നില മെച്ചപ്പെട്ടു, പോരും തുടങ്ങി; കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടി വീണ്ടും തലപൊക്കന്നു

കറുകച്ചാൽ: ബസുകളിൽ യാത്രക്കാർ സജീവമായതോടെ കെഎസ്ആർടിസി ജീവനക്കാരും സ്വകാര്യ ബസ് ജീവിനക്കാരും തമ്മിലുള്ള പോര് വീണ്ടും. സമയത്തെക്കുറിച്ചുള്ള തർക്കമാണ് പലപ്പോഴും ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലും അടിപിടിയിലും കലാശിക്കുന്നത്. ഇന്നലെ വൈകുന്നേരം കറുകച്ചാൽ ബസ് സ്റ്റാൻഡിനു മുന്നിൽ കെഎസ്ആർടിസി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് പൊതുജനത്തിനു ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇവിടെ ഗതാതഗവും സ്തംഭിച്ചു. കോട്ടയത്തു നിന്നും കോഴഞ്ചേരിയിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രക്കാരെ ഇറക്കി കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങുന്പോൾ പിന്നാലെ എത്തിയ സ്വകാര്യ ബസ് റോഡിനു മുന്നിലേക്കു കയറി കുറുകെ ഇടുകയായിരുന്നു. സമയം സംബന്ധിച്ചുള്ള കാര്യത്തിൽ സ്വകാര്യ ബസ് ജിവനക്കാർ കെഎസ്ആർടിസി ജീവനക്കാരോട് തർക്കമുണ്ടാവുകയും തുടർന്നു കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് ബസ് സ്റ്റാൻഡ് പരിസരത്തും വാഴൂർ റോഡിലും ഗതാഗതം സ്തംഭിക്കുന്നത്. കറുകച്ചാൽ പോലീസ് സംഭവ സ്ഥലത്തെത്തിയാണ് റോഡിൽ കുറുകെ കിടന്ന…

Read More

ജിഷ്ണു ഹരിദാസിന്‍റെ തിരോധാനം: നാലുമാസം പിന്നിടുമ്പോൾ പ്രക്ഷോഭം ശക്തമാക്കാൻ രാഷ്ട്രീയ പാർട്ടികൾ

 വൈക്കം: കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസിന്‍റെ തിരോധാനത്തിൽ അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം ശക്തമാക്കുന്നു. നാലു മാസം മുന്പ് കാണാതായ ജിഷ്ണുവിന്‍റേതായി സംശയിക്കുന്ന മൃതദേഹാവശിഷ്ടം കോട്ടയം മറിയപള്ളിയിൽ നിന്നും പോലിസ് കണ്ടെടുത്തെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പാനൽ മൃതദേഹാവശിഷ്ടത്തിന്‍റെ പഴക്കത്തിലും പ്രായത്തിലും സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനാ ഫലമോ ജിഷ്ണുവിന്‍റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെൽ റിപ്പോർട്ടോ രണ്ടു മാസം പിന്നിട്ടിട്ടും ലഭിക്കാത്തതിനാൽ കേസ് അന്വേഷണം വഴിമുട്ടി. 21 ദിവസങ്ങൾക്കകം ഡിഎൻഎ പരിശോധനാ ഫലം നൽകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലാബിൽ പരിശോധകർ കുറഞ്ഞതോടെ പരിശോധനകളുടെ താളം തെറ്റുകയായിരുന്നു. ഡിഎൻഎ പരിശോധന ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗണ്‍സിൽ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനുള്ള ഒരുക്കത്തിലാണ്. ബിജെപി, വിരമിച്ച ജീവനക്കാരുടെ സംഘടനയുമടക്കം…

Read More

കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തി കോട്ടപ്പാറയിലേക്ക് സന്ദർശക പ്രവാഹം! നിയന്ത്രിക്കാൻ നടപടിയില്ല

തൊടുപുഴ: കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തി കോട്ടപ്പാറ വ്യൂ പോയിന്‍റിലേക്ക് സഞ്ചാരികളുടെ പ്രവാഹം. സന്ദർശകരുടെ മനം മയക്കുന്ന ചേതോഹരമായ കാഴ്ചകളുമായി മഞ്ഞിന്‍റെ വസന്തം വിരുന്നൂട്ടുന്ന കോട്ടപ്പാറയുടെ സവിശേഷത കേട്ടറിഞ്ഞാണ് ഇവിടേക്ക് സഞ്ചാരികളെത്തുന്നത്. വണ്ണപ്പുറം-മുള്ളരിങ്ങാട് റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയിൽ എത്താം. ഇവിടെ എത്തിയാൽ മഞ്ഞിന്‍റെ ദൃശ്യമനോഹാരിതയും മരംകോച്ചുന്ന തണുപ്പും ഇളംതെന്നലും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. ഇവിടെനിന്നുള്ള സൂര്യോദയ – അസ്തമയ ദൃശ്യങ്ങൾ കണ്‍കുളിർക്കെ കണ്ടാസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്. പുലർച്ചെ മൂന്നുമുതൽ കേരളത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നുപോലും മഞ്ഞിന്‍റെ ദൃശ്യഭംഗി കാണാൻ സഞ്ചാരികൾ കോട്ടപ്പാറയിൽ എത്തുന്നുണ്ട്. കോട്ടപ്പാറ കുരിശുപള്ളിക്കു സമീപത്തുനിന്നും 150 മീറ്റർ നടന്നാൽ ഇവിടെയെത്താം. കോവിഡിന്‍റെ പശ്ചാത്തലത്തിൽ തൊമ്മൻകുത്തിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നതിനാൽ കോട്ടപ്പാറയിലേക്കാണ് സന്ദർശകർ കൂടുതലായി എത്തുന്നത്. അവധി ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ തിരക്കുമൂലം യാത്രക്കാർ മണിക്കൂറോളം റോഡിൽ കാത്തുകിടക്കേണ്ട…

Read More

കടത്തിണ്ണകളിലും വെയ്റ്റിംഗ് ഷെഡുകളിലുമൊക്കെ അന്തിയുറക്കം! തെരുവിന്‍റെ ഗായകന് കൈത്താങ്ങുമായി കെഎസ്‌യു

തൊടുപുഴ:  തെരുവിന്‍റെ ഗായകൻ മുഹമ്മദ് ഗസ്നിക്ക് കെഎസ്‌യുവിന്‍റെ കൈത്താങ്ങ്. വയനാട് സ്വദേശിയായ മുഹമ്മദ് ഗസ്നി ഏതാനും നാളുകളായി തൊടുപുഴ മേഖലയിലാണ് ക്യാന്പ് ചെയ്യുന്നത്. കടത്തിണ്ണകളിലും വെയ്റ്റിംഗ് ഷെഡുകളിലുമാണ് അന്തിയുറക്കം. ഒരാഴ്ചമുൻപ് ഇദ്ദേഹത്തിന്‍റെ സ്പീക്കറും മൈക്കും രാത്രിയിൽ ആരോ മോഷ്ടിച്ചു.  ജീവനോപാധി നഷ്ടപ്പെട്ടതോടെ ഭക്ഷണം കഴിക്കാൻപോലും വകയില്ലാതെ ദുരിതത്തിലായ ഇദ്ദേഹം കുറച്ചുദിവസങ്ങളായി ടാക്സി ഡ്രൈവർമാർ അടക്കമുള്ള തൊടുപുഴയിലെ സുമനസുകളുടെ സഹായത്താലാണ് കഴിഞ്ഞുവന്നിരുന്നത്. പഴയ ബസ്‌സ്റ്റാന്‍ഡിലെ ടാക്സി ഡ്രൈവർമാർ പിരിവെടുത്ത് ഗസ്നിക്ക് ചെറിയൊരു സ്പീക്കർ വാങ്ങി നൽകിയെങ്കിലും പ്രയോജനപ്പെട്ടില്ല. കഴിഞ്ഞ ദിവസം മിനി സിവിൽ സ്റ്റേഷനുമുന്നിൽ കെഎസ്‌യുവിന്‍റെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ ഉപവാസ സമരവേദിയിൽനിന്നും രാത്രിയിൽ കവിതകളും ഗാനങ്ങളും ആലപിക്കുന്നതു കേട്ട് മുഹമ്മദ് ഗസ്നി അവിടെയെത്തി തന്‍റെ സങ്കടം പങ്കുവയ്ക്കുകയായിരുന്നു. തുടർന്നു സമരവേദിയിൽ ഗാനങ്ങളും ആലപിച്ചു. സമരത്തിന്‍റെ സമാപനയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി ജനറൽ സെക്രട്ടറി…

Read More

വാഗമണ്ണിൽ മറൈൻ അക്വേറിയം വരുന്നു! സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരമുള്ള വാഗമണ്ണിൽ ഇനി സമുദ്രമത്സ്യങ്ങളെ അടുത്തു കാണാം

കോട്ടയം: സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരമുള്ള വാഗമണ്ണിൽ ഇനി സമുദ്രമത്സ്യങ്ങളെ അടുത്തു കാണാം. കേരള വനം വികസന കോർപറേഷന്‍റെ വാഗമണ്ണിലെ ഓർക്കിഡ് ഉദ്യാനത്തോടനുബന്ധിച്ചാണ് കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ മറൈൻ അക്വേറിയം സ്ഥാപിക്കുന്നത്. ഇതിന്‍റെ ഫീസിബിലിറ്റി ടെസ്റ്റ് നടപടികൾ ആരംഭിച്ചു. വർണമനോഹരവും അപൂർവവുമായ കടൽ മത്സ്യങ്ങളും പവിഴപ്പുറ്റുകളും കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. വനം വികസന കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ വാഗമണ്‍- ഏലപ്പാറ റൂട്ടിൽ ഓർക്കിഡ് ഉദ്യാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളെ ഓർക്കിഡ് ഉദ്യാനത്തിലേക്ക് ആകർഷിക്കാനാണ് കോർപറേഷന്‍റെ പദ്ധതി. കൊല്ലത്തും കോഴിക്കോടും നിലവിൽ മറൈൻ അക്വേറിയം ഉണ്ടെങ്കിലും മലമുകളിൽ മറൈൻ അക്വേറിയം ആദ്യത്തേതാണ്. അക്വേറിയത്തിനൊപ്പം സിക്സ് ഡി മൾട്ടി ഡയമണ്‍ഷ്യൻ തിയറ്ററും കോർപറേഷൻ സ്ഥാപിക്കുന്നുണ്ട്. സിക്സ് ഡി സിനിമകൾ അതിന്‍റെ തനിമ ഒട്ടും ചോരാത്ത രീതിയിൽ കാണാനും ആസ്വദിക്കാനുമായിട്ടാണ് തിയറ്റർ സ്ഥാപിക്കുന്നത്. സ്ഫടിക ടാങ്കുകളിലൂടെ മത്സ്യങ്ങളെ വളരെ അടുത്ത്…

Read More

സിഎംഎസ് സ്കൂളിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണം; സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ കവർന്നു

കോട്ടയം: ചാലുകുന്ന് സിഎംഎസ് ഹൈസ്കൂളിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണം. സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടാവ് കവർന്നു. ഇന്നലെ രാവിലെ 9.30നു സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. സ്കൂളിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വില വരുന്ന ഡിഎസ്എൽ കാമറ, സിസിടിവി കാമറകൾ, സിസിടിവി ഹാർഡ് ഡിസ്ക് എന്നിവ മോഷ്ടിക്കപ്പെട്ടു. പണമൊന്നും അപഹരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്കൂളിലെ അലമാരയിൽനിന്ന് 30,000 രൂപയും സെപ്റ്റംബറിൽ 60,000 രൂപയും കവർന്നിരുന്നു. തുടർന്നു സ്കൂളിൽ സിസിടിവി കാമറ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സ്ഥലത്തെത്തിയ മോഷ്ടാവ് സ്കൂളിന്‍റെ ഗ്രില്ല് തകർക്കാതെ സമീപത്തു പാർക്ക് ചെയ്തിരുന്ന ബസിന്‍റെ മുകളിലൂടെ കയറിൽ ഷേഡ് വഴിയാണു സ്കൂളിൽ പ്രവേശിച്ചത്. ഓഫീസ് ഉൾപ്പെടെ മൂന്നു മുറിയുടെ കതകു തകർത്ത മോഷ്ടാവ് ലൈബ്രറി, ലാബോറട്ടറി, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ കയറുകയും മുറി അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ അധികൃതർ…

Read More

നേരത്തെയാകാമായിരുന്നു..! യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസിയുടെ പുതിയ തന്ത്രം ഏറ്റു

കോട്ടയം: യാത്രക്കാരെ ആകർഷിക്കാൻ സജ്ജമാക്കുന്ന പുത്തൻ സംവിധാനങ്ങൾക്കു മികച്ച പ്രതികരണമെന്ന് കെഎസ്ആർടിസി അധികൃതർ.  യാത്രാക്കാരെ ബസിൽ വിളിച്ചു കയറ്റാൻ കെഎസ്ആർടിസി ജീവനക്കാരെത്തുന്ന രീതിയാണ് ഇന്നലെ മുതൽ ജില്ലയിൽ ഒരുക്കിയത്. എല്ലായിടത്തും നിർത്തുന്ന അണ്‍ലിമിറ്റഡ് കെഎസ്ആർടിസി ബസുകൾക്കു പുറമേയാണ് സ്വകാര്യ ബസുകളിൽ എന്ന പോലെ ഓരോ ബസ് റൂട്ടിലെയും സ്ഥലങ്ങൾ വിളിച്ചു പറഞ്ഞ് ആളെ കയറ്റുന്ന സംവിധാനത്തിനു തുടക്കമിട്ടത്. ഇതിനായി ഡ്രൈവറും കണ്ടക്ടറും നിരത്തിലിറങ്ങിയിരിക്കുകയാണ്. കോവിഡ് കാലത്ത് കെഎസ്ആർടിസിയെ കരകയറ്റാനായി മാനേജ്മെന്‍റ് ഏർപ്പെടുത്തിയ പോയിന്‍റ് ഡ്യൂട്ടിക്കാണ് ജില്ലയിലെ എല്ലാ ഡിപ്പോയിലും തുടക്കമായത്. ജില്ലയിലെ ഏഴു ഡിപ്പോകളിലെ അധികം വരുന്ന 49 ജീവനക്കാരെയാണ് പോയിന്‍റ് ഡ്യൂട്ടിയുടെ ഭാഗമായി തിരക്കേറിയ ജംഗ്ഷനുകളിൽ യാത്രക്കാരുടെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. സ്വകാര്യ ബസുകളിലെ ജീവനക്കാർ തങ്ങളുടെ ബസിൽ ആളെ കയറ്റുവാൻ നടത്തിയ മാതൃകയാണ് കെഎസ്ആർടിസിയും പിന്തുടരുന്നത്. കോണ്‍ വേയായി കെഎസ്ആർടിസി ബസുകൾ പോകുന്നത് ഒഴിവാക്കാനും പോയിന്‍റ്…

Read More

സമ്പൂർണ‘വലതുപക്ഷം’! ആദിത്യപുരം കുഴിപ്പിൽ കെ.എ. തോമസിന്‍റെ ഹൃദയം മാത്രമല്ല കരളും പ്ലീഹയും മറ്റ് ആന്തരിക അവയവങ്ങളെല്ലാം വലതുവശം ചേർന്ന്….

ബിജു ഇത്തിത്തറ കടുത്തുരുത്തി: മുട്ടുചിറ ടൗണിൽ ബേക്കറി നടത്തുന്ന തോമസിന്‍റെ ഹൃദയമിടിപ്പറിയണമെങ്കിൽ വലതുഭാഗത്തെ നെഞ്ചിൽ കൈ വയ്ക്കണം. കാര്യമറിയാതെ ഇടതു നെഞ്ചിൽ കൈ വച്ചാൽ ഡോക്ടറാണെങ്കിൽ പോലും ഞെട്ടും. കൈയുടെ കുഴപ്പമാണെന്നു കരുതി സ്റ്റെതസ്-കോപ്പ് വച്ചാലും ഹൃദയം ഇടിക്കുന്നത് കണ്ടെത്താനാവില്ല. തോമസിന് ഹൃദയം ഇല്ലാത്തതല്ല ആരൂടെയും ഈ ഞെട്ടലിന് കാരണം. ഇദേഹത്തിന്‍റെ ഹൃദയം ഇരിക്കുന്നത് വലതു വശത്തായതു കൊണ്ടാണ്. ലക്ഷത്തിൽ ഒരാൾക്കു മാത്രമേ വലതുവശത്ത് ഹൃദയം വരാറുള്ളൂ. ആദിത്യപുരം കുഴിപ്പിൽ കെ.എ. തോമസിന്‍റെ (67) ഹൃദയം മാത്രമല്ല കരളും പ്ലീഹയും മറ്റ് ആന്തരിക അവയവങ്ങളെല്ലാം വലതു വശത്താണ്. പത്താം വയസിൽ കാലിലെ സന്ധികൾക്ക് നീരും വേദനയും വന്നപ്പോൾ ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഹൃദയവും മറ്റു ആന്തരിക അവയവങ്ങളും വലതു വശത്താണെന്ന യാഥാർഥ്യം തോമസ് തിരിച്ചറിഞ്ഞത്. സാധാരണ മനുഷ്യരുടെ ഹൃദയവും ആന്തരികാവയവങ്ങളും ഇരിക്കുന്നത് ശരീരത്തിന്‍റെ ഇടതു ഭാഗത്താണ്.…

Read More

സന്തോഷ്കുമാറിനെ ആരെങ്കിലും അപായപ്പെടുത്തിയോ ? ട്രെയിനിൽ നിന്നും വീണുണ്ടാകുന്ന മുറിവല്ല ശരീരത്തിൽ ഉണ്ടായിരുന്നത്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മണർകാട്: കർണാടകയിലെ റയിൽവേ ട്രാക്കിൽ മണർകാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. കഴിഞ്ഞ 22നാണ് താന്നിക്കൽ സന്തോഷ് കുമാറി(51)നെ കർണാടകയിലെ മൻകി പോലീസ് സ്റ്റേഷൻ പരിധിയിൽ റയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സന്തോഷ് കുമാറിന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാ മധ്യേയാണ് സന്തോഷ് കുമാർ മരണപ്പെട്ടത്. ടെക്നിഷ്യനായി ജോലി ചെയ്യുന്ന സന്തോഷ് കുമാർ വർഷങ്ങളായി ഡൽഹിയിലാണ് താമസിക്കുന്നത്. ഭാര്യയും മകനും നേരത്തെ തന്നെ നാട്ടിലേക്കു പോന്നതിനാൽ 22ന് ഒറ്റയ്ക്കാണ് സന്തോഷ് കേരളത്തിലേക്കു ട്രെയിൻ മാർഗം യാത്ര തിരിച്ചത്. യാത്രാ വേളയിൽ 22നു രാവിലെ വരെ ബന്ധുക്കളുമായി സന്തോഷ് മൊബൈലിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. 23നാണ് മരണ വിവരം ബന്ധുക്കൾ അറിയുന്നത്. ഇദ്ദേഹത്തിന്‍റെ മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ള ലഗേജും മറ്റു…

Read More

‘കുരങ്ങനാണത്രേ… കുരങ്ങൻ’; ജനവാസ മേഖലയിൽ അവൻ താണ്ഡവമാടുന്നു 

അയർക്കുന്നം: ജനവാസ മേഖലയിൽ എത്തിയ കുരങ്ങൻ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. കിടങ്ങൂർ പഞ്ചായത്തും അയർക്കുന്നം പഞ്ചായത്തും അതിരിടുന്ന കല്ലിട്ടുനട-പാദുവ റോഡിലെ മുണ്ടയ്ക്കൽ കടവ്, മുടപ്പാല ഭാഗങ്ങളിലാണ് കുരങ്ങിന്‍റെ ശല്യമുള്ളത്. ഏതാനും മാസങ്ങൾക്കു മുന്പ് ഇവിടെയെത്തിയ കുരങ്ങൻ പ്രദേശത്തെ കാർഷിക വിളകൾ നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. മുടപ്പാല പോളയ്ക്കൽ സുന്ദരരാജന്‍റെ പുരയിടത്തിലെ കരിക്ക്, വാഴക്കുല എന്നിവ പിഴുതെടുത്തു നശിപ്പിച്ച കുരങ്ങൻ പ്രദേശത്താകെ കറങ്ങി നടന്നു കാർഷിക വിളകൾ നശിപ്പിക്കുകയും നാട്ടുകാർക്ക് ശല്യമുണ്ടാക്കുകയുമാണ്. വടക്കേമുറി അനി, കൂടത്തിനാൽ ദിലീപ് എന്നിരുടെ പുരയിടങ്ങളിലും കാർഷിക വിളകൾക്ക് നാശമുണ്ടാക്കി.മുണ്ടയ്ക്കൽ കടവിലെ വ്യാപാരസ്ഥാപനങ്ങളിലും കുരങ്ങൻ ശല്യമുണ്ടാക്കുന്നുണ്ട്. കടയിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന പഴക്കുലയിൽനിന്നു പഴം ഇരിഞ്ഞുകൊണ്ടുപോകുന്നതും പതിവാണ്. മുടപ്പാല ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിലും കുരങ്ങൻ നാശമുണ്ടാക്കുന്നുണ്ട്. കുരങ്ങൻ എങ്ങനെ ഇവിടെയെത്തിയെന്ന് അറിയില്ല. പൈനാപ്പിൾ കയറ്റാൻ മറ്റു ജില്ലകളിൽനിന്ന് ഇവിടെയെത്തിയ ലോറികളിലാകാം കുരങ്ങൻ എത്തിയതെന്നു കരുതുന്നതായി നാട്ടുകാർ പറഞ്ഞു.…

Read More