കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ അസ്വാരസ്യം! ചെയർമാനെ കണ്ടതിനെക്കുറിച്ച്  ജോണി നെല്ലൂർ രാഷ്ട്ര ദീപികയോടു പറഞ്ഞതിങ്ങനെ…

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൽ പാർട്ടി ഭാരവാഹികളുടെ പേരിൽ അഭിപ്രായ വ്യത്യാസം രൂക്ഷം. ഉടൻ സംസ്ഥാന നേതൃയോഗം വിളിച്ചു കൂട്ടാൻ ചെയർമാൻ പി.ജെ.ജോസഫ്. നേതാക്കളായ ജോണി നെല്ലൂർ, കെ.ഫ്രാൻസീസ് ജോർജ്. തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവർ ഇന്നലെ തൊടുപുഴയിലെ പി.ജെ. ജോസഫിന്‍റെ വസതിയിലെത്തി ചർച്ച നടത്തി. പാർട്ടിയിലെ ചില നേതാക്കൾ പാർട്ടിയിൽ അപ്രമാദിത്വം നടത്തുകയാണെന്നും ചെയർമാനെ ഹൈജാക്ക് ചെയ്ത് പല തീരുമാനങ്ങളുമെടുക്കുകയാണെന്നും നേതാക്കൾ പി.ജെ. ജോസഫിനെ അറിയിച്ചു. യാതൊരു കണക്കും നിയന്ത്രണവുമില്ലാതെ പാർട്ടി ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനെതിരെയും നേതാക്കൾ പരാതിപ്പെട്ടു. രണ്ടു കാര്യങ്ങൾക്കും ഉടൻ പരിഹാരമുണ്ടാകുമെന്നും ഉടൻ നേതൃയോഗം വിളിച്ചു കൂട്ടി പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും പി.ജെ.ജോസഫ് നേതാക്കളെ അറിയിച്ചു. പാർട്ടിയിൽ പിളർപ്പില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഏതു പാർട്ടിയിലുമുണ്ടാകുമെന്നും ഇക്കാര്യങ്ങൾ ചെയർമാനുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ജോണി നെല്ലൂർ രാഷ്ട്ര ദീപികയോടു പറഞ്ഞു. പാർട്ടിയിലെ…

Read More

നിയന്ത്രണങ്ങളും പരിശോധനയും കുറഞ്ഞു! നഗരത്തിൽ ഉത്രാടപാച്ചിൽ പോലെ തിരക്കും ഗതാഗതക്കുരുക്കും

കോട്ടയം: ടിപിആർ അനുസരിച്ച് ഇളവുകൾ അനുവദിച്ചതോടെ നഗരത്തിൽ ഉത്രാടപാച്ചിൽ പോലെ തിരക്കും ഗതാഗതക്കുരുക്കും. ആളുകൾ കൂട്ടം കൂടുന്നതോടെ പലയിടത്തും സാമൂഹിക അകലം കാറ്റിൽ പറന്നു. മാസ്ക് ധരിക്കാതെയും കൈകൾ സാനിറ്റൈറസ് ചെയ്യാതെയും കോവിഡ് മാനദണ്ഡങ്ങൾ പരക്കെ ലംഘിക്കപ്പെടുകയാണ്. സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും പോലീസിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയും നിലച്ചു. തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് നഗരത്തിൽ ഉത്രാട ദിവസത്തെ പാച്ചിൽ പോലെ തിരക്ക് അനുഭവപ്പെടുന്നത്. വാരാദ്യ ലോക്ഡൗൺ കഴിഞ്ഞുവരുന്ന ദിനമായതിനാലാണ് തിങ്കളാഴ്ച തിരക്ക്. ശനിയും ഞായറും സന്പൂർണ ലോക്ഡൗണായതിനാൽ വെള്ളിയാഴ്ചയും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്. തിങ്കളും വെള്ളിയും കഴിഞ്ഞാൽ ബുധനാഴ്ച ദിവസമാണ് തിരക്കേറെ. ഇന്നലെ നഗരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ വലിയ തിരക്കും ആൾക്കൂട്ടവുമായിരുന്നു. സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് കൂടുതലും. വ്യാപാരസ്ഥാപനങ്ങളിൽ സാധന സാമഗ്രികൾ വാങ്ങാനെത്തുന്നവരാണ് കൂടുതൽ ആളുകളും. കെകെ റോഡിൽ കഞ്ഞിക്കുഴി, മണർകാട്, സെൻട്രൽ ജംഗ്ഷൻ, എംസി റോഡിൽ…

Read More

കനത്തിൽ കിട്ടിക്കാണും? നോക്കു കുത്തികളായി അധികൃതർ മാറുന്പോൾ ജനത്തിന് സംശയം…

കുമരകം: റോഡ് കയ്യേറ്റം കണ്‍മുന്നിൽ നടന്നിട്ടും നിഷ്ക്രിയരായി അധികൃതർ. കോട്ടയം – കുമരകം റോഡിൽ ചെങ്ങളം ഭാഗത്താണ് റോഡ് കയ്യേറ്റം തകൃതിയായി നടക്കുന്നത്. കോട്ടയം – കുമരകം റോഡിന് വീതി ഇല്ല എന്ന പരാതി വർഷങ്ങളായി നിലനിൽക്കേയാണ് റോഡ് കയ്യേറ്റം തകൃതിയായി നടക്കുന്നത്. ഇല്ലിക്കൽ, അയ്യമാന്ത്ര, മൂന്നുമൂല തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് കയ്യേറി നിർമാണം നടത്തിയിട്ടും ബന്ധപ്പെട്ടവർ നാളിതുവരെ നടപടികൾ ഒന്നും സ്വീകരിക്കാത്തതാണ് കയ്യേറ്റങ്ങൾ ആവർത്തിക്കാൻ പ്രചോദനമാകുന്നത്. ചെങ്ങളം ഭാഗത്തു റോഡ് കയ്യേറി കെട്ടിടം നിർമിക്കുന്നതായാണ് ഇപ്പോൾ പരാതി ഉയരുന്നത്. വായനശാലക്ക് സമീപമാണ് സ്വകാര്യ വ്യക്തി അനധികൃത കയ്യേറ്റം നടത്തിയത്. പുതിയതായി നിർമിക്കുന്ന വ്യാപാര സമുച്ചയത്തിന്‍റെ പാർക്കിംഗ് ഏരിയ നിർമിക്കുന്നതിന് വേണ്ടിയാണ് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള നിർമാണ പ്രവർത്തനം. ഏറ്റവും തിരക്കേറിയതും രണ്ടു പേരുടെ ജീവൻ അപഹരിച്ചതുമായ റോഡ് അപകടം നടന്ന സ്ഥലത്താണ് നിർമാണം. സമീപത്തുള്ള…

Read More

ഇടുങ്ങിയ നടയും വരാന്തയും സ്ഥല പരിമിതിയും! ‘ഒരു സബ് ട്രഷറിയും കുറേ പൊല്ലാപ്പുകളും’

മുണ്ടക്കയം: കൂട്ടിക്കൽ റോഡിലെ വാടക കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. പെൻഷൻ വാങ്ങാൻ എത്തിയ റിട്ട. അധ്യാപിക വട്ടക്കാവ് പേഴത്താനിക്കല്ലുറുന്പിൽ നാരായണി (84) നടയിൽ നിന്നു വീണു വലതു കൈ ഒടിയുകയും കാലിനു പരുക്കേൽക്കുകയും ചെയ്തതോടെയാണ് വീണ്ടും ആവശ്യം ശക്തമാകുന്നത്. രണ്ടാം നിലയിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കെട്ടിടം അപകട സാധ്യത വർധിപ്പിക്കുന്നതായി പരാതി നിലനിന്നിരുന്നു. സബ് ട്രഷറി മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടും നടപടികൾ വൈകുന്നതായി ആക്ഷേപമുണ്ട്. 2012ലാണ് പാർഥസാരഥി ക്ഷേത്രത്തിന് സമീപം ദേവസ്വം ബോർഡിന്‍റെ വാടക കെട്ടിടത്തിൽനിന്നും കൂട്ടിക്കൽ റോഡിലെ വാടക കെട്ടിടത്തിലേക്ക് സബ് ട്രഷറി മാറ്റിയത്. രണ്ട് ഹാളുകൾ മാത്രമുള്ള കെട്ടിടത്തിൽ 11 ജീവനക്കാരാണുള്ളത്.ഇടുങ്ങിയ നടയും വരാന്തയും സ്ഥല പരിമിതിയും ഇവിടെത്തുന്ന ഇടപാടുകരെ ബുദ്ധിമുട്ടിക്കുന്നു. ബസ് സ്റ്റാൻഡിൽനിന്നും അരക്കിലോമീറ്റർ സഞ്ചരിച്ച് സബ് ട്രഷറിയിൽ…

Read More

‘നാരായണൻ’മാർ ഇനിയുമുണ്ടോ ‍? ഇയാള്‍ മുമ്പും സമാന കേസിൽ പ്രതിയെന്ന ആരോപണം ആശുപത്രി അധികൃതരെ വെട്ടിലാക്കുന്നു

ഗാന്ധിനഗർ: ചികിത്സ തേടിയെത്തിയ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി മുന്പും സമാന കേസിൽ പ്രതിയെന്ന ആരോപണം ആശുപത്രി അധികൃതരെ വെട്ടിലാക്കുന്നു. വൈക്കം ഉദയനാപുരം ഇത്തിപ്പുഴ താഴത്തുതറ നാരായണനെ (53) ആണ് സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. നഴ്സിംഗ് അസിസ്റ്റന്‍റായ ഇയാളെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു വർഷം മുന്പാണ് മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരേ പരാതി ഉയർന്നത്. അന്ന് ബാഹ്യ ഇടപെടൽ നടന്നെന്നും പ്രമുഖർ ഇയാൾക്കു വേണ്ടി രംഗത്തു വന്നതോടെ വഴിവിട്ട രീതിയിൽ സഹായിച്ച് കേസ് ഒതുക്കി തീർക്കുക ആയിരുന്നെന്നും ആരോപണം ഉയരുന്നു. മുന്പ് ഇതേ ആശുപത്രിയിൽ പീഡന ശ്രമത്തിൽ പ്രതിയായ നാരായണനെ വീണ്ടും സ്ത്രീകളടക്കം ചികിത്സയ്ക്കെത്തുന്നിടത്തു ജോലിയ്ക്കു നിയമിച്ചതാണ് ആശുപത്രി അധികൃതരെ ഇപ്പോൾ പ്രശ്നത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ 21 നാണ്…

Read More

വൈക്കത്തുനിന്നും കാണാതായ അമ്മയും കുഞ്ഞും കാമുകനോടൊപ്പം! നാടുവിട്ടത് ആലപ്പുഴയിലേക്ക്…

വൈക്കം: ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ആലപ്പുഴയിലേക്കു നാടുവിട്ട നാനാടം പിതൃകുന്നം സ്വദേശിയായ അമ്മയും കുഞ്ഞും ഇന്നു വൈക്കം പോലീസ് സ്റ്റേഷനിൽ ഹാജരാകും. 23കാരിയായ യുവതി രണ്ടു വയസുള്ള കുഞ്ഞുമായി തിങ്കളാഴ്ച രാവിലെ 10.30നാണ് വീടു വിട്ടിറങ്ങിയത്. അക്ഷയ സെന്‍ററിലും നഗരസഭയിലും പോയിവരാമെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ അമ്മയേയും കുഞ്ഞിനേയും കാണാതായതോടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് വൈക്കം പോലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും കുഞ്ഞും ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയുടെ കൂടെയുണ്ടെന്നാണ് വിവരം ലഭിച്ചത്. ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഇയാളുമായി യുവതി അടുപ്പത്തിലാകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ആലപ്പുഴ കൈനകരിയിൽ വിവാഹം കഴിച്ചയച്ച യുവതി ബന്ധുവിന്‍റെ മരണത്തെ തുടർന്നു കഴിഞ്ഞ രണ്ടിനാണ് പിതൃകുന്നത്തെ വീട്ടിലെത്തിയത്. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ യുവതിയുടെ മൊബൈൽ ഫോണ്‍ പ്രവർത്തനരഹിതമായത് പോലിസിനേയും വട്ടംചുറ്റിച്ചു. തുടർന്ന് വിവരം ലഭിച്ച മറ്റൊരു…

Read More

പെരുമാറ്റ ദുഷ്യമുള്ള തൊഴിലാളിയെ പറഞ്ഞുവിട്ടു; രാത്രിയിൽ ഒളിച്ചിരുന്ന് മുതലാളിയുടെ തല അടിച്ചു പൊളിച്ചു; ഇരുപത്തിയൊന്നുകാരൻ പിടിയിൽ

ചങ്ങനാശേരി: മത്സ്യവ്യാപാരിയെ വീടിനുമുന്പിൽ പതിയിരുന്ന് അക്രമിച്ച കേസിൽ യുവാവിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. മാമ്മൂട് വലിയപറന്പിൽ രാഹുൽ സുരേന്ദ്ര(21)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാമ്മൂട് പരിയാരത്തുമലയിൽ അരുണ്‍ രാജപ്പനാ(32)ണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ അഞ്ചിനു പുലർച്ചെ മൂന്നിന് മീൻ വ്യാപാരത്തിനായി വീട്ടിൽനിന്നിറങ്ങുന്പോൾ അരുണിനെ രാഹുലും സംഘവും പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ അഖിൽ ദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റുചെയ്തത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. മീൻ വ്യാപാരിയായ അരുണിന്‍റെ കടയിലെ വിൽപനക്കാരനായിരുന്നു രാഹുൽ. രാഹുലിന്‍റെ പെരുമാറ്റരീതി ശരിയല്ലാത്തതിനാൽ ഇയാളെ കടയിൽനിന്നും അരുണ്‍ പറഞ്ഞുവിട്ടിരുന്നു. ഇതിൽ രാഹുൽ കുപിതനായിരുന്നു. കഴിഞ്ഞ നാലിനു രാത്രി രാഹുലിന്‍റെ വീട്ടിൽ ആരോ അക്രമം നടത്തിയിരുന്നു.അരുണാണ് ഈ അക്രമത്തിനു പിന്നിലെന്നു കരുതിയാണ് രാഹുൽ അരുണിനെ ആക്രമിച്ചതെന്നാണു പോലീസ് പറയുന്നത്.…

Read More

അമ്മയെയും കുഞ്ഞിനെയും കാണാതായതായി ;   ബന്ധുക്കളുടെ പരാതിയിൽ വൈക്കം പോലീസ് അന്വേഷണം തുടങ്ങി

വൈക്കം: അക്ഷയ സെന്‍ററിലും നഗരസഭയിലും പോയി വരാമെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ അമ്മയെയും കുഞ്ഞിനേയും കാണാതായതായി പരാതി.വൈക്കം നാനാടം പിതൃകുന്നം സ്വദേശിയായ 23 കാരിയേയും രണ്ടു വയസുള്ള കുഞ്ഞിനേയുമാണ് ഇന്നലെ രാവിലെ 10.30 ഓടെ കാണാതായത്. ആലപ്പുഴ കൈനകരിയിൽ വിവാഹം കഴിച്ചയച്ച യുവതി ബന്ധുവിന്‍റെ മരണത്തെത്തുടർന്നു കഴിഞ്ഞ രണ്ടിനാണ് പിതൃകുന്നത്തെ വീട്ടിലെത്തിയത്. വൈക്കത്തു പോയിട്ട് തിരിച്ചു വരാൻ വൈകിയതോടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. യുവതിയുടെ മൊബൈൽ ഫോണ്‍ പ്രവർത്തനരഹിതമാണ്. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഫോണുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതോടെ യുവതിയുടേയും കുഞ്ഞിന്‍റെയും തിരോധാനത്തിലെ ദുരൂഹത നീങ്ങുമെന്ന് പോലീസ് പറഞ്ഞു. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി.

Read More

ലഹരിമാഫിയയുടെ സങ്കേതമായി ഏറ്റുമാനൂർ; മാഫിയകളുടെ വിളയാട്ടം ബ്ലേഡ് സംഘങ്ങളുടെ തണലിൽ

കോട്ടയം: ലഹരി മാഫിയായുടെ സങ്കേതമായി ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും. ഏതാനും ദിവസങ്ങൾക്കു മുന്പ് അതിരന്പുഴ പഞ്ചായത്തിലെ കരാർ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസുകാരനെ ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഈ ഗുണ്ടാസംഘത്തെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്നുണ്ടായ സംഘട്ടനത്തിൽ ഗുണ്ടാ തലവനെ പിടികൂടിയെങ്കിലും സംഘത്തിലുള്ളവർ രക്ഷപ്പെട്ടിരുന്നു. ഇവർക്കായി വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നിരവധി ചെറുതും വലുമായ ഗുണ്ടാ ആക്രമണക്കേസുകളാണ് ഏറ്റുമാനൂരിൽ ഉണ്ടായത്. നാളുകൾക്കു മുന്പു വരെ കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു പ്രവർത്തിച്ചു ഗുണ്ടാ ലഹരി മാഫിയാ സംഘം ഇപ്പോൾ ഏറ്റുമാനൂർ, ആർപ്പൂക്കര അതിരന്പുഴ കേന്ദ്രീകരച്ചാണ് പ്രവർത്തിക്കുന്നതെന്നും പോലീസ് പറയുന്നു. ഏറ്റുമാനൂരിനു സമീപത്തുള്ള ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചു മാഫിയ സംഘങ്ങൾ കഞ്ചാവും ലഹരിമരുന്നുകൾ ശേഖരിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചില ബ്ലേഡ് മാഫിയ സംഘങ്ങളുടെ…

Read More

കോട്ടയം നഗരത്തിൽ തെരുവ്നായ ശല്യം രൂക്ഷം; നടപടി വേണമെന്ന ആവശ്യവുമായി വ്യാപാരികൾ

കോട്ടയം: നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം. നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. കാൽനടയാത്രക്കാരേയും ഇരു ചക്രവാഹനയാത്രക്കാരെയും ആക്രമിക്കുന്നതും പതിവായി. ഇന്നലെ തിരുനക്കര ബസ്റ്റാൻഡ് പരിസരത്തു കൂടി യാത്ര ചെയ്തിരുന്ന കർഷക കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ എബി ഐപ്പിന് തെരുവുനായയുടെ കടിയേറ്റു. എബി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നഗരത്തിലെ സ്ഥിരം സഞ്ചാരിയായ എബി ഇന്നലെ ഉച്ചയ്ക്ക് തിരുനരക്കയിലൂടെ നടന്ന പോകവേ നായ ഓടിവന്ന് കടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാരിയേയും നായ അക്രമിച്ചു. ടിബി റോഡിലൂടെ നടന്നു പോകുകയായിരുന്നു ലോട്ടറി തൊഴിലാളിക്കു നേരേയും നായയുടെ അക്രമണമുണ്ടായി. തെക്കുംഗോപുരം, സിവിൽ സ്റ്റേഷൻ പരിസരങ്ങളിൽ രാത്രികാലങ്ങൾ നായ്ക്കൾ കൂട്ടത്തോടെ തന്പടിക്കുകയാണ്. രാത്രി ഇതുവഴിയെത്തുന്ന ഇരുചക്ര വാഹനയാത്രക്കാർക്കു നേരേയാണ് നായകളുടെ അക്രമണം. പുലർച്ചെ നടക്കാനിറങ്ങുന്നവരെയും നായകൾ വെറുതെ വിടുന്നുല്ലി. തിരുനക്കര,…

Read More