കോട്ടയം: ഇരുട്ടിൽ പതിയിരുന്ന് ഒറ്റയ്ക്കു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ശരീരത്തേക്ക് ചാടി വീഴും. തുടർന്ന് ആക്രമിച്ചു പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കൾ കൈലാക്കുകയാണ് ഇന്നലെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയ കവർച്ച സംഘത്തിന്റെ പതിവ് രീതി. സംഘത്തിൽപ്പെട്ട പൂവന്തുരുത്ത് കാന്തിപ്പള്ളി തോട്ടത്തിൽ ബിജു (42), പനച്ചിക്കാട് പാറയിൽ ജിഷ്ണു (25), പൂവൻതുരുത്ത് പുത്തൻപറന്പിൽ വിഷ്ണു (22), പള്ളം തുണ്ടിയിൽ സന്ദീപ് (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പൂവന്തുരുത്ത് വ്യവസായിക മേഖലയിൽ വിവിധ സ്ഥാപനങ്ങളിലായി നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവരെ ആക്രമിച്ചു പണം തട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതി. നാലംഗ സംഘം റോഡിലെ ഇരുട്ടുള്ള സ്ഥലങ്ങളിൽ പതുങ്ങിയിരിക്കും. ഒറ്റയ്ക്കു വരുന്ന ഇതര സംസ്ഥാനക്കാരെ ആക്രമിക്കുകയാണ് പതിവ്. ശബ്ദമുണ്ടാക്കിയാൽ മർദിച്ച് അവശനാക്കുകയും ചെയ്യും. പതിവ് പോലെ ഇത്തരത്തിലുള്ള ആക്രമണത്തിനു പദ്ധതി തയാറാക്കി കഴിഞ്ഞ 22ന് സംഘം…
Read MoreCategory: Kottayam
ഒന്നാംഘട്ട ഭവന സന്ദർശനം പൂർത്തിയാക്കി സ്ഥാനാർഥികൾ; രണ്ടാം ഘട്ടമായ കുടുംബയോഗങ്ങളും സക്വാഡുകളുടെ പ്രവർത്തനവും ആരംഭിച്ചു
കോട്ടയം: വോട്ടെടുപ്പിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം വ്യക്തി കേന്ദ്രീകരണത്തിലേക്ക്. വാർഡ് കണ്‍വൻഷനുകളും ഒന്നാം ഘട്ട ഭവന സന്ദർശനവും സ്ഥാനാർഥികൾ പൂർത്തിയാക്കി. ഇന്നു മുതൽ കുടുംബയോഗങ്ങളും സക്വാഡുകളുടെ പ്രവർത്തനവും സജീവമാകും. ഗ്രാമപഞ്ചായത്തിലേക്ക് മത്സരക്കുന്നവർ ഓരോ സ്ഥാനാർഥികളെയും നേരിൽ കണ്ട് വോട്ട് തേടുന്പോൾ പാർട്ടി, മുന്നണി പ്രവർത്തകർ പ്രസ്ഥാവനകളും അഭ്യർഥനകളുമായി വീടുവീടാന്തരം കയറിയിറങ്ങുന്നു. പുലർച്ചെ മുതൽ സ്ഥാനാർഥികൾ രംഗത്തുണ്ട്. വീടിനുള്ളിൽ കയറാതെയുള്ള പ്രചാരണമാണ് നടത്തുന്നതേറെയും. ജില്ലാ പഞ്ചായത്തിലെയും ബ്ലോക്കിലെയും സ്ഥാനാർഥികളുടെ മണ്ഡല പര്യടനത്തിനും ഇന്നു മുതൽ തുടക്കമാവും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണം നടത്താൻ സ്ഥാനാർഥികൾ ശ്രദ്ധിക്കുന്പോൾ പലയിടത്തും പ്രചാരണത്തിനു നേതാക്കൾ ഇടപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർഥിയോടൊപ്പം ഭവനസന്ദർശനത്തിനു പരമാവാധി മൂന്നു പേർ മാത്രമാണു പോകുന്നത്. വീടിന്റെ പുറത്തു നിന്നാണ് വോട്ടഭ്യർഥന. കുടുംബയോഗങ്ങളിൽ പരമാവധി സന്പർക്കം ഒഴിവാക്കാനും സമൂഹിക അകലം പാലിക്കാനും നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്.…
Read Moreസഹായം ആവശ്യപ്പെട്ട് വീട്ടിലെത്തിയശേഷം വയോധികയുടെ മാല പൊട്ടിച്ച സംഭവം; പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും
കോട്ടയം: വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിൽ പിടിയിലായവരെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. മറ്റിടങ്ങളിൽ മാല പൊട്ടിച്ചു സ്വർണം അപഹരിച്ച കേസിലും മറ്റു മോഷണത്തിലും സംഘത്തിനു പങ്കുണ്ടോയെന്ന് വ്യക്തമാകുന്നതിനാണു പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നത്. കോട്ടയം നഗരമധ്യത്തിലെ വീട്ടിലെത്തി സഹായം ആവശ്യപ്പെട്ടശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്തു രക്ഷപെട്ട സംഭവത്തിൽ കഞ്ഞിക്കുഴി കൊച്ചുപറന്പിൽ അനീഷ് (39), കൊല്ലം ആയൂർ തോട്ടുകര പുതുവീട്ടിൽ ജനാർദനൻ (49) എന്നിവരാണു പിടിയിലായത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പ്രഥമിക ചോദ്യം ചെയ്യലിൽ ലഭിക്കുന്ന സൂചന. ഇവരിൽനിന്നും മോഷ്ടിച്ചെടുത്ത നാലരപ്പവൻ സ്വർണ്ണമാലയും പിടിച്ചെടുത്തു. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ജനാർദനനനും അനീഷും സാധാരണ ദിവസങ്ങളിൽ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് പതിവ്. ഭിക്ഷയെടുത്തോ, ആക്രി സാധനങ്ങൾ മോഷ്ടിച്ചു വിറ്റോ കണ്ടെത്തുന്ന പണം മദ്യപിക്കുന്നതിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ പണം ലഭിക്കാതെ വന്നതോടെ പ്രതികൾ ഇന്നലെ…
Read Moreജയിലിലും സഹായികൾ; കുപ്രസിദ്ധ ഗുണ്ട അലോട്ടി ജയിലിൽ കിടന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം തുടങ്ങി
കോട്ടയം: ഗുണ്ടാ നേതാവ് അലോട്ടിക്ക് ജയിലിലും സഹായികൾ. കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ കഴിയുന്ന ആർപ്പൂക്കര പനന്പാലം കൊപ്രായിൽ ജെയിസ്മോൻ ജേക്കബിന് (അലോട്ടി-27) ഫോണ്‍, നല്ല ഭക്ഷണം എന്നിവ എത്തിച്ചു നൽകാൻ സഹായികളുണ്ടെന്ന വിവരം പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽനിന്നും കോട്ടയം ആർപ്പൂക്കര സ്വദേശിയായ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതോടെയാണ് അലോട്ടിയുടെ ബന്ധങ്ങളെപ്പറ്റി അന്വേഷിക്കുവാൻ പോലീസ് തീരുമാനിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലോട്ടിയെ കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. അലോട്ടി ജയിലിൽ കിടന്നു ഫോണിൽ ഭീഷണിപ്പെടുത്തിയതായി ജില്ലാ പോലീസ് ചീഫ് ജി. ജയദേവിനാണ് യുവാവ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ആറരയ്ക്കാണ് ആർപ്പൂക്കര സ്വദേശിയായ യുവാവിന്റെ ഫോണിലേക്കു വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഞാൻ അലോട്ടിയാണെന്ന് പറഞ്ഞശേഷം നീ ഇനി അധികകാലം ജീവനോടെ ഉണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ്…
Read Moreകർഷകരെ കടക്കെണിയിലാക്കി വാഴക്കുലയ്ക്കും കപ്പയ്ക്കും വില ഇടിയുന്നു
കോട്ടയം: വിളവെടുപ്പുകാലം അടുത്തതോടെ വാഴക്കുലയ്ക്കും കപ്പയ്ക്കും വില കുത്തനെ ഇടിയുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കോവിഡ് ക്വാറന്റൈൻ കാലത്ത് മുൻവർഷങ്ങളേക്കാൾ കർഷകർ ഭക്ഷ്യവിളവുകൾ കൃഷി ചെയ്തതിനാൽ ഇക്കൊല്ലം ഉത്പാദനം ഏറെ വർധിച്ചിട്ടുണ്ട്. ഇവ സംഭരിച്ച് കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ കൃഷി വകുപ്പിന് സംവിധാനം ഇല്ലാതെ വന്നതോടെയാണ് വിലയിടിവിൽ കർഷകർ വൻനഷ്ടത്തിലായിരിക്കുന്നത്. ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയ വിഭവങ്ങൾക്കും വില മെച്ചമല്ല. ഏത്തക്കുല വില പച്ചക്കായ്ക്ക് 20 രൂപയും പഴത്തിന് 30 രൂപയുമായി താഴ്ന്നു. പാളയംകോടനും റോബസ്റ്റയ്ക്കും ഞാലിപ്പൂവനും വില താഴുകയാണ്. പച്ചക്കപ്പ വില 20 രൂപയിലേക്ക് ഇടിഞ്ഞു. അടുത്ത മാസം കപ്പയുടെ വിളവ് വർധിക്കുന്പോൾ വില ഇനിയും താഴും. ഇഞ്ചി മഞ്ഞൾ വിലയും മെച്ചമാകില്ലെന്നാണ് സൂചന.
Read Moreപണിപാളി! ഹെൽമറ്റ് ധരിക്കാത്തതിനു പോലീസ് പിടികൂടിയ യുവാവിനു കോവിഡ്; ഇടുക്കി പോലീസ് നിരീക്ഷണത്തിൽ
ചെറുതോണി: ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്രചെയ്തതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. വാഴത്തോപ്പ് സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞദിവസം ഇടുക്കി പോലീസ് പിടികൂടിയത്. പോലീസ് കൈകാണിച്ചിട്ട് നിർത്താതെപോയ ഇരുചക്രവാഹനം പോലീസ് പിൻതുടർന്നെത്തി വീട്ടിൽനിന്നും പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലീസിന്റെ നടപടി ചോദ്യംചെയ്ത യുവാവിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, പോലീസ് കൈയേറ്റം ചെയ്തെന്നാരോപിച്ച് യുവാവ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി എത്തിയപ്പോഴാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർക്ക് യുവാവിന്റെ ശാരീരിക സ്ഥിതിയിൽ സംശയംതോന്നി ആന്റിജൻ ടെസ്റ്റിന് നിർദേശിക്കുകയായിരുന്നു. സ്രവ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇയാൾ ഓടിച്ച വാഹനം ഇയാളുടെ വീട്ടുമുറ്റത്തുനിന്നും പോലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് എടുത്തുകൊണ്ടു പോവുകയായിരുന്നുവെന്ന് കാണിച്ച് യുവാവിന്റെ ഭാര്യ ഇടുക്കി പോലീസിൽ പരാതി നൽകിയിരിക്കുകയുമാണ്. പോലീസ് കേസെടുത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടുക്കി എസ്ഐ ഉൾപ്പെടെയുള്ളവരോട്…
Read Moreപല വാഹനങ്ങളും കൈകാണിച്ചിട്ടും നിര്‍ത്തിയില്ല! അപകടത്തിൽ പരിക്കേറ്റവർക്ക് രക്ഷകനായി എംപി; സംഭവം ഇങ്ങനെ…
തൊടുപുഴ: അപകടത്തിൽ പരിക്കേറ്റ് വാഹനം കിട്ടാതെ വിഷമിച്ചവർക്ക് തുണയായി ഡീൻ കുര്യാക്കോസ് എംപി. കാർ നിയന്ത്രണംവിട്ട് തിട്ടയിൽ ഇടിച്ചുകയറി സാരമായി പരിക്കേറ്റ യാത്രക്കാർക്കാണ് എംപിയുടെ സഹായഹസ്തമെത്തിയത്. തൊടുപുഴ -മൂലമറ്റം റൂട്ടിൽ മലങ്കര പാലത്തിനു സമീപം ഇന്നലെ 4.45 ഓടെയായിരുന്നു സംഭവം. കോളപ്രയിലെ തെരഞ്ഞെടുപ്പ് യോഗത്തിനു ശേഷം മ്രാലയിലെ യോഗത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു എംപി. ഇതിനിടെയാണ് കാർ അപകടത്തിൽപെട്ടു കിടക്കുന്നത് കണ്ടത്. കാറിലുണ്ടായിരുന്നു നാലുപേരും പരിക്കേറ്റ് റോഡരികിൽ നിൽക്കുകയായിരുന്നു. പല വാഹനങ്ങളും കൈകാണിച്ചിട്ടും നിർത്താതെ പോകുന്നതിനിടെയാണ് എംപിയുടെ വാഹനം എത്തിയത്. പിന്നീട് തന്റെ വാഹനത്തിൽ പരിക്കേറ്റവരെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കാൻ ഡീൻ കുര്യാക്കോസ് ഒപ്പമുണ്ടായിരുന്നവർക്ക് നിർദേശം നൽകി. തുടർന്ന് മറ്റൊരു വാഹനം വരുത്തി യോഗസ്ഥലത്തേക്ക് എംപി യാത്രയായി. മുട്ടം കന്യാമല സ്വദേശികളായ ലിസി (50), ആലീസ് (60), ഗ്രേസി (55) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreരോഗവ്യാപനം കൂടുന്നു! കോട്ടയത്ത് കോവിഡ് രോഗികൾ 600നു മുകളിൽ; 623 പേരും രോഗികളായത് സമ്പര്‍ക്കത്തിലൂടെ…
കോട്ടയം: ജില്ലയില്‍ ഇന്ന് 629 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതാദ്യമായാണ് രോഗികളുടെ എണ്ണം 600നു മുകളിലെത്തുന്നത്. ഇതില്‍ 623 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗികളായി. 5415 പുതിയ പരിശോധനാ ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. 11.6 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ഇന്ന് 512 പേര് രോഗമുക്തരായി. 4233 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 34843 പേര് കൊവിഡ് ബാധിതരായി. ഇതില്‍ 30555 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15574 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ: കോട്ടയം -54, ചങ്ങനാശേരി -34, മുണ്ടക്കയം -32, മാടപ്പള്ളി -31, തലയോലപ്പറമ്പ് -29, തൃക്കൊടിത്താനം -20, പുതുപ്പള്ളി, ഏറ്റുമാനൂര്‍ -19, പാറത്തോട്, മണര്‍കാട് -17, വാഴപ്പള്ളി, മറവന്തുരുത്ത് -16,…
Read Moreചെങ്കുത്തായ കയറ്റം! പ്രായാധിക്യത്താലും രോഗത്താലും ക്ലേശിക്കുന്ന വയോധികയെ ആശുപത്രിയിലെത്തിക്കാൻ വഴിസൗകര്യമില്ലാതെ മക്കൾ
ചെറുതോണി: പ്രായാധിക്യത്താലും രോഗത്താലും ക്ലേശിക്കുന്ന വയോധികയെ ആശുപത്രിയിലെത്തിക്കാൻപോലും ഗതാഗതസൗകര്യമില്ലാതെ മക്കൾ വലയുന്നു. മണിയാറൻകുടി സ്കൂൾസിറ്റി സ്വദേശി പുളിവേലിൽ പരേതനായ നാണുക്കുട്ടന്റെ ഭാര്യ ഭവാനി(96)യെയാണ് മക്കളും നാട്ടുകാരുംചേർന്ന് കസേരയിൽ ഇരുത്തി ചുമന്ന് റോഡിലെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ജില്ലാ ആസ്ഥാനത്തിന് പത്തുകിലോമീറ്റർ ഉള്ളിലാണ് ഈ ദയനീയ സംഭവം. ഇടുക്കി -ഉടുന്പന്നൂർ റോഡിലേക്ക് ഇവരുടെ വീട്ടിൽനിന്നും നൂറ്റന്പത് മീറ്ററോളം ദൂരമേയുള്ളൂ. എന്നാൽ ചെങ്കുത്തായ കയറ്റമായതിനാൽ റോഡ് നിർമിക്കുക സാധ്യമല്ല. 60 വർഷത്തിലധികമായി നാട്ടുകാരും സ്കൂൾ വിദ്യാർഥികളും ഉപയോഗിക്കുന്ന നടപ്പുവഴിയുണ്ട്. ഇതിലെയാണ് ഭവാനിയെ കസേരയിൽ ചുമന്നുകൊണ്ടുപോകുന്നത്. മണിയാറൻകുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്തുകൂടിയാണ് നാട്ടുകാർ വർഷങ്ങളായി സഞ്ചരിക്കുന്നത്. ജില്ലാ പഞ്ചായത്ത് റോഡ് നിർമിക്കാൻ ഫണ്ട് നൽകാമെന്ന് അറിയിച്ചിട്ടുമുണ്ട്. എന്നാൽ സ്കൂളിനോടു ചേർന്നുള്ള തോടിന് സംരക്ഷണഭിത്തി നിർമിച്ചാൽ സമീപവാസികളുടെ പുരയിടത്തിലൂടെ റോഡുനിർമിച്ച് വാഹനം കടത്തിക്കൊണ്ടുപോകാനാവും. തോട് കരിങ്കല്ലിനു കെട്ടി സ്കൂളിനു സംരക്ഷണമൊരുക്കാൻ…
Read Moreസ്ഥാനാർഥികൾക്ക് കോവിഡ് കൂടുന്നു, പ്രചാരണത്തിൽ കരുതൽ വേണം! കോട്ടയം ജില്ലയിൽ മൂന്നു മൂന്നു സ്ഥാനാർഥികൾക്കു കൂടി കോവിഡ്
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തെ ക്വാറന്റൈനിലാക്കി കോവിഡ്. ജില്ലയിൽ മൂന്നു മൂന്നു സ്ഥാനാർഥികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം അതീവ ജാഗ്രതയിൽ. ഇതോടെ ജില്ലയിൽ ഏഴു സ്ഥാനാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എരുമേലി, എലിക്കുളം, പുതുപ്പള്ളി, ചങ്ങനാശേരി, തലയോലപ്പറന്പ്, പാന്പാടി, മുണ്ടക്കയം, പാല എന്നിവിടങ്ങളിലെ സ്ഥാനാർഥികളാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. എരുമേലിയിൽ 200 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പാലാ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ പാലാ നഗരസഭയിൽ യുഡിഎഫിന്റെ എല്ലാ പൊതുപ്രചാരണ പരിപാടികളും നിർത്തിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥികളും കുടുംബാംഗങ്ങളും 30 വരെ നിരീക്ഷണത്തിലാണ്. സ്ഥാനാർഥികൾ ക്വാറന്റൈനിൽ പോകേണ്ടി വന്ന സാഹചര്യമാണു മാറിചിന്തിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളെ ഇപ്പോൾ പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്‍ വിളിച്ചുമാണ് ഇപ്പോൾ വോട്ടു തേടൽ നടക്കുന്നത്. 30നു നടക്കുന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവായാൽ മാത്രമാണ് നേരിട്ടുള്ള പ്രചാരണത്തിന് ഇറങ്ങാന്‍ ഇപ്പോൾ സ്ഥാനാർഥികൾക്ക് കഴിയൂ. കോവിഡ്…
Read More