കോട്ടയം: പ്രളയത്തെ തുടർന്ന് അടച്ച സ്കൂളുകളുടെ പ്രവർത്തനം ഇന്ന് വീണ്ടും ആരംഭിച്ചു. ജില്ലയിലെ 900 സ്കൂളുകളാണ് ഇന്ന് തുറക്കുന്നത്. വെള്ളം കയറിയ കോട്ടയം വെസ്റ്റ് കരീമഠം ഗവണ്മെന്റ് യുപിഎസിൽ ക്ലാസുകൾ ഇല്ല. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിലെ കേടുപാടുകൾ സംഭവിച്ച സ്കൂളുകളിൽ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്യാന്പുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയായി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികളെത്തിയാൽ നഷ്ടപ്പെട്ട പാഠപുസ്തകം, യൂണിഫോം, പഠനോപകരണങ്ങൾ തുടങ്ങിയവയുടെ കണക്കെടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അരവിന്ദാക്ഷൻ അറിയിച്ചു. ഇന്ന് തന്നെ ഇതു സംബന്ധിച്ച റിപ്പോർട്ട് എല്ലാ സ്കൂളുകളിൽ നിന്നും അയക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്ന് മുതൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്.…
Read MoreCategory: Kottayam
മീനച്ചിലാറ്റിലെ അപകടകരമായ ഒഴുക്കിനെ കീറിമുറിച്ച് കടത്തുവള്ളത്തിൽ രാജു രക്ഷിച്ചത് നിരവധി പേരെ
സി.സി.സോമൻ കോട്ടയം: പ്രളയകാലത്ത് മീനച്ചിലാറ്റിലെ അപകടകരമായ ഒഴുക്കിനെ കീറിമുറിച്ച് നിരവധി പേരെ കടത്തുവള്ളത്തിൽ കരയ്ക്കെത്തിച്ച രാജു സ്വന്തം ജീവൻ പോലും നോക്കാതെയാണ് പ്രവർത്തിച്ചത്.ശക്തമായ ഒഴുക്കിൽ പലരും സ്വന്തം വള്ളം പോലും ഇറക്കാൻ മടിച്ചപ്പോൾ ഏതു സമയത്തു വിളിച്ചാലും വള്ളവുമായി വന്ന് ധൈര്യസമേതം നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തി ഇടയ്ക്കാട്ടുപള്ളി കടവിലെ രാജു എന്ന കടത്തുവള്ളക്കാരൻ. അയ്മനം പഞ്ചായത്തിനെയും കോട്ടയം നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളിക്കടവിലെ കടത്തുകാരനാണ് രാജു. മര്യാതുരുത്ത് ഭാഗത്തെ മുഴുവൻ വീടുകളും പ്രളയത്തിൽ മുങ്ങി. ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്ക് മാറാൻ തീരുമാനിച്ചെങ്കിലും എങ്ങനെ പോകും എന്ന ചിന്തയായിരുന്നു പലർക്കും. വാരിശേരിയിലേക്ക് പോകാൻ ഒരു കിലോമീറ്റർ വെള്ളത്തിലൂടെ നീന്തണം. റോഡിൽ കഴുത്തറ്റം വെള്ളം. പലയിടത്തും ഒന്നരയാൾ താഴ്ച. അപകടകരമായ അവസ്ഥയിൽ നടന്നു പോകാനാവില്ല. പിന്നെയുള്ള വഴി ഇടയ്ക്കാട്ടുപള്ളി കടവ് വഴി മാത്രം. മീനച്ചിലാറ്റിലെ അതിശക്തമായ ഒഴുക്കു മൂലം ആരും വള്ളമിറക്കുന്നില്ല.…
Read Moreആനന്ദ് തിയറ്ററിന് 50 വയസ്; ആദ്യ പ്രദർശനം ദി ബൈബിൾ; ഇന്നത്തെ രണ്ടു കളക്ഷൻ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് തിയേറ്റർ മാനേജ്മെന്റ്
കോട്ടയം: പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും കോട്ടയത്തെ ആനന്ദ് തിയറ്റർ അൻപത് തികച്ചു. 50 വർഷം മുൻപ് ആനന്ദ് തിയറ്റർ ആരംഭിച്ചപ്പോൾ ദി ബൈബിൾ ആയിരുന്നു ആദ്യ സിനിമ. പിന്നീടിങ്ങോട്ട് ആയിരക്കണക്കിന് സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിച്ചു. 1968 ഓഗസ്റ്റ് 28ന് ബോളിവുഡ് താരം ദ്ിലീപ് കുമാറാണ് തിയറ്റർ ഉദ്ഘാടനം ചെയ്തത്. അന്പതു വർഷത്തിനിടയിൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ആയിരക്കകണക്കിനു ചിത്രങ്ങളാണ് തിയറ്ററിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. 2011ൽ തിയറ്റർ നവീകരിച്ച് ലക്ഷ്വറി തിയറ്ററാക്കി മാറ്റി. സിനിമാ തിയറ്ററുകളുടെ നിലവാരം നിശ്ചയിക്കുന്നതിനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ പ്ലാറ്റിനം പ്ലസ് റേറ്റിംഗ് നേടുന്ന സംസ്ഥാനത്തെ ഏക തിയറ്ററാണ്.തിയറ്ററിൽ കൂടുതൽ പ്രേക്ഷകർ ആസ്വദിച്ച സിനിമകളിലൊന്നായ ത്രീ ഡി ചിത്രം മൈഡിയർ കുട്ടിച്ചാത്തന്റെ രണ്ട് പ്രദർശനങ്ങൾ ഇന്നു രാവിലെ 11നും വൈകുന്നേരം ആറിനും കൂടെ എന്ന ചിത്രത്തിന്റെ രണ്ട് പ്രദർശനങ്ങൾ ഉച്ചകഴിഞ്ഞ്…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗികൾക്ക് പ്രയാസം നേരിടുന്നു; സ്ട്രെക്ച്ചറുകൾ മാറിമാറിയുള്ള കയറ്റം ബുദ്ധിമുട്ടാകുന്നുവെന്ന് രോഗികളും ബന്ധുക്കളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിലെത്തുന്ന ഹൃദ്രോഗികളെ പല തവണ വാഹനങ്ങളിലേക്കും സ്ട്രെച്ചറുകളിലേക്കും കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടിവരുന്നത് രോഗികൾക്ക് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതായി ആക്ഷേപം. ഹൃദ്രോഗിയുമായി പുതിയ അത്യാഹിത വിഭാഗത്തിലെത്തിയശേഷം വാഹനത്തിൽ നിന്ന് ഇറക്കി ജീവനക്കാർ എത്തി സ്ട്രെച്ചറിൽ കിടത്തിയാണ് ആദ്യ വിഭാഗമായ ട്രയേജിൽ കാണിക്കുന്നത്. അവിടെ രോഗ വിവരം മനസിലാക്കി മെഡിസിനാണോ സർജറിയുൾപ്പെടെ മറ്റേതെങ്കിലും വിഭാഗമാണോയെന്നും അതീവ ഗുരുതരമാണോ ഗുരുതരമാണോ സാധാരണയായുള്ള രോഗം മാത്രമേയുള്ളോ എന്ന് നോക്കിയ ശേഷം അതീവ ഗുരുതരമാണെങ്കിൽ ചുവപ്പ് റിബണും, ഗുരുതരമെങ്കിൽ മഞ്ഞ റിബണും സാധാരണ നിലയിലാണെങ്കിൽ പച്ച റിബണും നൽകിയ ശേഷം ബന്ധപ്പെട്ടവിഭാഗങ്ങളിലേക്ക് മാറ്റുന്നു. ഹൃദ്രോഗികളെ സംബന്ധിച്ച് വാഹനത്തിൽ നിന്ന് എടുത്ത് കയറ്റുന്ന സ്ട്രെച്ചറിൽ തന്നെ കിടത്തിയാണ് അത്യാഹിത വിഭാഗത്തിൽ പരിശോധിക്കുന്നത്. എന്നാൽ പ്രാഥമിക പരിശോധനയ്ക്കുശേഷം രോഗിയെ ഹൃദ്രോഗ വിഭാഗത്തിലേക്ക് മാറ്റണമെന്നുണ്ടെങ്കിൽ അത്യാഹിത വിഭാഗത്തിൽ നിന്നും…
Read Moreകോട്ടയം ജില്ലയിൽ 1,07,152 പേരുടെ തിരുവോണം ക്യാമ്പുകളിൽ; മടങ്ങുന്ന എല്ലാവർക്കും ഓണക്കിറ്റ് നല്കും
കോട്ടയം: ജില്ലയിലെ ഒരു ലക്ഷത്തിലധികം പേരുടെ തിരുവോണം ദുരിതാശ്വാസ ക്യാന്പുകളിൽ. 310 ക്യാന്പുകളിലായി 32,238 കുടുംബങ്ങളിൽ നിന്നായി 1,07,152 ആളുകളാണ് ഇപ്പോഴും ക്യാന്പുകളിൽ കഴിയുന്നത്. അതായത് 42,615 പുരുഷൻമാരും 49,749 പേർ സ്ത്രീകളും 14,117 കുട്ടികളും. ഇവരുടെ ഓണം ദുരിതാശ്വാസ കേന്ദ്രത്തിൽ തന്നെ. മലയാളി എവിടെയാണെങ്കിലും തിരുവോണ ദിവസം വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് ഇതുവരെയുള്ള രീതി. എന്നാൽ ഇക്കുറി അതെല്ലാം മാറ്റിമറിച്ചു. എന്നാൽ ചില ദുരിതാശ്വാസ ക്യാന്പുകളിൽ ഓണ സദ്യ നടത്തി ഓണം ആഘോഷിക്കുന്നവരുമുണ്ട്. ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ 110 പേരടങ്ങുന്ന ദുരിതാശ്വാസ ക്യാന്പിൽ ഇന്ന് ഓണ സദ്യ നടത്തും. സ്കൂൾ ഹെഡ്മാസ്റ്റർ സാം ജോണ് തോമസ്, നഗരസഭ ചെയർപേഴ്സണ് ഡോ.പി.ആർ.സോന, വെസ്റ്റ് സിഐ നിർമൽ ബോസ് തുടങ്ങിയവർ പങ്കെടുക്കും. എല്ലാവർക്കും ഓണക്കിറ്റ് നല്കും കോട്ടയം: ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന്് വീടുകളിലേക്ക് പോകുന്പോൾ ക്യാന്പ്…
Read Moreപ്രളയ ദുരന്തത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് നഷ്ടപ്പെട്ടവർക്ക് കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ
ഗാന്ധിനഗർ: വെള്ളപ്പൊക്കവും ഉരുൾപൊട്ടലിനേയും തുടർന്ന് ആരോഗ്യ ഇൻഷുറൻസ് കാർഡ് നഷ്ടപ്പെട്ടവർക്കും റേഷൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കും കോട്ടയം മെഡിക്കൽകോളജിൽ സൗജന്യ ചികിത്സ നൽകും. ആശുപത്രി സൂപ്രണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടേയും വിവിധ സർവീസ് സംഘടന നേതാക്കളുടേയും സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. പ്രകൃതിദുരന്തത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളിൽ പലർക്കും അവരുടെ സൗജന്യ ചികിത്സ ലഭിക്കുന്നതിനുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് ഹാജരാക്കാൻ കഴിയുമായിരുന്നില്ല. നിരവധി രോഗികളാണ് ദുരന്തമുഖത്തുനിന്ന് ആശുപത്രിയിൽ എത്തുന്നത്. പലർക്കും രേഖകൾ ഇല്ലെന്ന കാരണത്താൽ സൗജന്യചികിത്സ നിഷേധിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ മാധ്യമപ്രവർത്തകരാണ് അറിയിച്ചത്. തുടർന്നാണ് ഇവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന തീരുമാനമുണ്ടായത്. വെള്ളപ്പൊക്കം മൂലം ജോലിക്ക് ഹാജരാകാതിരിന്നുവർക്ക് ശന്പളത്തോടു കൂടിയുള്ള അവധി നൽകുവാനും തീരുമാനിച്ചു.
Read Moreയുവാവിനെ മർദിച്ച് പൊട്ടക്കിണറ്റിൽ തള്ളിയിട്ടെന്ന സംഭവം; ദുരൂഹത നീങ്ങുന്നില്ല; രക്തക്കറയും കിണറിന് സമീപം കണ്ടെത്തിയതായി പോലീസ്
കോട്ടയം: യുവാവിനെ മർദിച്ച് പൊട്ടക്കിണറ്റിൽ തള്ളിയിട്ടെന്ന സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. കിണറ്റിൽ വീണയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേ സമയം യുവാവിനെ കിണറ്റിൽ തള്ളിയിട്ടുവെന്ന് മർദിച്ചവർ മൊഴി നല്കിയിട്ടുമുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. തിരുനക്കരയിലെ ബിഎസ്എൻഎൽ ഓഫീസിന് പുറകിലെ ആളൊഴിഞ്ഞ പറന്പിലാണ് യുവാവിനെ തളളിയിട്ടുവെന്നു പറയുന്ന പൊട്ടക്കിണർ. തെങ്ങുകയറ്റ തൊഴിലാളിയായ പാന്പാടി സ്വദേശി ബൈജുവിനെ (കൊച്ചുമോൻ-46) കിണറ്റിൽ തള്ളിയിട്ടുവെന്ന് ഒരു യുവതിയാണ് ആദ്യം വെസ്റ്റ് സ്റ്റേഷനിലെത്തി അറിയിച്ചത്. കടത്തിണ്ണകളിൽ താമസിക്കുന്നവർ തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. ബിന്ദു എന്ന യുവതിയാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതേത്തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് കിണറ്റിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി വൈകിയും ഫയർഫോഴ്സിന്റെ പരിശോധന തുടർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. കിണർ വറ്റിച്ചെങ്കിലും ചെളിമൂലം പരിശോധന പൂർത്തിയാക്കാനായില്ല. മാത്രമല്ല കിണർ…
Read Moreപൊൻകുന്നത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം: പോലീസ് അന്വേഷണം ശക്തമാക്കി
പൊൻകുന്നം: തെക്കേത്തുകവലയിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണം നടന്നു വരുന്നതായി പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. മോഹൻദാസ് അറിയിച്ചു. തെക്കേത്തുകവല താന്നുവേലികുന്നേൽ ഭാഗത്തു മൂഴിമേൽ ബിജുവിന്റെ ഭാര്യ ദീപ്തി (മനു32), ബിജുവിന്റെ അമ്മ പൊന്നമ്മ (65), മക്കളായ ഗൗരിനന്ദ (10), ഗാഥാനന്ദ (5) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സാന്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപത്തിലെ ജീവനക്കാർ സംഭവ ദിവസം ജൂവലറിയിലെ കളക്ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ദീപ്തിയെ അന്വേഷിച്ചെത്തിയെങ്കിലും ആരേയും കാണാത്തതിനാൽ മടങ്ങിപ്പോയതായി സമീപവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി ഏഴിനാണ് വീടിനുള്ളിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിജു പാലായിൽ ഗൃഹോപകരണ വിൽപ്പനശാലയിലെ ജീവനക്കാരനാണ്. ബിജു വൈകിട്ട് വീട്ടിലേക്കു വിളിച്ചപ്പോൾ ആരെയും കിട്ടാതായപ്പോൾ അയൽവാസികളെ വിളിച്ചു വിവരം തേടി. അവർ ചെന്നു അന്വേഷിച്ചപ്പോഴാണ് വീട്ടിൽ എല്ലാവരും മരിച്ചു…
Read Moreവൈക്കത്ത് ക്യാമ്പിൽ നിന്നും വീട്ടിലേക്ക് പോയ ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു
വൈക്കം: ഗൃഹനാഥനെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഉല്ലല പള്ളിയാട്പാക്കു കണ്ടത്തിൽ രഘുവര(70) നെയാണ് ഇന്നു രാവിലെ ഏഴിനു പള്ളിയാടു മുഴുത്തുരുത്ത് ഭാഗത്ത് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടുവെള്ളത്തിൽ മുങ്ങിയതോടെ രഘുവരനും കുടുംബവുംഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസക്യാന്പിലായിരുന്നു. വെള്ളമിറങ്ങി തുടങ്ങിയതോടെ വീട്ടിലെ സ്ഥിതിഗതികൾ നോക്കി വരാമെന്ന് പറഞ്ഞ് ഇന്നലെ വൈകുന്നേരം ക്യാന്പിൽ നിന്നു പോയ രഘുവരൻ പിന്നീട് മടങ്ങി വന്നില്ല. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: സിമി, സേതു.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല; ആശങ്കയോടെ രോഗികളും ബന്ധുക്കളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി ഗേറ്റിന് മുന്പിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ഒരു മാസമായി പ്രവർത്തിക്കുന്നില്ലെന്ന് പരാതി.ആർപ്പൂക്കര പഞ്ചായത്തിനാണ് ഈ ലൈറ്റ് പ്രകാശിപ്പിക്കുന്നതിന്റെ ചുമതല.ഗേറ്റിന് മുൻവശമുള്ള റോഡിന്റെ ഇരുവശങ്ങളിലും നിരവധി കടകൾ ഉള്ളതിനാൽ ഈ കടകളിലേക്ക് സാധനങ്ങൾ വാങ്ങുവാൻ രോഗികളോടൊപ്പമുള്ളവർ എത്തിച്ചേരാറുണ്ട്. ലൈറ്റ് തെളിയാത്തതുമൂലം സ്ത്രീകളടക്കമുള്ളവർ വളരെ ഭയാശങ്കയോടെയാണ് ആശുപത്രിക്കുള്ളിൽ നിന്നും വന്നു പോകുന്നത്. ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
Read More