പാലാ  ഉപതെരഞ്ഞെടുപ്പ്;  സൂക്ഷ്മ പരിശോധന കഴിഞ്ഞു;  മത്സരരംഗത്ത് 14 സ്ഥാനാർഥികൾ

കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സര രംഗത്തുള്ളത് 14 സ്ഥാനാർഥികൾ. പത്രിക നൽകിയിരുന്ന 17 പേരിൽ രണ്ടു പേർ സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളിയതിനെത്തുടർന്നാണ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഒരാൾ പരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കുകയും ചെയ്തു. സ്വതന്ത്ര സ്ഥാനാർഥികളായ ഡോ. കെ. പത്മരാജൻ, ബിജെപി ഡമ്മി സ്ഥാനാർഥി ശശികുമാർ എന്നിവരുടെ പത്രികകളാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജോസഫ് സെബാസ്റ്റ്യനാണ് പത്രിക പിൻവലിച്ചത്. അഡ്വ. ജോസ് ടോം, ബേബി മത്തായി എന്നിവർ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാർഥികളായി നൽകിയിരുന്ന പത്രികകൾ തള്ളിയെങ്കിലും സ്വതന്ത്ര സ്ഥാനാർഥികളായി സമർപ്പിച്ച പത്രികകൾ അംഗീകരിച്ചു. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (ആർആർ) എസ്. ശിവപ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. പത്രികകൾ ഏഴു വരെ പിൻവലിക്കാം. നിലവിലുള്ള സ്ഥാനാർഥികൾ 1. മാണി സി. കാപ്പൻ (എൻസിപി) 2. ജോർജ് ഫ്രാൻസീസ് (സ്വതന്ത്രൻ) 3. ബാബു ജോസഫ് (സ്വതന്ത്രൻ)…

Read More

തൊടുപുഴയിൽ ഓണാഘോഷത്തിനിടെ  വിദ്യാർഥിനി കുഴഞ്ഞ്  വീണ് മരിച്ച സംഭവം;   മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്; സുരഭിയുടെ  മൃതദേഹം  നാട്ടിലേക്ക് കൊണ്ടുപോയി

തൊടുപുഴ: ഓണാഘോഷത്തിനിടെ കുഴഞ്ഞൂ വീണു മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടു പോയി. മലപ്പുറം ഇടക്കര മുത്തേടംകണ്ടയിൽ കെ.സുന്ദരന്‍റെ മകളും മുട്ടം ധന്വന്തരി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയുമായ സുരഭി (19) ആണ് വെള്ളിയാഴ്ച കോളജിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് സ്വദേശമായ മലപ്പുറത്തേക്ക് കൊണ്ടു പോയി. ഓണാഘോഷ മത്സരത്തിൽ പങ്കെടുക്കാൻ സ്റ്റേജിലേക്ക് കയറുന്നതിനിടെ സുരഭി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സഹപാഠികളും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും മുട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് നില വഷളായതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. മാതാവ് സരോജിനി. സഹോദരങ്ങൾ: സൂരജ്, സൂര്യ സുന്ദർ.

Read More

ചിഹ്നം മാണി സാറാണെന്ന് പറഞ്ഞവർ എന്തിനാണ് രണ്ടിലയ്ക്കായി വാശിപിടിക്കുന്നതെന്ന് ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസ്-എമ്മിൽ ചിഹ്നത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം നൽകാമെന്ന് യുഡിഎഫിൽ ധാരണയുണ്ടായിരുന്നില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ചിഹ്നം നൽകില്ലെന്ന ഉപാധിയോടെയാണ് സ്ഥാനാർഥിയെ അംഗീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലായുടെ ചിഹ്നം മാണി സാർ ആണെന്നും ചിഹ്നം വേണ്ടെന്നും പറഞ്ഞവർ എന്തിനാണ് വീണ്ടും രണ്ടില വേണമെന്ന് പറയുന്നത്. ജോസ് കെ. മാണിയുടെ നീക്കങ്ങൾ ദുരുഹമാണെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് കണ്ടത്തിൽ സുഷ്മ പരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കും. യുഡിഎഫ് ആവശ്യപ്പെട്ടാൽ ജോസഫിനെ രണ്ടില ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു.

Read More

രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയുടെ പരാതി;  നീതി നടപ്പാക്കിയ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയെന്ന്

പൊൻകുന്നം: നീതി നടപ്പാക്കിയ ജോയിന്‍റ് ആർടി ഓഫീസ് ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയെന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ആരോപിച്ചു. ജോയിന്‍റ് ആർടിഒ പി.ബി. പദ്മകുമാർ, എംവിഐ സുരേഷ്കുമാർ എന്നിവരെ സസ്പെൻഡ് ചെയ്ത നടപടിയിൽ അസോസിയേഷൻ പ്രതിഷേധിച്ചു. ഓഗസ്റ്റ് ആറിന് ഓഫീസിലുണ്ടായ അതിക്രമത്തിന്‍റെ പേരിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ റിമാൻഡിലായ രാഷ്ട്രീയ നേതാവിന്‍റെ ഭാര്യ 15ന് നൽകിയ അടിസ്ഥാനരഹിതമായ പരാതിയുടെ പേരിലാണിപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസുകൾ കൊടുക്കുകയും ചെയ്യുന്നവർക്കെതിരെയാണ് നടപടി വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്‍റ് സണ്ണി സെൻറ ജൂഡ് അധ്യക്ഷത വഹിച്ചു. റെജി നാഷണൽ, രാജശേഖരൻ അപ്പൂസ്, സലിം വിക്ടറി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

മുളവീടൊരുങ്ങിയല്ലോ! അർച്ചനയുടെ സ്നേഹകുടിലിൽ  രാജിയും കുടുംബവും സുരക്ഷിതർ

കടുത്തുരുത്തി: പ്രളയം പല തവണ ദുരിതത്തിലാക്കിയ കല്ലറ മുണ്ടാറിലെ രാജിയും കുടുംബവും ഇനി അർച്ചനയുടെ സ്നേഹകുടിലിൽ സുരക്ഷിതർ. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമണ്‍സ് സെന്‍റർ നിർമാണം പൂർത്തിയാക്കി രാജിക്കും കുടുംബത്തിനും കൈമാറിയ സ്നേഹവീടിന്‍റെ താക്കോൽ കുടുംബാംഗങ്ങൾക്ക് കൈമാറി. സാന്പത്തികമായി ഏറേ പ്രയാസമനുഭവിക്കുന്ന രാജിയും കുടുംബവും കഴിഞ്ഞിരുന്നത് മുൻവർഷത്തെ പ്രളയം തകർത്ത ഇടിഞ്ഞു വീഴാറായ വീട്ടിലായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ പ്രളയത്തിന്‍റെ രൂക്ഷത നേരിട്ടറിഞ്ഞ അർച്ചനയിലെ ജീവനക്കാർ തങ്ങളുടെ ഒരു മാസത്തെ വരുമാനമുപയോഗിച്ചു നിർദ്ധനരായ ഒരു കുടുംബത്തിന് കിടപ്പാടമൊരുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തീർത്തും ദുരിതമനുഭവിക്കുന്ന രാജിയുടെ കുടുംബത്തെ തെരഞ്ഞെടുത്തത്. പിന്നീട് നിർമാണം ആരംഭിച്ച വീട് പൂർത്തിയാക്കാൻ ഏറേ നാളുകൾ വേണ്ടി വന്നില്ല. വീട് നിർമാണത്തിന് നേതൃത്വം നൽകിയത് അർച്ചന കുടുംബത്തിലെ വനിതാ കാർപെന്‍റർമാരും മേസ്തിരിമാരും തന്നെയായിരുന്നു. ഭൂമിയിൽ നിന്നും മുളകന്പുകളിൽ ഉയർന്ന്…

Read More

മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ വിഭാഗത്തിൽ ഒ പി ക്രമം പരിഷ്കരിക്കുന്നു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ ഒ.പി. ക്രമം പരിഷ്കരിക്കുന്നു. ആദ്യ തവണ വരുന്ന രോഗിക്ക് അടുത്ത തവണ എന്നാണ് വരേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിച്ച് തീയതി നല്കുകയാണ് പുതിയ രീതി. ഇതുമൂലം രോഗികളുടെ തിരക്ക് ഒഴിവാക്കാൻ കഴിയും. മാത്രമല്ല രോഗിക്ക് ഡോക്ടറെ കാണാതെ മടങ്ങേണ്ടി വരില്ല. കൃത്യമായി ഡോക്ടറെ കാണാനും തിരക്കില്ലാതെ പരിശോധകൾ നടത്താനും കഴിയുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം അടിയന്തരമായി ഡോക്ടറെ കാണേണ്ടവർക്ക് ഈ സമയക്രമം ബാധകമല്ല. ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഡോക്ടർമാരുടേയും ജീവനക്കാരുടേയും വലിയ തോതിലുള്ള കുറവ് ഉളളതിനാൽ രാവിലെ എട്ട് മണിക്ക് എത്തുന്ന രോഗി മടങ്ങിപ്പോകേണ്ടി വരുന്നത് വൈകുന്നേരം ആറ് മണിക്ക് ശേഷം മാത്രമാണ്. ഇത് രോഗികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് സമയം ക്രമീകരിക്കേണ്ട സാഹചര്യമുണ്ടായത്. നിലവിൽ കാൻസർ വിഭാഗത്തിന് രണ്ട്…

Read More

മോഷ്‌‌ടാക്കളെ ഭയന്ന് കാഞ്ഞിരപ്പള്ളി; പട്ടാപ്പകൽ ബൈക്ക് മോഷണം; യുവാക്കൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലും പരിസരപ്രദേശങ്ങളിലുമായി മോഷണപരന്പര തുടർക്കഥയാകുന്നു. നേരത്തെ ബസിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിലുമായി നടന്ന മോഷണങ്ങൾ ഇപ്പോൾ പട്ടാപ്പകൽ ടൗണിലും അരങ്ങേറുകയാണ്. രണ്ടു ദിവസമായി ടൗണിലും പരിസര പ്രദേശങ്ങളിലുമായി മോഷണങ്ങൾ പെരുകയാണ്. ഇന്നലെ പട്ടാപ്പകൽ കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസിന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടമകൾ ബൈക്ക് പാർക്ക് ചെയ്ത് കടകളിലേക്ക് കയറുന്ന മിനിറ്റുകൾക്കുള്ളിലാണ് മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം ടൗണിനോട് ചേർന്നുള്ള മദ്രസയിലെയും കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആയിഷാ പള്ളിയുടെയൂം നേർച്ചപ്പെട്ടി കുത്തി തുറക്കാൻ ശ്രമം നടന്നിരുന്നു. കെഎംഎ റോഡിൽ മദ്രസയ്ക്ക് സമീപത്തെ നേർച്ചപ്പെട്ടി പൂട്ട് തകർത്താണ് പണം മോഷ്ടിക്കാൻ ശ്രമിച്ചത്. ആനിത്തോട്ടത്തെ പള്ളിക്ക് സമീപം നേർച്ചപ്പെട്ടി കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുന്പ് പേട്ടക്കവലയിലെ കടകളിലും കുരിശുങ്കലിലെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്തും പകൽ…

Read More

പോലീസ് പട്രോളിംഗ് സംഘത്തിനു നേരേ ബോംബെറിഞ്ഞ കേസ്; പ്രതിയെ തെരുവുനായ കടിച്ചതു പോലീസിന്‍റെ പണി കുറച്ചു

ഏറ്റുമാനൂർ: പോലീസ് പട്രോളിംഗ് സംഘത്തിനു നേരേ ബോംബെറിഞ്ഞ കേസിലെ പ്രതിയെ നായ കുടുക്കി. തുടർന്ന് പോലീസ് പിടികൂടി. കാലിൽ നായയുടെ കടിയേറ്റ പ്രതി പുറത്തേക്ക് പോകാനാവാതെ വീടിനുള്ളിൽ കഴിയുകയായിരുന്നു. ഇക്കാര്യം രഹസ്യമായി പോലീസിനെ ആരോ അറിയിച്ചു. തുടർന്ന് പോലീസ് എത്തി വീടിനുള്ളിൽ നിന്ന് പ്രതിയെ പൊക്കി. അതിരന്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ വേന്പനമുകളേൽ വിഷ്ണു യോഗേഷാ(18)ണ് പിടിയിലായത്. ഏറ്റുമാനൂർ സിഐ എ.ജെ. തോമസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതിയെ കോളനിക്കുള്ളിൽ നിന്നും പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലാണ് പ്രതിയുടെ കാലിൽ തെരുവ് നായ കടിച്ചത്. ഒരാഴ്ച മുൻപാണ് പോലീസിനു നേരേ പെട്രോൾ ബോംബെറിഞ്ഞ സംഭവമുണ്ടായത്. ബൈക്ക് റെയ്സിംഗ് നടത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ ഒരാളുടെ വീട് ഗുണ്ടകൾ ചേർന്ന് ആക്രമിച്ചു. ഇതറിഞ്ഞു ചെന്ന പോലീസിനു നേരേയാണ് ബോംബെറിഞ്ഞത്. ഭാഗ്യത്തിന് ബോംബ് പൊട്ടിയില്ല. ബോംബ് പൊട്ടിയിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു.

Read More

വർക്കിംഗ് ചെയർമാനും നിലവിൽ ചെയർമാന്‍റെ ചുമതലയുമുള്ള തനിക്ക് അപേക്ഷ നൽകിയാൽ ചിഹ്നമെന്ന് പി ജെ ജോസഫ്

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ടോമിന് അപേക്ഷ നൽകിയാൽ രണ്ടില ചിഹ്നം നൽകാമെന്ന് പി.ജെ. ജോസഫ്. രണ്ടില ചിഹ്നം നൽകണമെന്ന് ചൂണ്ടിക്കാട്ടി‌ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും നിലവിൽ ചെയർമാന്‍റെ ചുമതലയുമുള്ള തനിക്ക് അപേക്ഷ നൽകിയാൽ ചിഹ്നം നൽകാം. ഇക്കാര്യം ജോസ് കെ. മാണിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ചിഹ്ന തർക്കത്തിൽ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തർക്കത്തിൽ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശപത്രിക പരിശോ ധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാർഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴി‍ഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.

Read More

 ഉപതെരഞ്ഞെടുപ്പ് ഗോദയിൽ കാപ്പനും ജോസും ഹരിയും റെഡി; മഴയത്തും പാലാ  ചൂടുപിടിക്കുന്നു

കോട്ടയം: കാപ്പനും ജോസും ഹരിയും ഉപതെരഞ്ഞെടുപ്പ് ഗോദയിൽ പോരാടാൻ തയാറായതോടെ പാലായിൽ ഇനി കാലവർഷ മഴയെ വകവയ്ക്കാതെ തീപാറും പോരാട്ടം. ഇന്നലെ രാത്രി വൈകി എൻഡിഎ സ്ഥാനാർഥിയായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ.ഹരിയെ പ്രഖ്യാപിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേദിയിൽ അങ്കത്തട്ട് ഒരുങ്ങിയത്. എൽഡിഎഫ് സ്ഥാനാർഥി എൻസിപിയിലെ മാണി സി. കാപ്പനാണ് ആദ്യം പ്രചാരണം തുടങ്ങുകയും പത്രിക സമർപ്പിക്കുകയും ചെയ്തത്. ഞായറാഴ്ച വൈകുന്നേരമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അപ്രതീക്ഷിതമായി ജോസ് ടോം യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. എൻ.ഹരിയും മാണി സി.കാപ്പനും കഴിഞ്ഞ തവണ കെ.എം.മാണിയോട് മത്സരിച്ചു പരാജയപ്പെട്ടവരാണ്. ഇത്തവണ ഇവർ വീണ്ടും സ്ഥാനാർഥികളായിരിക്കുകയാണ്.മൂന്നു മുന്നണികളും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പാലായിൽ ഇനി രാഷ്ട്രീയ പോരാട്ടമാണ് നടക്കുവാൻ പോകുന്നത്. കെ.എം.മാണിയുടെ പിൻഗാമി ആരാണെന്നറിയാനുള്ള പോരാട്ടത്തെ രാഷ്്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജോസ് ടോമിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങളുടെ…

Read More