കോട്ടയം: ജില്ലയിൽ മോഷണം നിത്യസംഭവമാകുന്പോൾ അന്വേഷണം എങ്ങുമെത്തുന്നില്ലെന്നു പരാതി. കഴിഞ്ഞ ഒരാഴ്ചയ്ക്കി ടയിൽ ജില്ലയിൽ വിവിധ ഇടങ്ങളിലാണ് മോഷണ സംഭവങ്ങൾ അരങ്ങേറിയത്. കുമാരനെല്ലൂരിലും പാറത്തോട്ടിലും നടന്നതിനു പിന്നാലെ ഇന്നലെ കറുകച്ചാലിൽ പട്ടാപ്പകലാണ് മോഷണം നടന്നത്. സമീപകാലത്തു നടന്ന മോഷണ സംഭവനങ്ങളിലൊന്നും പ്രതികളെ പിടിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. കറുകച്ചാലിലെ വ്യാപാര സ്ഥാപനത്തിലെ മേശയ്ക്കുള്ളിൽ നിന്നും 8000രൂപയും ജീവനക്കാരിയുടെ രേഖകളും പണവുമടങ്ങിയ ബാഗും നഷ്ടപ്പെട്ടു. ചങ്ങനാശേരി-വാഴൂർ റോഡിൽ ബിവറേജസിന് സമീപം പ്രവർത്തിക്കുന്ന മോഡേണ്‍ ബിൽഡിംഗ് എക്യുപ്മെന്റ്സ് എന്ന സ്ഥാപനത്തിലാണ് വ്യാഴാഴ്ച രണ്ടരയോടെ മോഷണം നടന്നത്. ജീവനക്കാരായ സോളിയും ബിൻസിയും കടയുടെ പിൻവശത്തെ ഗോഡൗണിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കാൻ പോയപ്പോഴാണ് സംഭവം. മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സോളിയുടെ ബാഗാണ് നഷ്ടമായത്. ബാഗിനുള്ളിൽ 400 രൂപയും എടിഎം കാർഡും, തിരിച്ചറിയിൽ കാർഡുകളും കടയുടെ താക്കോലും ഉണ്ടായിരുന്നു. കറുകച്ചാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.…
Read MoreCategory: Kottayam
നത്തോലിയല്ല, വമ്പൻ സ്രാവ്; മാലം സുരേഷിനെ രക്ഷിക്കാൻ മന്ത്രിയുടെ ഓഫീസിൽനിന്ന് ഇടപെടൽ; ചീട്ടുകളി സങ്കേതത്തിൽ മറിയുന്നത് കോടികൾ
കോട്ടയം: മണർകാട് ചീട്ടുകളി സങ്കേതത്തിൽനിന്ന് പിടികൂടിയ 17.8 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ആരംഭിക്കുന്പോൾ ജില്ലയിലും സമീപ ജില്ലകളിലുമുള്ള വന്പൻ സ്രാവുകൾ സംശയത്തിനു മുന്നിലേക്ക്. എൻഫോഴ്സ് അന്വേഷണത്തിനായി കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും പ്രതികളുടെ പട്ടികയുമുൾപ്പടെയുള്ള രേഖകൾ പോലീസ് ഉടൻ കൈമാറും. കോടികളുടെ ഇടപാട് നടക്കുന്ന ചീട്ടുകളി സങ്കേതത്തിന്റെ നടത്തിപ്പുകാരും റെയ്ഡ് ദിനത്തിൽ 45പേരും കൂടാതെ മുന്‍പ് വന്നു പോയവരുമെല്ലാം അന്വേഷണ പരിധിയിലേക്കെത്തും. നടത്തിപ്പുകാരൻ മാലം സുരേഷിന്റെയും ബാക്കി ഇടപാടുകാരുടെയും സാന്പത്തിക ഉറവിടം സംബന്ധിച്ചു സമഗ്രമായ അന്വേഷണമാണ് നടത്താനൊരുങ്ങുന്നത്. കണക്കിൽപ്പെടാത്ത കള്ളപ്പണമാണ് ചീട്ടുകളി കളത്തിൽ ഇറക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ച വിവരം. ചീട്ടുകളി നടത്തിപ്പുകാരന്റെ ബ്ലേഡ് മാഫിയ ബന്ധം, റിയൽ എസ്റ്റേറ്റ് ഇടപാടുകളും അന്വേഷണ പരിധിയിലെത്തും. തമിഴ്നാട് സ്വദേശിയായ ഒരു മതനേതാവിന്റെയും ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റേതുമുൾപ്പെടെ നിരവധിയാളുകളുടെ കണക്കിൽപ്പെടാത്ത പണം ഇയാളുടെ പക്കലുണ്ട്. ഉന്നത…
Read Moreനെടുങ്കണ്ടത്തെ മോഷണം! കള്ളന് കപ്പലില്‍? പിടിക്കപ്പെടാതിരിക്കാൻ മുക്കുപണ്ടം വച്ച് 23 പവൻ സ്വർണം അടിച്ചുമാറ്റിയത് കുട്ടിക്കള്ളൻമാർ
നെടുങ്കണ്ടം: പിടിക്കപ്പെടാതിരിക്കാൻ മുക്കുപണ്ടം വച്ച് 23 പവൻ സ്വർണം അടിച്ചു മാറ്റിയ കേസിൽ പോലീസ് പിടിയിലായത് കുട്ടിക്കള്ളൻമാർ. ബാലഗ്രാമിന് സമീപം വീട്ടിൽ നിന്നും വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്ന കേസിലാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിലായത്. ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. വീടുമായി അടുപ്പമുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കൗമാരക്കാരായ വിദ്യാർഥികളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. പാലമൂട്ടിൽ പി.കെ റെജിയുടെ വീട്ടിൽ നിന്നാണ് 23 പവൻ സ്വർണം കഴിഞ്ഞ ദിവസം മോഷണം പോയത്. വീട്ടിലെ പ്രധാന കിടപ്പുമുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർമാഭരണങ്ങളാണ് മോഷണം പോയത്. മാല പണയം വയ്ക്കുന്നതിനായി വ്യാഴാഴ്ച അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നറിയുന്നത്. മോഷണം പുറത്തറിയാതിരിക്കാനാണ് റോൾഡ് ഗോൾഡിന്റെ മൂന്ന് വളകൾ അലമാരിയിലെ ബാഗിൽ നിക്ഷേപിച്ചത്. മോഷ്ടിച്ച സ്വർണം വിവിധയിടങ്ങളിൽ പണയം വച്ചതായാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ രണ്ടു വനിതാ ജൂണിയർ ഡോക്ടർമാർക്ക് കൂടി കോവിഡ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു വനിതാ ജൂണിയർ ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പതോളജി വിഭാഗങ്ങളിലെ പിജി വനിതാ ഡോക്ടർമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഗൈനക്കോളജിൽ ചികിത്സയിൽ കഴിയുന്ന അഞ്ചു രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഗർഭിണികളായവരുമായി സന്പർക്കം പുലർത്തിയ ഒരു യുവ വനിതാ ഡോക്ടർ ഹോസ്റ്റലിൽ മറ്റ് രണ്ട് പിജി വനിതാ ഡോക്ടർമാരോടൊപ്പമാണ് താമസിച്ചത്. അതിനാൽ ഇവർ മൂന്നു പേരോടും ക്വാറന്റൈനിൽ പോകുവാൻ നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഇവരുടെ ഫലം വന്നപ്പോൾ പരിശോധനാ ഫലം പോസറ്റീവ് ആയി. വനിതാ ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് സംബന്ധിച്ചു പ്രതികരിക്കുവാൻ അധികൃതർ തയ്യാറായില്ല.
Read Moreകോട്ടയത്തിന് പൂട്ടു വീഴുമോ ? സമ്പർക്കം മുഖേന രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു
കോട്ടയം: കോവിഡ് ആശങ്ക അതിരുവിടുന്പോൾ കോട്ടയം പൂട്ടപ്പെടുമോ ?. ഇന്നലെ കളക്ടറുടെ കാര്യാലയത്തിലെ ഡഫേദാരായ കോട്ടയം സ്വദേശിക്ക് രോഗം പിടിപെട്ടതോടെ ജില്ലാ കളക്ടർ എം. അഞ്ജന, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ഉമ്മൻ ഉൾപ്പെടെ 14 പേർ ക്വാറന്റൈനിലാണ്. ജില്ലാ ഭരണസിരാ കേന്ദ്രത്തിൽ കോവിഡ് രോഗികളുടെ സാന്നിധ്യം വന്നതോടെ പല ഓഫീസുകളിലും നിയന്ത്രണം കർശനമാക്കി. കോട്ടയം നഗരത്തിനു സമീപപ്രദേശങ്ങളും ആശങ്കയുടെ വക്കിലാണ്. സന്പർക്കം മുഖേന രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ചിങ്ങവനം, ചങ്ങനാശേരി, മൂലേടം, തിരുവാർപ്പ്, കുമരകം, അയ്മനം, വൈക്കം, ടിവി പുരം തുടങ്ങിയ പ്രദേശങ്ങളിൽ രോഗികൾ വർധിക്കുകയാണ്. സന്പർക്കം മുഖേന രോഗികളുടെ എണ്ണം വർധിച്ചതോടെ കോട്ടയത്തിനു പൂട്ടുവീഴുമോയെന്നു ആശങ്കയുണ്ട്. ഇന്നലെ 80 പേർക്കു പുതിയതായി കോവിഡ് സ്ഥിരീകരിച്ചതുൾപ്പെടെ ജില്ലക്കാരായ 389 പേരാണ് ചികിത്സയിലുള്ളത്. ചങ്ങനാശേരി, കോട്ടയം, വൈക്കം മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ…
Read Moreഎന്നും ചേരിനിവാസികളോടൊപ്പം! ഒട്ടിയ വയറുമായി ഇവിടെയെത്തുന്നവർക്ക് ആദ്യം ഭക്ഷണം; ഒടുവിൽ ഫാ. എ.സി. ജോസഫ് കോവിഡിനു കീഴടങ്ങി…
ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: കോൽക്കത്തയിലെ ചേരിനിവാസികൾക്കു സ്നേഹാമൃതം പകർന്നു നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ ജീവിതം ഉഴിഞ്ഞുവച്ച സലേഷ്യൻ സഭാംഗമായ ഫാ. എ.സി. ജോസഫ് (ഡോ. എ.സി. ജോസ്) അയ്മനത്തിൽ(73) ഇനി ദീപ്തസ്മരണ. രാജ്യത്ത് സന്പൂർണ ലോക്ക്ഡൗണിനെത്തുടർന്നു നാടും നഗരവും നിശ്ചലമായപ്പോഴും പ്രായത്തെ മറന്നു കോൽക്കത്തയിലെ വിവിധ ചേരികളിലെ കുട്ടികളുടെ വിശപ്പകറ്റുന്നതിനു ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകാൻ കഴിഞ്ഞ മൂന്നുമാസമായി രാപകൽ ഭേദമന്യേ മുന്നിൽനിന്നു പ്രവർത്തിച്ചുവരികയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കൊൽക്കത്തയിലെ ഫോർട്ടിസ് ആശുപത്രിയിൽ കോവിഡ് രോഗ ത്തിനു കീഴടങ്ങിയത്. പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സ തേടിയെത്തിയ ഇദ്ദേഹത്തിന് അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 30 വർഷമായി കോൽക്കത്തയിലെ ചേരിനിവാസികളുടെ ഉന്നമനത്തിനായി അവരോടൊപ്പം ജീവിച്ച മിഷനറിയായിരുന്നു എല്ലാവരും സ്നേഹപൂർവം ഡോ. എ.സി. എന്നുവിളിക്കുന്ന ഫാ. ജോസഫ്. പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ അതേ…
Read Moreശ്രദ്ധിക്കുക! ആശുപത്രി സന്ദർശനം അടിയന്തര ഘട്ടങ്ങളിൽ മാത്രം; ചികിത്സയ്ക്ക് ടെലിഫോണ്‍, ഓണ്‍ലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് നേരിട്ട് ചികിത്സ തേടുന്നത് ഒഴിവാക്കണമെന്ന് കളക്ടർ. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിൽപോലും തിരക്ക് വർധിക്കുന്നത് അപകടകരമായ സാഹചര്യത്തിന് ഇടയാക്കും. ഡോക്ടറുടെ സേവനത്തിനായി സൗജന്യ ടെലി കണ്സൾട്ടേഷൻ, ഓണ്‍ലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. 7034322777 എന്ന ടെലി കണ്സൾട്ടേഷൻ നന്പരിൽ ഡോക്ടറുമായി നേരിൽ സംസാരിക്കാം. വാട്ട്സാപ് സന്ദേശമയച്ചാൽ ഡോക്ടർ തിരികെ വിളിക്കും. ഇതിനു പുറമെ മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ ഇ-സഞ്ജീവനി ഓണ്‍ലൈൻ കണ്സൾട്ടേഷൻ സംവിധാനവും പ്രയോജനപ്പെടുത്താം. https: //esanjeevaniopd.in/kerala എന്ന ലിങ്ക് സന്ദർശിച്ച് മൊബൈൽ നന്പർ നൽകി രജിസ്റ്റർ ചെയ്തു ടോക്കണ്‍ എടുക്കാം. ടോക്കണ്‍ എടുക്കുന്നവരെ വിദഗ്ധ ഡോക്ടർമാർ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് സേവനം ലഭ്യമാക്കും. മരുന്നുകളുടെ കുറിപ്പ് സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. രണ്ടു സേവനങ്ങളിലും രോഗികളുടെ…
Read Moreകർക്കടകമാസ യാത്രകളും മുടങ്ങി, തിരിച്ചടി താങ്ങാനാവാതെ ടൂറിസ്റ്റ് വാഹന ഉടമകൾ; തൊഴിലാളികൾ സ്വയം തൊഴിലിലേക്ക്
കോട്ടയം: വിനോദ, പഠന, വിവാഹ, തീർഥാടന യാത്രകൾക്കു പിന്നാലെ കർക്കടക മാസത്തിലെ നാലന്പല തീർഥയാത്രകളും മുടങ്ങിയതോടെ ടൂറിസ്റ്റ് ബസുകാർക്കും ടൂറിസ്റ്റ് വാഹനങ്ങൾക്കും തിരിച്ചടിയായി. ആറു മാസത്തിലധികമായി ഒരു വരുമാനവുമില്ലാതെ കഷ്ടപ്പെടുകയാണ് ടൂറിസ്റ്റ് വാഹനങ്ങളുടെ ഉടമകളും ആയിരക്കണക്കിനു തൊഴിലാളികളും. ജില്ലയിലെ ഒരു ടൂറിസ്റ്റ് ബസ് ഉടമ നിത്യച്ചെലവിനു പണമില്ലാത്തതിനാൽ പിക്ക്അപ്പ് വാനിൽ മീൻകച്ചവടത്തിലേക്കു കടന്നു. ലക്ഷങ്ങൾ വിലവരുന്ന ബസുകൾ വെയിലും മഴയിലും ഏൽക്കാതെ സുരക്ഷയൊരുക്കാൻ ഇരുന്പ് പൈപ്പും കയറും പ്ലാസ്റ്റിക് പായയും ഉപയോഗിച്ച് ഷെഡ് നിർമിക്കാൻതന്നെ 35,000 രൂപയിൽ അധികം ചെലവ് വരുമെന്ന് ടൂറിസ്റ്റ് ബസുടമ ബെന്നി സോന പറഞ്ഞു. ഭാരിച്ച നികുതിയിൽനിന്ന് രക്ഷനേടാൻ ടൂറിസ്റ്റു ബസുകളെല്ലാം സ്റ്റോപ്പേജ് (ജി ഫോം) നൽകിയിരിക്കുകയാണ്. മാർച്ചു മുതൽ മേയ് വരെയാണ് വിനോദ സഞ്ചാരയാത്രകൾ ഏറെയും ഉണ്ടാകുക. ഫെബ്രുവരി മാസത്തോടെതന്നെ യാത്രകൾക്കു കർശന നിയന്ത്രണമേർപ്പെടുത്തി. നാലന്പല യാത്ര ഉൾപ്പെടെ ടൂറിസ്റ്റ് ബസുകാർക്കെല്ലാം…
Read Moreകരുതിയിരിക്കണം, കോവിഡ് മറയാക്കി ഒടിപി തട്ടിപ്പ് വർധിക്കുന്നു; കോട്ടയത്തെ യുവാവിന് പറ്റിയ ചതി ഇങ്ങനെ..
കോട്ടയം: കോവിഡ് കാലത്ത് ജില്ലയിൽ വീണ്ടും ഒടിപി തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ബന്ധുവിന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി നടത്തിയ തട്ടിപ്പിലൂടെ കഞ്ഞിക്കുഴി സ്വദേശിക്കു 4500രൂപയാണ് നഷ്ടപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് ചങ്ങനാശേരിയിലും ഒടിപി തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടിരുന്നു. ഒടിപി തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന പല കേസുകളിലും പോലീസ് അന്വേഷണം പുരോഗമിക്കുന്നതല്ലാതെ പ്രതികളെ പിടികൂടാൻ കഴിയുന്നില്ല. ഇന്റർനൈറ്റ് തട്ടിപ്പിലൂടെ പണം നഷ്്ടപ്പെടുന്ന സംഭവങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പറയുന്പോഴും പുതിയ രീതികൾ ഉപയോഗിച്ചു തട്ടിപ്പ് സംഘങ്ങൾ പണം അപഹരിക്കുകയാണ്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിൽ യുവാവിനു പണം നഷ്്ടപ്പെട്ടത് വിദേശത്തുള്ള ബന്ധുവിന്റെ ചിത്രം ഉപയോഗിച്ചു വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശം അയച്ചതോടെയാണ്. ബന്ധുവിന്റെ നാട്ടിലെ നന്പർ മാത്രമാണ് ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നത്. സന്ദേശം വന്ന വിദേശ നന്പറിൽ ബന്ധുവിന്റെ ചിത്രം കണ്ടതിനാൽ തട്ടിപ്പു…
Read Moreഇടവും വലവും മാലം സുരേഷിനു തണലായി രണ്ടു നേതാക്കൾ; മണർകാട്ടെ ചീട്ടുകളി വിവാദം കത്തിപ്പടരുന്നു; എച്ച്എസ്ഒയെ രക്ഷിക്കാൻ ഭരണകക്ഷി നേതാവിന്റെ ചരടുവലി തുടങ്ങിയതായി സംസാരം
കോട്ടയം: മണർകാട് ചീട്ടുകളി വിവാദം കത്തിപ്പടരുന്പോഴും ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷ് സുരക്ഷിതനായി തുടരുന്നു. ജില്ലയിൽനിന്നുള്ള രണ്ടു രാഷ്്ട്രീയ നേതാക്കൻമാരാണ് മാലം സുരേഷിനു തണലൊരുക്കുന്നതെന്നാണ് സൂചന. രണ്ടു നേതാക്കൻമാരുടെയും വലം കയ്യായിട്ടാണ് സുരേഷിന്റെ പ്രവർത്തനം. രണ്ടു നേതാക്കൻമാരുടെയും തണലിലാണ് പണമിടപാടിൽ ഏറെ വളർന്നത്. ഇതിൽ ഒരാൾ ഭരണകക്ഷിയിൽപ്പെട്ടയാളാണ്. പോലീസുമായി ബന്ധപ്പെട്ട സഹായങ്ങൾ ചെയ്തു നല്കുന്നതു ഭരണകക്ഷിയിൽപ്പെട്ട രാഷ്ട്രീയ നേതാവാണ്. വിവാദ സംഭാഷണം കഴിഞ്ഞ ദിവസം മണർകാട് എസ് എച്ച്ഒ രതീഷ്കുമാറും മാലം സുരേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതു വലിയ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒയെ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽനിന്നു നീക്കി. ഇയാൾക്കെതിരേ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. മാലം സുരേഷിന്റെ വലം കയ്യായ എസ്എച്ച്ഒയെ വകുപ്പ്തല നടപടിയും സസ്പെൻഷനും ഒഴിവാക്കുന്നതിനു ഭരണകക്ഷിയിൽപ്പെട്ട രാഷ്്ട്രീയ നേതാവ് ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ…
Read More