറ്റിലേക്ക് വീണു. ഭിത്തി തകർത്ത കാർ കിണറിന്റെ വക്കിൽ തങ്ങി നിന്നു. ഇതിനിടെ കുട്ടികളുടെ പിതൃസഹോദരൻ കിണറ്റിലേക്കൂർന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എട്ടിന് പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീർ വീട്ടുമുറ്റത്തെ ഷെഡിൽ നിന്ന് കാർ പുറത്തേക്കിറക്കവേയാണ് അബദ്ധത്തിൽ അമിതവേഗത്തിൽ നീങ്ങി 15 അടി ദൂരത്തിലുള്ള കിണറിന്റെ ഭിത്തിയിലിടിച്ചത്. ഈ സമയം ഷബീറിന്റെ മകൾ ഷിഫാന(14), ഷബീറിന്റെ അനുജൻ സത്താറിന്റെ മകൻ മുഫസിൻ (നാലര) എന്നിവർ ഇരുമ്പവലയിട്ട കിണറിന്റെ ഭിത്തിയിൽ ഇരിക്കുകയായിരുന്നു. ഭിത്തിയുടെ ഒരുഭാഗം തകർന്ന് കിണറ്റിലേക്ക് വീണപ്പോൾ ഇരുവരും ഉള്ളിലേക്ക് വീണു. 32 അടി ആഴമുള്ള കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. അഞ്ചടി പൊക്കമുള്ള സംരക്ഷണ ഭിത്തി തകർത്ത് കാറിന്റെ വലതുവശത്തെ മുൻചക്രം…
Read Moreകോട്ടയം ജില്ലയുടെ 47-ാതു കളക്ടറും വനിത തന്നെ! നേട്ടങ്ങൾ സമ്മാനിച്ച് അഞ്ജന പടിയിറങ്ങുന്നു; ഇനി ജയശ്രീ ജില്ലയുടെ ഭരണാധികാരി
കോട്ടയം: ജില്ലയുടെ 47-ാതു കളക്ടറും വനിത തന്നെ. പുതിയ കളക്്ടറായി ഡോ. പി.കെ. ജയശ്രീ ബുധനാഴ്ച ചാർജെടുക്കും. ദീർഘദർശിയായ പ്രവർത്തനങ്ങളിലൂടെ ജില്ലയ്ക്കു മികച്ച നേട്ടങ്ങളൊരുക്കി ഒരു വർഷത്തെ സേവനത്തിനുശേഷം ജില്ലാ കളക്ടർ എം. അഞ്ജന ബുധനാഴ്ച ചുമതലയൊഴിയും. പഞ്ചായത്ത് വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കവേയാണു ജയശ്രീക്കു കോട്ടയത്തേക്കുള്ള നിയോഗം. 1987ൽ കൃഷി വകുപ്പിൽ ഓഫീസറായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. 2007ലാണു വകുപ്പു മാറി റവന്യു വകുപ്പിൽ ഡെപ്യൂട്ടി കളക്ടറായി കാസർഗോഡ് ചുമതലയേറ്റത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ൽ തൃശൂരിൽ ഡെപ്യൂട്ടി കളക്ടറായി ചാർജെടുത്തു. ഇക്കാലത്തു ഏറെക്കാലം തൃശൂർ ജില്ലാ കളക്ടറുടെ ചുമതലയും വഹിച്ചു. ഗുരുവായൂർ, കുടൽ മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. കാസർഗോഡ് പെരിയ സ്വദേശിയും എസ്ബിഐ കോഴിക്കോട് ശാഖാ മാനേജരുമായിരുന്ന സി.വി. രവീന്ദ്രനാണ് ഭർത്താവ്. ഡോ. ആരതി, അപർണ എന്നിവരാണു മക്കൾ.…
Read Moreഒടുവില് അവന് കുടുങ്ങി…! പാന്പാടിയേയും പങ്ങടയേയും വിറപ്പിച്ച കുറുനരി ഇനി പ്ലാച്ചേരി കാട്ടിലേക്ക്
പാന്പാടി: പാന്പാടിയിലും പങ്ങടയിലും പരിസര പ്രദേശങ്ങളിലും ശല്യമായി വിഹരിച്ച കുറുനരിയെ പ്ലാച്ചേരി കാട്ടിലേക്ക് തുറന്നു വിടും. ഇന്നലെ രാവിലെ പങ്ങടയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളു വേലിയിൽ കുടുങ്ങി കുറുനരിയെ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതർ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. രണ്ടു ദിവസത്തിനകം കുറുനരിയെ കാട്ടിലേക്ക് തുറന്നു വിടും. മുളളുകന്പി ദേഹത്തു കയറി വലിയ തോതിൽ കുറുനരിക്ക് പരിക്കേറ്റിരുന്നു. മുള്ളുവേലിയിൽ കുടുങ്ങിയ കുറുനരി രക്ഷപ്പെടുവാനായി ശ്രമം നടത്തുന്നതിനിടയിലാണ് കന്പികൾ ദേഹത്തു തുളച്ചു കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കുറുനരിയെ കോട്ടയത്തെ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. തുളച്ചു കയറിക കന്പികൾ എടുത്തു മാറ്റി. 23 തുന്നിക്കെട്ടുകളാണ് കുറുനരിയുടെ ദേഹത്തുള്ളത്. മരുന്നുകളും കുത്തിവയ്പും നൽകിയ ശേഷം ഇന്നലെ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടു പോയ കുറുനരി ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ ഇപ്പോൾ കഴിയുകയാണ്.…
Read Moreകേരളത്തിലെ ഏറ്റവും പ്രായം കൂടിയ അർജന്റീനിയൻ ആരാധകൻ! അർജന്റീനയുടെ കിരീട നേട്ടത്തിൽ ആഹ്ലാദിച്ച് 108 കാരൻ കാരണവർ
കുമരകം: അർജന്റീനയുടെ കിരീട നേട്ടത്തിൽ ആഹ്ലാദിച്ച് കുമരകത്തിന്റെ 108 കാരൻ കാരണവർ. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ അർജന്റീനിയൻ ആരാധകൻ എന്നു പേരെടുത്ത ആളാണ് പരുവക്കൽ ഒ.ജെ. ഫിലിപ്പ് എന്ന നാട്ടുകാരുടെ ഇള്ളപ്പൻ. കഴിഞ്ഞ ലോകകപ്പിൽ കേരളത്തിലാകമാനം അർജന്റീനക്ക് വിജയാശംസകൾ അർപ്പിച്ചു സ്ഥാപിച്ച ഫ്ളക്സുകളിലും നവമാധ്യമ പോസ്റ്റുകളിലും ഇള്ളപ്പനും പ്രധാന താരമായിരുന്നു. കഴിഞ്ഞ ലോകകപ്പിലും അർജന്റീനയുടെ വിജയവും മെസി കപ്പ് ഉയർത്തുന്നതും കാണാൻ ആഗ്രഹിച്ച് കാത്തിരുന്നു ഇള്ളപ്പൻ. അന്ന് അഗ്രഹിച്ച വിജയം കോപ്പ അമേരിക്കയിലൂടെ മെസിയും കൂട്ടരും ഇന്നലെ നേടിയെങ്കിലും ആഹ്ലാദത്തിൽ പങ്കു ചേരാൻ ഇള്ളപ്പനായില്ല. കുമരകത്ത് ട്രിപ്പിൾ ലോക്ഡൗണുള്ളതിനാൽ ബന്ധുക്കൾ കർശന സുരക്ഷാവലയത്തിൽ പരിപാലിക്കുന്നതാണ് ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചത്. കുടുംബ വീട്ടിൽ ഏകനായി താമസിപ്പിച്ച് പരിപാലിക്കാൻ ഒരാളെ നിയോഗിച്ചിരിക്കുകയാണ് ബന്ധുക്കൾ. സമയാസമയങ്ങളിൽ ആഹാരം എത്തിച്ചു നൽകാൻ വീട്ടുകാർ എത്തുന്നതല്ലാതെ മറ്റാർക്കും പ്രവേശനം ഇല്ല.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു വർഷത്തോളമായി..! പിതാവിന്റെ ബന്ധുവായ യുവാവ് കുടുങ്ങി; സംഭവം കറുകച്ചാലില്…
കറുകച്ചാൽ: പത്താക്ലാസ് വിദ്യാർഥിനിയായ പെണ്കുട്ടിയെ രണ്ടു വർഷത്തോളമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി സ്വദേശികളായ മറ്റു രണ്ടു പേർകൂടി പ്രതികളാണെന്നു സൂചന. നെടുംകുന്നത്ത് വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി സ്വദേശിയായ പെണ്കുട്ടിയാണ് ഒരാഴ്ച മുന്പ് ചൈൽഡ്ലൈൻ അധികൃതർക്ക് പരാതി നൽകിയത്. പിതാവിന്റെ ബന്ധുവായ യുവാവ് ചങ്ങനാശേരിയിലേയും നെടുംകുന്നത്തെയും വീട്ടിലെത്തി പലവട്ടം പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വർക്കലയിൽനിന്നും പോലീസ് പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതിയെ ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പെണ്കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ചങ്ങനാശേരി സ്വദേശികളായ മറ്റു രണ്ടുപേർ കൂടി പീഡിപ്പിച്ചെന്നാണ് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു പേരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായാണ് വിവരം. ഇതു സംബന്ധിച്ച് പോലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read Moreആശുപത്രിയിലെത്തിയ പതിനഞ്ചുകാരിയെ കബളിപ്പിച്ച് സ്വർണം കവർന്നു; കാമറയിലെ പ്രതികളെപ്പോലെ മൂന്നാലുപേർ; വൈക്കം പോലീസ് ചെയ്തത്…
വൈക്കം: മാതാവിനൊപ്പം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ 15 കാരിയെ കബളിപ്പിച്ചു മുന്നേ കാൽപവന്റ ആഭരണം കൈക്കലാക്കി കടന്നു കളഞ്ഞ യുവാവിനെക്കുറിച്ചു പോലിസിനു സൂചന ലഭിച്ചു. വൈക്കം ഉദയനാപുരം ഇരുന്പുഴിക്കര സ്വദേശിനിയായ 15 കാരിയുടെ പക്കൽ നിന്നും മാലയടങ്ങിയ പഴ്സ് അപഹരിച്ചു കടന്നു കളഞ്ഞയാളുടെ ചിത്രം പോലിസിനു നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ലഭിച്ചത്. നാൽപത് വയസോളം പ്രായം തോന്നിക്കുന്ന പ്രതിയെക്കുറിച്ചു പോലിസ് അന്വേഷണം ഉൗർജിതമാക്കി.സി സി ടി വി ക്യാമറ ദൃശ്യത്തിലെ യുവാവിനോടു സാദൃശ്യമുള്ള ചിലരെക്കുറിച്ചു പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവർ പോലിസ് നിരീക്ഷത്തിലാണ്.ഇവരുടെ ജീവിത പശ്ചാത്തലവും പോലിസ് അന്വേഷിച്ചുവരികയാണ്.താലൂക്ക് ആശുപത്രിയിലെ സിസിടിവി പ്രവർത്തന രഹിതമായിരുന്ന തിനാൽ മറ്റൊരിടത്തു നിന്നാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
Read Moreഎട്ടുവർഷമായി മുടങ്ങാതെ മുട്ടയിടാനെത്തുന്ന ബുൾബുൾ പക്ഷികളെ സ്വീകരിച്ച് ഒരു കുടുംബം! ഒരു സംഘമൊരുക്കിയ കൂടിന്റെ അവശിഷ്ടം പൂക്കൂടയിലുണ്ടെങ്കിൽ അടുത്തസംഘം അതിലിരിക്കില്ല…
എട്ടുവർഷമായി എത്രയോ സംഘം ബുൾബുൾ പക്ഷികൾക്ക് ആതിഥ്യമരുളിയ വീട്. ഇവിടെ നിന്ന് ചിറകടിച്ച് പുതിയ ലോകത്തേക്ക് പറന്നുതുടങ്ങിയ കുഞ്ഞുങ്ങൾ. പൊൻകുന്നം ഇളങ്ങുളം വൃന്ദാവൻ കോംപ്ലക്സിൽ മറ്റപ്പള്ളിൽ ജോസഫും ഭാര്യ ആലീസുമാണ് എല്ലാ വർഷവും മുടങ്ങാതെ ഇവയ്ക്ക് ആതിഥ്യമരുളുന്നത്. ഇവരുടെ സ്വീകരണമുറിയിലെ ഭിത്തിയിൽ വച്ച ഫ്ലവർവേസിൽ എട്ടുവർഷത്തിലേറെയായി ഓരോ സംഘം പക്ഷികൾ മുടങ്ങാതെയെത്തി മുട്ടയിട്ട് അടയിരിക്കും. പറക്കാൻ തുടങ്ങുന്ന ബുൾബുൾ കുഞ്ഞുങ്ങൾ വീട്ടുകാരെ ഭയക്കാതെ വീടിനുള്ളിലെല്ലാം പറന്നുനടക്കും. പറക്കമുറ്റി കുഞ്ഞുങ്ങൾ പോയാൽ വീണ്ടും വീട്ടുകാർ കൂട് വൃത്തിയാക്കി വയ്ക്കും. അടുത്ത ഇണപ്പക്ഷികൾ ദിവസങ്ങൾക്കുള്ളിൽ ഇതേ കൂട് തേടിയെത്തി കൂടൊരുക്കി മുട്ടയിടും. ഒരു സംഘമൊരുക്കിയ കൂടിന്റെ അവശിഷ്ടം പൂക്കൂടയിലുണ്ടെങ്കിൽ അടുത്തസംഘം അതിലിരിക്കില്ല. അതിനാൽ വൃത്തിയാക്കി വയ്ക്കാൻ ജോസഫ് ശ്രദ്ധിക്കും. വീട്ടുകാർക്ക് യാതൊരു ശല്യവുമുണ്ടാക്കാതെയാണ് പക്ഷികളുടെ വരവും പോക്കും. ജനലിന് മുകളിലെ ദ്വാരത്തിലൂടെ മാത്രമാണ് അകത്തുകടക്കുന്നതും പുറത്തേക്ക് പോകുന്നതും. വീട്ടുകാരോട് ഭയമില്ലാതെയാണ്…
Read More