കോട്ടയം: പ്രളയദുരിതാശ്വാസമായി അക്കൗണ്ടിൽ വന്ന പതിനായിരം രൂപ ഉടൻ എടുത്തില്ലെങ്കിൽ തിരിച്ചുപിടിക്കുമെന്ന വ്യാജപ്രചാരണത്തിൽ നട്ടം തിരിഞ്ഞു ബാങ്കുകളും ഇടപാടുകാരും. വ്യാജപ്രചാരണത്തിൽ വിശ്വസിച്ചവർ പണമെടുക്കാൻ ബാങ്കുകളിലേക്ക് ഇരച്ചെത്തിയതോടെ പലേടത്തും തിരക്കും ബഹളവുമായി. എടിഎമ്മുകളുടെ മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഏതാനും ദിവസമായി പ്രളയമേഖലകളിലെ ബാങ്കുകളിൽ തുറക്കുന്നതിനു മുന്പേ ആളുകൾ വന്നു ക്യൂ നിൽക്കുന്ന സ്ഥിതിയാണെന്നു ജീവനക്കാർ പറയുന്നു. ഇതോടെ സാധാരണ ഇടപാടുകൾക്കെത്തുന്നവരും വലഞ്ഞു.അക്കൗണ്ടിൽ സർക്കാർ നിക്ഷേപിച്ച പതിനായിരം രൂപ ഉടൻതന്നെ പിൻവലിച്ചില്ലെങ്കിൽ നഷ്ടമാകുമെന്ന വ്യാജപ്രചാരണമാണു തിരക്കു കൂടാൻ ഇടയാക്കിയതെന്നു ബാങ്ക് അധികൃതർ പറയുന്നു. സാധാരണക്കാരാണ് ബാങ്കിൽ എത്തുന്നവരിലേറെയും. പല ബാങ്കുകൾക്കു മുന്നിലും രാവിലെ എട്ടു മുതൽ ക്യൂ ആണ്. വൈകുന്നേരം നാലു വരെ മാത്രമേ പണമിടപാട് നടത്താൻ സാധിക്കുകയുള്ളുവെങ്കിലും ജനങ്ങൾ പിരിഞ്ഞുപോകാൻ തയാറാകാത്തതു വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ പോലീസിനെ വിളിച്ചുവരുത്തിയാണ് ഇടപാടുകാരെ നിയന്ത്രിച്ചത്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ…
Read MoreCategory: Kottayam
മാന്നാനം സർവീസ് സഹകരണ ബാങ്കിന്റെ എടിഎമ്മിൽ മോഷണ ശ്രമം; മോഷ്ടാക്കളുടെ ദൃശ്യം കാമറയിൽ; പോലീസ് ന്വേഷണം ആരംഭിച്ചു
മാന്നാനം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാന്നാനം ശാഖയുടെ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. എടിഎം കൗണ്ടറിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങൾ ബാങ്ക് അധികൃതർ ഇന്നലെ തന്നെ പോലീസിനു കൈമാറിയിരുന്നു. എന്നാൽ ദൃശ്യങ്ങളിൽ കവർച്ചയ്ക്കു എത്തിവരുടേതെന്നു കരുതുന്ന ദൃശ്യങ്ങൾ വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു. അതിനാൽ ദൃശ്യങ്ങൾ ഇന്നു തന്നെ സൈബർ സെല്ലിനു കൈമാറും. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പരിശോധനകൾ നടത്തി ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്താനാണു പോലീസ് ശ്രമിക്കുന്നത്. എടിഎം കൗണ്ടറിനു പുറത്തു സ്ഥാപിച്ചിരുന്ന കാമറകൾ മോഷ്്ടാക്കൾ നശിപ്പിച്ചിരുന്നു. അതിനാൽ അതിൽ നിന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണ ശ്രമമുണ്ടായത്. മുഖംമൂടി ധരിച്ച രണ്ടുപേരാണ് മോഷണശ്രമത്തിനു പിന്നിലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സമയത്ത് എത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് പട്രോളിംഗ് ജീപ്പ് കണ്ട്…
Read Moreപ്രളയദുരിതം തീരുംമുമ്പേ; ജില്ലയുടെ പടിഞ്ഞാറൻ മേഖല കുടിവെള്ളമില്ലാതെ വലയുന്നു; പമ്പുഹൗസിലെ കിണറുകൾ ചെളിമൂടിയ നിലയിൽ
കോട്ടയം: പ്രളയത്തിനുശേഷം ആറുകളും തോടുകളും വറ്റിയതോടെ പടിഞ്ഞാറൻമേഖലയിൽ ജലക്ഷാമം രൂക്ഷം. ജലഅഥോറിറ്റിയുടെ പൈപ്പിലൂടെ ശുദ്ധജലം എത്താത്തതും ദുരിതം ഇരട്ടിയാക്കി. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകൾ, തിരുവാതുക്കൽ, അയ്മനം, ആർപ്പൂക്കര, ഇല്ലിക്കൽ, പതിനഞ്ചിൽക്കടവ്, ചീപ്പുങ്കൽ തുടങ്ങിയ മേഖലകളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. വെള്ളപ്പൊക്കത്തിൽ പൈപ്പ് ലൈനിലുണ്ടായ പ്രശ്നങ്ങൾക്കു പുറമേ വെള്ളം പന്പ് ചെയ്യുന്ന കേന്ദ്രങ്ങളിൽ ചെളിനിറഞ്ഞ് തടസം നേരിട്ടതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നേരത്തെ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും വെള്ളംകിട്ടിയിരുന്നു. ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് ജലമെത്തുന്നത്. പൂവത്തുംമൂട്ടിലെ പന്പ് ഹൗസിലെ കിണറിൽ ചളിനിറഞ്ഞ് ശുദ്ധജലം പന്പിംഗ് തടസസപ്പെട്ടു. രണ്ടുപ്രളയത്തിലും ട്രാൻസ്ഫോമർ മുങ്ങിയപേരൂരിലെ പന്പ് ഹൗസിലെ ജലവിതരണവും നിർത്തിവക്കേണ്ട സാഹചര്യവും കുടിവെള്ളവിതരണത്തെ ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് പടിഞ്ഞാറൻമേഖലയിൽ പലയിടത്തും അഞ്ചടിവെള്ളം വരെ ഉയർന്നിരുന്നു. വീടുകളുടെ കട്ടളപ്പൊക്കത്തിൽവരെ ജലമെത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ എക്കൽ അടിഞ്ഞ് തോടുകളുടെ ജലസംഭരണശേഷിയും കുറഞ്ഞു. ഇതിനൊപ്പം…
Read Moreഒരു പ്രദേശത്തെ ഇ മാലിന്യങ്ങൾ കൂട്ടിവയ്ക്കൂ, ഒരുലോഡ് സാധനങ്ങളുണ്ടെങ്കിൽ ക്ലീൻകേരള കമ്പനി ഏറ്റെടുക്കും; കമ്പനി ഇതുവരെ സംഭരിച്ചത് 12 ടണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ
കോട്ടയം: പ്രളയാനന്തരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ സംഭരിക്കാനൊരുങ്ങി ക്ലീൻ കേരള കന്പനി. ഇതിനായി ശുചിത്വമിഷനുമായി ചേർന്ന് പ്രത്യേക പദ്ധതി തയാറാക്കിക്കഴിഞ്ഞു. ഇ-മാലിന്യങ്ങൾ കുറഞ്ഞത് ഒരു ലോഡ് എങ്കിലുമുണ്ടെങ്കിൽ ക്ലീൻ കേരള കന്പനി ഏറ്റെടുക്കും. സംഭരിച്ച മാലിന്യങ്ങൾ ഹൈദരാബാദിലുള്ള റീസൈക്ലീംഗ് കന്പനിക്ക് നൽകാനാണ് തീരുമാനം.ഓഫീസുകൾക്ക് ഇതു സംബന്ധിച്ച സർക്കുലർ നൽകിക്കഴിഞ്ഞു. നിലവിലെ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ പ്രളയബാധിത മേഖലകളിൽ നിന്നും ക്ലീൻ കേരള കന്പനി ഇതുവരെ സംഭരിച്ചത് 12 ടണ് പ്ലാസ്റ്റിക് മാലിന്യമാണ്. ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ, വെള്ളം കയറിയ വീടുകൾ, ഓഫീസുകൾ, ജല സ്രോതസ്സുകൾ തുടങ്ങിയവയാണ് ക്ലീൻ കേരള മിഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നീ ഏജൻസികൾക്കാണ് ശുചീകരണ ചുമതല. വകുപ്പു ഉദ്യോഗസ്ഥർക്കൊപ്പം വിവിധ ഏജൻസികളിൽ നിന്നുള്ള…
Read Moreഒരു കിലോ കഞ്ചാവുമായി സ്കൂൾ വിദ്യാർഥി പിടിയിൽ ; പിടിയിലായത് അലോട്ടിയുടെ ഗുണ്ടാസംഘത്തിൽപ്പെട്ടയാൾ
കോട്ടയം: ഒരുകിലോഗ്രാം കഞ്ചാവുമായി കോട്ടയത്ത് എക്സൈസിന്റെ പിടിയിലായ സ്കൂൾ വിദ്യാർഥി കഞ്ചാവ് എത്തിച്ചിരുന്നത് ട്രെയിനിൽ. സ്കൂൾ യൂണിഫോമിൽ ബാഗുമായി ട്രെയിനിൽ സഞ്ചരിക്കുന്ന വിദ്യാർഥിയെ ആരും സംശയിക്കുകയില്ല. ഇതു മുതലെടുത്താണു ഇയാൾ സ്ഥിരമായി കഞ്ചാവ് കോട്ടയത്ത് എത്തിച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണു കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും സ്കൂൾ വിദ്യാർഥി ഒരുകിലോഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലാകുന്നത്. തിരുവനന്തപുരം സ്വദേശിയായ പതിനേഴുകാരൻ കോട്ടയത്തെ സ്കൂളിലാണു പഠിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കു ക്യാപ്സൂൾ രൂപത്തിലാണു ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവ് വില്പനയ്ക്കു പുറമെ ഗുണ്ടാ സംഘങ്ങളുമായും വിദ്യാർഥി അടുത്ത ബന്ധം പുലർത്തിയിരുന്നു. വിദ്യാർഥിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണും എക്സൈസ് അധികൃതർ വിശദമായി പരിശോധിച്ചു വരികയാണ്. അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ ഇയാൾ, ഇവരിൽ നിന്നാണ് കഞ്ചാവ് വാങ്ങാനുള്ള വഴി കണ്ടെത്തിയതെന്നും എക്സൈസ്…
Read Moreഫേസ് ബുക്കിന്റെ ദുരുപയോഗം കുടുംബബന്ധങ്ങൾ തകർക്കുന്നു; കുട്ടികൾക്ക് മൊബൈൽ സ്വന്തമായി വാങ്ങി നൽകരുതെന്ന് ഫാമിലി എൻറീച്ചുമെന്റ് പ്രോഗ്രാം കോർഡിനേറ്റർ ഇ.എസ്. സാംസണ്
കടുത്തുരുത്തി: മൊബൈൽ ദുരുപയോഗം കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നുവെന്നും ഫേസ് ബുക്ക് ദുരുപയോഗം കുടുംബ ബന്ധങ്ങൾ തകർക്കുന്നുവെന്നും ഫാമിലി എൻറീച്ചുമെന്റ് പ്രോഗ്രാം കോർഡിനേറ്റർ ഇ.എസ്. സാംസണ്. എർണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിൽ നടപ്പാക്കുന്ന ഫാമിലി എൻറീച്ചുമെന്റ് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം. കുട്ടികൾക്ക് മൊബൈൽ സ്വന്തമായി വാങ്ങി നൽകരുതെന്നും രഹസ്യമായി കംപ്യൂട്ടറുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും പോലീസ് സബ് ഇൻസ്പെക്ടറായ ഇദേഹം പറഞ്ഞു. കാന്പസുകളിലെയും കുടുംബങ്ങളിലെയും വഴിവിട്ട ബന്ധങ്ങൾക്ക് ഇത്തരം ഉപയോഗം കാരണമാകുന്നുവെന്ന് അദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ പിറവം പ്രസ്സ് ക്ലബ് പ്രസിഡന്റ് പൗലോസ് മഞ്ഞാമറ്റം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ഫാ. ജോണ് എർണ്യാകുളം, അഡ്വ. വർഗീസ്കുട്ടി, ജെബു ജോസ്, ജിജോ എബ്രഹാം, ഡോ. ജെയിംസ് മണിത്തോട്ടം, ജിസു ജോണ്, പി.കെ. സജീവ് എന്നിവർ പ്രസംഗിച്ചു.
Read Moreകാർ വാടകയ്ക്ക് എടുത്ത് മറിച്ച് വിൽപന; മൂന്നുപേർ അറസ്റ്റിൽ; പണയം വച്ച കാറുകളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
പൊൻകുന്നം: കാർ വാടകയ്ക്ക് എടുത്ത് മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. എരുമേലി തെക്ക് ചരള തടത്തിൽ അൻഷാദ്, എരുമേലി തെക്ക് പനച്ചയിൽ എംആർ റാഷിക്ക്, എരുമേലി തെക്ക് വാഴക്കൽ ഷമിർ ഖാൻ എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട, തിരുവല്ല, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ വാടകക്ക് എടുത്ത് തമിഴ്നാട്ടിൽ പോകാറുണ്ട്. കന്പത്ത് പണം വച്ച് ചിട്ടുകളിച്ച് വാടകക്കാറുകൾ പണയം വച്ച് മുങ്ങുകയാണ് പതിവ്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു. പണയം വച്ച കാറുകളെക്കുറിച്ച് സൂചനകൾ ലഭിച്ചു. ഇത് കണ്ടെടുക്കുന്നതിന് തമിഴ്നാട്ടിലേക്ക് പോകുമെന്ന് പോലിസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂധനൻ, സിഐ മോഹൻ ദാസ്, എസ്ഐ ഏസി മനോജ് കുമാർ, സിനിയർ പോലിസ് ഓഫീസർ ഗിരിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെവിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത് .അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്ന്…
Read Moreബസുകളിൽ തിരക്കുണ്ടാക്കി മോഷണം നടത്തുന്ന സുന്ദരികൾ വീണ്ടും ; ബാഗിന്റെ സിബ്ബ് തുറന്നാണ് വിദ്ധരായ സ്ത്രീകൾ മോഷണം നടത്തുന്നത്
കോട്ടയം: നഗരത്തിലും സമീപ പ്രദേശങ്ങളിലും ബസ് യാത്രക്കിടയിൽ സ്ത്രീകളുടെ ബാഗിൽ നിന്നും പഴ്സും മറ്റു വിലപ്പെട്ട രേഖകളും മോഷണം പോകുന്നതു പതിവാകുന്നു. ഇന്നലെ രാവിലെ കുടയംപടിയിൽ നിന്നും കോട്ടയത്തിനു കെഎസ്ആർടിസി ബസിൽ വന്ന അയ്മനം സ്വദേശിനി തോപ്പിൽ ആനിയമ്മ വർഗീസിന്റെ പഴ്സ് മോഷണം പോയി. പഴ്സിനുള്ളിൽ ഉണ്ടായിരുന്ന വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. തുടർന്നു കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്കി. ഏതാനും നാളുകൾക്കു മുന്പു വരെ കോട്ടയം – ചിങ്ങവനം റൂട്ടിലും കോട്ടയം- പാലാ- ഈരാറ്റുപേട്ട റൂട്ടുകളിലും സമാനമായ രീതിയിൽ മോഷണം നടക്കുന്നതു പതിവായിരുന്നു. സ്ത്രീകളുടെ ബാഗിൽ നിന്നുമാണു മിക്കപ്പോഴും പഴ്സ് നഷ്ടമാകുന്നത്. സ്ത്രീ മോഷ്്ടാക്കളാണ് ഇതിനു പിന്നിലെന്നും പോലീസ് കണ്ടെത്തിയിരുന്നു. വിദഗ്ധമായി സ്ത്രീകളുടെ ബാഗിന്റെ സിബ്ബ് തുറന്നു ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന പഴ്സും മോഷ്ടിക്കുകയാണ് പതിവ്. മിക്കപ്പോഴും പഴ്സ് നഷ്ടപ്പെടുന്നവർ സംഭവമറിയില്ല. കടകളിലോ മറ്റു സ്ഥലങ്ങളിലോ എത്തി…
Read Moreഓട്ടം വിളിച്ചാൽ വരാൻ മടിയുള്ള ഓട്ടോക്കാർക്കെതിരേ പണി വരുന്നു ; 24 മണിക്കൂറിനുള്ളിൽ നടപടി; 8547639101 എന്ന നമ്പരിലേക്ക് ഓട്ടോയുടെ നമ്പർ വാട്സാപ്പ് ചെയ്യാം
കോട്ടയം: ഓട്ടം വിളിച്ചാൽ വരാൻ മടിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ നടപടി വരുന്നു. ചില ഓട്ടോറിക്ഷ ഡ്രൈവർമാർ ചെറിയ ദൂരത്തിലേക്കുള്ള ഓട്ടം വിളിച്ചാൽ വരാൻ തയാറാകാത്ത സാഹചര്യമുണ്ട്. ഇത്തരക്കാർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കാനാണു മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളാണു സ്വീകരിക്കുന്നത്. സവാരി പോകാൻ ഓട്ടോ ഡ്രൈവർ വിസമ്മതിക്കുകയാണെങ്കിൽ വാട്സാപ്പിലൂടെയൊ ഇ-മെയിലിലൂടെയോ യാത്രക്കാർക്കു പരാതി നൽകാം. 8547639101 എന്ന വാട്സ് ആപ്പ് നന്പരിലേക്ക് ഓട്ടോറിക്ഷയുടെ നന്പർ വാട്സ് ആപ്പ് ചെയ്യുകയോ kl [email protected] എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുകയോ ചെയ്യാം. ഓട്ടം വിളിക്കുന്ന സ്ഥലത്തേക്കു പോകാതെ ഓട്ടോറിക്ഷക്കാർക്കു താൽപര്യമുള്ള സ്ഥലത്തേക്കു മാത്രം സവാരിപോകുന്നതായുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണു നടപടിയെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ ഏതു ജില്ലയിൽനിന്നും ഈ നന്പരിലേക്ക് വാട്സാപ്പ് സന്ദേശം…
Read Moreമുണ്ടക്കയത്ത് വസ്ത്രശാലയിൽ വൻ തീപിടിത്തം; സംഭവം അറിഞ്ഞ് നാട്ടുകാർ കൂടിയതോടെ ദേശീയപാതയിൽ ഗതാഗതം മുടങ്ങി;കാഞ്ഞിരപ്പള്ളി ഫയർഫേഴ്സെത്തി തീ അണച്ചു
മുണ്ടക്കയം: ടൗണിലെ വസ്ത്രശാലയിൽ വൻ തീപിടിത്തം. അഷറഫ് ടെക്സ്റ്റയിൽസിനാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. വസ്ത്രവ്യാപാരശാലയ്ക്കുള്ളിലെ വസ്ത്രങ്ങളെല്ലാം കത്തി നശിച്ചതിനുശേഷമാണ് തീ പുറത്തേക്ക് ഉയർന്നത്. ഇതു കണ്ട് നാട്ടുകാർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. വസ്ത്രവ്യാപാരശാലയുടെ ഗ്ലാസ് താഴെ വിഴുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്. ഇത് പൊട്ടിച്ച് താഴെ ഇറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഫയർ ഫോഴ്സ്. സംഭവം അറിഞ്ഞ് നാട്ടുകാർ കൂടിയതോടെ ദേശീയപാതയിൽ ഗതാഗതം നിലച്ചിരുന്നു. തീ പിടിച്ചുകൊണ്ടിരുന്ന സമയത്ത് ഇരുസൈഡിൽ നിന്നും വന്ന വാഹനങ്ങൾ പോലീസ് നിർത്തിയിടിയിച്ചിരുന്നു. ഒന്പതുവരെയും ഗ്ലാസ് പൊട്ടിച്ച് നിലത്ത് ഇറക്കാൻ സാധിച്ചില്ല. പകുതിയോളം കത്തിയ തുണികളെല്ലാം റോഡിലേക്ക് വലിച്ച് ഇട്ടിരിക്കുകയാണ്.
Read More