കടുത്തുരുത്തി: കോവിഡ് – 19 വ്യാപനം രൂക്ഷമായി തുടരുമ്പോഴും ജനത്തിന്റെ അശ്രദ്ധയ്ക്കു യാതൊരു കുറവുമില്ലെന്ന് പോലീസ്. സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്ന് പോലീസും ആരോഗ്യ വകുപ്പും അധികാരികളും ഉള്‍പെടെ മാറി മാറി പറയുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കോവിഡ് നിയമങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നൂറിലധികം കേസുകളാണ് കടുത്തുരുത്തി സ്റ്റേഷനില്‍ ഉണ്ടാകുന്നതെന്ന് പോലീസ് പറയുന്നു. സാമൂഹിക അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളും മാസ്ക്കു ശരിയായി ധരിക്കാത്തതിനെ തുടര്‍ന്നുള്ള കേസുകളുമാണ് കൂടുതലായി വരുന്നത്. 144 പ്രഖ്യാപിച്ച മേഖലകളില്‍ പോലും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ടൗണിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ ഇപ്പോഴും ആളുകള്‍ ശരിയായി മാസ്ക്ക് ധരിക്കുന്നില്ലെന്നാണ് പോലീസ് ഇതുമായി ബന്ധപെട്ട് എടുക്കുന്ന കേസുകളുടെ എണ്ണം വച്ചുള്ള കണക്കുകളും പറയുന്നത്.
Read MoreCategory: Kottayam
ആപ്പിൽ കയറിയാൽ ഫുഡ് വീട്ടിലെത്തും; കോവിഡ് കാലത്ത് ഓൺലൈൻ ഫുഡിന് ഡിമാന്റ് കൂടി
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയത്തും സമീപ പ്രദേശങ്ങളിലും ഓണ്‍ലൈനിലുടെയുള്ള ഭക്ഷണ വിതരണത്തിനു ഡിമാൻഡ് വർധിച്ചു.മൊബൈൽ ആപ്പിൽ കയറി ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്താൽ നിമിഷങ്ങൾക്കകം ബൈക്കിൽ യൂണിഫോം ധരിച്ച യുവാക്കൾ ഭക്ഷണവുമായി വീട്ടിലെത്തും. കോട്ടയം നഗരത്തിൽ രാവിലെ മുതൽ രാത്രി വരെ ഇത്തരത്തിലുള്ള ബൈക്കുകൾ തലങ്ങും വിലങ്ങും പായുന്നത് പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്. നിയന്ത്രണദിവസങ്ങളിലും തിരക്കൊഴിഞ്ഞ നഗരത്തിൽ നിറഞ്ഞു നിൽക്കുന്നതും ഓണ്‍ലൈൻ ഭക്ഷണ ഡെലിവറിക്കാരാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പട്ടണങ്ങളിലെ റസ്റ്ററന്റുകളും ഭക്ഷണ വിതരണ കന്പനികളും അവസരം മുതലെടുത്തപ്പോൾ ഇത്തവണ ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകളും ഓണ്‍ലൈൻ ഭക്ഷണവിതരണം ആരംഭിച്ചു കഴിഞ്ഞു.സൊമാറ്റോ, സ്വിഗി എന്നിവയാണ് കോട്ടയത്ത് ഹോം ഡെലിവറി നടത്തുന്നത്. കൂടാതെ ഏതാനും ചില ഹോട്ടലുകൾക്കും സ്വന്തമായി ഡെലിവറി സംവിധാനമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം. പണം ഓണ്‍ലൈനായിട്ടാണു കൂടുതലും സ്വീകരിക്കുന്നത്.കോട്ടയം ടൗണിലും പരിസരപ്രദേശത്തുമായി മുന്നൂറിൽപ്പരം ആളുകൾ ഓണ്‍ലൈൻ…
Read Moreകാത്തിരിപ്പിന് ഇനി മൂന്ന് നാൾ; മുന്നണികൾ ആകാംക്ഷയുടെ മുൾമുനയിൽ
കോട്ടയം: കാത്തിരിപ്പിനൊടുവിൽ ഇനി മൂന്നാം നാൾ തെഞ്ഞെടുപ്പ് ഫലം പുറത്തുവരും. അകാംഷയുടെ മുൾമുനയിലാണ് സ്ഥാനാർഥികളും മുന്നണികളും. ജില്ലയിലെ ഒന്‍പതു സീറ്റുകളിൽ എട്ടിലും വിജയം കണക്കുകൂട്ടിയിരിക്കുകയാണ് യുഡിഎഫ് ക്യാന്പ്. പുതുപ്പള്ളിയും കോട്ടയവും ഒഴിവാക്കി ജില്ലയിൽ എഴു സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാന്പ്. അൽഫോൻസ് കണ്ണന്താനം മൽസരിച്ച ബിജെപിയുടെ ജില്ലയിലെ ഏക എ പ്ലസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ വിജയം ഉറിപ്പിച്ചിരിക്കുകയാണ് ബിജെപി ക്യാന്പ്. ജില്ലയിൽ വാശിശേറിയ പോരാട്ടം നടന്ന പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലെ ഫലം ഏവരും ഉറ്റുനോക്കുന്നതാണ്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വൈക്കം സീറ്റ് എൽഡിഎഫിനെന്നതിൽ മൂന്നു മുന്നണികളിലും തർക്കമില്ല. പൂഞ്ഞാറിൽ യുഡിഎഫും എൽഡിഎഫും വിജയം അവകാശപ്പെടുന്പോൾ എണ്ണായിരം മുതൽ പന്തീരായിരം വരെ വോട്ടുകളുടെ മുൻതൂക്കമാണ് പി.സി. ജോർജ് ക്യാന്പ് അവകാശപ്പെടുന്നത്. പൂഞ്ഞാറിൽ യുഡിഎഫ് അയ്യായിരവും എൽഡിഎഫ് ഒൻപതിനായിരവും ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ സിപിഎം ഏറ്റുമാനൂരിൽ…
Read Moreപരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ കമ്പിവടികൊണ്ട് ആക്രമിച്ച് ജോർജ് കുട്ടി; വാകത്താനത്തെ സംഭവ കഥയിങ്ങനെ…
വാകത്താനം: പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്കു കിട്ടിയതു കന്പിവടികൊണ്ടുള്ള അടി. ഒടുവിൽ അക്രമിയെ പോലീസ് കീഴടക്കി. വാകത്താനം കുളത്തിൽ ജോർജ് കുട്ടിയേയാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ 25നു വാകത്താനത്താണ് സംഭവം. അയൽവാസികളുമായി വഴക്കുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. ലഹരിക്ക് അടിമപ്പെട്ട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഇയാൾ ഗ്രേഡ് എസ്ഐ ജോണ്സണ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരികുമാർ എന്നിവരെ ആക്രമിച്ചത്. കന്പി വടി കൊണ്ടു തലയ്ക്കു പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പള്ളിക്കൂട്ടമ്മയിൽനിന്നും വാകത്താനം പൊങ്ങന്താനത്ത് വന്നു താമസിക്കുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ സ്വന്തം പിതാവിനെ മർദ്ദിക്കുന്ന ചിത്രങ്ങളും വീഡിയോയും കുറച്ചുനാൾ മുന്‍പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കാഞ്ഞിരപ്പള്ളി ജയിലിലേക്കു മാറ്റി.
Read Moreകോവിഡ് വാക്സിന്റെ രണ്ടാം ഡോസ് ബുക്ക് ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ പരിഭ്രാന്തി വേണ്ടെന്ന് കലക്ടർ
കോട്ടയം: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ സമയമായവർ ഓണ്‍ലൈനിൽ ബുക്ക് ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ.കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് ആറ് ആഴ്ച്ച മുതൽ എട്ട് ആഴ്ച്ചവരെയുള്ള സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയാകും. വാക്സിന്റെ ലഭ്യതക്കുറവുള്ളതിനാൽ ശരാശരി 35 ക്യാന്പുകളിലായി എണ്ണായിരത്തോളം പേർക്കാണ് ഒരു ദിവസം ഇപ്പോൾ കുത്തിവയ്പ്പു നൽകുന്നത്. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുകൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞു മൂന്നിനാണ് www.cowin.gov.in പോർട്ടലിൽ വാക്സിനേഷൻ ബുക്കിംഗ് ആരംഭിക്കുന്നത്. മൊബൈൽ നന്പർ നൽകി രജിസ്റ്റർ ചെയ്തു പിറ്റേ ദിവസത്തെ ക്യാന്പുകളിൽ ബുക്കിംഗ് നടത്താം. ഓരോ കേന്ദ്രത്തിലും അനുവദിച്ചിട്ടുള്ള ബുക്കിംഗ് തീരുന്പോൾ ആ കേന്ദ്രം പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടും വിധമാണ് ദേശീയ തലത്തിൽ പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നത്. വാക്സിൻ കൂടുതൽ ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും…
Read Moreതനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച പോലീസ് നടപടി വിവാദത്തിൽ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അതിരന്പുഴ: ദേവാലയത്തിൽ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നടപടി വിവാദത്തിൽ. അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബിൻ പുത്തൻപറന്പിലിനെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനാവശ്യമായി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. മദ്ബഹയുടെ വിരിപോലും തുറക്കാതെ സ്വകാര്യമായി ഫാ. ലിബിൻ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു. ഒപ്പം ദേവാലയ ശുശ്രൂഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. പള്ളിയുടെ വാതിൽക്കൽ എത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ കുർബാനയ്ക്കുശേഷം വൈദികൻ സ്റ്റേഷനിലെത്തി തന്നെ കാണണമെന്ന് നിർദേശിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഫാ. ലിബിനോട് നിരോധനാജ്ഞ നിലനിൽക്കെ വിശുദ്ധ കുർബാന അർപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഓഫീസർ പറഞ്ഞു. നിയമലംഘനം നടത്താതെ സ്വകാര്യമായാണു വിശുദ്ധ കുർബാന അർപ്പിച്ചതെന്നും താനും ദേവാലയ ശുശ്രൂഷികളും മാത്രമാണുണ്ടായിരുന്ന തെന്നും വൈദികൻ വ്യക്തമാക്കി.…
Read Moreകോട്ടയത്ത് കാര്യങ്ങൾ പിടിവിടുന്നു; കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും
കോട്ടയം: കോട്ടയം ജില്ലയിൽ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാർഡുകളിൽ കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ ആകെ നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാർഡുകളിലും 144ഉം അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്. നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവായിരിക്കും ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെന്പ്-11, ഈരാറ്റുപേട്ട-17, ഏറ്റുമാനൂർ-4, കോട്ടയം- 1, 5, 6, 10, 16, 17, 31, 33, നീണ്ടൂർ-5, പായിപ്പാട്-12, പൂഞ്ഞാർ തെക്കേക്കര-9, 11, കല്ലറ-6, പനച്ചിക്കാട് -3, തലയാഴം-9, മാടപ്പള്ളി-1, 12, ഞീഴൂർ-9, പുതുപ്പള്ളി-7, 17, വെച്ചൂർ-3 എന്നിവയാണ് നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും പുതിയതായി ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപന വാർഡുകൾ. ഈ വാർഡുകളിൽ നാലു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിന് നിരോധനവും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾക്കും…
Read More‘ഇപ്പോ തുറക്കും’ കേൾക്കാൻ തുടങ്ങിയിട്ട് കുറേ ദിവസമായി; മാർച്ചിൽ തുറക്കേണ്ട തണ്ണൂർമുക്കം ഷട്ടർ ഇപ്പോഴും തുറന്നില്ല; അധികൃതരുടെ വിശദീകരണം ഇങ്ങനെ
കുര്യൻ കുമരകംകുമരകം: എല്ലാ വർഷവും മാർച്ച് 15ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്നു മുതൽ ഭാഗികമായി തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നെങ്കിലും വീണ്ടും മാറ്റി. ഈ മാസം 30-ന് തുറക്കുമെന്നാണ് പുതിയ അറിയിപ്പ്. ആലപ്പുഴ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് ഇന്നു ബണ്ട് തുറന്നു തുടങ്ങാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നത്. ബണ്ടിന്റെ തണ്ണീർമുക്കം ഭാഗത്തു നിന്നു തുടങ്ങുന്ന 31 ഷട്ടറുകൾ തുറക്കാനായിരുന്നു തീരുമാനം. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കൊയ്ത്തും നെല്ലുസംഭരണവും പൂർത്തിയാകാത്തതിനാൽ ഇന്ന് ഷട്ടറുകൾ ഉയർത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഡിസംബർ 15-ന് അടച്ച് മാർച്ച് 15-ന് തുറക്കണമെന്നാണ് ബണ്ട് നിർമ്മാണ വിദഗ്ധ സമിതിയുടെ ശിപാർശ. കുട്ടനാട്ടിൽ ഉപ്പ് വെള്ളം കയറാതെ ഇരിപ്പു കൃഷി സാധ്യമാക്കുകയായിരുന്നു ബണ്ടിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ കൃഷി വകുപ്പിന്റെ ശിപാർശ പ്രകാരമാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്. കൃഷി ഇറക്കുന്നതിനും വിളവെടുപ്പും സംഭരണവും…
Read Moreമാപ്പ്, ഞാൻ തന്നെ എടുത്തോളം; കോവിഡ് രോഗികളുടെ സ്രവം എടുക്കാൻ മുഖത കാട്ടി താൽക്കാലിക ജീവനക്കാരി; കോട്ടയം മെഡിക്കൽ കോളജിലെ സംഭവം ഇങ്ങനെ
ഗാന്ധിനഗർ: കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ വിമുഖത പ്രകടിപ്പിച്ച താത്കാലിക ജീവനക്കാരിയായ ലാബ് ടെക്നീഷ്യനെ സസ്പെൻഡ് ചെയ്യാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം പിൻവലിച്ചു. ജീവനക്കാരി ക്ഷമാപണം എഴുതി നൽകുകയും, തുടർന്നും കോവിഡ് ഡ്യൂട്ടി ചെയ്യാമെന്നുള്ള ഉറപ്പിൻമേലുമാണ് സസ്പെൻഷൻ തീരുമാനം പിൻവലിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കെത്തിയ ലാബ് ടെക്നീഷ്യനോട് കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ ഡ്യൂട്ടിയിലുള്ള മേലധികാരി ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കുകയില്ലെന്നും ഇത് ഡോക്ടർമാർ ചെയ്യേണ്ടതാണെന്നും പറഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് പിൻവാങ്ങി. ഇന്നലെ രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ വിവരം ധരിപ്പിച്ചു. തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുവാൻ തീരുമാനിച്ചു.വിവരമറിഞ്ഞ ജീവനക്കാരി ഇനി മേലിൽ ആവർത്തിക്കില്ലെന്ന് പറഞ്ഞ് ക്ഷമാപണം സമർപ്പിച്ചതിന്റെ പേരിൽ സസ്പെൻഷൻ തീരുമാനം പിൻവലിച്ചു. അതേസമയം,…
Read Moreകാർ ശരീരത്തിൽ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു; കറുകച്ചാലിൽ കാറിനടിയിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസ് വിശദീകരണം ഇങ്ങനെ
കറുകച്ചാൽ: കാറിനടിയിൽ ബസ് ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് കറുകച്ചാൽ പോലീസ്.ചന്പക്കര സ്വദേശി കൊച്ചുകണ്ടം ബംഗ്ലാംകുന്ന് വീട്ടിൽ രാഹുലി(35)നെയാണ് ശനിയാഴ്ച പുലർച്ചെ തൊമ്മച്ചേരിയിക്ക് സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടത്. ഇയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു പരിശോധിക്കുകയാണ് പോലീസ്. രാഹുലിന്റെ സുഹൃത്തുക്കളടക്കമുള്ള ചിലരിൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ ചെരുപ്പുകൾ വാഹനത്തിന് നാല് മീറ്റർ മുൻപിലാണ് കിടന്നിരുന്നത്, വസ്ത്രങ്ങൾ നിലത്ത് ഉരഞ്ഞു കീറിയ നിലയിലായിരുന്നു, കാർ ശരീരത്തിൽ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു, കാറിന് തകരാറുകളില്ല, അതിനാൽ കാറിന്റെ അടിയിൽ കയറേണ്ട ആവശ്യമില്ല, ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതിനാൽ വാഹനം ഉരുണ്ട് ശരീരത്തിൽ ഞെരുങ്ങാൻ സാധ്യതയില്ല,…
Read More