കോട്ടയം: സ്ഥലംമാറ്റം ലഭിച്ച അധ്യാപകർ പോകുന്നതു വിതുന്പലോടെ നോക്കിനിന്നു വിദ്യാർഥികൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിദ്യാർഥികൾ അധ്യാപകരെ യാത്രയാക്കിയത് അരീപ്പറന്പ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ്. സ്ഥലംമാറ്റം ലഭിച്ച അധ്യാപകനെ പോകാൻ അനുവദിക്കാതെ “അയ്യോ സാറേ പോകല്ലേ’’എന്നു കരഞ്ഞു പറഞ്ഞ് സാറിന്റെ കാലു പിടിക്കുന്നതും അധ്യാപകനെ സ്കൂളിൽനിന്നു പോകാൻ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുന്നതുമായ തമിഴ്നാട്ടിലെ സ്കൂളിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ അടുത്തിയിടെയാണു വൈറലായതാണ്. അതിനു സമാനമായ സംഭവമാണ് ഇന്നലെ അരീപ്പറന്പ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായത്. ഇവിടുത്തെ ഏഴ് അധ്യാപകരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഇതിൽ വിദ്യാർഥികൾക്കു പ്രതിഷേധവും സങ്കടവുമുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയത്. ഇന്നലെ രാവിലെ നാല് അധ്യാപകർ മറ്റുസ്ഥലങ്ങളിലേക്കു പോയി. ഇവർ പോകുന്ന സമയത്ത് വിദ്യാർഥികളിൽ പലരും കരഞ്ഞു. ചിലർ ദുഃഖം ഉള്ളിലൊതുക്കി വിതുന്പി. നല്ല അധ്യാപകരുടെ നഷ്ടം ഉള്ളിലൊതുക്കി പലരും വിതുന്പുന്നുണ്ടായിരുന്നു.
Read MoreCategory: Kottayam
പ്രഖ്യാപനം പാഴ്വാക്കായി; കുപ്പിവെള്ളത്തിനു വില കുറഞ്ഞില്ല
കോട്ടയം: കുപ്പിവെള്ളം ലിറ്ററിന് 12 രൂപ നിരക്കിൽ ഏകീകരിച്ചു വിൽക്കാൻ ഒരു വിഭാഗം കുപ്പിവെള്ള നിർമാതാക്കളെടുത്ത തീരുമാനം ഇനിയും നടപ്പായില്ല. കുടിവെള്ളമില്ലാതെ കേരളം വലഞ്ഞ പ്രളയമാസങ്ങളിൽപോലും ഒരു ലിറ്റർ കുപ്പിവെള്ളത്തിനു 20 രൂപയിൽ താഴ്ത്തി വിൽക്കാൻ പ്രബല കന്പനികൾ തയാറായില്ല. സംസ്ഥാനത്ത് നിലവിലുള്ള 156 കുപ്പിവെള്ള കന്പനികളുടെ യോഗത്തിൽ 86 പേരുടെ പിൻതുണയിലാണ് 12 രൂപ നിരക്കിൽ വെള്ളം വിൽക്കാൻ ഒരു വർഷം മുൻപ് തീരുമാനമുണ്ടായത്. ഒരു ലിറ്റർ വെള്ളം ഇപ്പോഴും കന്പനികൾ എട്ടു രൂപ നിരത്തിലാണു വില്പനയ്ക്കു വിതരണക്കാർക്കു നൽകുന്നത്. ഒരു കുപ്പി വെള്ളത്തിനു പായ്ക്കിംഗ് ഉൾപ്പെടെ ചെലവ് അഞ്ചു രൂപയാണെന്നു വില താഴ്ത്താൻ തയാറായ നിർമാതാക്കളുടെ പ്രതിനിധികൾ പറയുന്നു. ഇതേ വെള്ളം കുപ്പിക്ക് 20 രൂപ നിരക്കിൽ വിറ്റഴിച്ച് ലാഭമുണ്ടാക്കുന്നു. കുപ്പിവെള്ളത്തിനു വില താഴ്ത്താൻ ഒരു വിഭാഗം തീരുമാനമെടത്തപ്പോൾ ഭക്ഷ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുകയും എല്ലാ…
Read Moreകെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നു; യാത്രക്കാര്‍ കാര്യം ചോദിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം; ഒടുവില്‍…
പൊന്‍കുന്നം: പൊന്‍കുന്നം ബസ്സ്റ്റാന്‍ഡില്‍ കോട്ടയത്തുനിന്നു കട്ടപ്പനയ്ക്കു പോകുന്ന കെഎസ്ആര്‍ടിസി ബസ് എത്തിയപ്പോള്‍ ബസിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നതു കണ്ടാണ് യാത്രക്കാര്‍ ഇടപെട്ടത്. പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടി തന്റെ വല്യമ്മയുടെയും കൊച്ചനുജന്റെയും കൂടെയുമായിരുന്നു യാത്ര ചെയ്തിരുന്നത്. തിങ്ങി നിറഞ്ഞു യാത്രക്കാര്‍ ഉണ്ടായിരുന്ന ബസില്‍ പെണ്‍കുട്ടിയുടെ പിറകില്‍നിന്നിരുന്ന ഒരാള്‍ തിരിക്കിനിടയില്‍ ആരും കാണാതെ പെണ്‍കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്നു പെണ്‍കുട്ടി അയാളോടു പലവട്ടം പറഞ്ഞുവെങ്കിലും അതു വകവയ്ക്കാതെ ഉപദ്രവം തുടർന്നു. നിവൃത്തിയില്ലാതെ കരയുവാന്‍ മാത്രമേ ആ കുട്ടിക്ക് സാധിച്ചുള്ളു. പൊന്‍കുന്നം സ്റ്റാന്‍ഡില്‍ ബസ്സ് എത്തിയപ്പോള്‍ പെണ്‍കുട്ടി കരയുന്നതിന്റെ കാര്യം അന്വേഷിച്ച യാതക്കാരോടു പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ വിവരിച്ചു. യാത്രക്കാര്‍ പ്രതി ഇറങ്ങി ഓടാതിരിക്കാന്‍ ഉടന്‍തന്നെ ബസിന്റെ വാതില്‍ അടച്ചശേഷം ബസിനുള്ളിലുണ്ടായിരുന്ന പ്രതിയെ കണ്ടെത്തി പിടികൂടി. തുടർന്നു യാത്രക്കാര്‍ ബസ്സ്റ്റാന്‍ഡില്‍ ഡ്യൂട്ടിലുണ്ടായിരുന്ന ഹോംഗാർഡിനെ വിവരം അറിയിച്ചു. അദ്ദേഹം…
Read Moreമണ്ഡലകാലമെത്തുന്നു; ശരണംവിളി ഉയരുംമുമ്പേ ഇവരിൽ ആശങ്കയുടെ സൈറൺ
എരുമേലി: ശരണം വിളി ഉയരും മുമ്പേ നിറഞ്ഞു കഴിഞ്ഞു ആശങ്കയുടെ സൈറൺ. ശബരിമല സീസണിൽ കച്ചവടം പ്രതീക്ഷിച്ചു ഉപജീവനത്തിനായി കാത്തിരിക്കുന്നവരുടെ മനസിൽ ആശങ്കയുടെ പെരുമ്പറയാണ് മുഴങ്ങുന്നത്. യുവതി പ്രവേശനം കഴിഞ്ഞ ദിവസങ്ങളെ പ്രക്ഷുബ്ദ മാക്കിയതിനേക്കാൾ പ്രത്യാഘാതങ്ങൾ ഈ മണ്ഡലകാലത്ത് നിറയുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഇനി 20 ദിവസങ്ങൾ കൂടിയുണ്ട് മണ്ഡല – മകരവിളക്ക് സീസൺ ആരംഭിക്കാൻ. എരുമേലിയിൽ പേട്ടതുള്ളൽ നടത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ പേട്ട തുള്ളാൻ ഉപയോഗിക്കുന്നത് നാട്ടുകാർ വിൽക്കുന്ന സാധനങ്ങൾ വാങ്ങിയാണ്. ശരക്കോൽ, കത്തി, ഗദ, വാൾ, പാണൽ ഇലകൾ, പേട്ടക്കമ്പുകൾ, പേപ്പർ കിരീടം, കച്ച എന്നിങ്ങനെ പാഴ് വസ്തുക്കളിലും മറ്റും നിർമിക്കുന്ന ലക്ഷക്കണക്കിന് സാധനങ്ങൾ സീസണിൽ വിറ്റഴിയും. ഈ വരുമാനമാണ് സാധാരണക്കാരായ നൂറുകണക്കിനാളുകളുടെ രണ്ടുമാസത്തെ ഉപജീവനമാർഗം. വിവാഹം, വിദ്യാഭാസം, വീടുപണി തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ ഈ വരുമാനത്തിലൂടെയാണ് ഒട്ടുമിക്കയാളുകൾക്കും സഫലമാകുന്നത്. എരുമേലി ടൗണിന്റെ…
Read Moreഎടിഎം കവര്‍ച്ച; സൂചന ലഭിച്ചതായി പോലീസ്; ഒരാഴ്ചക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യും; കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്ന് പോലീസ്
സി.സി.സോമൻ കോട്ടയം: ഒരാഴ്ച മുൻപ് മൂന്നു ജില്ലകളിൽ നടന്ന എടിഎം മോഷണം സംബന്ധിച്ച് അന്വേഷണ സംഘത്തിന് പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചു. എന്നാൽ ലഭിച്ച വിവരങ്ങൾ ഇപ്പോൾ മാധ്യമങ്ങളോട് പങ്കുവയ്ക്കാനാവില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഒരാഴ്ചക്കുള്ളിൽ പ്രതികളെ അറസ്റ്റു ചെയ്യാനാവുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു. പ്രതികൾ ഇതര സംസ്ഥാനക്കാരാണെന്നും ഇവരിപ്പോൾ കേരളത്തിനു പുറത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള വിവരം മാത്രമാണ് പോലീസ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളു. പ്രതികൾ അവരുടെ നാട്ടിൽ തിരിച്ചെത്തിയിട്ടില്ല. എറണാകുളം, തൃശൂർ ജില്ലകളിൽ എടിഎമ്മുകളിൽ കവർച്ചയും കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളിൽ കവർച്ചാശ്രമവും നടത്തിയത് ഒരേ ടീം തന്നെയെന്ന് വ്യക്തമായി. ഒന്നാൽ ഓപ്പറേഷൻ നടത്തിയത് ഒരുമിച്ചാണോ അതോ രണ്ടു ടീമായോ ആകാം. മൊബൈൽഫോണ്‍ കോളുകളും സിസിടിവി ദൃശ്യങ്ങളുമായി പോലീസിന് തുണയായത്. ലക്ഷക്കണക്കിന് കോളുകൾ പോലീസ് പരിശോധിച്ചു. അതുപോലെ രാത്രി കാലത്ത് അതീവ വേഗതയിൽ പോകുന്ന വാഹനങ്ങളും പരിശോധന…
Read Moreവൈദ്യുതി പോസ്റ്റും കേബിളുകളും നശിപ്പിച്ച ലോറി കസ്റ്റഡിയിലെടുത്തു; അനധികൃതമായി നിർമിച്ച അധിക ഉയരമുള്ള ബോഡിയുമായി എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം
കടുത്തുരുത്തി: അനധികൃതമായി നിർമിച്ച അധിക ഉയരമുള്ള ബോഡിയുമായി പായുന്നതിനിടെ വൈദ്യൂതി പോസ്റ്റും ലൈനും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുമെല്ലാം വ്യാപകമായി നശിപ്പിച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന രജിസ്ട്രേഷനിലുള്ള ലോറിയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. നിയമാനുസൃത ബോഡിയുമായി കന്പിനി നിർമിച്ചു വിൽപന നടത്തിയ ലോറിയുടെ ബോഡി രണ്ടാമത് ഉയരം കൂട്ടി പണിതു രണ്ട് തട്ടുകളിലായി കാറുകൾ അകത്ത് കയറ്റി കൊണ്ടു പോകാവുന്ന രീതിയിലാക്കിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹരിയാനയിൽ നിന്നും വിൽപനയ്ക്കുള്ള കാറുകൾ കോട്ടയത്തെ ഷോറൂമിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. കോട്ടയത്തുനിന്നും എർണാകുളത്തേക്കു പോവൂകയായിരുന്ന ലോറി കടുത്തുരുത്തി ടൗണ്‍ വരെയുള്ള വിവിധ പ്രദേശങ്ങളിലാണ് വ്യാപകമായി നാശം വിതച്ചത്. കാണക്കാരി, കോതനല്ലൂർ, കുറുപ്പന്തറ, മുട്ടുചിറ തുടങ്ങീ പ്രദേശങ്ങളിലെല്ലാം ലോറി നാശമുണ്ടാക്കി. വൈദ്യൂതി പോസ്റ്റ് ഇടിച്ചു തകർത്തിട്ടും ലോറി നിർത്താതെ പായൂകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷന് സമീപത്തു…
Read Moreശബരിമല സ്ത്രീ പ്രവേശനപ്രതിഷേധം; ക്ഷേത്ര വരുമാനത്തെ ബാധിക്കും; കാണിക്കയായി കർപ്പൂരം, സാമ്പ്രാണിയും നൽകിയാമതിയെന്ന് പ്രതിഷേധക്കാർ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശനപ്രതിഷേധം ക്ഷേത്രങ്ങളുടെ വരുമാനത്തെയും ബാധിക്കും. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ കാണിക്കയായും സംഭാവനയായും പണം നൽകേണ്ടതില്ലെന്നു വിവിധ സംഘടനകൾ വഴി ഭക്തരെ ബോധവത്കരിക്കുവാൻ തുടങ്ങി. ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കരുതെന്നും കാണിക്കയായി കർപ്പൂരം, സാന്പ്രാണി കത്തിക്കുകയും എണ്ണ ഉൾപ്പെടെയുള്ള മറ്റുവഴിപാടുകൾ നടത്തിയാൽ മതിയെന്നുമാണു ഭക്തരോടു പ്രതിഷേധക്കാർ പറയുന്നത്. ഇതോടെ പലക്ഷേത്രങ്ങളിലും വരുമാനത്തിൽ നേരിയ കുറവുണ്ടായതായി പറയുന്നു. വാഴൂർ വെട്ടിക്കാട് ധർമശാസ്ത്രാക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിലെ ഭണ്ഡാരം ഇന്നലെ ഭക്തർ പൂട്ടിയിരുന്നു. ശബരിമല പ്രശ്നത്തിൽ ദേവസ്വം ബോർഡിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചെത്തിയ ഭക്തരാണു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള വെട്ടിക്കാട് ക്ഷേത്രഗോപുരത്തിലെ ഭണ്ഡാരത്തിലെ നേർച്ചയിടാനുള്ള ദ്വാരം സിമന്റ് ഉപയോഗിച്ചു അടച്ചത്. കാണിക്കയായി കർപ്പൂരം കത്തിക്കുക എന്ന നിർദേശവും കാണിക്ക മണ്ഡപത്തിൽ പേപ്പറിൽ ഒട്ടിച്ചു. കൊടുങ്ങൂർ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ശശികുമാർ ക്ഷേത്രത്തിലെത്തി വിഷയം ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണറെ അറിയിച്ചു.…
Read Moreശബരിമല യുവതീപ്രവേശന വിഷയം; പോലീസ് നടപടി അടിയന്തരാവസ്ഥയ്ക്കു തുല്യമെന്ന് എൻഎസ്എസ്
ചങ്ങനാശേരി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികൾക്ക് എതിരെയുള്ള സര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യ വിരുദ്ധവുമെന്ന് എൻഎസ്എസ്. റിവ്യൂ ഹര്‍ജി നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അനുവദിക്കുന്നില്ല. അടിയന്തരാവസ്ഥയ്ക്കു തുല്യമായ തരത്തില്‍ വിശ്വാസികള്‍ക്കെതിരെ പോലീസ് നടപടികളുമായി സര്‍ക്കാര്‍ നീങ്ങുകയാണെന്നും എന്‍എസ്എസ് പത്രക്കുറിപ്പില്‍ പറഞ്ഞു. പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിക്കുകയാണ്. ഇക്കാര്യം വിശ്വാസികളുടെ മനസിന് മുറിവേൽപ്പിച്ചു. ജനാധിപത്യ സര്‍ക്കാരിൽ നിന്ന് ഇത്തരം നടപടികൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. എൻഎസ്എസ് ഇക്കാര്യത്തിൽ വിശ്വാസികൾക്കൊപ്പമാണ്. നിയമപരമായും സമാധാനപരമായും ഈ വിഷയത്തില്‍ പ്രതികരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എന്‍എസ്എസ് സ്ഥാപകദിനമായ ഒക്ടോബര്‍ 31ന് ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗമന്ദിരത്തില്‍ ശ്രീഅയ്യപ്പന്റെ ചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണനാമജപവും നടത്തി പ്രതിഷേധിക്കുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.
Read Moreകൊറിയർ വഴി കഞ്ചാവ് അയയ്ക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ ; തൊടുപുഴയിൽ പോലീസ് സ്റ്റേഷന് സമീപത്ത് നടന്ന സംഭവമിങ്ങനെ…
തൊടുപുഴ: കഞ്ചാവ് കടത്താൻ കൊറിയർ സർവീസിനെ ആശ്രയിച്ച യുവാവ് കുടുങ്ങി. തൊടുപുഴ പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെയുള്ള കൊറിയർ സർവീസ് വഴി കഞ്ചാവ് അയയ്ക്കാൻ ശ്രമിച്ച യുവാവ് ബുധനാഴ്ച രാത്രിയിലാണ് പോലീസിന്റെ പിടിയിലായി. തൊടുപുഴ കോലാനി മാനന്തടം ഭാഗത്ത് നായരുകുഴിയിൽ അജിൻ ഉണ്ണി(19)യാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. രാത്രി എട്ടോടെയാണ് തൊടുപുഴ പോലീസ് സ്റ്റേഷനു സമീപത്തുള്ള കൊറിയർ സർവീസിൽ അജിൻ കൊറിയർ അയയ്ക്കാനെത്തിയത്. ജാർഖണ്ഡിലുള്ള ആലപ്പുഴ സ്വദേശിയായ സുഹൃത്തിന് പാഴ്സൽ അയയ്ക്കണമെന്ന് പറഞ്ഞാണ് യുവാവ് എത്തിയത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൊറിയർ സർവീസ് നടത്തിപ്പുകാർ സമീപത്തെ സ്റ്റേഷനിൽ വിവരമറിയിച്ചു. എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പായ്ക്കറ്റിനുള്ളിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreചിങ്ങവനത്ത് വൻ വ്യാജമദ്യനിർമാണം നടക്കുന്നതായി എക്സൈസ്; രഹസ്യ വിവരത്തെ തുടർന്നെത്തിയ ഉദ്യോഗസ്ഥരെ ഓട്ടോറിക്ഷ ഇടിപ്പിച്ചു അപടകമുണ്ടാക്കി പ്രതികൾ രക്ഷപ്പെട്ടു; സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: ചിങ്ങവനം കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജമദ്യ നിർമാണം നടക്കുന്നു. ഇന്നലെ എക്സൈസിനെ വെട്ടിച്ചു കടന്ന ഓട്ടോറിക്ഷയിൽനിന്ന് പിടികൂടിയത് വ്യാജമദ്യമായിരുന്നുവെന്ന് കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ പറഞ്ഞു. രണ്ടു ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. 650 മില്ലിയുടെ സോഡാകുപ്പിയിലും ഫ്രൂട്ടിയുടെ മറ്റൊരു കുപ്പിയിലുമാണ് മദ്യം നിറച്ചിരുന്നത്. ഇത് ബിവറേജസിൽ നിന്ന് വാങ്ങിക്കൊണ്ടു വന്ന് വിൽക്കുന്നതല്ലെന്നും ഇവർ തന്നെ തയാറാക്കി കളർ ചേർത്തതാണെന്നുമാണ് എക്സൈസ് കണ്ടെത്തൽ. ഇതോടെ ചിങ്ങവനം മേഖലയിൽ വൻ തോതിൽ വ്യാജ മദ്യനിർമാണം നടക്കുന്നുവെന്ന് വ്യക്തമായി. വ്യാജമദ്യ വിൽപന സംബന്ധിച്ച് കൃത്യമായ വിവരം എക്സൈസിന് ലഭിച്ചതിനെ തുടർന്നാണ് പരുത്തുംപാറയിൽ ഓട്ടോറിക്ഷയെ എക്സൈസ് സംഘം പിൻതുടർന്നത്. എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഓട്ടോറിക്ഷ ഇടിപ്പിച്ച ശേഷമാണ് ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത്. രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്ത കാലത്ത് ആദ്യമാണ് കോട്ടയത്ത് വ്യാജമദ്യം പിടികൂടുന്നത്. ബിവറേജസിൽ…
Read More