കോട്ടയം: യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ 18ന് അർധ രാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഒാട്ടോ-ടാക്സി ഫെഡറേഷൻ (ബിഎംഎസ്) സംസ്ഥാന ജനറൽസെക്രട്ടറിമാരായ കെ.എൻ.മോഹനൻ, ഗോവിന്ദ് ആർ. തന്പി എന്നിവർ അറിയിച്ചു. പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, ലീഗൽ മെട്രോളജി, ആർടിഒ വകുപ്പുകളിലെ ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഫെഡറേഷൻ സംസ്ഥാന സമിതിയോഗത്തിൽ ഭാരവാഹികളായ ആർ. രഘുരാജ്, സി.വി. രാജേഷ്, സി. ജ്യോതിഷ്കുമാർ, അനിൽകുമാർ, കെ.വി.ബാബു എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kottayam
പട്ടിയുണ്ട് സൂക്ഷിക്കുക; നാട്ടകം-പാറേച്ചാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളൽ; വേസ്റ്റ് കഴിക്കാനെത്തുന്ന നായ്ക്കളെക്കൊണ്ടു പൊറുതിമുട്ടി നാട്ടുകാരും ഇരുചക്രവാനക്കാരും
കോട്ടയം: നാട്ടകം-പാറേച്ചാൽ ബൈപാസിലൂടെ യാത്രചെയ്യുന്നവർ ശ്രദ്ധിക്കുക. ഇരുചക്ര വാഹനത്തിലാണെങ്കിൽ നായ കുറുകെ ചാടുകയോ പിൻതുടരുകയോ ചെയ്യാൻ സാധ്യതയുണ്ട്. കാൽനടക്കാരും ഇതുവഴി പേടിച്ചാണ് പോകുന്നത്. പുളിനാക്കൽ, പാറേച്ചാൽ ഭാഗത്താണ് നായ ശല്യം വർധിച്ചത്. തെരുവ് നായ്ക്കളും വളർത്തു നായ്ക്കളും ചേർന്നാണ് വഴിയാത്രക്കാരെ ശല്യപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം നായ വട്ടം ചാടി ഒരു ബൈക്ക് യാത്രക്കാരൻ വീണു. ഭാഗ്യത്തിന് പരിക്കൊന്നും ഏറ്റില്ല. നായ കുറുകെ ചാടിയാൽ ഇരുചക്രവാഹന യാത്രക്കാർ തെറിച്ചു വീണ് തലയിടിച്ചു പരിക്കേൽക്കാനാണ് സാധ്യത. ഇവിടെ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നായ്ക്കൾ വാഹനങ്ങൾക്കു മുന്നിലേക്ക് ഓടുന്നതും വട്ടം ചാടുന്നതുമൊക്കെ ഇവിടെ നിത്യ സംഭവമാണ്. ഭക്ഷണ മാലിന്യം റോഡ് സൈഡിൽ ഉപേക്ഷിക്കുന്നതാണ് നായകളെ ആകർഷിക്കുന്നതെന്നു പറയുന്നു. വാഹനത്തിൽ പോകുന്നവർ വീട്ടിലെ ഭക്ഷണ മാലിന്യം പ്ലാസ്റ്റിക് കവറുകൾ നിറച്ച് വാഹനത്തിൽ നിന്ന് പുറത്തേക്ക് എറിയുന്നുണ്ട്. ഇങ്ങനെ വഴിയരികിൽ വീഴുന്ന ഭക്ഷണ…
Read Moreമണ്ഡലകാലം: കോട്ടയത്ത് ഒരുക്കങ്ങളായില്ല; ശബരിമല സീസണിൽ ആറുലക്ഷത്തോളം പേർ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനിലേ ഒരുക്കങ്ങൾപ്പോലും എങ്ങുമെത്തിയില്ല
കോട്ടയം: മണ്ഡലകാലം നാളെ ആരംഭിക്കുന്പോൾ ജില്ലയിലെ ചില പ്രധാന ഇടത്താവളങ്ങിളിൽ ഒരുക്കങ്ങൾ ഒന്നുമായില്ല. ആറു ലക്ഷത്തോളം തീർഥാടകർ കടന്നു പോകുന്ന കോട്ടയം റെയിൽവേ സ്റ്റേഷനിലും ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. എരുമേലി, വൈക്കം എന്നിവിടങ്ങളിൽ മുന്നൊരുക്കം ആരംഭിച്ചിട്ടേയുള്ളു. തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ, എരുമേലി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ അയ്യപ്പന്മാർക്ക് ദർശനത്തിനും വിരിവെക്കുന്നതിന് വിപുലമായസൗകര്യം ഒരുക്കണം. എരുമേലിയടക്കം അവലോകനയോഗം ചേർന്നെങ്കിലും യോഗത്തിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ ഇനിയും പരിഹരിച്ചിട്ടില്ല. അടുത്തയാഴ്ച ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ കൂടുതലായും എത്തും. തീർഥാടകരിൽ വലിയവിഭാഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽവന്നാണ് എരുമേലി വഴി ശബരിമലക്ക് പോകുന്നത്. ടാക്സി നിരക്ക് ഏകീകരണം അടക്കമുള്ള കാര്യങ്ങളിൽ അനിശ്ചിതത്വമുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും 24 മണിക്കൂറും കെഎസ്ആർടിസി സർവിസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.മണ്ഡലകാലത്ത് കോട്ടയം റെയിൽവേ സ്റ്റേഷൻ വഴി ആറുലക്ഷത്തോളം തീർഥാടകരാണ് കടന്നു പോകുന്നത്. പുതിയസാഹചര്യത്തിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് കുടുതൽ തീർഥാടകർ എത്തുമെന്നാണ് കണക്കുകൂട്ടൽ. പ്രതിദിനം 12,000…
Read Moreഎല്ലാ തീർഥാടകർക്കും നൽകുന്ന സുരക്ഷമാത്രം; തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്
കോട്ടയം: ശബരിമലയിൽ ദർശനത്തിനെത്തുമ്പോൾ പ്രത്യേക സുരക്ഷ നൽകണമെന്ന വനിതാവകാശ പ്രവർത്തക തൃപ്തി ദേശായിയുടെ ആവശ്യം തള്ളി പോലീസ്. കേരളത്തിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ് അറിയിച്ചു. മറ്റ് തീർഥാടകർക്കു നൽകുന്ന എല്ലാ സുരക്ഷയുമേ തൃപ്തിക്കും ലഭിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുമെന്ന് കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി അറിയിച്ചത്. ദർശനത്തിന് ആവശ്യമായ സുരക്ഷ സർക്കാർ ചെലവിൽ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അവർ കത്തു നൽകുകയും ചെയ്തിരുന്നു.
Read Moreകാട് കയറിയ കനാൽ തെളിക്കുന്നകാര്യത്തിൽ ഇറിഗേഷനും വകുപ്പും പഞ്ചായത്തും തമ്മിലുളള തകർക്കം തുടരുന്നു; ഉഴുതിട്ടിപാടത്ത് വെള്ളമില്ലാത്തതുമൂലം കൃഷിയിറക്കാൻ കഴിയാതെ കർഷകർ
കടുത്തുരുത്തി: കൃഷി ചെയ്യാനായി ഉഴുതിട്ടിരിക്കുന്ന പാടത്ത്് വെള്ളമില്ല, കൃഷിയിറക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ. മുളക്കുളം ഇടായറ്റു പാടശേഖരത്തിലെ മൂഴിക, ഇടമത പ്രദേശങ്ങളിലെ 15 ഏക്കറോളം പാടമാണ് കൃഷിക്കായി ഉഴുതിട്ടിരിക്കുന്നത്. വെള്ളമില്ലാത്തതിനാൽ ഇവിടെ കൃഷിയിറക്കുവാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. കൂടാതെ 25 ഏക്കറോളം പാടശേഖരം വെള്ളമില്ലാത്തതിനാൽ ഉഴുതെടുക്കുവാനും കഴിയാതെ കർഷകർ വിഷമിക്കുകയാണ്. ഉഴുതിട്ടിരിക്കുന്ന പാടത്ത് വെള്ളമില്ലാത്തതിനാൽ ബാക്കി പണികൾ ചെയ്യാനാകാത്ത അവസ്ഥയാണ്. മുളക്കുളത്തെ കുന്നപ്പിള്ളി കനാലിൽ നിന്നും പന്പ് ചെയ്യുന്ന വെള്ളമുപയോഗിച്ചാണ് ഇവിടെ കൃഷിയിറക്കാറെന്ന് കർഷകർ പറയുന്നു. കുന്നപ്പിള്ളിയിലുള്ള രണ്ട് പന്പുഹൗസുകളും നിർമാണത്തിനായി പൊളിച്ചതിന് ശേഷം പണി പൂർത്തിയാക്കാതെ കിടക്കുകയാണ്. കൂടാതെ വെള്ളം ഒഴുകുന്ന കനാൽ കാട് കയറി മൂടിയ നിലയിലുമാണ്. പന്പ് ഹൗസുകൾ പ്രവർത്തനയോഗ്യമാക്കിയാലും കനാൽ തെളിച്ചാൽ മാത്രമേ പാടത്തേക്കു വെള്ളം എത്തുകയുള്ളുവെന്ന് കർഷകർ ചൂണ്ടികാണിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു കനാൽ തെളിക്കുന്ന വിഷയം സംബന്ധിച്ചു പഞ്ചായത്തും…
Read Moreമൂന്ന് ജില്ലകളിൽ എടിഎം തട്ടിപ്പ് നടത്തിയ പ്രതികളെ കോട്ടയം പോലീസ് കസ്റ്റഡിയിൽ വാങ്ങും
കോട്ടയം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ എടിഎം തകർത്ത് ലക്ഷങ്ങൾ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോട്ടയം പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎം കവർച്ചാ ശ്രമം നടത്തിയത് ഇപ്പോൾ പിടിയിലായ പ്രതികളാണ്. ഇവരെക്കൂടാതെ കവർച്ചയ്ക്ക് നേതൃത്വം നല്കിയ ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്. കോട്ടയം മണിപ്പുഴയിൽ നിന്ന് പിക്ക്അപ് വാൻ തട്ടിയെടുത്ത് അതിലാണ് പ്രതികൾ എടിഎം കവർച്ചയ്ക്ക് പോയത്. ഇതു സംബന്ധിച്ച് ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ ഒക്ടോബർ 11ന് രാത്രി 11.45നാണ് മണിപ്പുഴയിൽ നിന്ന് പിക്കഅപ് വാനിൽ പ്രതികൾ പോയത്. കവർച്ചയ്ക്കു ശേഷം പ്രതികൾ രക്ഷപ്പെട്ടത് മണിപ്പുഴയിൽ ഇരുചക്ര വാഹനം കൊണ്ടുവന്ന രണ്ടു ലോറികളിലാണ്. 11ന് ഉച്ചയ്ക്ക് ഒരു മണിക്കും രാത്രി എട്ടുമണിക്കും എത്തിയ ലോറികളിലാണ് പിറ്റേന്ന് പുലർച്ചെ പ്രതികൾ സ്വദേശത്തേക്ക്…
Read Moreകോട്ടയം നഗരസഭയുടെ ‘കെടുകാര്യസ്ഥതയുടെ പര്യായമായി ഇൻസിനറേറ്റർ; മാറി മാറിവരുന്ന ഭരണനേതൃത്വത്തിന് താല്പര്യം പുതിയ പദ്ധതികളോട്; നാഗമ്പടം നിവാസികൾക്ക് പറയാനുള്ളത്…
കോട്ടയം: നഗരസഭയുടെ പല പദ്ധതികളും പരാജയപ്പെടുന്നത് അറ്റകുറ്റപ്പണികളുടെ അപര്യാപ്തതയാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാഗന്പടം ബസ് സ്റ്റാൻഡിലെ ഇൻസിനറേറ്റർ. നാഗന്പടം ബസ് സ്റ്റാൻഡിൽ ഇപ്പോൾ ചപ്പുചവർ കത്തിക്കുന്നത് പ്രവർത്തനം നിലച്ച ഇൻസിനറേറ്ററിനു ചുവട്ടിൽ. 2015ൽ സ്ഥാപിച്ച ഇൻസിനറേറ്റർ ഈസ്റ്റ് റോട്ടറി ക്ലബ് ആണ് സ്പോണ്സർ ചെയ്തത്. അറ്റകുറ്റപ്പണികൾ നിലച്ചതോടെയാണ് ഇത് പ്രവർത്തന രഹിതമായത്. പിന്നീട് ചപ്പുചവർ കത്തിക്കുന്നത് ഇൻസിനറേറ്ററിനു ചുവട്ടിലായി. ഇൻസിനറേറ്ററിന്റെ പുകക്കുഴൽ തുരുന്പു പിടിച്ചു ദ്രവിച്ച് താഴെ വീണു കിടപ്പുണ്ട്. വെറും മൂന്നു വർഷത്തിനിടെ നാമ മാത്ര ദിവസങ്ങളിലാണ് ഇൻസിനറേറ്റർ പ്രവർത്തിച്ചതെന്ന് നാഗന്പടം നിവാസികൾ പറയുന്നു. ഇൻസിനറേറ്ററിനു സമീപം ഭക്ഷണ മാലിന്യം സംസ്കരിക്കുന്നതിന് സ്ഥാപിച്ച എയ്റോബിക് കന്പോസ്റ്റിംഗ് യൂണിറ്റ് ഇപ്പോൾ നോക്കുകുത്തിയായി മാറി. കടകളിലെ ഭക്ഷണ മാലിന്യം ശേഖരിച്ച് ഇവിടെ സംസ്കരിച്ച് വളമാക്കുകയായിരുന്നു ലക്ഷ്യം. ഇതും അധികം നാൾ പ്രവർത്തിച്ചില്ല. കെട്ടിടത്തിന്റെ തറ എലികുത്തി നശിപ്പിച്ചു.…
Read Moreകുന്നത്തുകളത്തിൽ കേസ് ; അന്വേഷണം കോട്ടയം പോലീസ് ചീഫ് നേരിട്ട് നടത്തണമെന്ന് നിക്ഷേപകർ
കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കെ.വി. വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി.നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ നടത്തണമെന്നും നിക്ഷേപകരുടെ മുഴുവൻ പണവും തിരികെ കിട്ടുംവരെ സമരവും നിയമപോരാട്ടവും തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ടട നിക്ഷേപകരായ വനിതകൾ ഉൾപ്പെടെ നിരവധിപേർ സമരത്തിൽ അണിനിരന്നു. വിശ്വനാഥൻ ജീവനൊടുക്കിയതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും അന്വേഷണം കുടുംബത്തിലെ മറ്റുള്ളവരിലേക്ക് എത്തണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. അസോസിയേഷൻ ഭാരവാഹികളായ സി.ഡി. ശശികുമാർ, സക്കീർ ഹുസൈൻ, ശശീധരൻ ചെല്ലിത്തറ എന്നിവർ പ്രസംഗിച്ചു. കുന്നത്തുകളത്തിൽ വിശ്വനാഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കോട്ടയം എസ്പി നേരിട്ട് നടത്തണമെന്നും ആത്മഹത്യാക്കുറിപ്പ് പുറത്തുവിടണമെന്നുമായിരുന്നു പ്രധാന ആവശ്യം. വിശ്വനാഥന്റെ മരുമകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ തട്ടിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കും. ഇയാൾക്കെതിരെ തെളിവില്ലെന്നാണു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ വാദം. അന്വേഷണചുമതല ഡിവൈഎസ്പിയിൽനിന്നു മാറ്റി…
Read Moreപെട്രോൾ പമ്പിലെ യുവതിയുടെ അടിപിടി പോലീസ് സ്റ്റേഷനിലെത്തി; പമ്പിലെ സിസിടിവി ദൃശ്യം കണ്ട പോലീസ് ഇരുവരോടും പറഞ്ഞതിങ്ങനെ….
കോട്ടയം: വനിതകൾ തമ്മിൽ ഗാന്ധിനഗർ പെട്രോൾ പന്പിൽ ഉണ്ടായ വാക്കുതർക്കവും അടിപിടിയും പോലീസ് സ്റ്റേഷനിൽ ഒത്തു തീർന്നു. സ്കൂട്ടറിൽ പെട്രോൾ വാങ്ങാൻ എത്തിയ വീട്ടമ്മ രണ്ടു വനിതാ ജീവനക്കാരികളെ മർദിച്ചെന്നായിരുന്നു പരാതി. അതേ സമയം ജീവനക്കാർ തന്നെ കൈയ്യേറ്റം ചെയ്തെന്ന് വീട്ടമ്മയും പരാതി നല്കിയിരുന്നു. ഇരുകൂട്ടരെയും ഇന്നു രാവിലെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് പ്രശ്നം ഒത്തു തീർത്തത്. രണ്ടു കൂട്ടർക്കും പരാതിയില്ലെന്ന് അറിയിച്ചതോടെ ഈ സംഭവത്തിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു. പന്പിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിൽ ആരെയും മർദിക്കുന്ന ദൃശ്യമില്ല. അതേ സമയം ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റവും മറ്റും ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പന്പിൽ പെട്രോൾ അടിച്ചശേഷം, വീട്ടമ്മ പെട്രോളിൽ മായം ചേർന്നതാണെന്ന് ആരോപിച്ച് ജീവനക്കാരിയുമായി വാക്കു തർക്കം ഉണ്ടാകുകയും തുടർന്ന് ഇവരെ മർദിച്ചെന്നുമായിരുന്നു പരാതി.
Read Moreസർക്കാരുകൾ വിശ്വാസത്തിൽ ഇടപെടേണ്ടന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണമെന്ന സന്ദേശവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനകീയ മാർച്ചിന് കോട്ടയത്ത് ഉജ്ജ്വല വരവേൽപ്പ്
കോട്ടയം: ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണമെന്ന ആഹ്വാനവുമായി കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനകീയ മാർച്ചിന് കോട്ടയത്ത് ആവേശോജ്വല സ്വീകരണം. വഴി നീളെ ജനങ്ങൾ ഒന്നടങ്കം ജനകീയ മാർച്ചിനൊപ്പം ചേരുന്നു. ഇന്നലെ കോട്ടയത്ത് സമാപിച്ച ജാഥ ഇന്നു രാവിലെ പുറപ്പെട്ടു. രാവിലെ സിഎസ്ഐ റിട്രീറ്റ് സെന്ററിൽ സാമൂഹ്യ സാംസ്കാരിക നേതാക്കളുമായി ജാഥാ ക്യാപ്റ്റൻ സംവദിച്ചു. തുടർന്ന് ഗാന്ധിസ്ക്വയറിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30ന് ചിങ്ങവനത്തെ സ്വീകരണത്തിനു ശേഷം വൈകുന്നേരം ആറിന് ചങ്ങനാശേരിയിൽ പൊതുസമ്മേളനത്തോടെ പദയാത്രയുടെ കോട്ടയം ജില്ലയിലെ സ്വീകരണം സമാപിക്കും. നാളെ രാവിലെ ചങ്ങനാശേരിയിൽ നിന്നും പത്തനംതിട്ടയിലേക്ക് ജാഥ പ്രവേശിക്കും. ജനകീയ മാർച്ച് ഇന്നലെ വൈകുന്നരത്തോടെയാണ് ആയിരക്കണക്കിനു പ്രവർത്തകരുടെ അകടന്പടിയോടെ കോട്ടയത്ത് എത്തിയത്. ഇന്നലെ രാവിലെ 11ന് ഏറ്റുമാനൂരിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകന്പടിയോടെ നടന്നു നീങ്ങിയ പദയാത്ര ഉച്ചയോടെ കുമാരനല്ലൂരിലെത്തി.…
Read More