കോട്ടയം: സ്ത്രീധനം പോരെന്നു പറഞ്ഞ് ഗർഭിണിയായ യുവതിയെ പീഡിപ്പിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. കനകപ്പലത്താണ് 28 വയസുള്ള യുവതിക്ക് ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. കനകപ്പലം മംഗലത്ത് അനൂപ് (28) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് എരുമേലി എസ്ഐ ശ്രീജിത് പറഞ്ഞു. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തെ ചൊല്ലി യുവതിയെ ഭർത്താവും ഭർതൃ മാതാവും പിതാവും ചേർന്ന് മർദിക്കുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥിരമായി മുറിയിൽ പൂട്ടിയിടുകയും ചെയ്തു. സ്വർണാഭരണങ്ങൾ വീട്ടുകാർ ഉൗരി വാങ്ങിയ ശേഷമായിരുന്നു മർദനം. മർദനം സഹിക്കവയ്യാതെ യുവതി റാന്നി ആശുപത്രിയിൽ എത്തിയതിനെ തുടർന്നാണ് കേസായത്. യുവതിക്ക് ക്രൂര മർദനം ഏറ്റിട്ടുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2017 ഒക്ടോബറിലായിരുന്നു കനകപ്പലം സ്വദേശിയായ യുവതിയുടെ വിവാഹം. അറസ്റ്റിലായ അനൂപിന്റെ അച്ഛനും അമ്മയ്ക്കുമെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Kottayam
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിയഞ്ചുകാരനുൾപ്പെടെ രണ്ടു പേർ പോലീസ് പിടിയിൽ; അയർക്കുന്നത്ത പീഡനകഥയിങ്ങനെ…
കോട്ടയം: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ അയർക്കുന്നം പോലീസ് കേസെടുത്തു. ചെങ്ങറ സ്വദേശിയായ യുവാവിനും അമയന്നൂർ സ്വദേശിയായ 55കാരനുമെതിരേയാണ് പോക്സോ വകുപ്പിൽ പോലീസ് കേസെടുത്തത്. ചെങ്ങറ സ്വദേശിക്കെതിരേയുള്ള കേസിൽ അയർക്കുന്നം പോലീസ് റിപ്പോർട്ട് തയാറാക്കി മലയാലപ്പുഴ പോലീസിന് കൈമാറും. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് പീഡനം നടന്നത്. അതിനാലാണ് കേസ് അവിടേക്ക് കൈമാറുന്നത്. അതേ സമയം സെപ്റ്റംബറിൽ കാണാതായ പെണ്കുട്ടിയെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിച്ചത്തുവന്നത്. അന്ന് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് പെണ്കുട്ടിയുടെ മൊഴി പ്രകാരമാണ് ചെങ്ങറ, അമയന്നൂർ സ്വദേശികൾക്കെതിരേ പോക്സോ വകുപ്പിൽ കേസെടുത്തതെന്ന് അയർക്കുന്നം പോലീസ് അറിയിച്ചു.
Read Moreപച്ചക്കപ്പ വിൽപ്പനയിൽ അമ്പതുവർഷം പൂർത്തിയാക്കി റഷീദ്; പാരമ്പര്യം പിന്തുടർന്ന് റഷീദിന്റെ മകൻ ഷെമീലും കപ്പ വ്യാപാരത്തിൽ സജീവം
കാഞ്ഞിരപ്പള്ളി: പച്ചക്കപ്പ വിൽപ്പനയിൽ അന്പതുവർഷം പൂർത്തി യാക്കി മുഹമ്മദ് റഷീദ്.കാഞ്ഞിരപ്പളളി പൈനാപ്പള്ളിയിൽ ഉസ്മാൻ കുട്ടിയുടെ മകൻ മുഹമ്മദ് റഷീദ് പിതാവിന്റെ പാത പിന്തുടർന്നാണ് പച്ചക്കപ്പ കച്ചവടം നടത്തിവരുന്നത്. പഠനത്തോടൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനോടൊപ്പം പച്ചക്കപ്പയുടെ മൊത്തവ്യാപാരവുമായി രംഗത്തിറങ്ങിയ റഷീദിന്റെ കപ്പ ക്കച്ചവടം കാഞ്ഞിരപ്പള്ളി ടൗണ് മസ്ജിദിനോട് ചേർന്നുള്ള സ്വന്തം കടയിലാണ്. എല്ലായിടത്തും പച്ചക്കപ്പ കിലോഗ്രാമിന് 25ഉം 30ഉം രൂപയ്ക്ക് വിൽക്കുന്പോൾ റഷീദിന്റെ കടയിൽ 20 രൂപ മാത്രമേ വിലയുള്ളൂ. കപ്പ വില പ്രത്യേക ഫ്ളക്സ് ബോർഡിലൂടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. പണ്ടുകാലത്ത് പച്ചക്കപ്പ സീസണിൽ മാത്രം ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 365 ദിവസവും മാർക്കറ്റിൽ ലഭിക്കും. ഒരു കാലത്ത് പാവപ്പെട്ടവരുടെ മാത്രം ഭക്ഷണമായിരുന്ന കപ്പ ഇപ്പോൾ ധനികരുടെ ഡൈനിംഗ് ടേബിളിലെ പ്രത്യേക ഐറ്റമാണ്. അന്പതു വർഷം മുന്പ് കപ്പ കിലോയ്ക്ക് പത്തു പൈസയ്ക്ക് വിറ്റിരുന്നത് റഷീദ് ഇപ്പോഴും ഓർക്കുന്നു. കപ്പ…
Read Moreപാർലമെന്റ് തെരഞ്ഞെടുപ്പ് ; കോട്ടയം സീറ്റ് സിപിഎമ്മിനു തന്നെ; വിപുലമായ തയാറെടുപ്പുമായി സിപിഎം
കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് പടിക്കൽ എത്തിയതോടെ സിപിഎം വിപുലമായ തയാറെടുപ്പുകൾ ആരംഭിച്ചു. കാൽനടജാഥ, ഭവന സന്ദർശനം തുടങ്ങിയ പ്രചാരണ പരിപാടികൾക്കുള്ള പദ്ധതികൾ തയാറാക്കി. ഒപ്പം കോട്ടയം സീറ്റിലേക്കുള്ള സ്ഥാനാർഥിയെക്കുറിച്ചും ആലോചന തുടങ്ങി. കാൽനട ജാഥയിലും ഭവന സന്ദർശനങ്ങളിലും ശബരിമല പ്രശ്നമാവും പ്രധാനമായും വിശദീകരിക്കുക. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരി്ച്ച നിലപാടിൽ വിശ്വാസി വോട്ടുകൾ ഏകീകരിക്കുകയാണ് ലക്ഷ്യം. പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടാണ് സിപിഎം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്ക് കടക്കുന്നത്. ജില്ലയിൽ ഉൾപ്പെടുന്ന കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം നടന്നു കഴിഞ്ഞു. മാവേലിക്കര മണ്ഡലം കമ്മിറ്റി രൂപീകരണവും കഴിഞ്ഞ ദിവസം നടന്നു. കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.ആർ. രഘുനാഥനും പത്തനംതിട്ടയിൽ സംസ്ഥാനകമ്മിറ്റിയംഗം കെ. അനന്തഗോപനുമാണ് സെക്രട്ടറിമാർ. മാവേലിക്കരയിൽ സജി ചെറിയാൻ എംഎൽഎയാണ് സെക്രട്ടറി. പാർലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരണത്തിനുശേഷം നിയോജക മണ്ഡലം തലത്തിലും കമ്മിറ്റികൾ…
Read Moreഅയ്യൻകാളിയുടെ സമരങ്ങൾ ദുർബലവിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് കരുത്തേകിയെന്ന് ഉമ്മൻചാണ്ടി
പാമ്പാടി: അയ്യൻകാളിയുടെ സമരങ്ങൾ ദുർബലവിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് കരുത്ത് നൽകിയതായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാമൂഹിക നീതി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളിയുടെ വില്ലു വണ്ടിയാത്രയുടെ 125-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി. ജില്ലാ പ്രസിഡന്റ് എൻ. ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ റെജി സക്കറിയ , രമണി മത്തായി ,എൻ .കെ ബിജു ,കെ. എൻ ഷാജിമോൻ,ശൈലജ ടീച്ചർ , ബിജു പുത്തൻ കുളം ,മനോജ് വെള്ളക്കല്ലു,ബേബി ജോണ് ,രതീഷ് തോട്ടപ്പള്ളി , എസ്.കെ .രവി , സീത കാർത്തികേയൻ ,വി. ആർ രജനി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച ഡോ.നീതാറാണി ,റെയ്നാർഡ് റോബിൻസണ് ,സാബുവാഴൂർ ,ബാബു മണിമലപ്പറന്പിൽ,സി.ജെ .യോഹന്നാൻ ,സച്ചിൻ ജെയിംസ് എന്നിവരെ ഉമ്മൻ ചാണ്ടി ആദരിച്ചു
Read Moreകുട്ടികളുടെ ആശുപത്രിയിലെ ജീവനക്കാരുടെ ഭാഗത്തെ വീഴ്ച; ആയിരക്കണക്കിന് കുരുന്നുകളുടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചില ജീവനക്കാരുടെ കൃത്യ വിലോപം ആയിരക്കണക്കിന് കുരുന്നുകളുടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നു. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം വിവിധ അർധ സർക്കാർ സ്ഥാപനങ്ങൾക്ക് നല്കാനുള്ള തുകയുടെ ബില്ല് യഥാ സമയം നല്കുന്നില്ല എന്നാണ് പരാതി. ബില്ല് യഥാ സമയം നല്കാത്തതിനാൽ സ്ഥാപനങ്ങൾക്ക് പണം ലഭിക്കുന്നില്ല. പണം ലഭിക്കാത്തതിനാൽ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇതിനെല്ലാം ഉത്തരവാദി ചില ജീവനക്കാരാണെന്ന് ആശുപത്രിയിലെ മറ്റു വിഭാഗം ആരോപിക്കുന്നു. ഇത്രയൊക്കെയായിട്ടും ആശുപത്രി അധികൃതരാവട്ടെ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. ആർഎസ്ബിവൈ ചികിത്സ ആനുകൂല്യമുള്ള രോഗിക്ക് വിവിധ സ്കാനിംങ്ങുകളും പരിശോധനകളും ആവശ്യമായി വരുകയാണെങ്കിൽ ഇവ പൂർണമായും സൗജന്യമായി ലഭിക്കണം. വിവിധ ലബോറട്ടറി പരിശോധനകളും, എംആർഐ സ്കാനിംഗും ആശുപത്രിയുടെ കീഴിൽ ഇല്ലാത്തതിനാൽ അർധ സർക്കാർ സ്ഥാപനങ്ങളെ ആശ്രയിക്കണം. എന്നാൽ ഈ സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപ കുടിശികയിനത്തിൽ സർക്കാർ…
Read Moreമഴ രാത്രി നീണ്ടു നിൽക്കുന്നു; റബർ ടാപ്പിംഗ് ഇല്ല, കർഷകർ വീണ്ടും പ്രതിസന്ധിയിൽ
പൊൻകുന്നം: തുടർച്ചയായി പെയ്യുന്ന മഴയിൽ റബർ ഉൽപ്പാദനം കുറഞ്ഞു. റബർ കർഷകർ വീണ്ടും പ്രതിസന്ധിയിൽ. സെപ്റ്റംബർ മാസത്തിൽ മാത്രമാണ് തടസമില്ലാതെ ടാപ്പിംഗ് നടന്നതെന്നും കർഷകർ പറഞ്ഞു. കാലവർഷം നിന്നതോടെ പുനരാരംഭിച്ച ടാപ്പിംഗിൽ ഉൽപ്പാദനം മെച്ചപ്പെട്ടു വരുന്നതിനിടയിൽ ടാപ്പിംഗ് മുടങ്ങിയതോടെ ചെറുകിട റബർ കർഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. എല്ലാ ദിവസവും വൈകുന്നേരം തുടങ്ങുന്ന മഴ രാത്രിവളരെ നീണ്ടു നിൽക്കുന്നതിനാൽ റബർ മരങ്ങൾ തോരില്ലെന്ന് കർഷകർ പറയുന്നു. റയിൻ ഡാർഡ് ചെയ്ത മരങ്ങളിൽ പോലും കനത്ത മഴയിൽ വെള്ളം റബർ പട്ടയിലേക്കു ഉൗർന്നിറങ്ങുമെന്നതിനാൽ ടാപ്പിംഗ് നടക്കുന്നില്ല. പട്ട ചീയൽ രോഗബാധ വ്യാപകമാണ്. വായ്പയെടുത്തു റബർ മരങ്ങൾ സ്ളോട്ടർ പിടിച്ചവർക്കും മഴ കെണിയൊരുക്കി. ടാപ്പിംഗ് നടക്കാത്തതിനാൽ പലർക്കും വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നതായി കർഷകർ പറയുന്നു. താലൂക്കിന്റെ മലയോര മേഖലകളിൽ 61 ശതമാനം പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന റബർ തോട്ടങ്ങളെ…
Read Moreമെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽനിന്നും നവജാത ക്ലിനിക്ക് മാറ്റി സ്ഥാപിക്കുന്നതിൽ ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ്കുട്ടികളുടെ ആശുപത്രിയിൽ നവജാത ശിശുക്കൾക്കായുള്ള ക്ലിനിക്ക് (ന്യൂബോണ് ക്ലിനിക്ക്) ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനെതിരെ വ്യാപക ആക്ഷേപം. വളരെ അപൂർവമായെത്തുന്ന ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടിയാണ് ക്ലിനിക്ക് മാറ്റി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ക്ലിനിക്ക് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുപകരം പുതിയതായി ആരംഭിക്കുന്ന ഓട്ടിസം സെന്റർ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതാണു് ചെലവ് കുറഞ്ഞതും വേഗത്തിൽ പ്രവർത്തനം തുടങ്ങുവാൻ വേണ്ടതെന്നുമാണ് ജീവനക്കാരുടെ അഭിപ്രായം. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലിനിക്ക് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം ഇപ്പോൾ ക്ലീനിക്ക് പ്രവർത്തിക്കുന്നസ്ഥലം, ഓട്ടിസം സെന്റർ ആക്കുക വഴി രണ്ടു സ്ഥലത്തും നിർമ്മാണ ജോലി ആവശ്യമായി വരും. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി വയ്ക്കുന്നതോടൊപ്പം, അതിന്റെ പിന്നിൽ സാന്പത്തിക അഴിമതിക്ക് അവസരമുണ്ടാകുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
Read Moreമോഷണക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു; മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പുറത്തേക്കിറങ്ങിയ മനോജ് ഓടിപ്പോകുകയായിരുന്നു; വാകത്താനം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ…
കോട്ടയം: മോഷണ കേസിൽ പിടികൂടിയ പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. വാകത്താനംപോലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രിയാണ് കേസിലെ പ്രതി രക്ഷപ്പെട്ടത്. തോട്ടയ്ക്കാട് സ്വദേശി മനോജ് എന്നയാളാണ് രക്ഷപ്പെട്ടത്. മൊബൈൽ ഫോണും ഇരുചക്ര വാഹനവും മോഷ്ടിച്ചെന്ന പരാതിയിൽ മനോജിനെ പോലീസ് വിളിച്ചുവരുത്തി. കുറെ നേരം കഴിഞ്ഞപ്പോൾ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാൾക്കു വേണ്ടി ഇന്നലെ രാത്രിയിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. മൊബൈൽ ഫോണും ഇരുചക്ര വാഹനവും മോഷ്ടിച്ചെന്ന പരാതിയിലാണ് മനോജിനെ പോലീസ് വിളിച്ചുവരുത്തിയത്. തോട്ടയ്ക്കാട് സ്വദേശി അനീഷിന്റെ വീട്ടിൽ നിന്നാണ് മൊബൈൽഫോണ് മോഷ്ടിച്ചത്. ശനിയാഴ്ചയാണ് കവർച്ച നടന്നത്. അനീഷും കുടുംബവും അയൽ വീട്ടിലേക്ക് പോയ തക്കത്തിനാണ് മോഷണം നടത്തിയത്. ചാർജ് ചെയ്യാൻ വച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകളാണ് കാണാതായത്. സംഭവത്തെ തുടർന്ന് അനീഷും സുഹൃത്തുക്കളും ചേർന്ന് അന്വേഷിച്ചിറങ്ങിയപ്പോൾ സംശയകരമായി ഒരാൾ ബൈക്കിൽ…
Read Moreചെന്നൈ മെയിലിന് തകരാർ; ഒഴിവായത് വൻ ദുരന്തം; ആക്സിൽ ജാം ആണെന്നറിയാതെ ഓടിയിരുന്നെങ്കിൽ തീ പിടുത്തം ഉണ്ടാകാനുള്ള സാധ്യതയെന്ന് വിദഗ്ദ്ധർ
കോട്ടയം: തിരുവനന്തപുരത്തേക്ക് പോയ ചെന്നൈ മെയിൽ ട്രെയിൻ ഹോട്ട് ആക്സിൽ തകരാറിനെ തുടർന്ന് കോട്ടയം സ്റ്റേഷനിൽ നിർത്തിയിട്ടു. രാവിലെ 9.30നാണ് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പിന്നീട് പുറപ്പെടാറായ സമയത്താണ് ഏറ്റവും പിന്നിലെ ജനറൽ കംപാർട്ട്മെന്റ് കോച്ചിൽ തകരാർ കണ്ടെത്തിയത്. ഇതോടെ വൻദുരന്തം ഒഴിവായി. ഒന്നാമത്തെ ട്രാക്കിലെത്തിയ ട്രെയിൻ തകരാറായതിനെ തുടർന്ന് മറ്റു ട്രെയിനുകൾ രണ്ടാമത്തെ ട്രാക്കിലൂടെയാണ് കടത്തി വിട്ടത്. തകരാർ പരിഹരിക്കാൻ വൈകുമെന്ന് മെക്കാനിക്കൽ വിഭാഗം അറിയിച്ചതിനെ തുടർന്ന് ചെന്നൈ മെയിൽ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് മാറ്റിയിട്ടു. ജനറൽ കംപാർട്ട്മെന്റ് ഉൾപ്പെടുന്ന കോച്ച് നീക്കം ചെയ്ത ശേഷം ചെന്നൈ മെയിൽ തിരുവനന്തപുരത്തേക്ക് യാത്ര തുടരാനുള്ള ആലോചനയും നടക്കുന്നുണ്ട്. 10.45നും ട്രെയിൻ യാത്ര പുനരാരംഭിച്ചിട്ടില്ല. ഹോട്ട് ആക്സിൽ ജാമായാൽ അത് വലിയ അപകടത്തിന് കാരണമാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്സിൽ ജാം ആണെന്നറിയാതെ ഓടിയാൽ തീ…
Read More