ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; പോലീസിനെ അറിയിച്ചത് വാക്കാൽ; ആരോഗ്യ വകുപ്പിന് വീഴ്ച

ഗാന്ധിനഗർ: കോവിഡ് പോസിറ്റീവായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിൽ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് പോലീസിൽ അറിയിക്കാതിരുന്നത് ആരോഗ്യ വകുപ്പിന്‍റെ വീഴ്ചയെന്ന് നിയമവിദഗ്ധർ. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയായ പെണ്‍കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകാതിരുന്നത് ആരോഗ്യ വകുപ്പിന്‍റെ വീഴ്ചയെന്ന് നിയമ വിദഗ്ധരും ആറന്മുള ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളും പറയുന്നു. കഴിഞ്ഞ ആറിന് കോവിഡ് സ്ഥിരീകരിച്ച പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ കഴിയുന്ന പന്തളം സ്വദേശിനിയായ 19കാരിയാണ് ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കു മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിലായിരുന്നു സംഭവം. ആത്മഹത്യാശ്രമത്തെ തുടർന്ന് പെണ്‍കുട്ടിക്കു സൈക്യാട്രി വിഭാഗമാണ് ചികിത്സ നൽകുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നും, പീഡനശ്രമം മൂലമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന്…

Read More

മാനത്തോട്ടും നോക്കിയിരുന്നോ ? സംഭവം വലിയ രഹസ്യാന്വേഷണ വിഭാഗമൊക്കെയാണ്, പക്ഷേ കുമരകത്ത് പാളി

കുമരകം: ലോക്ക് ഡൗണ്‍ കാലത്ത് കുമരകത്തെ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി. ബംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ചു കൃത്യമായ അന്വേഷണം നടത്താനോ വിവരങ്ങൾ ശേഖരിച്ചു സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്താനോ പോലീസിനു കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് പാർട്ടി നടത്തിയ റിസോർട്ട് പോലും കണ്ടെത്താൻ കഴിയാതെയാണ് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം. കഴിഞ്ഞ ജൂണ്‍ 19ന‌് കുമരകത്തെ റിസോർട്ടിൽ നടന്ന മയക്കുമരുന്ന് നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തെന്ന് സമൂഹമാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചിരുന്നു. റിസോർട്ടിലെ റൂമിനുള്ളിൽ എടുത്ത ചിത്രങ്ങൾ പുറത്തു വന്നതോടെ റിസോർട്ട് കണ്ടെത്താൻ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ്…

Read More

കോവിഡ് ബാധിച്ച് വീട്ടുകാർ ചികിത്സയിൽ, പഞ്ചായത്തംഗം ചെയ്തത് മാതൃകയായി

എലിക്കുളം: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുകയാണ് പഞ്ചായത്തംഗം. എലിക്കുളം പഞ്ചായത്തിലെ നാലാം വാർഡംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യൂസ് പെരുമനങ്ങാടനാണ് തന്‍റെ വാർഡിലെ ഒരു കുടുംബത്തിലെ കൊച്ചുകുഞ്ഞ് ഒഴികെ എല്ലാവരും കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്പോൾ അവരുടെ കാലിത്തൊഴുത്തിൽ എത്തി നാൽക്കാലിയുടെ തീറ്റയും വെള്ളവും നല്കുന്നത്. രണ്ടു ദിവസമായി പശുവിനു വെള്ളവും തീറ്റയുമില്ലെന്ന വിവരമറിഞ്ഞതോടെയാണ് മാത്യൂസ് പശുത്തൊഴുത്തിലേക്ക് എത്തിയത്. എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ച് അയൽവാസികളായ കുറ്റിക്കാട് പവിത്രൻ, തണ്ണിക്കോട്ട് ജോമോൻ എന്നിവരുടെ സഹായത്തോടെ പശുവിന് വെള്ളവും പുല്ലും കൊടുക്കുകയായിരുന്നു ഇദ്ദേഹം. തുടർന്നുള്ള ദിവസങ്ങളിലും കൃത്യമായ ഇടവേളകളിൽ നാൽക്കാലികൾക്കു ഭക്ഷണവും വെള്ളവും നല്കുമെന്ന് ഉറപ്പു നല്കിയാണ് മാത്യൂസ് മടങ്ങുന്നത്.

Read More

നിയമസഭയിൽ അഞ്ചു പതിറ്റാണ്ടുകൾ; ജനകീയ നായകന് ആശംസാ പ്രവാഹം; പതിവു ശൈലിയിൽ ഉമ്മൻചാണ്ടി; സൂവർണ്ണ ജൂബിലി ഉദ്ഘാടനം തത്‌സമയം കാണാം…

കോട്ടയം: കേരള നിയമസഭയിൽ അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ ദിവസം പതിവു പോലെ ആരംഭിച്ചു. ഇന്നലെ രാത്രിയിൽ കോട്ടയത്ത് എത്തിയ ഉമ്മൻ ചാണ്ടി ഇന്നു രാവിലെ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തു. തുടർന്നു പതിവു പോലെ സഹോദരി വൽസമ്മയുടെ വീട്ടിലെത്തി പ്രഭാത ഭക്ഷണം കഴിച്ചശേഷം കരോട്ടവള്ളക്കാലിൽ വീട്ടിലെത്തി. നിരവധി പ്രവർത്തകരാണ് ഫോണിൽ വിളിച്ചും നേരിട്ടെത്തിയും ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അറിയിക്കുന്നത്. പിന്നീട് പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി ഏർപ്പെടുത്തിയിരുന്ന സ്വീകരണ യോഗങ്ങളിൽ അദേഹം പങ്കെടുക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ഉമ്മൻ ചാണ്ടിക്കു നല്കുന്ന ജനകീയ ആദരവിന്‍റെ സുവർണ ജൂബിലി സമ്മേളനം ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ദേശഭക്തിഗാനത്തോടെ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് സമ്മേളനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്യും.…

Read More

ബൈജുവിന്‍റെ ഭാഗ്യം കൊണ്ടാ പോളിന്‍റെ കയ്യിൽ ആ പണം കിട്ടിയത്, അല്ലായിരുന്നെങ്കിൽ…

ചിങ്ങവനം: വഴിയിൽ കിടന്നു കിട്ടിയ 1.7ലക്ഷം രൂപ ഉടമയ്ക്കു കൈമാറി പാക്കിൽ അറയ്ക്കൽ പടിക്കൽ പോൾ തോമസ് മാതൃകയായി. നാട്ടകം ഇലക്ട്രിക്കൽ സെക്ഷനിൽ കരാർ അടിസ്ഥാനത്തിൽ വാഹനം ഓടിക്കുന്ന പോളിന് കഴിഞ്ഞ പത്തിനാണ് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ കോടിമത ഈരയിൽ കടവ് ബൈപാസിൽനിന്നും പണമടങ്ങിയ പൊതി ലഭിച്ചത്. ദൗർഭാഗ്യം പിൻതുടരുന്പോഴും വഴിയിൽ കിടന്നു കിട്ടിയ പണം കൈക്കലാക്കാൻ പോളിന്‍റെ മനസ് അനുവദിച്ചില്ല. വാഹനങ്ങൾ കയറിയിറങ്ങിയ നിലയിൽ കാണപ്പെട്ട പൊതി കണ്ട് സംശയം തോന്നിയ പോൾ സ്കൂട്ടർ നിർത്തി പൊതിയെടുത്ത് പരിശോധിച്ചു. പണമാണു പൊതിയിലെന്നു മനസിലാക്കിയ പോൾ പൊതിയുമായി നേരേ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ചെന്ന് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഈ വാർത്ത രാഷ്‌‌ട്ര ദീപിക പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കറുകച്ചാൽ സ്വദേശിയായ ബൈജു വിവരം അറിഞ്ഞ് പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ സ്റ്റേഷനിലെത്തി ബൈജു പണം…

Read More

എന്‍റെ പെങ്ങളോട് അപമര്യാദയായി പെരുമാറിയോടാ…ലോട്ടറിക്കാരനൊന്നും മനസിലായില്ല, അപ്പോഴേക്കും അതു സംഭവിച്ചുകഴിഞ്ഞിരുന്നു…

കറുകച്ചാൽ: ബൈക്കിലെത്തിയ സംഘം ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ചശേഷം പണവും ടിക്കറ്റും തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ കണ്ടെത്താനായില്ല. നെടുംകുന്നം മോജിൻഭവനിൽ മോഹനനെ(50)യാണ് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം ഗവണ്‍മെന്‍റ് ഹൈസ്കൂളിനുസമീപമായിരുന്നു സംഭവം. കറുകച്ചാലിൽനിന്നും നെടുംകുന്നം ഭാഗത്തേക്കുപോയ മോഹനന്‍റെ സമീപം ബൈക്ക് നിർത്തിയ ശേഷം ‘എന്‍റെ പെങ്ങളോട് അപമര്യാദയായി പെരുമാറിയോടാ’ എന്നു ചേദിച്ച ശേഷം റോഡരികിലേക്കു തള്ളിയിടുകയായിരുന്നു. മോഹനന്‍റെ കൈവശമുണ്ടായിരുന്ന ബാഗ് ഇവർ തട്ടിയെടുത്തശേഷം ബൈക്കിൽ രക്ഷപ്പെട്ടു. ബാഗിനുള്ളിൽ എണ്ണായിരം രൂപയുടെ ടിക്കറ്റുകളും 1500 രൂപയും ഉണ്ടായിരുന്നു. ഏകദേശം 40 വയസുള്ള ആളാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും പിന്നിലിരുന്നയാൾക്ക് 25 വയസ് ഉണ്ടെന്നും മോഹനൻ പറഞ്ഞു. സംഭവത്തിൽ കറുകച്ചാൽ പോലീസിൽ പരാതി നൽകി.

Read More

നിയമസഭാ പ്രവേശനത്തിന്‍റെ 50-ാം വാർഷികാഘോഷത്തിന് ഉമ്മൻചാണ്ടി നാളെ കോട്ടയത്ത്; നാളത്തെ ഒരു ദിനത്തിൽ പങ്കുചേരാൻ മമ്മൂട്ടിയും മോഹൻലാലും പൃഥിരാജും…

കോട്ടയം: ഉമ്മൻചാണ്ടി നിയമസഭയിൽ എത്തിയിട്ട് നാളെ അന്പതാണ്ട്. പതിവ് ശൈലികൾക്ക് മാറ്റമില്ലാതെ നാളെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിലുണ്ടാകും. ജന്മനാടിന്‍റെ ആദരം ഏറ്റുവാങ്ങുവാൻ ഇന്നു വൈകുന്നേരം കോട്ടയത്തെത്തുന്ന ഉമ്മൻ ചാണ്ടി നാളെ രാവിലെ ഏഴിനു പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കും. സഹോദരി വൽസമ്മയുടെ വീട്ടിൽ പ്രാതൽ. തുടർന്നു കരോട്ട് വള്ളക്കാലിൽ വീട്ടിലേക്ക്. 10 മുതൽ പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സ്വീകരണം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണു സമ്മേളനങ്ങൾ. ഉച്ചകഴിഞ്ഞു മൂന്നിനു മാമ്മൻ മാപ്പിള ഹാളിലേക്കു പോകും. നിയമസഭാ പ്രവേശനത്തിന്‍റെ 50-ാം വാർഷികാഘോഷം നാളെ വൈകുന്നേരം അഞ്ചിനു മാമ്മൻ മാപ്പിള ഹാളിൽ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ 50 പേർക്കാണു പ്രവേശനം. ഉച്ചകഴിഞ്ഞു മൂന്നിനു ദേശഭക്തി ഗാനത്തോടെ ആരംഭിക്കും.4.30നു ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പ്രവേശനം. ഉമ്മൻ ചാണ്ടിയുടെ ജീവിത രേഖ പ്രദർശനം. അഞ്ചു…

Read More

വാർത്ത ശ്രദ്ധയിൽപ്പെട്ടു, എല്ലാം ശരിയാക്കി‌; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാവർക്കും ക്വാറന്‍റൈൻ കാലാവധി തുല്യമാക്കി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാവിഭാഗം ജീവനക്കാർക്കും ക്വാറന്‍റൈൻ കാലാവധി തുല്യമാക്കി. കഴിഞ്ഞദിവസം വരെ കോവിഡ് ഡ്യൂട്ടി ചെയ്തിരുന്ന നഴ്സിംഗ് അസിസ്റ്റന്‍റുമാർക്കു മൂന്നു ദിവസമായിരുന്നു ക്വാറന്‍റൈൻ കാലാവധി. ഈ വിവരം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തത് അധികൃതർ ശ്രദ്ധിക്കുകയും തുടർന്നു പരിഹരിക്കപ്പെടുകയുമായിരുന്നു. മാർച്ച് ഒന്പതിനാണ് ആദ്യമായി കോവിഡ് രോഗികൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത്. തുടർന്ന് അന്നു മുതൽ കഴിഞ്ഞ ആഴ്ച വരെ കോവിഡ് ഡ്യൂട്ടി ചെയ്തിരുന്ന നഴ്സുമാർക്കും ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിരുന്ന ക്വാറന്‍റൈൻ കാലാവധി അനുവദിച്ചിരുന്നില്ല. ഡോക്ടേഴ്സിനു മാത്രമായിരുന്നു നിശ്ചിത ക്വാറന്‍റൈൻ. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാവിഭാഗം ജീവനക്കാർക്കും പത്തുദിവസം വീതം ക്വാറന്‍റൈൻ അനുവദിച്ചാണ് പുതിയ ഉത്തരവ്.

Read More

ഉടലാണ് ഇഷ്‌‌ടം; തൊടലിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ കടിച്ചുതിന്ന നിലയിൽ;  അജ്ഞാത ജീവിയിൽ ഭയന്ന് നാട്ടുകാർ

അയർക്കുന്നം: തൊടലിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ കടിച്ചുതിന്ന അഞ്ജാത ജീവി കുറുക്കനോ !. അയർക്കുന്നം മറ്റക്കര ആലേക്കുന്നേൽ ഇല്ലിക്കൽ ശ്രീനിവാസന്‍റെ വളർത്തുനായയേയാണ് തലയും വാലുമൊഴികെ ഉടൽഭാഗം കടിച്ചുതിന്ന നിലയിൽ ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. രാത്രി വീട്ടുമുറ്റത്ത് തൊടലിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചുതിന്ന നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി വീട്ടുകാർ നായയ്ക്ക് ഭക്ഷണം നൽകിയ ശേഷമാണ് ഉറങ്ങാൻ കിടന്നത്. നായയുടെ ഉടൽ ഭാഗം പൂർണമായും ഏതോ ജീവി കടിച്ചുതിന്ന നിലയിലാണ്. കഴുത്തിൽ കെട്ടിയിരുന്ന തൊടൽ കുറ്റിയിൽ കെട്ടിയ നിലയിൽതന്നെയാണ്. രാത്രിയിൽ നായയുടെ കുരയോ, അസ്വാഭാവിക ബഹളമോ കേട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. മുറ്റത്ത് മറ്റ് ജീവികളുടെ കാൽപ്പാടുകളും കണ്ടെത്താനായില്ല. നായയെ കെട്ടിയിരുന്നതിന് സമീപം ചാരിവെച്ചിരുന്ന തടിക്കഷണങ്ങൾ മറിഞ്ഞ നിലയിലാണ്. ഏതുജീവിയാണ് നായയെ ആക്രമിച്ചതെന്നതിന് സൂചനയൊന്നും വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ സമീപവാസികൾ പരിഭ്രാന്തിയിലാണ്. പ്രദേശത്ത് കുറുക്കന്‍റെ ശല്യം രൂക്ഷമാണെന്നും കുറക്കനാകാം…

Read More

കോവിഡിനു ശേഷം ആശാൻമാർ ഉഷാറായി, കൂടെ ശിഷ്യൻമാരും; നിയന്ത്രണങ്ങൾ പാലിച്ച് എങ്ങനെ മുന്നോട്ടു പോകും ?

കോട്ടയം: കോവിഡിനു ശേഷം ഡ്രൈവിംഗ് സ്കൂളുകളിലെ വണ്ടികൾ ഓടി തുടങ്ങി. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ മുതലാണ് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം ആരംഭിച്ചത്. കോവിഡിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് 11നാണ് ഡ്രൈവിംഗ് സ്കൂളുകൾ പൂട്ടിയത്. ഇതോടെ ഡ്രൈവിംഗ് സ്കൂളുകൾ നടത്തി ഉപജീവനം നടത്തിയിരുന്നവർ പട്ടിണിയിലായിരുന്നു. പരിശീലനം നടത്തുന്ന സ്കൂട്ടറുകൾ പരിശീലന ഗ്രൗണ്ടുകളിൽ കാടുപിടിച്ചു. പലതിന്‍റെയും ബാറ്ററിയും പോയി. കാറുകളുടേയും അവസ്ഥ സമാനം. പലരും വാടക കെടുക്കാൻ കഴിയാതെ ഓഫീസ് പൂട്ടി താക്കോൽ കൈമാറിയിരുന്നു. ആറു മാസത്തിനു ശേഷം സർക്കാർ കഴിഞ്ഞ ദിവസമാണ് ഡ്രൈവിംഗ് സ്കൂളുകളുടെ നിയന്ത്രണങ്ങൾ മാറ്റിയത്.കണ്ടെയൻമെന്‍റ് സോണ്‍, മറ്റ് നിരോധിത മേഖലകൾഎന്നിവിടങ്ങളിൽ നിന്നുള്ളവരെ പരിശീലനത്തിലും ടെസ്റ്റിലും പങ്കെടുപ്പിക്കില്ല. ചുമ, പനി, മറ്റ് ലക്ഷണങ്ങളുള്ളവർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി 14ദിവസം കഴിയാത്തവർ, 65 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിവർക്കും ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയില്ല. റോഡ്് ടെസ്റ്റിനു വരുന്നവർ…

Read More