റെഡ് സോൺ; കോട്ടയത്തെ പച്ചക്കറി കർഷകർ ദുരിതത്തിൽ

കോട്ടയം: കോട്ടയം ജില്ലയിൽ റെഡ് സോണ്‍ പ്രഖ്യാപിച്ചതോടെ പച്ചക്കറി കർഷകർ ദുരിതത്തിൽ. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ മറ്റു ജില്ലകളിൽ എത്തിച്ചാണ് പതിവായി വില്പന നടത്തുന്നത്. കർഷകർ വിഎഫ്പിസികെയുടെ വിവിധ ഒൗട്ട് ലെറ്റുകളിൽ എത്തിച്ചു നല്കുന്ന പച്ചക്കറികൾ പിക്ക് അപ്പ് വാനുകളിലും ലോറികളുമായി അയൽ ജില്ലകളായ ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലെ മാർക്കറ്റുകളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. ജില്ലയിൽ റെഡ് സോണ്‍ പ്രഖ്യാപിച്ചതോടെ പച്ചക്കറികൾ മറ്റു ജില്ലകളിലേക്കു കൊണ്ടു പോകാൻ തടസം നേരിട്ടിരിക്കുകയാണ്. ജില്ലയിൽ 30ൽപ്പരം വിഎഫ്പിസികെ ഒൗട്ട്‌ലെറ്റുകളിലായി പടവലങ്ങ, വെള്ളരിക്ക എന്നിവ ടണ്‍ കണക്കിനു കെട്ടിക്കിടക്കുകയാണ്. മറ്റു പച്ചക്കറികൾ വിഎഫ്പിസികെ ഒൗട്ട്‌ലെറ്റുകളിൽ എത്തുന്നുണ്ടെങ്കിലും അവ ജില്ലയിലെ തന്നെ കച്ചവടക്കാർ വാങ്ങുന്നതിനാൽ ഒൗട്ട്‌ലെറ്റുകളിൽ ധാരാളമായി കെട്ടിടക്കുന്നില്ല. മറ്റു പച്ചക്കറികളെ അപേക്ഷിച്ചു വെള്ളരിക്ക, പടവലങ്ങ എന്നിവ വലിയ തോതിലാണ് ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്നത്. തന്നെയുമല്ല ജില്ലയിലെ കടകൾ…

Read More

അത്താഴം കഴിക്കാതെ ഉറങ്ങണ്ട… ഭക്ഷണവുമായി തോമസേട്ടൻ എത്തും

ഗാന്ധിനഗർ: നാഗന്പടം ബസ് സ്റ്റാന്‍റിൽ കഴിയുന്ന 60 പേർക്ക് രാത്രി ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. രാവിലെയും ഉച്ചയ്ക്കും രണ്ടു സന്നദ്ധസംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും എന്നാൽ രാത്രി ലഭിക്കുന്നില്ലെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. ഇന്നലെ രാത്രി ഭക്ഷണം ലഭിക്കാതിരിന്നതിനെ തുടർന്ന് ഇവരിൽ ഒരാൾ നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ വിവരം അറിയിച്ചതോടെ ഇവർക്കു നവജീവൻ ട്രസ്റ്റ് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെയും ഭക്ഷണം നൽകി. എന്നാൽ തിരുവാർപ്പിലും, വയസ്കര കുന്നിലുമായി കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും, വയസ്്കരകുന്നിലുള്ളവർ ക്യാന്പിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ വിവരം പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുനിസിപ്പൽ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന രാഷ്്ട്രദീപികയോടു പറഞ്ഞു.

Read More

കോവിഡ് 19 സംശയം; കോട്ടയം മെഡിക്കൽ കോളജിൽ വൃക്കരോഗം മൂലം മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ

ഗാന്ധിനഗർ: വൃക്കരോഗം മൂലം ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന രോഗി മരിച്ചു. മരിച്ചയാൾക്ക് കോവിഡ് 19 സംശയത്തെത്തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കോന്നി സ്വദേശി രഘു (49) ന്‍റെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. 16നാണ് ഇയാൾ വൃക്കരോഗ വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയത്. ഡയാലിസിന് വിധേയമായി കൊണ്ടിരിക്കുയായിരന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം മരിച്ചു. മരണത്തെത്തുടർന്ന് ഇയാൾക്ക് കോവിഡ് 19 വൈറസ് ബാധയുണ്ടോയെന്നുള്ള സംശയത്തെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് തൊണ്ടയിൽ നിന്ന് സ്രവങ്ങൾ ശേഖരിച്ചു. ഈ സാംപിൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലം നെഗറ്റീവ് ആയാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസറ്റീവ് ആണെങ്കിൽ കോവിഡ് 19 ന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂവെന്നു അധികൃതർ അറിയിച്ചു.

Read More

കോവിഡ് 19; കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന 18 പേരുടെയും ആരോഗ്യനില തൃപ്തികരം

ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 18 പേരുടെയും നിരീക്ഷണത്തിൽ കഴിയുന്ന നാലു പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ. ഇടുക്കി ജില്ലയിൽ നിന്ന് രണ്ടും പേരും, കോട്ടയം ജില്ലയിലെ 16 പേരുമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സയിലുള്ളത്. ജില്ലാ ആശുപത്രിയിലെ ഒളശ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. പാലാ സ്വദേശിനിയായ 65കാരി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (33) കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ നട്ടാശേരി സ്വദേശി (37) പനച്ചിക്കാട് സ്വദേശിയുടെ മാതാവ് (55), മണർകാട് സ്വദേശിയായ 50 കാരൻ, സംക്രാന്തി സ്വദേശിനിയായ 55കാരി, പനച്ചിക്കാട് സ്വദേശിനിയായ 25കാരി, തമിഴ്നാട് കാരനും വൈക്കം വെള്ളൂരിലെ റെയിൽവേ ജീവനക്കാരൻ, തിരുപനന്തപുരം ആർസിസിയിലെ ആരോഗ്യ പ്രവർത്തകയും കിടങ്ങൂർ പുന്നത്തറ സ്വദേശനിയുമായ 33കാരി, ഇടുക്കി മെഡിക്കൽ കോളജിൽ നിന്നെത്തിയ കട്ടപ്പന…

Read More

ഇടുക്കിയിൽ സ്ഥിതി ആശങ്കാജനകം; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. തൊടുപുഴ നഗരസഭ വനിത കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്, ബംഗളുരുവില്‍ നിന്ന് വന്ന ഇടുക്കി – നാരകക്കാനം സ്വദേശി എന്നിവര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് ഇവരുടെ ഫലം ലഭിച്ചത്. മൂന്നു പേരെയും ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്നു രാവിലെ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി എം.എം.മണി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കളക്ടര്‍ എച്ച്.ദിനേശന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിന്‍, എസ്.രാജേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.പ്രിയ എന്നിവര്‍ പങ്കെടുത്തു.

Read More

കോട്ടയം-കൊല്ലം ജില്ലകളിൽ കോവിഡ് വ്യാപിക്കുന്നു; ജില്ലാ അതിര്‍ത്തികള്‍ അടച്ച് പത്തനംതിട്ട

പത്തനംതിട്ട: കോട്ടയം, കൊല്ലം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്യാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ഇടവഴികള്‍ പൂര്‍ണമായും ഇന്നലെതന്നെ അടച്ചു. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍, കുന്നന്താനം, റാന്നി പഴവങ്ങാടി, അങ്ങാടി, വെച്ചൂച്ചിറ, പെരുനാട് ഗ്രാമപഞ്ചായത്തുകള്‍, തിരുവല്ല നഗരസഭ അതിര്‍ത്തികളാണ് കോട്ടയവുമായി പ്രധാനമായി അതിര്‍ത്തി പങ്കിടുന്നത്. കടമ്പനാട്, ഏറത്ത്, ഏനാദിമംഗലം, കലഞ്ഞൂര്‍, പഴകുളം ഗ്രാമപഞ്ചായത്തുകള്‍ കൊല്ലവുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളിലെ പ്രധാന പാതകളിലൊഴികെ സമ്പൂര്‍ണമായി അടച്ചിടാനാണ് നിര്‍ദേശം. കോട്ടയം, കൊല്ലം ജില്ലകളുമായിട്ടുള്ള പത്തനംതിട്ടയുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളു. പോക്കറ്റ് റോഡുകള്‍ എല്ലാം അടയ്ക്കും. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇരുജില്ലകളിലും അവശ്യസേവനത്തിലുള്ളവര്‍ പത്തനംതിട്ട ജില്ലയിലേക്ക് വരുന്നതും പോകുന്നതും നിയന്ത്രിക്കും. ഇത്തരക്കാര്‍…

Read More

കോവിഡ് സംശയം; കാഞ്ഞിരപ്പള്ളി സ്വദേശിനി കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ

ഗാന്ധിനഗർ: കടുത്ത പനിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി വാർഡിൽ പ്രവേശിപ്പിച്ച രോഗി കോവിഡ് സംശത്തെതുടർന്നു കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തിനാണ് കടുത്ത പനിയെ ത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 56 കാരിയെ പ്രവേശിപ്പിക്കുന്നത്. എക്സറേ, ഇസിജി, രക്തം പരിശോധനകൾക്കുശേഷം മൂന്നാം വാർഡിലേക്ക് അഡ്മിറ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് രണ്ടിന് സ്ത്രീകളുടെ മെഡിസിൻ വാർഡിലെ ഡോക്ടർമാരുടെ പരിശോധന മുറിയിൽ എത്തിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗിയ്ക്കു കോവിഡ് 19 രോഗമുള്ളതായി ഡോക്ടർമാർക്കു സംശയം തോന്നിയത്. ഉടൻ തന്നെ ജീവനക്കാർ പ്രത്യേക സുരക്ഷാ (പിപിഇ) വസ്ത്രം ധരിച്ച് കൊറോണ വാർഡിലെ ഐസോലേഷൻ വിഭാഗത്തിലേക്ക് മാറ്റി. ഈ രോഗിയുടെ പരിശോധനാ ഫലം പോസറ്റീവായാൽ, പിപിഇ കിറ്റ് ധരിക്കാതെ ഡ്യൂട്ടി ചെയ്ത അത്യാഹിത വിഭാഗത്തിലേയും വാർഡിലേയും ഡോക്ടർമാർ, നഴ്സസ് മാർ…

Read More

ഇടുക്കിയിൽ മൂന്നു പേർക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകയും; അതീവ ജാഗ്രത

തൊടുപുഴ: ഇടുക്കിയിൽ മൂന്നു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകയും നഗരസഭാംഗവും ഉൾപ്പെടുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്, തൊടുപുഴ നഗരസഭാംഗം, മരിയാപുരം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി. രോഗം സ്ഥിരീകരിച്ച നഴ്സ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുമായി സന്പർക്കം പുലർത്തിയിരുന്നുവെന്നാണ് വിവരം. മൂന്നു പേരെയും തിങ്കളാഴ്ച രാത്രിയിൽ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റെഡ്സോണിലായ ഇടുക്കിയിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേരുകയാണ്.

Read More

കോവിഡ് 19; കോട്ടയം മെഡിക്കൽ കോളജിൽ 12 പേർ ചികിത്സയിൽ; രണ്ടു പേർ ഇടുക്കിയിൽ നിന്നെത്തി യവർ

ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച 12 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ് പത്തു പേർ. രണ്ടു പേർ ഇന്നലെ അർധരാത്രിയിൽ ഇടുക്കി മെഡിക്കൽ കോളജിൽ നിന്നെത്തിയവരാണ്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച കോട്ടയം ജില്ലാ ആശുപത്രിയിലെ മെയിൽ നഴ്സ് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. മെഡിക്കൽ കോളജിൽ ചികിത്സിൽ കഴിയുന്ന ഇടുക്കി കട്ടപ്പന സ്വദേശിയായ 19കാരി, കോതമംഗലത്തെ സ്വകാര്യ ദന്തൽ കോളജ് വിദ്യാർഥിനിയാണ്. ലോക് ഡൗണ്‍ ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുന്പുതന്നെ കോളജിൽ നിന്നു വീട്ടിലെത്തിയ വിദ്യാർഥിനിക്ക് കോവിഡ് 19 വൈറസ് പിടിപ്പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് ഇവരുടെ പിതാവ് പറയുന്നു. അതുപോലെ മാർച്ച് 23ന് മലപ്പുറത്തു നിന്നു വീട്ടിലെത്തി ഹോം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന തനിക്ക് രോഗം വന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുമളി പുറ്റടി സ്വദേശിയായ 24 കാരൻ പറയുന്നു.…

Read More

പാഠപുസ്തകം തയാർ, പഠനം വൈകിയേക്കാം; സ്കൂൾ കെട്ടിട ഫിറ്റ്നസ് പരിശോധന അനിശ്ചിതത്വത്തിൽ

കോട്ടയം: കൊറോണ കുരുക്കിൽ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വരവ് അനിശ്ചിതത്വത്തിൽ. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ 90 ശതമാനം അച്ചടിയും ഡിസംബറിൽത്തന്നെ പൂർത്തിയായി. ഏപ്രിൽ അവസാനവാരം പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിരുന്നു. മേയ് ആദ്യവാരം യൂണിഫോമിനുള്ള തുണിയും സ്കൂളുകൾക്ക് വിതരണം ചെയ്യാനായിരുന്നു നീക്കം. സ്കൂളുകൾ ലോക്ക് ഡൗണിലായതിനാൽ പാഠപുസ്തകങ്ങളും തുണിയും എത്തിക്കുന്നത് സുരക്ഷിതമല്ല. സ്കൂളുകളിലെ സ്റ്റോർ റൂമുകൾ തുറന്ന് ശുചീകരണം നടത്തിയശേഷമേ പുസ്തകങ്ങളും ഇതര സാധനങ്ങളും സംഭരിക്കാനാകൂ. സ്കൂളും ഭക്ഷണപ്പുരയും ടോയ്‌ലറ്റും വാട്ടർടാങ്കും ഫർണിച്ചർ-സ്റ്റേഷനറി സാധനങ്ങളും പാത്രങ്ങളും അണുവിമുക്തമാക്കിയ ശേഷമേ ളുകൾ തുറക്കാനാകൂ. സ്കൂൾ കെട്ടിട ഫിറ്റ്നസ് പരിശോധന അനിശ്ചിതത്വത്തിൽ കോട്ടയം: കൊറോണ ഉയർത്തുന്ന ഭീഷണി മാത്രമല്ല സ്കൂൾ ഫിറ്റ്നസ് പരിശോധനയിലെ അനിശ്ചിതത്വവും സ്കൂൾ തുറക്കൽ വൈകാൻ ഇടയാക്കും. വേനൽ അവധിയോടു ചേർന്ന് ഏപ്രിൽ മാസത്തിൽ സ്കൂൾ കെട്ടിടം, ഭക്ഷണപ്പുര, സ്റ്റോർമുറി എന്നിവയുടെ…

Read More