ഉടുന്പന്നൂർ മലയിഞ്ചിയിൽ കാട്ടാനയുടെ വിളയാട്ടം: ഭയന്ന് വിറച്ച് നാട്ടുകാർ

തൊടുപുഴ: ഉടുന്പന്നൂർ മലയിഞ്ചിയിൽ കാട്ടാനയുടെ പരാക്രമം. ഒരു വീട് കാട്ടാന തകർത്തു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. മലയിഞ്ചി കാക്കയാനിക്കൽ ചന്ദ്രന്‍റെ വീടിനു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഇവർ മറ്റൊരു മേഖലയിൽ ജോലിക്കായി പോയിരിക്കുകയായിരുന്നു. കാട്ടാന ആക്രമണം ഭയന്ന് ചന്ദ്രനും കുടുംബവും ഇപ്പോൾ ഇവിടെനിന്നു മാറിത്താമസിക്കുകയാണ്. മലയിഞ്ചി പുഴയ്ക്ക് അക്കരെയുള്ള ഭാഗത്താണ് സംഭവം. തൊടുപുഴ വനം റേഞ്ചിനു കീഴിൽ വരുന്ന വേളൂർ വന മേഖലയിൽനിന്നാണ് കാട്ടാനകൾ പതിവായി ജനവാസ മേഖലയിലേക്കെത്തുന്നത്. ഏതാനും ദിവസം മുന്പ് ആൾക്കല്ല് കരിമുണ്ടയ്ക്കൽ ചന്ദ്രന്‍റെ കൃഷിയിടത്തിലെ 200 ഓളം വാഴകൾ കാട്ടാന നശിപ്പിച്ചിരുന്നു. മലയിഞ്ചി മേഖലയിൽ പതിവായി കൃഷിയും മറ്റും നശിപ്പിക്കുന്ന ഒറ്റയാനാണ് വീടുംകൃഷിയും നശിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഈ വീടിനു നേരേ മുൻപും രണ്ടു തവണ കാട്ടാന ആക്രമണം…

Read More

ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ശബരിമല: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി കേരള പോലീസ്, സിആർപിഎഫ് – ആർഎഎഫ്, എൻഡിആർഎഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, സ്പെഷൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ചില സംഘടനകൾ ബാബറി ദിനാചരണം ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ. ഇന്നലെയും ഇന്നുമാണ് അധിക സുരക്ഷാ ക്രമീകരണങ്ങളെന്ന് പോലീസ് സ്പെഷ്ൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. രാത്രി നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിന്‍റെ ആന്‍റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക്…

Read More

ശബരിമല തീര്‍ഥാടകരുടെ വാഹനം മതിലില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കൈപ്പട്ടൂരിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ നിയന്ത്രണം വിട്ട് വീടിന്‍റെ മതിലില്‍ ഇടിച്ച് നാലുപേര്‍ക്കു പരിക്ക്. കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്‍റ് ഓഫീസിനു സമീപം ഇന്നു രാവിലെയാണ് അപകടം. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഹേമന്ത്, തീർഥാടകരായ സുനില്‍ (50), മണികണ്ഠന്‍ (45), അര്‍ജുന്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഡ്രൈവര്‍ വാഹനത്തില്‍നിന്നു തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റവരെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. കൈപ്പട്ടൂര്‍ കാവുംകോട്ട് ജോര്‍ജിന്‍റെ വീടിന്‍റെ മതിലിലേക്കാണ് ഇന്നോവ ഇടിച്ചുകയറിയത്.

Read More

ഫേസ്ബുക്കിലൂടെ യുവതിയെ അധിക്ഷേപിച്ചു; കോട്ടയം സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയം: ഫേസ്ബുക്കിലൂടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂര്‍ പതിനഞ്ചില്‍കടവ് സ്വദേശി പി. ജെറിന്‍ (39) പോലീസ് പിടിയില്‍. കോടതിയില്‍ ഹാജരാക്കിയ ജെറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിഎന്‍എസ് 64 മുതല്‍ 71 സെക്ഷന്‍ പ്രകാരം നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെയാണ് കോട്ടയം സൈബര്‍ ക്രൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. നവംബര്‍ 30നു വൈകുന്നേരം മോശമായും ലൈംഗികമായും അതിജീവിതയെ പരാമര്‍ശിച്ച വീഡിയോ പ്രചരിപ്പിച്ച വോയിസ് ഓഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിന്‍റെ ഉടമയാണു പ്രതി. വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലില്‍ രണ്ടിനു ലഭിച്ച അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് വീഡിയോ ലിങ്കിന്‍റെ യുആര്‍എല്‍ പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More

ഫ്‌ളക്‌സ് തരംഗത്തിൽ മുങ്ങി നാട്; സോഷ്യല്‍ മീഡിയയില്‍ റീല്‍സ്, പ്രചാരണ വീഡിയോ തരംഗം

കോട്ടയം: നഗരങ്ങളിലും നാല്‍ക്കവലകളിലും ആളുകളുടെ കണ്ണെത്തുന്ന സ്ഥലങ്ങളിലുമെല്ലാം സ്ഥാനാര്‍ഥികളുടെ ചിരിക്കുന്ന മുഖമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ചിലയിടങ്ങളില്‍ വലുതും ചെറുതുമായ മതിലുകളില്‍ ചുവരെഴുത്തുകള്‍, സോഷ്യല്‍ മീഡിയ തുറന്നാല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ റീലുകളും സ്റ്റിക്കറുകളും വോട്ടഭ്യര്‍ഥന സന്ദേശങ്ങളും. കാലം മാറിയപ്പോള്‍ പ്രചാരണത്തിന്‍റെ കോലവും മാറി. നാട്ടിന്‍പുറങ്ങള്‍ ഫ്‌ളക്‌സ് ബോര്‍ഡുകളാല്‍ സമ്പന്നമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍ തന്നെ ഇടത്തരം പ്രചാരണ ബോര്‍ഡുകള്‍ എല്ലായിടത്തും നിറഞ്ഞു. നാല്‍ക്കവലകളിൽഎല്ലാ മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍ കൗതുക കാഴ്ചയാണ് സമ്മാനിക്കുന്നത്. ചെറിയ വാചകങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ടാഗ് ലൈന്‍, ഫോട്ടോ, വാര്‍ഡും പേരും ചിഹ്നവും ഇത്രമാത്രം വിവരങ്ങളേയുള്ളൂ ഫ്‌ളക്‌സ് ബോര്‍ഡില്‍.ന്യൂ ജെന്‍ കാലത്തും ചുവരെഴുത്തുകള്‍ അത്ര സജീവമല്ലെങ്കിലും ചിലയിടങ്ങളില്‍ വലിയ മതിലുകള്‍ പാര്‍ട്ടികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മനോഹരമായി എഴുതി പ്രചാരണം നടത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ ഫോട്ടോയും പേരും ചിഹ്നവും വച്ചുള്ള സ്റ്റിക്കറുകള്‍ തെരഞ്ഞെടുപ്പ്…

Read More

മുണ്ടക്കയത്തെ സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം; പുകപ്പുരയിൽ നിന്ന് നഷ്ടമായത് മുപ്പതോളം റബർ ഷീറ്റ്

മുണ്ടക്കയം: തസ്കരന് എന്തു സ്ഥാനാർഥി, എന്ത് പ്രചാരണം. അവസരം കിട്ടിയാൽ മോഷ്ടിക്കുക അത്രതന്നെ. അതായിരുന്നു മുണ്ടക്കയം പുഞ്ചവയലിൽ നടന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്ഥാനാർഥി പ്രചാരണത്തിന് പോയ തക്കംനോക്കിയാണ് പുകപ്പുരയിൽ ഉണങ്ങാനിട്ടിരുന്ന മുപ്പതോളം റബർ ഷീറ്റുകൾ തസ്കരൻ അപഹരിച്ചത്. മുണ്ടക്കയം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ടി.ജെ. ജോൺസന്‍റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മോഷ്ടാക്കളെ കണ്ടുപിടിക്കാൻ അധികാരികൾ തയാറാകണമെന്നും ജോൺസൺ ആവശ്യപ്പെടുന്നു.

Read More

കുറവിലങ്ങാട്ട് വൻ കുഴൽപ്പണ വേട്ട; ബംഗളൂരു സ്വദേശികളായ രണ്ടുപേർ പിടിയിൽ; പിടിച്ചെടുത്തത് ഒരു കോടി രൂപ

കോട്ടയം: കുറവിലങ്ങാട് വന്‍ കുഴല്‍പ്പണ വേട്ട. അന്തര്‍ സംസ്ഥാന ബസില്‍ പണം കടത്താന്‍ ശ്രമിച്ച രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരുകോടി രൂപ ഇവരില്‍നിന്നു കണ്ടെടുത്തു. ബംഗളൂരില്‍നിന്നു പത്തനാപുരത്തേക്കുള്ള അന്തര്‍ സംസ്ഥാന ബസ് ഇന്നുരാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്സൈസ് സംഘം വാഹനം പരിശോധിച്ച് ബംഗളൂരു സ്വദേശികളായ രണ്ടുപേരെ പിടികൂടിയത്. ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു.

Read More

ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പ്: കുമരകത്തിന് അഭിമാനമായി ഇരട്ടകൾ

കുമരകം: മഹാരാഷ്‌ട്രയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും മെഡലുകൾ നേടി മികച്ച നേട്ടം കൊയ്തു. കോട്ടയം ജില്ലയിൽനിന്ന് പങ്കെടുക്കാൻ അവസരം ലഭിച്ചത് ഇവർക്കു മാത്രമാണ്. കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതയുടെയും മക്കളായ ഗോപു കൃഷ്ണ ഏഴു സ്വർണം, 11 വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ആകെ 22 മെഡലുകൾ നേടിയപ്പോൾ, ഗോകുൽ കൃഷ്ണ നാലു സ്വർണം, എട്ടു വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 16 മെഡലുകൾ സ്വന്തമാക്കി. കുമരകം ഇരുവരും എസ്കെഎം സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്.

Read More

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് ഇരുപത്തിരണ്ടുകാരൻ ആറ് വർഷത്തിനു ശേഷം പിടിയിലായി

വണ്ടിപ്പെരിയാർ: ആറു വർഷങ്ങൾക്കു മുന്പ് പോക്സോ കേസിൽ ജയിലിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി. തമിഴ്നാട് വീരപാണ്ടി സ്വദേശി അരുണ്‍ (28) നെയാണ് പോലീസ് വീരപാണ്ടിയിലെ വീട്ടിൽനിന്നു പിടികൂടിയത്. 2019ൽ വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അരുണ്‍. ഇയാളെ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി പീരുമേട് കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചതിനു ശേഷം ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾ വീരപാണ്ടിയിലെ വീട്ടിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് തമിഴ്നാട് പോലീസിന്‍റെയുംകൂടി സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതിയെ കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read More

ഓട്ടോറിക്ഷയില്‍ യാത്രചെയ്യവെ ലൈംഗിക അതിക്രമം: 19 കാരിയുടെ പരാതിയിൽ മധ്യവയസ്കൻ പോലീസ് പിടിയിൽ

നെടുങ്കണ്ടം: ഓട്ടോറിക്ഷയില്‍ യാത്രചെയ്യവെ 19 കാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയാളെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം ചേന്നാക്കുളം ഉണക്കപാറയില്‍ സജി (50)യെയാണ് കമ്പംമെട്ട് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.20ന് ട്രിപ്പ് ഓട്ടോയില്‍ സഞ്ചരിക്കവേയാണ് കൂട്ടാര്‍ തേര്‍ഡ്ക്യാമ്പ് നീരേറ്റുപുറം ഭാഗത്തുവച്ച് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. മാനഹാനിയും മനോവിഷമവും വരുത്തി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഇയാൾക്കെതിരേയുള്ള പോലീസ് കേസ്. എസ്ഐ ബിജു, എഎസ്ഐ ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തോമസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More