കണമല: കണമലയിലെ കർഷകരെ വലച്ചു മലയണ്ണാൻമാരും കുരങ്ങുകളും. വിളകൾ പാകമാകും മുന്‍പേ മലയണ്ണാൻ കൂട്ടത്തോടെയെത്തി ശാപ്പിടും. കരിക്ക് കഴിക്കാൻ തെങ്ങുകളിലാണു മലയണ്ണാൻ കൂട്ടത്തോടെ എത്തുന്നത്. വനമേഖലയോട് ചേർന്നുള്ള പുരയിടങ്ങളിലെ മിക്ക തെങ്ങുകളിലും തേങ്ങ ഇല്ലാതാക്കിക്കഴിഞ്ഞു. മൂർച്ചയേറിയ പല്ലുകൾ കൊണ്ട് കരിക്കിൽ ദ്വാരമുണ്ടാക്കി ഇളനീര് കുടിക്കും. ഒട്ടേറെ തെങ്ങിൻകുലകളാണു പല തെങ്ങുകളിലും കരിക്ക് ആകുന്പോൾ തന്നെ ഉണങ്ങി പൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. കൊക്കോ കൃഷി ചെയ്തവർക്കൊന്നും വിള കിട്ടുന്നില്ല. കൊക്കോ വിളയുന്നതിനു മുന്നേ അകത്താക്കും. വാഴ, കാച്ചിൽ എന്നിവയും മലയണ്ണാന്മാർ നശിപ്പിക്കുന്നുണ്ട്. കാണാൻ വന്യമായ സൗന്ദര്യമുണ്ട് മലയണ്ണാൻമാർക്ക്. കൈയിലിരിപ്പ് കർഷക ദ്രോഹമാണെന്ന് നാട്ടുകാർ പറയുന്നു. മരങ്ങളുടെ ഏറ്റവും ഉയരത്തിലാണ് ഇവ കൂടുവച്ചിരിക്കുന്നത്. പല മരങ്ങളിലായി മൂന്നും നാലും കൂടുകൾവച്ചു താമസിച്ച് കൃഷി നശിപ്പിക്കുന്ന പ്രകൃതമാണ് മലയണ്ണാൻമാരുടേത്. ഈ മേഖലയിൽ മലയണ്ണാന്മാർ നൂറിലധികമുണ്ടന്നു കർഷകർ പറയുന്നു. മറ്റൊരു പ്രധാന ശല്യക്കാരനാണു കുരങ്ങ്. തേങ്ങ…
Read MoreCategory: Kottayam
കടം വീട്ടും മുമ്പ്..! ദിവസവേതനക്കാരുടെ ജീവിതം വഴിമുട്ടി; ഒന്നുമില്ലാതെ ചെറുകിടക്കാര്‍; ഉടമകളും ദുരിതത്തില്‍
കടുത്തുരുത്തി: അടച്ചിടലിനെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജീവിതം വഴിമുട്ടി. ദിവസവേതനത്തിന് ജോലി ചെയ്തു ജീവിക്കുന്ന ഇവരില്‍ പലരും എന്തു ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലാണ്. കച്ചവടസ്ഥാപനങ്ങളിലും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലുമായി നൂറുകണക്കിന് ജീവനക്കാരാണ് വരുമാനം നിലച്ചു ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ളത്. കടം വീട്ടും മുമ്പ് കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണില്‍ ജോലി ഇല്ലാതെ വരുമാനം നിലച്ചതിനെ തുടര്‍ന്ന് കുടുംബത്തിന്റെ നിത്യച്ചെലവിന് വാങ്ങിയ കടം വീട്ടി തീര്‍ക്കുന്നതിന് മുമ്പാണ് അടുത്ത അടച്ചിടല്‍ എത്തിയത്. അതോടെ മുന്നോട്ട് ഒരു അടി പോലും നീങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് മിക്കയാളുകളും. തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വിലക്ക് നേരിടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഒട്ടനവധിയാണ്. ഒന്നുമില്ലാതെ ചെറുകിടക്കാര്‍ വന്‍കിട സ്ഥാപനങ്ങള്‍ താത്കാലിക ആശ്വാസമായി ചെറിയ തുകകള്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ചെറുകിട മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അതുമില്ല. വീടിന്റെയും വാഹനത്തിന്റെയും മാസത്തവണകള്‍ അടയ്ക്കാനും ജീവിതച്ചെലവിനും ഇത്തരം ജോലിയില്‍നിന്നുള്ള വരുമാനമാണ്…
Read Moreഡ്രൈഡേയിലും സമ്പൂര്‍ണ ലോക്ഡൗണായ ശനി, ഞായർ ദിവസങ്ങളിലും വ്യാജ മദ്യത്തിനു വലിയ ഡിമാൻഡ്! വ്യാജമദ്യ നിർമാണം തുടരുന്നു…
പാന്പാടി: ഡ്രൈഡേയിലും സന്പൂർണ ലോക്ഡൗണായ ശനി, ഞായർ ദിവസങ്ങളിലും വ്യാജ മദ്യത്തിനു വലിയ ഡിമാൻഡ്. ലോക്്ഡൗണിൽ വിദേശമദ്യ ഷോപ്പുകളും ബാറുകളും അടഞ്ഞു കിടന്നപ്പോൾ വലിയ തോതിൽ വ്യാജമദ്യ നിർമാണം നടന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇളവുകൾ വന്നതോടെയാണ് ശനി, ഞായർ ദിവസങ്ങൾ ഒഴികെ വിദേശമദ്യ ഷോപ്പുകൾ തുറക്കാൻ അനുമതിയായത്. എന്നാൽ ഈ ദിവസങ്ങളിലേക്കുള്ള വ്യാജ മദ്യ നിർമാണത്തിലാണ് ചിലർ. വിൽപനയ്ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന 10 ലിറ്റർ മദ്യമാണ് എക്സൈസ് കഴിഞ്ഞ ദിവസം പാന്പാടി പരിസരത്തു നിന്നും പിടികൂടിയത്. വീട് പരിസരം കേന്ദ്രീകരിച്ചു മദ്യവിൽപന നടത്തിവന്നിരുന്ന അരീപ്പറന്പ് ഒറവയ്ക്കൽ വടക്കൻമണ്ണൂർ രാജൻ മാണിയെ(56) തുടർന്നു പിടികൂടി. അരീപ്പറന്പ്, ഒറവയ്ക്കൽ എന്നിവിടങ്ങളിൽ മദ്യവിൽപന നടക്കുന്നതായി എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. റെയ്ഡിൽ പാന്പാടി എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷ്, പ്രിവന്റീവ്…
Read Moreഎസി ഉപയോഗിക്കുന്ന അവസരത്തിൽ വായുവിൽ കൂടി കോവിഡ് പകരുന്ന സാഹചര്യം ഇല്ലാതാക്കും! വിപ്ലവകരമായ കണ്ടുപിടിത്തവുമായി എൻജിനിയർമാർ
ജിബിൻ കുര്യൻ കോട്ടയം: പൊതു ഇടങ്ങളിൽ എയർകണ്ടീഷൻ ഉപയോഗിക്കുന്ന അവസരത്തിൽ വായുവിൽ കൂടി കോവിഡ് പകരുന്ന സാഹചര്യം ഇല്ലാതാക്കാൻ വിപ്ലകരമായ കണ്ടുപിടുത്തവുമായി കോട്ടയം സ്വവദേശികളായ രണ്ട് എൻജിനീയർമാർ. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ കേരള സംസ്ഥാന ഇലക്ട്രിക്കൽ ഡിവിഷന്റെ എക്സിക്യൂട്ടീവ് അംഗമായ കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കൽ ഷാജി ജേക്കബും പാലാ മുത്തോലി കളത്തിപ്പുല്ലാട്ട് ടോണി ജോസഫുമാണ് പ്യൂറോസോൾ യുവിസി ഡിസിൻഫെക്ഷൻ സിസ്റ്റം എന്ന നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിഎസ്ഐആറും സിഎസ്ഐഒയും കോവിഡ് പ്രതിരോധ മാർഗമെന്ന നിലയിൽ ഇവരുടെ കണ്ടുപിടുത്തത്തിന് അംഗീകാരം നൽകി. ഈരാറ്റുപേട്ടയിലെ സ്വകാര്യ ടൂറിസ്റ്റ് എസി ബസിൽ അടുത്ത ദിവസം പ്യൂറോ സോൾ ലോഞ്ച് ചെയ്യപ്പെടും. തിയറ്ററുകൾ, മാളുകൾ, ജ്വല്ലറി, ടെക്സ്റ്റൈയിൽ, ഓഡിറ്റോറിയങ്ങൾ, എസി ബസുകൾ തുടങ്ങിയ സ്ഥലങ്ങളിലെ സെൻട്രലൈസ്ഡ് എസിയിലാണ്് ഇതു സ്ഥാപിക്കുന്നത്. ശാസ്ത്ര…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ നോ പാർക്കിംഗ് ബോർഡ് ചിലർക്കുമാത്രം ബാധകമോ?
ആർപ്പൂക്കര: നിയമം ചിലർക്കു മാത്രമാത്രം ബാധകമെന്നാന്ന് ചിലരുടെയെങ്കിലും ധാരണ! മനപൂർവമുള്ള നിയമ ലംഘനങ്ങൾ നമ്മുടെ കണ്മുൻപിൽ പലപ്പോഴും കാണാം. വാഹനങ്ങൾ എവിടെയൊക്കെ പാർക് ചെയ്യാമെന്നും ചെയ്യരുതെന്നുമുള്ള നിയമങ്ങൾ സാധാരണ ജനങ്ങളുടെ സ്വൈര ജീവിതത്തിനും വാഹന ഗതാഗതത്തിനും തടസമാകാതിരിക്കാനുള്ളതാണ്. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിനു മുന്‍പിലുള്ള പ്രധാന പാതയിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതു കണ്ടാൽ നിയമലംഘനത്തിനു മാത്രമുള്ളതാണെന്നു തോന്നും. ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നത് തന്നെ ’നോ പാർക്കിംഗ്’ എന്ന് ഗതാഗത വകുപ്പ് സ്ഥാപിച്ചിട്ടുള്ള ബോർഡിനു താഴെയാണ്. ഏതു സമയത്തും വളരെ തിരക്കേറിയ റോഡാണിത്. മോർച്ചറി ഗെയിറ്റിനു മുന്‍പിലുള്ള റോഡിലാണ് ഇങ്ങനെ വാഹനങ്ങൾ അനധികൃതമായി പാർക് ചെയ്തു ഗതാഗത തടസം സൃഷ്ടിക്കുന്നത്. നിരവധി അപകടങ്ങൾക്ക് ഇടമായ ഭാഗത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് പൂർണമായും ഒഴിവാക്കണമെന്നും ഗതാഗത നിയമലംഘനം നടന്നുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Moreകോട്ടയം നഗരസഭയെ പിടിച്ചുകുലുക്കി ഒരു സ്കൂട്ടർ! സ്കൂട്ടറിന്റെ പിന്നാമ്പുറക്കഥയിങ്ങനെ…
കോട്ടയം: ഒരു സ്കൂട്ടർ നഗരസഭ കേന്ദ്രത്തിനു മുന്നിലെത്തിയാൽ വിവാദമുണ്ടാകുമോ? എന്നാൽ കോട്ടയം നഗരസഭയുടെ മുന്നിലെത്തിയ ഒരു സ്കൂട്ടർ ഇപ്പോൾ ഭരണ സംവിധാനത്തെ തന്നെ പിടിച്ചുകുലുക്കിയിരിക്കുന്നു. നഗരസഭയുടെ ഒരുകോടി രൂപ പുതിയ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്റെ പേരിൽ ബാങ്കിന്റെ പാരിതോഷികം സ്കൂട്ടർ രൂപത്തിൽ നഗരസഭയുടെ മുറ്റത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. കോട്ടയം നഗരസഭയുടെ ഒരുകോടി രൂപ ന്യൂജെനറേഷൻ ബാങ്കിൽ നിക്ഷേപിച്ചതിനു പിന്നിൽ ഭരണ സമിതിയംഗങ്ങൾ കൈക്കൂലി വാങ്ങിയെന്നാരോപിച്ചു പ്രതിപക്ഷാംഗങ്ങളും രംഗത്തുവന്നു. ഇത് സംബന്ധിച്ചു തങ്ങൾക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് ഭരണപക്ഷം. കൂടുതൽ പ്രതിക്ഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷാംഗങ്ങൾ. ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. നിക്ഷേപത്തിന്റെ പേരിൽ പാരിതോഷികം കൈപ്പറ്റിയതിനെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു. നഗരസഭയുടെ ഒരുകോടി രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടിൽനിന്നും പിൻവലിച്ച് സിറ്റി യൂണിയൻ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയത്. കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവം സെക്രട്ടറിയോ,…
Read Moreപെണ്‍വാണിഭ കേന്ദ്രത്തിലെ കൊലപാതക ശ്രമം; മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്
കോട്ടയം: നഗരമധ്യത്തിലെ പെണ്‍വാണിഭ കേന്ദ്രത്തിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി മാനസ് മാത്യുവിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഘത്തിലെ ആളുകൾ പിടിയിലായതോടെ പോലീസ് തന്റെ പിന്നാലെയുണ്ടെന്നു മനസിലാക്കിയ മാനസ് മാത്യു താവളങ്ങൾ മാറി യാത്ര ചെയ്യുകയാണ്. ജില്ലയിലെ വലിയ പെണ്‍വാണിഭ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു.പെണ്‍വാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു ക്വട്ടേഷനു കാരണമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിലുള്ള ഹണിട്രാപ്പ് സംബന്ധിച്ചുള്ള ആരോപണം ദൂരൂഹമായി തുടരുന്നത്. കേസിൽ രണ്ടു പ്രതികളെ പിടികൂടി. എന്നാൽ സംഭവത്തിനു പിന്നിലെ ഗൂഡാലോചനക്കാരെ പിടികൂടാത്തതും കേസിലെ ബാഹ്യ ഇടപെടലുകളും ദുരൂഹത സൃഷ്ടിക്കുന്നു. പൊൻകുന്നം കോയിപ്പള്ളി പുതുപ്പറന്പിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ കുഴിക്കാട്ട് സുലേഖ (ശ്രുതി) എന്നിവരെയാണു പോലീസ് പിടികൂടിയത്. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസ്,…
Read Moreഅടച്ചിടലിൽ ദിവസവേതനക്കാരുടെ ജീവിതം വഴിമുട്ടി; നിത്യചിലവിനും കുട്ടികൾക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് വീട്ടമ്മമാർ
കടുത്തുരുത്തി: അടച്ചിടലിനെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജീവിതം വഴിമുട്ടി. ദിവസവേതനത്തിന് ജോലി ചെയ്തു ജീവിക്കുന്ന ഇവരില്‍ പലരും എന്തു ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലാണ്. കച്ചവടസ്ഥാപനങ്ങളിലും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലുമായി നൂറുകണക്കിന് ജീവനക്കാരാണ് വരുമാനം നിലച്ചു ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ളത്. കടം വീട്ടും മുമ്പ്കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണില്‍ ജോലി ഇല്ലാതെ വരുമാനം നിലച്ചതിനെ തുടര്‍ന്ന് കുടുംബത്തിന്റെ നിത്യച്ചെലവിന് വാങ്ങിയ കടം വീട്ടി തീര്‍ക്കുന്നതിന് മുമ്പാണ് അടുത്ത അടച്ചിടല്‍ എത്തിയത്. അതോടെ മുന്നോട്ട് ഒരു അടി പോലും നീങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് മിക്കയാളുകളും. തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വിലക്ക് നേരിടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഒട്ടനവധിയാണ്. ഒന്നുമില്ലാതെ ചെറുകിടക്കാര്വന്കിട സ്ഥാപനങ്ങള്‍ താത്കാലിക ആശ്വാസമായി ചെറിയ തുകകള്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ചെറുകിട മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അതുമില്ല. വീടിന്റെയും വാഹനത്തിന്റെയും മാസത്തവണകള്‍ അടയ്ക്കാനും ജീവിതച്ചെലവിനും ഇത്തരം ജോലിയില്‍നിന്നുള്ള വരുമാനമാണ് മിക്കവരുടെയും ആശ്രയം.…
Read Moreകോട്ടയത്തെ പെൺവാണിഭ സംഘത്തിന് മാങ്ങാനത്തും കേന്ദ്രം; ആവശ്യക്കാരെ കണ്ടെത്തിയിരുന്നത് ഓൺലൈനിലൂടെ; പ്രതികളും ഏജന്റുമാരും ഒളിവിൽ
കോട്ടയം: കോട്ടയത്തെ പെണ്‍വാണിഭ സംഘങ്ങളുടെ വേരുകൾ മറ്റു ജില്ലകളിലേക്കുമുള്ളതായി പോലീസിനു സൂചന ലഭിച്ചു. ഓണ്‍ലൈനിലൂടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെയാണ് സംഘങ്ങൾ അടുത്തയിടെ കച്ചവടം വിപുലപ്പെടുത്തിയിരുന്നത്. കോട്ടയം ചന്തക്കടവിലെ സംഘമാണ് ഓണ്‍ലൈനിലൂടെ ബിസിനസ് നടത്തിയിരുന്നത്. ഇവർ മറ്റു ജില്ലകളിലും ഇടപാടുകൾ നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും ഇടപാടുകൾ നടത്താൻ എത്തുന്നവർക്ക് അതാതു സ്ഥലങ്ങളിൽ തന്നെ ആവശ്യമായ അറേഞ്ച്മെന്റുകൾ നടത്തുകയാണ് സംഘം ചെയ്തിരുന്നത്. പൊൻകുന്നം സ്വദേശിനി ജ്യോതിയും മല്ലപ്പള്ളി സ്വദേശിനി ശ്രുതിയും ഒരുമിച്ചുണ്ടായിരുന്നപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന സ് ത്രീകളെ ജ്യോതി കൂടുതൽ പ്രതിഫലം നല്കിയ തങ്ങൾക്കൊപ്പം കൂട്ടി. സംഘം രണ്ടായി പിരിഞ്ഞു കഴിഞ്ഞപ്പോൾ ജില്ലയുടെ പല സ്ഥലങ്ങളിലും ഇവർ പുതിയ കേന്ദ്രങ്ങൾ തുടങ്ങാൻ വീട് വാടകയ്ക്കെടുക്കാൻ ശ്രമം നടത്തിയിരുന്നു. ഒടുവിലാണ് മാങ്ങാനത്തും കോട്ടയം ചന്തക്കടവിലും കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നത്. ഇവിടങ്ങളിലേക്കു ഇടപാടുകാരെ എത്തിച്ചിരുന്ന ചില ഏജന്റുമാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
Read Moreകാട്ടാനകൾ രക്ഷിക്കുമെന്ന് അവർ കരുതിയത് വെറുതേയായി; ആനയിറങ്ങുന്ന വനമേഖലയിലെ വാറ്റുകരെ കാടുകറി എക്സൈസ് സംഘം പൊക്കി
കോട്ടയം: വനമേഖലയിലെ വാറ്റുകാരെ പിടികൂടാനുള്ള അന്വേഷണത്തിലാണ് എക്സൈസ് സംഘം. ഇന്നലെ വനമേഖലയിൽ നിന്നും പിടിച്ചെടുത്തത് 1235 ലിറ്റർ കോടയാണ്. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി, കാരിശേരി തേക്ക് പ്ലാന്റേഷൻ ഭാഗത്തുനിന്നുമാണ് കോട കണ്ടെത്തിയത്. 500 ലിറ്ററിന്റെ രണ്ട് സിന്തറ്റിക്ക് ടാങ്കിലും 200 ലിറ്ററിന്റെ ബാരലിലും 35 ലിറ്ററിന്റെ കന്നാസിലുമായിട്ടാണ് കോട സൂക്ഷിച്ചിരുന്നത്. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ വിഹാരകേന്ദ്രങ്ങളായതിനാൽ ഈ മേഖലയിൽ ആളുകൾ എത്താറില്ല. അതിനാൽ വാറ്റു കാർ ഇവിടം താവളമാക്കിയിരിക്കുകയാണ്. പാറക്കെട്ടുകൾക്കിടയിലും വള്ളിപ്പടർപ്പുകൾക്കിടയിലുമാണ് കോട സൂക്ഷിച്ച് പകൽ സമയങ്ങളിലായിരുന്നു വാറ്റ് നടത്തിയിരുന്നത്. കോട സൂക്ഷിച്ചിരുന്നതിനു സമീപ പ്രദേശങ്ങളിൽ നിന്നും വാറ്റു ഉപകരണങ്ങളും മുന്‍പ് വാറ്റ് നടത്തിയിരുന്നതിന്റെ സൂചനയും എക്സൈസിനു ലഭിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ലോക്ഡൗണ്‍ ആരംഭിച്ചപ്പോൾ മുതൽ വൻ തോതിൽ വ്യാജ വാറ്റ് നടക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു കുഴിമാവ്, കോപ്പാറ വനമേഖല ,…
Read More