കോട്ടയം: ഇറച്ചിക്കോഴി വില കുത്തനെ ഉയർന്നതും കോവിഡിന്റെ രണ്ടാം തരംഗവും കാറ്ററിംഗ് രംഗത്തു പ്രവർത്തി ക്കുന്നവർക്ക് ആശങ്ക സമ്മാനിക്കുന്നു. ഈസ്റ്ററിനു ശേഷം കല്യാണ സീസണായതോടെ നിരവധി ഓർഡറുകളാണ് കാറ്ററിംഗ് യൂണിറ്റുകൾ മുൻകൂറായി ഏറ്റെടുത്തിരുന്നത്. പെട്ടന്നുള്ള കോഴിയിറച്ചിയുടെ വില വർധനവ് അപ്രതീക്ഷിത തിരിച്ചടിയാണ് ഈ മേഖലയ്ക്കു നൽകിയിരിക്കുന്നത്. ഇതോടൊപ്പം കോവിഡ് നിയന്ത്രണവും പുതുതായി വന്നതോടെ ഇനിയെന്തു ചെയ്യുമെന്ന നിലപാടിലാണ് കാറ്ററിംഗ് യൂണിറ്റുകാർ. വിവാഹത്തിന് സദ്യ പാടില്ലെന്നും പാഴ്സലുകൾ ആവാമെ ന്നുമാണ് പുതിയ കോവിഡ് മാനദണ്ഡം.ഈസ്റ്ററിനു ശേഷം 50 രൂപയാണ് കോഴിയിറച്ചിയിലുണ്ടായ വില വർധനവ്. റംസാൻ നോന്പും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. കോഴിയുടെ ലഭ്യതക്കുറവും വില വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
Read MoreCategory: Kottayam
വില ഇനിയും കൂടിയേക്കാം! ഇറച്ചിക്കോഴി വില 150 കടക്കുന്നു; കാരണമായി വ്യാപാരികള്‍ പറയുന്നത് ഇങ്ങനെ…
കോട്ടയം: ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു. വിവാഹങ്ങളും ആഘോഷങ്ങളും റംസാൻ നോന്പും എത്തിയതോടെ വിലയും വിൽപനയും കൂടി. ഗ്രാമങ്ങളിൽ 147 രൂപയ്ക്കാണ് ഇന്നലെ കോഴിക്കച്ചവടം നടന്നത്. ഇതേസമയം വടക്കൻ കേരളത്തിൽ കോഴി ഇറച്ചിവില ഇതിലും ഉയർന്ന നിരക്കിലാണ്. സർക്കാർ നിയന്ത്രണത്തിൽ വിൽക്കുന്ന ചിക്കന്‍ 220 രൂപയും എല്ല് നീക്കം ചെയ്തതിന് 305 രൂപയുമാണു വില. കോവിഡ് നിയന്ത്രണം വന്നാൽ വില ഇനിയും കൂടിയേക്കാം. ഇറച്ചിക്കോഴി ഇതരസംസ്ഥാനങ്ങളിൽനിന്നും എത്താത്തതും ഉത്പാദനം കുറഞ്ഞതും വില ഉയരാൻ ഇടയാക്കിയതായി വ്യാപാരികൾ പറയുന്നു. ലോക്ക്ഡൗണിൽ ഇറച്ചിക്കോഴി വളർത്തൽ സജീവമാകുകയും വില ഇടിയുകയും ചെയ്തിരുന്നു. തുടർന്നു വില കുറഞ്ഞതോടെ വൻകിട ഫാമുകളിൽ കോഴി എണ്ണം കുറച്ചിരുന്നു. സീസണ് എത്തിയതോടെ കോഴിക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നു. തമിഴ്നാട്ടിൽനിന്നുള്ള കോഴി വരവ് കുറഞ്ഞതും വില കൂടാൻ ഇടയാക്കി. 50 കിലോ കോഴിത്തീറ്റയ്ക്ക് 200 രൂപ വർധിച്ച് 1600…
Read Moreബൈക്ക് മോഷണം; പരാതിനൽകി പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് മോഷ്ടിച്ച ബൈക്കിൽ യുവാക്കളുടെ മരണപ്പാച്ചിൽ; പിന്നാലെ ചെന്നപ്പോൾ കണ്ട കാഴ്ചയിങ്ങനെ….
ചങ്ങനാശേരി: ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതികളെ പോലീസ് തെരയുന്നു. ഒന്നും രണ്ടും പ്രതികളായ തൃക്കൊടിത്താനം സ്വദേശികളായ ജിസ്, പ്രണവ് എന്നിവരെയാണ് ഈ കേസിൽ ഇനി പിടികൂടാനുള്ളത്. ഈ കേസിൽ പാലത്തുങ്കൽ നോബിൻ ബൈജു(19), ചങ്ങനാശേരി ചെറുപുരയിടം അനൂപ്(19), നാലുകോടി സ്വദേശി സജിത്(20) എന്നിവരെ ഇന്നലെ തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തിരുന്നു. തൃക്കൊടിത്താനം കൊക്കോട്ടുചിറ സ്വദേശി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന യമഹാ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. ബൈക്ക് മോഷണം പോയതറിഞ്ഞ് വീട്ടിലെത്തിയ ജോസഫിന്റെ മകനും കൂട്ടുകാരനുംകൂടി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ എത്തി പരാതി. ഇതിനുശേഷം ഇവർ റോഡിലേക്കിറങ്ങിയപ്പോൾ മോഷ്ടിച്ച ബൈക്കിൽ നോബിനും അനൂപും സഞ്ചരിക്കുന്പോൾ ജോസഫിന്റെ മകന്റെയും സുഹൃത്തിന്റെയും ശ്രദ്ധയിൽപ്പെട്ടു. ഇവർ മറ്റൊരു ബൈക്കിൽ മോഷ്ടാക്കളെ പിന്തുടർന്നു. അമിത വേഗത്തിൽ ഓടിച്ചുപോയ മോഷ്ടാക്കൾ ഇരൂപ്പ കുന്നിൽവെച്ച് വേറൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനുശേഷം ബൈക്കിനു…
Read Moreസ്വപ്നം പൂവണിയണം! ആകെയുള്ളത് 25 കിലോ ത്രാസും കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസും; ലീലാമണിയുടെ ജീവിതം ഹരിതകർമസേനയുടെ പാഠപുസ്തകം
തൊടുപുഴ: കുളമാവ് സ്വദേശിനി ലീലാമണിയുടെ ജീവിതം ഹരിതകർമസേനയ്ക്ക് പാഠപുസ്തകമാകുന്നു. അറക്കുളം പഞ്ചായത്തിലെ ആക്രിവ്യാപാരിയാണ് ഹരിതകർമസേനാംഗമായ കുളമാവ് ഇടീപ്പറന്പിൽ ലീലാമണി(54). ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൻസുണ്ടെങ്കിലും വാഹനം വാങ്ങാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും ഒരു വാഹനം വാങ്ങി വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തണം, കയറിക്കിടക്കാൻ വീടുണ്ടാക്കണം… ഇതൊക്കെയാണ് ലീലാമണിയുടെ സ്വപ്നങ്ങൾ. അതിനായി തന്റെ ബാഗിൽ എപ്പോഴും കരുതുന്നത് 25 കിലോ ത്രാസ് മാത്രമാണ്. പിന്നെ കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസും. അറക്കുളം പഞ്ചായത്തിലെ 12-ാം വാർഡിന്റെ ചുമതലയാണ് ലീലാമണിക്കുള്ളത്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ആക്രിസാധനങ്ങൾ വിലയ്ക്കെടുക്കുന്ന വ്യക്തിഗത കുടുംബശ്രീ സംരംഭം നടത്തുകയാണ് ഇവർ. ഓരോ ഹരിതകർമ സേനാ യൂണിറ്റും കണ്‍സോർഷ്യമായി രജിസ്റ്റർ ചെയ്ത് വ്യക്തിഗതമായോ കൂട്ടുചേർന്നോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സർക്കാർ നിർദേശമാണ് ലീലാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തയ്യൽ അറിയാവുന്നതിനാൽ ടെയ്ലറിംഗ് ഷോപ്പാണ് ലീലാമണി സ്വപ്നം കണ്ടത്. ഇതിനായി വായ്പ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും…
Read Moreട്രീസാമോളേ, ഞങ്ങൾ മറക്കില്ല; ഇതാ, സ്നേഹപ്പൂക്കൾ…! പ്രിയ സഹപാഠിയെ അവസാനമായി ഒരുനോക്ക് കാണാൻ സ്നേഹപ്പൂക്കളുമായി അവരെത്തി
തൊടുപുഴ: അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ പ്രിയ സഹപാഠിയെ അവസാനമായി ഒരുനോക്ക് കാണാൻ സ്നേഹപ്പൂക്കളുമായി അവരെത്തി. തൊടുപുഴ ന്യൂമാൻ കോളജ് ബിഎ അവസാന വർഷ സാന്പത്തിക ശാസ്ത്ര വിദ്യാർഥിനിയായ മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫ്-മേഴ്സി (റിട്ട.അധ്യാപിക) ദന്പതികളുടെ ഏകമകൾ ട്രീസ (ഉണ്ണിക്കുട്ടി-20) ആണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ മരണമടഞ്ഞത്. കോളജിൽ സോഷ്യലിൽ പങ്കെടുക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണ ട്രീസയെ ഉടൻ സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള ഗ്രൂപ്പ്ഫോട്ടോയ്ക്കു ശേഷം കൂട്ടുകാരുമായി സന്തോഷം പങ്കിടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. എല്ലാവരോടും സൗഹൃദവും ഹൃദയബന്ധവും പുലർത്തിയിരുന്ന തങ്ങളുടെ പ്രിയ പ്പെട്ടവൾ ആശുപത്രി കിടക്കയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാരും സഹപാഠികളും. എന്നാൽ വിധിമറ്റൊന്നായി. നേരത്തെ മുതൽ ട്രീസയ്ക്ക് ഹൃദയസംബന്ധമായ രോഗമുള്ള കാര്യം സഹപാഠികൾക്ക് അറിവില്ലായിരുന്നു. രണ്ടുദിവസം മുന്‍പും തങ്ങളോടൊപ്പം കോളജ് കാന്പസിൽ…
Read Moreഈരയിൽക്കടവ് ബൈപ്പാസ് റോഡ് വീണ്ടും മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു; രാത്രിയിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തളളുന്നത്
കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡ് വീണ്ടും മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തി ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ റോഡിൽ തള്ളുകയാണ്.ഇറച്ചി കോഴി, കേറ്ററിംഗ് മാലിന്യങ്ങളാണ് പതിവായി ഇവിടങ്ങളിൽ നിക്ഷേപിക്കുന്നത്. മാലിന്യങ്ങൾ തള്ളുന്നതു പതിവായതോടെ ഇവിടങ്ങളിൽ തെരുവു നായ ശല്യവും രൂക്ഷമായി. ബൈപ്പാസ് റോഡിൽ വെളിച്ചമില്ലാത്തതാണ് മാലിന്യം തള്ളാൻ സാമൂഹിക വിരുദ്ധർക്കു സഹായകമാകുന്നത്. മാലിന്യങ്ങളിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധവും തെരവു നായകളുടെ ശല്യവും മൂലം ബൈപ്പാസ് റോഡിലൂടെയുള്ള പ്രഭാത സായാഹ്ന സവാരിക്കാരും പിൻമാറിയിരിക്കുകയാണ്. നാളുകൾക്കു മുന്‍പും ഇവിടെ മാലിന്യ നിക്ഷേപം പതിവായിരുന്നു. ഇതോടെ നാട്ടുകാർ മുൻകൈയെടുത്ത് സ് ക്വാഡ് രൂപീകരിക്കുകയും പോലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കുകയും ചെയ്തു. ഇതോടെ മാലിന്യം തള്ളുന്ന സംഭവങ്ങൾ കുറയുകയും ചെയ്തു. തുടർന്നാണ് ബൈപ്പാസ് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. എന്നാൽ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി ലൈനുകൾ വലിച്ചതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല. തെരഞ്ഞെടുപ്പിനെ തുടർന്നു…
Read Moreവീട്ടമ്മമാരെ വേഗത്തിൽ കബളിപ്പിക്കാം, തട്ടിപ്പുകാർ ഇപ്പോൾ തലയോലപ്പറമ്പ് കേന്ദ്രീകരിച്ച്
തലയോലപ്പറന്പ്: ഗൃഹോപകരണങ്ങൾ വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞു വീട്ടമ്മമാരെ കബളിപ്പിച്ചു പണം തട്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. വൈക്കം കച്ചേരിക്കവലയ്ക്കു സമീപത്തെ മിടുക്കി ഹോം അപ്ലയൻസിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞു വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് 40 വയസു പ്രായം തോന്നിക്കുന്നയാളാണ് തട്ടിപ്പു നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു വെള്ളൂർ ഇറുന്പയത്തെ വീടുകളിൽ കയറിയിറങ്ങി ഇയാൾ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. വീട്ടമ്മമാരുടെ വിശ്വാസം നേടാൻ കാറിലെത്തിയാണ് ഇയാൾ വീടുകളിൽ കയറിയത്. കുറച്ചു പണം മുൻകൂറായി നൽകുന്നവർക്കു അടുത്ത ദിവസം ആവശ്യപ്പെട്ട ഗൃഹോപകരണം വീട്ടിലെത്തിച്ചുതരുമെന്ന് പറഞ്ഞാണിയാൾ പണം വാങ്ങിയിരുന്നത്. ഇറുന്പയത്തെ ഒരു വീട്ടമ്മയ്ക്കു യുവാവിന്റെ പറച്ചിലിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ കള്ളിവെളിച്ചത്താകുമെന്ന് മനസിലാക്കി യുവാവ് തന്ത്രപൂർവം കടന്നു കളഞ്ഞു. ഇറുന്പയത്തിനു പുറമേ തലയോലപറന്പ്, പൊതി തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പു നടത്തി പണം കൈക്കലാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പിനിരയായവർ അറിയിച്ചതിനെ തുടർന്ന് മിടുക്കി…
Read Moreഇരുമുടിക്കെട്ടുമേന്തി മലചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്; പുണ്യം പൂങ്കാവനത്തില്‍ പങ്കാളിയായി
ശബരിമല: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണര്‍ ശബരീശ ദര്‍ശനത്തിനു സന്നിധാനത്തെത്തിയത്. ഞായറാഴ്ച വൈകുന്നേരം പമ്പയില്‍ എത്തിയ ഗവര്‍ണര്‍ അല്പം വിശ്രമത്തിനു ശേഷം 5.10 ന് പമ്പയില്‍ നിന്ന് ഇളയമകന് കബീര്‍ മുഹമ്മദ് ഖാനോടൊപ്പം ഇരുമുടി നിറച്ചു. തുടര്‍ന്ന് ഇരുമുടിക്കെട്ടുമേന്തിയാണ് മല ചവിട്ടിയത്. സ്വാമി അയ്യപ്പന് റോഡ് വഴി നടന്നാണ് ഇവര്‍ ശബരീശ ദര്‍ശനത്തിനെത്തിയത്. വഴിയില്‍ മലയിറങ്ങിവന്ന അയ്യപ്പന്മാരോട് കുശലാന്വേഷണം നടത്തിയും ഫോട്ടോ എടുത്തുമാണ് ഗവര്‍ണര്‍ മല ചവിട്ടിയത്. 6.35 ന് മരക്കൂട്ടത്ത് എത്തിയ ഗവര്‍ണര്‍ 7.18ന് വലിയ നടപ്പന്തലിലെത്തി. ദര്‍ശനത്തിനെത്തിയ ഗവര്‍ണറെ വലിയ നടപ്പന്തലിനു മുന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗം കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍…
Read Moreസ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങി; തർക്കള്ളും തമ്മിലടിയും പതിവ് കാഴ്ചയാകുന്നു
മല്ലപ്പള്ളി: മല്ലപ്പള്ളിയിലേക്ക് കൂടുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയതോടെ തര്‍ക്കങ്ങളും പതിവായി. കോവിഡ്കാല പ്രതിസന്ധിയില്‍ സര്‍വീസ് നിര്‍ത്തിയിട്ടിരുന്ന പല ബസുകളും നിരത്തിലിറങ്ങിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ബസ് സമയത്തെച്ചൊല്ലിയ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്കു കാരണം. മര്‍ദനമേറ്റ ജീവനക്കാരനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കീഴ്വായ്പൂര് പോലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഈ റൂട്ടുകളിലുള്ളതിനാല് സ്വകാര്യ ബസുകളുടെ സമയത്തെച്ചൊല്ലി ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുകയാണ്. കെഎസ്ആര്‍ടിസി കോട്ടയം – കോഴഞ്ചേരി ചെയിന്‍ സര്‍വീസുകളടക്കം പുനരാരംഭിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോലീസ് സാന്നിധ്യം ഉണ്ടാകാറില്ല. നേരത്തെ ഇവിടെ പോലീസിനെ നിയോഗിച്ചിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് സ്റ്റാന്‍ഡ് അടച്ചിട്ടതോടെ പോലീസ് ഡ്യൂട്ടി പിന്‍വലിച്ചതാണ്.
Read Moreക്ഷീണം കാരണം ഉറങ്ങിപ്പോയി! സ്റ്റുഡന്റ്സ് പോലീസ് അർധരാത്രിയിൽ രക്ഷകരായി; രക്ഷിച്ചതാകട്ടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥനെ…
എരുമേലി: നിയന്ത്രണം വിട്ട് കടയുടെ മുമ്പിലേക്ക് ഇടിച്ച കാറിനുള്ളിൽ സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽ കുടുങ്ങി ബോധരഹിതനായ ഡ്രൈവറെ രക്ഷിച്ചത് മൂന്ന് വിദ്യാർഥികൾ. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സ്റ്റുഡന്റ്സ് പോലീസ് മുൻ കേഡറ്റുകളായ മൂന്ന് വിദ്യാർഥികൾ രക്ഷിച്ചതാകട്ടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥനെ. വോട്ടെടുപ്പ് നടന്ന ഇക്കഴിഞ്ഞ ആറിന് അർധരാത്രിയിൽ എരുമേലി – പമ്പാവാലി ശബരിമല പാതയിൽ മുക്കൂട്ടുതറ ടൗണിലായിരുന്നു അപകടം. ഉമ്മിക്കുപ്പ സെന്റ് മേരീസ് സ്കൂൾ സ്റ്റുഡന്റസ് പോലീസ് മുൻ കേഡറ്റുകളും ഇപ്പോൾ ബിരുദ വിദ്യാർഥികളുമായ ടോണി ജോയി, നിജിൻ ചാക്കോ, ടോംസി ജോയി എന്നിവരാണ് രക്ഷകരായത്. മുക്കൂട്ടുതറ ഇടകടത്തി കണ്ടത്തിൽ സജി – സിന്ധു ദമ്പതികളുടെ മകനാണ് നിജിൻ. തുലാപ്പള്ളി വട്ടപ്പാറയിൽ പറപ്പള്ളി വീട്ടിൽ റിട്ടയേഡ് അധ്യാപക ദമ്പതികളായ ജോയി – ഡോളിയുടെ മക്കളും ഇരട്ട സഹോദരൻമാരുമാണ് ടോണിയും ടോംസിയും. ചാത്തൻതറ സ്വദേശിയായ…
Read More