കോന്നി: കനത്ത മഴയിൽ ജലനിരപ്പുയർന്ന അച്ചന്‍കോവിലാറ്റിലൂടെ ആനകളുടെ ജഡം ഒഴുകി. കല്ലേലി കടവിലൂടെ കൊന്പനാനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡം ഒഴുകിയതാണ് കണ്ടത്. ഇതിൽ ഒരു ജഡം രാത്രി വൈകി കുമ്മണ്ണൂർ അർത്ഥ കണ്ഠൻ കടവിൽ കണ്ടെത്തി. ആനകളുടെ ജഡം കണ്ടെത്താന്‍ വനംവകുപ്പ് നടപടി തുടങ്ങി. ഇന്നലെ രാവിലെ 8.15 ഓടെ നടുവത്തുമൂഴി വനം റേഞ്ചിലെ കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കല്ലേലി വയക്കരയിലാണ് അച്ചന്‍കോവിലാറ്റിൽ ആനകളുടെ ജഡം ആദ്യം കണ്ടത്. ജഡം പിന്നീട് ആനക്കുളം വഴി ഞണവാല്‍ വനം ചെക്ക് പോസ്റ്റിനു സമീപമുള്ള കടവില്‍ മുങ്ങിപ്പോയതായാണ് പ്രാഥമിക നിഗമനം. അച്ചന്‍കോവില്‍ നദിയിലൂടെ കൊമ്പനാനയുടെയും രണ്ടു കുട്ടികളുടെയും ജഡം ഒഴുകിവരുന്നത് ഇന്നലെ രാവിലെ നാട്ടുകാരാണ് ആദ്യം കാണുന്നത്. പിന്നീട് വനപാലകരും ഇതു സ്ഥിരീകരിച്ചു. ഞണവാല്‍ വനം ചെക്ക് പോസ്റ്റ് കടവ് കടന്നുപോയ ആനകളുടെയും ജഡം അര്ത്ഥകണ്ഠ ന്മൂഴി കടവിന്…
Read MoreCategory: Kottayam
ഇഷ്ടമുള്ളയാൾക്കൊപ്പം പോകാൻ ജഡ്ജി പെണ്‍കുട്ടിയെ അനുവദിച്ചു!കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ചൊല്ലി കോടതിവളപ്പിൽ പൊരിഞ്ഞയടി; സംഭവം മുട്ടം കോടതി വളപ്പിൽ
തൊടുപുഴ: കാമുകനൊപ്പം പോയ പെണ്‍കുട്ടിയെച്ചൊല്ലി മുട്ടം കോടതി വളപ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു നാടകീയമായ സംഭവം. മകളെ തട്ടിക്കൊണ്ടു പോയെന്ന തൊടുപുഴ സ്വദേശിയായ അഭിഭാഷകന്റെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. തുടർന്ന് ഇന്നലെ വൈകുന്നേരം പോലീസ് പെണ്‍കുട്ടിയെ തൊടുപുഴ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വിചാരണയ്ക്കിടെ കാമുകന്റെയൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി ജഡ്ജിയെ അറിയിച്ചു. തുടർന്ന് പ്രായപൂർത്തിയായ വ്യക്തിയെന്ന പരിഗണനയിൽ ഇഷ്ടമുള്ളയാൾക്കൊപ്പം പോകാൻ ജഡ്ജി പെണ്‍കുട്ടിയെ അനുവദിച്ചു. ഇതിനിടെ കോടതിയിൽ നിന്ന് പുറത്തേക്ക് വന്ന പെണ്‍കുട്ടിയെ കാത്തു നിന്ന പിതാവും ബന്ധുക്കളും ചേർന്ന് പെണ്‍കുട്ടിയെ കാറിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ പെണ്‍കുട്ടി ബഹളം വയ്ക്കുകയും കോടതിയുടെ പുറത്ത് നിന്നിരുന്ന കാമുകനും കൂട്ടരും ഇവരെ തടയുകയും കൂടി ചെയ്തതോടെ സംഘർഷാവസ്ഥയുണ്ടായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ ഡിവൈഎസ്പിയുടെ…
Read Moreമനുഷ്യരെയും വളർത്തുനായകളെയും തെല്ലും പേടിയില്ല, നാട്ടിൻപുറങ്ങളിൽ കോഴിപിടിത്തം പതിവാക്കി! ചോറും കറികളും തിന്നതും കൗതുകം; പക്ഷേ…
കോട്ടയം: മനുഷ്യരെയും വളർത്തുനായകളെയും തെല്ലും പേടില്ലാതെ കുറുക്കൻമാർ നാട്ടിൻപുറങ്ങളിൽ കോഴിപിടിത്തം പതിവാക്കിയിരിക്കുന്നു. പൊൻകുന്നത്തും മണിമലയിലും പൂഞ്ഞാറിലുമൊക്കെ കുറുക്കൻകൂട്ടം നാട്ടുകാരെ ആക്രമിച്ച സംഭവമുണ്ടായി. ചിറക്കടവിൽ ചായക്കടയ്ക്കു പിന്നിലെത്തി കുറുക്കൻ ചോറും കറികളും തിന്നതും കൗതുകം. ഇതിനൊപ്പം കോരുത്തോട്ടിലും വെച്ചൂച്ചിറയിലുമൊക്കെ മരപ്പട്ടിയും പാക്കാനും നരിയും നാട്ടിൻപുറങ്ങളിൽ വാസമാക്കിയിരിക്കുന്നു. പന്പാവാലി, മടുക്ക, മതന്പ പ്രദേശങ്ങളിൽ മ്ലാവും കേഴയും മലയണ്ണാനും കുരങ്ങും വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വനയോരമേഖലയിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായിരിക്കുന്നു. പെരുവന്താനം, നിർമലഗിരി, മടുക്ക, കോരുത്തോട്, മൂലക്കയം എന്നിവിടങ്ങളിൽ പുലർച്ചെ ടാപ്പിംഗ് തൊഴിലാളികൾക്ക് കാട്ടുപന്നിക്കൂട്ടം ഭീഷണിയാണ്. കാടിന്റെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റമാകാം ഇവയൊക്കെ നാടിറങ്ങി വാസമാക്കാൻ കാരണമെന്നാണ് പരിസ്ഥിതി നിരീക്ഷകരുടെ പക്ഷം. കാട്ടിൽ തീറ്റയില്ലാതെ വന്നതോ എണ്ണം പെരുകിയതോ ആകാം കാരണമെന്നു വനപാലകർ നിരീക്ഷിക്കുന്നു. എന്നാൽ റബർത്തോട്ടങ്ങൾ ടാപ്പിംഗ് നിലച്ചു കുട്ടിവനങ്ങളായതോടെ കുറുക്കനും നരിയുമൊക്കെ തോട്ടങ്ങളിലെ പാറയിടുക്കളിലും വള്ളിപ്പടർപ്പുകളിലും പാർപ്പുറപ്പിച്ചതാകാം എന്നാണ് മറ്റിടങ്ങളിലെ…
Read Moreകാവിമുണ്ടും വെള്ളപൂക്കളുള്ള ഷർട്ടും… ആരാണ് അയാള്‍ ? പെൺകുട്ടിയെ കബളിപ്പിച്ച് സ്വർണമാല തട്ടിയെടുത്ത് അപരിചിതൻ മുങ്ങി; പ്രയോഗിച്ച തന്ത്രം കേട്ട് ആരം ഞെട്ടരുത്….
വൈക്കം: അമ്മയ്ക്കൊപ്പം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ പതിനഞ്ചുകാരിയെ കബളിപ്പിച്ചു മൂന്നേകാൽ പവന്റെ സ്വർണാഭരണം കൈക്കലാക്കി മധ്യവയസ്കൻ കടന്നു. വൈക്കം ഉദയനാപുരം ഇരുന്പുഴിക്കര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ മാലയാണ് അപഹരിക്കപ്പെട്ടത്. ഇന്നലെ രാവിലെ വൈക്കം മിനി സിവിൽ സ്റ്റേഷനു സമീപം അപേക്ഷകൾ എഴുതി നൽകുന്ന സ്ത്രീയുടെ സമീപം ഇരുന്പുഴിക്കര സ്വദേശിനിയും മകളും മകൾക്ക് പഠനസഹായം ലഭിക്കുന്നതിനായി അപേക്ഷ എഴുതിക്കാനെത്തി. അപേക്ഷ എഴുതി നൽകുന്ന സ്ത്രീയോടു വിവരം പറയുന്നതു സമീപത്ത് കേട്ടു നിന്നിരുന്ന കാവിമുണ്ടും വെള്ളപൂക്കളുള്ള ഷർട്ടും ധരിച്ചയാൾ അടുത്തെത്തി തന്റെ മകൾക്കും എംഎൽഎയ്ക്ക് അപേക്ഷ നൽകി സഹായം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു. അപേക്ഷയുമായി വൈക്കം കോടതിക്കു സമീപത്തെ എംഎൽഎ ഓഫീസിലേക്ക് അമ്മയും മകളും നടന്നപ്പോൾ ഇയാളും കൂടെക്കൂടി. എംഎൽഎയെ കാണുന്പോൾ മാലയൊക്കെ ഇട്ടുചെന്നാൽ സഹായം ലഭിക്കില്ലെന്നും മാറ്റി വയ്ക്കാനും ഇയാൾ ആവശ്യപ്പെട്ടു. ഇതു കേട്ട അമ്മ പറഞ്ഞതിൽ കാര്യമുണ്ടെന്നു കരുതി മാല…
Read Moreകുമരകത്തിന്റെ പേരിന് നാണക്കേടായി ഇന്നലെ ഉണ്ടായത് രണ്ട് പോസ്കോ കേസുകൾ; അറുപത്തിയാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
കുമരകം: കുമരകത്ത് ഇന്നലെ മാത്രം രണ്ടു പോക്സോ കേസുകളിലായി അറസ്റ്റിലായത് മൂന്നു പേർ. രണ്ടു യുവാക്കളും 66കാരനുമാണ് പോക്സോ കേസിൽ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് വേളൂർ വാഴവേലിൽ അക്ഷയി(22)നെയും സഹായി കുമരകം സ്വദേശി അമലിനെ(23)യും പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധുവീട്ടിൽ വച്ചാണു പീഡനം നടന്നതെന്ന് ബന്ധുക്കൾ കുട്ടിയുടെ മാതാവിന്റെ നാടായ രാമങ്കരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവം പെണ്‍കുട്ടി പ്രതിയുടെ മാതാവിനോടു പറഞ്ഞെങ്കിലും ഇവർ കാര്യമാക്കിയില്ല. പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ എത്തിക്കുകയും സഹായിക്കുകയും ചെയ്തതാണ് അമലിനെതിരെയുള്ള കുറ്റം. റോഡിലുടെ നടന്നു പോയ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതിനാണ് കുമരകം ജെട്ടി ഭാഗത്ത് നികർത്തിൽ രാജ് മോഹൻ (66) പിടിയിലായത്. കുമരകത്ത് സ്വകാര്യ സെക്യുരിറ്റിയായി ജോലി ചെയ്യുകയാണ് രാജ് മോഹൻ. ഇന്നലെ രാവിലെ ജെട്ടി റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ കടന്നു…
Read Moreആ ഭീഷണിക്കത്തിനു പിന്നിൽ ടി.പി വധക്കേസ് പ്രതികളാണെന്നതിന്റെ സൂചനയില്ല; എങ്കിൽപ്പിന്നെ ആര് ?
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കു വധഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കണ്ണൂർ, കോഴിക്കോട് ജയിലുകളിൽ പോലീസ് അന്വേഷണം നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും കാര്യമായ പുരോഗതിയില്ല. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതു കോഴിക്കോട് നഗരപരിധിയ്ക്കു പുറത്തു നിന്നാണെന്ന നിഗമനത്തിലാണ് പോലീസ്. കോഴിക്കോട് നഗരപരിധിയിലെ പോസ്റ്റ് ഓഫീസുകളിലെ സീലുകളിൽ കാലിക്കറ്റ് എന്നും നഗര പരിധിയ്ക്കു പുറത്ത് കോഴിക്കോട് എന്നുമാണ് സീലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനു ലഭിച്ച കത്തിൽ കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് നഗരപരിധിയ്ക്കു പുറത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന നിഗമനത്തിൽ എത്താൻ കാരണം. പോലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ ടി.പി. കേസിൽ ആർക്കും കത്തുമായി ബന്ധമുള്ളതായിട്ടുള്ള സൂചനകൾ ലഭിച്ചിട്ടില്ല. കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടാകാത്തതു സംബന്ധിച്ചു പരാതി ഉയർന്നിരുന്നു. ഓരോ വാക്കിലും അസഭ്യവും തെറിയും കലർത്തിയുള്ള…
Read Moreമാവേലിക്കര മോഡൽ പൊൻകുന്നത്തും; മദ്യലഹരിയിൽ ചികിത്സയ്ക്കെത്തിയ യുവാവ് ഡോക്ടറുടെ മുഖത്തടിച്ചു; പോലീസിന് തണുപ്പൻ നയം
കോട്ടയം: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്്ടറെ മർദിച്ചു. പൊൻകുന്നം ശാന്തിനികേതൻ ആശുപത്രിയിൽ കഴിഞ്ഞ 26നായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അബു സേവ്യറിനാണ് മർദനമേറ്റത്.മദ്യലഹരിയിൽ അപകടത്തിൽ പരിക്കേറ്റ് എത്തിയ അരുണ്‍ രാജ് എന്ന യുവാവാണ് മർദിച്ചത്. അപകടത്തിൽപ്പെട്ടതിന്റെ വിവരങ്ങൾ ഡോക്ടർ ചോദിച്ചറിയുന്നതിനിടയിലാണ് ഇയാൾ അകാരണമായി മർദിച്ചതെന്ന് ഐഎംഎ പൊൻകുന്നം സ്റ്റേഷനിൽ നല്കിയ പരാതിയിൽ പറയുന്നു. പരാതി നല്കിയ ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയാറായില്ലെങ്കിലും ഐഎംഎയുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചതോടെ അരുൺരാജ് ഒളിവിൽ പോയി. തുടർന്നു കോടതിയെ സമീപിച്ചു മൂൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഇയാളുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞില്ല. സംഭവത്തിൽ പ്രതിഷേധിച്ചു ശാന്തിനികേതൻ ആശുപത്രിയിൽ ഡോക്ടർമാർ നാളെ…
Read Moreവീട് നിറയെ കഞ്ചാവും വാറ്റു ചാരായവും നിരോധിത പുകയില ഉത്പന്നങ്ങളും; എന്നിട്ടും വീട്ടുകാർ മാത്രം അറിഞ്ഞില്ല
തലയോലപ്പറന്പ്: വീടിനുള്ളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത് ഒന്നരലക്ഷം രൂപയുടെ കഞ്ചാവും 35 ലീറ്റർ വാറ്റുചാരായവും നിരോധിത പുകയില ഉല്പന്നങ്ങളും. ഒളിവിൽ പോയ പ്രതി ഉടൻ പിടിയിലാകും. വൈക്കം വെള്ളൂർ ഇറുന്പയം കല്ലുവേലിൽ അനിലിന്റെ വീട്ടിൽനിന്നാണു വൈക്കം എക്സൈസ് കഞ്ചാവും ചാരായവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് എത്തിയത്. വീടിനുള്ളിൽ ചാക്കിൽകെട്ടി 35 പായ്ക്കറ്റുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വീടിനോട് ചേർന്നുള്ള ഷെഡിലാണ് ചാരായവും നിരോധിത പുകയില ഉല്പന്നങ്ങളും സൂക്ഷിച്ചിരുന്നത്.നാളുകളായി വീട്ടിലുള്ളവർ പോലുമറിയാതെ അനിൽ കഞ്ചാവ് വില്പന നടത്തി വരികയായിരുന്നെന്നാണ് എക്സൈസിന്റെ നിഗമനം. പ്രതിയുടെ ഒളിവിടത്തെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. മജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.…
Read Moreജോലിയില്ലാതെ ഒൻപത് മാസം വീട്ടിലിരുന്ന് വിഷമിച്ചപ്പോൾ ഒരു യാത്ര പോകാമെന്ന് ഗോകുൽ തീരുമാനിച്ചു! ഇന്ധനവില താങ്ങാനാവില്ല; ഗോകുൽ ചവുട്ടിതള്ളിയത് 8000 കിലോമീറ്റർ
തൊടുപുഴ: ജോലിയില്ലാതെ ഒൻപത് മാസം വീട്ടിലിരുന്ന് വിഷമിച്ചപ്പോൾ ഒരു യാത്ര പോകാമെന്ന് ഗോകുൽ തീരുമാനിച്ചു. യാത്ര തീരുമാനിച്ചെങ്കിലും വാഹനത്തിൽ പോകാമെന്ന് വച്ചാൽ ഇന്ധനവില താങ്ങാനാവില്ല. ഒടുവിൽ ഒരു പഴയ സൈക്കിളിൽ യാത്രക്കിറങ്ങുകയായിരുന്നു പടിഞ്ഞാറേ കോടിക്കുളം ചെത്തിക്കോട് വീട്ടിൽ ഗോകുൽ. പഴയ ഹെർക്കുലീസ് സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്റർ. രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് മറക്കാനാവാത്ത യാത്ര ഭൂമിയിലെ സ്വർഗമായ കാശ്മീരിലെത്തിയത്. സ്വകാര്യ കന്പിനിയിൽ പ്രോജക്ട് എൻജിനീയറായി മികച്ച ശന്പളത്തോടെ ജോലി ചെയ്യുകയായിരുന്നു ഗോകുൽ. ഇതിനിടെ അൽപ്പംകൂടി മെച്ചപ്പെട്ട ശന്പളം ലഭിക്കുന്ന മറ്റൊരു കന്പനിയിലേക്ക് മാറിയത്. പക്ഷേ, കോവിഡെത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. ലോക്ഡൗണിൽ ജോലിയും നഷ്ടപ്പെട്ടു. വീട്ടിലിരുന്ന് മനസ് മുരടിക്കുന്ന അവസ്ഥയായപ്പോഴാണ് ഒരു യാത്ര പോകാൻ തീരുമാനിച്ചത്. ബൈക്കിൽ പോയാൽ ചിലവ് കൂടുമെന്നതിനാലാണ് സൈക്കിളിൽ യാത്ര പോകാമെന്ന് തീരുമാനിക്കുന്നത്. പഴയ സൈക്കിൾ 800 രൂപയ്ക്ക് വാങ്ങി. അത്യാവശ്യം…
Read Moreപത്തനംതിട്ടയുടെ ഭരണസാരഥ്യത്തിൽ വീണ്ടും വനിതാ തിളക്കം! അടുത്ത കളക്ടറായി ഡോ.ദിവ്യ എസ്. അയ്യർ നിയമിതയായി
പത്തനംതിട്ട: ജില്ലയുടെ അടുത്ത കളക്ടറായി ഡോ.ദിവ്യ എസ്. അയ്യർ നിയമിതയായി. 1982 നവംബർ ഒന്നിനു നിലവിൽ വന്ന പത്തനംതിട്ട ജില്ലയുടെ 36-ാമത്തെ കളക്ടറായാണ് ദിവ്യ എസ്. അയ്യർ ചുമതലയേറ്റെടുക്കേണ്ടത്. നിലവിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ ചുമതലയിലാണ് ഡോ. ദിവ്യ. ജില്ലയുടെ ചുമതലയുള്ള വനിതയായ ആരോഗ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കേണ്ട വനിതാ കളക്ടർ എംബിബിഎസുകാരിയാണെന്നുള്ളതും കോവിഡ്കാല പ്രതിരോധ പ്രവർത്തനങ്ങളിൽ നേട്ടമാകും. കോഴിക്കോട്ടേക്ക് സ്ഥലംമാറുന്ന നിലവിലെ ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും മെഡിക്കൽ ബിരുദധാരിയാണ്. എംബിബിഎസിൽ ഉന്നതവിജയം നേടിയ ശേഷമാണ് ദിവ്യ എസ്. അയ്യർ സിവിൽ സർവീസിലേക്കു തിരിയുന്നത്. മുൻ എംഎൽഎ കെ.എസ്. ശബരിനാഥിന്റെ ഭാര്യയായ ദിവ്യ കോട്ടയം അസിസ്റ്റന്റ് കളക്ടറായി പ്രവർത്തിച്ചിരുന്നു. ജില്ലയിൽ നിയമിതയാകുന്ന ആറാമത്തെ വനിതാ കളക്ടറുമാണ് ദിവ്യ. 1986 ഒക്ടോബർ 16 മുതൽ 1987 ജൂലൈ 20വരെ…
Read More