നെടുങ്കണ്ടം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സമൂഹത്തിൽ നിലയും വിലയുമുള്ളവരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിക്കുകയും മെസഞ്ചറിലൂടെ പണം വായ്പ ചോദിക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, എസ്റ്റേറ്റ് ഉടമകൾ തുടങ്ങിയവരുടെ ഫോട്ടോയും പേരും വിലാസവും ചേർത്താണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ നിർമിക്കുന്നത്. ഇത്തരക്കാരുടെ ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ വിവരങ്ങൾ ശേഖരിച്ചശേഷം ഇവർക്ക് മെസഞ്ചറിലൂടെയാണ് സന്ദേശങ്ങൾ നൽകുന്നത്. ഹായ് എന്ന് വിഷ് ചെയ്തശേഷം പ്രതികരണം ലഭിച്ചാലുടനെ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിക്കും. ഉണ്ടെന്ന് മറുപടി നൽകിയാൽ വളരെ അത്യാവശ്യമായി 9,000 രൂപ വരെയുള്ള തുക വായ്പയായി ആവശ്യപ്പെടും. രണ്ടുമണിക്കൂറിനുള്ളിൽ മടക്കിനൽകാമെന്നും വാഗ്ദാനം ചെയ്യും. അത്രയുംതുക കൈവശമില്ലെന്ന് പറഞ്ഞാൽ എത്രയുണ്ടെന്ന് ചോദിക്കുകയും ഉള്ളത് അയയ്ക്കാൻ പറയുകയും ചെയ്യും. പരിചയക്കാരും സുഹൃത്തുക്കളും ആയതിനാൽ സ്വാഭാവികമായി ചിലരെങ്കിലും ഇത്തരം ചതിയിൽപെടുകയും…
Read MoreCategory: Kottayam
വ്യക്തമല്ലാത്ത ഭാഷയിൽ ഏതാനും വാക്കുകൾ എഴുതിയ ശേഷം ഒപ്പും! വീടിനുമുന്നിൽ അവ്യക്തമായ കത്ത്; ആശങ്കയിൽ വീട്ടുകാർ
തൊടുപുഴ: വീടിന്റെ മുൻവാതിലിൽ നിന്ന് വിചിത്ര ഭാഷയിലെഴുതിയ കത്ത് കണ്ടെത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. തൊടുപുഴ സഹകരണ ആശുപത്രിക്ക് എതിർവശത്തുള്ള തച്ചേട്ട് ജി. ബിജുമോന്റെ വീട്ടിൽ നിന്നാണ് ചോരപ്പാടുകൾ പോലെ തോന്നിക്കുന്ന നിറത്തിലുള്ള തുണ്ടുപേപ്പറിൽ അവ്യക്തമായ ഭാഷയിൽ കത്ത് ലഭിച്ചത്. ഇന്നലെ രാവിലെ മുൻവാതിൽ തുറക്കാനാകാതെ വന്നപ്പോൾ പിൻവാതിൽ തുറന്ന് മുൻവശത്തെത്തി ബിജുമോൻ നോക്കിയപ്പോഴാണ് വാതിലിന്റെ ഓടാന്പലിട്ട് അതിനിടയിൽ നിന്ന് നൂലിൽ കെട്ടിയ നിലയിൽ കത്ത് ലഭിച്ചത്. വ്യക്തമല്ലാത്ത ഭാഷയിൽ ഏതാനും വാക്കുകൾ എഴുതിയ ശേഷം ഒപ്പ് പോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ഭിത്തിയിൽ വിരലടയാളങ്ങളുമുണ്ട്. മൂന്ന് ദിവസം മുന്‍പും രാവിലെ ഇതേ പോലെ വീടിന്റെ വാതിൽ മുൻവശത്ത് നിന്ന് ആരോ ഓടാന്പലിട്ടതായി ബിജുമോൻ പറഞ്ഞു. സംഭവത്തെത്തുടർന്ന് ബിജുമോൻ ഇന്നലെ തൊടുപുഴ പോലീസിൽ പരാതി നൽകി. ആരോ പേടിപ്പിക്കാനായി ചെയ്ത സംഭവമാണിതെന്നും കത്തിലുള്ളത് ചോരപ്പാടുകളല്ലെന്നും തൊടുപുഴ സിഐ സുധീർ മനോഹർ…
Read Moreഡോക്ടര്‍മാര്‍ അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാല്‍..! യുവതിയുടെ തലയ്ക്ക് അടിയേറ്റ സംഭവം; മൊഴി രേഖപ്പെടുത്താനായില്ല; ഇപ്പോള്‍ നടക്കുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: തലയ്ക്ക് വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തുവാൻ വീണ്ടും പോലീസ് എത്തിയെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും, ഓർമ്മക്കുറവ് അനുഭവപ്പെടുന്നതിനാലും മൊഴി രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല. യുവതിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. പാല വെള്ളിയേപ്പള്ളി വലിയ മലയ്ക്കൽ ട്വിന്റു മരിയ ജോണി (26) യാണ് ചികിത്സയിൽ കഴിയുന്നത്. യുവതിയുടെ ഇടത് മേൽ നിരയിലെയും, താഴെ മുൻനിരയിലെ പല്ലുമാണ് ആക്രമണത്തിൽ നഷ്ടപ്പെട്ടത്. ഈ ഭാഗത്ത് ശസ്ത്രക്രിയ ചെയ്തിരിക്കുന്നതിനാൽ, സംസാരിക്കാനും പറയുന്നത് മനസിലാക്കുവാനും കഴിയുന്നില്ല. യുവതിയ്ക്കു തലയ്ക്ക് ഏറ്റ മാരകമായ ക്ഷതവും നിരവധി മുറിവുകളും മൂലം ഓർമ്മക്കുറവും അനുഭവപ്പെടുന്നുണ്ട്. ഡോക്ടർമാർ അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാൽ തന്നെ ആക്രമിക്കാൻ വരികയാണെന്ന് പറഞ്ഞ് കൊണ്ട് നിലവിളിക്കാറുണ്ടെന്നും മൊഴി രേഖപ്പെടുത്തുവാനെത്തിയ പോലീസ് തങ്ങളെ അപമാനിക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും മാതാവ് പറഞ്ഞു. പാല കൊട്ടാരമറ്റം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കടപ്പാട്ടുർ കുറ്റിമടത്തിൽ…
Read Moreകോട്ടയം ജില്ലയും സേഫ് സോണിൽ അല്ല… ‘ബസുകളിലെ നിന്നുള്ള യാത്ര തുടരുന്നു; ട്രെയിൻ യാത്രക്കാർക്ക് കരുതൽ വേണം
കോട്ടയം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ 816 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ ആരോഗ്യ പ്രവർത്തകരാണ്.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒന്പതുപേർ രോഗബാധിതരായി. പുതുതായി 4998 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 368 പുരുഷൻമാരും 368 സ്ത്രീകളും 80 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം രൂക്ഷമായതോടെ അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ വിവിധ മേഖലയിലെ കോവിഡ് പ്രതിരോധം കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പും പോലീസും മറ്റു വകുപ്പുകളും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജില്ലാ കളക്്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് നഗരസഭ ഭരണ സമിതികളും യോഗം ചേർന്നിരുന്നു. വിവിധ കോവിഡ് സെന്ററുകളുടെയും സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കോവിഡിന്റെ പിടിയിലമർന്നിരുന്ന വ്യാപാര മേഖലയിൽ ഉണർവുണ്ടായി തുടങ്ങിയ സമയത്താണ് കോവിഡിന്റെ രണ്ടാം ഘട്ടവ്യാപനം…
Read Moreഎക്സൈസ് പിടിച്ചപ്പോൾ പറഞ്ഞ് പടിച്ച കള്ളങ്ങൾ പൊളിഞ്ഞു; കാറിൽ കറങ്ങിനടന്ന് പുതുച്ചേരി മദ്യവിൽപ്പന നടത്തിയ കണ്ണൂരുകാരൻ കോട്ടയത്ത് പിടിയിൽ
കോട്ടയം: അനധികൃതമായി ജില്ലയിൽ വില്പനയ്ക്ക് എത്തിച്ച 144 കുപ്പി പുതുച്ചേരി നിർമ്മിത വിദേശ മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കണ്ണൂർ തലശേരി കതിരൂർ പുല്യേട് വെസ്റ്റ് മലമ്മൽ കെ.വി. സുജിത്തി (27) നെയാണ് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡും കമ്മിഷണർ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. മദ്യവുമായി ഇയാൾ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും എക്സൈസ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ചൊവാഴ്ച മുണ്ടക്കയം കോസ്വേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ എത്തിയ സുജിത് പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഉദ്യോഗസ്ഥർ കാർ പരിശോധിച്ചു. ഇതോടെ കാറിൽ വില്പയ്നക്കായി ജില്ലയിലേക്ക് കൊണ്ടു വന്ന മദ്യം കണ്ടെത്തി. 144 കുപ്പികളിലായി 108 ലിറ്റർ പുതുച്ചേരി മദ്യമാണ് കാറിലുണ്ടായിരുന്നത്.ഇയാൾ മുന്‍പും കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പുതുച്ചേരി മദ്യം എത്തിച്ചു വിൽപ്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തി. സമാന കുറ്റത്തിന്…
Read Moreവൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിട പുനർനിർമാണം നിലച്ചു; ബോട്ടുജെട്ടിയുടെ ചരിത്ര പ്രാധാന്യം പോലെ പണിമുടക്കവും ചരിത്രമാവുന്നു
വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിടം ചരിത്ര സ്മാരകമായി പുനർനിർമിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. പഴയ ബോട്ടുജെട്ടി കെട്ടിടത്തിന്റെ തനിമ നിലനിർത്തി ബോട്ടുജെട്ടിയുടെ ചരിത്ര പ്രാധാന്യം പരിരക്ഷിക്കണമെന്ന ജനകീയ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പഴയ ബോട്ട് ജെട്ടിയുടെ ഫ്ളാറ്റ് ഫോം വീതി കൂട്ടി പുനർനിർമിച്ചു പഴയ ബോട്ടുജെട്ടിയും പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. ഇറിഗേഷൻ വകുപ്പാണ് ബോട്ടു ജെട്ടിക്കെട്ടിടം പുനർ നിർമിച്ചു ഫ്ളാറ്റ് ഫോം നവീകരിക്കുന്നത്. പദ്ധതിയുടെ കരാർ ഏറ്റെടുത്തയാൾ പഴയ ബോട്ടുജെട്ടിയുടെ ഫ്ളാറ്റ് ഫോമിന്റെ വശങ്ങളിൽ തൂണുകൾ നിർമിച്ചെങ്കിലും ഇതിൽ ഒരു തൂണിന്റെ ഭാര പരിശോധന മാത്രമാണ് നടന്നത്. കഴിഞ്ഞ മൂന്നു മാസമായി നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. സാങ്കേതിക കാര്യങ്ങളുടെ പേരിൽ പദ്ധതി തുക വർധിപ്പിക്കുന്നതിനുള്ള ഗൂഢ…
Read Moreവഴികാട്ടിയായി പോലീസ്; വഴി മറച്ച് പൊതുമരാമത്ത്; എംസി റോഡില്‍ കോഴാ ജംഗ്ഷനിലെ കാഴ്ചയിങ്ങനെ…
കുറവിലങ്ങാട്: ഗതാഗതത്തിരക്കേറിയ എംസി റോഡിലടക്കം വഴികാട്ടാന്‍ പോലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ മറച്ച് പൊതുമരാമത്തിന്റെ സൂചനാബോര്‍ഡുകള്‍. ഡിവൈഡറുകളില്‍ കയറി അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പോലീസ് രംഗത്തിറങ്ങി നടപടികള്‍ സ്വീകരിച്ചത്. കോഴാ ജംഗ്ഷനിലും കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനിലും വാഹനങ്ങള്‍ക്ക് വഴിതെറ്റുന്നതു സാധാരണ സംഭവമായതോടെയാണ് പോലീസ് ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചത്. പലയിടങ്ങളിലും ഇതു ഡിവൈഡറുകളുടെ ആരംഭഭാഗങ്ങളിലായിരുന്നു സ്ഥാപിച്ചത്. പോലീസിന് ഇത്തരത്തില്‍ ഫണ്ടില്ലാത്തതിനാല്‍ സ്പോണ്‍സണ്‍മാരെ കണ്ടെത്തിയാണു ബോര്‍ഡുകള്‍ സ്ഥാപിച്ചത്.പോലീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ വഴിതെറ്റാനുള്ള സാധ്യതകള്‍ ഇല്ലാതായിരുന്നു. മുന്‍കൂട്ടി സ്ഥലം വ്യക്തമാക്കുന്നതോടെ ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ കൃത്യമായി യാത്ര നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസമാണു പൊതുമരാമത്ത്, പോലീസിന്റെ ബോര്‍ഡുകള്‍ക്കു മുന്നിലായി റിഫ്ളക്ട് ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയത്. ഈ ബോര്‍ഡുകള്‍ എത്തിയതോടെ പോലീസിന്റെ ബോര്‍ഡുകള്‍ പലതും വായിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കൂടിയാലോചനകള്‍ നടത്തേണ്ട ഗതാഗത ഉപദേശകസമിതിയും റഗുലേറ്ററി സമിതിയും കടലാസില്‍ ഉറങ്ങുന്നുവെന്ന ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്നു പലരും വിലയിരുത്തുന്നു.…
Read Moreസ്കൂളിൽ പോവാതെ… കാര്യമായി പഠിക്കാതെ…എല്ലാവരും അടുത്ത ക്ലാസിലേക്ക്! ഈ പോക്കു പോയാൽ…
കോട്ടയം: ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷം നേരിട്ടും ഓണ്‍ലൈനിലും പ്രവേശനം നേടിയ കുട്ടികൾ സ്കൂളും ക്ലാസും കാണാതെ രണ്ടാം ക്ലാസിലേക്ക്. രണ്ടാം ക്ലാസിൽ എത്തുന്പോഴും കുട്ടികൾ സ്വന്തം സ്കൂൾ കാണുന്നില്ല. ഒപ്പം അധ്യാപകരെയും കൂട്ടുകാരെയും നേരിൽ കാണുകയോ പരസ്പരം അറിയുകയോ ചെയ്യുന്നില്ല. ചിലർക്കെങ്കിലും അധ്യാപകരെ ഓണ്‍ലൈനിൽ കേട്ട ശബ്ദം കൊണ്ടു തിരിച്ചറിയാമെന്നു മാത്രം. എൽകെജിയിലും യുകെജിയിലും ചേർന്നവരുടെ പഠനപരിശീലനവും ഇങ്ങനെതന്നെ. ഏറെപ്പേരും ഓണ്‍ലൈനിലും സ്കൂൾ കണ്ടില്ല, ടീച്ചറെയും കണ്ടില്ല, പാഠപുസ്തകവും കണ്ടില്ല. സ്കൂൾ കാണാതെയും കാര്യമായി പഠിപ്പൊന്നും നടത്താതെയും അധ്യയനം ഒരു വർഷം തീർന്നെങ്കിലും കണക്കുതീർത്ത് ഫീസ് അടയ്ക്കാതെ ഉയർന്ന ക്ലാസിലേക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് ചില സ്വകാര്യ സ്കൂളുകളിൽനിന്നു വന്നുകൊണ്ടിരിക്കുന്നു. ടീച്ചറുടെ ശിക്ഷണവും പഠിപ്പിക്കലുമില്ലാത്ത ഈ പോക്കു പോയാൽ മൂന്നാം ക്ലാസിൽ എത്തുന്പോഴും വീട്ടുകാരെ പിരിയാനാവാത്ത സങ്കടത്തിൽ കുട്ടി ടീച്ചറിനു മുന്നിൽ കരച്ചിലും പിഴിച്ചിലുമായി കലഹിക്കുകയും ക്ലാസ്…
Read Moreമീൻമുള്ളു തൊണ്ടയിൽ കുരുങ്ങി ചികിത്സയിൽ കഴിയവേ യുവതി മരിച്ചു; വിവരമറിഞ്ഞു സഹോദരൻ ആത്മഹത്യ ചെയ്തു
ഗാന്ധിനഗർ: മീൻമുള്ളു തൊണ്ടയിൽ കുരുങ്ങി ചികിത്സയിൽ കഴിയവേ യുവതി മരിച്ചു, വിവരമറിഞ്ഞു സഹോദരൻ ആത്മഹത്യ ചെയ്തു. അതിരന്പുഴ മണ്ണാർകുന്ന് വഞ്ചിപ്പറന്പിൽ ത്രേസ്യാമ്മ ഷിജു (സിന്ധു 45)വാണ് മരിച്ചത്. വിവരമറിഞ്ഞു മണിക്കൂറുകൾ പിന്നിടും മുന്‍പേ സഹോദരൻ സുനിൽ തോമസാണ് (42) ജീവനൊടുക്കിയത്. രണ്ടാഴ്ച മുന്‍പാണ് സിന്ധുവിന്റെ തൊണ്ടയിൽ മീൻമുള്ള് കുരുങ്ങിയത്. ആദ്യം അതിരന്പുഴയിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മുള്ള് എടുക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. വിദഗ്ധ പരിശോധനയിൽ ശ്വാസകോശത്തിൽ മീൻമുള്ള് തങ്ങിയിരിക്കുന്നതായും അണുബാധയുള്ളതായും കണ്ടെത്തി. സർജറി തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന സിന്ധുവിന്റെ നില ഗുരുതരമാകുകയും ഇന്നലെ ഉച്ചയ്ക്കു മരിക്കുകയുമായിരുന്നു. മരണവിവരം അറിഞ്ഞു വീട്ടിലെത്തിയ സഹോദരൻ സുനിൽ തോമസ് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഷിജുവാണ് സിന്ധുവിന്റെ ഭർത്താവ്. ഏകമകൾ. അലീന (അതിരന്പുഴ സെന്റ് മൈക്കിൾ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി). സംസ്കാരം…
Read Moreകെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം! പെസഹാവ്യാഴം അവധിയാക്കിയത് കെ.ജെ. ചാക്കോയുടെ ശ്രമഫലമായി
ചങ്ങനാശേരി: കെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ നേതാവായിരുന്നു. ചങ്ങനാശേരിക്കാർ അദ്ദേഹത്തെ ചാക്കോച്ചി എന്നാണ് വിളിച്ചിരുന്നത്. മുനിസിപ്പൽ കൗണ്‍സിലർ, ചെയർമാൻ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം എംഎൽഎയും പിന്നീട് മന്ത്രി സ്ഥാനത്തുമെത്തി. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ തനിക്ക് ബോധ്യമെന്നു കരുതുന്ന കാര്യങ്ങൾ തുറന്നു പറയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ചങ്ങനാശേരി നഗരസഭാ കൗണ്‍സിലിലേക്ക് 1962ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം 1964ൽ കേരളകോണ്‍ഗ്രസിന്റെ രൂപീകരണത്തിൽ പങ്കാളിയായി. 1964ൽ നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരള കോണ്‍ഗ്രസ് പ്രതിനിധിയായാണ് ചങ്ങനാശേരിയിൽനിന്നും 1965ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മുന്നണികൾക്ക് കേവലഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭ ചേരാൻ കഴിഞ്ഞില്ല. അന്നത്തെ ഗവർണർ വി.വി.ഗിരിയുടെ ശിപാർശ പ്രകാരം നിയമസഭ പിരിച്ചുവിട്ടു. 1967ൽ കെ.ജെ. ചാക്കോ വീണ്ടും മത്സരിച്ചെങ്കിലും സിപിഐ അംഗമായിരുന്ന അഡ്വ. കെ.ജി.എൻ. നന്പൂതിരിപ്പാടിനോട് പരാജയപ്പെട്ടു. 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.ജെ.ചാക്കോ കെ.ജി.എൻ. നന്പൂതിരിപ്പാടിനെ തോൽപിച്ചു. 1977ലെ…
Read More