രണ്ട് വിത്തൗട്ട് കാപ്പി, രണ്ട് വിത്തൗട്ട് ചായ… ‘പ്രശ്നം ആകെ അലന്പാക്കി’; കോട്ടയം മെഡിക്കൽ കോളജിൽ ചൂടൻ ചർച്ച

ഗാന്ധിനഗർ: കാപ്പി വാങ്ങാനെത്തിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനോട്, ടീ സ്റ്റാളിൽ നിന്ന ജീവനക്കാരി മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. അത്യാഹിത വിഭാഗം മന്ദിരത്തിനു മുന്പിൽ പ്രവർത്തിക്കുന്ന റ്റീ സ്റ്റാളിനെതിരെയാണ് പരാതി. കഴിഞ്ഞ 10ന്, ജീവനക്കാരൻ ഡ്യൂട്ടി വസ്ത്രത്തിൽ ഫ്ളാസ്കുമായി കാപ്പി വാങ്ങുവാൻ ഇവിടെയെത്തി. പഞ്ചസാര ഇടാതെ രണ്ടു കാപ്പി ചോദിക്കുകയും, ഫ്ളാസ്ക് ടീസ്റ്റാളിലെ ജീവനക്കാരി കൈവശം കൊടുക്കുകയും ചെയ്തു. ഇവർ മധുരമില്ലാത്ത രണ്ടു ചായ കൊടുത്തു. ഞാൻ കാപ്പിയാണ് ചോദിച്ചതെന്ന് ആശുപത്രി ജീവനക്കാരൻ പറഞ്ഞപ്പോൾ, ജീവനക്കാരന്‍റെ കൈയിൽ നിന്നും ഫ്ളാസ്ക് തിരികെ വാങ്ങി, മറ്റ് ചായ പാത്രത്തിലേക്ക് (കെറ്റിൽ) തിരികെ ഒഴിച്ചശഷം ഇവിടെ കാപ്പിയില്ലെന്ന് പറഞ്ഞുമടക്കി അയച്ചു. ഇതു തന്നെ പരസ്യമായി അപമാനിച്ചതാണെന്നു പറഞ്ഞ് നഴ്സിംഗ് അസിസ്റ്റന്‍റായ ജീവനക്കാരന്‍റെ നേതൃത്വത്തിൽ 30ൽ അധികം പേർ ഒപ്പിട്ട പരാതി സൂപ്രണ്ടിന് നൽകുകയായിരുന്നു.

Read More

സുകൃതം, സുവർണം… ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലിയ്ക്കായി പുതുപ്പള്ളിയും കോട്ടയവും ഒരുങ്ങി

കോട്ടയം: അഞ്ച് പതിറ്റാണ്ടുകളായി പുതുപ്പള്ളിയിലെ ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ 50-ാം വാർഷികത്തിന് പുതുപ്പള്ളിയും കോട്ടയവും ഒരുങ്ങുന്നു. രണ്ടിടങ്ങളിലും അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ബോർഡുകളും ബാനറുകളും നിരന്നു. സുകൃതം, സുവർണം എന്ന പേരിൽ മാമ്മൻ മാപ്പിള ഹാളിൽ 17നു വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. സൂം ആപ്പിലൂടെയാണ് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്. മാമ്മൻ മാപ്പിള ഹാളിൽ താഴത്തെ നിലയിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് പരിപാടികൾ. 16 ലക്ഷം പേർക്ക് ഒരേ സമയം വീക്ഷിക്കാനാവും വിധം വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്ന ചടങ്ങ് ലോകമെന്പാടും കാണാൻ സാധിക്കും വിധമാണ് ക്രമീകരിക്കുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലുള്ള 50 പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഇതിവൃത്തമാക്കിയ പ്രത്യേക പരിപാടി വൈകുന്നേരം അഞ്ചിന് അവതരിപ്പിക്കും.…

Read More

ഇരുന്ന് കുടിക്കാം, പക്ഷേ, പഴയ പടിപോലെ പറ്റില്ല; ബാറുകളിൽ വരുന്ന പുതിയ സംവിധാനങ്ങൾ ഇങ്ങനെ…

കോട്ടയം: ബാറുകൾ തുറക്കാൻ എക്സൈസ് പച്ചക്കൊടി കാട്ടിയതോടെ കോവിഡ് മാനദന്ധങ്ങളോടെ പുതിയ സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ബാർ ഉടമകൾ. നിലവിൽ ബാറുകളെല്ലാം ബിവറേജസ് ഒൗട്ട്‌‌ലെറ്റുകളായാണ് പ്രവർത്തിക്കുന്നത്. ബാറുകൾ തുറന്നാൽ എല്ലാവർക്കും സർക്കാർ നിശ്ചയിച്ചിരിക്കുന്ന പൊതു വില എന്ന സംവിധാനം മാറും. ഇപ്പോൾ പാഴ്സൽ സംവിധാനം മാത്രമാണ് ബാറുകളിൽ പ്രവർത്തിക്കുന്നത്. ബാറുകൾ തുറക്കുന്പോൾ ഒരു മേശയിൽ രണ്ടുപേരെന്ന നിലയിലാകും ക്രമീകരണങ്ങൾ സജ്ജീകരിക്കുന്നത്. അനുമതി ലഭിച്ചാൽ ജില്ലയിൽ 49 ബാറുകളും 31 ബിയർ പാർലറുമാണ് പഴയപടി പ്രവർത്തിക്കാനൊരുങ്ങുന്നത്. പുതിയതായി പണി കഴിപ്പിച്ച നാലു ബാറുകളാണ് ലൈസൻസ് അപേക്ഷിച്ച് കാത്തിരിക്കുന്നത്. നിലവിൽ ബാറുകളിൽ ചില്ലറ വ്യാപാരം കൂടിയെങ്കിലും നികുതിയും മറ്റു ചെലവുകളും പഴയ പടി നിൽക്കുകയാണെന്നാണ് ഉടമകളുടെ പരാതി. പാഴ്സൽ സംവിധാനം ലാഭകരമല്ലെന്നും ബാറുകൾ പൂർണമായും തുറക്കാൻ അനുമതി വേണമെന്നാണ് ബാർ ഉടമകൾ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പുലർത്തി ഏതൊക്കെ സംവിധാനത്തോടും നിയന്ത്രണത്തോടുമാണ്…

Read More

ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിച്ചു; ലേണേഴ്സ് ടെസ്റ്റ് പാസായവർ ഇനിയെന്തു ചെയ്യും ?

കോട്ടയം: ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ലോക്ഡൗണിനു മുന്പ് ലേണേഴ്സ് എടുത്തു ടെസ്റ്റ് പാസായവർ ആശയക്കുഴപ്പത്തിൽ. ജില്ലയിൽ 5000ത്തോളം പേരാണ് ലേണേഴ്സ് എടുത്തു ടെസ്റ്റിനായി കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഇനിയും മാസങ്ങൾ വേണമെന്നിരിക്കെ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനവും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലേണേഴ്സ് എടുത്തവർ മുൻഗണന നേടുന്പോൾ ഇനി പിരിശീലനം നേടുന്നവരുടെ ടെസ്റ്റ് എന്നു നടത്താമെന്നത് അനിശ്ചിതത്തിലാണ്. ഒരു സ്ഥലത്ത് 35 പേരിൽ കൂടുതൽ പേർക്ക് ടെസ്റ്റ് നടത്താൻ പാടില്ല എന്നുള്ള നിയന്ത്രണം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്. പരിശീലന സമയത്ത് ഒരാൾ മാത്രമേ വാഹനത്തിലുണ്ടാകൂ. ഒരാളുടെ പരിശീലനത്തിനു ശേഷം മാത്രം മറ്റൊരാൾ എന്നതു സമയ- ഇന്ധന നഷ്ടത്തിന്‍റെ തോത് വർധിപ്പിക്കുമെന്നിരിക്കെ ഡ്രൈവിംഗ് സ്കൂളുകൾക്കു വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്. ജില്ലയിൽ 200ഓളം ഡ്രൈവിംഗ്…

Read More

എസ്ഐ മനു വി. നായർ സഹപ്രവർത്തകരുടെ ചങ്കാണ്…ട്രാഫിക് എസ്ഐയുടെ സ്ഥലമാറ്റത്തിൽ കണ്ണ് നിറഞ്ഞ് സഹ പ്രവർത്തകർ  എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കോട്ടയം: എസ്ഐമാർ സ്ഥലംമാറി പോകുന്നതു പുതിയ കാര്യമല്ല. എന്നാൽ കോട്ടയം ട്രാഫിക് എസ്ഐ മനു വി. നായർ സ്ഥലംമാറി പോകുന്പോൾ സഹപ്രവർത്തകരുടെ കണ്ണ് നിറയുകയാണ്. അത്രയ്ക്കു അടുപ്പമായിരുന്നു മനുവും സഹപ്രവർത്തകരായ പോലീസുകാരും തമ്മിൽ. ഏവരുടെയും ഹീറോയായ എസ്ഐ മനു വി. നായർക്കു സഹപ്രവർത്തകർ നല്കിയ യാത്രയയപ്പിനൊപ്പം വികാര നിർഭരമായ രീതിയിൽ ഫേസബുക്ക് പോസ്റ്റുമിട്ടതോടെയാണ് സംഭവം വൈറലായത്. കോട്ടയം ട്രാഫിക് യൂണിറ്റിലെ ഷെമീർ അബൂബക്കർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് എല്ലാവർക്കും വേണ്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്ന ഏതൊരാൾക്കും മനസിലാകും മനു വി. നായർ എന്ന എസ്ഐ സഹപ്രവർത്തകർക്ക് എത്രമാത്രം പ്രിയപ്പെട്ട മേലുദ്യോഗസ്ഥനായിരുന്നുവെന്ന്. കോവിഡ് കാലത്തും മനു വി. നായർ ജോലിയിൽ പുലർത്തിയിരുന്ന കാർക്കശ്യവും അദേഹത്തിനു സഹപ്രവർത്തകരോടുണ്ടായിരുന്ന കരുതലും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാണ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ മനു വി. നായർ ഏറ്റുമാനൂരിലേക്കാണ് സ്ഥലം മാറി പോകുന്നത്.…

Read More

താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു, നിയന്ത്രണങ്ങള്‍ ഒഴിവാക്കി! കോവിഡ് പേടിയില്ലാതെ കാഞ്ഞിരപ്പള്ളി; ടൗണിൽ അനിയന്ത്രിത തിരക്ക്

കാഞ്ഞിരപ്പള്ളി: കോവിഡ് ആശങ്ക നിലനിൽക്കുന്പോഴും കാഞ്ഞിരപ്പള്ളി ടൗണിൽ തിരക്കിനു കുറവില്ല. താലൂക്കിലെ കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം കുറയുകയും നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തതോടെയാണ് ടൗണിൽ തിരക്കുകൂടിയത്. കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, മണിമല പഞ്ചായത്തുകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിന് കുറവുവന്നത് പ്രദേശത്ത് ആശ്വാസമായിട്ടുണ്ട്. നിലവിൽ എരുമേലി പഞ്ചായത്തിലാണ് കോവിഡ് രൂക്ഷമായിരിക്കുന്നത്. പഞ്ചായത്തിലെ 20, 22 വാർഡുകളെ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുണ്ടക്കയം, എരുമേലി പ്രദേശങ്ങളിലുള്ളവർ വിവിധ ആവശ്യങ്ങൾക്കായി കാഞ്ഞിരപ്പള്ളി ടൗണിലേക്കാണ് കൂടുതലായും എത്തുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് കുറച്ചതോടെ ആളുകളെല്ലാം സ്വകാര്യ വാഹനത്തിലാണ് ടൗണിലേക്ക് എത്തുന്നത്. ഇതോടെ രാവിലെ മുതൽ ടൗണിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ടൗണിലും വ്യാപാരസ്ഥാപനങ്ങളിലും അധികൃതരുടെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് കർശന നിർദേശമുണ്ട്. അതിനാൽ മിക്ക സ്ഥാപനങ്ങളിലും വരുന്നവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്യുന്നുണ്ട്.…

Read More

കോവിഡ് പോസിറ്റീവായ ആൾ ആദ്യം പോയത് ബിവറേജസ് ഷോപ്പിലേക്ക്; അതോടെ മദ്യഷോപ്പിന് താഴ് വീണു

കടുത്തുരുത്തി: കോവിഡ് 19 പരിശോധനയിൽ പോസിറ്റീവായ ആൾ രോഗം വിവരമറിഞ്ഞ ശേഷം ആദ്യമെത്തിയത് ആദിത്യപുരത്തെ ബിവറേജസ് ഷോപ്പിൽ. ഇവിടെനിന്നു മദ്യവും വാങ്ങിയാണ് ഇദ്ദേഹം വീട്ടിലേക്കു മടങ്ങിയത്. പിന്നീട് ആരോഗ്യവകുപ്പ് രോഗബാധിതരുടെ പ്രാഥമിക സന്പർക്കപട്ടിക തയാറാക്കിയപ്പോഴാണ് രോഗം ബാധിച്ചയാൾ ബിവറേജസ് ഷോപ്പിലെത്തി മദ്യം വാങ്ങിയ വിവരമറിയുന്നത്. അതോടെ മദ്യഷോപ്പിന് താഴ് വീണു. പിന്നീട് ഫയർഫോഴ്സെത്തി അണുനശീകരണം നടത്തി രണ്ട് മണിക്കൂറിനു ശേഷമാണ് ബിവറേജസ് ഷോപ്പ് തുറന്നത്.

Read More

കോട്ടയത്തിനു ഭീഷണിയായി ചെറു ഗുണ്ടകൾ! സംഘങ്ങളെ കൂട്ടിയിണക്കി വാട്സ് ആപ്പ് ഗ്രൂപ്പുകൾ; സംഘത്തിൽ ചേരാൻ കുട്ടികളുടെ ഒഴുക്കെന്ന് പോലീസ്

കോട്ടയം: കോട്ടയം ജില്ലയിലെ ഗുണ്ട സംഘങ്ങളിലേക്ക് പുതുതായി എത്തുന്നതു പ്രായപൂർത്തിയാകാത്തവർ. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കിയ രണ്ടംഗ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വിനീത് സഞ്ജയന്‍റെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ട വടവാതൂർ ശാന്തിഗ്രാം കോളനിയിൽ പുത്തൻപറന്പിൽ റഹിലാലിനെ (27)യും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പിടികൂടിയത്. ഇവരിൽ നിന്നുമാണ് പ്രായപൂർത്തിയാകാത്ത നിരവധി പേർ ഗുണ്ടാ സംഘങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്കു മുന്പു ഏറ്റുമാനൂർ വെട്ടിമുകൾ ജംഗ്ഷനിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിലും ഉൾപ്പെട്ട പ്രതികളിൽ കൂടുതൽ പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഹോട്ടൽ അടിച്ചു തകർത്ത സംഘം പ്രദേശത്ത് പുതുതായി രൂപപ്പെട്ട ഗുണ്ടാസംഘവുമായിരുന്നു. ഇവർക്കെല്ലാം വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പരസ്പരം ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇന്നലെ പിടിയിലായ റഹിലാൽ അഞ്ചു ദിവസങ്ങൾക്കു മുന്പാണ് ജയിലിൽ നിന്നുമിറങ്ങിയത്.  

Read More

കോട്ടയത്തേക്കുള്ള ലഹരികടത്ത്: യുവനേതാക്കൾക്ക് പങ്ക്; ആഡംബര വാഹനങ്ങൾഏർപ്പാടാക്കിയത് ഭരണകക്ഷിയിലെ യുവനേതാക്കൾ 

 കോട്ടയം: കോട്ടയം ജില്ലയിലേക്കു ലഹരി മരുന്നുകൾ എത്തിക്കാൻ ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്തു നല്കുന്നതിൽ യുവനേതാക്കൾക്കും പങ്കുള്ളതായി പോലീസിനു സൂചന ലഭിച്ചു. ആഡംബര കാറുകൾ കഞ്ചാവും മയക്കുമരുന്നുകളും കടത്താൻ ഉപയോഗിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ കാറുകളിൽ ടൂർ പാക്കേജ് സംഘടിപ്പിച്ചാണ് ലഹരി മരുന്നുകൾ സുരക്ഷിതമായി കോട്ടയത്ത് എത്തിക്കുന്നത്. ആഡംബര കാറിൽ കഞ്ചാവ്ഇത്തരത്തിൽ ആഡംബര കാറുകൾ വാടകയ്ക്കു എടുത്തു നല്കാൻ മാഫിയ സംഘങ്ങളെ സഹായിക്കുന്നതു ജില്ലയിൽനിന്നുള്ള ഭരണകക്ഷിയിലെ യുവജന സംഘടനയിൽപ്പെട്ട നേതാക്കളാണ്. നാളുകൾക്കു മുന്പ് പാലാ സ്വദേശിയുടെ ആഡംബര കാർ യുവനേതാക്കളുടെ നേതൃത്വത്തിൽ വാടകയ്ക്ക് എടുത്തു നല്കിയിരുന്നു. സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനത്തുനിന്നു വരുന്ന വഴിക്കു കാർ തടഞ്ഞു നിർത്തി പോലീസ് പരിശോധിച്ചു. ഇതോടെ കാറിൽനിന്നു കഞ്ചാവും അന്താരാഷ്‌ട്രവിപണിയിൽ വൻ ഡിമാൻഡുള്ള മയക്കുമരുന്നും കണ്ടെടുത്തു. ഇതോടെ കാറിന്‍റെ ആർസി ഉടമയെ പോലീസ് ബന്ധപ്പെട്ടു.…

Read More

കോട്ടയത്തെ വരിഞ്ഞ് മുറുക്കി കോവിഡ്; വീണ്ടും 200 കടന്ന് കോവിഡ് രോഗികൾ; സമ്പർക്ക രോഗ വ്യാപനം കൂടുതൽ മുൻസിപ്പാലിറ്റിയിൽ

കോട്ടയം: കോട്ടയം ജില്ലയിൽ 221 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 211 പേർക്കും സന്പർക്കത്തിലൂടെയാണു വൈറസ് ബാധിച്ചത്. ആകെ 2848 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സന്പർക്കം മുഖേനയുള്ള രോഗംബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ പത്തു ജീവനക്കാർ ഉൾപ്പെടെ 45 പേരാണ് ഇവിടെ വൈറസ് ബാധിതരായത്. രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ 17 ജീവനക്കാർ ഉൾപ്പെടെ അതിരന്പുഴ ഗ്രാമപഞ്ചായത്തിൽ 24 പേർക്ക് കോവിഡ് ബാധിച്ചു. മീനടം 14, പാന്പാടി 12, കൂരോപ്പട 10, മണർകാട് 9, കുറിച്ചി, വാഴപ്പള്ളി 8 വീതം, നെടുംകുന്നം, ചങ്ങനാശേരി 7 വീതം, മാടപ്പള്ളി, പനച്ചിക്കാട് 5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ. രോഗം ഭേദമായ 92 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2056 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ…

Read More