ഭാര്യയുടെ ക്വട്ടേഷനിൽ  ഭർത്താവിനെ  കൊന്ന  കേസിലെ പ്രതി വ്യാജ ചാരായവുമായി പിടിയിൽ


ചങ്ങനാശേരി: പാന്പാടിയിൽ ഭാര്യയുടെ ക്വട്ടേഷൻ പ്രകാരം ഭർത്താവിനെ കൊലപ്പെടുത്തി റബർതോട്ടത്തിൽ തള്ളിയ കേസിലെ പ്രതിയെ വ്യാജ ചാരായവുമായി പോലീസ് പിടികൂടി.

മാമ്മൂട് ഗോപാലശേരിൽ ശ്യാംകുമാർ(39)നെ പായിപ്പാട്ടുള്ള വാടക വീട്ടിൽ നിന്നു തൃക്കൊടിത്താനം പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോട തയാറാക്കുന്ന കന്നാസുകളും ഇയാളുടെ വീട്ടിൽ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് പായിപ്പാട് കേന്ദ്രീകരിച്ച് ചാരായം വാറ്റും വിൽപനയും നടക്കുന്നതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്

. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ ട്രെയിനി ജയകൃഷ്ണൻ, എസ്ഐ അശോക് കുമാർ, എഎസ്ഐമാരായ അജിത് കുമാർ, രഞ്ജീവ് ദാസ്, സീനിയർ സിപിഒ ജോർജ്, വനിതാ സിപിഒ സിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കുടുക്കിയത്.

ഒരു ലിറ്ററിനടുത്തു വ്യാജ ചാരായം പിടിച്ചെടുത്തു. കൊലപാതക കേസിൽ നാലാം പ്രതിയായ ശ്യാംകുമാർ വിചാരണ നേരിടുകയാണ്.

Related posts

Leave a Comment