മാനംതെളിഞ്ഞു വെള്ളം ഇറങ്ങിത്തുടങ്ങി; വീടുകളിൽ വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുന്നു;  അടുക്കളയിൽ ഭക്ഷണം പാകം ചെയ്തു തുടങ്ങി; അയ്മനം പഞ്ചായത്ത് അതിജീവനത്തിൽ

അയ്മനം: രേഷ്മയ്ക്ക് പുത്തൻ പുസ്തകവും പുത്തനുടുപ്പും കിട്ടുമോ. വല്യാട് പുലിക്കുട്ടിശേരി ഉപ്പിലേരി വീട്ടിൽ സുരേഷിന്‍റെ കൊച്ചുമകളാണ് രേഷ്മ. ഇന്നലെ ദുരിതാശ്വാസ ക്യാന്പിൽ നിന്ന് വീട്ടിലെത്തിയ ഉടൻ രേഷ്മ തെരഞ്ഞത് തന്‍റെ പാഠപുസ്തങ്ങൾ നശിച്ചോ എന്നായിരുന്നു. പാതി നനഞ്ഞ് കുത്തുവിട്ട പുസ്തകവും അക്ഷരങ്ങൾ പാതി മാഞ്ഞുപോയ നോട്ടു ബുക്കും രേഷ്മയുടെ കണ്ണുകളെ ഈറണിയിച്ചു. പുത്തൻ ബാഗും പുസ്തകവും എല്ലാം ലഭിക്കുമെന്ന അച്ഛന്‍റെ വാക്കുകളാണ് അവൾക്ക് ആശ്വാസമായത്. സുരേഷും ഭാര്യ രമയും വെള്ളം ഇറങ്ങുന്ന മുറയ്ക്ക് വീടു വൃത്തിയാക്കി. വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യസാധനങ്ങൾ ഒന്നുമില്ല. അലമാരിയിൽ സൂക്ഷിച്ചിരുന്ന അരിയും മുളകും വെള്ളം കയറിയെങ്കിലും തെളിഞ്ഞ വെയിലിൽ രമ വെയിലത്ത് ഉണക്കിയെടുക്കുകയാണ്. മഴയിൽ കുതിർന്ന വിറകു കഷണങ്ങൾ ഉണക്കിയെടുത്ത് അടുക്കളയിലേക്ക് എത്തിച്ചു. ഉച്ചഭക്ഷണം ഉണ്ടാക്കി പുതിയ ജീവിതത്തിലേക്ക് ഈ കൊച്ചുകുടുംബം തിരികെ കയറുകയാണ്. പുലിക്കുട്ടിശേരി, ഐക്കരച്ചിറ പ്രദേശങ്ങളിലും…

Read More

ദുരിതാശ്വാസവുമായി ഷെയർ എ ബ്ലിസ് ; കോട്ടയത്തിന്‍റെ മണിമുത്തുകൾ

സോനു തോമസ് മക്കളെ തണുക്കുന്നു, പുതയ്ക്കാൻ ഒരു പുതപ്പ് കൊണ്ടുവന്നു തരാമോ? രാത്രി 11.30ന് കോട്ടയം ആർപ്പൂക്കരയിലെ ദുരിതാശ്വാസ ക്യാന്പിൽ നിന്ന് ഒരു വല്യമ്മയുടെ ഫോൺവന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. കൂട്ടുകാരെ വിളിച്ചു വിവരം അറിയിച്ചു. വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച പുതപ്പുകളുമായി ക്യാന്പിലേക്ക് പുറപ്പെട്ടു. പുതപ്പുകൾ വാങ്ങി അവർ അറിയിച്ച നന്ദി മാത്രം മതി ഞങ്ങൾക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരാൻ- കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ജില്ലയിലെ 27 ദുരിതാശ്വാസ ക്യാന്പുകളിൽ സാധനങ്ങൾ എത്തിച്ച ഷെയർ എ ബ്ലിസ് അംഗങ്ങളായ മനുവും നോയലും അലനും നിറഞ്ഞ ചിരിയോടെ പറഞ്ഞു. 1500-ലേറെ പേർക്ക് ഭക്ഷണം, പായ, അരി, ബിസ്കറ്റ്,വെള്ളം തുടങ്ങിയ എല്ലാ സാധനങ്ങളും ഇവർ ക്യാന്പുകളിൽ എത്തിക്കുന്നു. മൂന്നു പേരിൽ ഒതുങ്ങുന്നതല്ല ഈ സൗഹൃദ കൂട്ടായ്മ. കുടമാളൂർ -കഞ്ഞിക്കുഴി സ്വദേശികളായ പ്ലസ്ടു മുതൽ ആദ്യ വർഷ ബിരുദ-ഡിപ്ലോമ വിദ്യാർഥികളായ ചാക്കോ,…

Read More

ചാലുകുന്ന് ക്യാമ്പിൽ 24 കുടുംബങ്ങൾ കഴിഞ്ഞത് ഒരു കുടുംബം പോലെ ;  ക്യാമ്പിന്‍റെ സുഗമമായ നടത്തിപ്പിനു പിന്നിൽ കോ -ഓർഡിനേറ്റർ ഷിബു സോമനാഥിന്‍റെ കഠിനാധ്വാനം

കോട്ടയം: പരാതിയും പരിഭവവുമില്ലാതെ ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പ് നാളെ പിരിയുന്പോൾ എല്ലാവർക്കം ഒരു പ്രാർഥനമാത്രം ഇനിയും ഇതുപോലുള്ള അനുഭവം ഉണ്ടാകരുതേ എന്ന്. മറക്കാനാവാത്ത വെള്ളപ്പൊക്കത്തിന്‍റെ ഓർമകളുമായാണ് ഇവർ വീടുകളിലേക്ക് മടങ്ങുന്നത്. 24 കുടുംബങ്ങളിലെ 110 പേർ ഒരു കുടുംബം എന്ന പോലെ എട്ടുദിവസം കഴിഞ്ഞതിനെ ഓർത്തെടുക്കുന്പോൾ ക്യാന്പിലെ കോ-ഓർഡിനേറ്റർകൂടിയായ തൈത്തറമാലിയിൽ ഷിബു സോമനാഥിന് പറയാനേറെ. 2018 ഓഗസ്റ്റ് 14 ചൊവ്വ. രാത്രി 10 മണിയായിക്കാണും. പുറത്തു കനത്തമഴ പെയ്യുന്നു. ഷിബുവിന്‍റെ മൊബൈൽ ഫോണിലേക്ക് ഒരു കോൾ വന്നു. സമീപത്തു താമസിക്കുന്ന സോമനാണ് വിളിക്കുന്നത്. വെള്ളം എവിടെ വരെയായി എന്നറിയാനാണ് വിളി. അതിശക്തമായ മഴയും കാറ്റും വീശുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നേരം വെളുക്കട്ടെ എന്നു പറഞ്ഞു കിടന്നെങ്കിലും ഷിബു ഉറങ്ങിയില്ല. ഇതിനിടെ ഈരാറ്റുപേട്ടയിലും തീക്കോയിയിലുമുള്ള പരിചയക്കാരെ വിളിച്ച് അവിടെ മഴയുണ്ടോ ഉരുൾ പൊട്ടലുണ്ടോ…

Read More

ക്യാമ്പുകളിൽ കൈത്താങ്ങായി നവജീവനും ;  വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ വേണ്ട അത്യാവശ്യ സാധനങ്ങൾ നൽകി നവജീവൻ ട്രസ്റ്റ്

ആർപ്പൂക്കര: ചെന്പ് സെന്‍റ് തോമസ് പള്ളി അങ്കണത്തിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് സാന്ത്വനവുമായി നവജീവനെത്തി. ദുരിതാശ്വാസ ക്യാന്പിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്ന രോഗികൾക്ക് അരിയും നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും അത്യാവശ്യ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കുപ്പിവെള്ളവും മരുന്നുമൊക്കെയായാണ് നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു തോമസിന്‍റെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവർത്തകർ ക്യാന്പിലെത്തിയത്. ക്യാന്പിൽ കഴിയുന്ന ഞങ്ങൾക്ക് ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ തരാൻ നിരവധി സംഘടനകളുണ്ട്. എന്നാൽ വീടുകളിലേക്ക് ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് കയറിച്ചെല്ലുന്ന ഞങ്ങൾക്ക് തരാൻ ആരുമില്ല. പല ക്യാന്പുകളിൽ നിന്നും കേട്ട ദയനീയമായ നെടുവീർപ്പുകളാണിത്. അതുകൊണ്ട് തന്നെയാണ് അത്യാവശ്യ വസ്ത്രങ്ങളും അരി തുടങ്ങിയ നിത്യോപയോഗസാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളുമൊക്ക പല സ്ഥലങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ച് വിവിധ ക്യാന്പുകളിലും വീടുകളിലും എത്തിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മാനേജിംഗ് ട്രസ്റ്റി പി.യു തോമസ് അറിയിച്ചു. ചെന്പ് സെന്‍റ് തോമസ് പള്ളി അങ്കണത്തിലെ ദുരിതാശ്വാസ…

Read More

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

ഇടുക്കി: ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ബുധനാഴ്ച പുലർച്ചെ വീണ്ടും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിയായതിനെ തുടര്‍ന്നാണ് നടപടി. നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടിയുമാണ് തുറന്നത്. സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കികളയുന്നുമുണ്ട്.അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.

Read More

താനല്ല ആ ഫോട്ടോ ഇട്ടത്; ദുരിതാശ്വാസ ക്യാമ്പിൽ ഉറങ്ങുന്ന ഫോട്ടോ: വിശദീകരണവുമായി കണ്ണന്താനം

കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിലെ ക്യാമ്പിൽ കിടന്നുറങ്ങുന്നുവെന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം രാത്രി മന്ത്രിയുടെ വേരിഫൈഡ് പേജിലാണ് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത്. ക്യാമ്പിൽ മറ്റുള്ളവർക്കൊപ്പം നിലത്തു വിരിച്ച ഷീറ്റിൽ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്‍റെ ചിത്രവും പോസ്റ്റും വൈറലാവുകയും ഫോട്ടോക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയുമായിരുന്നു.വിമർശനങ്ങൾ രൂക്ഷമായതോടെ താനല്ല ആ ഫോട്ടോ ഇട്ടതെന്ന വാദവുമായാണ് കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നത്. പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ക്യാമ്പില്‍ ചെലവഴിച്ചെന്നും ആ അവസരത്തിൽ തന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നുമാണ് കണ്ണന്താനം ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്. എന്നാൽ പുതിയ പോസ്റ്റിന് താഴെയും കണ്ണന്താനത്തെ പരിഹസിച്ചുകൊണ്ടുള്ള കമൻറുകളും ട്രോളുകളുമാണ് വരുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്‍റെ ചിത്രത്തിനെ കളിയാക്കി…

Read More

കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു; നാളെ മുതൽ ക്യന്പുകളിൽനിന്ന് വീടുകളിലേക്ക്

കോട്ടയം: പ്രളയജലം ഇറങ്ങിത്തുടങ്ങിയതോടെ നാളെ മുതൽ ക്യാന്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് പോയിത്തുടങ്ങും. 442 ക്യാന്പുകളിലായി ഒന്നര ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. 39443 കുടുംബങ്ങളാണ് ക്യാന്പുകളിൽ അഭയം തേടിയത്. കിഴക്കൻ വെള്ളത്തിന്‍റെ വരവു കുറഞ്ഞെങ്കിലും പടിഞ്ഞാറൻമേഖലയിൽ ദുരിതത്തിനു കുറവ് വന്നിട്ടില്ല. തിരുവാർപ്പ്, കുമരകം, അയ്മനം, വൈക്കം, തലയോലപ്പറന്പ്, വെള്ളൂർ, ടിവി പുരം, ചെന്പ്, മറവൻതുരുത്ത്, ഉദയനാപുരം, വെച്ചൂർ മേഖലയിൽനിന്നു സർവതും ഉപേക്ഷിച്ചു ജനങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക് പലായനം തുടരുന്നു. ഇന്നലെ രാവിലെ മുതലാണ് നേരിയ തോതിൽ വെള്ളം ഇറങ്ങിത്തുടങ്ങിയത്. എന്നാൽ മന്ദഗതിയിലാണ് വെള്ളം കടലിലേക്ക് ഒഴുകി പോകുന്നത്. ഒറ്റപ്പെട്ടു കിടന്നവരെ ടോറസുകളിലും ടിപ്പറുകളിലും സുരക്ഷിത മേഖലയിലേക്കു മാറ്റുന്നതു ഇന്നലെ വൈകുന്നേരവും തുടരുകയാണ്. വീടുകളിൽ കുടുങ്ങിയവർ ആദ്യം വീടുകൾ ഉപേക്ഷിച്ചു ക്യാന്പുകളിലേക്കു പോകുവാൻ തയാറാകാതിരിക്കുകയും പിന്നീട് വെള്ളം ക്രമാതീതമായി ഉയർന്നതോടെ പുറത്തിറങ്ങാൻ സാധിക്കാതിരുന്നവരുമാണ് ദുരിതത്തിൽപ്പെട്ടത്. ഇവരെയാണ്…

Read More

വൈക്കത്തുകാർ ചോദിക്കുന്നു ; ഇനി എങ്ങനെ ജീവിക്കും ? രണ്ടു മാസത്തിനിടെ മൂന്ന് വെള്ളപ്പൊക്കം; ഈ  ഓണക്കാലം പട്ടിണിയുടേതെന്ന്  നാട്ടുകാർ

വൈക്കം: ജില്ലയിൽ വെള്ളപ്പൊക്കക്കെടുതിയുടെ ഏറ്റവും കൂടുതൽ ദുരിതം പേറുന്ന വൈക്കം നിവാസികൾക്ക് വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായെങ്കിലും തുടർന്നുള്ള കാര്യങ്ങൾ എങ്ങനെ നിർവഹിക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. വിവിധ ക്യാന്പുകളിലായി 42000 ത്തോളമാളുകളാണ് കഴിയുന്നത്. കോതനല്ലൂരിലെ ഒരു ക്യാന്പുമാത്രമാണ് നിർത്തിയത്. ജലാശയങ്ങളുടെ ഓരത്തുള്ള വീടുകളിൽ നിന്നു പൂർണമായി വെള്ളമിറങ്ങാൻ ഇനി രണ്ടു ദിവസമെങ്കിലുമെടുക്കും. വീടിനുള്ളിലും പരിസരത്തും ചെളിയുംമാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. വെള്ളം നിറഞ്ഞ് കക്കുസ് ടാങ്കടക്കം പൊട്ടിയൊഴുകി വീട്ടുപരിസരവും നാട്ടുവഴികളും മലിനമാണ്. സാംക്രമിക രോഗ ഭീഷണി നിലനിൽക്കുന്നതിനാൽ വൈദ്യ പരിശോധന ക്യാന്പുകളും ശുചീകരണത്തിനായി അണുനാശിനി അടക്കമുള്ളവ താലൂക്ക് ഓഫീസ്, പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കളക്ഷൻ സെന്‍ററിൽ സജ്ജമാക്കിയിട്ടുണ്ട്. രണ്ടു മാസത്തിനിടയിൽ മുന്നു തവണ വെള്ളപ്പൊക്ക ദുരിതമുണ്ടായതോടെ ചെറുകിട കർഷകരും കർഷകതൊഴിലാളികളും മൽസ്യ ,കക്ക തൊഴിലാളികളുമടക്കമുള്ള നിർധന കുടുംബങ്ങളും തൊഴിൽ നഷ്ടമായി കടുത്ത പ്രതിസന്ധി നേരിടുകയാണ്. പ്രദേശത്തെ 95…

Read More

പുറം ലോകം കാണാൻ  കുപ്പികൾകൊണ്ടുള്ള ചങ്ങാടം; പ്രളയദുരന്തത്തിൽ   അകപ്പെട്ട  ചാലുകുന്ന്  നിവാസികളുടെ ഗതികേടുകൾ ഇങ്ങനെ….

കോട്ടയം: മഴവെള്ളത്തിൽ ഒഴുകി വന്ന കുപ്പികൾ പെറുക്കിക്കൂട്ടിയുണ്ടാക്കിയ ചങ്ങാടമാണ് ചാലുകുന്നിനു സമീപത്തെ ഏതാനും വീട്ടുകാരുടെ ആശ്രയം. ചാലുകുന്നിന് സമീപം സിഎൻഐ-കൊച്ചാന റോഡിൽ ഒന്നരയാൾ വെള്ളമാണ് ഉയർന്നത്. ഏതാണ്ട് 500 മീറ്ററോളം നീളത്തിൽ റോഡിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതോടെ ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം തേടി. മറ്റുള്ളവർക്ക് പുറം ലോകത്തേക്ക് പോകാൻ ഒരു മാർഗവുമില്ല. ഈയവസരത്തിൽ പോരുപുഞ്ചയിൽ രാമകൃഷ്ണനാണ് കുപ്പി പെറുക്കിക്കൂടി ചങ്ങാടമുണ്ടാക്കിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്. കാലിക്കുപ്പി ശേഖരിച്ച് അത് വലയ്ക്കുള്ളിലാക്കി കെട്ടിയ ശേഷം പലക മുകളിൽ വച്ച് കെട്ടിയാണ് ചങ്ങാടം രൂപപ്പെടുത്തിയത്. കുപ്പിയുടെ എണ്ണം കൂടുംതോറും ചങ്ങാടത്തിന് ബലമേകുമെന്ന് രാമകൃഷ്ണൻ പറയുന്നു. എന്തായാലും അടുത്ത വെള്ളപ്പൊക്ക സീസണിൽ വിപുലമായ ഒരു കുപ്പിച്ചങ്ങാടമുണ്ടാക്കാനുള്ള ആലോചനയിൽ ഇപ്പോഴേ കുപ്പികൾ ശേഖരിച്ചുതുടങ്ങി രാമകൃഷ്ണൻ.

Read More

കുമരകവും തിരുവാർപ്പും മുങ്ങുന്നു;  വീടുകൾ വിട്ട് എല്ലാവരും കോട്ടയത്തേക്ക്;  മുഴുവൻ ആളുകളും ക്യാമ്പിലേക്ക് മാറണമെന്ന് അധികൃതർ

കോട്ടയം: കുമരകത്തുനിന്നും തിരുവാർപ്പിൽനിന്നും ആളുകൾ കോട്ടയത്തേക്ക് കൂട്ടമായി എത്തുന്നു. ഇരു പഞ്ചായത്തുകളിലെയും മുഴുവൻ പ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. കുമരകത്തും പരിസരപ്രദേശങ്ങളിലും വെള്ളം കയറാത്ത വീടുകൾ ചുരുക്കമാണ്. വീടുകളിൽ കഴുത്തൊപ്പം വെള്ളമാണ്. പല വീടുകളും പൂർണമായും മുങ്ങി. ഇതോടെയാണ് ആളുകളെ വള്ളത്തിലും ബോട്ടിലും രക്ഷപെടുത്തി കോട്ടയത്ത് എത്തിക്കുന്നത്. വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളോട് മാറാൻ റവന്യു വകുപ്പ് അധികൃതർ നിർദേശിക്കുന്നുണ്ട്. നാട്ടുകാരും സന്നദ്ധ സേനാ പ്രവർത്തകർ, ഫയർഫോഴ്സ്, പോലീസ് എന്നിവരാണ് കുമരകം ചന്തക്കവലയിൽ നിന്നും ആലുംമൂട് കവലയിൽ നിന്നും ആളുകളെ ലോറികളിലും കെഎസ്ആർടിസി ബസുകളിലും കോട്ടയത്ത് എത്തിക്കുന്നത്. കോട്ടയത്ത് എത്തുന്ന ആളുകളിൽ ഭൂരിഭാഗം പേരും ബന്ധുവീടുകളിലേക്കാണ് പോകുന്നത്. ബാക്കിയുള്ളവർക്ക് കോട്ടയം മോഡൽ സ്കൂളിലും പാന്പാടി ഗുഡ്ന്യൂസ് ധ്യാന കേന്ദ്രത്തിന്‍റെ ഓഡിറ്റോറിയത്തിലും താമസത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാന്പാടിയിലും പയ്യപ്പാടിയിലും നിരവധി ക്യാന്പുകൾ ഒരുക്കിയിട്ടുണ്ട്. പ്രായമയാവരെയും രോഗികളെയും ഫയർഫോഴ്സ് ഡിങ്കി…

Read More