കോട്ടയം: ടോക്കണ്‍ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം. ഇന്നു രാവിലെ കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്കൂളിൽ ഒന്‍പതോടെയാണ് സംഭവം.രാവിലെ ആറു മുതൽ തന്നെ ഇവിടേക്ക് വാക്സിൽ സ്വീകരിക്കുന്നതിനു ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നു മൂന്നു ക്യൂ സംവിധാനമാണ് പോലീസും ആരോഗ്യ പ്രവർത്തകരും ഒരുക്കിയത്. രജിസ്റ്റർ ചെയ്തവർ, രജിസ്റ്റർ ചെയ്യാതെ ഇന്നു നേരിട്ടെത്തിയവർ, സർക്കാർ ജീവനക്കാർ എന്നിങ്ങ നെ മൂന്നു ക്യൂ സംവിധാനം ഒരുക്കി. ഇവിടെ ആളുകളുടെ തിരക്ക് കൂടിയതോടെ പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ടോക്കണ്‍ വിതരണം നടത്തി. ഇതാണ് രാവിലെ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. രാവിലെ ഒന്‍പതോടെ ആളുകൾ കൂടിവരികയും കുറച്ചാളുകൾ ഇവിടെ കൂട്ടംകൂടി നിൽക്കുകയും ചെയ്തു. തിരക്ക് ഒഴിവാക്കാൻ പോലീസിന്റെ നേതൃത്വത്തിൽ പുറത്തു കാത്തു നിന്നവർക്ക് ടോക്കണ്‍ വിതരണം ആരംഭിച്ചു. മണിക്കൂറുകളായി ആളുകൾ ക്യൂ നിൽക്കുന്പോൾ അല്പ സമയം മുന്‍പു…
Read MoreCategory: Kottayam
ആരോട് പറയാൻ,ആര് കേൾക്കാൻ ; നിയന്ത്രണങ്ങളൊന്നും പാലിക്കാതെ മെഡിക്കൽ കോളജിലെ ഒപി കൗണ്ടറിലെത്തുന്നവർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാൻ എത്തുന്നവർ കോവിഡ് നിയന്ത്രണം പാലിക്കുന്നില്ല. ഇവിടെത്തുന്നവരോട് ക്യുവിൽ നിൽക്കുവാൻ സുരക്ഷാ ജീവനക്കാർ പറയുകയും മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്തിട്ടും അനുസരിക്കുവാൻ തയാറാകാതെ വരുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആശുപത്രി അധികൃതർ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലയിലാണ് ഇവിടെത്തുന്നവർ. വാക്സിൻ എടുത്ത 12 സീനിയർ ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ സംവിധാനം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ സൈകാട്രി, അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളുടെ വാർഡുകളിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേയാണ് ഇന്നലെ 12 ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡുകളിലെ രോഗി സന്ദർശനം നിരോധിച്ചിരിക്കുകയാണ്.ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെ ഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ…
Read Moreമല്ലപ്പള്ളിയിൽ ഫ്രീയായി ‘അഡ്വഞ്ചർ ടൂറിസം!!’ നടപ്പാലം കയറണമെങ്കില്‍ കാടു കയറണം, പാലത്തില്‍ കയറിയാലോ ത്രില്ലാണു യാത്ര!
മല്ലപ്പള്ളി: വലിയപാലത്തിനോടു ചേര്‍ന്ന് മണിമലയാറിന് കുറുകെയുള്ള മല്ലപ്പള്ളി നടപ്പാലം കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. നടപ്പാലത്തിലേക്ക് കയറുന്ന ഭാഗം കാടുമൂടിയ നിലയിലാണ്. വള്ളിപ്പടര്‍പ്പുകള്‍ മൂടി കിടക്കുന്ന വഴിയിലൂടെ സഞ്ചരിച്ചുവേണം പാലത്തില്‍ കയറാന്‍. പാലത്തിലെത്തിയാലോ യാത്ര ഒട്ടും സുരക്ഷിതമല്ല. ഇതില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് തകിട് മിക്കതും വെല്‍ഡിംഗ് വിട്ട് പൊങ്ങിനില്ക്കുന്ന സ്ഥിതിയാണ്. ഈ തകിടില്‍ കാല് തട്ടി അപകടവുമുണ്ടാകാറുണ്ട്. യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ തകിടുകള്‍ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്. ഐഎച്ച്ആര്‍ഡി നിര്‍മല്‍ ജ്യോതി, സിഎംഎസ് സ്കൂളുകളിലെ വിദ്യാര്‍ഥികളും ജീവനക്കാരും വില്ലേജ് ഓഫീസില്‍ എത്തുന്നവരും ഉള്‍പ്പെടെ നിരവധി യാത്രികരാണ് സ്ഥിരമായി നടപ്പാലം ഉപയോഗിക്കുന്നത്. ടൗണില്‍ നിന്നുള്ള യാത്രയില്‍ പാലത്തിന്റെ അവസാന ഭാഗത്താണ് കാട് കയറികിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് തന്നെയാണ് നടപ്പാലത്തിന്റെയും സംരക്ഷകര്‍. ഇരുമ്പുതകിടിനു പകരം തുരുമ്പെടുക്കാത്ത പാളി ഉപയോഗിച്ച് നടപ്പാലം ബലപ്പെടുത്തണമെന്ന ആവശ്യം താലൂക്ക് വികസന സമിതി ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും…
Read Moreതാൽക്കാലിക ജീവനക്കാന്റെ ദുർവാശി; കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരും ഭരണ കക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം ഇടപെട്ടിട്ടും മണിക്കൂറുകളോളം ആംബുലൻസിൻ കിടത്തിയ മൃതദേഹം മോർച്ചറിയുടെ വാതിലിൽ കിടത്തിയാണ് അനാദരവ് കാട്ടിയത്. നെടുംകുന്നം പന്ത്രണ്ടാം മൈലിൽ കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹത്തോടാണ് താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയത്. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട വയോധികനെ കറുകച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കറുകച്ചാൽ പോലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഉച്ചയ്ക്കു 12 നു നടപടിക്രമം പൂർത്തികരിച്ച ശേഷം മൃതദേഹത്തിൽനിന്ന് കോവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനും പോസ്റ്റ്മോർട്ടത്തിനുമായി മോർച്ചറിയിൽ എത്തിച്ചു. എന്നാൽ മോർച്ചറിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന താൽക്കാലിക…
Read Moreവയസ് എട്ട്! അഞ്ചുമിനിറ്റുകൊണ്ട് 195 രാജ്യങ്ങളും തലസ്ഥാനങ്ങളും കറൻസികളും പറയാന്‍ വിശ്വജിത്തിന് വേണ്ടത് വെറും അഞ്ചുമിനിറ്റ്
കട്ടപ്പന: 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും അവരുടെ കറൻസികളുടെ പേരും കാണാതെ പറയുക പ്രായമായവർക്കുപോലും എളുപ്പമല്ല. എന്നാൽ കട്ടപ്പന വെള്ളയാംകുടി സ്വദേശി വിശ്വജിത് എന്ന എട്ടുവയസുകാരന് ഇത് നിസാരം. അഞ്ചുമിനിറ്റുകൊണ്ട് 195 രാജ്യ തലസ്ഥാനങ്ങളും കറൻസിയും കാണാതെപറഞ്ഞ് വിശ്വജിത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കുകയും ചെയ്തു. കട്ടപ്പന വെള്ളയാംകുടി ഓലിക്കൽ വിപിൻ രാജന്റെയും രജിതയുടെയും മകനാണ് വിശ്വജിത്. അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ലോകത്തിലെ ഏതുരാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ഈ കൊച്ചുമിടുക്കന് മനഃപാഠമാണ്. 195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും കറൻസിയും അഞ്ചുമിനിറ്റ് രണ്ടു സെക്കൻഡുകൊണ്ട് കാണാതെ പറഞ്ഞാണ് വിശ്വജിത് ഇന്ത്യാബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടംപിടിച്ചത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് വിശ്വജിത്, നോളഡ്ജ് വേൾഡ് വിശ്വജിത് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളും ഇതിലൂടെ അവതരിപ്പിച്ചു. തുടർന്നാണ്…
Read Moreനാലരവയസുകാരിക്കെതിരായ അതിക്രമം;മെഡിക്കല്‍ കോളജ് അധികൃതരുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച
മൂവാറ്റുപുഴ: അസം സ്വദേശിനിയായ നാലരവയസുകാരിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വിശദമായ മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറിയേക്കും. കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് പോലീസിന് കൈമാറും എന്നായിരുന്നു ആശുപത്രി അധികൃതർ ആദ്യം അറിയിച്ചിരുന്നത്. മെഡിക്കൽ റിപ്പോർട്ട് ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ലെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൂവാറ്റുപുഴ സിഐ ഗോപകുമാർ പറഞ്ഞു. നിലവിൽ പീഡനം നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയിൽനിന്നും മൊഴി എടുത്തിട്ടുണ്ട്. മൂന്നു സൈക്കളോജിസ്റ്റുകൾ കുട്ടിയെ കൗൺസിലിംഗ് നടത്തിയിരുന്നു. എന്നാൽ പീഡനം നടന്നതായി കണ്ടത്താനായിട്ടില്ല. മെഡിക്കൽ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും സിഐ പറഞ്ഞു. കഴിഞ്ഞ 27-നാണ് കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറ്റിൽനിന്ന് രക്തം പോകുകയും ചെയ്തതോടെ മൂവാറ്റുപുഴയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ…
Read Moreജനപ്രതിനിധികളേ, ഒന്നിങ്ങു നോക്കുമോ? ഇവിടെ ഒരു റോഡുണ്ടായിരുന്നു!
കടുത്തുരുത്തി: മങ്ങാട്-ഒറ്റിയാംകുന്ന് റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. ഇതുവഴിയുള്ള കാല്‍നട യാത്ര പോലും ദുരിതത്തിലായി. സിഎസ്ഐ പള്ളിയിലേക്കു പോയി വരുന്നതും ഇതേ റോഡിലൂടെയാണ്. മങ്ങാട് -ഒറ്റിയാംകുന്ന് റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുത്തനെയുള്ള കയറ്റത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങളോ, ഓട്ടോറിക്ഷകളോ പോലും കടന്നു പോകാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പരിതപിക്കുന്നു. എങ്ങനെയും റോഡ് നന്നാക്കിയെടുക്കണമെന്ന ആഗ്രഹവുമായി സമീപവാസികള്‍ നെട്ടോട്ടമോടുകയാണ്. റോഡ് നന്നാക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് 11 ലക്ഷം രൂപ അനുവദിച്ചുവെന്ന് പറയുകയും മുട്ടുചിറ സ്വദേശിയായ കരാറുകാരന് പണി ഏറ്റെടുത്തുവെന്നു പറയഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരെ ഇതേ ആവശ്യത്തിനായി സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. അടിയന്തരമായി പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടാകണണെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreപുരുഷ ഡോക്ടർമാരെ കണ്ടാൽപ്പോലും മോൾ അലറിവിളിക്കുകയാണ്; ഓട്ടോ ഡ്രൈവർ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച യുവതി ഇന്ന് ആശുപത്രി വിടും; മൊഴി എടുക്കാനാവാതെ പോലീസ്
ഗാന്ധിനഗർ: പാലായിൽ ഓട്ടോ ഡ്രൈവർ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച്് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഇന്നു ഡിസ്ചാർജ് ചെയ്യും. അടിയുടെ ആഘാതത്തിൽ താഴെയും മുകളിലത്തെ നിരകളിലെയും പല്ല് പോയതിനാൽ സംസാരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. തലയുടെ വിവിധ ഭാഗങ്ങളിലേറ്റ അടിമൂലം ഉണ്ടായ മുറിവുകൾ മൂലം ഇടയ്ക്കിടെ ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാലും ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതിനാലാണ് ഡിസ്ചാർജ് ചെയ്യുന്നതെന്ന് ഡോക്്ടർമാർ അറിയിച്ചു. ഡോക്്ടർമാർ അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാൽ തന്നെ ആക്രമിക്കുവാൻ വരികയാണെന്നു പറഞ്ഞ് മകൾ നിലവിളിക്കാറുണ്ടെന്ന് അമ്മ പറയുന്നു.പാലാ കൊട്ടാരമറ്റം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കടപ്പാട്ടൂർ കുറ്റിമടത്തിൽ പി.കെ സന്തോഷ് (61) ആണ് യുവതിയെ ആക്രമിച്ചത്. കഴിഞ്ഞ ഏഴിന് പുലർച്ചെ അഞ്ചിന് വീടിന് സമീപമായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുവാൻ പോലീസ് രണ്ടു തവണ ആശുപത്രിയിൽ വന്നിരുന്നുവെങ്കിലും, ഓർമ്മക്കുറവും, വായ്ക്കകത്ത് നടത്തിയ ശസ്ത്രക്രിയയും…
Read Moreവിഷരഹിത ഫലം എന്ന ഒറ്റ വിശേഷണം മതി! മലനാട്ടിലെ ചക്കയ്ക്ക് മറുനാട്ടിൽ ഇഷ്ടക്കാർ ഏറെ
മുണ്ടക്കയം: വിഷരഹിത ഫലം എന്ന ഒറ്റ വിശേഷണം മതി ചക്കയുടെ പേര് വാനോളം ഉയരാൻ. അതുകൊണ്ടുതന്നെയാവണം ഒരുകാലത്ത് അവഗണനയിലായിരുന്ന ചക്ക ഇന്ന് പ്രശസ്തിയുടെ നെറുകയിൽ എത്തി നിൽക്കുന്നത്. പണ്ടുകാലങ്ങളിൽ മലയോരമേഖലയിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നായിരുന്നു ചക്കപ്പുഴുക്ക്. ദരിദ്ര കാലമായിരുന്ന അന്നൊക്കെ ചക്കയും, ചക്കയുടെ വിഭവങ്ങളും മാത്രം കഴിച്ചാണ് നാളുകളോളം സാധാരണ കുടുംബങ്ങൾ വരെ കഴിഞ്ഞുപോന്നിരുന്നത്. ഒരു കുടുംബത്തിൽ എട്ടും പത്തും അംഗങ്ങളുള്ള ആ കാലഘട്ടത്തിൽ എല്ലാവരും കൂട്ടായി ഇരുന്ന് ചക്ക ഒരുക്കി പുഴുങ്ങിയും ചക്കക്കുരു കറി വെച്ചുകൂട്ടിയുമെല്ലാം കഴിഞ്ഞു. എന്നാൽ കാലം മാറി. സാധാരണക്കാരുടെ കുടുംബജീവിത നിലവാരം ഉയർന്നു, കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറി. ഇതോടെ ചക്കയെന്ന ഫലത്തെ മലയാളി പാടെ ഉപേക്ഷിച്ചു. കയറിപ്പറിക്കുന്നതിനും പാചകം ചെയ്യുന്നതിനുമെല്ലാമുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന കാരണവും. മറുനാട്ടിൽ നിന്നെത്തുന്ന വിഷമയമായ പച്ചക്കറിയും പഴവർഗങ്ങളും കഴിച്ചു പോന്നിരുന്ന മലയാളിക്ക് പിന്നീടാണ് ചക്കയുടെ ഗുണവും പ്രാധാന്യവും…
Read Moreവിവാഹം, മരണം, ജന്മദിനം, ഗൃഹപ്രവേശം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം; കോവിഡ് പ്രതിരോധ മതിൽ തീർത്ത് കോട്ടയം
കോട്ടയം: കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ പൊതു പരിപാടികളും ആരാധനാലയങ്ങളിലെ ചടങ്ങുകളും നടത്തുവാൻ പാടുള്ളൂ. ഇതിനായി തഹസീൽദാരുടെയോ സ്റ്റേഷൻ ഹൗസ് ഓഫീസറുടെയോ മുൻകൂർ അനുമതി വാങ്ങണം. നിലവിലുള്ള നിർദേശങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുന്നതെന്ന് സംഘാടകർ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്ന പക്ഷം നടപടി സ്വീകരിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യണംവിവാഹം, മരണം, ജന്മദിനം, ഗൃഹപ്രവേശം തുടങ്ങിയവയോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്തുന്നതിനു മുൻപ് www. covid19jagratha.kerala.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇത്തരം ചടങ്ങുകളിൽ കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്. ചടങ്ങുകളിൽ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യണം. പൊതു പരിപാടികൾക്ക് പരമാവധി രണ്ടു മണിക്കൂർ സമയം മാത്രമാണ്…
Read More