തുണി സഞ്ചിയില്ല, നവംബറിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അവതാളത്തിൽ 


കോട്ടയം: തുണി സഞ്ചി ലഭ്യമാകാത്തതിനാൽ നവംബറിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇതുവരെ ആരംഭിക്കാനായില്ല. ഇന്നലെ ആരംഭിക്കേണ്ട കിറ്റ് വിതരണം ഇതോടെ താറുമാറായി.

സർക്കാർ അറിയിപ്പ് ലഭിച്ച് റേഷൻ കടയിലെത്തിയവർ നിരാശരായി മടങ്ങുകയാണ്. കിറ്റിനായുള്ള തുണി സഞ്ചി കുടുംബശ്രീ യൂണിറ്റുകളാണു വിതരണം ചെയ്തിരുന്നത്.

സഞ്ചികൾക്ക് നിലവാരമില്ലാതെ വന്നതോടെ വിതരണം നിർത്തുകയായിരുന്നു. ഈ കാരണത്താൽ കഴിഞ്ഞ മാസത്തെ കിറ്റ് വിതരണവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കിറ്റിലെ ഭക്ഷ്യ സാധനങ്ങളെത്തിയിട്ടും സാധനങ്ങൾ വിതരണം ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്.

ജില്ലയിലെ 52.42 ലക്ഷം കാർഡ് ഉടമകൾക്കാണു കോവിഡ് ആശ്വാസ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. ഇതിൽ മഞ്ഞ കാർഡ്, പിങ്ക്, നീല കാർഡുകളുടെ കഴിഞ്ഞ മാസത്തെ കിറ്റുകൾ പൂർണമായി വിതരണം ചെയ്തിരുന്നു.

നോണ്‍ സബ്സിഡി വിഭാഗത്തിലുള്ള വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റുകളുടെ വിതരണമാണ് മുടങ്ങിയത്. ജില്ലയിൽ 1.90 ലക്ഷം വെള്ളകാർഡുടമകളുണ്ട്. കിറ്റ് അന്വേഷിച്ചു കടകളിലെത്തുന്നവരോട് മറുപടി പറഞ്ഞു മടുക്കുകുയാണ് റേഷൻ കട ഉടമകൾ.

Related posts

Leave a Comment