ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിലെ പൈപ്പ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുക്കുന്നു. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന കാരുണ്യ സുരക്ഷ ഇൻഷ്വറൻസ് കൗണ്ടറിനോട് ചേർന്ന ശുചി മുറിയിലെ പൈപ്പാണ് പൊട്ടിയൊഴുകുന്നത്. ഡോക്ടർമാർ കാർ പാർക്ക് ചെയ്യുന്ന പാർക്കിംഗ് ഏരിയയിലേക്കാണ് ശുചിമുറിയിൽനിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത്. ആശുപത്രി അധികാരികളെ ജീവനക്കാർ വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ല. അതേസമയം ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ പൈപ്പും ബ്ലോക്കായിട്ടുണ്ട്. കംഫർട്ട് സ്റ്റേഷനിലെ മുറികളിൽ വെളിച്ചം ഇല്ലാതായിട്ട് ആഴ്ചകളായി. ഇതേ തുടർന്ന് കംഫർട്ട് സ്റ്റേഷൻ രാത്രികാലങ്ങളിൽ ഇരുട്ടിലാണ്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനു പുറമേ കംഫർട്ട് സ്റ്റേഷനിലെ ഫ്ലഷ് ടാങ്ക്, ഷവർ തുടങ്ങിയവയെല്ലാം തകരാറിലാണ്. ആയിക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമെത്തുന്ന മെഡിക്കൽ കോളജിലെ ശുചിമുറികളുടെ തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read MoreCategory: Kottayam
ഭിന്നശേഷിക്കാരിയായ അധ്യാപികയെ സ്കൂളില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ഏറ്റുമാനൂർ: ഭിന്നശേഷിക്കാരിയായ അധ്യാപികയെ ഭര്‍ത്താവ് സ്കൂളില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പേരൂർ സൗത്ത് പൂവത്തുംമൂട് ഗവ. എല്‍പി സ്കൂളിൽ ഇന്നലെ രാവിലെ 10.30നാണ് നാടിനെ നടുക്കിയ സംഭവം. സ്കൂളിലെ അധ്യാപികയും പാറമ്പുഴ സ്വദേശിനിയുമായ ഡോണിയ ഡെന്നീസ് (36) ആണ് ആക്രമണത്തിനിരയായത്. ഭർത്താവ് പാറമ്പുഴ മുരിങ്ങോത്തുപറമ്പിൽ കൊച്ചുമോനെ (46) ഏറ്റുമാനൂർ പോലീസ് പിടികൂടി. കുടുംബവഴക്കിനെ തുടർന്ന് ഡോണിയ ഭർത്തൃഗൃഹത്തിൽനിന്നു മാറി ഏറ്റുമാനൂരിലെ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഇന്നലെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനെന്ന വ്യാജേന സ്കൂളിൽ എത്തിയതായിരുന്നു കൊച്ചുമോൻ. ക്ലാസിലായിരുന്ന ഡോണിയയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഭർത്താവുമായി സംസാരിക്കാൻ അവസരമൊരുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കൈയിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ഡോണിയയുടെ കഴുത്ത് അറക്കാൻ ശ്രമിച്ചു. ഡോണിയ പിന്നിലേക്ക് മാറിയതിനാൽ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായില്ല. കുതറിമാറിയ ഡോണിയ തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഡോണിയയുടെ നിലവിളി…
Read Moreമൂന്നുമാസം മുമ്പ് കാണാതായ വയോധികന്റെ അസ്ഥികൂടം റബര്‍തോട്ടത്തില്‍; സംശയം പ്രകടിപ്പിച്ച് നാട്ടുകാർ
പുതുപ്പള്ളി: കാടുപിടിച്ചുകിടന്ന റബര്‍ തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി പള്ളത്തോട്ട് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ അസ്ഥികൂടം കണ്ടെത്തിയത്. തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഇതിന് സമീപത്തു നിന്ന് യൂറിന്‍ ബാഗും കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ ഉടന്‍തന്നെ പഞ്ചായത്ത് അംഗത്തെയും കോട്ടയം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ കൈക്കൊണ്ടു. മൂന്നുമാസം മുമ്പ് കാണാതായ സമീപവാസിയായ തച്ചുകുന്ന് കടുപ്പില്‍ ഇ.ജെ. ചെറിയാന്റെ (74) അസ്ഥികൂടമാണിതെന്ന സംശയം ഉയര്‍ന്നതോടെ മകന് ഷെറിന് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 12 നാണ് ചെറിയാനെ വീട്ടില്‍നിന്നു കാണാതായത്.രോഗിയായിരുന്നതിനാല് യൂറിന്‍ ബാഗ് ഇട്ടിരുന്നതായും സ്ഥിരീകരിച്ചു. സംഭവത്തില്‍ ദുരൂഹത ഒന്നുമില്ലെന്നും ഡിഎന്‍എ പരിശോധനയെത്തുടര്‍ന്നു മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു. അതേസമയം, ഗുരുതര ആരോഗ്യ പ്രശ്നങ്ങളാല്‍ കിടപ്പുരോഗിയായി കഴിഞ്ഞിരുന്ന ചെറിയാന്…
Read Moreപ്രതിഷേധം കടുപ്പിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധസമരസമിതി
ചങ്ങനാശേരി: കെ റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ സമരസമിതി ഉണരാന്‍ തയാറെടുക്കുന്നു. പദ്ധതിയില്‍ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും ചൂണ്ടിക്കാട്ടി. കണ്ണൂര്‍ പ്രസ് ക്ലബിലെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. അതിവേഗ റെയില്‍യാത്രാ പദ്ധതിയായ സില്‍വര്‍ലൈനുമായി മുമ്പോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചത്.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 530 കിലോമീറ്റര്‍ പാതയ്ക്ക് 63,941കോടി രൂപയുടെ പദ്ധതിയാണ് കേരളസര്‍ക്കാര്‍ വിഭാവനം ചെയ്തത്. പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ ഐതിഹാസികമായ സമര സന്നാഹങ്ങള്‍ നടന്നു വരികയാണ്. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ചങ്ങനാശേരിക്കടുത്ത് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ 1320 ദിവസമായി നടന്നുവരുന്ന സമരപരമ്പരയാണ്. 2022 ഏപ്രില്‍ ഇരുപതിനാണ്…
Read Moreകോട്ടയം പപ്പാനഗരമാകും; ബോണ്‍ നത്താലേ സീസണ് – 5ല്‍ അണിനിരക്കുന്നത് 5000 ക്രിസ്മസ് പപ്പാമാർ
കോട്ടയം: കോട്ടയം ഇന്നു പപ്പാനഗരമാകും. ഒന്നും രണ്ടുമല്ല ആയിരക്കണക്കിനു ക്രിസ്മസ് പപ്പമാര്‍ നഗരത്തിനു ക്രിസ്മസ് വിരുന്നായെത്തും. കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ക്രിസ്മസ് പപ്പാ വിളംബര റാലി (ബോണ്‍ നത്താലേ സീസണ്-5) ഇന്നു നടക്കും. ഈ വര്‍ഷം 5000 പപ്പാമാരാണ് റാലിയില്‍ അണിചേരുന്നത്. വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. തുടര്‍ന്ന് നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെന്‍ട്രല്‍ ജംഗ്ഷന്, കെകെ റോഡ് വഴി മാമ്മന്‍ മാപ്പിള ഹാളില്‍ എത്തിച്ചേരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍…
Read Moreഎരുമേലിയിൽ കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു: നാല് ശബരിമല തീർഥാടകർക്ക് പരിക്ക്
മുക്കൂട്ടുതറ: ശബരിമല പാതയില്‍ മുക്കൂട്ടുതറ ഇടകടത്തി പമ്പാവാലി റോഡില്‍ ഉമിക്കുപ്പയില്‍ തീര്‍ഥാടകരുടെ കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന തൃശൂര്‍ മാള സ്വദേശികളായ നാലു പേർക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 5.40ന് ആയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പന്പയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
Read Moreഉഴവൂരിൽ ടിപ്പര്‍ ലോറിയിടിച്ച് 23-കാരന് ദാരുണാന്ത്യം
ഉഴവൂര്‍: ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഉഴവൂരിനു സമീപം കുടുക്കപ്പാറയില്‍ ഇന്നു പുലര്‍ച്ചെ അഞ്ചിനാണു സംഭവം. കുടുക്കപ്പാറ പാട്ടുപാറയില്‍ അമല്‍ (23) ആണ് മരിച്ചത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്കു പോകുകയായിരുന്നു അമല്‍. സംഭവത്തെത്തുടര്‍ന്ന് ടിപ്പര്‍ ലോറി ഡ്രൈവര്‍ മോനിപ്പള്ളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഒന്നര പതിറ്റാണ്ടിന്റെ പഴക്കം; കോട്ടയത്ത് നൂറിലേറെ വോട്ടിംഗ് യന്ത്രം പണിപറ്റിച്ചു
കോട്ടയം: തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉടമസ്ഥതയിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കാലപ്പഴക്കം തെരഞ്ഞെടുപ്പുകള്‍ അലങ്കോലമാക്കുന്നു. ഇന്നലെ ജില്ലയിലെ വിവിധ ബൂത്തുകളിലായി നൂറിലേറെ യന്ത്രങ്ങളാണു തകരാറിലായത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചശേഷം കേടുള്ളവ നന്നാക്കാതെ സ്ട്രോംഗ് റൂമില്‍ വയ്ക്കുകയാണു പതിവ്.കേടുപാടുള്ളവ നന്നാക്കിയാല്തന്നെ പലപ്പോഴും തുടര്‍ പരിശോധന നടത്താതെയാണു വീണ്ടും ഉപയോഗിക്കുക. ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള യന്ത്രങ്ങളാണ് ഇപ്പോഴും ബൂത്തുകളിലെത്തിക്കുന്നത്. ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് യന്ത്രം കേടാകുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയാണുണ്ടാകുക. കേടായ യന്ത്രത്തിലെ വോട്ടുകളെ ചൊല്ലി ബഹളം പതിവാണ്. എത്ര വോട്ടുകള്‍ പോള്‍ ചെയ്തു എന്നതുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വേണം കേടായ യന്ത്രം സീല്‍ ചെയ്ത് മാറ്റാന്‍. പോളിംഗ് വൈകുംതോറും വിദൂരങ്ങളില്‍നിന്നു ചുമതലക്കാരായി എത്തുന്ന വനിതാ ജീവനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
Read Moreതപാല്‍ വോട്ടിന് അനുമതിയില്ല; ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ വോട്ടുകള്‍ നഷ്ടപ്പെടും; വോട്ടവകാശം നഷ്ടമാകുന്നത് 7000ത്തോളം പേർക്ക്
പത്തനംതിട്ട: സംസ്ഥാനത്ത് നാളെയും 11നുമായി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസുകാരടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വോട്ട് നഷ്ടപ്പെടും. ദേവസ്വം, പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യം, ബാങ്ക്, മരാമത്ത്, ടെലികമ്യൂണിക്കേഷന്‍, ഫയര്‍ഫോഴ്സ്, ജലഅഥോറിറ്റി തുടങ്ങിയ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരുടെയും താത്കാലിക ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവരുടെയും വോട്ടുകളാണ് നഷ്ടമാകുന്നത്. ഏകദേശം ഏഴായിരത്തോളും ആളുകള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്നാണ് പ്രാഥമിക കണക്ക്. ദേവസ്വം ബോര്‍ഡില്‍ നിന്നു മാത്രം സന്നിധാനത്തും പമ്പയിലും എഴുനൂറോളം സ്ഥിരം ജീവനക്കാരും 1500 താത്കാലിക ജോലിക്കാരുമുണ്ട്. മരാമത്ത് ഓഫീസ്, ടെലികമ്യൂണിക്കേഷന്‍, ഇതരവിഭാഗങ്ങള്‍ എന്നീ ജോലികള്‍ ചെയ്യുന്നവര്‍ 200നു മുകളിലാണ്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 3000 പോലീസുകാരുണ്ട്. കെഎസ്ആര്‍ടിസിയില്‍ പമ്പയില്‍ മാത്രം 699 ജീവനക്കാരുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്ന് ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണിവര്‍. 200 വനപാലകര്‍ ശബരിമലയിലുണ്ട്. കെഎസ്ഇബി, ജലഅഥോറിറ്റി, ജലസേചനം, അഗ്നിശമന സേന, ആരോഗ്യം വിഭാഗങ്ങളിലും…
Read Moreനീർനായ ശല്യം; കോട്ടയത്തെ കടവുകളില്‍ കരുതല്‍ വേണം; പഠന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ
കോട്ടയം: മീനച്ചിലാറിന്റെ തുടക്കഭാഗത്ത് നീര്‍നായ സാന്നിധ്യം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. അതേസമയം, ഒരു കൃഷിയും പിന്നീട് തരിശായി കിടക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ഭൂമി ഏറെയുള്ള, പുഴയുടെ താഴോട്ടുള്ള ഭാഗത്തും പുഴ കായലിലേക്കെത്തുന്ന ഇടങ്ങളിലും നീർനായ സാന്നിധ്യം കൂടതലായി ഉണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. ജലവിഭവ വികസന വിനിയോഗകേന്ദ്രം കോട്ടയം സെന്ററും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗവും സംയുക്തമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് സര്‍വേ സംഘടിപ്പിച്ചത്. പാലാ, മുത്തോലി, ചെമ്പിലാവ്, കിടങ്ങൂര്‍ തുടങ്ങി പാറമ്പുഴ, ചുങ്കം വരെ ഉള്ള ഭാഗങ്ങളില്‍ ശരാശരി അഞ്ചു മുതല്‍ 10 വരെ ഉള്ള കൂട്ടങ്ങളാണുള്ളത്. പാണംപടി, മലരിക്കല്‍ തുടങ്ങി കുമരകം വരെ ഉള്ള ഭാഗങ്ങളില്‍ 20 മുതല്‍ 25 വരെ എണ്ണവും കണ്ടുവരുന്നു. സര്‍വേ ടീം അംഗങ്ങള്‍ക്ക് കുമരകത്ത് ഒന്നും ചുങ്കത്ത് അഞ്ചും നീര്‍നായകളെ…
Read More