കോട്ടയം: പരസ്യപ്രചാരണം അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം. നാളെ രാത്രി ഏഴു വരെയാണു പരസ്യപ്രചാരണത്തിനുള്ള സമയം.കൊട്ടിക്കലാശം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചതോടെ കലാശക്കൊട്ടിനു രാഷ്ട്രീയ പാർട്ടികൾ മറ്റു വഴികൾ തേടുന്നു. പ്രാദേശിക തലത്തിൽ ചെറിയരീതിയിൽ പ്രചാരണം അവസാനിപ്പിക്കുന്ന ക്രമീകരണങ്ങളാണു രാഷ്്ട്രീയപാർട്ടികൾ നടത്തുന്നത്. ഇതുവഴി കൂടുതൽ വോട്ടർമാരെ സ്വാധീനിക്കാമെന്നും കണക്കുകൂട്ടുന്നു. പ്രചാരണം അവസാനലാപ്പിലെത്തിയതോടെ മൂന്നു മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവസാനവട്ട പ്രചാരണങ്ങൾക്ക് തന്ത്രങ്ങൾ മെനയാൻ സ്ഥാനാർഥികളുടെ വാർ റൂമുകളിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. അവസാനവട്ട ഭവന സന്ദർശനംദുഃഖവെള്ളി ദിനമായ ഇന്നലെ സ്ഥാനാർഥികൾക്ക് കാര്യമായ പരസ്യപ്രചാരണമില്ലായിരുന്നു. ഇന്നും നാളെയുമായി അവസാനവട്ട ഭവനസന്ദർശനം നടത്താനാണു പാർട്ടികളുടെ തീരുമാനം.ജില്ലയിൽ പാലാ, പുതുപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ രാഷ്്ട്രീയ കേരളം ഉറ്റുനോക്കുന്നവയാണ്. പാലായിൽ ജോസ് കെ. മാണി, മാണി സി. കാപ്പൻ, ജെ. പ്രമീളാ ദേവി എന്നിവർ ഏറ്റമുട്ടുന്പോൾ വീറുംവാശിയും ഏറെയാണ്. കേരള കോണ്ഗ്രസ്…
Read MoreCategory: Kottayam
രാമക്കൽമേട്ടിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ മരിച്ചു; വിദ്യാർഥികളുടെ ടൂർ സംബന്ധിച്ചും അവ്യക്തത
നെടുങ്കണ്ടം: രാമക്കൽമേട്ടിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം കൽപകശേരി ജിവിഎച്ച്എസിലെ വിദ്യാർഥി നിഹാൽ (18) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. നിഹാലിന്റെ നേതൃത്വത്തിൽ രണ്ട് ബസുകളിലായി 93 വിദ്യാർഥികളാണ് രാമക്കൽമേട്ടിലെത്തിയത്. ബുധനാഴ്ച രാത്രി റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ നിഹാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടെയുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകിയശേഷം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ നൽകിയെങ്കിലും കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെ ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ ബഹളം വച്ചതിനെത്തുടർന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിഹാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആന്തരിക അവയവങ്ങൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളുടെ ടൂർ സംബന്ധിച്ചും അവ്യക്തതകളുണ്ട്. സ്കൂൾ…
Read Moreമുടക്കമില്ലാതെ 35 -ാം വർഷവും റോഷി കാൽനടയായി മലയാറ്റൂർ കുരിശുമലയിലേക്ക്…
ചെറുതോണി: തെരഞ്ഞെടുപ്പു തിരക്കിടയിലും മുടക്കമില്ലാതെ 35-ാം വർഷവും റോഷി അഗസ്റ്റിൻ ദുഃഖവെള്ളിയാഴ്ച മലയാറ്റൂർ കുരിശുമല തീർഥാടനം നടത്തും. ഇന്നലെ കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാർ, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തി. വൈകുന്നേരം ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയശേഷം ഭാര്യയും മൂത്ത മകളുമൊന്നിച്ച് രാമപുരത്ത് ചക്കാന്പുഴയിലുള്ള കുടുംബവീട്ടിലേക്ക് പോയി. വീട്ടിൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം പെസഹ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് രാത്രി ഒൻപതോടെ സുഹൃത്തുക്കളോടൊപ്പം ചക്കാന്പുഴയിൽ നിന്നും കാൽനടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു.
Read Moreപാലായിലെ തമ്മിലടി ഇടതുമുന്നണിക്ക് ക്ഷീണമായി, യുഡിഎഫിന് വീണുകിട്ടിയ അവസരം
പാലാ: എൽഡിഎഫിൽ കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയും യുഡിഎഫിൽ സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പിനും തമ്മിൽ നിയസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് എൽഡിഎഫ് ഭരണത്തിലുള്ള നഗരസഭാ യോഗത്തിൽ ഇന്നലെയുണ്ടായ കൈയാങ്കളി. ഭരണകക്ഷിയംഗങ്ങളായ ബിനു പുളിക്കക്കണ്ടവും (സിപിഎം), ബൈജു കൊല്ലംപറന്പിലും (കേരള കോണ്ഗ്രസ്എം) തമ്മിൽ വോട്ടെടുപ്പിന് ഒരാഴ്ച മുന്പുണ്ടായ അടി മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നാണ് എൽഡിഎഫ് പറയുന്നത്. ചരിത്രത്തിലാദ്യമായി പാലാ മുൻസിപ്പാലിറ്റി കേരള കോണ്ഗ്രസ് എം പിന്തുണയിൽ ഇടതുമുന്നണി ഭരണം പിടിച്ചതാണ്. ജോസ് കെ. മാണി എൽഡിഎഫിലെത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ആകെയുളള 26 അംഗങ്ങളിൽ 17 സീറ്റുകൾ എൽഡിഎഫ് നേടി. കേരള കോണ്ഗ്രസ് എം -10, സിപിഎം-അഞ്ച്, സിപിഐ- ഒന്ന്, എൻസിപി- ഒന്ന് എന്നിങ്ങനെയാണ് എൽഡിഎഫ് കക്ഷിനില. യുഡിഎഫിന് എട്ട് അംഗങ്ങളുണ്ട്.…
Read Moreഅഞ്ചുവയസുകാരി ബാലികയുടെ ആരോഗ്യനിലയിൽ പുരോഗതി; പരിക്കിന്റെ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന, അസം സ്വദേശികളായ ദന്പതികളുടെ മകൾ, അഞ്ചു വയസുകാരിയായ കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പരിക്കിന്റെ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. കഴിഞ്ഞ ദിവസം രാത്രിയിൽ മൂവാറ്റുപുഴ വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ മൊഴി രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല. കുട്ടിയുടെ ശരീരത്തിലുണ്ടായ പരിക്ക് എങ്ങനെയെന്ന് കണ്ടെത്തുന്നതിനു കുട്ടികളുടെ സൈക്കിൾ കൊണ്ടുവന്ന്, സൈക്കിളിൽ നിന്ന് വീണു പരിക്കുണ്ടായതാണോയെന്ന് പരിശോധന നടത്തിയെങ്കിലും അതും പൂർണമായി വിജയിച്ചില്ല. തുടർന്നാണ് ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും കുടലിലുമുണ്ടായ പരിക്ക് കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുവാൻ തീരുമാനിച്ചത്. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ നേതൃത്വത്തിൽ ഗൈനക്കോളജി, ഗ്യാസ്ട്രോ എൻറോളജി, സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. ഇന്നുരാവിലെ നടത്തിയ പരിശോധനയിൽ…
Read Moreശല്യം അസഹനീയം; ഒടുവിൽ പോലീസ് പറഞ്ഞു കടക്ക് പുറത്ത്! അലോട്ടിയുടെ വലംകൈയായ ടോമി ഉൾപ്പെടെ മൂന്നുപേരെ നാടുകടത്തി
കോട്ടയം: ക്രിമിനൽ കേസുകൾ കൂടിവന്നപ്പോൾ പ്രതികളോട് പോലീസ് ഉത്തരവിട്ടു, കടക്ക് പുറത്ത്! ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗവും നിരവധി കേസുകളിൽ പ്രതികളുമായ മൂന്നു പേരെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി. മുടിയൂർക്കര കുന്നുകാലായിൽ പ്രദീപ് (പാണ്ടൻ പ്രദീപ്-28), മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജിൽ സിബി ജി.ജോണ് (അമ്മഞ്ചേരി സിബി -39), ആർപ്പൂക്കര കോലേട്ടന്പലം പാലത്തൂർ ടോമി ജോസഫ് (24) എന്നിവരെയാണ് കാപ്പാ ചുമത്തി ജില്ലയിൽ നിന്നു നാടുകടത്തിയത്. കുറ്റവാളികളിൽ ഒരാളായ ടോമി ജോസഫ് അലോട്ടിയുടെ വലംകൈയാണ്. അമ്മഞ്ചേരി സിബി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പണം വച്ച് ചീട്ടുകളി, ബ്ലേഡ് പലിശയ്ക്ക് പണമിടപാട് എന്നിവ നടത്തുന്നയാളുമാണ്. പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർക്കെതിരെ മുന്പും കാപ്പാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും…
Read Moreതലശേരിയിൽ പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; കോട്ടയം സ്വദേശിയായ കൊടുംക്രിമിനൽ അറസ്റ്റിൽ
തലശേരി: തലശേരി നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. സംഭവം നേരിൽ കണ്ട സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഭയന്ന് വിറച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിയായ കൊടും ക്രിമിനൽ അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം തലശേരി പുതിയ ബസ്സ്റ്റാൻഡിലാണ് സിനിമാ സ്റ്റൈലിലുള്ള അക്രമം അരങ്ങേറിയത്. അക്രമത്തിൽ കഴുത്തിനും കൈക്കും ആഴത്തിൽ മുറിവേറ്റ തോട്ടുമ്മൽ വാഴയിൽ വീട്ടിൽ ഷംസീറിനെ (24) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വാകത്താനം പെരുന്താനം മുള്ളൻ നളക്കൽ മോനു രാജ് പ്രേമിനെ (24) എസ്ഐ കെ. അഷറഫും സംഘവും അറസ്റ്റ് ചെയ്തു. മോഷണം, പോക്സോ ഉൾപ്പെടെ കോട്ടയം ജില്ലയിൽ പന്ത്രണ്ട് കേസുകളിൽ മോനുരാജ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാപ്പ പ്രകാരവും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഷംസീറിനെ കുത്തി വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ പിന്തുടർന്ന്…
Read Moreനൂറുകടന്ന റോസയും തോമസും വാക്സിനെടുത്ത് മാതൃകയായി! ശാരീരിക അസ്വസ്ഥതകളോ ക്ഷീണമോ ഒന്നുംതന്നെ ഇരുവരെയും ബാധിച്ചില്ല; കാരണം…
ഇടുക്കി: അയൽപക്കക്കാരും നൂറുവയസ് പിന്നിട്ടവരുമായ ഇടുക്കി വെള്ളിയാമറ്റം മുതുകുളത്തേൽ റോസ (104)യും പുതിയേടത്ത് തോമസും (101) കോവിഡ് പ്രതിരോധ വാക്സിനെടുത്ത് മാതൃകയായി. കഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് പ്രവർത്തിക്കുന്ന ശാന്തിനികേതന ഹോസ്പിറ്റലിലെത്തി ഇരുവരും കോവിഷീൽഡ് വാക്സിനെടുത്തത്. വാക്സിനെടുത്തശേഷം സാധാരണ ഗതിയിൽ വരുന്ന ശാരീരിക അസ്വസ്ഥതകളോ ക്ഷീണമോ ഒന്നുംതന്നെ ഇരുവരെയും ബാധിച്ചില്ല. ചിട്ടയായ ജീവിതക്രമമാണ് ഇരുവരും ഇപ്പോഴും പിന്തുടരുന്നത്. അതിനാൽതന്നെ പ്രായാധിക്യത്തിന്റെ അവശതയല്ലാതെ മറ്റു രോഗങ്ങളൊന്നും ഇരുവർക്കുമില്ല. മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗണ് കാലഘട്ടത്തിൽ സർക്കാർ നിർദേശിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് വീട്ടിൽതന്നെയാണ് ഇവർ കഴിഞ്ഞത്. സമീപ ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ മുതിർന്ന പൗരൻമാർക്കായി പ്രതിരോധ വാക്സിനേഷൻ ക്യാന്പ് നടത്തുന്നതിന്റെ ഭാഗമായി ഇവരെയും വാക്സിനെടുപ്പിക്കാൻ തീരുമാനിച്ചു. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ചെറിയ ആശങ്ക പങ്കുവച്ചെങ്കിലും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും റോസയുടേയും തോമസിന്റെയും ആത്മവിശ്വാസവും പരിഗണിച്ച്…
Read Moreപാലാ നഗരസഭയിൽ സിപിഎം-കേരള കോണ്ഗ്രസ് അംഗങ്ങൾ തമ്മിലടിച്ചു
കോട്ടയം: പാലാ നഗരസഭാ കൗണ്സിൽ യോഗത്തിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിലടിച്ചു. സിപിഎം-കേരള കോണ്ഗ്രസ്-എം അംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണം. കേരള കോണ്ഗ്രസ്-എമ്മിലെ ബൈജു കൊല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പുളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്സിലർമാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഘർഷത്തിൽ ബൈജുവിന് തലയ്ക്ക് പരിക്കേറ്റു. തർക്കത്തെ തുടർന്ന് കൗണ്സിൽ യോഗം മുടങ്ങി.ദീർഘകാലത്തിന് ശേഷമാണ് പാലാ നഗരസഭയിൽ എൽഡിഎഫ് ഭരണം വരുന്നത്. കേരള കോണ്ഗ്രസ്-എം എൽഡിഎഫിൽ എത്തിയതിന് പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണം ഇടതു മുന്നണി പിടിക്കുകയായിരുന്നു. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റതു മുതൽ സിപിഎം-കേരള കോണ്ഗ്രസ്-എം തർക്കം പതിവായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കേയുണ്ടായ തർക്കം പരിഹരിക്കാൻ എൽഡിഎഫ് ജില്ലാ നേതൃത്വം ഇടപെടുമെന്നാണ് സൂചന.
Read Moreആഴക്കൂടുതലും ചതുപ്പും! കാൽവഴുതി മീനച്ചിലാറ്റിൽ വീണ ഏഴു വയസുകാരിയെ പതിനഞ്ചുകാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി; സംഭവം ഇങ്ങനെ…
തിരുവാർപ്പ്: കാൽവഴുതി മീനച്ചിലാറ്റിൽ വീണ ഏഴു വയസുകാരിയെ പതിനഞ്ചുകാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി. സഹോദരനോടൊപ്പം ഇന്നലെ വൈകുന്നേരം 5.30ന് കടയിൽപ്പോയി മടങ്ങവേ വെള്ളത്തിൽ വീണ രമീഷയെ പത്താംക്ലാസ് വിദ്യാർഥിയായ കാശിനാഥാണ് രക്ഷപ്പെടുത്തിയത്. തിരുവാർപ്പ് തട്ടാർ കാട് മാലത്തുശേരി ഭാഗത്തായിരുന്നു സംഭവം. പുഴയിൽ വീണ അനുജന്റെ ചെരുപ്പെടുക്കാനുള്ള ശ്രമത്തിലാണ് കുമരകം എസ്കെഎം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ രമീഷ നിലയില്ലാകയത്തിൽ വീണത്. കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് അപകടം തിരിച്ചറിയാനായില്ല. സൈക്കിളിൽ അവിടെത്തിയ കാശിനാഥ് കൈകാലിട്ടടിക്കുന്ന കുട്ടിയെക്കണ്ട് ആറ്റിൽചാടി രക്ഷിക്കുകയായിരുന്നു. ആഴക്കൂടുതലും ചതുപ്പും കാരണം കരയ്ക്കുകയറാൻ ബുദ്ധിമുട്ടിയപ്പോൾ ഓടിയെത്തിയ സുഹൃത്ത് ആരോമലിന്റെ സഹായത്തോടെയാണ് കുട്ടിയെ രക്ഷിച്ചത്. തിരുവാർപ്പ് പരപ്പേൽ രഞ്ജീവ് – രമ ദന്പതികളുടെ മകനാണ് കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് കാശിനാഥ്. സ്വജീവൻ പണയംവച്ച് ആറ്റിൽ ചാടി സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തിയ കാശിനാഥിന്റെ മാതൃകാപരമായ പ്രവൃത്തിയെ അനുമോദിച്ച് തിരുവാർപ്പ് ടി.കെ.…
Read More