ഏറ്റുമാനൂർ: ചികിത്സാ ബില്ല് പൂഴ്ത്തിവച്ചുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ അകാരണമായി ജോലിയിൽനിന്നും വിട്ടുനിന്ന സംഭവത്തിൽ നഗരസഭാ ചെയർമാൻ വിശദീകരണം തേടി. ഇന്നലെ ചെയർമാൻ ജോയി ഉൗന്നുകല്ലേൽ വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ തന്റെ അറിവോടെയല്ല ഒൻപത് പേർ ജോലിയിൽ പ്രവേശിക്കാതിരുന്നതെന്ന് സെക്രട്ടറി വൃജ യോഗത്തിൽ പറഞ്ഞു. വൃജ ദിവസങ്ങൾക്കു മുന്‍പുതന്നെ കോടതിയിൽ പോകുവാൻ അനുവാദം വാങ്ങിയതായി ചെയർമാൻ ജോയി ഉൗന്നുകല്ലേൽ പറഞ്ഞു. എന്നാൽ വൃജ കോടതിയിൽ പോയതിനും മറ്റു തെളിവുകൾ ഉണ്ടെന്നും അറിയിച്ചു. ഇതോടെ ജോലിയിൽനിന്നും കഴിഞ്ഞദിവസം വിട്ടുനിന്ന മറ്റു ഒന്‍പതു പേരുടെ നില പരുങ്ങലിലാകും. സെക്രട്ടറിയുടെ കീഴിൽ ജോലി ചെയ്യുന്ന മറ്റ് ഒന്‍പതു പേർക്കും നോട്ടീസ് നൽകാനും ഏഴു ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെടാനും ചെയർമാൻ നിർദ്ദേശിച്ചു. സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും തമ്മിലുള്ള ശീതസമരമാണു ഇപ്പോൾ തുടരുന്നതെന്നും വിവിധ കൗണ്‍സിലർമാർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ടി.ഡി. ശോഭന…
Read MoreCategory: Kottayam
കോട്ടയം ആർടി ഓഫീസിൽ വൻതിരിമറി; വാഹനഉടമ അറിയാതെ ഉടമസ്ഥാവകാശം മറ്റൊരാൾക്കു കൈമാറി; വിജിലൻസിനു പരാതി നല്കാനൊരുങ്ങുന്ന വീട്ടമ്മ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്
കോട്ടയം: കോട്ടയം ആർടി ഓഫീസ് കേന്ദ്രീകരിച്ച് വൻ ക്രമക്കേട്. വാഹന ഉടമ അറിയാതെ ഉടമസ്ഥാവകാശം മറ്റൊരാൾക്കു കൈമാറിയ തട്ടിപ്പിനെതിരെ വിജിലൻസിനു പരാതി നല്‍കാനൊരുങ്ങി വീട്ടമ്മ. ചെങ്ങന്നൂർ മാന്നാർ സ്വദേശിനിയും കോട്ടയം സംക്രാന്ത്രിയിൽ താമസക്കാരിയുമായ നിഷയാണു ആർടി ഓഫീസിലെ ക്രമക്കേടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിഷയുടെ പേരിലുള്ള ടൊയോട്ട ഇന്നോവയുടെ ഡ്രൈവറായിരുന്ന കോട്ടയം സ്വദേശി പ്രവീണ്‍ എസ്. നായരുടെ പേരിലേക്കു മാറ്റിയ ആർടി ഓഫീസിലെ നടപടിയ്ക്കെതിരെയാണ് പരാതി. സ്വന്തം വാഹനത്തിന്റെ ഉടമസ്ഥാവകാശം കണ്മുന്നിലൂടെ ഡ്രൈവർ കൊണ്ടുപോയിട്ടും ഒന്നും ചെയ്യാനാവാതെ, ഇനി എന്ത് ചെയ്യണമെന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് നിഷ. വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശം മാറ്റിയതിനെതിരെ പ്രതികരിച്ചപ്പോൾ കുരുക്കിൽനിന്നും കുരുക്കിലേക്ക്. ആർടിഒ ഓഫീസിലെ ക്രമക്കേടിനെതിരെ പരാതിപ്പെട്ടപ്പോൾ പോലീസ് അന്വേഷണം വൈകുന്നു.സംഭവത്തെപ്പറ്റി നിഷ പറയുന്നതിങ്ങനെ, 2013ലാണു ചെങ്ങന്നൂർ മാന്നാർ സ്വദേശിനിയായ നിഷ തന്റെ പേരിൽ ഇന്നോവ വാങ്ങുന്നത്. ഒരു വർഷം മുന്‍പ് ഇവർ…
Read Moreഇന്ദിരാഗാന്ധി അനുസ്മരണത്തിലും ഗ്രൂപ്പ് പോര്; ജില്ലായിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ചർച്ചയാകുന്നതിങ്ങനെ
കോട്ടയം: കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുടെ ഇന്ദിരാഗാന്ധി അനുസ്മരണം ചർച്ചയാകുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ യോഗമാണു ഇപ്പോൾ കോണ്‍ഗ്രസിൽ പുതിയ ചർച്ചയാകുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം സീനിയർ നേതാക്കളുടെ നേതൃത്വത്തിലാണു ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചത്. പഴയ ഐ ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ജില്ലയിലെ സീനിയർ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ തിരുനക്കരയിൽ അനുസ്മരണസമ്മേളനം നടത്തിയത്. 1978 മുതൽ ഇന്ദിരാഗാന്ധിയോടൊപ്പംനിന്നു പ്രവർത്തകരാണു തങ്ങളെന്നാണ് നേതാക്കൾ അവകാശപ്പെട്ടത്. യോഗം ഗായിക മാതംഗി സത്യമൂർത്തി ഉദ്ഘാടനം ചെയ്തു. കർഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സണ്ണി കല്ലൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ സെക്രട്ടറി പി.കെ. ഗോപി മുതിർന്ന പ്രവർത്തകരെ ആദരിച്ചു. തോമസ് വി. കൊണ്ടോടി, ജോർജി തോമസ്, അനിയൻ മാത്യു, പ്രഫ. മാത്യു ടി. രാജു, ആന്റണി ചങ്ങനാശേരി, ആന്റണി വർഗീസ്, അനിയൻ ഫിലിപ്പ്, കെ.എസ്. അനിൽകുമാർ, വർഗീസ് ചെന്പോല, വി.കെ. രാജൻ, നെടുംകുന്നം മുഹമ്മദ്,…
Read Moreപലിശപ്പണം മുടങ്ങിയതിനെ തുടർന്ന് ഭീഷണിപ്പെടുത്തിവീട്ടമ്മ പണം വാങ്ങിയതായി പരാതി; മുദ്രപത്രം കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് വർഷം കൊണ്ട് 4 ലക്ഷത്തോളം രൂപ തിരികെ അടച്ചു; കറുകച്ചാലിലെ വീട്ടമ്മയുടെ പണമിടപാടുകൾ ഇങ്ങനെ…
കറുകച്ചാൽ: അനധികൃത പണമിടപാടു നടത്തിയതിനു അറസ്റ്റിലായ വീട്ടമ്മയെ റിമാൻഡ് ചെയ്തു. കറുകച്ചാൽ ചിറയ്ക്കൽ ചക്കുങ്കൽവീട്ടിൽ ലിസി ജോർജി (61) നെയാണു കറുകച്ചാൽ പോലീസ് പിടികൂടിയത്. ഇന്നലെ ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി മുദ്രപത്രങ്ങളും, ബാങ്ക്ചെക്കുകളും മറ്റുരേഖകളും കണ്ടെത്തി. അയൽവാസിയായ ചിറയ്ക്കൽ അഹോരമനയ്ക്കൽ അന്പിളി സുരേഷ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. 2015 ഫെബ്രുവരിയിൽ ആറുമാസത്തെ കാലാവധിയ്ക്ക് ലിസിയിൽനിന്നും അൻപതിനായിരം രൂപ അന്പിളി വായ്പ വാങ്ങിയിരുന്നു. ഇതുപ്രകാരം മുദ്രപത്രം ഒപ്പിട്ടു വാങ്ങുകയും പ്രതിമാസം മുതലും പലിശയുമടക്കം 7500 രൂപ നൽകണമെന്നും ലിസി പറഞ്ഞു. പണം അടയ്ക്കുന്നതിൽ മുടക്കം വന്നതോടെ പലിശ മുതലിനേക്കാൾ ഇരട്ടിയായി. മുദ്രപത്രം കാണിച്ച് ഭീക്ഷണിപ്പെടുത്തുകയും, കേസ് കൊടുക്കുമെന്നും പറഞ്ഞ് മൂന്നു വർഷം കൊണ്ട് അന്പിളിയിൽനിന്നും നാലുലക്ഷം രൂപയോളം ഇവർ വാങ്ങിയതായാണു പരാതിയിൽ പറയുന്നത്.
Read Moreഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; അറസ്റ്റിലായ റിതേഷിനെതിരേ നിരവധി പരാതികൾ; ഉന്നത ഉദ്യോഗസ്ഥരും സിനിമാക്കാരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്
കോട്ടയം: ജോലി വാഗ്ദാനം ചെയ്തു യുവതിയിൽനിന്നും പണംതട്ടിയ ’ഡോക്ടർ റിതേഷി’നെതിരേ നിരവധി പരാതികൾ. സിനിമ, സർക്കാർ ഉന്നത ഉദ്യോഗസ്ഥർ, രാഷ്്ട്രീയക്കാർ, ഡോക്ടർമാർ തുടങ്ങിയവരുമായി നല്ലബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു പണംതട്ടിയ കേസിൽ കിടങ്ങൂർ മംഗലത്തുകുഴി എം.എ. രതീഷിനെയാണു അറസ്റ്റുചെയ്തത്. നിരവധി വ്യക്തികളിൽനിന്നും 50 ലക്ഷം രൂപ വ്യാജഡോക്ടർ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. പനച്ചിക്കാട് പഞ്ചായത്തിൽ ജോലി വാഗ്ദാനം ചെയ്തു രതീഷിന്റെ സഹപാഠിയായ വീട്ടമ്മയിൽനിന്നും എട്ടു ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്. ഒരു കോടി രൂപ ലോട്ടറി അടിച്ച വ്യക്തിയിൽനിന്നും 18 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഏറ്റുമാനൂർ പോലീസ് രതീഷിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ കാർഡിയോ തൊറാസിക് സർജനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാരോടും ഉയർന്ന ഉദ്യോഗസ്ഥരോടും പരിചയം ഉണ്ടെന്നു കളവായി പറഞ്ഞു വിശ്വസിപ്പിച്ചാണു…
Read Moreകോട്ടയത്തിന്റെ സ്വപ്ന പദ്ധതി തുരുമ്പെടുക്കുന്നു; റൗണ്ടാന പടവലമോ പാവലോ വളർത്താൻ പന്തലിട്ടതാണോയെന്ന് ട്രോളൻമാരുടെ സംശയം!
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ശീമാട്ടി റൗണ്ടാനയിലെ ആകാശപാതയുടെ നിർമാണത്തിനുവേണ്ടി ഇരുന്പു തൂണുകളിൽ സ്ഥാപിച്ച കേഡറുകൾ തുരുന്പിക്കുവാൻ തുടങ്ങി. നിർമാണം പാതി വഴിയിൽ നിലച്ചതോടെ തൂണുകൾ മാത്രം സ്ഥാപിച്ചെങ്കിലും തുടർ പണികൾ മുടങ്ങി. ആദ്യഘട്ടത്തിൽ ഫയലിംഗ് കഴിഞ്ഞു ഏതാനുംനാൾ നിർമാണം മുടങ്ങിയിരുന്നു. രണ്ടാംഘട്ടത്തിൽ പാതയുടെ തൂണുകളും മറ്റും സ്ഥാപിച്ചു കഴിഞ്ഞെങ്കിലും തുടർ ജോലികളാണു മുടങ്ങിയിരിക്കുന്നത്. എല്ലാവശത്തുമുള്ള തൂണുകളും നിർമിച്ചു കഴിഞ്ഞു. തൂണിനു മുകളിൽ മേൽക്കൂരയും ഫ്ളാറ്റ് ഫോമിന്റെയും നിർമാണം ഏതാണ്ടു പൂർത്തിയായി. ഇതിനിടയിൽ സ്ഥാപിക്കേണ്ട ഇരുന്പു ചട്ടക്കൂടുകളുടെ നിർമാണം ഇരുന്പനത്തെ യാർഡിൽ പൂർത്തിയായെങ്കിലും മഴ മൂലമാണ് നിർമാണം വൈകിയതെന്നാണ് അധികൃതർ പറയുന്നത്.
Read Moreഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു; ആഹാരസാധനങ്ങൾ വില്‍ക്കുന്ന കടകള്‍ക്കെല്ലാം ബാധകം
പൊന്‍കുന്നം: ആഹാരസാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കും. സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലയെന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടി തുടങ്ങിയിരിക്കുന്നത്. പിന്നീട് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേ പരിശോധനയും നിയമനടപടികളുമുണ്ടാവും. ശബരിമല സീസണ് കാലത്ത് വഴിയോരത്ത് താത്കാലിക കടകള്‍ പെരുകാറുണ്ട്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇത്തരം കടകളില്‍ ആഹാരസാധനങ്ങള്‍ തയാറാക്കുന്നതും വില്‍ക്കുന്നതും. ഇവരെല്ലാം ലൈസന്‍സ് എടുക്കാന്‍ നിര്‍ബന്ധിതരാവുന്നതോടെ വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കേണ്ടി വരും. 2012ലാണ് നിയമം പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍, ഇന്നേവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് വകുപ്പിന്. പലചരക്കുകട, ബേക്കറി, ചായക്കട, പഴം പച്ചക്കറി കട, മത്സ്യമാംസ വില്‍പ്പനശാല, റേഷന്‍കട, വഴിയോര കച്ചവടം, തട്ടുകടകള്‍, പാല് സൊസൈറ്റികള്‍ തുടങ്ങിയവയ്ക്കെല്ലാം രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണ്. കള്ളുഷാപ്പുകൾക്കും ലൈസന്‍സ് വേണം. കടകളില്‍ പലഹാരങ്ങള്‍ തയാറാക്കി നല്കുന്ന സ്ഥാപനങ്ങളും വീട്ടുകാരും നിയമത്തിന്റെ പരിധിയില്‍…
Read Moreതരിശുനിലങ്ങൾ പാട്ടത്തിനെടുത്തു കൃഷി ചെയ്യാനൊരുങ്ങിയ കർഷകർക്കു നേരെ ചീറ്റി വിഷപ്പാന്പുകൾ
ചിങ്ങവനം: തരിശുനിലങ്ങൾ പാട്ടത്തിനെടുത്തു കൃഷി ചെയ്യാനൊരുങ്ങിയ കർഷകർക്കു വിനയായി വിഷപ്പാന്പുകൾ. കാടുകയറി കിടക്കുന്ന പാടങ്ങളിൽ ജെസിബി ഉപയോഗിച്ച് കാടും, പടർപ്പ് പറിച്ച് നീക്കുന്നതിനിടെയാണു മൂർഖനും അണലിയും അടക്കമുള്ള പാന്പുകൾ കർഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിനെ നേരിടാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ പിൻവാങ്ങുകയാണ്. ഇതുമൂലം ഭാരിച്ച നഷ്ടമാണു കർഷകർക്കുണ്ടാകുന്നത്. പനച്ചിക്കാട്, കല്ലുങ്കൽ കടവ് പാടശേഖരത്തിലാണു കർഷകർക്ക് പാന്പുകൾ വിനയായത്. പ്രളയകാലത്ത് വന്നടിഞ്ഞ പാന്പുകളാണെന്നാണു കർഷകർ കരുതുന്നത്. പാടം വൃത്തിയാക്കുന്നതിനിടെ പ്രാണരക്ഷാർഥം കരയിലേക്കു കയറുന്ന പാന്പുകൾ മൂലം സമീപവാസികളും ഭയാശങ്കയിലാണ്.
Read Moreനാട്ടിലെ സൽക്കാരങ്ങളിൽ മിനുങ്ങാൻ നാടൻവാറ്റ് ; ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് നിർമിച്ചു നൽകിയിരുന്ന കമലാസനനെ എക്സൈസ് കുടുക്കി; പുറത്തു കടക്കാനാവാതെ കാത്തിരുന്ന് കുടുക്കിയ പോലീസ് തന്ത്രമിങ്ങനെ…
ചങ്ങനാശേരി: കല്യാണ പാർട്ടികൾക്കും മറ്റു സൽക്കാരങ്ങൾക്കും നാടൻ വാറ്റ് ചാരായം എത്തിച്ചു നൽകുന്നയാളാണ് അറസ്റ്റിലായ തൃക്കൊടിത്താനം പുളിക്കശേരികമലാസനനെന്ന് എക്സൈസ് സംഘം. നാളുകളായി എക്സൈസ് നടത്തിയ നിരീക്ഷണത്തിലാണ് കമലാസനനൻ കുടുങ്ങിയത്. 27ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായാണ്ചങ്ങനാശേരി എക്സൈസ് സംഘം കമലാസസനനെ അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി റേഞ്ച് ഇൻസ്പെക്ടർ ടി.വി.ദിവാകരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ ദിവസങ്ങളായി നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.ഇയാൾ നാളുകളായി ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് വാറ്റുചാരായം നിർമ്മിച്ച് നൽകി വരികയായിരുന്നു. ഇയാളുടെ വീട്ടിൽ ഗ്യാസ് സിലിണ്ടറും പ്രഷർ കുക്കറും ഉപയോഗിച്ച് വാറ്റുന്ന ചാരായം ആവശ്യക്കാർക്ക് കുടിവെള്ളത്തിന്റെ കുപ്പിയിലാക്കി എത്തിച്ചു നൽകുകയാണ് പതിവെന്നും റേഞ്ച് ഇൻസ്പെക്ടർ പറഞ്ഞു. കമലാസനന്റെ വീട്ടിൽ നടന്ന പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. വീടിന്റെ പരിസരത്തുനിന്നാണ് വാറ്റുന്നതിനായി തയാറാക്കിയിരുന്ന 75 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും ഇതോടൊപ്പം കണ്ടെടുത്തത്. പ്രിവന്റീവ്…
Read Moreഅധ്യാപകർ കോളജുകൾ അടച്ചിട്ട് മൂല്യനിർണയത്തിന് എത്തണമെന്ന് എംജി സർവകലാശാല; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
തിരുവല്ല: എംജി സർവകലാശാലയുടെ ഡിഗ്രി രണ്ട്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ പിജി പരീക്ഷകളുടെയും കേന്ദ്രീകൃത മൂല്യനിർണയത്തിനായി നാളെ മുതൽ 12 വരെ കോളജുകൾ അടച്ചിട്ട് മുഴുവൻ അധ്യാപകരെയും ക്യാന്പുകളിലേക്ക് നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ. പരീക്ഷകൾ കൃത്യസമയത്തു നടത്തണമെന്നു നിർബന്ധിക്കുന്ന എംജി സർവകലാശാല അധികൃതർക്കു പാഠഭാഗങ്ങൾ തീർക്കുന്നതിന് സമയം അനുവദിക്കുന്നതിൽ യാതൊരു താത്പര്യവുമില്ലെന്നതിന്റെ ഭാഗമാണ് കോളജുകൾ അടച്ചിടാനുള്ള തീരുമാമെന്ന് കെപിസിടിഎ മേഖലാ കമ്മിറ്റി കുറ്റപ്പെടുത്തി. നവംബർ 26ന് പിജി മൂന്നാം സെമസ്റ്ററിന്റെയും ഡിസംബർ ആദ്യവാരം പിജി, യുജി ഒന്നാം സെമസ്റ്ററിന്റെയും പരീക്ഷകൾ നടക്കും. ഈ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ട സമയമാണിതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. നവംബർ ഒന്‍പതിന് കോളജുകളിൽ ഓപ്പണ്‍ കോഴ്സുകളിലെ പരീക്ഷകൾ നടക്കുന്നുണ്ട്. ഇൻവിജിലെറ്റർമാരെ കണ്ടെത്താൻ പ്രിൻസിപ്പൽമാർ ബുദ്ധിമുട്ടും. ഓഗസ്റ്റ് 29ന് ക്ലാസുകൾ ആരംഭിച്ച പിജി മൂന്നാം സെമസ്റ്ററിന്റെ…
Read More