കടുത്തുരുത്തി: കടുത്തുരുത്തി പാഞ്ചായത്തിലെ 12-ാം വാര്‍ഡ് കോവിഡ് 19 ന്റെ പിടിയില്‍. മധുരവേലി ലക്ഷംവീട്, മധുരവേലി ഹരിജന്‍ കോളനികളിലെ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ രണ്ട് കോളനികളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ലക്ഷംവീട് കോളനിയിലെ യുവദമ്പതികളില്‍ നിന്നാണ് ഇവിടെ രോഗം പടര്തെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കോളിനി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചയച്ചത് പാലക്കാടാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ മധുരവേലിയിലെത്തിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ ദമ്പതികള്‍ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു. പനിയും തൊണ്ടവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ മധുരവേലി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇവരെ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്താന്‍ പറഞ്ഞ് അയയക്കുകയായിരുന്നു. ഇരുവരുടെയും റിസള്റ്റ് പോസിറ്റാവായതോടെ സമ്പര്‍ക്ക പട്ടിക തയാറാക്കിയപ്പോള്‍…
Read MoreCategory: Kottayam
കോടിമത സഹകരണ ബാങ്കിൽ നിന്നും ഒരു കിലോ സ്വര്‍ണം അടിച്ചു മാറ്റി: ബാങ്ക് ജീവനക്കാരിക്കു കുരുക്ക് മുറുകി
കോട്ടയം: കോടിമത സഹകരണ ബാങ്കിൽ നിന്നും ഒരു കിലോഗ്രാം സ്വർണം കാണാതായ സംഭവത്തിൽ വിജിലൻസ് സംഘം പുനരന്വേഷണം തുടങ്ങി. ബാങ്കിലെ ജീവനക്കാരി തന്നെയാണ് ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ വ്യാജ ഇടപാടിലൂടെ തട്ടിയെടുത്തതെന്നാണ് വിജിലൻസിനു ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചുവരികയാണ്. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചിരുന്ന സ്വർണത്തിൽ നിന്നാണ് ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കാണാതായത്. 2016 ൽ ബാങ്കിൽ നിന്നും 87 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് വിജിലൻസ് സംഘം ഈ സ്വർണ്ണത്തട്ടിപ്പും കണ്ടെത്തിയത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ ജീവനക്കാരിയെ ചോദ്യം ചെയ്തതോടെയാണ് ഒരു കിലോഗ്രാം സ്വർണം തട്ടിയെടുത്തതായി കണ്ടെത്തിയത്. തട്ടിയെടുത്ത സ്വർണം പണയം വച്ചു ലഭിച്ച പണം മുഴുവനും ഇവർ വീടുവാങ്ങുന്നതിനും, ആഡംബരകാർ വാങ്ങുന്നതിനുമാണ് ഉപയോഗിച്ചതെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്.…
Read Moreപൊൻകുന്നത്തെ മോഷണങ്ങൾക്കു പിന്നിലും തീവെട്ടി ബാബു; കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്റെ സ്കൂട്ടർ കണ്ടെത്തി
കാഞ്ഞിരപ്പള്ളി: പോലീസുകാരന്റെ സ്്കൂട്ടർ മോഷ്്ടിച്ച കേസിൽ പോലീസ് പിടികൂടിയ തീവെട്ടി ബാബുവിനെ ഉടൻ കാഞ്ഞിരപ്പള്ളിയിൽ എത്തിക്കും. കഴിഞ്ഞ 27നാണ്് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ സ്കൂട്ടർ മോഷ്ടിച്ചത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു(61) എന്ന തീവെട്ടി ബാബു പിടിയിലായത്. തലയോലപ്പറന്പിൽ നിന്നും മോഷ്്ടിച്ച ബൈക്കിൽ കറങ്ങുന്നതിനിടയിലാണ് തീവെട്ടി ബാബു ആറ്റിങ്ങൽ പോലീസിന്റെ പിടിയിലാകുന്നത്. ഇഷ്ടപ്പെട്ട സ്കൂട്ടറും ബൈക്കും എവിടെ കണ്ടാലും ഉടൻ തന്നെ പൊക്കുകയാണ് തീവെട്ടി ബാബുവിന്റെ അനേകം ദുസ്വഭാവങ്ങളിൽ ഒന്ന്. മോഷ്ടിച്ച ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചു മടുക്കുന്പോൾ പൊളിച്ചു വില്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും. അതിനുശേഷം അടുത്ത ബൈക്ക് മോഷ്്ടിച്ചായിരിക്കും പിന്നീടുള്ള കറക്കം. ഇയാൾ പ്രധാനമായും ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ബൈക്കുകൾ മോഷ്്ടിക്കുന്നത്. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് വീടുകളും കടകളും കണ്ടുവച്ചശേഷം രാത്രിയിൽ മോഷണം നടത്തും. മോഷണക്കേസിൽ…
Read Moreപണിതീരാത്ത വീട്ടിലെ മുറിയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ 19 കഞ്ചാവ് ചെടികള്‍! അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ് അധികൃതർ
തലയാഴം: ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി. വൈക്കം തലയാഴം പുന്നപ്പൊഴി രാജീവ് ഗാന്ധി കോളനിയുടെ കിഴക്കുഭാഗത്ത് ആൾതാമസമില്ലാത്ത പണിതീരാത്ത വീട്ടിലെ മുറിയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ 15 സെന്റിമീറ്റർ നീളമുള്ള 19 കഞ്ചാവ് ചെടികളാണ് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.മജുവിന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്. എക്സൈസ് അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘങ്ങളുടെ ശല്യം വർധിച്ചുവരികയാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. കെ. അനിൽകുമാർ, കെ. വി. ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ പി.രതീഷ്കുമാർ, എസ്.ശ്യാംകുമാർ, എസ്, സനൽ, എൻ. എസ്. അജയകുമാർ, എക്സൈസ് ഡ്രൈവർ ടി.വി.സാജു എന്നിവർ പങ്കെടുത്തു.
Read Moreആ വാട്സ് ആപ്പ് സന്ദേശങ്ങള്‍ വിശ്വസിക്കരുതേ..! കോട്ടയം മാർക്കറ്റിലോ നഗരത്തിലോ കോവിഡ് വ്യാപനമില്ലെന്ന് കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ
കോട്ടയം: കോട്ടയം മാർക്കറ്റിലോ നഗരത്തിലോ കോവിഡ് വ്യാപനമില്ലെന്ന് കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ. ചില വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ കോട്ടയത്ത് രോഗവ്യാപനമുണ്ടെന്ന് വരുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരേ എല്ലാവരും ജാഗ്രത പാലിക്കണം. പല സ്ഥലങ്ങളിലും രോഗവ്യാപനമുണ്ടായപ്പോൾ മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളിലും മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ ടെസറ്റ് നടത്തി രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കിയതാണ്. നാഗന്പടം വെസ്റ്റ്, ഈസ്റ്റ് സ്ഥലങ്ങളിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കിയതാണ്. ഈ സ്ഥലങ്ങളിലെയെല്ലാം, വ്യാപാരികൾ, സ്ഥാപനങ്ങളിലെ ജീവനക്കാർ, കയറ്റിയിറക്ക് തൊഴിലാളികൾ, വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരെയും പരിശോധനക്ക് വിധേയരാക്കിയതാണ്. രോഗമില്ലെന്ന് ഉറപ്പാക്കിയതിനാലാണ് കോട്ടയം നഗരത്തിലെ എല്ലാ സ്ഥലങ്ങളിലുമുള്ള വ്യാപാര സ്ഥപനങ്ങൾ രാത്രി ഒന്‍പതു വരെ തുറന്ന് പ്രവർത്തിക്കുന്നതിന് അധികാരികൾ അനുവാദം നൽകിയത്. കോട്ടയം മാർക്കറ്റിലേക്ക് വരുന്ന ചരക്ക് ലോറികൾ കോടിമത എംജി റോഡിൽ…
Read Moreചോളപ്പാടം കാണണോ; കാഞ്ഞിരപ്പള്ളിക്കു പോരൂ… ചോളം കൃഷിയിൽ വിജയം കണ്ടെത്തി മെഹർ
കാഞ്ഞിരപ്പള്ളി: ചോളം കൃഷിയിൽ വിജയം കണ്ടെത്തിയിരിക്കുകയാണ് മെഹർ. കുന്നുഭാഗം മെഹറോസ് വീട്ടില്‍ മെഹര്‍ ഫിറോസാണ് വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ ചോളം കൃഷി ചെയ്തത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ചോളം കൃഷിയാണ് ഇപ്പോൾ വിളവെടുക്കാനായ നിലയിലായിരിക്കുന്നത്. 90 മൂട് ചോളമാണ് കൃഷി ചെയ്തത്. മക്കൾക്ക് വേണ്ടി മിക്കദിവസങ്ങളിലും ചോളം വിലകൊടുത്ത് വാങ്ങിയിരുന്ന മെഹറിനോട് പലരും ചോളം കൃഷിയെ കുറിച്ച് പറഞ്ഞു കൊടുത്തു. തുടർന്ന് കുമളിയിലെ സുഹൃത്തായ ബിസ്മി ജോസിന്റെ കൃഷിയിടത്തിൽനിന്നു വിത്ത് വാങ്ങി ചോളം കൃഷി ആരംഭിക്കുകയായിരുന്നു. രണ്ടരമാസം മുന്‍പ് തുടങ്ങിയ കൃഷി 10 ദിവസത്തിനുള്ളിൽ വിളവെടുക്കാനാകും. പൂര്‍ണമായും ജൈവ വളങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കൂടുതൽ പരിചരണമോ പണചെലവോ ചോളം കൃഷിക്ക് ആവശ്യമില്ലെന്നും മെഹർ പറയുന്നു. ചോളം കൃഷിക്കു പുറമേ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. മധുരക്കിഴങ്ങ്, കൂർക്ക, കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെള്ളരി, കക്കിരി, തക്കാളി തുടങ്ങിയവയുടെ തൈകളും…
Read Moreഇതു കാട്ടാളത്തം! ആദ്യ പ്രസവത്തിന് ദിവസങ്ങൾ മാത്രം; ഗർഭിണിയായ എരുമയുടെ പുറത്ത് ടാർ ഒഴിച്ച് ക്രൂരത
കുമരകം: മിണ്ടാപ്രാണിയോട് മനുഷ്യന്റെ ക്രൂരത. ഒന്‍പതു മാസം ഗർഭിണിയായ എരുമയുടെ പുറത്ത് ടാർ ഒഴിച്ച് ഉപദ്രവിച്ച നിലയിൽ കണ്ടെത്തി. കുമരകം മൂന്നാം വാർഡിൽ മങ്കുഴി പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്ന ചെന്പോടിത്തറ ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് എരുമ. വെള്ളപ്പൊക്കത്തിൽ മങ്കുഴി പാടത്ത് മട വീണതിനെ തുടർന്നാണ് എരുമയെയും രണ്ടു പശുക്കളെയും രണ്ടാം കലുങ്കിനു സമീപം പുല്ലുള്ള പുരയിടത്തിൽ എത്തിച്ച് സംരക്ഷിച്ചുപോരുന്നു. ആദ്യ പ്രസവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്ന എരുമയോടാണ് ക്രൂരത കാണിച്ചത്. ഇന്നലെ രാവിലെ തീറ്റയും വെള്ളവും കൊടുക്കാൻ ഷിബു എത്തിയപ്പോഴാണ് ടാറിൽ കുളിച്ചു കിടക്കുന്ന നിലയിൽ എരുമയെ കണ്ടത്. മൃഗഡോക്ടർ എസ്. സോജ എത്തി പരിശോധന നടത്തി. ഗർഭിണിയായ എരുമയ്ക്ക് കെമിക്കലിന്റെ അനന്തര ഫലങ്ങൾ ഉണ്ടാകാമെന്നും തുടർ ചികിത്സ അനിവാര്യമാണെന്നും ഉള്ളിൽ പൊള്ളലുണ്ടാകാതിരിക്കാൻ ഇടവിട്ട് വെള്ളം ഒഴിക്കുകയോ കുളിപ്പിക്കുകയോ ചെയ്യണമെന്നും ഡോക്ടർ നിർദേശിച്ചു. ഡീസലും സോപ്പും ഉപയോഗിച്ച്…
Read Moreവേണാടും പോയി, ജനശതാബ്ദിയും പോയി… ഇനി ഓടാൻ ട്രെയിനുകൾ ഒന്നുമില്ല; കോട്ടയത്തുകാരുടെ ദുരിതം കൂടി’
കോട്ടയം: കോവിഡ് മാന്ദ്യത്തെത്തുടർന്ന് യാത്രക്കാരുടെ കുറവു വന്നതിനാൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകളും നിർത്തലാക്കാൻ റെയിൽവേ നിർദേശം. ഈ മാസാവസാനം സർവീസ് നിർത്തുന്നതോടെ കോട്ടയം റൂട്ടിൽ ഒരു യാത്രാ ട്രെയിൻപോലും ഇല്ലാതാകും. നിലവിൽ തിരുവനന്തപുരം- എറണാകുളം (വേണാട്), കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദി ട്രെയിനുകളാണ് കോട്ടയം വഴിയുള്ളത്. ഇതിനു പുറമേ ആലപ്പുഴ വഴിയുള്ള കോഴിക്കോട്- തിരുവനന്തപുരം സർവീസും നിറുത്തലാക്കാനാണ് റെയിൽവേ തീരുമാനം. മൂന്നു ട്രെയിനുകളിലും സീറ്റുകളുടെ എണ്ണത്തിൽ 23 ശതമാനത്തിൽ താഴെയാണ് നിലവിൽ യാത്രക്കാരുള്ളത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന എറണാകുളം-നിസാമുദീൻ കുർള എക്സ്പ്രസും എറണാകുളം- ലോക്മാന്യതിലക് തുരാന്തോ വീക്കിലി എക്സ്പ്രസും തുടരും. ഗുഡ്സ് ട്രെയിനുകൾ ലാഭത്തിലായതിനാൽ തുടർന്നും സർവീസ് നടത്തും.
Read Moreകഞ്ചാവും മയക്കുമരുന്നും കടത്തിയത് ആഡംബര കാറുകളിൽ; കാറിനുള്ളിൽ സുന്ദരികളും
കോട്ടയം: ബംഗളൂരുവിൽ ലഹരി മരുന്നു കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന് കോട്ടയത്തും വേരുകൾ ഉള്ളതായി ഇന്റലിജൻസ് ബ്യൂറോ. ബംഗളൂരുവിൽനിന്ന് കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നുകളും ജില്ലയിലേക്കും എത്തിച്ചിരുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. നിലവിൽ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവനും, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടകളുമാണ് ബംഗളൂരുവിൽനിന്നും വീര്യം കൂടിയ ലഹരിമരുന്നുകൾ ജില്ലയിലേക്ക് എത്തിച്ചിരുന്നതെന്നാണു വിവരം. ജില്ലയിലേക്കു കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആർപ്പൂക്കര സ്വദേശിയായ ഗുണ്ടാ സംഘത്തലവനു ബംഗളൂരുവിലെ മാഫിയ സംഘങ്ങളുമായി അടുത്തബന്ധമുണ്ട്. ഇയാൾ വഴിയാണ് ജില്ലയിലേക്കു മയക്കുമരുന്നുകൾ എത്തുന്നത്. ഇതിനായി വിനോദയാത്രകൾ സൗജന്യമായി സംഘടിപ്പിച്ചു നൽകിയതായും സൂചന ലഭിച്ചു. ബംഗളൂരുവിൽനിന്നും ലഹരി കടത്താൻ ആഡംബരക്കാറുകളാണ് ജില്ലയിലെ ഗുണ്ടാസംഘം ഉപയോഗിക്കുന്നത്. ബ്ലേഡ് പലിശയ്ക്കു പണം കടം നൽകിയ ശേഷം പണയത്തിൽ പിടിച്ചെടുത്ത വാഹനങ്ങളാണ് ലഹരിക്കടത്തിനുവേണ്ടി മാഫിയ സംഘങ്ങൾ ഉപയോഗിച്ചിരുന്നത്. ആഡംബര…
Read Moreആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യ നില മോശം; മൊഴിയെടുത്തില്ല; പ്രതിയുടെ കോവിഡ് ഫലം നെഗറ്റീവ്
പത്തനംതിട്ട: ആംബുലന്‍സില്‍ ക്രൂരപീഡനത്തിനിരയായ പത്തൊമ്പതുകാരിയുടെ വിശദമൊഴി രേഖപ്പെടുത്താനാകാതെ പോലീസ് അന്വേഷണസംഘം. അതിക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുവരുമ്പോള്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ആറന്മുളയ്ക്കു സമീപം ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരപീഡനത്തിനിരയാക്കിയത്. കസ്റ്റഡിയിൽ ഇന്നു തീരുമാനംകോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ അടൂര്‍ വടക്കടത്തുകാവില്‍ നിന്നു പന്തളത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായി ആംബുലന്‍സില്‍ കയറ്റി നാടുചുറ്റിയശേഷം ആറന്മുളയ്ക്കു സമീപം വിജനമായ സ്ഥലത്തെത്തിച്ച് ഡ്രൈവര്‍ നൗഫല്‍ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് കേസ്. റിമാന്‍ഡിലായ നൗഫലിന്റെ കസ്റ്റഡി അപേക്ഷയില്‍ ഇന്നു കോടതി തീരുമാനമുണ്ടായേക്കും. ഇയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളില്‍ ഫലം നെഗറ്റീവാണ്. എന്നിരുന്നാലും 14 ദിവസത്തേക്ക് ഇയാള്‍ക്ക് നിരീക്ഷണമുണ്ടാകും. പോലീസ് കസ്റ്റഡിയില്‍ ലഭിച്ചാലും ചോദ്യം ചെയ്യല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും.അതിക്രൂരം!108 ആംബുലന്‍സ് ഡ്രൈവറായിരുന്ന…
Read More